Tuesday 27 July 2010

കള്ള് ചാതിക്കത്തില്ലാശാനെ............

ജീവിതത്തില്‍ ഉറച്ച വിശ്വാസത്തിനു എതിരായി വരുന്നതിനെ ആണ് " ചതി " എന്ന് പറയുന്നത്. നിസ്സാരമായി പറഞ്ഞാല്‍, ഒരു കയറില്‍ തൂങ്ങി ഒരാള്‍ മുകളിലേക്കുകയറി, കയര്‍ പൊട്ടി താഴെ വീണാല്‍ കയര്‍ ചതിച്ചു എന്ന് പറയാം. അതേ ആള്‍ തൂങ്ങി ചാവാന്‍ വേണ്ടിയാണു കയര്‍ ഉപയോഗിച്ചതെങ്കിലും കയര്‍ പൊട്ടിവീനാല്‍ കയര്‍ ചതിച്ചു എന്നുതന്നെ പറയാം. കാരണം കയറിലുള്ള വിശ്വാസത്തിനു വിഖാതം സംഭവിച്ചു, അത്രതന്നെ. ...................... കയറും, പോട്ടലുമോന്നുമല്ല നമ്മുടെ വിഷയം!! ചതിക്കാത്ത ഒരു വസ്തുവിനെക്കുറിച്ച് ഓര്‍ത്തപ്പോള്‍ പറഞ്ഞു എന്നെഉള്ളു. കള്ള് ചാതിക്കത്തില്ലാശാനെ............ നാം കള്ള് കുടിക്കുന്നതിനു പിന്നിലുള്ള ഉദ്ദേശം ലഹരി ഉണ്ടാകുക എന്നത് മാത്രമാണ്............. സന്തോഷത്തിനും, ദുഖത്തിനും, ആഖഹോഷതിനും, എന്നുവേണ്ട ഏതിനും കള്ള് കുടിക്കുന്നതിന്റെ ഉദ്ദേശം ലഹരി മാത്രമാണ്. അത് 'കള്ള്' തന്നില്ല എങ്കില്‍ മാത്രമേ കള്ള് ചതിച്ചു എന്ന് പറയാന്‍ കഴിയു. കള്ള് കുടിച്ചതിനു ശേഷം ഉണ്ടാകുന്ന മറ്റ് എന്ത് അതിക്രമങ്ങളും കള്ള് ചതിക്കുന്നതിനലുണ്ടാകുന്നതല്ല, മറിച്ച്‌ കള്ളില്‍ ഉള്ള നമ്മുടെ വിശ്വാസത്തിനും അപ്പുറം അത് നമുക്ക് തരുന്നത് കൊണ്ടാണ്. കള്ളിനെ അടുത്തറിയുന്ന ആരും, കള്ള് ചതിച്ചു എന്ന് കേട്ടാല്‍, ദയവു ചെയ്തു തിരുത്തിപ്പരയണം. കാരണം കള്ളിനുചതിക്കാന്‍ കഴിയില്ലാശാനെ ............

Tuesday 13 July 2010

Film Black....

വളരെ അടുത്ത കാലത്ത് മമ്മൂട്ടിയുടെ 'ബ്ലാക്ക്‌' എന്നാ ഫിലിം ഒന്നുകൂടി കാണാനിടവന്നു. സിനിമ യുടെ ഏകദേശം അവസാന ഭാഗമെത്തുംപോല് നായകനും പ്രതി നായകനും തമ്മില്‍ കാണുന്ന ഒരു രംഗമുണ്ട്. പ്രതിനായകനായ ലാല്‍ നെ കൊല്ലാന്‍ ‍ തന്നെ തയ്യാറായി എത്തുന്ന നായകന്‍ ‍ മമ്മൂട്ടി. ആ കൂടികാഴ്ച ക്ക് ശേഷം ഒരാള്‍ മാത്രമേ അവശേഷിക്കു എന്നനിലയില്‍ കഥ എത്തി നില്‍ക്കുന്നു. ക്രൂരനായ വില്ലനില്‍ നിന്നും യാതൊരുതരത്തിലുള്ള നീതിയോ പരിഗണനയോ പ്രതീക്ഷിക്കാനാവില്ല. ഏതു നിമിഷത്തിലും പരസ്പരം ആക്രമിക്കാപ്പെടാന്‍ സാധ്യത. ആ അവസാന സമയത്ത് പരസ്പരം 'ഗുഡ് ബൈ' പറയുന്നതിന് വേണ്ടി ലാല്‍ നaയകന് ഒരു പെഗ് ഓഫര്‍ ചെയ്യുന്നു. പരസ്പരം ഏതുനിമിഷവും ആക്രമിക്കപ്പെടാന്‍ സാധ്യമായ ആ നിമിഷത്തില്‍, ജാഗ്രത രണ്ടു വ്യക്തികളിലും നിറഞ്ഞു നില്‍ക്കുന്ന ആ അവസരത്തില്‍, രണ്ടു ഗ്ലാസ്സുകളില്‍ മദ്യമൊഴിച്ചു 'ചിയേഴ്സ്' എന്നുപറയുന്ന ഒരു സീന്‍, തീര്‍ച്ചയായും ദുരൂഹമായ ഒരു ഭംഗി നിറഞ്ഞത്‌ തന്നെയാണ്............... (RajeshPuliyanethu, Advocate, Haripad)