Friday 31 December 2010

പുതുവത്സര ആശംസകള്‍

വീണ്ടും ഒരു പുതുവത്സരം കൂടി. ...എന്‍റെ രംഗവേദിയുടെ പച്ച്ചാത്തലചിത്രം പോലെ വര്‍ഷങ്ങള്‍ അങ്ങനെ കടന്നു പോകുന്നു. എനിക്ക് പിന്നില്‍ ഒരു scroll പോലെ.!!      ഞാന്‍ നില്‍ക്കുന്ന തറയും ഞാനും മാറ്റമില്ലാതെ അങ്ങനെ തന്നെ തുടരുന്നു.   പക്ഷെ എനിക്ക് പിന്നില്‍ ഒരു SCROLL പോലെ കടന്നു പോകുന്ന വര്‍ഷങ്ങളില്‍ ഒന്നില്‍ ഒരു "ഹുക്ക്" ഉണ്ടാകും. അതില്‍ തൂങ്ങി ആ വര്‍ഷത്തോടൊപ്പം ഞാനും അങ്ങ് പോകും............ അതുവരെ എല്ലാ പുതുവത്സര ദിനങ്ങളിലും എന്‍റെ പ്രിയപ്പെട്ടവരോടായി ആത്മാര്‍ഥമായിത്തന്നെ ഞാന്‍ പറയും.


" HAPPY NEW YEAR"


[Rajesh Puiyanethu
 Advocate, Haripad]

Friday 19 November 2010

തെരഞ്ഞെടുപ്പിലെ മെത്രാന്‍ ഇഫെകറ്റ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാര്ട്ടികള്‍ക്കുണ്ടായ പരാജയത്തിന്റെ ഏറ്റവും വലിയ കാരണമായി ഉയര്‍ത്തിക്കാട്ടിയത്‌  ക്രിസ്തീയ സഭകളോട് പാര്‍ട്ടി അകന്നുനിന്നു എന്നതാണ്. ക്രിസ്തീയ പുരോഹിതന്‍മാര്‍തന്നെയാണ് ഇതാണ് പരാജയകാരണമെന്നു പറഞ്ഞു ആദ്യം തന്നെ രംഗത്തെത്തിയത് എന്നത് രസകരമായ വസ്തുതയാണ്. തങ്ങള്‍ ഒരു വലിയ ശക്തിയാണ് എന്നുംതങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയോ, ശബ്ദിക്കുകയോ ചെയ്യുന്നവര്‍ പരാജയപ്പെടും, അവര്‍ ക്ഷയിച്ചുപോകും, രാഷ്ട്രീയപരമായി അപ്രസക്തരായിപോകും, എന്നൊക്കെ പറഞ്ഞു പ്രചരിപ്പിക്കുന്നതിനാണ് അവര്‍ശ്രമിച്ചുവരുന്നത്. അത് തികച്ചും ബോധപൂര്‍വമായ പ്രവര്‍ത്തനമാണ്. തങ്ങളേക്കാള്‍ പ്രബലമായും, ശക്തമായും, സ്വാധീനശക്തിയായും, നില്‍ക്കുന്നഎന്തിനെയും മെല്ലെആക്രമിച്ച് അത് തങ്ങളുടെതോ തങ്ങളുടെ അധീനതയിലുള്ളതോആക്കുക എന്ന സഭയുടെ നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള തന്ത്രംതന്നെയാണ് ഇപ്പൊഴും പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇവിടുത്തെ രാഷ്ട്രീയത്തിലെ ഏറ്റവുംവലിയ സ്വാധീന ശക്തിയാണ് തങ്ങളെന്ന്പറഞ്ഞു പ്രചരിപ്പിച്ചു  ഇവിടുത്തെരാഷ്ട്രീയഭരണരംഗങ്ങളെ സ്വന്തം വരുതിയില്‍ കൊണ്ട് വരുന്നതിനാണ്‌ സഭകള്‍ ശ്രമിക്കുന്നത്. 
                   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്‍പായി സഭക്കെതിരെ ഉയര്‍ന്നുകേട്ട ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട പ്രസ്താവന എന്നത്
"മതസംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടെണ്ടതില്ല" എന്നതായിരുന്നു. അതിനു KSBC  യഥാര്‍ത്തത്തിലുള്ള മറുപടി നല്‍കിയത് തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു. അത് "ഇടയ ലേഖനങ്ങള്‍ ഫലം കണ്ടു"  എന്നപ്രസ്താവന ഇറക്കികൊണ്ടായിരുന്നു.അതായത് തികച്ചും  മതത്തിന്റെ മാത്രം ഉപകരണമായ ഇടയലേഖനം തെരഞ്ഞെടുപ്പില്‍ അവര്‍ക്കനുകൂലമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞു എന്നാണ് അര്‍ത്ഥമാക്കുന്നത്‌. മതത്തില്‍ രാഷ്ട്രീയത്തിന്പ്രത്യക്ഷമായിത്തന്നെഇടപെടാന്‍ കഴിയുന്നു എന്നാണ് അതിന്‍റെ പരോക്ഷമായ അര്‍ഥം. 
                  മത    ന്യൂനപക്ഷങ്ങളോട് രാഷ്ട്രീയകക്ഷികള്‍ പ്രീണന നയങ്ങള്‍ അവലംബിച്ച് വരുന്നത് പുതിയകാര്യമല്ല. രാഷ്ര്ടീയ കക്ഷി ഭേതമേന്യേ അതിവിടെ നടപ്പാക്കികൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രത്യേകമായ രാഷ്ര്ടീയ ലക്ഷ്യങ്ങളുടെയോ, അജണ്ടയുടെയോ ഭാഗമായാണോ എന്തോ!! ഇടത്ത്പക്ഷം മാത്രമാണ് ചിലപ്പോഴെങ്കിലും ന്യൂനപക്ഷങ്ങള്‍ക്കെതിരെ,ന്യൂനപക്ഷ നേതാക്കള്‍ നടത്തുന്ന അനാവശ്യ ഇടപെടാലിനെയോ, ഗര്‍വിനെയോ എതിരെ പ്രസ്താവനാ  ശസ്ത്രവുമായിരംഗത്ത് വരുന്നത്. മതനേതാക്കള്‍ക്ക് അവരുടെ സ്വാര്‍ത്ഥമായ താല്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതിന് അത്തരം ഇടപെടലുകളും, പ്രസ്താവനകളും തടസ്സമായിട്ടുണ്ട് എന്നതും വസ്തുതയാണ്. 
           മത നേതാക്കള്‍ രാഷ്ട്രീയ ശക്തിയായി ഉയരുന്നതിലേക്ക് അതി തീവ്രമായ ശ്രമം നടത്തി വരുന്നതിനു പിന്നിലെ ഉദ്ദേശങ്ങള്‍ എന്തൊക്കെയായിരിക്കും എന്നാണ് നാം ആദ്യമായി ചിന്തിക്കേണ്ടത്. ഭരണരാഷ്ട്രീയ മേഖലകളില്‍ ദ്രിഡമായ ശക്തിയാണ്തങ്ങള്‍ എന്നുവരുത്തിതീര്‍ത്താല്‍ തങ്ങളുടെ ഏതു തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ആ മേഘലയില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍ കുറയും എന്നുമാത്രമല്ല  പിന്തുണ ആര്‍ജിക്കുന്നതിനും കഴിയും.  അത് പ്രധാന കച്ചവടങ്ങളായ മെഡിക്കല്‍, എന്ജിനീയറിംഗ്, ആര്‍ട്സ് & സയന്‍സ് തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നടത്തിപ്പിലെ അനുകൂല നിലപാടുകള്‍ സ്വീകരിപ്പിക്കുന്ന കാര്യത്തിലാകാം!! വികാരികളും അവരോടു ചേര്‍ന്ന്നില്‍ക്കുന്ന ഉപചാപകരുടെയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ലഭിക്കുന്നത് വഴിയാകാം!! വികാരികളും, അവരോടുചേര്‍ന്ന് നില്‍ക്കുന്നവരും ചെയ്യുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ പിടിക്കപ്പെടുന്ന ചിലവയില്‍ നിയമ നടപടിയില്‍  അനുകൂല നിലപാട് നേടിയെടുക്കുക എന്നത് വഴിയാകാം!! പള്ളികളിലെയും അതിനോട് ചേര്‍ന്നുള്ള ധ്യാന കേന്ദ്രങ്ങളിലെയും നടപടികളെ ആരുംചോദ്യം ചെയ്യാന്‍   തയ്യാറാകാതിരിക്കുക എന്നത് വഴിയാകാം!! പ്രലോഭനങ്ങളില്‍ കൂടിയോ, ബലമായോ നടത്തുന്ന മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് മൌന അനുവാദം ലഭിക്കുന്നത് വഴിയാകാം!! അതിനെ എതിര്‍ക്കുന്ന ശക്ത്തികളെ അമര്‍ച്ചചെയ്യാന്‍ ലഭിക്കുന്ന പിന്‍തുണയാകാം!! വികാരികലോ മതത്തിന്റെ പ്രമുഖവ്യക്തികളോ ഉള്‍പ്പെട്ടു ഉയര്‍ന്നു വരുന്ന ഏതെങ്കിലും ക്രിമിനല്‍, അഴിമതി വിവാദങ്ങള്‍ രാഷ്ട്രീയപാര്ട്ടികളോ, അതുവഴി മാധ്യമങ്ങളോ ജനങ്ങളോ ഏറ്റെടുക്കുന്നതിനു തടയിടുന്നത് വഴിയാകാം!! പള്ളി വികാരികള്‍ക്കു സ്വന്തമായോ, പള്ളി വഴിയോ ഉണ്ടായേക്കാവുന്ന തര്‍ക്കങ്ങള്‍, കയ്യേറ്റങ്ങള്‍ പോലെയുള്ള അതിക്രമങ്ങള്‍ എന്നിവയ്ക്ക് അധികാരികളില്‍ നിന്നു നേടിയെടുക്കാന്‍ കഴിയുന്ന മൌനമോ, അതിനുമപ്പുരത്തെ പിന്തുണയോ ആകാം!! തങ്ങളെ ഒരുവലിയ സ്വാധീനശക്തിയായി ഉയര്‍ത്തിക്കാട്ടി ഭരണ രംഗത്തുനിന്നും തങ്ങള്ക്കോ തങ്ങളുടെസ്തുതിപാടകര്‍ക്കോ നേടിയെടുക്കാന്‍ കഴിയുന്ന പൊതുവായ നേട്ടങ്ങളോ ആകാം!!
            മതമേലദ്യക്ഷന്മാര്‍ക്ക് തങ്ങളുടെ താല്പര്യത്തിനപ്പുറം നില്‍ക്കാത്ത രാഷ്ട്രീയ ഭരണവര്‍ഗ്ഗത്തെ ഇവിടെ സൃഷ്ടിച്ചാല്‍ അത് വഴി തങ്ങളുടെ മതത്തിലെ എല്ലാവരെയും തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായി പിടിച്ചുനിര്‍ത്താന്‍ സാധിക്കും. മതത്തിന് പുറത്തുനിന്നുള്ള ചിലരെയെങ്കിലും കൂടി തങ്ങളുടെ സ്വാധീനത്തില്‍ കൊണ്ട് വരുന്നതിനു അവര്‍ക്ക് കഴിയും. അതുവഴി തങ്ങള്‍ വിചാരിക്കുന്നതെന്തും, അത് ന്യായമായാലും, അന്യായമായാലും, നിയമാനുസൃതമായാലും അല്ലെങ്കിലും, നടപ്പില്‍ വരുത്താന്‍ കഴിയുന്ന സ്ഥിരം ശക്തികള്‍ആവാന്‍ അവര്‍ക്ക് കഴിയും.
              മേല്‍ നിര്‍ത്തിയ കാരണങ്ങളോ അതിനോട് ചേര്‍ന്ന് നില്‍ക്കുന കാരണങ്ങളോ അല്ലാതെ  മതത്തിനെരാഷ്ട്രീയഭരണരംഗത്തെസ്വാധീന ശക്തിയായി ചിത്രീകരിക്കുന്നത് വഴി മറ്റൊരുനെട്ടവും തന്നെ സമൂഹത്തിനുണ്ടാകുന്നില്ല.
           ഇവിടെ രാഷ്ര്ടീയ കക്ഷികള്‍ തങ്ങള്‍ക്കുഏറ്റ പരാജയത്തിന്റെ എല്ലാം കാരണം തങ്ങള്‍ മതമേലദ്യക്ഷന്‍ മാരോടു ചേര്‍ന്ന്നിന്നില്ല അതുവഴി  സംഭവിച്ച വീഴ്ചയാണ്, എന്നു വരുന്നരീതിയില്‍ പ്രസ്താവിച്ചു കണ്ടു. അത് തികച്ചും രാഷ്ട്രീയ പരമായ പാപ്പരത്വവും, നിലപാടുകളിലെ അവ്യക്തതയും, സ്ഥാനമാനങ്ങളുടെ നില നില്പ്പിനെ ഓര്‍ത്തുള്ള  ഭയവും, രാഷ്ട്രീയപരമായ വിശ്വാസങ്ങളിലെ ദൃടതയില്ലായിമയും, സര്‍വോപരി രാഷ്ട്രീയപരമായ മടയത്തരവും, രാഷ്ട്രീയപരമായ യാചകവൃത്തിയും, ഒക്കെയായെ കാണുവാന്‍ കഴിയുന്നുള്ളൂ.
          ധീരരും, ധിഷണാശാലികളുമായ രാഷ്ട്രീയനേതൃത്വം ഇവിടുത്തെ ഇടത്തുപക്ഷ രാഷ്ട്രീയകക്ഷികള്‍ക്കുണ്ടായിരുന്നുവെങ്കില്‍ " ഇടയലേഖങ്ങള്‍ ഫലം കണ്ടു" എന്ന മെത്രാന്‍മാരുടെ ആക്രോശത്തെ പുശ്ചത്തോടെ അവഗണിക്കുക മാത്രമേ ചെയ്യുമായിരുന്നുള്ള്. പകരം അതിനെ ഏറ്റുപിടിച്ചു  മതസംഘടനകള്‍ക്ക്‌ രാഷ്ട്രീയത്തിന്മേല്‍ അധികാരം സ്ഥപിക്കുതിനുള്ള വ്യഗ്രതക്ക് വളമിടുന്ന രീതിയില്‍ പ്രവര്‍ത്തിക്കില്ലായിരുന്നു. ഇവിടെ ഇടത്ത്പക്ഷ ജനാധിപത്യ മുന്നണിയില്‍ പരാജയത്തിന്റെ കാരണമായി  പഠിച്ചാല്‍- രാഷ്ട്രീയ, ഭരണ, സംഘടനാ, തലങ്ങളിലെ എന്തെല്ലാം കാരണങ്ങളെ കൂട്ടി വായിക്കുന്നതിനു കഴിയുമായിരുന്നു. അവയെ എല്ലാം വിസ്മരിച്ച് ജനങ്ങള്‍ക്ക്‌ മുന്‍പില്‍ , മെത്രാന്മാരെ നമസ്കരിക്കുന്ന രീതിയില്‍ സംഭവിച്ച ചില വീഴ്ചകളാണ് പരാജയ കാരണമെന്ന് മാത്രം നിരത്തി കണ്കെട്ടിന്റെ മഹേന്ദ്രജാലം കാട്ടുന്നതിനാണ് അവര്‍ ശ്രമിച്ചത്‌.
              പരാജയം ഇവിടെ ഇടത്ത്പക്ഷത്തിനു മാത്രം സംഭവിച്ച ഒന്നല്ല. കേവലം അഞ്ചു  വര്‍ഷക്കാല അളവിന് മാത്രം മുന്‍പ് ഇടത്ത് പക്ഷം നൂറിനടുത്ത്‌ സംഖ്യാ MLA മാരുമായി അധികാരത്ത്ല്‍ കയറിയത് കോണ്ഗ്രസ് പാര്‍ട്ടിയെ പരാജയപ്പെടുത്തിയാണ്. അന്നവര്‍ ഏതു മത മേലദ്യക്ഷന്‍മാരെ നിന്നിച്ചതിനാലാണ് പരാജയപ്പെട്ടത്. ഇടത്ത്പക്ഷം ഏതു മെത്രാനെ വണങ്ങിയതില്‍  നിന്നുകിട്ടിയ പുണ്യമായിരുന്നു നൂറു MLA മാര്‍. മെത്രാന്‍മാരുടെ കയ്യില്‍മുത്തി അനുഗ്രഹം വാങ്ങി ഉപജീവനം നയിക്കുന്നവര്‍ എന്ന ഖ്യാതിയെ പുണ്യമായി ഉയര്‍ത്തിക്കാട്ടി നിന്നവരും അന്ന് പരാജയപ്പെട്ടില്ലേ??
                മതത്തില്‍ അധിഷ്ടിതമായകാരണങ്ങള്‍ അവ ഏതുതന്നെ ആയാലും അവ മാത്രമാണ് ഒരു തെരഞ്ഞെടുപ്പു വിധിനിര്‍ണയിക്കുന്നത് എന്നു പ്രചരിപ്പിക്കുന്നത് വോട്ടു രേഖപ്പെടുത്തുന്ന വലിയ ഒരു ജനതയോട് കാട്ടുന്ന അവഗണനയാണ്. പ്രത്യേകിച്ച് രാഷ്ട്രീയപ്രബുധത ഉള്ളവര്‍  എന്ന് സ്വയം അഹങ്കരിക്കുന്ന കേരളത്തിലെ ജനതയോട്.
              മതത്തിന്റെ പേരിലെ ത്രിണവല്‍ക്കരിക്കപ്പെടുക മാത്രംചെയ്യേണ്ട ഒരു വിഷയം ഒരു തെരഞ്ഞെടുപ്പുവിധിക്ക് തന്നെ കാരണമായി എന്നരീതിയില്‍ പ്രചരിപ്പിക്കപ്പെട്ടു ഇവിടുത്തെ ജനത ഇനിയും അപമാനിക്കപ്പെടാതിരിക്കട്ടെ.
 (RajeshPuliyanethu,
 Advocate, Haripad)   

Monday 15 November 2010

JUST THINK.....

മറ്റൊരു വ്യക്തിയുടെ സ്വഭാവത്തെ അരിച്ചു നോക്കി മനസ്സിലാക്കുന്നതിനുള്ള ' ഫില്‍റ്റര്‍ പേപ്പര്‍' ആയി സ്വന്തം ജീവിതത്തെ ഉപയോഗിക്കാതിരിക്കുക. കാരണം ആ വ്യക്തിയില്‍ തരികളോ അഴുക്കുകളോ ഉണ്ടു എങ്കില്‍ അത് നിക്ഷേപിക്കപ്പെടുന്നതോ, കളന്കിതമാക്കുന്നതോ, നമ്മുടെ ജീവിതമായിരിക്കും......... 
(RajeshPuliyanethu,
 Advocate, Haripad)         

Sunday 19 September 2010

ദരിദ്രനോ?? ദാരിദ്രവാസ്സിയോ??

നിത്യ ജീവിതത്തില്‍ നിരന്തരം കേള്‍ക്കുന്ന രണ്ടു വാക്കുകളാണ്, ദാരിദ്രവാസ്സി & ദരിദ്രന്‍. കേള്‍ക്കുമ്പോള്‍ സമാനതകള്‍ ഉണ്ടെങ്കിലും വത്യസ്ഥമായ സ്വഭാവങ്ങളെ പ്രതിനിധീകരിക്കുന്ന വാക്കുകളാനവ. ദാരിദ്രം പിടിപെട്ടവനാണ് ദരിദ്രന്‍. ദാരിദ്രത്തെ ജീവിതചര്യ ആക്കിയവനാണ് ദാരിദ്ര്യവാസ്സി. ഒരു ദരിദ്രന്‍ ദാരിദ്രവാസ്സി ആയിക്കൊനമെന്നില്ല. ഒരു ദാരിദ്രവാസ്സി ഒരിക്കലും ഒരു ദരിദ്രനും ആയിക്കൊനമെന്നില്ല. നമുക്കെല്ലാവര്‍ക്കുമിടയില്‍ ഈ രണ്ടു വിഭാഗവുമുണ്ട്. അത് തിരിച്ചറിയുക. 
(Rajesh Puliyanethu,
 Advocate, Haripad) 

Saturday 18 September 2010

ദേശീയ പാതാ വികസനം

ദേശീയ പാതാ വികസനം ഇന്ന് കേരളത്തില്‍ മുഖ്യ ചര്‍ച്ചa വിഷയമായിരിക്കുന്ന ഒന്നാണ്. അനുകൂലിച്ചു കൊണ്ടും പ്രതികൂലിച്ചുകൊണ്ടും അനവധി ആളുകള്‍ രംഗത്തെത്തിയിരിക്കുന്നു. പദ്ധതി യാഥാര്‍ത്ഥ്യമാകുമോ ആകുമെങ്കില്‍  അത് എന്ന്‌  എന്നതിനൊന്നുംതന്നെ യാതൊരു വ്യക്തതയും കാണുന്നില്ല. ഇന്ന്  നിലവിലുള്ള രണ്ടു വരിപ്പാതയോട് അനുബന്ധിച്ച്തന്നെ റോഡിനു ആകെ 30.5M സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടു ഏകദേശം 35 വര്‍ഷങ്ങള്‍ ആയിരിക്കുന്നു. അതില്‍ എന്തുകൊണ്ട് എത്രയും കാലം നാലുവരിപ്പാത വന്നില്ല എന്ന ചോദ്യം, സര്‍ക്കാരുകളുടെ പലവിധ അനാസ്ഥകളിലും, പിടിപ്പുകേടുകളിലും ഒന്ന് എന്നുമാത്രം കരുതുകയെ മാര്‍ഗ്ഗമുള്ളു. ഇന്ന് നിലവിലുള്ള സാഹചര്യത്തെ മുന്‍നിര്‍ത്തി ആലോചിച്ചാല്‍ എന്താണ് അഭികാമ്യം എന്ന്‌ മനസ്സിലാക്കി പ്രവര്‍ത്തിക്കുകയാണ് ഉചിതം.
              ദേശിയ പാതാവികസനം ഭാരതത്തില്‍ ഉടനീളം നടപ്പിലാക്കി  വരുന്ന ഒരു പദ്ധതി യാണ്.  60 M വീതിയിലുള്ള റോഡുവികസനമാണ്  വിഭാവനം ചെയ്തിരുന്നതും, കേരളവും, ഗോവയും  ഒഴികെ ഉള്ള സംസ്ഥാനങ്ങളില്‍ പൂര്‍ത്തിയായി വരുന്നതും. കേരളത്തിലേ പ്രത്യകസാഹചര്യം എന്ന്‌ ഉയര്‍ത്തിക്കാട്ടി, കേരള ജനതയ്ക്ക് എന്തോ നേട്ടമുണ്ടാക്കി കൊടുക്കുന്നു എന്ന്‌ തോന്നിപ്പിക്കുന്ന തരത്തില്‍ പ്രസ്തുത പദ്ധതിക്ക് തടയിടുന്നതിനാണ് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം ശ്രമിച്ചത്‌ എന്നത് വേദനaജനകമായ വസ്തുതയാണ്. അതുവഴി കേരള ജനതയുടെ കണ്ണില്‍ പൊടിയിട്ടു തങ്ങള്‍ ഇവിടുത്തെ ജനതയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തി എന്തൊക്കെയോ നേടുന്നു എന്ന്‌ വരുത്തിതീര്‍ക്കാനാണ് അവര്‍ ശ്രമിച്ചത്‌. ജനസാന്ത്രമായ കേരള സംസ്ഥാനം ഒറ്റസിറ്റി പോലെയാണ് എന്നും അതിനാല്‍ സ്ഥലമെടുത്തു വികസനം അപ്രായോഗികമാണെന്നും അവര്‍ വാദിച്ചു. അതുവഴി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ അനുഭവിച്ചുവരുന്ന അടിസ്ഥാന സൌകര്യങ്ങള്‍ നോക്കിക്കണ്ട് ആസ്വദിക്കുകയും, മുന്‍പ് വിദേശരാജ്യങ്ങളില്‍ പോയി മടങ്ങിവരുന്നവര്‍ അവിടുത്തെ സൌകര്യങ്ങള്‍ പാടിപ്പുകഴ്ത്തുന്നതുപോലെ, അന്യ സംസ്ഥാനങ്ങള്‍ കണ്ടു ആശ്ച്ചര്യപ്പെടുന്നവനാകാനും വിധിക്കപ്പെട്ടവനായി തീരുന്നു മലയാളിയുടെ വിധി. ഇന്ന് ദേശീയ പാതാ വികസനത്തെ എതിര്‍ക്കുന്നവരും ഇത്തരം പടിപ്പുകഴ്ത്തല്‍ നടത്തുന്നതില്‍ മുന്‍പില്‍ത്തന്നെ ഉണ്ടെന്നുള്ളതും അത്തരം വികസനം  സാധ്യമാക്കാന്‍ കഴിയാത്ത ഇവിടുത്തെ സര്‍ക്കാരുകളെ പഴിക്കുന്നു എന്നതും   വിരോധാഭാസം തന്നെയാണ്. കേരളത്തിലെ ജനത മുഴുവന്‍ ദേശിയപാതാ വികസനത്തെ എതിര്‍ക്കുന്നു എന്ന്‌ മൂധമായി ചിന്തിച്ച രാഷ്ട്രീയപ്രവര്‍ത്തകര്‍ സര്‍വകക്ഷി യോഗത്തില്‍ 45m ല്‍ പാതാ വികസനത്തെ എതിര്‍ക്കുകയും, പിന്നീട് ജനഹിതം മറ്റൊന്ന് എന്ന് മനസ്സിലാക്കി അനുകൂലിക്കുന്നതിനും തയ്യാറായി. ജനങ്ങളോടിഴകിനില്‍ക്കുന്നു എന്ന് വിവക്ഷിക്കപ്പെടുന്ന രാഷ്ട്രീയവര്‍ഗ്ഗം ജനഹിതം തിരിച്ചറിയുന്നില്ല എന്നതിന്റെ തെളിവുകൂടിയായി ഈ സന്ഭവം. വര്‍ഷങ്ങള്‍ക്കു മുന്‍പ് പാതാവികസനത്തിന് 30M മാത്രം ഭൂമി ഏറ്റെടുത്തതില്‍ ഇന്നു കാണുന്ന അപാകത ആവര്‍ത്തിക്കപ്പെടുന്നതിനു മാത്രമേ 60M താഴെയുള്ള ഭൂമി ഏറ്റെടുക്കല്‍ വഴിവെയ്ക്കുകയുള്ളൂ. കേരളം ഒറ്റസിറ്റി ആയികിടക്കുന്ന ഭൂപ്രദേശം ആണെങ്കില്‍ ആ വലിയ സിറ്റിയില്‍ അതിനു അനുസൃതമായ രീതിയില്‍ത്തന്നെ വാഹനബാഹുല്യവും, തെരക്കുകളും ഉണ്ടാകും എന്നത് സ്പഷ്ടമായ കാര്യമാണ്. അങ്ങനെഎങ്കില്‍ ഏറ്റവും വിസ്തൃതമായ പാത അല്ലെ അവിടെ ആവശ്യമായത്?? അത്തരം വിസ്തൃതമായ പാതാനിര്‍മാണത്തിന് തടസമായി ഉയര്‍ത്തിക്കാനിക്കപ്പെടുന്നത് കെട്ടിടങ്ങള്‍ കൂടുതലായി നശിപ്പിക്കാപ്പെടെണ്ടി വരുന്നു എന്നതാണ്. എന്നാല്‍ സൂഷ്മമായി ചിന്തിച്ചാല്‍ മനസ്സിലാകുന്നത്‌, ഇന്നു ദേശീയപാതയുടെ വശങ്ങളില്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന കെട്ടിടങ്ങള്‍ ഒട്ടുമിക്കതും പാതയോട് ചേര്‍ന്ന്തന്നെ യാണ് നിലകൊള്ളുന്നതാണ് എന്നുകാണാന്‍ കഴിയും. പാതയുടെ വശങ്ങളില്‍ ഒരുമീറ്റെര്‍ സ്ഥലം എടുക്കേണ്ടി വന്നാലും കെട്ടിടങ്ങള്‍ പോളിക്കെണ്ടിവരും. കൂടുതല്‍ സ്ഥലം എടുക്കുന്നത് വഴി 45M ല്‍ വികസനത്തിന് ആവശ്യമായി വരുന്നതിലും 30 % ന്‍റെ കൂടി അധികം കെട്ടിടങ്ങള്‍ നശിപ്പിക്കേണ്ടി വരുന്നുള്ളൂ. എന്നാല്‍ സമീപഭാവിയില്‍ത്തന്നെ പാതാവികസനത്തിനായി മറ്റൊരു കുടിയിറക്കല്‍ ഒഴിവാക്കുന്നതിനും, ഏറ്റവും നല്ലരീതിയില്‍ പാതാവികസനം സാധ്യമാകുന്നു എന്നതു കൂടി കണക്കിലെടുക്കുമ്പോള്‍, 60M ലെ പാതാവികസനത്തിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കേണ്ടിയിരുന്നു. അത് മാത്രമല്ല ഭാവിയിലെ ആവശ്യത്തിനു അനുസ്സരിച്ച് ഉണ്ടാകുന്ന പാതാവികസ്സനം ഭൂമി എടുത്തുകൊണ്ടാല്ലാതെ പൂര്‍ണമായും  ഉയരപ്പാതകള്‍ നിര്‍മിച്ചു കൊണ്ട് സാധ്യമാകുന്നു എന്നതും 60M ല്‍ പാതാ വികസ്സനത്തിനുള്ള എടുത്തു പറയത്തക്കമേന്മയaയിരുന്നു.
         60M ലെപാതാവികസനംനടപ്പാകില്ല എന്നത്നിര്‍ഭാഗ്യവശാല്‍തീരുമാനിക്കപ്പെട്ടുകഴിഞ്ഞു.
ഇന്നു നടന്നു വരുന്ന പ്രക്ഷോഭങ്ങള്‍ 45M ലും പാതാ വികസ്സനം ആവശ്യമില്ല എന്നു പറയുന്നവരുടെതാണ്. അതിനെ പിന്തുണച്ചുകൊണ്ട് പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍   ഒന്നുംതന്നെ രംഗത്ത് വന്നില്ല എന്നത് ആശ്വാസം നല്‍കുന്നത് തന്നെയാണ്. പഞ്ചയാത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു ഇഷ്യൂവില്‍ ഇടപെട്ട്  ശത്രുക്കളെ സ്രിഷ്ടിക്കേണ്ടതില്ല, തങ്ങളുടെ വോട്ടു നഷ്ടപ്പെടുത്തെണ്ടതില്ല, എന്നുചിന്തിച്ചു സര്‍വകക്ഷി യോഗത്തില്‍ 45M ലെ പാതാ വികസ്സനത്തെ ഒന്നിച്ച്‌ എതിര്‍ത്ത  രാഷ്ട്രീയ അടവ് നയമാണ് അവര്‍ സ്വീകരിച്ചത് എങ്കിലും. ....... 
                  ദേശീയ പാത നിലവിലുള്ള രണ്ടുവരിയില്‍ നിന്നും വികസിപ്പിക്കേണ്ട  ആവശ്യമില്ല എന്ന്‌ സമരസമിതിക്കാര്‍ ആവശ്യപ്പെടാത്തത് എന്ത് കൊണ്ടെന്നു മനസ്സിലാകുന്നില്ല, അപ്രകാരമായാല്‍ തങ്ങളെ ആരും ഒരു ചര്‍ച്ചക്ക് പോലും ക്ഷണിക്കില്ല എന്ന്‌ തിരിച്ചറിവ് ഉള്ളത് കൊണ്ടാകാം. പകരം വര്‍ഷങ്ങളുടെ പഠനങ്ങളുടെയും, പരീക്ഷണങ്ങളുടെയും, ഫലമായി ഉരുത്തിരിഞ്ഞു വന്നിട്ടുള്ള നിര്‍മാണ നിര്‍ദ്ദേശങ്ങള്‍ക്ക്(Specification &sketch) പകരം സമരസമിതി നേതാക്കള്‍ കൂടിയിരുന്നു പുതിയ നിര്‍മാണ നിര്‍ദ്ദേശങ്ങള്‍  കണ്ടെത്തി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ തയ്യാറായി എന്നതാണ് കൗതുകം. 
               കേരളം അടുത്തകാലത്ത് കണ്ടതിലെ ഏറ്റവും സാമൂഹികപ്രതിബദ്ധതയില്ലാത്തതും, പൊതുജനമധ്യത്തില്‍ നിലനില്ക്കാത്തതും, പൊതു ചര്‍ച്ചകളില്‍ പരാജയപ്പെടുന്നതുമായ സമരമാണ് ദേശിയപാതാ വികസനത്തിന് എതിരെ നടന്നു വരുന്നത്.  45 M ലെ  പാതാവികസ്സനം എന്തുകൊണ്ട് ആവശ്യമില്ല എന്നതിന്  അവര്‍ ചൂണ്ടിക്കാനിക്കുന്നതിലെ പല കാരണങ്ങളുമാണ് എന്തുകൊണ്ട് ഇവിടെ വിസ്തൃതമായ പാതാവികസ്സനം തന്നെ ആവശ്യമായത് എന്ന്‌ മറുപടിയായി പറയാന്‍ കഴിയുന്നതും.
              കഴിഞ്ഞ 35 വര്‍ഷങ്ങള്‍ക്കു മുന്‍പ് വിഭാവനം ചെയ്തിരുന്ന തരത്തിലുള്ള 30 .5M ലെ പാതാവികസ്സനം ആദ്യം നടപ്പിലaക്കുക എന്നതാണ് അവരുടെ ഒന്നാമത്തെ ആവശ്യം. 35  വര്‍ഷങ്ങളായി സര്‍ക്കാര്‍ തങ്ങളുടെ ഭൂമി അനാവശ്യമായി പാതാവികസനത്തിന്‍റെ പേരില്‍ കയ്യടക്കി പ്രയോജനരഹിതമാക്കി എന്നതിന്‍റെ നഷ്ടം ഇനിയും മുന്‍പോട്ടുള്ള കാലത്തെ പാതാവികസ്സനം തടസ്സപ്പെടുത്തുന്നത് കൊണ്ട് നികത്താന്‍ കഴിയുന്നതല്ല.
                കേരളത്തിലെ ടൂറിസ്സത്തിന്റെ സാധ്യതയെപാതാ വികസ്സനം നശിപ്പിക്കുമെന്ന് വാദിക്കുന്നവര്‍, കേരളത്തില്‍ എത്തുന്ന ടൂറിസ്റ്റുകളുടെ ഏറ്റവും വലിയ പരാതി ഇവിടുത്തെ റോഡുകളെക്കുറിച്ച്ആണെന്ന് മറക്കരുത്.
              കേരളത്തെ രണ്ടു മേഖലകളായി പാതാ വികസ്സനം വിഭജിക്കും എന്ന വാദം മുന്‍പ് എക്സ്പ്രസ്സ്‌ ഹൈവേ എന്ന ആശയം മുന്നോട്ടു വന്ന അവസ്സരത്തില്‍ അതിനെതിരെ വാദിച്ചവര്‍ പ്രചരിപ്പിച്ചതാണ്. പക്ഷെ തികഞ്ഞ വിവരദോഷമായി മാത്രമേ അതിനെ കേരളജനത കണ്ടുള്ളൂ എന്ന്‌കണ്ട് പിന്‍വലിക്കപ്പെട്ടതുമാണ്. നിലവിലുള്ള പാതയും, റെയില്‍പാതയും അങ്ങനെ എങ്കില്‍ കേരളത്തെ  രണ്ടായി വിഭജിക്കുന്നുണ്ട്. വിഭാവനം ചെയ്യുന്ന പാതയുടെ ഇരുവശങ്ങളിലും കമ്പി വേലികള്‍ സ്ഥാപിക്കുന്നതിനാലാണ് തങ്ങള്‍ ഇപ്രകാരം വാദിക്കുന്നത് എന്ന്‌ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അപ്രകാരമുള്ള വേലികള്‍ പ്രൊജക്റ്റ്‌ ല്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല എന്നതാണ് സത്യം. പാതക്ക് ഇരുവശവും താമസിക്കുന്നവര്‍ തമ്മില്‍ രണ്ടു രാജ്യത്ത് താമസ്സിക്കുന്നവരായി തീരുമെന്ന പ്രചാരണവും അതോടെ അടിസ്ഥാന രഹിതമായി. 
                പ്രസ്തുത പാതയിലെ മീടിയനുകള്‍ 3 .5 M ല്‍ നിര്‍മിക്കുന്നത് പൂന്തോട്ടങ്ങള്‍ നിര്‍മിക്കാനാനെന്നും ജനങ്ങളെ കുടിയോഴിപ്പിച്ചുള്ള പൂന്തോട്ട നിര്‍മാണമാണ് ഇവിടെ നടക്കാന്‍ പോകുന്നതെന്നും ഉള്ള പ്രചാരണത്തിന് കേരളത്തിലെ മുഖ്യമന്ത്രി കൂടി ഒത്തു പറയേണ്ടിവന്നു എന്നതിന്‍റെ ഉത്തരവാദിത്വം ഇവിടുത്തെ ഉദ്യഗസ്ഥ വൃന്നത്തിനാണ്. കാരണം ഒരു ടെക്നിക്കല്‍പെര്‍സണ്‍ അല്ലാത്ത മുഖ്യമന്ത്രിയെ, മീടിയനുകളുടെ ഉപയോഗവും, ഭാവിയില്‍ ഉയരപ്പാതകള്‍ നിര്‍മിക്കുന്നതിനുള്ള സാധ്യത നിലനിര്‍ത്തുന്നതിനും,  വാഹനങ്ങള്‍ U TERN തിരിയുന്നതിന് സുഗമ മാര്‍ഗ്ഗമോരുക്കുനന്നതിനും അതിനുള്ള പ്രാധാന്യവും, ആവശ്യഗതയും അദ്ദേഹത്തെ  പഠിപ്പിക്കുന്ന ജോലി അവര്‍ക്കുള്ളതായിരുന്നു.
               ദേശീയപാത കേരളത്തില്‍ പല പുഴകളുടെയും, നദികളുടെയും, കായലുകളുടെയും കുറുകെ നിര്‍മിച്ച പാലങ്ങളില്‍ കൂടിയാണ് കടന്നുപോകുന്നത്. 45 M ല്‍  നാലു വരിയായി വികസ്സിപ്പിക്കുംപോള്‍ ഉണ്ടാക്കുന്ന കൂടുതല്‍ തൂണുകള്‍ ജലത്തിന്റെ ഒഴുക്കിനെ തടസ്സ പ്പെടുത്തും എന്ന്‌ പറയുമ്പോള്‍, പാതാ വിരുദ്ധര്‍ നിര്‍ദ്ദേശിക്കപ്പെട്ട രീതിയില്‍ 30 .5 M വീതിയില്‍ പാതാവികസ്സനം സാധ്യമാക്കിയാലും കൂടുതല്‍ തൂണുകള്‍ ഉണ്ടാവില്ലേ, അത് നീരോരോഴുക്കിനെ തടസ്സപ്പെടുത്തുകയില്ലേ, അതിനാല്‍ നാലുവരിയില്‍ പാതാ വികസ്സ്സനത്തെ നിങ്ങള്‍ പൂര്‍ണമായും എതിര്‍ക്കുന്നുണ്ടോ തുടങ്ങിയ മറുചോദ്യങ്ങള്‍ പ്രസക്തമാവുന്നു എന്നുകാണാം. നദികള്‍ക്ക് കുറുകെയുള്ള പാലങ്ങള്‍ക്ക് വശങ്ങളില്‍ സര്‍വീസ് റോഡുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല എന്നതിനാല്‍ 45M ല്‍ റോഡിനു കൂടുതല്‍ തൂണുകള്‍ ആവശ്യമാകുന്നില്ല എന്നതാണ് വസ്തുത.
          പാതാ വികസ്സനത്തിന് ആവശ്യമായ മണ്ണ് കണ്ടെത്തുന്നത് മലകള്‍ ഇടിച്ചു നിരത്തിയായിരിക്കും, അത് പാരിസ്ഥിതിക ആഖാതം ഉണ്ടാക്കും എന്ന വാദം ശരി എന്നു അന്ഗീകരിച്ചാലും യുക്തമായ പകരം നിര്‍ദ്ദേശങ്ങള്‍ മുന്‍പോട്ടു വെയ്ക്കാന്‍ കഴിയാതെ   അടങ്ങിപ്പോകുന്നു. 30. 5M ല്‍ പാതാ വികസ്സനം സാധ്യമാക്കുന്നതിന്  45 M ല്‍ പാതാ വികസ്സനത്തിന് ആവശ്യമാകുന്നതിന്റെ 70 % ത്തോളം മണ്ണ് ആവശ്യമായി വരുന്നു. അതും മലകളില്‍ നിന്ന് മാത്രമേ കണ്ടെത്താന്‍ കഴിയു. മനുഷ്യന്‍  ഭൂമിയില്‍ സംഭവിപ്പിക്കുന്ന ഒട്ടുമിക്ക പ്രവര്‍ത്തനങ്ങളും പരിസ്ഥിതിയെ ദുര്‍ബലപ്പെടുത്തുന്നത് തന്നെയാണ്. നിലവിലുള്ള റെയില്‍ പാളങ്ങള്‍, റോഡുകള്‍, തെര്‍മല്‍ പവര്‍ പ്ലാന്റുകള്‍, ന്യൂക്ലിയര്‍  പവര്‍ പ്ലാന്റുകള്‍, വാഹന ഗതാഗതം, കെട്ടിട സമുച്ചയങ്ങള്‍, അങ്ങനെ മഹാനേട്ടങ്ങള്‍ എന്നു കൊട്ടിഘോഷിക്കുന്നതും അല്ലാത്തതുമായ പലതിലും പരിസ്ഥിതി നശീകരണം ഉണ്ട്. ഒരു കാര്യം വിസ്മരിക്കപ്പെടരുത്, ലോകനേതാക്കള്‍ ഒത്തുകൂടിയിരുന്നു പരിസ്ഥിതിക്ക് സംരക്ഷണം നല്‍കുന്ന കൂട്ടായ ഒരു തീരുമാനം എടുക്കാന്‍ കഴിയാതെ പിരിഞ്ഞത് വളരെ അടുത്ത കാലത്താണ്. പൊതുവായി ജനങ്ങള്‍ ആവശ്യപ്പെടുന്ന ചില കാര്യങ്ങളില്‍ പരിസ്ഥിതിയെ പരിപൂര്‍ണമായും സംരക്ഷിക്കാന്‍ കഴിയാത്ത ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വരും എന്നതിനാലായിരുന്നു അത്. മനുഷ്യന്‍ സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ കാലം തൊട്ടിന്നുവരെ വികസ്സനത്തിന്റെ പേരിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. അതിവിടുത്തെ പരിസ്ഥിതിയെ നശിപ്പിച്ചിട്ടുമുണ്ട്‌. അതിന്‍റെ മറുവശമായി മനുഷ്യന്‍ ഇന്നനുഭവിക്കുന്ന സുഖസൌകര്യങ്ങള്‍ ഉണ്ട് എന്നും മറക്കരുത്. പരിസ്ഥിതി നശീകരണം തടയേണ്ടത് തന്നെയാണ്, പക്ഷെ ജനതയുടെ പൊതു ആവശ്യത്തെ മുന്‍നിര്‍ത്തി ചിന്തിക്കേണ്ടി വരുമ്പോള്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകേണ്ടതാണ്. സ്വകാര്യ വ്യക്തികളെയും, സ്ഥാപനങ്ങളെയും പരിസ്ഥിതി ചൂഷനത്തിനു അനുവദിക്കാതെ പരിസ്ഥിതിയ്യുടെ വിനിയോഗം പൊതുജന ആവശ്യത്തിലേക്ക് ചുരുക്കുകയാണ് വേണ്ടത്. കേരളത്തിലെ പാതാവികസ്സനം തടഞ്ഞത് കൊണ്ട് മാത്രം ഇവിടുത്തെ മലകളെ സംരക്ഷിക്കാനാവില്ല. അനിവാര്യമായ പാതാവികസ്സനത്തെ വരുന്ന 15 വര്‍ഷ ക്കാലയലവിനു അപ്പുറത്തേക്ക് നീട്ടിക്കൊണ്ടു പോകുന്നതിനു ആര്‍ക്കും കഴിയും എന്നുതോന്നുന്നില്ല. കഴിഞ്ഞ 50 വര്‍ഷക്കാലയളവില്‍  ഭരതത്തിലോട്ടാകെ ഉണ്ടായ മലകളുടെയും, പുഴകളുടെയും എണ്ണത്തിലുണ്ടായ കുറവിന്റെ എത്ര ശതമാനമാണ് റോഡുകള്‍ക്ക് വേണ്ടിയോ, പൊതുജന ആവശ്യത്തിന്റെ അടിസ്ഥാനത്തിലോ ഉപയോഗിക്കപ്പെട്ടിട്ടുള്ളത്?? വ്യക്ത്തികളുടെയോ, കുത്തക- സ്വകാര്യ സ്ഥാപനങ്ങളുടെയോ ആവശ്യത്തിനോ വേണ്ടിയാണ് അതില്‍ സിംഹഭാഗവും ഉപയോഗിക്കപ്പെട്ടത്. ഭാരതത്തിലെ സമസ്ഥ ആളുകള്‍ക്കും നേരിട്ടു ഉപയോഗത്തില്‍ വരുന്ന ദേശിയ പാതാ വികസ്സനത്തിനെതിരെയുള്ള സമരം വിജയിച്ചാല്‍ അത് ഇന്നു ജീവിക്കുന്നവര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ നിഷേധിക്കാന്‍ മാത്രമേ കാരണമാകു. മറിച്ച്‌ ഭാവിയെ നിയന്ത്രിക്കാന്‍ കഴിയുന്നതാവില്ല.         
            BOT വ്യവസ്ഥയില്‍ ഉള്ള പാതാ വികസ്സനത്തെയാണ് ഇവിടെ ചിലര്‍ എതിര്‍ക്കുന്നത്.  ഇവിടുത്തെ  ഓരോ വ്യക്തിയുടെയും സ്വതന്ത്ര സഞ്ചാരത്തെ BOT വ്യവസ്ഥായിലെ പാതാനിര്‍മാണം തടസ്സപ്പെടുത്തുന്നു എന്നത് ഏറെക്കുറെ അഗീകരിക്കാം എങ്കിലും നമ്മുടെ രാജ്യത്തിന്‍റെ സാമ്പത്തിക നിലയെക്കുറിച്ച് കൂടി മനസ്സിലാക്കി മാത്രമേ അതിനെ എതിര്‍ക്കാന്‍ പാടുള്ളൂ. രാജ്യത്തിന്‍റെ നികുതി വരുമാനങ്ങളെ മുഴുവന്‍ റോഡ്‌ നിര്‍മാണത്തിനായി ചിലവഴിക്കാന്‍ സര്‍ക്കാരിനു കഴിയില്ല. അത് മറ്റ്മേഘലകളിലെ പ്രവര്‍ത്തനങ്ങളെ ദോഷമായി ബാധിക്കാന്‍ ഇടവരുന്നതാണ്. ഭാരതത്തില്‍ ഒട്ടാകെ ലക്ഷം KM  കടക്കുന്ന അത്രയും ദൂരം റോഡ്‌ നിര്‍മാണം സര്‍ക്കാരിനു അമിതഭാരവും അപ്രകാരമുള്ള ആവശ്യം പദ്ധതിയുടെ തന്നെ നടത്തിപ്പിനെ ദോഷമായി ബാധിക്കുന്നതുമാണ്. റോഡ്‌ന്‍റെ പരിപാലനം BOT വ്യവസ്ഥയുടെ തന്നെ ഭാഗമായതിനാല്‍ റോഡിലെ കുഴികള്‍ക്ക് വിരാമമാകും എന്ന പ്രതീക്ഷയും അത്നല്‍കുന്നു. ഭാരതം ഒട്ടാകെ എതിര്‍പ്പുകള്‍ ഒഴിവായി നടപ്പിലായിവരുന്ന ഈ പദ്ധതിയില്‍ നിന്നും കേരളത്തെ മാത്രം ഒഴിച്ച് നിര്‍ത്തുന്നതിലെ പ്രായോഗികതയും ചിന്തിക്കേണ്ടതാണ്.
             പാതാവികസ്സനത്തിനു എതിരെയുള്ള ശബ്ദത്തില്‍ ഏറ്റവുംശ്രദ്ദിക്കപ്പെടെണ്ടത്  കുടിയിറക്കപ്പെടുന്നവന്റെയാണ്. വര്‍ഷങ്ങളായുള്ള അദ്വാനത്തിന്റെ ഫലമായി കെട്ടി പ്പടുതതതാണ് പൊളിച്ചു മറ്റെണ്ടാതെല്ലാം. സര്‍ക്കാരുകള്‍ തന്നെ പാതാവികസ്സനത്തിനു ആവശ്യമായ ഭൂമി ഏറ്റെടുത്തിരിക്കുന്നു(30 .5 ) എന്നു വിശ്വസ്സിപ്പിച്ചതിനാലാണ് പാതായുടെ ഇരുവശങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ തയ്യാറായത്. കാലത്തിന്‍റെ മാറിവരുന്ന ആവശ്യത്തിന്ഒപ്പം സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ കുടിയിറക്കപ്പെടുന്നവന് അതിനൊത്ത നഷ്ടപരിഹാരം നല്‍കണം. തന്‍റെ വീട്ടില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും, കുടിയിറക്കപ്പെടുന്നവര്‍ പൂര്‍ണമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും ഉള്ള കുടിയിറക്കലിനെയാണ് നേരിടുന്നത്. തന്‍റെ ആ പ്രദേശത്തെ സ്വാധീനത്തില്‍ നിന്നും, ബന്ധു, സുഹൃത്ത് ബന്ധങ്ങളില്‍ നിന്നും, ആ ചുറ്റുപാടില്‍ ജീവിച്ചു വരുന്ന അന്തസ്സില്‍ നിന്നും, സ്വന്തമായി  ആര്‍ജിക്കപ്പെട്ടതില്‍ അധിവസ്സിച്ചു വരുന്ന ആത്മാഭിമാനത്തില്‍ നിന്നും, വരുമാനങ്ങളില്‍ നിന്നും, ഉപജീവന മാര്‍ഗ്ഗങ്ങളില്‍ നിന്നും, അങ്ങനെ വവരിക്കാന്‍ കഴിയുന്ന്നതും, കഴിയാത്തതുമായ ഒരുപാടു കാര്യങ്ങളില്‍ നിന്നാണ് കുടിയിറക്കപ്പെടുന്നത്. എന്നാല്‍  പാതാവശങ്ങളിലെ ഭൂമി വളരെ വിലപിടിച്ചതാണ്‌, അതിനാല്‍ വിട്ടുതരാന്‍ സാധിക്കില്ല എന്നു പറയുന്നവരോട് യോജിക്കാന്‍ കഴിയുന്നില്ല, കാരണം ദേശിയ പാതയുടെ സാനിധ്യം തന്നെയല്ലേ അവരുടെ ഭൂമിക്കു വില ഉയര്‍ത്തിക്കോടുത്തത്. അപ്പോള്‍ പാതയുടെ വികസ്സനത്തിനു സംഭാവന നല്‍കാനുള്ള ബാധ്യതയും അവര്‍ക്കില്ലെ??
                     സമരാഹ്വാനങ്ങള്‍ ഏരിവരുന്നുട് എങ്കിലും പാതാവിരുദ്ധ സമരം കേരളത്തില്‍   ചലനങ്ങള്‍ സ്രിഷ്ടിക്കത്തക്ക ശക്തിയുള്ളതാവാന്‍ സാധ്യതയില്ല. അതിനു പലതരത്തിലുള്ള കാരണങ്ങളുണ്ട്. അതില്‍ പ്രധാനമായത്, വീതികൂടിയ സ്വ്കര്യങ്ങളോട് കൂടിയ റോഡ്‌ വേണമെന്നുള്ള പൊതുവായ ആവശ്യം. ഇവിടുത്തെ പാതകളുടെ ശോചനീയമായ അവസ്ഥ കാരണമൊന്നു കൊണ്ട് മാത്രം റോഡില്‍ ബലികഴിക്കപ്പെട്ട ആയിരങ്ങളെക്കുറിച്ചുള്ള ഓര്‍മ, താനും നാളെ ഈരീതിയില്‍ റോഡില്‍ ചോരവാര്‍ന്നു മരണപ്പെടെണ്ടാവാണോ എന്ന ഭീതി. ഇതെല്ലാം തന്നെ പൊതുജനത്തിന്റെ താല്പര്യം വികസിതപാത വേണം എന്ന ആവശ്യത്തെ ശാക്തീകരിക്കുന്നു. പാതാ വികസ്സനത്തിനു എതിരെഉള്ള സമരത്തിന്‌ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണ യില്ലയിമ. ശുഷ്ക്കവും, പൊതുജനസമ്മതിയില്ലത്ത്തും, നേതൃത്വത്തിന് വേണ്ടി മാത്രം നേതാക്കന്മാരായ നേതാക്കള്‍. സമര രംഗത്തേക്ക് ആള്‍ക്കാരെ സംഘാടിപ്പിക്കുന്നതില്‍, അവര്‍ക്കുള്ള പരിചയമില്ലായിമ, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക നായകന്‍ മാരുടെയും, മാധ്യമങ്ങളുടെയും പിന്തുണക്കുരവ്, പൊതുജനത്തിന് പൊതുവായി ഉള്‍ക്കൊള്ളാന്‍ കഴിയാത്തതും, പൊതു ചര്‍ച്ചകളില്‍ പരാജയപ്പെട്ടുപോകുന്നതുമായ സമരകാരണങ്ങള്‍, SOLIDARITTI, SUCI, തുടങ്ങി സ്വന്തം  ആശയങ്ങളില്‍ തീവ്രനിലപാടുകള്‍ സ്വീകരിക്കുന്ന സംഘടനകളുടെ സമരരംഗത്തെ സ്വധീനക്കൂടുതല്‍,  ഇവയെല്ലാം തന്നെ പാതവികസന്നത്തിനോട് അനുബംന്ധിച്ചു നേരിട്ട് നഷ്ട മുണ്ടാകുന്നജനത്തെ പോലും സമര രംഗത്ത് നിന്നും അകറ്റി നിര്‍ത്തുന്ന കാരണങ്ങളാണ്.
            സമര രംഗത്ത് അണികള്‍ കുറയുന്നതിന് മറ്റൊരു പ്രധാന കാരണമായി കാണാന്‍ കഴിയുന്നത്‌ ദേശീയ പാതയുടെ സമീപത്തു കഴിഞ്ഞു വന്നിരുന്നതില്‍ ഭൂരിഭാഗവും സാമ്പത്തികമായി ഭേതപ്പെട്ട നിലയില്‍ ഉള്ളവരാനെന്നുള്ളതാണ്. കാലങ്ങള്‍ കൊണ്ടുത്ന്ന്നെ ദേശിയ പാതയുടെ സമീപത്തുള്ള ഭൂമിക്കു വിലകൂടുതലാണ്. സാമ്പത്തിക മായി പിന്നോക്കം നിന്നിരുന്ന പാതയോര  നിവാസികള്‍  തങ്ങളുടെ ഭൂമി വിലക്ക് വിറ്റ് തങ്ങളുടെ സാമ്പത്തിക നിലമെച്ചപ്പെടുത്തി. സ്വോഭാവികമായും ഭൂമി വിലക്ക് വാങ്ങിയവര്‍ സാമ്പത്തികമായി മെച്ചപ്പെട്ടവരായിരിക്കും. അത്തരം  സമ്പന്നതയില്‍ മുന്നിട്ടുനില്‍ക്കുന്ന ജനതയെ സമരരംഗത്ത് അണിനിരത്തുക എന്നത് ശ്രമകരമായകാര്യം തന്നെയാണ്. 
                  ദേശിയപാതയുടെ വികസ്സനത്തോട് അനുബംദ്ധിച്ചു പാതയോരത്ത് കച്ചവട സ്ഥാപനങ്ങള്‍ നടത്തി വരുന്നവര്‍ പൂര്‍ണമായും വഴിയാധാരംആകും, അവിടെ തുടര്‍ന്ന് വരുന്ന തൊഴിലാളികള്‍  തൊഴില്‍രഹിതര്‍ ആകും എന്ന പ്രചരണം പൂര്‍ണമായും ശരിയല്ല. കാരണം പാതയോരത്ത് നിന്നും വലിയ ഒരു വിഭാഗം കൂട്ടത്തോടെ ഇറക്ക പ്പെടുമ്പോള്‍ അവര്‍ സ്വോഭാവികമായും മറ്റ് സ്ഥലങ്ങളില്‍ സമ്മേളിക്കപ്പെടും. ക്രമേണ വികസ്സനം ആ പ്രദേശത്തേക്കും എത്തിച്ചേരും. ഒരു കച്ചവട പ്രസ്ഥാനവുമായി തുടര്‍ന്ന് വന്നവര്‍, പാതയോരത്തുനിന്നും ഇറക്കിവിടപ്പെട്ടു എന്ന കാരണത്താല്‍ തങ്ങള്‍ തുടര്‍ന്ന് വന്ന കച്ചവടം ഉപേക്ഷിച്ചു പോകും എന്നു കരുതാന്‍ വയ്യ. പുതിയതായി കണ്ടെത്തുന്ന സ്ഥലങ്ങളില്‍ തുടരുന്ന സ്ഥാപനങ്ങളില്‍ മുന്‍പുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് തന്നെ തുടര്‍ന്നും അവസ്സരം ലഭിക്കാനാണ് സാധ്യത. ദേശിയ പാതയുടെ ഇരുവശങ്ങളിലെയും ഭൂമിയില്‍ കച്ചവട സാധ്യതഉണ്ട് എന്നുകണ്ടാണ്‌ അവിടെ വ്യവസായ കച്ചവടസ്ഥാപനങ്ങള്‍ ഉയര്‍ന്നു വന്നത്. അതിനു മാറ്റമുണ്ടായാല്‍ ആ സാധ്യത പാതയില്‍ നിന്നും ഉള്ളിലുള്ള വസ്തുക്കള്‍ക്ക് ലഭിക്കും. അങ്ങനെ സ്വയം തന്നെ പരിഹരിക്കപ്പെടുന്ന അനേകം കാര്യങ്ങള്‍ പാതാ വികസ്സനത്തോട് അനുബന്ധിച്ചുള്ള  ആക്ഷേപങ്ങളില്‍ ഉണ്ട്.
                  കേരളത്തില്‍ ദേശിയപാതാ വികസ്സനം എന്നത് ഇന്നുരാജ്യത്തിന്‍റെ തന്‍റെ ആവശ്യമാണ്. അതിനെതിരെ ഉയര്‍ന്നുവരുന്ന സമരങ്ങള്‍ക്കെല്ലാം തന്നെ ശക്തമായ അടിത്തറയുടെ അഭാവമുണ്ട്. ആശയപരമായാലും, സാങ്കേതികപരമായാലും, ഉന്നയിക്കപ്പെടുന്ന ഏതുവിഷയവും വലിയ ഒരു ജനതയുടെ ആവശ്യത്തിനു മുന്‍പില്‍ നിഷ്പ്രഭമായിപ്പോകും. കേരളത്തില്‍ കണ്ടൈനര്‍ ടെര്‍മിനലുകളില്‍ നിന്നും വരാന്‍ പോകുന്ന ലോറികളുടെ ബഹുല്യത്തെ നേരിടുന്ന വഴിയോ, ഇവിടെ ആരും പരിഹരിക്കാന്‍ ശ്രമിക്കുന്നില്ല. കേരളത്തിനെ മറ്റ് വികസ്സന വഴിയില്‍കൂടി ഇവിടെ എത്തുന്ന വാഹന ബാഹുല്യം എങ്ങനെ പരിഹരിക്കും എന്നതിനും പാതാവിരുദ്ധര്‍ക്ക് ക്രിയാത്മക മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ടെശിക്കാനില്ല. 10 വര്‍ഷങ്ങള്‍ക്കുശേഷം വാഹനപ്പെരുപ്പം കുറയും എന്ന പഠനറിപ്പോര്‍ട്ട് ഉണ്ടെന്നതോ, ജലഗതാഗതത്തെയോ, റെയില്‍ ഗതാഗതത്തെയോ പകരമായി ഉപയോഗിക്കണമെന്നതോ പകരം നിര്‍ദ്ദേശങ്ങളായി കാണാന്‍ കഴിയില്ല. കുടിയോഴിപ്പിക്കപ്പെടുന്നവര്‍ക്ക് ബോദ്ധ്യപ്പെടുന്ന രീതിയില്‍ നഷ്ടപരിഹാരങ്ങള്‍ നല്‍കിയാല്‍ കുടിയൊഴിപ്പിക്കല്‍ ഇവിടെ സര്‍ക്കാരിനുശ്രമകരമായ ഒരു വിഷയമേ ആകാന്‍പോകുന്നില്ല. ഏതൊക്കെ തരത്തിലുള്ള തര്‍ക്കങ്ങള്‍ പാതാ വികസ്സനത്തിനെതിരെ മുന്‍പോട്ടു വെച്ചാലും അതിവിടെ നഷ്ടപ്പെടുന്ന ജീവനുകള്‍ക്ക് പകരമാകില്ല. ജീവന് ജീവിതത്തെക്കാള്‍ പ്രാധാന്യമുള്ള സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. കുടിയോഴിങ്ങു സന്തോഷത്തോടെ പോകാന്‍  തയ്യaരായവര്‍ക്കും തുരംഗം വെയ്ക്കുന്ന പദ്ധതികള്‍ സര്‍ക്കാര്‍തന്നെ മുന്‍പോട്ടു വെയ്ക്കുന്നതെന്തെന്നു മനസ്സിലാകുന്നില്ല. പൊതുസമൂഹത്തിനു ബോധ്യപ്പെടുന്ന നഷ്ടപരിഹാരം പ്രഖ്യാപിക്ക്കുന്നില്ല എന്നത് മാത്രമല്ല, പാതായോരത്തു ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് തൊട്ടു പുറകിലുള്ള ഭൂമി ഏറ്റെടുത്തു നല്‍കുമെന്ന പ്രക്യാപനം പദ്ധതിയ അട്ടിമറിക്കാന്‍ മാത്രം ഉതകുന്നതും, സമര രംഗത്തേക്ക് കൂടുതല്‍ ആളുകളെ എത്തിക്കാന്‍ മാത്രം സഹായിക്കുന്നതുനാണ്. ദേശീയപാതായോരത്തു ഭൂമിയുണ്ടാകുക എന്നത് ആരുടേയും മൌലീകമായ അവകാശമല്ല. മാറിവരുന്ന സാഹചര്യങ്ങള്‍ക്കനുസ്സരിച്ചു പുതിയ സൌഭാഗ്യങ്ങളിലേക്ക് എത്തിചേരാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്‌. ദേശീയപാത യോരത്തു ഭൂമി ഉള്ളവര്‍ എന്നും അങ്ങനെ തന്നെ തുടരനമെന്നത് അവകാശമായി കാണാന്‍ കഴിയില്ല. കുടിയിറക്കപ്പെടുന്നവര്‍ക്ക് കണ്ണീര്‍ ഇല്ലാതെ സ്വസ്ഥലം വിട്ടു പോകാനുള്ള വഴി യോരുക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയും. നഷ്ടപരിഹാരങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍ക്ക് പൊതുസമൂഹത്തിന്റെ പിന്തുണയുംഉണ്ടാകും. എന്ത് തന്നാലും 30 . 5 ല്‍ മതി പാതാവികസ്സനമാന്നും, ആ സമരത്തില്‍നിന്നും പിന്നോട്ട് പോകില്ല, എന്ന സമരനേതാക്കളുടെ നിലപാട് സ്വന്തം നിലപാട് നിലനിര്‍ത്താനും, നേതാക്കള്‍ എന്ന പോതുസ്ഥാനം പരിപാലിക്കാനും മാത്രമുള്ളതാണ്. അത് ഭാവിയില്‍ നഷ്ട പരിഹാരത്തിന് വേണ്ടിയുള്ള സമരത്തെ പോലും ദുര്‍ബലപ്പെടുത്തുകയെഉള്ളു എന്നും തിരിച്ചറിഞ്ഞു കേരളത്തിലെ യുവത്വം പാതാവികസ്സനത്തിന്എതിരെയുള്ള ഇന്നത്തെ സമരത്തെ സ്വന്തംനിലക്ക് നേരിടുകയാണ് വേണ്ടത്...........
(RajeshPuliyanethu,
 Advocate, Haripad)           

Tuesday 31 August 2010

കാലം

എന്തിനും ഏതിനും മുകളില്‍ ഉള്ളതെന്തെന്നു ചോദിച്ചാല്‍ അതാണ് കാലം!! ജനിപ്പിക്കുന്നതും, ജീവിപ്പിക്കുന്നതും, സംഹരിക്കുന്നതും കാലം. കാലം എല്ലാത്തിനും വേദിയൊരുക്കുന്നു. നാം അറിയുന്ന ഈശ്വര സങ്കല്‍പ്പത്തിനും അപ്പുറമാണ് കാലം. കാരണം കാലത്തിന്‍റെ ആ വേദിയില്ല എങ്കില്‍ ദൈവങ്ങളില്ല, അവതാരങ്ങളില്ല. സര്‍വതും ശൂന്യം. ആ ശൂന്യതയിലും കാലമുണ്ട്. എല്ലാം സംഹരിക്കപ്പെട്ട അവസ്ഥയിലും കാലമുണ്ട്. 
(RajeshPuliyanethu,
 Advocate, Haripad)

Friday 20 August 2010

കീഴടങ്ങാന്‍ ഒരുദിവസം

ഒന്നിനോടും പൊരുതാതെ കീഴടങ്ങരുത് എന്നാന്നെല്ലോ പൊതുവേയുള്ള പ്രമാണം. നിസ്സാരമായി കീഴടങ്ങുന്നതിനെ എങ്ങും തന്നെ പ്രശംസിക്കപ്പെടും എന്ന് തോന്നുന്നില്ല. പക്ഷെ നിസ്സാരമായി കീഴടങ്ങുന്നത് ഭാഗ്യമായി തീരുന്ന പ്രതിഭാസമാണ് 'മരണം' എന്ന് തോന്നുന്നു. കീഴടങ്ങളാണ് ആ പോരാട്ടത്തിന്‍റെ അവസാന ഫലമെങ്കില്‍....................... 
മരണത്തിന്‍റെ പോരാളികളായി നമ്മെ തോല്പ്പിക്കാനായി എത്തുന്നത്  ജലം, വായു, വിഷം, അഗ്നി, രോഗം, എന്നിവരാനെല്ലോ. ഇവരോട് കീഴടങ്ങുന്നതിന് മുന്‍പായി പൊരുതി നില്‍ക്കുന്ന അവസ്ഥ മാനസികമായും ശാരീരികമായും വേദന നിറഞ്ഞതാവാനാണ്   സാധ്യത. ഒരുവ്യക്തി ആ പോരാട്ടത്തിനായി എടുക്കുന്ന കാലയളവ്‌ മരണത്തിനു മുന്‍പായി ഉള്ള   "അനുഭവിക്കല്‍" ആയി കണക്കാക്കപ്പെടുന്നു. അത് അവന്‍റെ പ്രവര്‍ത്തി ദോഷത്തിന്റെ അല്ലെങ്കില്‍ പാപത്തിന്‍റെ അളവുകോലായി ചിത്രീകരിക്കപ്പെടുന്നു. പക്ഷെ, ഒരു സ്വപ്നത്തിന്‍റെ  പരമാവധി ദൈറിഘ്യം രണ്ടു സെക്കന്‍റുകള്‍ എന്നതുപോലെ കഴിഞ്ഞ കാലത്തിന്‍റെ അയവിറക്കു പോലെയോ സ്വയം വിലയിരുത്തലിനുള്ള അവസരം പോലെയോ കീഴടങ്ങലിന് മുന്‍പ് ഒരു ദിവസം മാത്രംലഭിച്ചാല്‍ ആനന്ദകരം, ശുഭകരം.........................................
(RajeshPuliyanethu,
 Advocate, Haripad)

   

Sunday 15 August 2010

മദനിയും പോലീസും.............

മദനി വിഷയത്തില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി.............................

   മദനി വിഷയത്തില്‍ സര്‍ക്കാര്‍ സൂഷ്മത പാലിക്കുന്നതും സമയം അനുവദിക്കുന്നതും മനസിലാകുന്ന കാര്യങ്ങള്‍ തന്നെ, സര്‍ക്കാര്‍ ഒരു കലാപവും സംഘര്‍ഷവും ഭയക്കുന്നു എങ്കില്‍ അതിനെതിരെ കരുതല്‍ എടുക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. പക്ഷെ അറസ്റ്റു ചെയ്യപ്പെടുന്നതിന് തൊട്ടു മുന്‍പുള്ള  നിമിഷങ്ങള്‍ എന്നു പോലിസ് തന്നെ പറയുന്ന അവസരത്തില്‍ ഒരു  പത്ര സമ്മേളനം നടത്താന്‍ മദനിയെ അനുവദിച്ച തെന്തിനു?? ഖുറാന്‍ ഉയര്‍ത്തിപ്പിടിച്ചു വിശ്വാസികളുടെ വികാരം ഉണര്‍ത്താന്‍ കഴിയുന്ന തരത്തില്‍ സംസാരിക്കാന്‍ അനുവദിച്ച തെന്തിനു?? പൊതിഞ്ഞ ഭീഷണി എന്നു പോലിസ് തന്നെ പറയേണ്ടി വന്ന ഭീഷണി പ്പെടുത്തലിനു  മദനിയെ അനുവദിച്ചതെന്തിനു??  താന്‍ കീഴടങ്ങാന്‍ പോകുന്നു എന്നു പ്രഖ്യാപിക്കുന്നതിനാണ്  മദനി പത്ര സമ്മേളനം വിളിച്ചതെന്ന് ധരിക്കത്തക്ക മണ്ടന്മാരാണോ പോലീസില്‍ ഉള്ളത്??
          മദനിയുടെ ഭീഷണിപ്പെടുത്തലില്‍ സ്ഥിതിഗതികള്‍ വഷലായേന്നും അത് വഴി അറസ്റ്റ് നീട്ടുക എന്ന തന്ത്രവുമാണ്  ഇതു എന്നു ചിന്ദിക്കേണ്ടി വരുന്നു.
         ഒരു കേസില്‍ അകപ്പെടുന്ന വ്യക്തിക്ക് നിയമ പരമായി ലഭിക്കാവുന്ന മാര്‍ഗ്ഗങ്ങളില്‍ കൂടി മാത്രമേ പരിഹാരം ലഭിക്കാവൂ. സമൂഹത്തിലും രാഷ്ട്രീയത്തിലും ഉള്ള സ്വാധീ നതിനനുസരിച്ചു പരിഹാരങ്ങള്‍ ലഭ്യമായാല്‍ അത് ഇവിടുത്തെ ഭരണ വ്യവസ്തയേയും, നിയമവ്യവസ്ടയെയും താരുമാരാക്കും.
        മദനി നിരപരാധി ആണെങ്കില്‍ അത് കോടതിയില്‍ തെളിയിക്കുക എന്ന മാര്‍ഗ്ഗം അദ്ദേഹത്തിന്റെ മുന്‍പില്‍ ഉണ്ട്. അത് ഇന്ത്യയിലെ സമസ്ത കോടി ജനങ്ങള്‍ക്കും സാധ്യമായ മാര്‍ഗ്ഗവും അത് തന്നെ ആണ്. മതത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ സ്വാധീനത്തില്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതോ, അത് അനുവദികകുന്നതോ അസ്യാസ്യമായ ഒന്നല്ല.      
               ശ്രീ അബ്ദുല്‍ നാസ്സര്‍ മദനി, തനിക്കെതിരെ ചാര്‍ത്തപ്പെട്ട കുറ്റങ്ങളില്‍ നിരപരാധി ആണെങ്കില്‍ അദ്ദേഹം അതില്‍ നിന്നും മോചിതനകുക തന്നെ ചെയ്യും. ഭാരതത്തിലെ നിയമവ്യവസ്ഥയില്‍  വിശ്വസിച്ചു അദ്ദേഹം  മുന്‍പോട്ടുപോകട്ടെ..................
(RajeshPuliyanethu,
 Advocate, Haripad)
         
  
Publish Post

Friday 13 August 2010

കുത്തക കമ്പിനികള്‍ സമൂഹത്തില്‍......

രാജ്യത്തിന്‍റെ വളര്‍ച്ചയുടെയും, വികസനത്തിന്റെയും, ആധുനികതയുടെയും, നിരക്ക് MULTINATIONAL കമ്പനികളുടെ വളര്‍ച്ചയെയും അവയുടെ എണ്ണത്തിലെ വര്‍ധനവിനെയും, സ്വകാര്യ കുത്തകകളുടെ കടന്നുവരവിനെയും അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്ന രീതി ഇന്നു കണ്ടു വരുന്നു. ഒരു പ്രദേശത്തിന്‍റെ വികസനം അവിടെ എത്തുന്ന Multinational Company കളുടെ എണ്ണത്തിലോ വലുപ്പതിലോ ആണെന്ന് വിലയിരുത്തപ്പെടുന്നു. ഇതു മുതലെടുത്ത്‌ എവിടെ മുളച്ചു പൊന്തുന്ന കമ്പനികള്‍ രാജ്യത്തിന്‍റെ വളര്‍ച്ചa നിരക്കിനെ സ്വാധീനിക്കുന്നു, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു, എന്നുതുടങ്ങി പല പ്രയോജനകരമായ മുഖങ്ങള്‍ പ്രദര്ശിപ്പിക്കുംപൊള്‍്തന്നെ രാജ്യത്തിന്‍റെ അടിസ്ഥാനപരമaയും, സാമൂഹികപരമായും ഉള്ള ചില കാര്യങ്ങളില്‍ വിള്ളല്‍ ഉണ്ടാക്കുന്നു എന്നത് കണ്ടില്ലെന്നുനടിക്കാന്‍ കഴിയാത്ത വസ്തുതയായി അവശേഷിക്കുന്നു.
MULTINATIONAL COMPANY കള്‍സ്വോഭാവികമായും സാമ്പത്തികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവരായിരിക്കും. അവര്‍ നമ്മുടെ രാജ്യത്തു കടന്നു വരുന്ന അവസരത്തില്‍ തന്നെ പൂര്‍ന്നതയാര്‍ന്ന നിയമങ്ങള്‍ കൊണ്ട് എല്ലാ പ്രവര്‍ത്തനങ്ങളും വ്യവസ്ഥ ചെയ്തിരിക്കണം. അല്ലെങ്കില്‍ സര്‍ക്കാരിനെതിരെയും, ജനങ്ങള്‍ക്കെതിരെയും, സംഘര്‍ഷത്തിലെര്‍പ്പെടാനുള്ള ധൈര്യവും, ധിക്കാരവും അവര്‍കാണിക്കും. വ്യവസ്ഥകള്‍ക്ക് അതീതമായി സര്‍ക്കാരിനെ വെല്ലുവിളിക്കാനുള്ള ധൈര്യം T- COM പോലെയുള്ള കമ്പനികള്‍ സമീപകാലത്ത് കാട്ടിയത് നമ്മള്‍ കണ്ടതാണ്.
കമ്പനികള്‍ ഒരു മേഘലയിലേക്ക് കടന്നു വരുമ്പോള്‍ തന്നെ എങ്ങനെ ആ മേഘലയുടെ കുത്തക പിടിച്ചടക്കാം എന്ന ലക്ഷ്യത്തോടെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ആ ലക്‌ഷ്യം നേടുന്നതിനായുള്ള പല മേഘലകളിലെ പ്രവര്‍ത്തനങ്ങളാണ് അവരുടെ സേവകര്‍ക്ക് വീതിച്ചു നല്‍കുന്നത്. അതിനു വേണ്ടിയുള്ള മസ്തിഷ്ക പ്രക്ഷാളന പ്രോഗ്രാമുകളില്‍ക്കൂടിയാണ് എപ്പോഴും കമ്പനി സേവകര്‍ കടന്നു പോകുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളുടെ പരിണിത ഫലങ്ങളെക്കുറിച്ച് ചിന്തിക്കാനോ, തിരിച്ചറിയാനോ കഴിയാത്ത വിധത്തില്‍ അവര്‍ മാറ്റപ്പെടുന്നു. രാജ്യത്തിന്‍റെ സ്പന്ദനത്തില്‍ നിന്നുമുള്ള തന്‍റെ അകലം തിരിച്ചറിയാതെ പോകുന്നു. പണത്തിന്‍റെ അതിപ്രസരം കൂടിക്കാണിച്ചുഅവര്‍ കമ്പനി ഉദ്യോഗസ്ഥരെ അവരുടെ തികഞ്ഞ സേവകരാക്കി മാറ്റുന്നു. ഒരു മേഘലയിലെ കുത്തക പിടിച്ചടക്കുക എന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം പ്രോഗ്രെസ്സിവ് അയ ഒന്നായിരിക്കാം. പക്ഷെ അതിന്‍റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെ ആയിരിക്കുമെന്നുള്ളത് സസൂഷ്മം വിലയിരുത്തി അത് സാധാരണക്കാരായ ജനങ്ങളില് ഭാവിയില് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ട് എന്തൊക്കെ ഇന്നും, ഇവിടെ ഇത്രനാളും ജീവിച്ചു വന്ന പലതരം ജനവിഭാഗങ്ങളില് എപ്രകാരം ബാധിക്കുമെന്നും, ഒരു പ്രത്യേക മേഘലയുടെ കുത്തകയാകുന്ന കമ്പനി നാളെ സര്ക്കാരിനും, ഭരണത്തിനും, രാജ്യത്തിനാകമാനവും തന്നെ എപ്രകാരമുള്ള വെല്ലുവിളി തീര്ക്കും എന്നതും പഠിക്കേണ്ടാതാണ്. എന്നാല് അതിനൊന്നും തയ്യാറാകാതെ ഇവിടുത്തെ ഭരണകൂടങ്ങള്, തങ്ങളുടെ ഭരണകാലത്തെ നേട്ടമായി ഉയര്ത്തി കാട്ടുന്നതിനായി മാത്രം കമ്പനികളെ എവിടേക്ക് കെഞ്ചി യാചിച്ചു കൊണ്ടുവരുന്നു.
MULTINATIONAL COMPANY കളിലെ ഒരു പ്രധാന ആകര്ഷണം എന്നത്ഉയര്ന്ന വേതന ലഭ്യത തന്നെയാണ്. ഈ വേതന ലഭ്യത തന്നെയാണ് അവരുടെ ആജ്ജ്നാനു വര്ത്തികളായ സേവകരെ ഇവിടെസ്രിഷ്ടിക്കാന് അവര്ക്ക് സാധിക്കുന്ന ഘടകവും. ഈ ഉയര്ന്ന വേതനം നല്കുമ്പോള് ആ സേവകരില് നിന്നും പരമാവധി ഔട്ട് പുട്ട് കമ്പനി പ്രതീക്ഷിക്കുന്നു. ഈ പരമാവധി ഔട്ട് പുട്ട് എന്നത് ' deadline, target' എന്നീരീതികളില് നിശ്ചയിക്കപ്പെടുമ്പോള് അത് സേവകരില് പിരിമുരുക്കങ്ങള്ക്ക് കാരണമാകുന്നു, അത് കുടുംബ ബന്ധങ്ങളെ ശിതിലമാക്കുന്നു മനോരോഗികളെ സൃഷ്ടിക്കുന്നു, എന്നതൊക്കെ വ്യക്തികളെ മാത്രം ബാധിക്കുന്നത് എന്ന് വാദിക്കുന്നവരുമായി ചേര്ന്ന് തുടര് തര്ക്കങ്ങളില് നിന്നും നമുക്ക് ഒഴിവാകാം. പക്ഷെ തൊഴില് നിയമങ്ങളെ കാറ്റില് പറത്തി രാജ്യത്തിന്റെ ഭരണ നിയമ വ്യവസ്ഥകളെ വെല്ലുവിളിക്കുന്ന സമ്പന്നതയുടെ ധാര്ഷ്ടിയം പ്രകടിപ്പിക്കുന്ന കമ്പനികളെ നിലക്കുനിര്ത്തുന്നതിനുള്ള ആര്ജവം ഗവണ്മെന്റിന് ഉണ്ടാകുക തന്നെ വേണം. അവിടെ സേവകര് ചൂഷണത്തിന് വിധേയനaകുന്നു എന്നത് അവന് തന്നെ മനസിലാക്കിയോ മറിച്ചോ മൗനം ഭുജിക്കുന്നു.
വിദേശ കുത്തകകളുടെ കമ്പനി anex പോലെ ഇവിടെ മുളച്ചു പൊന്തുന്ന വിദ്യാഭാസ സ്ഥാപനങ്ങള് വിദ്യാഭാസ കാലം തൊട്ടു തന്നെ തൊഴിലാളി സംഘടനകളെയും, വര്ഗസമരങ്ങലെയും, രാഷ്ട്രീയ നിയമ സംവിധാനത്തെയും, ഭാരതത്തിന്റെ സംസ്കാരത്തെയും പുശ്ചിച്ചു പഠിക്കാനും, രാജ്യത്തിന്റെ പരിമിതികളെയും, പോരായ്മകളെയും നിന്ദയോടെ വീക്ഷിക്കാനും, കമ്പനി കളില് നിന്ന് മാത്രം ലഭിക്കുന്ന മയാ ജീവിതത്തെ കുറിച്ച് മാത്രം ചിന്തിക്കാനും പഠിപ്പിച്ചു പുറത്തിറക്കുന്ന യുവനിര അമേരിക്കയേയോ , ബ്രിട്ടനെയോ സ്വപ്നം കണ്ടു മുതലാളിത്തത്തിന്റെ സ്വയം സേവകരായി അധപതിക്കുന്നു. അപ്രകാരം വ്യക്തമായ അജണ്ടയോടുകൂടി ഇവിടെവിരിയിച്ചെടുക്കുന്ന ഒരുകൂട്ടം, സ്വതന്ത്രമായി ചിന്തിക്കാന് പോലും കഴിയാതെ കമ്പനികളുടെ സേവകരായി മാറുന്നു. ഇത്തരം കമ്പനി സേവകര് രാജ്യത്തിന്റെ ഹൃദയമിടിപ്പുകള് മനസിലാക്കാതെ പോകുന്നു. രാജ്യത്തിന്റെ ദാരിദ്രവും സാധാരണ ജനത്തിന്റെ ബുദ്ധിമുട്ടും എല്ല്ലാം തന്നെ പുച്ച്ചതോടെ നോക്കിക്കാണുന്ന ഒരു ജനത ഇവിടെ വളരാന് കാരണമാകുന്നു. ഇത്തരം ചിന്തയെ പരിപോഷിപ്പ്പിച്ചു വളര്ന്നു വരുന്ന ജനത രാജ്യത്തിന് മുതല്ക്കൂട്ടാകുമോ എന്നത് വിപുലമായ ചിന്തക്ക് വിധേയമാക്കെണ്ടതുണ്ട്. ഇവിടെ തൊഴിലാളി സംഘടനകള്ക്കും രാഷ്ട്രീയ പ്രവര്ത്തകര്ക്കും വളരെ അധികം സംഭാവന രാജ്യത്തിനായി നല്കാനുണ്ട്. തന്റെ തൊഴില് സ്വാതന്ദ്ര്യങ്ങള്, അവകാശങ്ങള്, ഇവ കമ്പനി സേവകരെ പഠിപ്പിക്കാനുള്ള ബാധ്യത ഇത്തരം സംഘടനകല്ക്കുണ്ട്. ഒരു വിദേശ കുത്തക കമ്പനിയിലെ തൊഴില് എന്നത് പണം യഥേഷ്ടം ചെലവഴിക്കാന് കഴിയുന്നത് വഴിയും, നല്ല വസ്ത്രം ധരിച്ചു നടക്കുന്നതു വഴിയും മാത്രം ലഭിക്കുന്ന അന്തസ്സല്ല, മറിച്ച് സ്വയം ചിന്തിക്കാനും, തന്റെ പ്രവര്ത്തിയെ തിരിച്ചറിയാനും, തങ്ങള് പറയുന്നതെന്തും തൊണ്ട തൊടാതെ ഭക്ഷിച്ചു കൊള്ളണം എന്ന കമ്പനികളുടെ പോതുനയത്തെ ചോദ്യം ചെയ്യാനും ഉള്ള മാനസിക ബലത്തില് നിന്ന് കൂടി ലഭിക്കുന്നതാണ് എന്നു പഠിപ്പിക്കുകയും, അപ്രകാരം ചോദ്യം ചെയ്യുവാന് തയ്യാറുള്ളവര്ക്ക് സംരക്ഷണം നല്കാനും, അവരെ സംഘടിപ്പിച്ചു, രാജ്യതാല്പര്യത്തിനു എതിരായി ഇത്തരം Company kal പ്രവര്ത്തിക്കുന്നുണ്ടോ എന്ന് സൂഷ്മമായി ചിന്തിക്കാനുള്ള ബുദ്ധി ഉപദേശിക്കുന്നതിനുള്ള ബാധ്യതയും ഇത്തരം സംഘടനകല്ക്കുണ്ട്. . വികസനത്തിന് തൊഴിലാളി സംഘടനകള് വിലങ്ങുതടിയാണ് എന്നാ പ്രചരണം അഴിച്ചുവിട്ട് s സ്വാതന്ദ്ര്യത്തെ നിഷേദിച്ചു സമ്പന്നതയുടെ മായകാഴ്ചകള് പ്രദര്ശിപ്പിച്ചു രാജ്യത്തിന്റെ രക്തം ഊറ്റിക്കുടിക്കുന്നതിനു നാം ആരെയും അനുവദിക്കരുത്. തൊഴിലും, തൊഴില് മഹത്വവും, അതിന്റെ സ്വaതന്ത്രങ്ങളും, അവകാശങ്ങളും, ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടില് വിദ്യാസമ്പന്നരായ ഒരുകൂട്ടര്ക്കിടയിലേക്ക് ആദ്യ പാഠം മുതല് പഠിപ്പിച്ചു കൊടുക്കേണ്ട ഭാരിച്ച ചുമതലയും, ഉത്തരവാദിത്തവും ഇന്ന് തൊഴിലാളി സംഘടനകല്ക്കുണ്ട്.ഒന്ന് വ്യക്തമായി ഓര്ക്കുന്നതിനു എല്ലാവരും തയ്യാറാകണം. തൊഴില് സമരങ്ങള് തൊഴിലാളികള്ക്കും, സമൂഹത്തിനും വേണ്ടിയാണു എന്നും ഉണ്ടായിട്ടുള്ളത്.അത് അടിച്ചമര്ത്തലിനും, ചൂഷണത്തിനും എതിരെ മാത്രമാണ് താനും. മറിച്ച് വികസനത്തിന് എതിരല്ല. സംഘടനകള്ക്ക്cഒന്നിച്ചുനിന്ന് വിലപെശുന്നതിനുള്ള സ്വാതന്ത്രത്തെ എതിര്ത്ത് പറയുന്ന കമ്പനി സേവകര് തനിക്കെതിരെ തന്നെ വാളെടുക്കുന്നവനായി അധപതിച്ചിരിക്കുന്നു. ഇവിടെ എത്തുന്ന്ന വിദേശ കമ്പനികളുടെ തുല്യ താല്പര്യത്തോടെ തന്നെയാണ് ഭാരതത്തില് കിളിര്ത്തു വളര്ന്ന കമ്പനികളും പ്രവര്ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് എന്നത് ഖേദകരമായ അവസ്ഥയാണ്. കുത്തകകള് വിദേശിയും, സ്വദേശിയും ഒരേ മുഖം തന്നെ പ്രദര്ശിപ്പിക്കുന്നു.
വിദേശ കമ്പനികള് ഇവിടെ വ്യവസായം ആരംഭിക്കുന്നത് അവരുടെ ദയയായി മാത്രം കണ്ടു വിധേയത്വത്തോടെ പെരുമാറുകയും അപ്രകാരം തന്നെ പ്രചരിപ്പിക്കുകയും ചെയ്യുന്നവര് മറിച്ച് യാഥാര്ത്ഥ്യത്തെ ഉള്ക്കൊണ്ടു ചിന്തിക്കാനും പ്രചരിപ്പിക്കാനും തയ്യാറാവണം. ഈ മണ്ണിന്റെ വളക്കൂറില് നിന്ന് വളരുന്നതിനും, ഇവിടുത്തെ യുവത്വത്തിന്റെ അധ്വാനത്തില് നിന്നും ബുദ്ധിയില് നിന്നും ലാഭം കൊയ്യുന്നതിനും വേണ്ടിയാണു അവര് ഇവിടെ എത്തുന്നത്. ഇവിടെ കമ്പനിയും തൊഴിലാളിയും തുല്യ ആവശ്യക്കരായി വര്ത്തിക്കുന്നു. മറിച്ച് തൊഴിലാളികള് കമ്പനിയുടെ കാരുണ്യത്തിനുമാത്രം വിധേയമായി ജീവിക്കുന്നു എന്നാ പ്രചാരണത്തെയും ധാരണയെയും, പൂര്ണമായും തള്ളിക്കളയണം. തന്റെ അവകാശങ്ങളുംആവശ്യങ്ങളും, ഒത്തു ചേര്ന്നുനിന്നു ചോദിക്കുന്നതിനും രാജ്യതല്പര്യത്തിനു എതിരായി കമ്പനികള് പ്രവര്ത്തിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനും, അപ്രകാരമുള്ള പ്രവര്ത്തികള് കണ്ടെത്തി തടയിടുന്നതിനും നമുക്ക് സാധിക്കുമെന്ന് മനസിലാക്കണം. ഇവിടെ എല്ലാവിധ രാഷ്ട്രീയ പര്ടികളിലെയും തൊഴിലാളി യുണിയനുകള് കുത്തകകമ്പനികളിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില് വിമുഖത കാട്ടുന്നു എന്നത് രാഷ്ട്രീയ പാര്ട്ടികളുടെ രാജ്യത്തോടുള്ള ഉത്തരവാദിത്തക്കുറവായി മാത്രമേ കാണുവാന് കഴിയുകയുള്ളൂ. അസംഘിടിതരായവര്ക്ക് ആവശ്യങ്ങള് ഉന്നയിക്കാന് കഴിയില്ല എന്ന് മനസിലാക്കിയ കമ്പനികള് നേതാക്കളെ മുന്പേ സംഘടിപ്പിക്കുന്നു എന്ന ആക്ഷേപവും നിലനില്ക്കുന്നു.
ഇവിടെ MALTI NATIONAL കമ്പനികള് ഉയര്ന്ന വേതന വിതരണം നടത്തുന്നതെങ്ങനെ എന്നും അതിന്റെ പ്രത്യാഖaതങ്ങളും പഠനവിഷയമാക്കെണ്ടാതാണ്. പ്രത്യേകിച്ച് IT മേഘലയില്. ഒരു പ്രത്യേക വിഭാഗത്തിന് നല്കപ്പെടുന്ന ഉയര്ന്ന വേതന രീതി രാജ്യത്തെ ഇങ്ങനെ ബാധിക്കുന്നു, എന്നത് അതീവപ്രാധാന്യമര്ഹിക്കുന്നു. കമ്പനികളുടെ സാമ്പത്തികനിലയെക്കുറിച്ച് നല്കുന്ന കണക്കുകള് അവസരത്തിനും, ആവശ്യത്തിനും അനുസരിച്ച്, ഉയര്ത്തിയും ഇകഴ്ത്തിയും പറയുന്ന പ്രവണത, സത്യത്തെ മനസിലാക്കി പ്രവര്ത്തിക്കുന്ന ത്തിനുള്ള അവസരം സര്ക്കാരിനും പൊതുജനത്തിനും നഷ്ടപ്പെടുന്നു, അതുവഴി നികുതി വെട്ടിപ്പുകള്ക്കും, പൊതുജനത്തിനെ ചതിക്കുഴിയില് പ്പെടുത്തുന്നതിനും കമ്പനികള്ക്ക് വഴിതുറന്നു ലഭിക്കുന്നു. തീവ്രവാദ പ്രവര്ത്തനങ്ങള്ക്ക് ഏറ്റവും ഉയര്ന്ന വരുമാന സ്രോതസ്സ് കമ്പനികള് നല്കുന്ന protection money ആണെന്നും കമ്പനികള് തീവ്രവാദ സംഘങ്ങളെ തങ്ങളുടെ ആവശ്യത്തിലേക്കായി ഉപയോഗിക്കപ്പെടുന്നത് വഴി ആണെന്നും പറയപ്പെടുന്ന ഈക്കാലത്ത് കമ്പനി കളുടെ വരവ് ചെലവു കണക്കിന്റെ കടിഞ്ഞാണ് സര്ക്കാര് മുറുക്കിപ്പിടിക്കുന്നതിന്റെ ആവശ്യഗത വര്ധിക്കുന്നു.
കമ്പനികള് അനിയന്ത്രിതമായ സാമ്പത്തിക ശക്തികളായി വളരുന്നതിലെയും, സര്ക്കാരുകള് അവയെ അമിതമായി ആശ്രയിക്കാന് തുടങ്ങുന്നതും ആശാസ്യമായ പ്രവണതയല്ല. നാം ഓര്ക്കണം, സാമ്പത്തികമാന്ദ്യം പോലെയുള്ള പ്രതിഭാസങ്ങള് സര്ക്കാര് ഇതര സംരംഭങ്ങളുടെ സൃഷ്ടിയായിരുന്നു, അതില് കടപുഴകിയത് സ്വന്തമായനിലനില്പ്പില്ലാത്ത, സ്വകാര്യ കുത്തകകളെ ആശ്രയിച്ച സര്ക്കാരുകളും. സ്വകാര്യ കുത്തക കമ്പനികള് സൃഷ്ടിക്കുന്ന സാമ്പത്തിക അസമത്വം സാമൂഹിക അസമത്ത്വത്തിലേക്കും നീളുന്നു എന്നത് ആശങ്കാകരമായി അധികമാരും നോക്കിക്കാനാത്തത് അത്ഭുതകരം തന്നെയാണ്. അതില് പ്രധാനമായത് ഇവിടെ വിദ്യാസമ്പന്നരായ രണ്ടു വിഭാഗങ്ങള് സൃഷ്ടിക്കപ്പെടുന്നു എന്നതാണ്. അതില് ഒരുവിഭാഗം വിദ്യാസമ്പന്നരായ കമ്പനി സേവകര്. മറ്റേവിഭാഗം വിദ്യാസമ്പന്നരായ സര്ക്കാര് സേവകര് അല്ലെങ്കില് സമൂഹ്യസേവകര്. അതില് ജുഡിഷ്യറിയില് പ്രവര്ത്തിക്കുന്നവര്, രാഷ്ട്രീയ അധികാരങ്ങള് കൈയ്യാളുന്നവര്, വക്കിലന്മാര്, പോലീസുകാര്, റെവന്യു, ടാക്സ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്, എന്നിങ്ങനെയുള്ള സമൂഹത്തിലെ വിവിധതലങ്ങളില് ജനങ്ങള്ക്കിടയില് ജീവിച്ചു പ്രവര്ത്തിക്കുന്നവര്-- രണ്ടാമത്തെ വിഭാഗത്തില് പ്പെടുന്നു. ഇതില് വിദ്യാഭ്യാസത്തിലും അധികാരത്തിലും ഈ രണ്ടാം വിഭാഗമാണ് പലപ്പോഴും മുന്പില് നില്ക്കുന്നതെങ്കിലും സാമ്പത്തികമായും ജീവിത സൌകര്യത്തിലും കമ്പനി സേവകരെക്കാള് ബഹുദൂരം പിറകില് നില്ക്കുന്നു. ഈ അന്തരം ഇവര്ക്കിടയില് സംഭവിക്കുന്നത് സമ്പത്തിന്റെയും ജീവിത സൌകര്യങ്ങളുടെയുമാണ്. അതിനാല് മുന്പ് പറഞ്ഞ രണ്ടാമത്തെ വിഭാഗത്തിന്റെ കുറവ് പണം കൊണ്ട് നികത്തുന്നതിനു ഒന്നാമത്തെ വിഭാഗത്തിന് കഴിയുന്നു. അല്ലെങ്കില് അവരുടെ തൊഴില് ദാതാക്കള്ക്ക് കഴിയുന്നു. അവര്ക്ക്പണത്തിന്റെ പെരുപ്പില് രണ്ടാമത്തെ വിഭാഗത്തെ നിഷ്പ്രയാസം 'പര്ചെസു' (Purchase) ചെയ്യുന്നതിന് ഒന്നാമത്തെ വിഭാഗത്തിന് കഴിയുന്നു. ഇവിടെ വില്പ്പനച്ചരക്കായി വെയ്ക്കുന്നത് രാജ്യത്തിന്റെ താല്പര്യങ്ങളും, നിയമങ്ങളും, കീഴ്വഴക്കങ്ങളും, സംസ്കാരവും, പ്രകൃതിയും, ഒക്കെതന്നെ ആയിരിക്കുമെന്ന് നാം തിരിച്ചറിയണം. പണംകൊണ്ട് സകലതും വെട്ടിപ്പിടിച്ച് ഭരണവര്ഗത്തെ വിധേയത്വത്തോടെ പ്രവര്ത്തിപ്പിക്കുന്നതിന് വിദേശaaധിപത്യമുള്ള ഈ കമ്പനി സമുദായത്തിന് കഴിയുന്നു. അതും ഇവിടുത്തെ വിഭവങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട്. ഇതു ഗൌരവമായി കണ്ടു ഈ അവസ്ഥാവിശേഷങ്ങള് രാജ്യത്തിന്റെ ഭാവിക്ക് ദോഷകരമല്ലാത്ത രീതിയില് ക്രോധീകരിച്ചു നടപ്പിലാക്കെണ്ടുന്ന ചുമതല സര്ക്കാരിനുള്ളതാണ്. ആ പ്രവര്ത്തനങ്ങള് ത്വരിത പ്പെടുത്തുന്നതിനായി സര്ക്കരിനുനുമേല് സമ്മര്ദം ചെലുത്തി, പ്രചാരണ പരിപാടികള് നടത്തി നടപ്പിലാക്കി എടുക്കേണ്ടത് രാഷ്ട്രീയ പാര്ട്ടികളുടെ ചുമതലയാണ്. മേല് വിഷയത്തിലുള്ള രാജ്യത്തെ ഓരോ പൌരന്റെയും താല്പര്യവും, പരസ്പര ബോധവല്ക്കരണവും, പ്രകടമായ ആശങ്കയും മാത്രമേ രാഷ്ട്രീയ പാര്ട്ടികളെ അപ്രകാരം പ്രവര്ത്തിക്കുന്നതിനു പ്രേരിപ്പിക്കു. ഇവിടെ വളരുന്ന വിദേശകമ്പനികള് അവരുടെ ലാഭത്തിന്റെ ചെറിയ പങ്കുമാത്രമാണ് എവിടുത്തുകാരായ കമ്പനി സേവകര്ക്കിടയില് വിതരണം ചെയ്യുന്നത്. അവരുടെ പ്രോഡക്റ്റ് ഇവിടുത്തെ ജനങ്ങള്ക്കിടയില് വിതരണം ചെയ്താണ് അവര് ലാഭം കൊയ്യുന്നത്. മറിച്ച് അവരുടെ പ്രോഡക്റ്റ് വിദേശരാജ്യങ്ങളിലാണ് വില്ക്കുന്നതെങ്കില് ഇവിടുത്തെ സാഹചര്യങ്ങള് മുതലെടുത്ത് ഊല്പ്പaതിപ്പിക്കപ്പെട്ടതാണ്. അങ്ങനെ എതുവിധത്തിലായാലും ആ ലാഭത്തിന്റെ ഒരു പങ്ക് ഈ രാജ്യത്തു ചിലവഴിക്കുന്നതിനുള്ള ബാധ്യത അവര്ക്കുണ്ട്. അത് നിയമ നിര്മാണത്തില് കൂടി പിടിച്ചെടുത്തു ഫലപ്രദമായി സമൂഹത്തില് ചെലവഴിച്ചാല് മുന്പ് പറഞ്ഞ വര്ഗ്ഗങ്ങള് തമ്മിലുള്ള അന്തരത്തിന് കുറവുവരുത്താന് കഴിയും. സര്ക്കാരുകള് അത്തരം പ്രവര്ത്തനങ്ങളുമായി മുന്പോട്ടുപോയാല് അത് കമ്പനികള് ഇവിടെനിന്നും നേടുന്ന കോള്ള ലാഭത്തിനു മാത്രമേ കുറവ് വരുത്തുക ഉള്ളു. അത് തീര്ച്ചയായും സാമൂഹിക വളര്ച്ചയെ ത്വരിതപ്പെടുത്തുക തന്നെ ചെയ്യും.
രാജ്യത്തിന്റെ അവകാശങ്ങളും, തൊഴിലാളികളുടെ അവകാശങ്ങളും, നേടിയെടുത്ത് സമ്പന്നതയുടെ ധാര്ഷ്ട്യത്തിന്റെ മുനയൊടിച്ചു സര്ക്കാരിന്റെയും നിയമസംവിധനങ്ങളുടെയും വരുതിക്ക് ഇത്തരം വിദേശ കമ്പനികളെ നിര്ത്തിയില്ല എങ്കില്, നാം ഓര്ക്കണം കേവലം അരനൂറ്റാണ്ടിനുമപ്പുറം വരുന്ന കാലഘട്ടം വരെ നമ്മെ അടക്കി വാണിരുന്നവര് തുടങ്ങി വെച്ചതും കച്ചവട കമ്പനി ആയി തന്നെ ആയിരുന്നു. അന്നും ഇന്നുംപാദസേവകര് ഇവിടെത്തന്നെ ഉണ്ട്.
(RajeshPuliyanethu
Advocate, Haripad)

Sunday 8 August 2010

മരണചിന്തയിലെ ടിപ്സ്

ജീവിതം വികാരങ്ങളുടെ ആഘോഷമാണ്.!! നിരാശ, ഉദ്വേഗം, മത്സരം, ദുഃഖം, എച്ചാഭംഗങ്ങള്‍  , വയിരാഗ്യം ,  കോപം, ആഹ്ലാദം, ഇങ്ങനെ തുടങ്ങി,  "നിര്‍വികാരത" എന്നുവിളിക്കുന്ന വികാരത്തില്‍ കൂടിവരെ നമ്മുടെ ജീവിതം കടന്നുപോകുന്നു.
വികാരങ്ങളുടെ ആജ്ഞാനുവര്തികlaയാണ് നാം തുടര്‍ പ്രവര്‍ത്തനങ്ങളെ രൂപപ്പെടുത്തുന്നത്. നമ്മുടെ പ്രവര്‍ത്തികളില്‍ വികാരത്തിന്റെ അമിത സ്വാധീനത്തെ   ഒഴിവാക്കുന്നതിനു പല തരത്തിലുള്ള   "TIPS" നിര്‍ദ്ദേശിക്കപപെട്ടിട്ടുള്ളതായി കാണുന്നു. വികാരങ്ങളുടെ അതിപ്രസരതയെ കുറക്കുന്നതിനു ഒരു ചിന്തയുടെ മാര്‍ഗ്ഗം  പരീക്ഷിക്കാവുന്നതാണ്. 
                         കേവലം മൂന്നു അക്ഷരം മാത്രമുള്ള " മരണം" എന്നാ ചെറിയ വാക്കിനെയും വലിയ സത്യത്തെയും ഒരു നിമിഷം മനസ്സില്‍ ഓര്‍ക്കുക. മനസ്സില്‍ പതിഞ്ഞ, ഒരുപാടു വേദനിപ്പിച്ച, ഒരുപാടു ചിന്തിപ്പിച്ച,- ഒരുമരണത്തെയെങ്കിലും നോക്കി കാണേണ്ടി   വന്നിട്ടില്ലാത്ത മനുഷ്യന്‍, തീര്‍ത്തും വിരളമായിരിക്കും. അപ്രകാരം മരണപ്പെട്ടു പോയവരെ ക്കുറിച്ചുള്ള ചിന്ത  മുന്‍പ് പറഞ്ഞ "ടിപ്" ആയി ചിന്തിക്കാന്‍ കൂടുതല്‍ ഉപകരപ്പെടുന്നതാണ്. അങ്ങനെ മരണപ്പെട്ടവര്‍ നടത്തിയ പ്രവര്‍ത്തികള്‍, നേട്ടങ്ങള്‍, കോട്ടങ്ങള്‍, ആക്രോശങ്ങള്‍, പിടിച്ചുവാങ്ങിയ അധികാരങ്ങള്‍, ആദരവുകള്‍, അനാദരവുകള്‍, ധനം, എന്നിങ്ങനെ പലതും നമ്മുടെ മനസസിന്റെ  ഏതെങ്കിലുമൊക്കെ കോണില്‍ ചിതറിക്കിടക്കുന്നുണ്ടാകാം. എതിനെല്ലaa മോടുവില്‍ ആ വ്യക്തി ' മരണം' എന്നതിന് നിസ്സാരമായി കീഴ്പ്പെട്ടുപോയ ചിത്രവും നമ്മില്‍ ഉണ്ടാകും. 
                       ജീവിതത്തിലെ എല്ലാ മംഗളവും, അമംഗളവും, ആയവസ്തുതകളും "കടന്നുപോകുന്നതാണ്"  എന്നാ സത്യത്തെ ഒരു നിമിഷം മനസിലെക്കെത്തിക്കുന്നതിനും മേല്‍ പറഞ്ഞ ചിന്ത നമ്മ്മേ ഉപകരിക്കും. 
                      "മരണം" എന്നാ ചിന്ത  രണ്ടു തരത്തില്‍ മനസിനെ സ്വാധീനിക്കുന്നു, അല്ലെങ്ങില്‍ രണ്ടു തരത്തിലുള്ള ചിന്തയിലേക്ക് നമ്മെ നയിക്കുന്നു. അതില്‍ ഒന്ന്  "എന്തിനുവേണ്ടി എല്ലാം"??എന്നാ ഭാവിയെക്കുറിച്ച് നിരാശa ജനകമായി ചിന്തിക്കുന്ന ഒരു ചോദ്യംനമ്മിലെക്കെതിച്ചുകൊണ്ടാകാം. മറ്റൊന്ന് "എങ്ങനെ ആയാലെന്താ??"  അടുത്തനിമിഷത്തില്‍ എത്താന്‍ സാധ്യതയുല്ള്ള ഒന്നാണ് മരണം എന്നുപഴിച്ചുകൊണ്ട് ഈ നിമിഷത്തെ എങ്ങനെയും ആസ്വദിക്കണം എന്നാ ചിന്തയെ ഉദ്ദീപിപ്പിച്ചുകൊണ്ടാകാം. ഇതിനു രണ്ടിനും ആവശ്യമുള്ള അത്ര ഭാരം നല്‍കി രണ്ടു തട്ടുകളില്‍ വെച്ച് തീരുമാനിക്കുകയും അതുവഴി ജീവിതത്തെ  സംതുലിതമായ അവസ്ഥയില്‍  മുന്നോട്ടു കൊണ്ടുപോവുകയാണ്‌ ഭൌതിക ജീവികളായ മനുഷ്യര്‍ക്ക്‌ ആവശ്യം. അതിനുവേണ്ടി വികാരത്തെ നമ്മുടെ കടിഞ്ഞാണ്‍ ചരടിന് അപ്പുറത്തേക്ക്    വളരാന്‍ വിടaതിരിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. മരണം സത്യവും യാഥാര്‍ത്ഥ്യവുമായി മുന്നിലുള്ളപ്പോള്‍ അതിനു ചിന്തയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയും. വികാരങ്ങളെ മയപ്പെടുത്തി, ഒരു പ്രവൃത്തിയിലേക്ക് നയിക്കാനും കഴിയാം.
(RajeshPuliyanethu,
Advocate, Haripad)
   
 

Wednesday 4 August 2010

പ്രണയ ഭാരം!!

പ്രണയം ഉദാത്തമായ വികാരമാണ്. പ്രണയത്തിന്‍റെ ഉന്നതിയില്‍, അല്ലെങ്കില്‍ അതിന്‍റെ ഉച്ചസ്ഥായിയില്‍ നിന്ന് ലഭിക്കുന്ന്‍ആനന്ദം മറ്റൊന്നില്‍ നിന്നും ലഭിക്കാത്ത അനന്യസദ്രിശ്യമായ ഒന്നാകുന്നു. എന്നാല്‍ പ്രണയിതാക്കള്‍ അവരുടെ പ്രണയ സ്വപ്നങ്ങളില്‍നിന്ന് മാറിയ ഒരു ജീവിതത്തിലേക്ക് എത്തിചെരേണ്ടി വന്നാല്‍, കൂടുതല്‍ വ്യക്തമാക്കിയാല്‍, ഒരു പുതിയ വ്യക്തിയുമായി ജീവിതത്തെ പങ്കിടേണ്ടി വന്നാല്‍ മുന്‍പ് പ്രണയത്തെ ആസ്വദിച്ച ആ വ്യക്തിക്ക് തന്‍റെ നെന്ചില്‍് തന്നെ ചുമക്കേണ്ടി വരുന്ന ഏറ്റവും ദുര്‍്ഗന്ധം വമിക്കുന്ന വ്രണമായിരിക്കുമും തന്‍റെ മുന്‍കാല പ്രണയം. (RajeshPuliyanethu, Advocate,Haripad)

Tuesday 3 August 2010

Photographer

തന്‍റെ കുഞ്ഞിന്‍റെ മനോഹാരിതയും, ഓമനത്വവും കണ്ട് അതില്‍ അത്യാഹ്ലാദവാനായി, വീണ്ടും വീണ്ടും അതിനെ എടുത്തു മതിവരാതെ ചുംബിക്കുന്നത്പോലെയാണ്, ഒരു ഫോട്ടൊഗറാഫെര്‍ (Photographer) ഒരു മനോഹരമായ ദ്രിശ്യത്തിനു നേരെ വീണ്ടും വീണ്ടും മതിവരാതെ "ക്ലിക്ക്" ചെയ്തുകൊണ്ടിരിക്കുന്നത്. (RajeshPuliyanethu, Advocate,Haripad)

Tuesday 27 July 2010

കള്ള് ചാതിക്കത്തില്ലാശാനെ............

ജീവിതത്തില്‍ ഉറച്ച വിശ്വാസത്തിനു എതിരായി വരുന്നതിനെ ആണ് " ചതി " എന്ന് പറയുന്നത്. നിസ്സാരമായി പറഞ്ഞാല്‍, ഒരു കയറില്‍ തൂങ്ങി ഒരാള്‍ മുകളിലേക്കുകയറി, കയര്‍ പൊട്ടി താഴെ വീണാല്‍ കയര്‍ ചതിച്ചു എന്ന് പറയാം. അതേ ആള്‍ തൂങ്ങി ചാവാന്‍ വേണ്ടിയാണു കയര്‍ ഉപയോഗിച്ചതെങ്കിലും കയര്‍ പൊട്ടിവീനാല്‍ കയര്‍ ചതിച്ചു എന്നുതന്നെ പറയാം. കാരണം കയറിലുള്ള വിശ്വാസത്തിനു വിഖാതം സംഭവിച്ചു, അത്രതന്നെ. ...................... കയറും, പോട്ടലുമോന്നുമല്ല നമ്മുടെ വിഷയം!! ചതിക്കാത്ത ഒരു വസ്തുവിനെക്കുറിച്ച് ഓര്‍ത്തപ്പോള്‍ പറഞ്ഞു എന്നെഉള്ളു. കള്ള് ചാതിക്കത്തില്ലാശാനെ............ നാം കള്ള് കുടിക്കുന്നതിനു പിന്നിലുള്ള ഉദ്ദേശം ലഹരി ഉണ്ടാകുക എന്നത് മാത്രമാണ്............. സന്തോഷത്തിനും, ദുഖത്തിനും, ആഖഹോഷതിനും, എന്നുവേണ്ട ഏതിനും കള്ള് കുടിക്കുന്നതിന്റെ ഉദ്ദേശം ലഹരി മാത്രമാണ്. അത് 'കള്ള്' തന്നില്ല എങ്കില്‍ മാത്രമേ കള്ള് ചതിച്ചു എന്ന് പറയാന്‍ കഴിയു. കള്ള് കുടിച്ചതിനു ശേഷം ഉണ്ടാകുന്ന മറ്റ് എന്ത് അതിക്രമങ്ങളും കള്ള് ചതിക്കുന്നതിനലുണ്ടാകുന്നതല്ല, മറിച്ച്‌ കള്ളില്‍ ഉള്ള നമ്മുടെ വിശ്വാസത്തിനും അപ്പുറം അത് നമുക്ക് തരുന്നത് കൊണ്ടാണ്. കള്ളിനെ അടുത്തറിയുന്ന ആരും, കള്ള് ചതിച്ചു എന്ന് കേട്ടാല്‍, ദയവു ചെയ്തു തിരുത്തിപ്പരയണം. കാരണം കള്ളിനുചതിക്കാന്‍ കഴിയില്ലാശാനെ ............

Tuesday 13 July 2010

Film Black....

വളരെ അടുത്ത കാലത്ത് മമ്മൂട്ടിയുടെ 'ബ്ലാക്ക്‌' എന്നാ ഫിലിം ഒന്നുകൂടി കാണാനിടവന്നു. സിനിമ യുടെ ഏകദേശം അവസാന ഭാഗമെത്തുംപോല് നായകനും പ്രതി നായകനും തമ്മില്‍ കാണുന്ന ഒരു രംഗമുണ്ട്. പ്രതിനായകനായ ലാല്‍ നെ കൊല്ലാന്‍ ‍ തന്നെ തയ്യാറായി എത്തുന്ന നായകന്‍ ‍ മമ്മൂട്ടി. ആ കൂടികാഴ്ച ക്ക് ശേഷം ഒരാള്‍ മാത്രമേ അവശേഷിക്കു എന്നനിലയില്‍ കഥ എത്തി നില്‍ക്കുന്നു. ക്രൂരനായ വില്ലനില്‍ നിന്നും യാതൊരുതരത്തിലുള്ള നീതിയോ പരിഗണനയോ പ്രതീക്ഷിക്കാനാവില്ല. ഏതു നിമിഷത്തിലും പരസ്പരം ആക്രമിക്കാപ്പെടാന്‍ സാധ്യത. ആ അവസാന സമയത്ത് പരസ്പരം 'ഗുഡ് ബൈ' പറയുന്നതിന് വേണ്ടി ലാല്‍ നaയകന് ഒരു പെഗ് ഓഫര്‍ ചെയ്യുന്നു. പരസ്പരം ഏതുനിമിഷവും ആക്രമിക്കപ്പെടാന്‍ സാധ്യമായ ആ നിമിഷത്തില്‍, ജാഗ്രത രണ്ടു വ്യക്തികളിലും നിറഞ്ഞു നില്‍ക്കുന്ന ആ അവസരത്തില്‍, രണ്ടു ഗ്ലാസ്സുകളില്‍ മദ്യമൊഴിച്ചു 'ചിയേഴ്സ്' എന്നുപറയുന്ന ഒരു സീന്‍, തീര്‍ച്ചയായും ദുരൂഹമായ ഒരു ഭംഗി നിറഞ്ഞത്‌ തന്നെയാണ്............... (RajeshPuliyanethu, Advocate, Haripad)

Thursday 24 June 2010

തരളമീ പ്രണയം.....

എത്ര തരളം മധുരതരമീ പ്രണയം, ഹിമകണങ്ങളാല്‍ പുളകമണിഞ്ഞ പുല്‍ക്കൊടികള്‍ പോലെ തേനിററു വീഴുന്ന തേന്‍ കാളി കൂമ്പ് പോലെ പനിനീര് പൂക്കുന്ന പൂങ്കാവ് പോലെ കിളി കൂട് കൂട്ടുന്ന തേന്മാവ് പോലെ ഹംസങ്ങള്‍ കളിയാടും തെളിനീരു പോലെ മരുഭൂവില്‍ഉറകൊണ്ട ദാഹജലം പോലെ മുറ്റത്ത്‌ പൂക്കുന്ന പാരിജാതം പോലെ ഹൃദയത്തിലടയിട്ട താരാട്ടു പോലെ അന്ധകാരത്തിലെ ദീപനാളം പോലെ ഏകാന്ത സന്ധ്യയില്‍ വേണുഗാനം പോലെ എത്ര തരളം നിന്‍ പ്രണയം........................... (RajeshPuliyanethu, Advocate, Haripad)

Monday 14 June 2010

സ്വത്വ വാദവും വര്‍ഗ വാദവും

'സ്വത്വം' എന്നാല്‍ മനുഷ്യനില്‍ ഏതാണ്ട് പൂര്‍ണമായും ജന്മം കൊണ്ടുതന്നെ ആര്‍ജ്ജിക്കപ്പെടുന്ന വസ്തുതകളാണ്, അതില്‍ പ്രധാനമായും ജാതി, മതം, വര്‍ണ്ണം, മാതൃഭാഷ, കുലം, ഗോത്രം, കുടുംബം, എന്നിങ്ങനെ ഉള്ളവയില്‍ സ്വത്വം കുടുങ്ങി നില്‍ക്കുന്നു. ഇവയുടെ ഒക്കെ അതിര്‍ വരംപുകളോളം മാത്രമേ സ്വത്വവാദത്തിനു നീളമുളളു. സ്വത്വ വാദത്തില്‍ അധിഷ്ടിതമായ രാഷ്ട്രീയത്തിനും ഇതേ രീതിയില്‍ അതിര്‍വരംപുകല്‍ക്കുള്ളിലെ വികാസം മാത്രമേ സാധ്യമാകുന്നുള്ളൂ. എന്നാല്‍ വര്‍ഗവാദം വിശാലമായ ചിന്താഗതി യാണ്. വര്‍ഗത്തില്‍ -സ്വത്വം- പ്രവര്‍ത്തന രഹിതമായ ഒന്നാണ്. വര്‍ഗ ചിന്തകളില്‍ സ്വത്വചിന്തക്ക് പ്രസക്തിയില്ല എന്നതാണ് സത്യം. തൊഴിലാളി വര്‍ഗത്തിന് വേണ്ടിയുള്ള ഒരു ചിന്തക്ക് അതിലെ ഒരുതോഴിലളിയുടെയും മതം വിഷയമാകാന്‍ പാടില്ല എന്നത് പോലെ. വര്‍ഗചിന്തയില്‍ സ്വത്വം പരിപൂര്‍ണമായും അവഗണിക്കപ്പെടുക തന്നെ വേണം. സ്വത്വത്തില്‍ ഉന്ന്നി വര്‍ഗ്ഗചിന്ത ആരംഭിക്കുമ്പോള്‍ വര്‍ഗ്ഗചിന്ത മരിച്ചുതുടങ്ങും. (RajeshPuliyanethu, Advocate, Haripad)

Wednesday 26 May 2010

മതങ്ങള്‍

ദൈവത്തെ 'മതസ്തരുടെത്' എന്ന് പറഞ്ഞു വേര്തിരിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ മഹത്വത്തെ കുറച്ചുകാണിച്ച് അവഹേളിക്കുക യാണ് ചെയ്യുന്നത്. ദൈവം മനുഷ്യനിര്‍മിതമായ 'മതങ്ങള്‍' എന്നാ നിസ്സാര വേര്‍തിരിവിന് വിധേയനാണ് എന്ന് പറഞ്ഞാണ് അവര്‍ പരിഹ്ഹസിക്കുന്നത്.... . (RajeshPuliyanethu, Advocate, Haripad)

Friday 14 May 2010

എന്‍റെ സ്വപ്നം....

എല്ലായെപ്പോഴും ഞാന്‍ നില്‍ക്കുന്നിടത്തുനിന്നും ഒന്ന് കൈ എത്തിയാല്‍ തുറക്കാന്‍ പാകത്തിന് ഒരു വാതിലുണ്ട്, ആ വാതില്‍ തുറന്നാല്‍ ഭൂതകാലമാണ്. വിസ്തൃതവും വര്‍ണഷഭ്ളവുമായ, കുളിര്‍മയുള്ള കാലാസ്ഥയുള്ള, ഉര്‍ജ്ജം സ്പുരിക്കുന്ന ഭൂതകാലം. ആ വാതില്‍ തുറന്ന് ആ കാലത്തിലെക്കിറങ്ങാന്‍ ഞാന്‍ എപ്പൊഴും തയ്യാര്‍. ഞാന്‍ അത് കൊതിക്കുന്നു എന്നതാണ് സത്യം. ആ വാതില്‍ എന്‍റെ ജീവിത വഴിയില്‍ മുന്‍പിലായിരുന്നുവെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുന്നു എന്നുമാത്രം. ആ വാതില്‍ തുറന്നിറങ്ങുന്ന കുളിര്‍മനിറഞ്ഞ കാലം എന്‍റെ ഭാവി ആയിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. (RajeshPuliyanethu, Advocate, Haripad)

Wednesday 5 May 2010

Constitutional Right

It is very happy to hear that the Supreme Court of India once again upheld the values of our Constitutional rights with a very significant verdict that, the narco-analysis, brain mapping & polygraph tests are against the fundamental rights of a person. The Article 20(1)(2) of Indian Constitutional law insists-Right against self incrimination- No one can be compelled to be given evidence against himself. If an accused is ready to give confession before the Court, it is the duty of the Court to explain towards that person that, this confession statement may be taken as an evidence against himself and no need to be given. The narco tests may cause harm to a person physically or mentally. It may hit badly to an innocent person, who may be responsible?? that will be turned to a punishment before proven guilty. If it is legalized it may help the investigating agency to reduce the work, but will be misused against thousands of innocent people! The duty of the police is to collect evidences against the accused and prove the allegation before the Court beyond doubts. Here the accused never compelled to give any scrap of evidence against himself, Because of the Constitutional protection. The narco-tests are in-fact equable to third degree, but falsely saying- it is scientific. Many High Courts were admitted narco-tests as legal, it was really embarrassing, even now The Hon'ble Supreme Court underlined, it (narco-tests) is not good for a civilized nation.......... (RajeshPuliyanethu Advocate,Haripad)

Thursday 29 April 2010

some THINGS

Sure, there is some basic things in the universe!! If there is no light, the result is darkness, If there is no heat, the result is cold, If there is no apply of power to a body, it will remain motionless, We can see many things like these around us, and every body knows this............. Some persons tittle all those as NEGATIVE things ( darkness,cold ect), and compared it to life and presuming that the basic thing of life is sorrow and happiness that we have to bring into it. I beg the question, The life has no basic thing, it is like an empty pot, we can fill it according to our wish. (Rajeshapuliyanethu, Advocate, Haripad)

Wednesday 28 April 2010

മൂന്നാം പക്കം

"ചിരകാലമങ്ങനെ ചിതല്‍ തിന്നു പോയാലും ചിലതുണ്ട് ചിതയിങ്ങല്‍ വെയ്ക്കാന്‍" The creator of this lines unknown to me, I got it from film ' മൂന്നാം പക്കം' The lines bears something touching, Asking to us certain questions.....................

Sunday 25 April 2010

What I think....

While talking to a person, I said- I will do as I wish..... but this usage was very badly impressed to him, that I am going to do something wrong or something like that........ everybody could experienced like this.............. But how he could think that the result of my own thoughts become wrong or nuisance?? He is right if there is any previous experience to him in connection with my wrong acts followed by my wish. (RajeshPuliyanethu Advocate, Haripad)

Friday 23 April 2010

Knowledge & Information

Man is started receiving information on the next moment of birth onwards. The collection of information we commonly called knowledge. The information-we attaining from a lot of sources like TV, News Papers, Books and talks with others, By self experiences, By experiments, from some visuals, speeches Ect. I say the information we are attaining can be set in two groups. One is 'Data storage' and other is 'Knowledge'. The knowledge I mean, That the juice of information that mixed with nature and reflected in behavior- In talks, emotions, response, gestures, dealings, approach, even in smile. We could see around as a set of people having heavy storage of data, but never reflected in behavior. They can only answer the questions put to them, They can speech about many of subjects but never be appreciated. We need to get knowledge, but never be like a storage chip. (RajeshPuliyanethu, Advocate, Haripad)

Thursday 22 April 2010

Life & Comments

ഒരു ജീവിതത്തെയും ധന്യമെന്നോ, ശ്രെഷ്ടമെന്നോ, മോശമെന്നോ തരം തിരിക്കാന്‍ ആര്‍ക്കും ആകില്ല, അഥവാ അതിനു കഴിയുന്നു എങ്കില്‍ അത് ആ വ്യക്തിയുടെ അനുഭവങ്ങളെ നോക്കിക്കണ്ട്‌ നടത്തുന്ന കേവലം ചില പ്രസ്താവനകള്‍ മാത്രമാണ്........ (RajeshPuliyanethu, Advocate, Haripad)

Bachchan- Kerala Tourism

Amithab Bachchan was invited by the Govt. of Kerala to hold the post of Brand Ambassador of Tourism. Later the Minister of tourism and the leaders of the ruling party decided to withdraw that proposal reasoning that Bachan is already holding the post of the same in Gujrat. The state Gujrat is ruling by BJP and Narendra Modi is the CM, is the reason they found. The gain or lose with the participation of Bachchan in Tourism of Kerala is, I think immaterial. But some material things hidden!! Why did Govt of Kerala decided to keep Bachchan away, is not rational because Bachchan is representing the State of Gujrat not Modi, A very notable request made by the left parties to the Hon’ble Chief Justice of India, not to share the stage with Modi in a seminar held to promote Judicial activities in Gujrat. I doubt what is the untouchability of Gugrat?? Modi is an elected member to the legislative of Gujrat and not yet proven guilty in Gujrat Communal violence as alleged. If he found guilty he should be punished, but the rigid constitutional promise never be forgotten that “Man is presumed innocent until proven guilty” This kind of attitude to a Chief Minister is a naked contempt to the people of Gujrat. Chief Justice was proposed to attend a seminar to promote the judicial activities in GUJRAT not in BJP. Now the anti- Modi waves created by the left parties exceeded the limits and open to the people of Gujrat, now it shows any person from Gujrat or in connection with that state will be opposed. A left leader was declared that if Bachchan is ready to resign the post from Gujrat, the early proposal of Govt. of Kerala can be reconsidered. I am watching news in TV regularly because, there is every reason to believe that they will put another demand that, GANDHIJI will not be accepted as the father of the nation unless he would have been changed his birth place from Gujrat………………………lets wait… (RajeshPuliyanethu, Advocate, Haripad)

MohanLal- T Army

Mohan Lal in T-Army may help the ordinary people to knew what is T-Army. A celebrity like Mohan Lal is fit for that job. It results, the common man is now knew even the name- T-ARMY. It may help the youngsters to think about it, obviously some one will join to it. All things in connection with T-Army & Mohan Lal should end there. The role of Lal ends there than a member in the Army. But the rumors and commends spreads idiotically like, the Left- Colonel post is awarded to him for the performances in certain films like Keerthy Chakra, Kurukshethra ect. this kind of talks shows the deterioration in culture and never be promoted. Mohan Lal is a performing artist, He has a lot of roles in account, but which are not related to Indian Army or pride of India. I ask a question to the men who makes false flattering, The Role in Thandavam, Onnaman, Sagar@Jacky, Devasuram, Ravanaprabhu, Narasimham, 20 Noottand, Ect. How do those roles inspires youngsters?? I don't think that those roles will lead a person to Under World or Crimes. The same is applicable to the performance in Keerthy Chakra & kurukshetra. Nature of both roles are different and the acceptance of it may differ according to the taste of the viewer. Mohan Lal is well accepted by the people for his talent for performance in all kind of roles. That image as a celebrity is playing here, which is utilized by the Army Authorities for promoting the concept of T- Army, Not an award for the roles related to Army. ( Is it fair or not, to be discussed......) But this way of thinking is decent. (RajeshPuliyanethu, Advocate, Haripad)

Wednesday 21 April 2010

IPL Impact.

Cricket players and Film stars, glittering celebrities- I think majority of Indians have an impression that Cricket players stands much higher than film stars because, 1. Decency of profession 2. No chance of retakes 3. Representing for the Nation 4. Never monotonous because no repetition 5. Thrill in result Ect. But the rise of IPL matches, deteriorated the value of cricket players by taking ownership over them by the film stars. Now it is very sorry to see that cricket players are fighting with bat and ball to develop the fences of their (film stars) financial kingdom. (RajeshPuliyanethu, Advocate, Haripad.)

Tuesday 20 April 2010

"ഭക്തി"

"അടിമത്വം, വിധേയത്വം, ആരാധന, ക്ഷമ, വിശ്വാസം, എന്നീ വികാരങ്ങള്‍  "സ്നേഹം" എന്ന വികാരത്തില്‍ കൂടിക്കലര്‍ന്ന് "ഭക്തി" എന്ന വികാരം ഉണ്ടാകുന്നു"

 (RajeshPuliyanethu,
 Advocate,Haripad)

Road Experience

When we drive along with the road, every one could experienced the jumpy nature of people, and the nuisance so happened. The majority of drivers are practiced to abuse those people with bad words, but it is unfair and stupid. They are not welcoming injuries or accidents. It happened by an absence of conscious mind for a fraction of second, perhaps happened to all...... treat those people with a smiling face is highly appreciated. But in road experience, we can see somebody is interested to drive against ONE-WAY line and some thing like that, a wrong act after thorough thinking, that kind of persons to be ' TREATED' even beaten will be justified...... (RajeshPuliyanethu, Advocate, Haripad)

Worship& Goal

Adore or worship GOD with out a goal is never happened, Different devotees have different kind of interests, better surroundings of life may the majority focused to…. Some Saints in ‘PURANAS’ were praised the GOD for their need to increase powers and some others do the same to aim Salvation. Other category is called ‘AVADOODAS’, are not the devotees of GOD because they need nothing even salvation.

Monday 19 April 2010

ARROGANCE

ARROGANCE …………………… This emotion is very much misread by the common men and propagandize it is to be kept in distance from character. But we have to think, what is Arrogance?? I will say “That is the height of confidence”. A man is arrogant to a thing, that means he will be very confident over it nothing but. With the height of his confidence he may act something indecent, making any mischief, avoidable challenges or something like that, which kind of expression is most commonly called ARROGANCE. That is not arrogance but only a profile of its response. Just think that, a person is very sharp in shooting, he may arrogant to his ability to hit on the right cylinder. The arrogance (that we mean in any sense) will loose only after he is being failed to his target. Lose of arrogance means he is being defeated by any of his confident thing. So Pray to God, Keep your arrogance unbreakable…………………..
SARITHAROOR HIT WICKET in IPL mach before the first ball is being bowled. But a lot of invisible balls were bowled against him by the North Indian Cricket lobby but hit on the right stump. Tharoor is a scapegoat of the Indian political deterioration. The Congress Core Committee demanded Tharoor’s designation, especially Pranab Mukhargy. Earlier he stood against Tharoor in ‘Star hotel accommodation issue’ even after Tharoor’s explanation that ‘he paid it by himself’. What is Tharoor’s malpractice in the present issue?? Nothing but he was keeping friendship with Sunantha Pushkar and his private secretary was present near the place of auction on that days. Tharoor declared early that he is a supporter of the team and no monetary benefit over it. Sharath Pavar is the secretary of BCCI & hidden all affairs------------ No matters Shibu Soran, a Proven Criminal------No matters Over 50 MPs facing criminal trials------No matters Majority of political leaders alleged bribery-------- No matters…. So the morality of the party never matters Tharoor’s resignation but to protect certain personal interests and the needs of northern lobby and they harmonies for the sake of that without political bars. BJP & other political parties were kept warm the issue inside & outside the parliament to easier Congress party to demand the resignation. But it is very painful to see that no political activist in Kerala supported Tharror, even the effort of him aimed at least one corner of Kerala’s interest……...