Sunday 20 December 2020

ശ്രീ രാമൻ കേരളത്തിന് മാത്രം അനഭിമതനോ!!?? ജയ് ശ്രീ റാം..

 

ഭാരതത്തിൻ്റെ തുടിപ്പുകൾ ആരംഭിക്കുന്ന നിമിഷം മുതൽ ഒപ്പം ഉണ്ടായ ശബ്ദമാണ് 'ജയ് ശ്രീ റാം'... ഈ ശബ്ദമില്ലാതെ സ്വതന്ത്രത്തിനു മുൻപോ പിൻപോ ഒരിന്ത്യയില്ല എന്നതാണ് സത്യം... ആര്യ- ദ്രാവിഡകാല സംഘർഷ ചരിത്ര കാല കോലാഹലങ്ങളിലേക്ക് ഇറക്കി നിർത്തി ചരിത്രാതീതകാലരാമൻ്റെ മന്ത്രധ്വനികളെ ഇല്ലാതാക്കാമെന്നും ആരും കരുതുകയും വേണ്ട...

ശ്രീ രാമചന്ദ്രൻ ഭാരതീയന് എന്നും ദൈവവും,, വീരപുരുഷനും,, നീതി- ന്യായത്തിൻ്റെ പ്രതീകവും,, പ്രണയത്തിൻ്റെയും- ദാമ്പത്യത്തിൻ്റെയും ചിഹ്നവും ഒക്കെയാണ്... ''രാമരാജ്യം'' എന്നത് ഒരു മഹത്തായ സങ്കല്പവുമാണ്... സർവ്വ സൗഭാഗ്യങ്ങളും ഐശ്വര്യങ്ങളും നിറഞ്ഞ,, നീതിസമ്പുഷ്ടമായ ഒരു ഭരണക്രമത്തിൻ്റെ പ്രതീകം... എല്ലാക്കാലത്തെയും മനുഷ്യർക്ക് പ്രതീക്ഷയുടെ ഒരു ലോകം... ആ ലോകം രാമനുമായി ചേർത്തുവെച്ച് സ്വപ്നം കണ്ടത് മര്യാദാ പുരുഷോത്തമനായിരുന്ന രാമൻ്റെ സ്വഭാവ ചരിത്രത്തെക്കുറിച്ചു മനസ്സിലാക്കിയതു കൊണ്ടു കൂടിയായിരുന്നു...

ഭാരതത്തിൻ്റെ സമീപകാല ചരിത്രത്തിൽ വരെ രാമനാമത്തിന് സ്വകാര്യത മാത്രമേ ഉണ്ടായിരുന്നുള്ളൂ... ബാബറി മസ്ജിദ് പൊളിച്ചുമാറ്റി അവിടെ രാമക്ഷേത്രം ഉയരണമെന്ന ആവശ്യം RSS മുൻപോട്ടു വെച്ചപ്പോൾ മാത്രമാണ് ശ്രീരാമന് കോൺഗ്രസ്സ് ഉൾപ്പെടെ ചില രാഷ്ട്രീയ ചേരികൾ ഭ്രഷ്ട് കല്പിച്ചു തുടങ്ങിയത്... അത് തീർച്ചയായും ബാബറി മസ്ജിദിനെ എടുത്തു പറഞ്ഞ് മുസ്ലീം ജനവിഭാഗത്തിൻ്റെ ഉള്ളിൽ സ്പർദ്ധ നിലനിർത്തി രാഷ്ടീയ ലാഭം കൊയ്യുന്നതിനുള്ള നീചതന്ത്രത്തിൻ്റെ ഭാഗമായിരുന്നു... പിന്നീടു ഭാരതം കണ്ടത് രാഷ്ട്രീയ ശ്രീരാമനെയായിരുന്നു... രാമക്ഷേത്ര നിർമ്മാണ ആവശ്യത്തെ ഉയർത്തിക്കാട്ടിയ സംഘപരിവാർ പ്രസ്ഥാനങ്ങളും, ബി. ജെ. പിയും രാഷ്ട്രീയമായി ഇന്ത്യയിൽ ശക്തി പ്രാപിക്കുന്നതു കണ്ടു നിന്ന കോൺഗ്രസ്സും, അനുചര പ്രസ്ഥാനങ്ങളും നിർമ്മിച്ചതായിരുന്നു ആ 'രാഷ്ട്രീയ ശ്രീരാമൻ'... ഹിന്ദുത്വ താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ബി. ജെ. പി യെ പ്രതിരോധിക്കാൻ മുസ്ലിമുകളെ മുന്നിൽ നിർത്തി ന്യൂനപക്ഷ ചേരി നിർമ്മിക്കാൻ ശ്രമിച്ച രാഷട്രീയ പ്രസ്ഥാനങ്ങളുടെ തെറ്റായ നടപടിയായിരുന്നു അതെന്ന് നമുക്ക് കാണാൻ കഴിയും... യുഗങ്ങൾക്കു മുൻപു മുതൽ നിലനിന്നിരുന്നതെന്ന് വിശ്വസ്സിക്കുന്ന ആരാധ്യാ പുരുഷനായ ശ്രീ രാമനെ അതേ പ്രാധാന്യത്തോടെ ആരാധിച്ചു തുടരാനാണ് സംഘപരിവാർ പ്രസ്ഥാനങ്ങൾ ശ്രമിച്ചതെങ്കിൽ, ന്യൂനപക്ഷ പ്രീണനം എന്ന രാഷ്ട്രീയ ലാക്കോടെ ശ്രീരാമനെ വിമർശിച്ച് എതിർ ചേരിയിൽ നിർത്താനാണ് കോൺഗ്രസ്സും, പുരോഗമന പ്രസ്ഥാനങ്ങളെന്ന് സ്വയം പേരിട്ടു വിളിക്കുന്നവരും ശ്രമിച്ചത്... വിദേശ നിർമ്മിത ഉല്പന്നമായ കമ്യുണിസ്സത്തിന് ഭാരത പൈതൃകത്തിൻ്റെ ഭാഗമായ രാമനെ തിരസ്കരിക്കുക എളുപ്പമായിരുന്നെങ്കിൽ ഇന്ത്യൻ ഉല്പന്നമായ കോൺഗ്രസ്സ് രാഷ്ട്രീയ ലാക്കോടെ രാമനെ തള്ളിപ്പറഞ്ഞതായിരുന്നു ചരിത്രത്തോടു ചെയ്ത തെറ്റ്... അവിടെയെല്ലാം 'രാഷ്ട്രീയ ശ്രീരാമനെ' സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിച്ചവരാണ് തെറ്റുകാർ... മഹാത്മാഗാന്ധി ഉച്ചരിച്ചു വന്നിരുന്ന അതേ രാമമന്ത്രം തുടർന്നും ഉച്ചരിക്കുന്നതല്ല...

സമീപകാല രാഷ്ട്രീയ പ്രതിഭാസം മാത്രമാണ് രാമ മന്ത്രധ്വനികളോടുള്ള വിമർശനം എന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് സദാ രാമ മന്ത്രം മുഴക്കിയതിൻ്റെ പേരിലൊ, രാമരാജ്യം വരണമെന്ന് ഉത്ഘോഷിച്ചതിൻ്റെ പേരിലോ ഗാന്ധി ഒരിക്കൽ പോലും വിമർശിക്കപ്പെട്ടിട്ടില്ല എന്ന വസ്തുത... ഇന്നത്തെ അഭിനവ മതേതര കോലങ്ങൾ ചോദിക്കുന്നുണ്ട്... ഗാന്ധി വിളിച്ച രാമനാണോ ഇന്നത്തെ രാമൻ?? ഗാന്ധിയുടെ രാമനാണോ സംഘ പരിവാറിൻ്റെ രാമൻ...?? ഉത്തരം നിസ്സാരമാണ്... രാമൻ എന്ന ചിന്തയും പ്രതീകവും ആരംഭിച്ച കാലം മുതൽ തുടർന്നു വന്ന രാമനെയാണ് ഗാന്ധിജി ഉച്ചരിച്ചുകൊണ്ടിരുന്നത്... അതേ രാമൻ്റെ ശബ്ദമാണ് സംഘ പരിവാർ മുഴക്കുന്നത്... രാഷ്ട്രീയ നേട്ടം മുന്നിൽക്കണ്ട് മായാ സീത എന്ന പോലെ രാഷ്ട്രീയ രാമനെ സൃഷ്ടിച്ച് വിലപേശുന്നത് കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പ്രീണന രാഷ്ട്രീയക്കാരാണ്...

പ്രീണന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശ്രീ രാമമന്ത്രത്തെ വിമർശിക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്... ഇസ്ലാമിക തീവ്രവാദികൾ ഉയർത്തിയിരുന്ന മുദ്രാവാക്യങ്ങൾക്കുള്ള ഹിന്ദുത്വ രാഷട്രീയത്തിൻ്റെ മറു ശബ്ദമായി ശ്രീരാമ മന്ത്രത്തെക്കാണുന്നതു കൊണ്ടു കൂടിയാണത്... അവിടെയും രാഷട്രീയ ലാക്കോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ ലക്ഷ്യം പ്രീണനം മാത്രമാണ്... തീവ്രവാദ രാഷ്ട്രീയത്തിൻ്റെ മുദ്രാവാക്യങ്ങൾക്ക് എതിർശബ്ദമായി ഉയരുമ്പോഴല്ലേ രാമമന്ത്രം അസുര നിഗ്രഹകനായ ശ്രീരാമചന്ദ്രൻ്റെ നാമമാവുകയുള്ളൂ എന്ന് ഭാരതീയ മിത്രങ്ങളുടെ മറു ചോദ്യം ശരിയുമാണ്...

കുടിയേറ്റ മതങ്ങളുടേയും, പ്രസ്ഥാനങ്ങളുടെയും തീട്ടൂരങ്ങൾക്കു വഴങ്ങി ഭാരത പൈതൃകത്തിൻ്റെ നായകനായ ശ്രീ രാമചന്ദ്രൻ്റെ നാമം ഉറക്കെ വിളിക്കുന്നതിൽ നിന്നും പിൻതിരിയാൻ എന്തായാലും സംഘ ബന്ധുക്കൾ തയ്യാറല്ല എന്നതാണ് അഭിമാനകരം... കമ്യൂണിസ്സം പോലെയുള്ള വൈദേശിക ആശയങ്ങൾ കപട മതേതര ലേബൽ ഒട്ടിച്ചു വിപണിയിലിറക്കിയാൽ വിറ്റുപോകില്ല എന്ന് സാരം... ഭാരതീയനായ രാമൻ്റെ നാമം ഞങ്ങൾക്കു തോന്നുമ്പോഴൊക്കെ ഞങ്ങൾ ഉറക്കെത്തന്നെ വിളിക്കും...

പാലക്കാട് നഗരസഭ പിടിച്ചെടുത്തു കൊണ്ട് ബി ജെ പി പ്രവർത്തർ മഹാരാജ് ശിവജിയുടെ ചിത്രവും, ജയ് ശ്രീറാം എന്ന നാമവും ഉയർത്തിയത് തീർത്തും ഉചിതമായി... പോരാട്ട വിജയത്തിൻ്റെ നിമിഷത്തിൽ ചിന്തിക്കാൻ ശിവജി മഹാരാജിനോളം അനുയോജ്യൻ മറ്റാരുണ്ട്?? ഒരു ഭരണ സ്ഥാപനത്തിൽ 'ജയ് ശ്രീ റാം' എന്ന് മനസ്സിലെങ്കിലും ഉച്ചരിച്ചുകൊണ്ടു വേണം ഭരണകർത്താക്കൾ പ്രവേശിക്കാൻ... മാത്യകാ- ജനക്ഷേമ ഭരണത്തിൻ്റെ സാരാംശം ആ നാമത്തിൽ ഉൾക്കൊണ്ടിരിക്കുന്നു... ((കക്കാനും, മുക്കാനും പദ്ധതി ആലോചിച്ചു കൊണ്ട് ഭരിക്കാൻ കയറുന്നവർ വേണ്ട))

'ജലീൽ സർക്കാർ വാഹനത്തിൽ ഖുറാൻ കൊണ്ടുപോയത് കൊണ്ട് ഇതും ചെയ്താലെന്താ' എന്നൊന്നും ആരും ചോദിക്കരുത്... കാരണം ജലീൽ ചെയ്തതുപോലെ ഒരു തെറ്റിന് ആരും പകരം ചെയ്തതല്ല പാലക്കാട്ട് കണ്ടത്... ഉചിതമായ വിജയാഘോഷ പ്രകടനം മാത്രമായിരുന്നു അത്... കേരളത്തിലെയും ഓരോ ജനാധിപത്യ പോരാട്ടങ്ങൾക്കും ശേഷവും രാമമന്ത്ര ധ്വനികൾ ഉച്ചത്തിൽ ഉയരാൻ ഇടവരട്ടെ എന്ന് ആശംസിക്കുന്നു...

[Rajesh Puliyanethu

 Advocate, Haripad]




Sunday 6 December 2020

ബി ജെ പി ക്ക് വോട്ടു ചെയ്യൂ... ജനക്ഷേമ വികസ്സനത്തിൽ പങ്കാളിയാകൂ...

      തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി.. ശബ്ദപ്രചാരണത്തിന്റെ ഏതാനും മണിക്കൂറുകളും, നിശബ്ദ പ്രചാരണത്തിന്റെ ഒരു ദിവസ്സവും കടന്നാൽ നമ്മൾ ഓരോരുത്തരും പോളിംഗ് ബൂത്തിൽ എത്തുകയാണ്... ഓർക്കുക,, ഒരു വാർഡിന്റെ അല്ലെങ്കിൽ ഡിവിഷന്റെ പ്രതിനിധി എന്ന് പറയുന്നത് ഓരോ വ്യക്തിയേയും നേരിട്ടറിഞ്ഞു പ്രതിനിധീകരിക്കുന്ന ആളാണ്... നമ്മുടെ മുൻപിൽ വോട്ടു ചോദിച്ചു വരുന്ന വ്യക്തിക്കും, അവർ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിനും അവരുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളിൽക്കൂടിയും, സമീപനങ്ങളിൽക്കൂടിയും, നിലപാടുകളിൽക്കൂടിയും നമ്മുടെ മുൻപിൽ വോട്ടു ചോദിച്ചു വരുന്നതിന് അർഹത ഉണ്ടോ എന്നുകൂടി നമ്മൾ വിലയിരുത്തണം...

     ഭാരതീയ ജനതാപാർട്ടി ജനങ്ങളുടെ മുൻപിൽ വോട്ടു ചോദിച്ചു ചെല്ലുന്നത് ശ്രീ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ രാജ്യത്തു നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ്... ആ വികസ്സന പ്രവർത്തനങ്ങൾ ജനക്ഷേമത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു എന്ന് ആർക്കും നിസ്സംശയം പറയാം... രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ സംരക്ഷിച്ചു പിടിക്കുകയും, കള്ളപ്പണവും, കള്ളനോട്ടും ഇല്ലാതാകുമെന്നും പ്രഖ്യാപിച്ചു നടപ്പിലാക്കിയ നോട്ടു നിരോധനം വിമർശകർ പോലും രാജ്യത്തിനു ഗുണകരമായി എന്ന് അംഗീകരിച്ചു.. നോട്ടു നിരോധനത്തിന് നാലുവർഷങ്ങൾക്കിപ്പുറം വിമർശകർ പലരും വിവിധ കുറ്റകൃത്യങ്ങളിൽ ജയിലിൽ ആയി... മടിയിൽ ഘനമില്ലാത്ത സാധാരണക്കാരന് ഒരു രൂപപോലും നഷ്ടപ്പെട്ടില്ല... അതുവഴി രാജ്യസുരക്ഷക്ക്‌ ഭീഷണിയായി നിന്ന ഫണ്ടിംഗ് തടയാനും സർക്കാരിനു കഴിഞ്ഞു.. രാജ്യത്ത് അങ്ങോളമിങ്ങോളമായി ഒൻപതു കോടി ശൗചാലയങ്ങൾ സ്ഥാപിച്ചുകൊണ്ട് സമൂഹത്തിലെ ഇല്ലായ്മകളുടെ നടുവിൽ കഴിയുന്നവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിവർത്തിച്ചു നല്കി... ബി ജെ പി കക്കൂസ് രാഷ്ട്രീയം കളിക്കുന്നു എന്ന് പരഹിസ്സിച്ച പ്രതിപക്ഷം യഥാർഥത്തിൽ കഷ്ടത അനുഭവിക്കുന്ന സാധാരണക്കാരനെയാണ് പരിഹസിച്ചത്... ഉജ്ജ്വൽ യോജനയിൽക്കൂടി സാധാരണക്കാരന്റെ ഭവനങ്ങളിൽ ഗ്യാസ് അടുപ്പുകൾ എത്തിച്ചു... മോദിജിയുടെ ആഹ്വാനത്തെ ഉൾക്കൊണ്ട് രണ്ടു കോടിയോളം ജനങ്ങൾ ഗ്യാസ് സബ്‌സിഡി ഉപേക്ഷിച്ചു പ്രധാനമന്ത്രിയോടൊപ്പം നിന്നു... രാജ്യ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിച്ചു... ചൈനയോടും, പാകിസ്താനോടും കരുത്തിന്റെ ശബ്ദത്തിൽ പ്രതികരിച്ചുകൊണ്ട് രാജ്യത്തിന്റെ ശക്തിയും, ആത്മാഭിമാനവും ഉയർത്തിക്കാട്ടി... ലോകരാജ്യങ്ങളോട് നയപരമായ സൗഹൃദം സ്ഥാപിച്ചുകൊണ്ട് നയതന്ത്രപരമായി ഭാരതത്തെ ശക്തമാക്കി... ആർട്ടിക്കിൾ 370 റദ്ദു ചെയ്തുകൊണ്ട് അഖണ്ഡഭാരതം എന്ന ആശയത്തെ അന്വർത്ഥമാക്കി... ജി സ് ടി നടപ്പിലാക്കികൊണ്ട് നികുതി വരുമാനം വർദ്ധിപ്പിച്ചു... തൊഴിലുറപ്പു വേതനം ആയിരം രൂപയിൽ മുകളിലാക്കി നിജപ്പെടുത്തി... മുദ്രാ ലോണുകൾ വഴി അനേകം ചെറുപ്പക്കാർക്കും,, സംരംഭകർക്കും വ്യവസായ പദ്ധതികൾക്ക് വഴിതുറന്നു..  'ബേട്ടി ബചാവോ, ബേട്ടി പഠാവോ' എന്ന പദ്ധതിയിലൂടെ രാജ്യത്തെ പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കി... പ്രധാനമന്ത്രി ആവാസ് യോചനയിൽക്കൂടി രാജ്യത്തെ ഭവനരഹിതർക്ക് സ്വന്തമായി വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കി... രാജ്യത്ത് ആകമാനം ഒൻപതു കോടി വീടുകൾ ഇതിനോടകം തന്നെ പൂർത്തീകരിക്കപ്പെട്ടു... രാമക്ഷേത്രം എന്ന ഒരു ജനതയുടെ ആവശ്യത്തിന് തറക്കല്ലിട്ടു... മുത്തലാക്ക് നിരോധിച്ചു കൊണ്ട് മുസ്ളീം വനിതകളുടെ സാമൂഹിക- കുടുംബ ജീവിതത്തിന് കരുത്തു പകർന്നു... അതുവഴി മുഴുവൻ മുസ്ളീം സമുദായത്തിന്റെയും ക്ഷേമം ഉറപ്പുവരുത്തി... രാജ്യം കണ്ടത്തിലെ ഏറ്റവും ചുരുങ്ങിയ നിലയിൽ പണപ്പെരുപ്പം എത്തിക്കാൻ കഴിയുകയും അതുവഴി സാമ്പത്തിക രംഗത്തെ സുസ്ഥിരമാക്കാനും കഴിഞ്ഞു... സർജിക്കൽ സ്ട്രൈക്ക് പോലെയുള്ള ശക്തമായ നടപടികളിൽക്കൂടി ഭീകരപ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിട്ടു.. രാജ്യത്തു പതിനഞ്ചു പുതിയ AIIMS സ്ഥാപിച്ചു.. മുപ്പത്തി അഞ്ചു പുതിയ വിമാനത്താവളങ്ങൾ പ്രവർത്തനക്ഷമമാക്കി... ട്രാന്സ്ജെന്ഡേഴ്സ് ആക്ട് പാസ്സാക്കിക്കൊണ്ട് സമൂഹത്തിൽ ആരും ശ്രദ്ധിക്കാതെ പോയ വലിയ ഒരു വിഭാഗത്തിന് അഭിമാനവും പരിരക്ഷയും നൽകി... രണ്ടു ലക്ഷത്തോളം കിലോമീറ്ററുകൾ പുതിയ ഹൈ വേ യാഥാർഥ്യമായി... മോട്ടോർ വെഹിക്കിൾ നിയമങ്ങളിൽ കൊലോചിതമായ പരിഷ്‌ക്കാരങ്ങൾ കൊണ്ടുവന്ന് റോഡു സുരക്ഷ ഉറപ്പുവരുത്തി... നിലവാരം കൂടിയ ബുള്ളറ് പ്രൂഫ് കവചങ്ങൾ ഉൾപ്പടെ അത്യാധുനിക ആയുധങ്ങൾ നൽകി സേനയെയും നാടിനെയും ഒരുപോലെ സുരക്ഷിതമാക്കി... ഭാരതത്തിൽ പഠിച്ചിറങ്ങുന്ന  വിദ്യാർത്ഥിക്കും‌ ലോകത്തെ ഏതൊരു മികച്ച സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങുന്ന ഏതോരുവനോടും മൽസരിക്കാൻ കഴിയും വിധം വിദ്യാഭ്യാസ്സ രംഗം ഭാവനാ പൂർണ്ണമായി പരിഷ്കരിച്ചു...ഏഴു പുതിയ ഐഐടികൾ, ഐഐഎമ്മുകൾ സ്ഥാപിച്ചു വിദ്യാഭ്യാസ്സ രംഗത്ത് വിപ്ലവം സൃഷ്ടിച്ചു... കാർഷിക വിളകൾക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തിക്കൊണ്ട് വിളകൾ നശിച്ചു പോകുന്നതിന്റെ പേരിലെ കർഷക ആത്മഹത്യകൾ ഇല്ലാതാക്കി... എല്ലാ കർഷകർക്കും വർഷം തോറും 6000 രൂപാ വീതം ലഭ്യമാക്കുന്ന PM കിസാൻ പദ്ധതി നടപ്പിലാക്കി കർഷക വൃത്തിക്ക് മിനിമം വേദനം ഉറപ്പുവരുത്തി... ഇന്ത്യയെ ലോകത്തിലെ രണ്ടാമത്തെ സോളാർ ശക്തിയാക്കി... സ്റ്റീൽ,,  മൊബൈൽ ഫോൺ ഉൽപ്പാദനങ്ങളിൽ ലോകത്തിൽ രണ്ടാമത് സ്ഥാനം ഭാരതത്തിനു നേടാൻ കഴിഞ്ഞു... ലോകത്തിലെ നാലാമത്തെ വാഹന ഉത്പാദക രാജ്യമായി ഭാരതം മാറിയതോടെ ഓട്ടോ മൊബൈൽ രംഗത്തു നിന്നുള്ള നികുതി വരുമാനം കുത്തനെ ഉയർന്നു... പോസ്റ്റ് ഓഫീസുകളിൽ  ബാങ്കിങ് സംവിധാനങ്ങൾ കൂടി നടപ്പിലാക്കിയത് വഴി പോസ്റ്റൽ മേഖലയിലെ തൊഴിൽ നഷ്ടം,, വരുമാന നഷ്ടം എന്നിവ കുറക്കാനും സമൂഹത്തിലെ എല്ലാവർക്കും ബാങ്കിങ്ങ് സൗകര്യങ്ങൾ പരിചയപ്പെടുത്തുവാനും കഴിഞ്ഞു... ചിട്ടയായ സാമ്പത്തിക മാനേജ്മെൻ്റിൽക്കൂടി ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികളിൽ വൻ കുറവ് സാദ്ധ്യമാക്കി... രണ്ട് ലക്ഷം കോടി ഇന്ധന കടം അടച്ചു തീർത്തു... ലോകത്തിലെ ഏറ്റവും വലുതും മികച്ചതുമായ ആരോഗ്യ പദ്ധതി ആയുഷ്മാൻ ഭാരത് നടപ്പിലാക്കി സ്വകാര്യ ആശുതിപത്രികളിൽ പോലും സാധാരണക്കാരന് ചികിൽസാ സൗകര്യം ഉറപ്പുവരുത്തി.. മൊത്ത GDP യുടെ സ്ഥാനത്തിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്തു നിന്നും അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു... കോവിഡ് കാലത്തു മൂന്നു സാമ്പത്തിക ഉത്തേജന പാക്കുകളിൽക്കൂടി നാല്പതുലക്ഷം കോടിരൂപ പൊതു സാമ്പത്തിക രംഗത്തേക്ക് വിന്യസിച്ചു... മേക്ക് ഇൻ ഇന്ത്യ എന്ന മഹത്തായ പദ്ധതിയിൽക്കൂടി രാജ്യം വ്യവസ്സായിക, സാമ്പത്തിക മേഖലയിൽ സ്വയം പര്യാക്തമാകുകയും,, തൊഴിലവസ്സരങ്ങൾ വർദ്ധിക്കുകയും ചെയ്തു... 

     കഴിഞ്ഞ ആറുവർഷ കാലയളവിനുള്ളിൽ ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തു നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളിൽ ഏതാനും ചിലതു മാത്രമാണ് ഇവിടെ എടുത്തെഴുതാൻ കഴിഞ്ഞത്... 

     ബി ജെ പി യുടെ സ്ഥാനാർഥികൾ ജനങ്ങൾക്കു മുൻപിൽ വെയ്കുന്നത് ഈ വികസ്സന പ്രവർത്തനങ്ങളുടെയെല്ലാം ഗുണഫലം ഇവിടുത്തെ ഓരോ വ്യക്തിയിലേക്കും എത്തിച്ചിരിക്കും എന്ന ഉറപ്പാണ്... "ബി ജെ പി യെ ജയിപ്പിച്ചു വിട്ടിട്ട് അവർ എന്തു ചെയ്യാനാ" എന്ന് വർഷങ്ങൾക്ക് മുൻപ് ഇവിടുത്തെ വോട്ടർമാരോടു ചോദിച്ച ചോദ്യം ഇടതു- വലതന്മാർ ആവർത്തിച്ചപ്പോൾ ജനം തന്നെ നേരിട്ടു മറുപടി കൊടുക്കുന്ന കാഴ്ചയും ഈ തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ കാണാൻ കഴിഞ്ഞു... "ബി ജെ പി വന്നാലേ ഇവിടെ ജനക്ഷേമമായി എന്തെങ്കിലും നടക്കൂ" എന്ന് ജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നു എന്നത് ശുഭ സൂചകമാണ്...

     കേരള ഭരണം ലഭിക്കുമ്പോഴെല്ലാം അഴിമതിയും, സ്വജന പക്ഷപാതവും മാത്രമാണ് ഇടതു- വലതന്മാർ ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്... യുഡിഫ് ഭരണത്തിലെ അഴിമതിയുടെ ഏറ്റവും ഉയരം കണ്ടാണ് ഇവിടുത്തെ ജനത എൽ ഡി ഫ് നെ വിജയിപ്പിച്ചതെന്ന് നമ്മൾ മറക്കരുത്... "എൽ ഡി എഫ് വരും എല്ലാം ശരിയാകും" എന്ന കപട വാക്ദാനം വിശ്വസ്സിച്ചു വഞ്ചിതരായ ഒരു ജനതയാണിവിടെ ഉള്ളത്... ആറര വർഷക്കാലം കൊണ്ട് ഈ മഹാരാജ്യത്ത് ഇത്രയധികം വികസനപ്രവർത്തനങ്ങൾ നടത്തിയിട്ടും അഴിമതിയുടെ കാമ്പുള്ള ഒരു ആരോപണം പോലും ബി ജെ പി സർക്കാരിന് നേരിടേണ്ടിവന്നിട്ടില്ല എന്നതിന് ഇവിടുത്തെ വോട്ടർമാർ പ്രഥമ പരിഗണന നല്കണം... മോഹന വാക്ദാനങ്ങളുമായി നിങ്ങളുടെ മുൻപിലെത്തുന്ന ഇടതു- വലതന്മാർക്ക് വോട്ടർമാർ ആവശ്യത്തിലധികം അവസ്സരങ്ങൾ നല്കിയിരുന്നു എന്ന് വിസ്മരിക്കരുത്... നിങ്ങൾക്ക് ചുറ്റുവട്ടത്തുതന്നെ നടന്ന പഞ്ചായത്ത്- മുൻസിപ്പാലിറ്റി പ്രവർത്തനങ്ങളെ വിലയിരുത്തി നോക്കൂ... ഇടതു- വലതു രാഷ്ട്രീയത്തിന്റെ കെടുകാര്യസ്ഥതയോ,, സ്വജന പക്ഷപാതമോ,, അഴിമതിയോ,, മുതലെടുപ്പുകളോ അങ്ങനെ എന്തെങ്കിലും നിങ്ങൾക്ക് കാണുവാൻ കഴിയും... ""മാറി ചിന്തിക്കില്ല"" എന്ന നിങ്ങളുടെ ബുദ്ധിയെ വിലകുറച്ചു കണ്ടുള്ള ഉറപ്പാണിവരുടെ ധൈര്യം എന്ന് നമ്മൾ മറന്നു പോകരുത്...

     ബി ജെ പിക്ക് വിജയ സാദ്ധ്യത കൂടിയ വാർഡുകളിൽ ഇടതു- വലതന്മാർ പരീക്ഷിച്ചു വിജയിച്ച ഒരു പൂഴിക്കടകൻ അടവുണ്ട്... ഏതെങ്കിലും ഒരു സ്ഥാനാർഥിയുടെ ഭാഗത്തേക്ക് ബി ജെ പി വോട്ടു മറിച്ചു എന്ന് വ്യാജ പ്രചാരണം അഴിച്ചു വിടുക... അത് ജനങ്ങളെ വിശ്വസിപ്പിക്കാനായി ചില ജിമ്മിക്കുകളും കാണിക്കുക... സത്യത്തിൽ ഒരു വോട്ടറെ ചതിയിൽക്കൂടി സ്വന്തമാക്കുന്ന ഇടതു- വലതന്മാരുടെ ഹീനമായ തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നു അതെല്ലാം... നിഷ്കളങ്കരായ ചില വോട്ടർമാർ മുൻകാലങ്ങളിൽ ഈ ചതികളിൽ വീണുപോയിട്ടുണ്ടെന്നതും വിസ്മരിക്കാൻ കഴിയില്ല... 


     ""വോട്ടു പാഴാക്കുന്നതെന്തിനാ, ബി ജെ പി ക്ക് വോട്ടു ചെയ്തിട്ടെന്തിനാ..."" ഇതാണ് ഇടതു- വലതന്മാരുടെ പത്തൊമ്പതാമത്തെ അടവ്... പക്ഷെ ഈ തെരഞ്ഞെടുപ്പു വേളയിൽ  ഈ അടവിറക്കിയവരോട് ""ബി ജെ പി ക്ക് വോട്ടു ചെയ്താലേ ഞങ്ങളുടെ വോട്ടിനു വിലയുണ്ടാകൂ"" എന്ന് ശക്തമായി മറുപടി പറഞ്ഞ അമ്മമാരെയും സഹോദരിമാരേയും ഉൾപ്പടെ ഉള്ളവരെ കാണാൻ കഴിഞ്ഞത് നമ്മുടെ ജനാധിപത്യം ശക്തി പ്രാപിക്കുന്നതിന്റെ ശുഭ സൂചകങ്ങളായി...

    തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ചു വരുന്ന ബി ജെ പി വാർഡുകളിൽ ക്ഷേമപ്രവർത്തനങ്ങൾ ജാതി- മത-രാഷ്ട്രീയ ചിന്തകൾക്കപ്പുറമായി നടപ്പിലാക്കും എന്ന കാര്യത്തിൽ യാതൊരു സംശയത്തിന്റെയും ആവശ്യമില്ല... ബി ജെ പി ഒരു വാർഡിൽ വിജയിച്ചു വന്നാൽ ക്ഷേമപ്രവർത്തനങ്ങൾ കൊണ്ടു മാത്രം അതൊരു സ്ഥിരം ബി ജെ പി വാർഡ് ആയി മാറും എന്ന് ഇടതു- വലതന്മാർ ഭയക്കുന്നു... മേൽഘടകങ്ങളിൽ മുതൽ ഒത്തുതീർപ്പു രാഷ്ട്രീയം ശീലിച്ച ഇടതു- വലതന്മാർ ജനാധിപത്യത്തെ കാറ്റിൽ പറത്തി ജനങ്ങളെ വഞ്ചിച്ചു തങ്ങളുടെ വിജയം ഉറപ്പിക്കാൻ ശ്രമിക്കുന്നു... 

     പ്രിയപ്പെട്ട സംവധിദായകരേ,, നിങ്ങൾ ചിന്തിക്കൂ,, ബി ജെ പി ക്കെതിരെ എന്തെല്ലാം ആരോപണങ്ങൾ എതിർ കക്ഷികൾ പോയ കാലങ്ങളിൽ ഉയർത്തി?? എല്ലാം കള്ളവും, പൊള്ളയുമായിരുന്നെന്ന് കാലംകൊണ്ട് തെളിയിക്കപ്പെട്ടില്ലേ?? ബി ജെ പി അധികാരത്തിൽ വന്നാൽ മുസ്ളീം ജനം പീഢിപ്പിക്കപ്പെടും എന്ന പ്രചാരണം ആ കള്ളങ്ങളിൽ ഒന്ന് മാത്രമായിരുന്നില്ല?? ഇന്ന് നരേന്ദ്രമോദി സർക്കാരിന്റെ ഭരണത്തിൻ കീഴിൽ ഏറ്റവും സംതൃപ്തരായ വിഭാഗങ്ങളിൽ ഒന്നല്ലേ ഇസ്ളാം സമൂഹം?? അവരെയല്ലേ വടക്കേ ഇന്ത്യയിലെ ബി ജെ പി യുടെ പ്രധാന വോട്ടു ബാങ്കുകളാക്കി കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കണ്ടത്?? അതേ സമയം ഇടതു- വലതന്മാരുടെ രാഷ്ട്രീയം വിലയിരുത്തുക... അഴിമതിയും,, സ്വജന പക്ഷപാതവും,, കെടുകാര്യസ്ഥതയും,, വഞ്ചനയും,, രാഷ്ട്രീയ അവിശുദ്ധ ബന്ധങ്ങളും മാത്രമല്ലേ അവരിവിടെ കാട്ടിയിട്ടുള്ളൂ..?? നമ്മൾ ചിന്തിക്കണം,, നമ്മൾ വഞ്ചിതരാകണോ എന്ന്... ഒരിക്കലും ഇടതു- വലതന്മാരുടെ പൊള്ളയായ വാക്ദാനങ്ങളിലും,, തെരഞ്ഞെടുപ്പു ജിമ്മിക്കുകളിലും വീണുപോയി നമ്മൾ വഞ്ചിതരാകില്ലെന്നു തീരുമാനിക്കണം... 

നമ്മൾ ഉറച്ച തീരുമാനമെടുക്കണം...

മാറ്റത്തിനായി,, വികസനത്തിനായി,, ക്ഷേമത്തിനായി,, നീതിക്കായി ഇത്തവണ എൻ്റെ വോട്ട് ബി ജെ പിക്ക് തന്നെയെന്ന്... 

ഞാൻ അഭ്യർത്ഥിക്കുന്നു... പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ 'താമര' ചിഹ്നം മാത്രം തിരയുക... താമര ചിഹ്നത്തിൽ വോട്ടു ചെയ്തു മടങ്ങുക... 

തീർച്ചയായും 

അഴിമതിരഹിത- 

പക്ഷപാതരഹിത- 

ജനക്ഷേമ വികസ്സനം ഇവിടെ നടപ്പിലാകും... 

തീർച്ച...

[Rajesh Puliyanethu
 Advocate, Haripad]   

ഗുരുജി ഗോൾവാൾക്കറിന്റെ പേരിൽ സ്ഥാപനങ്ങൾ ഉയരട്ടെ....


തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് "ശ്രീ ഗുരുജി മാധവ് സദാശിവ ഗോൾവാൾക്കർ നാഷണൽ സെന്റർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ കാൻസർ ആൻഡ് വൈറൽ ഇൻഫെക്ഷൻ" എന്ന് പേരിടാൻ തീരുമാനിച്ചിരിക്കുന്നുഎന്ന വാർത്ത അങ്ങേയറ്റം സ്വാഗതാർഹമാണ്.. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സ്ഥാപകന്റെ പേരു നൽകുന്നു എന്നതിൽ കൂടുതൽ സന്തോഷം ആ നാമകരണത്തിനോട് അനുബന്ധിച്ചു ഉയർന്നു വരുന്ന വിവാദങ്ങളാണ്.... ആ വിവാദങ്ങൾ ഗുരുജിയെക്കുറിച്ചു മലയാളികൾ കൂടുതൽ പഠിക്കാൻ കാരണമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു... ദേശീയതയെ അപമാനമായിക്കാണുന്ന രാജ്യത്തെ ഒറ്റുകാരുടെ അസത്യപ്രചരങ്ങണളെ തിരിച്ചറിയാൻ ഈ വിവാദങ്ങൾ ഇടയാകട്ടെ എന്ന് പ്രാർഥിക്കുന്നു... 


     രാജ്യത്തിന്റെ തെക്കേ അറ്റത്തുമാത്രം കാണുന്ന സി പി എം എന്ന രാഷ്ട്രീയ കക്ഷിക്ക്‌ പ്രാദേശിക നേട്ടത്തിനായി ഗുരുജിയെ എന്തു പുലഭ്യവും പറയാം... എന്നാൽ ശ്രീ നെഹ്‌റു സ്വാതന്ത്ര്യ ദിന പരേഡിൽ ഇന്ത്യൻ മിലിട്ടറിക്കൊപ്പം പരേഡ് ചെയ്യാൻ ക്ഷണിച്ച പ്രസ്ഥാനത്തിന്റെ സ്ഥാപകനെ,, ഇന്ദിരാഗാന്ധി പാർലമെന്റിൽ പ്രകീർത്തിച്ചു സംസ്സാരിച്ച വ്യക്തിയെക്കുറിച്ചു കോൺഗ്രസ്സിന് എങ്ങനെ ഈ വിധം വിമർശനം ഉയർത്താൻ കഴിയുന്നു?? അങ്ങെനെയെങ്കിൽ നിങ്ങൾ കോൺഗ്രസ്സുകാർ നെഹ്രുവിനെയും, ഇന്ദിരയെയും തള്ളിപ്പറയുന്നു എന്ന് സമ്മതിക്കണം... കോൺഗ്രസ്സിലെ പുത്തൻകൂറ്റുകാരൻ ശശിയെയാണ് നിങ്ങൾ പിന്തുടരുന്നതെന്ന് പറയണം... ചൈനയുമായി ഭാരതം യുദ്ധത്തിൽ ഏർപ്പെടേണ്ടി വന്നപ്പോൾ ആർ എസ്സ് എസ്സ് എടുത്ത നിലപാടിന്റെ അംഗീകാരമായാണ് ശ്രീ നെഹ്‌റു സ്വാതന്ത്ര്യ ദിന പരേഡിൽ ഇന്ത്യൻ മിലിട്ടറിക്കൊപ്പം പരേഡ് ചെയ്യാൻ ആർ എസ്സ് എസ്സ് നെ  ക്ഷണിച്ചത്... അതേ അവസ്സരത്തിൽ രാജ്യത്തിന്റെ പ്രതിയോഗികളായ ചൈനക്ക് പരസ്യ പിന്തുണ ചെയ്യുകയാരിരുന്നു സി പി എം... അന്ന് നെഹ്‌റു എന്തായിരുന്നു അംഗീകരിച്ചത് അതിനു വിരുദ്ധ നിലപാടെടുത്തവർക്കൊപ്പം നിന്നുകൊണ്ട് ശബ്ദമുയർത്താൻ കോൺഗ്രസ്സിനു കഴിയുന്നതാണ് കോൺഗ്രസ്സിന്റെ അപചയത്തിന്റെ തെളിവ്... ഞങ്ങൾ നെഹ്‌റുവിന്റെയും, ഇന്ദിരയുടെയും പിന്മുറക്കാരാണെന്നു വിളിച്ചു പറഞ്ഞു നടക്കുന്നതിലല്ല കാര്യം,, മറിച്ചു് അവരുടെ നിലപാടുകളെ പിന്തുടരാനും, സംരക്ഷിക്കാനും കഴിയുന്നതിലാണ്... അതിനുള്ള നിങ്ങളുടെ കഴിവുകേടിന്റെ തെളിവാണ് പ്രതിപക്ഷമാകാൻ പോലും ആള് തികയാതെ നിങ്ങൾ പാർലമെന്റിന്റെ മൂലക്കിരിക്കുന്നത്...  

ശ്രീ ഗുരുജി മാധവ് സദാശിവ ഗോൾവാൾക്കർ ഒരു പ്രഫസർ ആയിരുന്നു എന്ന സത്യം പോലും എത്രയധികം മലയാളികൾ മനസ്സിലാക്കുന്നത് ഈ നാമകരണ വിവാദത്തോടെയായിരിക്കും!?? അവിടെയാണ് വിവാദങ്ങൾ പലപ്പോഴും സത്യത്തിലേക്കുള്ള വാതിലുകളാകുമെന്ന് പറയുന്നത്... വായനാ ശീലവും, അറിവിനോട് ഉത്സുകതയും ഉള്ള മലയാളികൾ വിവാദങ്ങൾ കൊഴുക്കുമ്പോൾ ഗുരുജിയെക്കുറിച്ചു കൂടുതൽ അറിയാൻ ശ്രമിക്കുകയും കൂടുതൽ മലയാളികൾ അതി മഹത്വപൂർണ്ണമായ ആ വ്യക്തിത്വത്തെയും, ജീവിതത്തെയും അടുത്തറിയുകയും ചെയ്യും എന്നതിൽ സംശയമില്ല...

ഏതെങ്കിലും ഒരു പ്രത്യേക മേഘലയിലെ പ്രതിഭകളുടെ പേരു മാത്രമേ ആമേഘലയുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന സ്ഥാപനങ്ങൾക്ക് നൽകൂ എന്ന കീഴ്വഴക്കമൊന്നും ലോകത്തൊരിടത്തും നിലനിൽക്കുന്നതായി കാണുവാൻ കഴിയില്ല... ഭാരതത്തിൽ തീർച്ചയായും ഇല്ല... നെഹ്രുവും, ഇന്ദിരാജിയും, രാജീവ്ജിയും വലിയ കായികതാരങ്ങൾ ആയതുകൊണ്ടല്ലല്ലോ അവരുടെ പേരിൽ ഭാരതമൊട്ടാകെ സ്റ്റേഡിയങ്ങൾ ഉയർന്നു വന്നത്!?? ഇ എം എസ്സ് വലിയ മേശരിയോ, കോൺട്രാക്ടറോ ആയതു കൊണ്ടല്ലല്ലോ അദ്ദേഹത്തിൻറെ പേരിൽ ഭവന പദ്ധതികൾ വന്നത്... അത്തരം നാമകരണങ്ങൾ ചില വ്യക്തികൾക്ക് നൽകുന്ന അംഗീകാരങ്ങളാണ്... അതിൽ രാജ്യത്ത് എന്നും രാഷ്ട്രീയം നിഴലിച്ചു നിന്നിട്ടുമുണ്ട്...

രാഷ്ട്രത്തിന് എതിരെ പ്രവർത്തിക്കുകയും, രാഷ്ട്രത്തിനു അപമാനമായി പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ പേരുകൾ സ്ഥാപനങ്ങൾക്ക് നൽകാൻ തയ്യാറായാൽ മാത്രം നാം ഒറ്റക്കെട്ടായി എതിർക്കണം... മറിച്ചുള്ള എതിർപ്പുകൾ രാഷ്ട്രീയ നിലനിൽപ്പുകൾക്കുള്ളത് എന്ന് മാത്രമേ കാണാൻ കഴിയൂ...

രാഷ്ട്രം എന്ന വലിയ അഭിമാന ചിന്തക്ക് പരാജയം സംഭവിച്ചത് നാം ചൈനയോട് പരാജയം ഏറ്റപ്പോൾ മാത്രമാണ്... ഭാരതത്തിന്റെ ആ പരാജയത്തെ ആഘോഷിച്ചവർ,, ഇന്ത്യൻ സ്വാതന്ത്ര്യം കരിദിനമായി ആചരിച്ചവർ ഇന്നിവിടെ ഒരു നിരോധിത പ്രസ്ഥാനം പോലുമല്ല എന്ന് കാണണം.. അവരും സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ഗുരുജിയെ വിമർശിക്കുന്നു... എന്താ കഥ...

കേരളത്തിൽ ഒരു സ്ഥാപനം ഗുരുജിയുടെ പേരിൽ അറിയപ്പെട്ടാൽ ഗുരുജിയെയും അതുവഴി സംഘ പരിവാർ പ്രസ്ഥാനത്തെയും ജനങ്ങൾ കൂടുതൽ അറിയാനിടവരും എന്ന് വിമർശകർ ഭയപ്പെടുന്നു... ആ തിരിച്ചറിയലിന്‌ ആക്കം കൂട്ടുക അവർ ഉയർത്തുന്ന വിവാദത്തിൽക്കൂടിയായിരിക്കും എന്നത് സന്തോഷം നൽകുന്നു..

[Rajesh Puliyanethu
 Advocate, Haripad]