Friday 16 November 2018

യുവതികൾക്ക് മാത്രം സുരക്ഷ നൽകുന്ന ശബരിമല തീർഥാടനം....!!!

     കാലമോ,ഭക്ത സമൂഹമോ മാപ്പുതരാത്ത തെറ്റാണ് ശ്രീ വിജയൻറെ പോലീസ് ശശികല ടീച്ചറോട് ചെയ്തിരിക്കുന്നത്... വൃശ്ചികം ഒന്നാം തീയതി രാവിലെ അയ്യപ്പനെ കണ്ടു നെയ്യഭിഷേകം ചെയ്തു മടങ്ങാൻ വന്ന അമ്പതു വയസ്സ് കഴിഞ്ഞ ഒരു സ്ത്രീയാണ് ടീച്ചർ... അയ്യപ്പനെ കാണാൻ വരുന്നവരെ പോലീസ് സ്റ്റേഷനിൽ കൊണ്ടിരുത്തുന്ന ശ്രീ വിജയൻ വീണ്ടും പറയുന്നു ഞങ്ങൾ വിശ്വാസ്സികൾക്കൊപ്പമെന്ന്...!!?? ശബരിമലയിൽ ആചാരം പാലിച്ചു എത്തിയ സ്ത്രീ എന്ന കുറവാണ് ടീച്ചറിൽ പിണറായി കണ്ടത്...  ആചാര വിരുദ്ധമായി എത്തിയ യുവതി ആയിരുന്നെങ്കിൽ തോളിൽ എടുത്താണെങ്കിലും സന്നിധാനത്തെത്തിക്കാനുള്ള സംവിധാനം  ചെയ്യുമായിരുന്നു... കാരണം മുഖ്യന് ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ... ""ശബരിമലആചാരങ്ങളെയും, അതുവഴി ശബരിമലയെയും തകർക്കുക""...... 

     ടീച്ചർ മലചവിട്ടിയ അവസ്സരത്തിൽ എന്ത് ക്രമസമാധാന പ്രശ്നമായിരുന്നു ശബരിമലയിൽ ഉണ്ടായിരുന്നത്?? ഒരു യുവതി പോലും മലകയറാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നില്ല.... യുവതികൾ മലകയറുന്ന അവസ്സരത്തിൽ മാത്രമാണ് ശബരിമലയിൽ പ്രതിഷേധം ഉയരുന്നത്... മറിച്ചുള്ള അവസ്സരങ്ങളിൽ ശബരിമല മുൻകാലങ്ങളിലെപ്പോലെതന്നെ ശാന്തമാണ്... ശ്രീ വിജയൻ അടിച്ചേൽപ്പിക്കുന്ന കരിനിയമങ്ങൾ മാത്രമാണ് ശബരിമലയിൽ നിലനിൽക്കുന്ന പ്രശ്നം.... മറ്റൊന്നുമില്ല... നെയ് അഭിഷേകം നടത്തുന്നതിന് നട അടക്കുന്ന നിമിഷം മുതൽ സന്നിധാനത്ത് 'Q' നിൽക്കുന്ന അനുഭവം ശബരിമലയിൽ പോയിട്ടുള്ള എല്ലാവര്ക്കും ഉണ്ടാകും... മുറികൾ വാടകയ്ക്ക് നൽകാതെയും,, കടകളും ,,, അന്നദാന കൗണ്ടറുകളും ബലമായി അടപ്പിച്ചും,, ശുചി മുറികളും, കുടിവെള്ള ടാപ്പുകളും അടച്ചിട്ടും ആരെയാണ് ഈ സർക്കാർ ബുദ്ധിമുട്ടിക്കാൻ ശ്രമിക്കുന്നത്?? ഇവിടുത്തെ വിശ്വാസ്സികളെയല്ലേ!!??.... എങ്കിലും മുഖ്യൻ വിളിച്ചു പറയുന്നു സർക്കാർ വിശ്വാസികൾക്കൊപ്പം എന്ന്..!!! [[[ശബരിമലയിലെ യുവതീ പ്രവേശനം... വിധിയിലേക്കെത്തിച്ച രാഷ്ട്രീയം...!??]]]

     ശബരിമലയിൽ എത്തുന്ന തീർഥാടകരെ കിലോമീറ്ററുകൾക്ക് മുൻപേ തടയുകയും,, വാഹനങ്ങൾക്ക് പാസ്സ് ഏർപ്പെടുത്തുകയും യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയും തുടങ്ങിയ എല്ലാ ബുദ്ധിമുട്ടുകളും ഉണ്ടാക്കുക വഴി ശബരിമലയിലേക്കുള്ള തീർഥാടകരുടെ വരവ് കുറക്കുകയും അതുവഴി ശബരിമലയുടെ പ്രാധാന്യവും, ഹിന്ദുവിന്റെ ""അയ്യപ്പൻ"" എന്ന ചിന്തയിലെ ഒന്നായവികാരത്തെയും ഐക്യത്തെയും തകർക്കുകയുമാണ് ശ്രീ വിജയൻ ഉദ്ദേശിക്കുന്നത്.... ശബരിമലയിൽ ഒരു തീവ്രവാദി ആക്രമണത്തിന് സാധ്യത ഉണ്ടെന്നുള്ള മുന്നറിയിപ്പായിരുന്നെങ്കിൽ സുരക്ഷക്കായി ഇന്നു വിന്യസിച്ചിരിക്കുന്നതിന്റെ പത്തിലൊന്നു പോലീസിനെപ്പോലും വിജയൻ ഒരുക്കി നിർത്തില്ലായിരുന്നു... തീർച്ച.... 

     ശബരിമലയിൽ നിന്നും സംഘർഷം ഒഴിവാക്കാൻ അനുവദിക്കുന്ന പ്രശ്നമില്ല എന്ന രീതിയിലാണ് പിണറായി പ്രവർത്തിക്കുന്നത്... കോടതിവിധി ചർച്ചകളും, സമവായവും, സാവകാശവും കൂടാതെ നടപ്പിലാക്കാൻ ശ്രമിച്ചാൽ ഇവിടെ വലിയ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് മുഖ്യന് തിരിച്ചറിവില്ലാതിരുന്നതല്ല... അദ്ദേഹം അത് ആഗ്രഹിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ... ഭീതിപൂർവ്വം നമ്മൾ തിരിച്ചറിയേണ്ട ഒന്നുണ്ട്... ശബരിമല കലാപഭൂമി ആയാൽ മാത്രം പോരാ;; തർക്ക ഭൂമി കൂടി ആകണം എന്നദ്ദേഹം ശഠിക്കുന്നു എന്നതാണ്... അതിനാലാണ് ഇന്നുവരെ ശബരി മല വിഷയത്തിൽ സംഘർഷത്തിന് വഴിവെയ്ക്കുന്ന യാതൊരു പ്രത്യക്ഷ നിലപാടും സ്വീകരിച്ചിട്ടില്ലാത്ത മുസ്‌ലിം- ക്രിസ്ത്യൻ സമൂഹങ്ങളെക്കൂടി കലാപത്തിലേക്ക് ക്ഷണിക്കുക എന്ന ഉദ്ദേശത്തിൽ ഹൈകോടതിയിൽ സത്യവാങ്‌ന്മൂലം നൽകിയത്.. [[ശബരിമല സംഘർഷം;; ഒരു ഭരണാധികാരിയുടെ നിർമ്മിതി...!!??]]

     ഇന്നത്തെ പരിതസ്ഥിതിയിൽ രഹസ്യവും എന്നാൽ വ്യക്തവും ആയ അജണ്ടയാണ് പിണറായി ഇവിടെ നടപ്പിലാക്കുന്നത് എന്ന് വേണം മനസ്സിലാക്കാൻ... മറ്റു മന്ത്രിമാർ പോലും ഒരുപക്ഷെ കഥ അറിയാതെ ആട്ടം കാണുകയാകാം... പിണറായിയുടെ  അജ്ഞാനുവർത്തികൾ മാത്രമായ അവരൊക്കെ എന്തു ചെയ്യാൻ!!?? 

     ഒരിക്കലും സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തിന്റെ ഉടമയല്ല നമ്മുടെ മുഖ്യൻ... അദ്ദേഹത്തിൻറെ പ്രവർത്തികൾ സൂക്ഷ്മമായി വിലയിരുത്തുന്നത് നമ്മുടെ സംസ്ഥാനത്തിന്റെ നിലനിൽപ്പിനു നല്ലതായിരിക്കും എന്ന് കാണണം... ശബരിമല സംഘർഷത്തിന് മുൻപും പിൻപും ഇടയിലും അദ്ദേഹം നടത്തിയ വിദേശ യാത്രകൾ പോലും ഈ അവസ്സരത്തിൽ സംശയിക്കപ്പെടേണ്ടതാണ്... 

     പ്രളയം പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കാത്ത ആരും കേരളത്തിലില്ല എന്നതുപോലെ സമാധാനത്തിനു വിഘാതം സംഭവിക്കുന്ന എന്ത് ഇവിടെ ഉണ്ടായാലും അതിന്റെ ദോഷഫലം ഓരൊമനുഷ്യരെയും ബാധിക്കും... ആ വിചാരം ഇവിടുത്തെ ഭരണാധികാരിക്കില്ല... നമ്മൾ ജനങ്ങൾക്കെങ്കിലും ഉണ്ടാകണം.... 

[Rajesh Puliyanethu
 Advocate, Haripad]