Tuesday 8 November 2011

ജയരാജന്‍ സഖാവിനെതിരെ കോടതിഅലകഷ്യത്തിന്റെ കൊടുവാള്‍!!

അധികാരത്തിന്റെ ഉത്തുംഗശ്രിംഗങ്ങളിലാനു തങ്ങളെന്ന് ഹൈകോടതി സ്ഥാപിച്ചിരിക്കുന്നു. ശുംഭന്‍ പ്രയോഗത്തിനു ജയരാജന്‍ സഖാവ് അഴികള്‍ക്കുള്ളിലായി. ഒരു ജഡ്ജ്ജി അധികാരത്തില്‍ അധിഷ്ടടിതമായ തന്റെ ഉത്തരവാദിത്വം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ഒരു ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരുമ്പോള്‍ ആ ഉത്തരവ് എത്രത്തോളം നിലനില്‍ക്കാത്തതായാല്ലും, അത് പുറപ്പെടുവിച്ച ജഡ്ജിയ ശുംഭന്‍ എന്ന് വിളിച്ചു ആക്ഷേപിക്കുന്നത് തികച്ചും മാപ്പര്‍ഹിക്കാത്തത് തന്നെയാണ്. നീതി നിര്‍വഹണ കോടതികളുടെ നിലനില്‍പ്പിനുതന്നെ അത്തരം പ്രവണതകള്‍ ആശാസ്യമല്ല. അതുപോലെതന്നെ നീതി നിര്‍വഹണ കോടതികളുടെ  നിലനില്‍പ്പിനും, സല്‍പ്പെരിനും കളങ്കമായെക്കാവുന്ന തീരുമാനമാണ് ഹൈകോടതി ജയരാജന്‍ സഖാവിന്റെകാര്യത്തില്‍ കൈക്കൊണ്ടത്. ഒരു കോടതിയില്‍ വിചാരണക്ക് ഒടുവില്‍ കാരാഗ്രഹം വിധിച്ചാല്‍ അതില്‍ അസ്വോഭാവികമായി ഒന്നുമില്ല. ജയരാജന്‍ സഖാവിനെതിരെ ഉള്ള  തീരുമാനത്തില്‍ ഒരൊറ്റ ക്കാര്യം മാത്രമാണ് പൊതുജനസമക്ഷം തിരസ്ക്കരിക്കപ്പെടുന്നത്! ഹൈകോടതി എന്തുകൊണ്ട് അപ്പീല്‍ കാലയളവിലേക്ക് ജയരാജന്‍ സഖാവിനു ജാമ്യം നല്‍കി സ്വതന്ത്രനാക്കിയില്ല?? എന്നതാണത്. തങ്ങളുടെ തീരുമാനം തികച്ചും ശരിയാണ്, അത് അനുഭവിച്ചെ പറ്റു എന്നോ, മേല്‍ക്കൊടതി തീരുമാനം എതിരായാലും തങ്ങളെ പറഞ്ഞതിന് അഴിക്കുള്ളിലിടാന്‍ കഴിയുന്നതാകട്ടെ എന്നാ ചിന്തയോ ഏതായിരിക്കും ഹൈ കോടതിയെ അത്തരം തീരുമാനത്തിലേക്ക് നയിച്ചത്?? അതോ മറ്റുള്ളവര്‍ക്കും തങ്ങളോടു മുട്ടിയാലുള്ളതിന്റെ ദോഷം മനസ്സിലാക്കിക്കാനുള്ള ചട്ടമ്പി സൈക്കൊളജിയുടെ ആവിഷ്ക്കാരമോ?? ഏതായാലും "പാപത്തെ വെറുക്കുക പാപിയെ അല്ല" എന്ന് പറഞ്ഞ 'കണ്ണിനു പകരം കണ്ണ്' എന്നാ വാദത്തെ ജീവിതം കൊണ്ടെതിര്‍ത്ത മഹാത്മാവിനെ പിതാവായിക്കാണുന്ന രാജ്യത്ത് ഈ തീരുമാനം  ഉചിതമായില്ല. ഇന്ത്യപോലെ ഒരു രാജ്യത്ത് പ്രതികരിക്കുക എന്നാ വിഷയത്തെ അടിസ്ഥാനമാക്കി ഉണ്ടാകുന്ന ഒരു കുറ്റകൃത്യത്തിനുപ്രതിക്ക് തന്റെ നിരപരാധിത്യം തെളിയിക്കുന്നതിനുള്ള പരമാവധി അവസ്സരം നല്‍കേണ്ടതാണ്. അല്ലെങ്കില്‍  അത് രാജ്യത്തിന്റെ വിശാല ജനാധിപത്യത്തിനു മേല്‍ ഒരു കളങ്കമായി അവശേഷിക്കും. ഭാരതം പോലെ ഒരു രാജ്യത്ത് ശക്ത്തമായ നിയമങ്ങല്‍ക്കൊപ്പം വിശാലമായ കാഴ്ചപ്പാടുകളും ഉണ്ടെന്നു ഹൈകോടതി മറന്നു പോയെന്നു തോന്നുന്നു. ജയരാജന്‍ കേസ്സില്‍ പ്രത്യേകതകള്‍ പലതാണ്. ജയരാജന്‍ സഖാവിന്റെ പരാമര്‍ശം ഉണ്ടായത് ഒരു പൊതുജന-രാഷ്ട്രീയ രംഗങ്ങളില്‍ പ്രത്യാഘാതങ്ങളുണ്ടാക്കിയെക്കാവുന്ന പാതയോരത്തെ യോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഹൈകോടതി ഉത്തരവിനെതിരെയാണ്. ആ ഉത്തരവ് പൊതുജന മധ്യത്തില്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെടുകയും, വലിയ ജനവിഭാഗത്തിന്റെ എതിര്‍പ്പിനു കാരണമാവുകയും ചെയ്തു. പൗരന്റെ  പ്രതിഷേധിക്കാനുള്ള അവകാശത്തെപ്പോലും ഹനിക്കുന്ന വിധി എന്ന ദുഷ്പ്പേര് വാങ്ങിയ ആ തീരുമാനം ഹൈകോടതി കൈക്കൊണ്ടാതിനെ തുടര്‍ന്ന് ഒരു ജന പ്രതിനിധി നടത്തിയ്ട അതിര് കടന്ന പ്രതിഷേധമായിരുന്ന്നു അത്.  ഒരു കുറ്റകരമായ പ്രാവര്‍ത്തിക്ക് ശിക്ഷ വിധിക്കുമ്പോള്‍ അത് ഉരുത്തിരിഞ്ഞു വന്ന കാരണം അന്യെഷിക്കേണ്ട ബാധ്യത കൊടതികള്‍ക്കില്ലായിരിക്കാം, എന്നാല്‍ സാമൂഹിക പ്രതിഭ്ധത തങ്ങള്‍ക്കാണെന്നു വിളിച്ചു പറഞ്ഞു നടക്കുന്ന ഇന്നത്തെ കോടതികള്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളും പരിഗണി ക്കേണ്ടി വരും. ഒരു അഴിമതി -ക്രിമിനല്‍ കേസ്സില്‍ കോടതി എടുത്ത തീരുമാനത്തിന് എതിരെ ഒരു പരാമര്‍ശം  നടത്തി കോടതി അലകഷ്യ നടപടി സ്വീകരിക്കേണ്ടി വന്ന ഒരാള്‍ക്ക്‌ നല്‍കുന്ന സ്ഥാനമായിരിക്കുകയില്ല  ജയരാജന്‍ സഖാവിനു ജനമനസ്സുകളില്‍ ലഭിക്കുക. കോടതികള്‍ വിമര്‍ശങ്ങള്‍ക്ക് അതീതമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചാണ് പൊതുജനങ്ങളില്‍ നിന്ന് ആദരം വങ്ങേണ്ടത്. മറിച്ച് കോടതി അലക്ഷ്യം  എന്ന വാള് വീശി പേടിപ്പിച്ചല്ല. അധികാരത്തിന്റെ അമിതപ്രയോഗം ഒരിക്കലും അധികകാലം നിലനില്‍ക്കില്ല. കോടതികളോടുള്ള  ആദരവ് ജനമനസ്സുകളില്‍ നശിച്ചാല്‍, അത് നശിച്ചു എന്ന തോന്നല്‍ പൊതു സമൂഹത്തില്‍ ഉണ്ടായാല്‍ പിന്നീട് കോടതി സംവിധാനങ്ങള്‍ക്ക് യാതൊരു നിലനില്‍പ്പും ഉണ്ടാകില്ല. ജയരാജന്‍ സഖാവിനെതിരെ കൈക്കൊണ്ട നടപടിയില്‍ പ്രതിഷേധിച്ചു ഇവിടുത്തെ സഖാക്കാന്‍മാരെല്ലാം ഒന്നായി കോടതികളെ വിമര്‍ശിച്ചു ജയിലില്‍ പോവുക എന്നാ സമരപരിപാടി ആവിഷ്ക്കരിച്ചാല്‍ എത്ര സഖാക്കാന്‍ മാരെ കോടതി ശിക്ഷിച്ചു ജയിലിലടക്കും?? ദന്ദഗോപുരങ്ങളിലിരുന്നു വിധി പ്രസ്ഥാവിക്കുന്നവര്‍ ജനഹിതവും തിരിച്ചറിയാന്‍ ശ്രമിക്കണം. കാരണം എവിടെ അടിസ്ഥാന വിഷയം തന്നെ പൊതുജന അവകാശവുമായി ബന്ധപ്പെട്ടതാണ്. ടി വിഷയത്തില്‍ ഇവിടെ എഴുതി വെച്ച നിയമത്തിന്റെ നടത്തിപ്പല്ല കോടതി  ചെയ്തത്. മറിച്ച് നിയമനിര്‍മാണമാണ്, അതിനു നിയമത്തിന്റെ വ്യാഖ്യാനം എന്ന് പേര് നല്കിയെന്നെ ഉള്ളു. 
       ജയരാജന്‍ സഖാവിനെ ശിക്ഷിച്ചതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും അപ്പുറമുള്ള ആര്‍ക്കും അമര്‍ഷം ഉണ്ടാകുന്നുന്ടെന്ന്നു തോന്നുന്നില്ല. പക്ഷെ 3 വര്‍ഷത്തില്‍ കുടുതലല്ലാത്ത ശിക്ഷ ഏറ്റു വങ്ങേണ്ടി വരുന്ന ക്രിമിനല്‍ പ്രതികളെ പോലും വിധി പ്രസ്താവത്തിന് ശേഷം അപ്പീല്‍ കാലാവധിയിലേക്ക് ജാമ്യം നല്‍കി വിട്ടയക്കുന്ന കീഴ്വഴക്കമാണ് എവിടെ നിലനില്‍ക്കുന്നത്. അങ്ങനെ എങ്കില്‍ ശത്രുതാ മനോഭാവത്തോടെ എന്തിനു ജയരാജന്‍ സഖാവിനെ ജയിലിലേക്കയച്ചു എന്നതാണ് പൊതുജനമധ്യത്തില്‍ ഉയരുന്ന ചോദ്യം. ജാമ്യം നല്‍കാതെ ജയരാജനെ ജയിലിലടക്കാന്‍ കോടതി കാണിച്ച വ്യഗ്രത അദ്ദേഹത്തിനെതിരെ വിധി പ്രസ്ഥാവിച്ചതിലും ഉണ്ടാകുമോ എന്ന് ഒരു സ്വതന്ത്രനായ പൗരന്‍ ചിന്തിച്ചാല്‍ അതിനെ കുറ്റപ്പെടുത്താനാകില്ല............. 
       കോടതികളില്‍ ജനങ്ങള്‍ക്ക്‌ വിശ്വാസ്യത ഉണ്ടാകണമെങ്കില്‍ കോടതികള്‍ക്ക് സ്ഥാപിതതാല്‍പ്പര്യങ്ങള്‍ ഉള്ളതായി ജനങ്ങള്‍ക്ക്‌ തോന്നരുത്. പക്ഷെ ദൌര്‍ഭാഗ്യവശാല്‍ പല കോടതിനടപടികളും രാഷ്ട്രീയ തീരുമാനങ്ങള്‍ പോലെ രണ്ടു ചേരിയായി നിന്ന് ചര്‍ച്ച ചെയ്യപ്പെടെണ്ടി വരുന്നു. അത് ജനാധിപത്യ  സംവിധാനത്തിനും, നീതി നിര്‍വഹണത്തിനും ഒരു പോലെ ദോഷം ചെയ്യും.


[RajeshPuliyanethu,
 Advocate, Haripad]