Monday 23 August 2021

താലിബാൻ നമ്മെ ഓർമ്മപ്പെടുത്തുന്നത്...??? ഒരു കലാപത്തിന് അരനിമിഷം അകലെയാണ് നമ്മൾ..!!!

       ഒരു കലാപത്തിന് അര നിമിഷം മുൻപ് ആണ് നമ്മൾ നിൽക്കുന്നത്... വെറും അര നിമിഷം മുൻപ് മാത്രം... ഈ ഒരു നിമിഷത്തിൽ കലാപം സംഭവിക്കാതെ പോയത് അര നിമിഷത്തിനു ശേഷം അതു സംഭവിക്കില്ല എന്നതിന് ഉപായമല്ല... പുകയുന്ന അഗ്നി പർവ്വതത്തെ നോക്കിയിരിക്കുന്നതിലും ഭയാനകമാണിത്... പുകയുന്ന അഗ്നി പർവ്വതം സ്ഫോടനത്തിനു വിധേയമാകും.... സ്ഫോടനത്തിനു വിധേയമാകാതെ അത് പുകഞ്ഞവസ്സാനിച്ചാൽ ഭാഗ്യം... പക്ഷെ ഈ വരാൻ പോകുന്ന കലാപം പുകഞ്ഞവസ്സാനിക്കും എന്ന് കരുതാൻ ബുദ്ധി അനുവദിക്കുന്നില്ല... പ്രകൃതി ഉണ്ടാക്കിയ സംഹാര ഉപായമെങ്കിൽ സ്വീകരിക്കാൻ തയ്യാറായിരുന്നു.... എന്നാൽ മനുഷ്യ നിർമ്മിതമായ മത- സാമൂഹിക വ്യവസ്ഥിതിയുടെ സ്ഫോടന വിഷയമായതിനാൽ പ്രതികരിക്കാതെ കീഴടങ്ങാൻ കഴിയുന്നില്ല....

            ഈ നാട് താമസ്സംവിനാ മറ്റൊരു സാമൂഹിക അന്തരീക്ഷത്തിലേക്ക് മാറ്റപ്പെടാനുള്ള സാദ്ധ്യതയെക്കുറിച്ചായാണ് ഈ എഴുത്ത് ആശങ്ക പങ്കു വെയ്ക്കുന്നത്... കേരളീയന്റെ "പ്രബുദ്ധർ" എന്ന സ്വയം ഊറ്റം കൊള്ളൽ അവന്റെ നിലനില്പിനെത്തന്നെ ഇല്ലാതാക്കുമോ എന്ന ആശങ്ക..!! മലയാളി യുടെ 'പ്രബുദ്ധൻ' എന്ന വീമ്പിൽ അഭിമാനം കൊണ്ടവരാണ് നമ്മളെല്ലാവരും തന്നെ... അതിനെ മുതലെടുത്തു മലയാളിയെ ഒന്നടങ്കം വിലപറഞ്ഞു വിറ്റവർ ഉണ്ടാക്കിയ കൺകെട്ടു മന്ത്രത്തിൽ നാമാകെ ഇന്ദ്രീയങ്ങൾ മറന്നവരായോ എന്നൊരു സംശയം....

       എത്ര നിഷ്പക്ഷമായി വസ്തുതകളെ വിശദീകരിച്ചാലും,, കുറ്റപ്പെടുത്തേണ്ടവരെ അതു ചെയ്യേണ്ടിവരുമ്പോൾ ചൂണ്ടുവിരൽ പക്ഷപാതിയുടേത് എന്ന് വിമർശിക്കപ്പെടാ൦.... ആ വിമർശനം കുറ്റവാളിക്ക് ഒരു മറയാണ്... ആ മറയത്തുനിന്നുകൊണ്ട് രക്ഷപ്പെടുന്നതിനും, തന്റെ യഥാർത്ഥ വേഷം മാറ്റി ഒരു പൊയ്‌വേഷമണിഞ്ഞു സമൂഹമദ്ധ്യത്തിൽ പ്രത്യക്ഷപ്പെടുന്നതിനും അവന് അവസ്സരം നൽകുന്നു... ജാതിയുടേയും, മതത്തിന്റെയും,, സ്വന്തമായ നേട്ടങ്ങളുടെ മേന്മയുടെയും സ്വാധീനങ്ങളിൽനിന്നും പുറത്തുവന്നുകൊണ്ട് നമുക്ക് സംസ്സാരിക്കണം... നമ്മൾ ചിന്തിക്കണം... ""നമ്മുടെ തൊട്ടടുത്ത ദിവസ്സങ്ങൾ പോലും സുരക്ഷിതമാണോ"" എന്ന്...!!????

       ലോകം ആകമാനം ഇന്ന് നേരിടുന്ന ഭയാനകമായ വിഷയം മത തീവ്രവാദം തന്നെയാണ്... അത് അമേരിക്കയിലോ, യൂറോപ്യൻ രാജ്യത്തോ,, ഗൾഫ് രാജ്യങ്ങളിലോ,, റഷ്യയിലോ,, ഭാരതത്തിലോ,, പാകിസ്ഥാനിലോ എവിടെയായാലും ഈ ഭീകരത ഓരോ മനുഷ്യന്റെയും ജീവനും ജീവിതത്തിനും ഭീഷണിയായി നിലനിൽക്കുന്നു... ഇപ്രകാരം ഒരു ഭീഷണിയായി ലോകത്താകമാനം നിൽക്കുന്ന മത തീവ്രവാദം ആരുടേതാണെന്ന് പേര് പ്രതിബാധിക്കാതെ തന്നെ ഇത്രയും വായിച്ചവരുടെ ചിന്തയിലേക്ക്  എത്തിയെങ്കിൽ അത് ഒരു യാഥാർഥ്യമാണ്... മനസ്സാക്ഷിയെ വഞ്ചിക്കാതെ പറയൂ ലോകത്താകമാനമായി നിൽക്കുന്ന ആ ഭീഷണി "ഇസ്‌ലാമിക ഭീകരവാദം" ആണെന്ന്....

       സിറിയയിലെയും, ഇറാഖിലെയും, അഫ്ഗാനിസ്ഥാനിലെയും എല്ലാം ഇസ്‌ളാമിക തീവ്രവാദ സ്വാധീനങ്ങളും പിന്നീട് ആ രാജ്യങ്ങൾ ഇരുട്ടിലേക്ക് പിന്തള്ളപ്പെട്ടതും നമ്മൾ കണ്ടതാണ്... മറ്റുള്ളവർക്ക് സംഭവിക്കുന്ന മോശമായ അനുഭവങ്ങളെല്ലാം "അവർക്കു മാത്രം സംഭവിക്കുന്നത്" എന്ന നിലയിൽ മാറിനിന്നു ചിന്തിക്കുന്നത് നമുക്ക് ശീലമാണ്... അതു കൊണ്ടാകാം നമ്മുടെ അയൽ രാജ്യങ്ങളിൽവരെ  നിൽക്കുന്ന ഈ ഇരുട്ടിനെ ഓർത്ത് നാം അധികം ആകുലപ്പെടാത്തത്... ഈ രാജ്യങ്ങൾ എങ്ങനെ ഭീകരതക്ക് അടിമപ്പെട്ടു എന്ന നാൾ വഴികളെക്കുറിച്ചു നമ്മൾ ചിന്തിക്കുകയേ ചെയ്യാത്തത്... 

       മത ചിന്തയോ,, മത പ്രചരണമോ തെറ്റാണെന്നു കരുതേണ്ട ആവശ്യമില്ല.. പക്ഷെ എൻ്റെ മതം മാത്രം ഈ ലോകത്തു മതിയെന്നും തന്റെ മതം സ്വീകരിക്കാൻ തയ്യാറാകാത്തവർ ഈ ലോകത്തു വേണ്ടാ എന്ന് തീരുമാനിക്കപ്പെടുകയും ചെയ്യുന്നിടത്താണ് മത തീവ്രവാദം ജനിക്കുന്നത്... ആശയ പ്രചരണത്തിൽക്കൂടിയല്ലാതെ ആയുധങ്ങൾക്കൊണ്ട് തൻ്റെ മതലോകം സാക്ഷാത്ക്കരിക്കാൻ തുടങ്ങുമ്പോൾ അത് 'മത ഭീകരവാദം' ആയി മാറുന്നു... ലോകം ഇന്ന് നേരിടുന്നത് ഇപ്രകാരമുള്ള മത ഭീകരവാദമാണ്...  

       ലോകത്ത് ഭക്ഷണത്തിനും, മരുന്നിലും ഒപ്പമോ കൂടുതലോ ആയി പണം ചെലവഴിക്കപ്പെടുന്നത് ഇസ്‌ലാമിക ഭീകരവാദത്തിന്റെ പേരിലാണ്... ഇസ്‌ലാമിക ഭീകരവാദത്തിന്റെ ലക്ഷ്യങ്ങളെ ഒരൽപ്പം പോലും പൊതു സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല എന്നത് ഭീകരവാദികളെ ഒഴികെ ആരെയും പറഞ്ഞു ധരിപ്പിക്കേണ്ട ആവശ്യമില്ല... 

       ഭീകരവാദികൾ വിഭാവനം ചെയ്യുന്ന ലോകം ഒരു മനുഷ്യ മനസ്സിനെയെങ്കിലും സ്വമേധയാ സ്വാധീനിക്കുവാനോ, അംഗീകാരത്തിൽ വരുത്തുവാനോ കഴിയുന്നതാണെന്ന് ചിന്തിക്കുവാനേ കഴിയുന്നില്ല... 

       തോക്കു കൊണ്ട് അധികാരം സ്ഥാപിക്കുന്ന,, ഇസ്ലാം മതം സ്വീകരിക്കുവാൻ വിസ്സമ്മതിക്കുന്നവരെ കൊന്നൊടുക്കുന്ന,, സംഗീതവും, സാഹിത്യവും, അഭിനയവും തുടങ്ങി എല്ലാ കലകളും ഹറാമായി കരുതുന്ന, കലാ സ്മാരകങ്ങളെ തച്ചുതകർക്കുന്ന, സ്ത്രീകളെ തളച്ചിട്ട ലൈംഗിക ഉപകരണങ്ങളായി മാത്രം ഉപയോഗിക്കുന്ന,, ജനാധിപത്യ ചിന്തകൾക്ക് അണുവിനോളം പോലും ഇടം നൽകാത്ത,, ജിഹാദിനായി ശരീരത്തെ പൊട്ടിത്തെറിപ്പിക്കാൻ തയ്യാറാകുന്ന,, സ്വർഗ്ഗത്തിലെ മദ്യപ്പുഴക്കും, ഹൂറികൾക്കും കാത്തിരിക്കുന്ന ഇരുണ്ട ലോകത്തിന്റെ പ്രോക്താക്കളായി മാത്രമേ ഭീകരവാദികളെ ലോക സമൂഹത്തിന് കാണാൻ കഴിയുകയുള്ളൂ... ഇവയെല്ലാം ഷെറിയത്ത് നിയമങ്ങളാണെന്ന് അവർ പ്രചരിപ്പിക്കുന്നു... അവയെല്ലാം ഈ ലോകത്ത് ബലം പ്രയോഗിച്ച് നടപ്പിലാക്കണമെന്നും എതിർക്കുന്നവനെ കൊന്നുകളയണമെന്നും അവർ വിശ്വസ്സിച്ചു പ്രവർത്തിക്കുന്നു...

       രാഷ്ട്രീയമായ മുതലെടുപ്പുകളും വൻശക്തികളുടെ കച്ചവട താല്പര്യങ്ങളും, അധിനിവേശ ഉത്സുകതകളും സൃഷ്ടിച്ച വിനയാണ് മത ഭീകരവാദികൾ എന്ന് വാദിക്കുന്നവരുണ്ട്... അതിൽ ചെറിയ തോതിൽ യാഥാർത്ഥ്യം ഉണ്ടാകാം... പക്ഷെ മത ഭീകരവാദം സൃഷ്ടിച്ചത് ഇതര വിഭാഗങ്ങളുടെ താല്പര്യങ്ങളല്ല... ഇസ്ലാമിക തീവ്ര വിശ്വാസവിഭാഗങ്ങളിൽ നിലനിന്നിരുന്ന 'മതലോകം' എന്ന ചിന്തയെ മുതലെടുക്കുക മാത്രമാണ് വൻശക്തികൾ ഉൾപ്പെടെയുള്ള ശക്തികൾ ശ്രമിച്ചത്... മതലോകം ശൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഈ വിഭാഗം ശ്രമങ്ങൾ തുടങ്ങി വെച്ചതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്... 

       ആയിരത്തി അഞ്ഞൂറുകളുടെ ആരംഭത്തിൽ ഭാരതത്തിൽ കടന്നു കയറി മുഗൾ സാമ്രാജ്യം സ്ഥാപിച്ച മുഹമ്മദ് ഗോറിയുടെ മുതൽ ചരിത്രം പരിശോധിച്ചാൽ ഇസ്ലാം നിർമ്മിക്കാൻ ശ്രമിച്ചിരുന്ന മത ലോകത്തിന്റെ പ്രയത്നങ്ങൾ കാണുവാൻ സാധിക്കും... അഹമ്മദ് ഷാ ഹിന്ദുക്കൾക്ക് ഏർപ്പെടുത്തിയ 'ജസിയ' എന്ന നികുതിയും അധികാരം ഇസ്ലാമിലേക്ക് കേന്ദ്രീകരിക്കപ്പെട്ടാൽ ഇതര മതങ്ങളോടുള്ള സമീപനത്തിന്റെ സൂചകങ്ങളായിരുന്നു... ടിപ്പു സുൽത്താന്റെ പടയോട്ടങ്ങളുടേയും പ്രധാന ലക്ഷ്യം അധിനിവേശവും, മത പ്രചരണവും, നിർബന്ധിത മതപരിവർത്തനവും തന്നെ ആയിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്... അങ്ങനെ അധികാരവും, അവസ്സരങ്ങളും ലഭിക്കുമ്പോൾ മത അടിസ്ഥാനത്തിൽ ശാക്തികമാകാൻ ഇസ്ലാം നടത്തിയ പ്രവർത്തനങ്ങൾ അനവധിയാണ്... പ്രസക്തമായ കാര്യം എല്ലാ കാലങ്ങളിലും ശക്തിയും, ആയുധവും, ഭയവും സമാന്തര ഉപകരണങ്ങളാക്കിയായിരുന്നു അവർ മതത്തെ ശക്തിപ്പെടുത്തിയിരുന്നത്... മനുഷ്യ മനസ്സുകളെ  ആശയങ്ങൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും സ്വാധീനിച്ച് ഒരു മതത്തിന്റെ അനുയായികളാക്കാൻ നടത്തുന്ന പൊതു പ്രവർത്തി രീതിയോടൊപ്പം തന്നെ ഭയത്തെ പ്രധാന ആയുധമാക്കി നടത്തിയ മത പ്രചരണ രീതികളും ഇസ്ലാം മത പ്രചരണ സംഭവങ്ങളിൽ കാണാം... 

       ഇസ്ലാമിക ഭീകരവാദം കഴിഞ്ഞ കാലങ്ങളിലൊന്നും ഇന്ന് ലോകം അഭിമുഖീകരിക്കുന്ന അത്രയും പൈശാചികമായിരുന്നില്ല എന്ന് പറയാൻ കഴിയും... മത ലോകം സ്ഥാപിക്കാനുള്ള ഇസ്ലാമിലെ തന്നെ ഒരു വിഭാഗത്തിന്റെ പ്രവർത്തനം നൂറ്റാണ്ടുകൾക്കു മുൻപെ തന്നെ ആരംഭിച്ച് തലമുറകളിൽക്കൂടി കൈമാറി വന്ന് ചരിത്രത്തിലെ ഏറ്റവും ക്രൂരമുഖം കൈവന്നിരിക്കുന്നു എന്ന് പറയേണ്ടി വരുന്നു...

       ചരിത്രത്തിന്റെ ഏടുകളിലെല്ലാം മത അധിനിവേശത്തിലും, മത ലോക നിർമ്മാണത്തിലും താല്പര്യമോ പ്രവർത്തനങ്ങളിൽ പങ്കാളിത്തമോ ഇല്ലാതെ സ്വന്തം മതവിശ്വാസവും, വിശ്വാസം അനുശ്ശാസ്സിക്കുന്ന ചര്യകളുമായി മറ്റൊരുവന്റെ വിശ്വാസ്സങ്ങളിലേക്കും, സ്വാതന്ത്രത്തിലേക്കും, ജീവിതത്തിലേക്കും കടന്നു കയറാൻ താല്പര്യമില്ലാതെ ജീവിച്ചു വന്ന വലിയ ഒരു വിഭാഗം ഇസ്ലാമിക വിശ്വാസ്സികൾ  ഉണ്ടായിരുന്നു... ഇസ്ലാം മത വിഭാഗത്തിലെ ബഹു ഭൂരിപക്ഷവും ഈ സ്വഭാവം പുലർത്തുന്നവർ ആയിരുന്നു എങ്കിലും ദൗർഭാഗ്യമെന്നു പറയട്ടെ, മതലോകം സൃഷ്ടിക്കാൻ പരിശ്രമിക്കുന്ന ന്യൂന പക്ഷം ഇസ്ലാമിന്റെ മുഖമായി ലോകത്തിനു മുൻപിൽ പലപ്പോഴും അവതരിപ്പിക്കപ്പെട്ടു... അതിന്റെ കാരണം ഇതേ ഭൂരിഭക്ഷ വിഭാഗത്തിന്റെ നിശബ്ദത ആയിരുന്നു... 

       വർത്തമാന കാലത്തിലെ ഇസ്ലാമിക ഭീകരവാദത്തിന്റെ ഭീഷണി നമ്മുടെ രാജ്യത്തിന്റെ തൊട്ടപ്പുറത്ത് താലിബാനെന്ന പേരിൽ ഉഗ്രരൂപം കൊണ്ടിട്ടും, ലോകത്തിന്റെ പല ഭാഗങ്ങളിൽ ഭീകരവാദം സൃഷ്ടിക്കുന്ന കെടുതികൾ കണ്ടറിഞ്ഞിട്ടും നമ്മുടെ രാജ്യത്തിനുള്ളിൽ വലിയ ഒരു വിഭാഗം നിശബ്ദതയിലാണ്... നമ്മുടെ രാജ്യത്തിനുള്ളിൽ പോലും പോയ കാലത്ത് ഭീകരവാദം വീഴ്ത്തിയ രക്തത്തെ ന്യായീകരിച്ചും, എതിർത്തും രണ്ടു ശബ്ദങ്ങളെ ഉയർത്താൻ രാജ്യത്തിനു പുറത്തുള്ള ഭീകരവാദ സംഘടനകൾക്ക് കഴിഞ്ഞു എന്നത് നിസ്സാരമായി കാണാൻ കഴിയുന്നതല്ല... രാജ്യം ഒന്നാകെ വിമർശനം ഉയർത്തേണ്ട വിഷയങ്ങളിൽ രാജ്യത്തിനകത്തും പുറത്തുമുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേരെ ഉണ്ടായ നിശബ്ദത യഥാർത്ഥത്തിൽ ഭീഭത്സമായിരുന്നു... മരണത്തിനു തുല്യമായ നിശബ്ദത ആയിരുന്നു അത്... പക്ഷെ ഇവിടെ രാഷ്ട്രീയ കക്ഷികൾ ഉൾപ്പടെ ചിലർ ഭീകരവാദത്തെ പരോക്ഷമായി ന്യായീകരിച്ചതിനേയും, നിശബ്ദമായി പിൻതുണച്ചതിനേയും നിരൂപകർ വിലയിരുത്തിയത് അത് ഇസ്ലാം വിഭാഗത്തിന്റെ വോട്ടുബാങ്ക് കൈപ്പിടിയിൽ ഒതുക്കി നിർത്തുന്നതിനുള്ള അടവ് തന്ത്രം എന്നാണ്... ഒരു നിമിഷം ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ... 'ഇസ്ലാം സമൂഹത്തിനെ ആകമാനം അപമാനിക്കുന്ന ഒരു നിരൂപണമാണത്'... ഭീകരവാദികളെ പിൻതുണക്കുന്നവരെ വോട്ടു കൊടുത്ത് പിൻ തുണക്കുന്നവരാണ് ഇവിടുത്തെ ഇസ്ലാമിക വിശ്വാസികൾ എന്നാണ് ആ നിരൂപണം പറഞ്ഞു വെയ്ക്കുന്നത്... എന്നാൽ ആ നിരൂപണങ്ങളെ തള്ളിപ്പറയുന്നതും ഭീകരവാദികളെ ന്യായീകരിക്കുന്നതിനേയും, ഭീകര പ്രവർത്തനങ്ങൾക്കനുകൂലമായി മൗനം പാലിക്കുന്നവരെ പരസ്യമായി എതിർക്കുകയും ചെയ്യുന്ന കരുത്താർന്ന ശബ്ദങ്ങൾ ദൗർഭാഗ്യവശാൽ ഇസ്ലാമിക പൊതു സമൂഹത്തിന്റെ ഭാഗത്തു നിന്നും ഉയർന്നു കേട്ടില്ല എന്ന് പറയേണ്ടി വരുന്നു... അങ്ങനെ ഉയർന്നിരുന്നെങ്കിൽ രാജ്യത്തിനുള്ളിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് കോപ്പുകൂട്ടുന്നവർക്കും, അതിന് മൗനമായി പിൻതുണ നൽകുന്നവർക്കും അതൊരു താക്കീതാകുമായിരുന്നു...

       ലോകത്ത് ആകമാനം വ്യാപിച്ചും, ശക്തമായി വേരുറപ്പിക്കാൻ കഴിഞ്ഞ ഇടങ്ങളെയെല്ലാം നശിപ്പിച്ചും ഇസ്ലാമിക മത നിയമങ്ങൾ എന്ന പേരിൽ കാടൻ പ്രവർത്തികൾ നടപ്പിലാക്കിയും, കല, സംസ്കാരം, വിദ്യാഭ്യാസം, സ്വാതന്ത്രം, ജനാധിപത്യം, മനുഷ്യാവകാശം തുടങ്ങിയ മൂല്യം കൽപ്പിക്കപ്പെടുന്ന വസ്തുതകളെ കൂട്ടിയിട്ടു കത്തിച്ചും പകരമായി ക്രൂരതയും, ലൈംഗീക പീഢനങ്ങളും, ലഹരിയും മാത്രം പരിഗണിക പെടുന്ന ഇരുണ്ട കാലത്തെയാണ് പരോക്ഷമായി ഇവിടേക്കും പലരും സ്വാഗതം ചെയ്യുന്നത് എന്നതാണ് ആശങ്ക ഉയർത്തുന്നത്... ഭയത്തോടും, ആകുലതയോടെയും നമ്മൾ വിദൂരതയിലേക്ക് ഇടക്കിടെ നോക്കേണ്ടത് ഇസ്ലാമിക ഭീകരവാദം എത്രത്തോളം നമുക്കടുത്തെത്തി എന്നാണ്... ഒന്നുറപ്പാണ്, കൊലയാളിക്കൂട്ടങ്ങൾ പുറപ്പെട്ടു കഴിഞ്ഞിരിക്കുന്നു... നമ്മിലേക്കെത്തിച്ചേരാനുള്ള സമയം മാത്രമാണ് ഗണിക്കപ്പെടാനുള്ളത്...

       ഇസ്ലാമിക ഭീകരവാദികളുടെ സ്ലീപ്പിങ്ങ് സെല്ലുകളെക്കുറിച്ചാണ് ഡി ജി പി ഉൾപ്പടെ ഉള്ളവർ സംസാരിച്ചു കൊണ്ടിരുന്നത്... നമ്മുടെ നാട് ഇസ്ലാമിക ഭീകര വാദത്തിന് എത്തി പ്പിടിക്കാൻ കഴിയാത്തത്ര സുരക്ഷിത സ്ഥാനത്തു നിൽക്കുന്നു എന്ന ന്യായീകരണ വാദത്തിൽ നിന്നും നമമുടെ മണ്ണിൽ സ്ലീപ്പിംഗ് സെല്ലുകൾ സജീവമാണെന്ന് അംഗീകരിക്കുന്ന സ്ഥിതിയിലേക്ക് വരെ നമ്മൾ എത്തിച്ചേർന്നു... സ്ലീപ്പിംഗ് സെല്ലുകൾ എന്നത് ആ സെല്ലുകൾ ഉറങ്ങുകയാണ് എന്ന അർത്ഥത്തിലല്ല നമ്മൾ മനസ്സിലാക്കേണ്ടത്... മറിച്ച് പുറമെ നിന്ന് നോക്കുന്നവന് ഉറങ്ങുന്നതായി തോന്നുന്ന സെല്ലുകൾ എന്നാണ് അർത്ഥമാകുന്നത്... ISIS ലേക്ക് റിക്രൂട്ട്മെൻറുകൾ നടത്തുന്നതും, താലിബാൻ പോരാളിയാകുന്നതിനായി അഫ്ഗാനിൽ പോകുന്നതും, സിറിയയിൽ വിശുദ്ധ യുദ്ധത്തിന്റെ ഭാഗമാകുന്നതും ഇന്ന് ആശ്ചര്യം ഉണ്ടാക്കുന്ന വാർത്തകൾ ആകുന്നില്ല... ഈ പ്രവർത്തനങ്ങളെല്ലാം നമ്മുടെ രാജ്യത്തിനുള്ളിൽ നിന്ന് പ്രത്യേകിച്ച് കേരളത്തിൽ നിന്ന് നിയന്ത്രിക്കപ്പെടുന്നു എന്ന് പറയുമ്പോൾ സ്ലീപ്പിങ്ങ് സെല്ലുകൾ ഉള്ളിൽ നിന്നും എത്ര അധികം സജീവമാണെന്ന് മനസ്സിലാകുന്നതാണ്...

       ഭീകരതയുടെ മുഖം ഏറ്റവും വ്യക്തമായി അവതരിപ്പിക്കാൻ പറ്റിയ ഉദാഹരണം നമ്മുടെ അയൽ രാജ്യമായ അഫ്ഗാനിസ്ഥാനിൽ ഉണ്ട്... സ്ത്രീകൾ ലൈംഗീക അടിമകളും, വില്പന ചരക്കുകളും മാത്രമാകുന്നു... സാമ്പത്തിക സാമൂഹിക സാംസ്കാരിക ഇടങ്ങളിൽ പൊതുജനങ്ങൾക്ക് യാതൊരു പങ്കുമില്ല, മത നേതാക്കൾ എന്ന് സ്വയം മേനി പറയുന്ന കുറേ ആഭാസർ തീവ്രവാദികൾക്ക് നേതൃത്വം നൽകുന്നു... അവരുടെ താല്പര്യം അധികാരവും പല പ്രായത്തിലെ സ്ത്രീകളെ ലൈംഗീകമായി ഉപയോഗിക്കാം എന്നതും മയക്കുമരുന്നും മാത്രമാണ്.... പാകിസ്ഥാനിൽ നിന്നും, മറ്റ് പ്രദേശങ്ങളിൽ നിന്നും താലിബാനിൽ ചേരുന്നവർക്കും ഓഫർ പെണ്ണും, മയക്കു മരുന്നും മാത്രം... ഈ രാഷ്രീയ പ്രത്യയ ശാസ്ത്രത്തെയാണ് കേരളത്തിലെ ചില ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ശബ്ദം കൊണ്ടും, മൗനം കൊണ്ടും പിൻതുണക്കുന്നത് എന്ന് നമ്മൾ ഭീതിയോടെ കാണണം...

       'താലിബാനിസം' എന്ന പ്രവർത്തനചര്യ ലോകത്തിന്റെ പല ഭാഗങ്ങളിൽ പല പേരുകളിൽ എല്ലാ നൂറ്റാണ്ടുകളിലും നാം കണ്ടിട്ടുണ്ട്... ഭീകരവാദത്തിന്റെ പല പ്രവർത്തനങ്ങൾ തന്നെ ആയിരുന്നു അതെല്ലാം തന്നെ എന്ന് മനസ്സിലാക്കാം...  താലിബാൻ ഈ കാലത്ത് അഫ്ഗാനിസ്ഥാനിലെ ബുദ്ധഭിക്ഷുക്കളെ കൊന്നൊടുക്കി... ആയിരക്കണക്കിന് ബുദ്ധവിഹാരങ്ങളും, ബാമിയാമിൽ പ്രതിമകളും നശിപ്പിച്ചു... കുറച്ചു പഴയ കാലത്ത് ടിപ്പു സുൽത്താനും മുഗൾ ചക്രവർത്തിമാരും ഇവിടെ നടത്തിയ ഹിന്ദു കൂട്ടക്കൊലകൾ... ക്ഷേത്രങ്ങളുടെ തകർക്കലുകൾ... മുഹമ്മദ് ഭക്തിയാർ ഖിൽജി നളന്ദ സർവകലാശാലക്ക് തീയിട്ടു് ആയിരത്തിൽപ്പരം ഭിക്ഷുക്കളെ കൊന്നുകളഞ്ഞത്... അങ്ങനെ ഇന്നത്തെ താലിബാൻ ഭീകരപ്രവർത്തനങ്ങൾ സമാനമായ രീതിയിൽ പ്രവർത്തനങ്ങൾ എല്ലാക്കാലത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നിട്ടുണ്ട്... മതപരിവർത്തനങ്ങളും, നിരസ്സിക്കുന്നവരെ ക്രൂരമായി കൊല്ലുന്നതും, സ്ത്രീകളെ ബലാൽസംഗം ചെയ്യുന്നതും ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗങ്ങളായി എന്നും കാണാം... ലക്ഷ്യവും, മാർഗ്ഗവും  സമാനമായിരുന്നു... അക്രമങ്ങളിലും, കീഴ്പ്പെടുത്തലുകളിലും കൂടി മത ലോകം സ്ഥാപിക്കുക എന്ന നീചമായ രീതി ഇക്കൂട്ടർ ലോകം ഉള്ളൊരു കാലം പുലർത്തുകയും ചെയ്യും...

       ഇസ്ലാമിക ഭീകരവാദികൾ മതത്തെ സമൂഹത്തിലേക്ക് വിതരണം ചെയ്യുന്നത് ഭയത്തിൽ കലർത്തിയാണ്... സമൂഹത്തിൽ സ്വോഭാവികമായും ഉയരുന്ന വിമർശനങ്ങൾ തങ്ങൾക്ക് നേരെ ഉണ്ടാകാൻ പാടില്ല എന്ന് അവർ നിർബന്ധം പിടിക്കുന്നു... മതത്തെ സംബന്ധിക്കുന്ന ഏതൊരു വിമർശനത്തിലും ഞങ്ങൾ അതിക്രൂരമായി പ്രതികരിക്കും എന്ന സന്ദേശം അവർ സമൂഹത്തിന് നൽകിക്കൊണ്ടേയിരിക്കും... അതുമാത്രമല്ല സമൂഹം തങ്ങളെ എത്രത്തോളം ഭയക്കുന്നു എന്ന് അവർ അളന്നു മനസ്സിലാക്കിക്കൊണ്ടിരിക്കും... പാർളമെന്റ് ആക്രമിച്ച ഭീകരനെ അനുകൂലിച്ചു സംസാരിക്കുന്നതും, അജ്മൽ കസബിനെ പിൻതുണച്ച ശബ്ദങ്ങളും അങ്ങനെ പലതും സമൂഹ മധ്യത്തിൽ അവർ നടത്തിയ പഠനത്തിന്റെ ഭാഗമായിരുന്നു എന്ന് കാണണം... തങ്ങൾക്കുണ്ടായ രാഷ്ട്രീയ പിൻതുണയും, എതിർ ശബ്ദങ്ങളിലെ ഭയവും, മൗനവും എല്ലാം വിലയിരുത്തപ്പെടുന്നുണ്ട്... പൊതു സമൂഹത്തിന് യാതൊരുവിധത്തിലും അംഗീകരിക്കാൻ കഴിയാത്ത പ്രസ്ഥാവനകൾ മതത്തിന്റെ പേരിൽ മതപ്രഭാഷകർ എന്ന മേലങ്കി അണിഞ്ഞവർ നടത്തുന്നു... താലിബാൻ അഫ്ഗാനിസ്ഥാനിൽ നടപ്പിലാക്കി വരുന്ന ക്രൂരതയുടെ വായ് മൊഴികളാണ് അവയിൽ പലതും... 'ഷിർക്ക്' എന്ന പേരിൽ വിലക്കേർപ്പെടുത്തുന്ന ഫത്വകൾക്ക് ഇവിടെ ലഭിക്കുന്ന അംഗീകാരങ്ങളുടെ തോത് ഇത്തരം പ്രസ്ഥാവനകൾക്കെതിരെ സമൂഹം നടത്തുന്ന പ്രതികരണങ്ങളിൽ നിന്നും വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണ്... മുസ്ലീം സമുദായത്തെ ആകമാനം കരുതുന്നു എന്ന വ്യാജേന സമൂഹത്തോട് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത രാഷ്ട്രീയ പാർട്ടികളും, മാധ്യമങ്ങളും, സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളും അവർക്കനുകൂലമായി പ്രതികരിക്കുകയൊ, മൗനം പാലിച്ചു പിൻതുണക്കുകയൊ ചെയ്യുന്നു... ഭീകരവാദികളെയും, മതത്തിന്റെ പേരിൽ തെറ്റായ സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്നവരേയും, അവരെ പിൻതുണക്കുന്നവരേയും തള്ളിപ്പറയാനുള്ള ഉത്തരവാദിത്വം ഇസ്ലാമിക സമൂഹത്തിലെ ഭീകരവാദികളല്ലാത്ത ഭൂരിപക്ഷം ഏറ്റെടുക്കണം... വിമർശനങ്ങൾ മറ്റു മതസ്ഥരിൽ നിന്ന് ഉണ്ടായാൽ ആ വിമർശനത്തെപ്പോലും കലാപത്തിനായി ഉപയോഗിക്കാൻ ഭീകരവാദികൾ കരുതി ഇരിക്കുന്നുണ്ട് എന്നതാണ് സത്യം... സമ്പത്തിന്റെ കാര്യത്തിൽപ്പോലും ഇളകാത്ത ബന്ധങ്ങൾ ചിലപ്പോൾ മതത്തിന്റെ പേരിൽ എന്റേതെന്നും നിന്റേതെന്നും പറഞ്ഞ് രണ്ടു ചേരിയിൽ കൊണ്ടു ചെന്നെത്തിച്ചേക്കാം... മതത്തിന്റെ ആ ശക്തി ഏറ്റവും നന്നായി തിരിച്ചറിയുന്നതും ഭീകരവാദികൾ തന്നെയാണ്...

       ഭാരതത്തെ പ്രത്യക്ഷ സായുധ അക്രമത്തിൽക്കൂടി കീഴടക്കാൻ കഴിയില്ല എന്ന് ഭീകര സംഘടനകൾക്ക് വ്യക്തമായി അറിയാം... അതിനാൽ തന്നെ രാഷ്ട്രീയമായ അധികാര സ്ഥാപനത്തിനാണ് അവർ ശ്രമിക്കുന്നത്... ഭീകര സംഘടനകൾക്ക് വ്യക്തമായ സ്വാധീനമുള്ള രാഷ്ട്രീയ നേതൃത്വത്തെ സൃഷ്ടിക്കുക എന്നതാണ് അവരുടെ ലക്ഷ്യം... പ്രത്യക്ഷമായി ഭീകരതയെ അംഗീകരിക്കുന്ന നിലപാട് ഭാരത മണ്ണിൽ വിലപ്പോകില്ല എന്നതിനാൽ ചില രാഷ്ട്രീയ പാർട്ടികളിൽ കടന്നുകയറിയും, SDPI പോലെയുള്ള പ്രത്യക്ഷ തീവ്രവാദ സ്വഭാവം പുലർത്തുന്ന സംഘ ടനകളെ പിൻതുണച്ചും തെരഞ്ഞെടുപ്പിൽ നിർണ്ണായക കക്ഷികളാകാൻ അവർ ശ്രമങ്ങൾ നടത്തി വരുന്നു... ഭീകരതയെ പരോക്ഷമായെങ്കിലും പിൻതുണക്കാത്ത രാഷ്ട്രീയ പ്രസ്ഥാനത്തിന് തെരഞ്ഞെടുപ്പിൽ ജയിച്ചു കയറാനാകില്ല എന്ന സാമൂഹീക- രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കാൻ പലയിടങ്ങളിലും അവർക്കു കഴിഞ്ഞിട്ടുണ്ട്... ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞിട്ടും ഇന്നത്തെ നേട്ടത്തിനായി ഭീകരതയ്ക്ക് വഴി വെട്ടുന്നവർക്ക് ഒത്താശ പാടാൻ ചില രാഷ്ട്രീയ കക്ഷികൾ എങ്കിലും ശ്രമിക്കുന്നു എന്നതാണ് ഖേദകരം... ഇസ്ലാമിക ഭീകരവാദം ഉള്ളിൽ വെച്ചു കൊണ്ട് പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ഇസ്ലാമിക ഭീകരവാദത്തെ ഒരു 'ചർച്ചക്കെടുക്കേണ്ട' പ്രത്യയ ശാസ്ത്രമാണ് എന്ന വിധത്തിൽ സമൂഹത്തിലേക്ക് വളർത്താൻ കഴിഞ്ഞിട്ടുണ്ട്... തീർച്ചയായും ഇവിടത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മൗന അനുവാദത്തോടെയാണ് അവർ അത് സാധ്യമാക്കി എടുത്തത്... നമ്മുടെ രാജ്യത്ത് കഴിഞ്ഞ ഇരുപത്തിഅഞ്ച് വർഷങ്ങൾക്ക് മുൻപ് ഭീകരവാദത്തെ അനുകൂലിച്ച് ഒരു വരി പരസ്യമായി സംസാരിക്കാൻ ആളുണ്ടായിരുന്നില്ല... എന്നാൽ ഇന്ന് ഭീകരവാദത്തെ പ്രത്യക്ഷമായിത്തന്നെ അനുകൂലിച്ചു സംസാരിക്കാൻ ഈ മഹാരാജ്യത്ത് ആളുകൾ അനവധി ഉണ്ടായിരിക്കുന്നു... ഈ വളർച്ച തുടർന്നാൽ ഇസ്ലാമിക ഭീകരവാദം പരസ്യമായി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമായി മാറുകയും അതിനെ പിൻതുണക്കാൻ ഇന്ന് അല്പം വിമുഖത കാട്ടിനിൽക്കുന്ന അനേകം ആൾക്കാർ രംഗത്തുവരികയും ചെയ്യും...

       രാജ്യത്ത് ആകമാനം സ്വാധീനമുള്ള ഒരു രാഷ്ട്രീയ ശക്തിയായി വളരുന്നതിന് വിഘടനവാദികൾക്കുള്ള തടസ്സം ഭാരതത്തിൽ അങ്ങോളമിങ്ങോളം ശക്തമായി നിലനിൽക്കുന്ന ദേശീയത എന്ന വികാരമാണ്... അത് വ്യക്തമായി മനസ്സിലാക്കുന്ന വിഘടന വാദികൾ ദേശീയത എന്ന സങ്കൽപ്പത്തിൽ തന്നെ വിള്ളൽ വീഴ്ത്താൽ ആസൂത്രിതമായ ശ്രമങ്ങൾ നടത്തി വരുന്നു... ദേശീയത, രാജ്യ സ്നേഹം എന്നീ വാക്കുകളെപ്പോലും പരിഹിസ്സിച്ചും, അവഗണിച്ചും സമൂഹ മധ്യത്തിൽ അവതരിപ്പിക്കപ്പെട്ടു തുടങ്ങി... ഗാന്ധിജിയും, തിലകനും, സുബാഷ് ചന്ദ്രബോസും, നെഹ്റുവും, ഗുരുജിയും അങ്ങനെ ധിഷണാ ശാലികളായ രാഷ്ട്ര ശില്പികൾ രാജ്യത്തിന്റെ ഓരോ അണുവിലും വളർത്തിയെടുക്കാൻ ശ്രമിച്ച 'ദേശീയത' എന്ന വികാരം "ആവശ്യമില്ലാത്തത്" എന്ന നിലയിൽ അവതരിപ്പിക്കപ്പെടുന്നു... ഇന്ത്യൻ സ്വാതന്ത്ര സമരത്തിലൊ അല്ലെങ്കിൽ പോയ കാലത്ത് രാജ്യം ഒന്നാകെ അനുഭവിച്ച സ്ട്രഗിളുകളിലൊ വലിയ പരുക്കുകളേൽക്കാത്ത പ്രദേശമായതിനാലാകാം കേരളത്തിൽ ദേശീയതയ്ക്ക് എതിരെ ഉയർന്ന ശബ്ദങ്ങൾക്ക് സ്വീകാര്യത കൂടുതലായി ലഭിച്ചു... അതു കൊണ്ടു തന്നെയാണ് ലോക ഭീകരതാ റിക്രൂട്ട്മെന്റ് ഭൂപടത്തിൽ കേരളത്തിന്റെ ചിത്രം തെളിഞ്ഞു നിൽക്കുന്നതും വിദ്യാസമ്പന്നരെന്നും സാംസ്കാരിക സമ്പന്നരെന്നും മേനി പറയുന്ന മലയാളിക്ക് താലിബാൻ കാട്ടാളത്തരങ്ങളെ നിശബ്ദമായി അംഗീകരിക്കാൻ കഴിയുന്നതും...

       രാഷ്ട്രീയമൊ, മതമൊ തന്റെ പ്രവർത്തന മേഘലയല്ല എന്നും ഞാൻ എന്റെ കാര്യം നോക്കി ജീവിക്കുന്നവരാണ് എന്ന മനോഭാവം പുലർത്തുന്ന നിഷ്കളങ്ക ചിത്തരും നിശ്ചല ചിന്തയിൽ നിന്നും പുറത്തു വന്നാൽ കൊള്ളാം... താലിബാൻ അഫ്ഗാനിൽ ക്രൂരമായി പീഡിപ്പിച്ചു കൊന്ന ഹാസ്യ കലാകാരൻ രാഷ്ട്രീയക്കാരനോ, മത വാദിയൊ ആയിരുന്നില്ല... മത തീവ്രവാദികൾ മനുഷ്യനെ ചിന്തിക്കാനും, ചിരിക്കാനും അനുവദിക്കില്ല എന്ന കഠിന നിഷ്ഠയുള്ളവരാണ്... മതം എന്ന ഒപ്പിയം സേവിച്ച് കറുത്തു പോയ ചിന്തയുള്ളവർ എന്തിനെന്നോ, ആരെയെന്നോ കാര്യമായ തിരിച്ചറിവില്ലാതെ കൊന്നു കെണ്ടേയിരിക്കുന്നു... കൊല്ലുവാൻ വേണ്ടി മാത്രം കൊന്നു കൊണ്ടേയിരിക്കുന്നു...

       ഇസ്ലാമിക ഭീകരവാദം കൺമുന്നിൽ കരുത്താർജ്ജിക്കുമ്പോൾ ഡി ജി പി പറഞ്ഞ സ്ലിപ്പിങ്ങ് സെല്ലുകളെക്കുറിച്ച് നമ്മൾ കൂടുതൽ ബോധവാന്മാരാകണം... ക്രിയാത്മകമായ രാഷ്ട്രീയ ഇടപെടലുകൾ പ്രതീക്ഷിക്കുക എന്ന സരസ കർമം മാത്രമേ നമുക്ക് മുൻപിലുള്ളൂ... ഉദ്യോഗസ്ഥ അധികാരികൾ വേണ്ടവിധത്തിൽ പ്രതിരോധങ്ങൾ തീർക്കുന്നുണ്ട് എന്ന് വിശ്വസ്സിക്കുകയുമാകാം... പക്ഷെ നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്ന വിശ്വാസവും ബോധ്യവും നമുക്ക് വേണം... ഇസ്ലാമിക ഭീകരവാദികളെ ഈ രാജ്യത്തിന്റെ അതിർത്തിക്കപ്പുറം നിഷ്ക്രീയമാക്കി നിർത്തുക എന്നത് ഇസ്ലാമിക സമൂഹം ഉൾപ്പെടെയുള്ള ഭൂരിഭക്ഷ സമൂഹത്തിന്റെ ആവശ്യമാണ്... ഭീകരവാദികൾക്ക് കൊല്ലാനും പീഢിപ്പിക്കാനും മനുഷ്യ ജീവികളെ വേണമെന്നു മാത്രമേ ഉള്ളൂ... അവരുടെ ഇര സ്വമതമായാലും ദയയൊ, ബന്ധുത്വമോ പ്രതീക്ഷക്കരുത്....

       പൊതു സമൂഹത്തിനൊ, പോലീസിനൊ, രഹസ്യാന്വേഷണ ഏജൻസികൾക്കോ സംശയം ജനിപ്പിക്കാതെ നമുക്കിടയിൽ ജിഹാദ് പ്രവർത്തനങ്ങളുമായി നടക്കുന്നവരാണ് സ്ലീപ്പർ സെല്ലുകൾ... 'സ്ലീപ്പർ സെല്ലുകൾ' എന്ന ഭയം കുറയ്ക്കുന്ന ഒരു പേരിൽ അവരെ വിളിക്കുന്നു എന്നല്ലാതെ അവർ എത്ര അധികം സജീവമാണെന്നതിന്റെ തെളിവാണ് കേരളത്തിൽ നിന്നും ഇത്രയധികം റിക്രൂട്ട്മെന്റുകൾ ഉണ്ടാകുന്നത്... സാധാരണ പശ്ചാത്തലത്തിൽ ജീവിക്കുന്ന വ്യക്തികളെ കണ്ടെത്തി ജിഹാദിന് തയ്യാറാക്കി ജീവന് യാതൊരു ഉറപ്പുമില്ലാത്ത കലാപഭൂമിയിലേക്ക് അയയ്ക്കാൻ പ്രാപ്തമാക്കണമെങ്കിൽ അതിന്റെ പിന്നിലെ അധ്വാനം ചെറുതല്ല... എത്ര അധികം ആൾക്കാർക്കിടയിൽ പ്രവർത്തനം നടത്തിയതിനു ശേഷമായിരിക്കും ഒരു ജിഹാദി യെ സജ്ഞനാക്കി വിദേശത്തേക്കയക്കാൻ കഴിയുക!?? അങ്ങനെയെങ്കിൽ എത്ര അധികം ആൾക്കാർ ജിഹാദിന് സജ്ജരായി ഈ മണ്ണിൽത്തന്നെ ഉണ്ടാകും??? അവർ നമുക്കിടയിലെ ആരൊക്കെയാണ്??? ഇവരെ പ്രലോഭിപ്പിക്കുന്ന ഘടകമെന്താണ്??? ജിഹാദിന്റെ വിത്തുകൾ ആദ്യമായി അവരുടെ മനസ്സിൽ വീഴ്ത്തിയതാരാണ്??? അവർ അതിനുപയോഗിച്ച മാർഗ്ഗം എന്താണ്??? നമ്മുടെ മണ്ണിൽ ജിഹാദ് പഠിപ്പിക്കുന്ന ഇടങ്ങൾ ഏതൊക്കെയാണ്??? അവരുടെ സമ്പത്ത് മാർഗ്ഗങ്ങൾ എന്തൊക്കെയാണ്??? ഹൂറികളും, മദ്യപ്പുഴയും എന്ന് തുടങ്ങുന്ന സ്വപ്ന ലോകത്തെ വിസ്മയങ്ങൾ മാത്രമാണോ അവരെ ആകർഷിക്കുന്ന ഘടകങ്ങൾ??? ഒരു മാസ് വിഭാഗത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ  'സ്ലീപ്പർ സെല്ലുകൾ' എന്ന പേരിൽ ലാഘവത്തോടെ അവഗണിക്കുമ്പോൾ അന്വേഷണ ഏജൻസികളുടെ പാടവവും ചോദ്യം ചെയ്യപ്പെടും...  

       സമൂഹത്തിലെ സ്വോഭാവീക ഒഴുക്കിന് അനുസ്സരിച്ച് ജീവിക്കുകയും ഒപ്പം സമൂഹത്തിൽ ആകമാനം വിദ്വേഷത്തിന്റെയും, വെറുപ്പിന്റെയും അണുക്കളെ പടർത്തുകയും ചെയ്യുകയാണ് സ്ളീപ്പർ സെല്ലുകൾ ചെയ്യുന്നത്... ഇതിനിടയിൽത്തന്നെ ഭാരതത്തിനകത്തൊ പുറത്തൊ പ്രത്യക്ഷ ജിഹാദിന് തയ്യാറായവരെ കണ്ടെത്തിക്കൊണ്ടുമിരിക്കും... പണം, ആയുധം, ഒളി സങ്കേതങ്ങൾ, മത പ്രചരണം, രാഷ്ട്രീയ കൂട്ടുകെട്ടുകൾ തുടങ്ങി അവശ്യ ഘടകങ്ങൾ കൂടി ചേർത്തു വെയ്ക്കുമ്പോൾ സ്ളീപ്പർ സെല്ലുകൾ Burning സെല്ലുകൾ ആയി മാറുന്നു... രാജ്യത്തിന്റെ അങ്ങോളമിങ്ങോളം സജീവമാകുന്ന Burning സെല്ലുകൾക്ക് രാജ്യത്താകമാനം ജിഹാദ് നടത്തുന്നതിന് കെല്പ്പ്പുണ്ടാകുമെന്നും നമ്മൾ ഭയപ്പെടണം...

       മാനായും, മാരീചനായും അവർ നമുക്കിടയിലുണ്ടെന്നുള്ളതാണ് സത്യം... മാരീച വേഷത്തെ തിരിച്ചറിയാൻ കുറച്ചെങ്കിലും എളുപ്പമാണ്... മത നിയമങ്ങൾ എന്ന പേരിൽ താലിബാൻ നടപ്പിലാക്കുന്ന ക്രൂരതകൾ ഇവിടെയും നടപ്പിലാക്കണമെന്ന് അതേ ആവേശത്തോടെ മൈക്ക് കെട്ടി ആളെക്കൂട്ടി വിളിച്ചു പറയുന്ന മാരീചവേഷങ്ങളെക്കാൾ അപകടകാരികളാണ് അതേ ആശയങ്ങൾ വൈകാരികമായും, നിശബ്ദമായും ഇവിടെ പ്രചരിപ്പിക്കുന്ന സമാന അസുര വിഭാഗത്തിന്റെ 'മാൻ' വേഷങ്ങൾ... ആതുര സേവന പ്രവർത്തകരായും, രാഷ്ട്രീയ പ്രവർത്തരായും, സുഹൃത്തായും, അയൽവാസിയായും, ഒപ്പം ജോലി ചെയ്യുന്നവരായും, സഹപാഠിയായും, പച്ച വെളിച്ചം പടർത്തുന്ന നിയമപാലകനായും അങ്ങനെ പല വേഷത്തിൽ അവരുണ്ട്... സജീവമായ സ്ലീപ്പർ സെല്ലുകൾ ഇത്രയധികമുണ്ടെന്ന് പോലീസ് ഡി ജി പി തന്നെ വെളുപ്പെടുത്തിയ അവസ്സരത്തിൽ സമൂഹത്തിൽ അത്ര അധികം പടർന്ന രീതിയിൽ അവരുണ്ടാകാതിരിക്കാൻ തരമില്ല... അപ്പോൾ അവരെവിടെ??? നമുക്കിടയിൽത്തന്നെ,, മറ്റെവിടെ!!?.... 

       ഏതൊരു വിഷയത്തോട് ചേർത്തു പിടിച്ചും ലോകത്ത് സംഭവിക്കുന്ന ഇസ്ലാമിന്റെ ദോഷം അവസ്ഥയെക്കുറിച്ച് അവർ പറഞ്ഞു കൊണ്ടിരിക്കും... ഭീകര പ്രവർത്തകരെ ന്യായീകരിച്ച് അവർ സംസാരിച്ചു കൊണ്ടിരിക്കും... മത നിയമങ്ങൾ ദൈവ കല്പനകളാണെന്ന് അവർ ഉദ്ബോധിപ്പിച്ചു കൊണ്ടിരിക്കും... ഈ രാജ്യത്ത് ഇസ്ലാമിക സമൂഹം ഭാവിയിൽ അനുഭവിക്കാൻ സാദ്ധ്യതയുള്ള ദുരിതങ്ങൾ എന്ന പേരിൽ അവർ പലതും പറഞ്ഞ് ഭയപ്പെടുത്തിക്കൊണ്ടിരിക്കും... ഒറ്റക്കെട്ടായി നിന്ന് രാഷ്ട്രീയമായി ഏറ്റവും മികച്ച വിലപേശൽ ശക്തിയായി മാറി അതു വഴി 'മത' ത്തെ ശക്തിപ്പെടുത്തേണ്ട ആവശ്യഗത മത സമൂഹത്തിൽ പ്രചരിപ്പിച്ചു കൊണ്ടേയിരിക്കും...

       അവർ 'ദേശീയത'എന്ന വികാരത്തെ ദുർബലമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനമായി പ്രവർത്തിക്കും... ബഹുഭൂരി പക്ഷം വരുന്ന ഇസ്ലാമിക സമൂഹത്തിനും എതിരല്ലാത്തതും  എന്നാൽ ഭീകര ആക്രമണങ്ങളെ വിമർശിക്കുന്നതുമായ ഒരു പ്രസ്ഥാവന ഏതെങ്കിലും ഒരുവൻ പറഞ്ഞാൽ  "നിങ്ങൾ ഇസ്ലാമിനോട് ഇത്രയും വിരോധം കൊണ്ടു നടക്കുകയായിരുന്നല്ലേ?" എന്ന ചോദ്യം ഉച്ചത്തിൽ തിരികെ ചോദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യും.... ഇന്ത്യൻ സൈന്യത്തിനും, ഇതര മതസ്ഥർക്കും തങ്ങളോട് ശത്രുതയാണെന്നും, അവർ വെറുപ്പോടെയാണ് തങ്ങളെ കാണുന്നതെന്നും മറ്റുള്ളവരെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരിക്കും... ഇങ്ങനെയൊക്കെ സമീപിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ സ്ലീപ്പർ സെല്ലുകളുടെ ഭാഗമോ, അവരുടെ പ്രബോധനങ്ങളിൽ സ്വാധീനിക്കപ്പെട്ടവരോ ആണെന്നു കരുതാം... ഈ പ്രബോധനങ്ങളിൽ നമ്മൾ വശംവദരായോ എന്ന് നമുക്ക് സ്വയവും പരീക്ഷിച്ചറിയാൻ കഴിയും... ഇസ്ളാമിക ഭീകരവാദത്തെയോ, മതത്തെയോ ആരെങ്കിലും വിമർശനാസ്‌പകമായി സമീപിച്ചാൽ ഒരുവന്റെ മനസ്സിൽ വിമർശകനെ "കൊന്നുകളയാൻ" ഉള്ള തോന്നലാണ് ആദ്യം വരുന്നതെങ്കിൽ ആ വ്യക്തി ഒരു മതമൗലികവാദി ആയിരിക്കുന്നു എന്നാണ് അർഥം...

       ഭാരതത്തിൽ ഇസ്ലാമിക തീവ്രവാദ ശക്തികളും, അവരുടെ സ്വാധീന ശക്തികളും പ്രതിസ്ഥാനത്തു നിർത്തി സംസാരിക്കുന്ന സംഘടനയാണ് സംഘപരിവാർ... ഭാരതത്തിൽ ഇസ്ലാമീക തീവ്രവാദത്തിന്റെ കാരണം തന്നെ സംഘപരിവാറാണെന്ന് പറഞ്ഞു കൊണ്ടാണ്  ഭീകരവാദ ശക്തികൾ അവരുടെ പ്രവർത്തനങ്ങളുടെ ന്യായീകരണം തുടങ്ങുന്നത്... ലോകത്ത് നൂറ്റി നാൽപ്പതിൽപ്പരം സജീവ ഭീകര പ്രസ്ഥാനങ്ങളുടെ കാരണം ഏത് സംഘ പരിവാറാണെന്നു ചോദിച്ചാൽ അത്തരം ചോദ്യങ്ങൾക്ക് അവർ ചെവി കൊടുക്കില്ല... താലിബാനും, അൽ ഖ്വയ്ദയ്ക്കും, ISIS നും തുല്യമായി സംഘപരിവാറിനെ പ്രതിഷ്ഠിച്ച് തങ്ങളുടെ പ്രവർത്തനങ്ങളെ ന്യായീകരിച്ച് മുന്നേറുക എന്ന തന്ത്രമാണ് ഇവിടെ സ്ലീപ്പർ സെല്ലുകൾ നടത്തുന്നത്... അവരുടെ സ്വാധീന ത്തിൽ പ്രവർത്തിക്കുന്ന ഇടതുപക്ഷ/ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകരും, മാധ്യമങ്ങളും ഭീകര പ്രസ്ഥാനങ്ങളെ സംഘ പരിവാറുമായി താരതമ്യം ചെയ്ത് സംസാരിച്ചു കൊണ്ട് അവർക്ക് കവറിനങ്ങ് ഫയർ തീർത്തു കൊടുക്കുന്നു... ഭീകര പ്രവർത്തനങ്ങളെ വിമർശിച്ചു സംസാരിക്കുന്നവനെ സംഘിയാക്കി പൊതു ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ച് "ഗാന്ധിയെ കൊന്നവരുടെ വർത്തമാനം കേട്ടോ" എന്ന ഒറ്റവരി മറുപടിയിൽ അവർ സകല ഭീകര പ്രവർത്തനങ്ങൾക്കും ന്യായീകരണം കണ്ടെത്തും... കൂടുതലായി വിമർശനം ഉയർത്തുന്നവന്,, ഏഴാം ക്ലാസിലെ ചരിത്ര പുസ്തകം പോലും തുറന്നു നോക്കിയിട്ടില്ലാത്തവന്റെ പക്കൽ നിന്നും "പോയി ചരിത്രം പഠിക്ക്" എന്ന ഉപദേശവും കിട്ടും... എത്ര ലഘുവായാണ് സ്ലീപ്പർ സെല്ലുകളേയും, അവരുടെ സ്വാധീനത്തിൽ പ്രവർത്തിക്കുന്നവരോ ഭീകര സംഘടനകളെയും, അവരുടെ പ്രവർത്തനങ്ങളേയും, സംഘപരിവാറുമായി താരതമ്യം ചെയ്ത്, ഇസ്ലാമിക തീവ്രവാദ പ്രവർത്തനങ്ങളെ ന്യായീകരിച്ച്, ഇതെല്ലാം ഇവിടെ ആവശ്യമുള്ള അതിജീവനത്തിന്റെ 'സമരങ്ങൾ' ആയി ചിത്രീകരിക്കുന്നത് എന്ന് നോക്കൂ... ഇസ്ലാമീക തീവ്രവാദത്തോട് അഭിനിവേശമില്ലാത്ത ആൾക്കാരെയും തങ്ങളുടെ ആശയ സ്വാധീനത്തിൽപ്പെടുത്തി തങ്ങൾക്കനുകൂലമായ ന്യായീകരണ ഉപകരണങ്ങളായി അവർ ഉപയോഗിക്കുന്നു എന്ന സത്യവും പലരും മനസ്സിലാക്കുന്നില്ല... 

       ഇവിടുത്തെ ഇസ്ലാമിക ഭീകര രാഷ്ട്രീയ പാർട്ടികൾ ഒഴികെയുള്ള മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് സംഘ പരിവാറിനെ എതിർക്കുന്നതിന് ഇസ്ലാമിക തീവ്രവാദികളുടെ സഹായമെന്തിനാണ്?? നിങ്ങൾ അവരെ സംഘപരിവാറുമായി താരതമ്യം ചെയ്ത് ഇസ്ലാമിക ഭീകര വാദത്തെ വെള്ള പൂശുന്നതെന്തിനാണ്?? നിങ്ങൾക്ക് ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിക്കാതെ സംഘ പരിവാറിനെ എതിർക്കാനുള്ള ശക്തിയും, ആശയങ്ങളും ബാക്കിയില്ലേ?? നിങ്ങളുടെ സംഘ പരിവാർ വിരോധത്തിന്റെ മറവിൽ ശക്തി പ്രാപിക്കുന്ന ഇസ്ലാമിക ഭീകരവാദത്തെ കണ്ടില്ലെന്നു നടിക്കുന്നതും, നിസ്സാരവല്ക്കരിക്കുന്നതും, ന്യായീകരിക്കുന്നതും എന്തിനാണ്?? അതല്ല മതഭീകരവാദം മുന്നോട്ടു വെയ്ക്കുന്ന മത ലോകത്തെ നിങ്ങളും പിൻതുണക്കുന്നുണ്ടോ?? നിങ്ങൾ നിങ്ങളോടും, രജ്യത്തോടും, വരും തലമുറയോടും ഉത്തരം പറയേണ്ടി വരില്ല... കാരണം ആ മത ലോകത്ത് നിങ്ങൾക്കും ശബ്ദിക്കാൻ അനുവാദമുണ്ടാകില്ല... നിങ്ങൾ ചെയ്യുന്ന ദ്രോഹത്തെക്കുറിച്ച് ഒരു വേളയെങ്കിലും സ്വതന്ത്ര പൗരനായി ഒന്നു ചിന്തിക്കണം എന്ന് അപേക്ഷിക്കുന്നു... ഒരു വേള കൂടി ഒരു പക്ഷെ നിങ്ങൾക്ക് അതിനുള്ള സമയം ലഭിച്ചു എന്ന് വരില്ല...

       ഇസ്ലാമിക ഭീകരവാദത്തോടും, സംഘ പരിവാറിനോടും തുല്യ അകലം പാലിക്കുന്നു എന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ കക്ഷികൾ ഇസ്ലാമിക ഭീകരവാദത്തെയു , സംഘ പരിവാറിനേയും നിങ്ങളുടെ പ്രത്യയ ശാസ്ത്രത്തിന് അനുസൃതമായി എതിർക്കുക... ഇസ്ലാമിക തീവ്രവാദത്തിന് ഒരിക്കലും തുല്യരല്ല സംഘ പരിവാർ എന്ന് നിങ്ങൾക്കും തിരിച്ചറിവുള്ളതാണ്... സംഘ പരിവാറിന്റെ തീവ്രവാദം ദേശീയതയാണ്... ഉത്തർ പ്രദേശിൽ ബീഫ് ഭക്ഷണത്തിന്റെ പേരിൽ നടന്ന അക്രമങ്ങളിൽ അധികവും സംഘ പരിവാറിനെതിരെ നടന്ന വ്യാജ പ്രചാരണങ്ങളാണെന്ന് തെളിഞ്ഞതാണ്... എങ്കിലും ഇടതു വലതന്മാർ താലിബാൻ തീവ്രവാദത്തേയും സംഘ പരിവാറുമായി താരതമ്യം ചെയ്ത് ലഘൂകരിച്ച് ഇസ്ലാമിക തീവ്രവാദത്തെ സഹായിക്കുന്നു... അഥവാ ഒരു സംഘപരിവാർ പ്രവർത്തകൻ ഭാരത മണ്ണിൽ ഏതെങ്കിലും വിധത്തിലുള്ള ഉള്ള അക്രമ പ്രവർത്തനങ്ങൾ നടത്തിയാൽ അത് ഈ മണ്ണിൽ പരിഹരിക്കാൻ കഴിയുന്ന ഒരു ക്രയിം മാത്രമേ ആകുന്നുള്ളൂ... സംഘപരിവാറിനെ നിയന്ത്രിക്കുന്ന ഒരു ശക്തിയും ഈ രാജ്യത്തിന് പുറത്തെ മണ്ണിൽ ഇല്ല... സംഘപരിവാർ  രാജ്യത്തൊരിടത്തും സ്ഫോടനങ്ങൾ നടത്തി ആൾക്കാരെ കൊന്നിട്ടില്ല... സംഘപരിവാർ ഒരിക്കലും ഭാരതത്തെ പല കഷ്ണങ്ങളാക്കി നുറുക്കണം എന്ന് പറഞ്ഞിട്ടില്ല... സംഘപരിവാറിന് വേണ്ടി എ കെ 47 പോലെയുള്ള ഉള്ള അത്യാധുനിക ആയുധങ്ങൾ ഒരു വിദേശ മണ്ണിൽ നിന്നും  എത്തിയതായി രാഷ്ട്രീയ മോഴകൾ പോലും ആരോപണം ഉന്നയിക്കുന്നില്ല... സംഘപരിവാറിന് ഒരു വിദേശരാജ്യങ്ങളിൽ നിന്നും ഫണ്ടിംഗ് ഇല്ല... സംഘപരിവാർ രാജ്യത്തെ അഹിന്ദുക്കളെ കൊന്നൊടുക്കണം എന്ന് പറയുന്നില്ല... എന്നിട്ടും ഇടതു വലതന്മാർ ഇസ്ലാമിക തീവ്രവാദത്തെ സംഘപരിവാറുമായി താരതമ്യം ചെയ്തു ലഘൂകരിക്കുന്നു...  മുസ്ലിം പൊതുസമൂഹത്തിന്റെ ഉന്നമനത്തിനായാണ് നിങ്ങൾ പ്രവർത്തിക്കുന്നത് എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്...ഇസ്ലാമിക ഭീകരവാദികളുമായി നിങ്ങൾക്കുള്ള ഡീൽ ആണ് ഇന്ന് ജനങ്ങൾക്ക് അറിയേണ്ടത്...

       ഇന്ത്യയുടെ സൈന്യം, സംവിധാനങ്ങൾ, സമ്പത്ത് അങ്ങനെയെല്ലാം കൈപ്പിടിയിൽ ഒതുക്കാൻ കഴിയുന്ന രാഷ്ട്രീയ, ഭരണ നേതൃത്വമായി വളർന്നു വരാൻ ഇസ്ലാമിക തീവ്രവാദികൾ ശ്രമിക്കുന്നതിനൊപ്പം തന്നെ ഇതര മതസ്ഥരേയും, തീവ്രവാദ ആശയങ്ങളെ പിൻതുണക്കാത്ത മുസ്ലീമുകളേയും കൊന്നൊടുക്കുക എന്ന അക്രമരീതികളും ഭീകരർ സ്വീകരിക്കാൻ സാദ്ധ്യത ഏറെയാണ്... ഇസ്ലാമിക ഭീകരത സ്ലീപ്പർ സെല്ലുകളായി നമ്മുടെ മണ്ണിലും, ഉഗ്രവിഷം പേറി അതിർത്തിക്ക് പുറത്തും നടനമാടുമ്പോൾ നമ്മുടെ മണ്ണിലും രക്തം ചിന്തുന്ന ഭീകരാക്രമണങ്ങൾ ഉണ്ടാകുമോ എന്ന ഭയം പങ്കുവെയ്ക്കാനുള്ള സ്വാതന്ത്രം എല്ലാവർക്കുമുണ്ട്... സമൂഹത്തിൽ പല വിധത്തിൽ ഒഴുക്കിവിട്ട വർഗ്ഗീയ വിഷം അതുപോലെ കുടിച്ചു മത്തുപിടിച്ചു നിൽക്കുന്ന അനേകായിരം പേർ സ്ലീപ്പർ സെല്ലുകളുടെയും, സജീവ ഭീകര പ്രവർത്തനങ്ങളുടേയും ഭാഗമല്ലാതെ തന്നെയും ഈ സമൂഹത്തിൽ ഉണ്ട്... എന്നു വെച്ചാൽ ഇതര മതസ്ഥരെ ഉന്മൂലനം ചെയ്യാനുള്ള കലാപം ഇവിടെ ഇസ്ലാമിക ഭീകരർ ആരംഭിച്ചാൽ മനസ്സുകൊണ്ട് അതേ ഉന്മൂലനത്തിന് തയ്യാറെടുത്തു നിൽക്കുന്ന അനേകായിരം പേർ ആ കലാപത്തിന്റെ ഭാഗമായിത്തീരും... രാഷ്രീയ രംഗത്തുള്ളവർ തങ്ങളെ പിൻതുണക്കുമെന്ന വിശ്വാസവും കലാപകാരികൾക്കുണ്ടാകും... ഹിന്ദു ഉൾപ്പെടെയുള്ള ഇതര മതസ്ഥരുടെ സംഘടനാ ശക്തിക്ക് യാതൊരു പ്രതിരോധവും തീർക്കാൻ കഴിയില്ല... കാരണം ഭയത്തോടെ കാണേണ്ട ആ കലാപത്തിലെ ആയുധങ്ങൾ തോക്കുകളും, ബോംബുകളുമായിരിക്കും... കേരളത്തിൽ ക്രിമിനൽ കേസുകളിൽ എത്ര എണ്ണത്തിൽ തോക്കുകളുടെ സാനിദ്ധ്യമുണ്ട്..? വളരെ വിരളമാണത്... ആയുധം കള്ളക്കടത്ത് നാളുകളായി നമ്മൾ വാർത്തകളിൽ കേൾക്കുന്നുമുണ്ട്... എങ്കിൽ ആ ആയുധങ്ങൾ എവിടെ!? കലാപത്തിന് കോപ്പു കൂട്ടുന്നവരുടെ പക്കൽത്തന്നെ എന്ന് മനസ്സിലാക്കണം... 

       വർഗ്ഗീയ കലാപം എന്ന പേരിൽ ഭീകരാക്രമണങ്ങൾക്കുള്ള സാദ്ധ്യതയാണ് നമ്മൾ കാണേണ്ടത്... വർഷങ്ങളായി കൃത്യമായ സാമൂഹിക പഠനത്തോടെ തയ്യാറെടുത്തിരിക്കുന്ന ഇസ്ലാമിക ഭീകരർക്ക് കേരളത്തിൽ ഒരു വംശത്തെത്തന്നെ ഇല്ലാതാക്കാൻ കേവലം ദീവസങ്ങൾ മതി... അത് സാദ്ധ്യമാണെന്ന് ചരിത്രത്തിൽ 1921 ൽ മലബാറിലും, കാശ്മീരിലും നമ്മൾ കണ്ടതാണ്... നൂറു വർഷത്തിൽ ഒരിക്കൽ വന്നു പോകുന്ന മഹാമാരി പോലെ നൂറു വർഷത്തിൽ ഒരിക്കൽ ഒരു വംശഹത്യാ കലാപവും ഞാൻ ഭയത്തോടെ കാണുന്നു... അംബദ്ക്കർ, ആനിബസന്റ്, കുമാരനാശാൻ, ഗാന്ധിജി, പൊറ്റക്കാട്, ടാഗോർ തുടങ്ങിയ മഹാന്മാരെപ്പോലും തള്ളിപ്പറഞ്ഞ് മലബാർ ലഹളയെ മഹത്വവൽക്കരിക്കാൻ ആൾക്കാരുള്ള ഈ നാട്ടിൽ ഇനിയും ഒരു വംശഹത്യ ഉണ്ടായാലും ന്യായീകരിക്കപ്പെടും... ഇസ്ലാമിക തീവ്രവാദത്തിന്റെ വിത്തുകൾ മനസ്സിൽ വീണവരേയും, അവരെ പിൻ തുണയ്ക്കുന്ന രാഷ്ട്രീയ പ്രവർത്തകരേയും, കപട മതേതരത്വം പുലമ്പുന്നവരേയും ആയിരം ബുദ്ധന്മാർ ചേർന്നിരുന്നു പ്രയത്നിച്ചാലും ബോധ തലത്തിൽ എത്തിക്കാൻ കഴിയില്ല എന്ന സത്യം അവശേഷിക്കുന്നതിനാൽ ഇനിയുമൊരു വംശഹത്യ ഒരു വലിയ സാധ്യത തന്നെയാണ്...

       ഇസ്ലാമിക ഭീകര ആക്രമണങ്ങളുടെ ഭയാനകത കാണിച്ചു തരാൻ നമ്മുടെ തൊട്ടടുത്ത് അഫ്ഗാനുണ്ട്... ആ ഭയാനകത മനസ്സിലാകാത്തവർ നമ്മൾ അരുമയായി വളർത്തിക്കൊണ്ട് വരുന്ന നമ്മുടെ പെൺ കുഞ്ഞുങ്ങളുടെ മുഖത്തേക്ക് നോക്കണം... മറ്റുള്ളവരെ തോക്കിൻ മുനയിൽ നിർത്തിക്കൊണ്ട് അവളെ മാറി മാറി ഭോഗിക്കുകയും, ലൈംഗീക അടിമകളാക്കുകയും, കൊന്നു കളയുന്നതും ചിന്തിച്ചു നോക്കൂ... ഹിജാബ് ധരിക്കാൻ വിസമ്മതിക്കുന്ന നമ്മുടെ അമ്മമാർ വെടി കൊണ്ട് വീഴുന്നത് ആലോചിക്കൂ... നമ്മുടെ വീടുകളും, സ്വത്തുവകകളും കൺമുന്നിൽ കത്തി അമരുന്നത് ഓർത്തു നോക്കൂ... സംഗീതവും, നൃത്തവും, സിനിമയും അങ്ങനെ നമ്മുടെ ഇഷ്ടങ്ങളെല്ലാം വിലക്കപ്പെടുന്ന ദുരന്തത്തെ കാണൂ... ഇസ്ലാം മതം സ്വീകരിക്കുക അല്ലെങ്കിൽ മരിക്കുക എന്ന രീതി ചിന്തിക്കൂ... അങ്ങനെ "നരകം" എന്ന സങ്കല്പം യാഥാർഥ്യമാകുന്നത് ചിന്തിച്ചു നോക്കൂ... ഭൂമിയിൽ നരകം തീർക്കാൻ ചുമതല ഏറ്റെടുത്തവരാണ് ഭീകരർ... ആ നരകത്തെ പ്രതിരോധിക്കുകയാണ് നമ്മുടെ ഏറ്റവും പ്രയാസകരമായ ദൗത്യം...

       മലബാർ ലഹളയുടെ പ്രഭാവ കേന്ദ്രം മലബാർ മാത്രം ആയിരുന്നു എങ്കിൽ ആവർത്തനം ആയിരം ഇരട്ടി പ്രഹരശേഷി ഉളളതും കേരളമാകെ ഒന്നാകെ പടരുന്നതും ആയിരിക്കും... ഇസ്ലാമിക തീവ്രവാദത്തെ തടുത്തു നിർത്താൻ മതത്തിന്റെ ഉള്ളിൽ നിന്നു തന്നെയുള്ള നിരീക്ഷണവും, ജാഗ്രതയും ആവശ്യമാണ്... 

       ഇനിയും ഒരു വംശഹത്യയും, വർഗ്ഗീയ കലാപമെന്ന പേരിലെ ഭീകരാക്രമണവും ഒരു ഭയം മാത്രമായി അവശേഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

[Rajesh Puliyanethu  

 Advocate, Haripad]

Monday 26 July 2021

രമ്യാ ഹരിദാസ് MP യോട് നന്ദി അറിയിക്കുന്നു... ഒപ്പം പുശ്ചവും...

രമ്യാ ഹരിദാസ് MP യോട് നന്ദി അറിയിക്കുന്നു... ഒപ്പം പുശ്ചവും...
സ്ത്രീ സംരക്ഷണ നിയമങ്ങൾ ഉൾപ്പെടെ ഇവിടെ ഒരുപാട് നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്ന് സമൂഹ മധ്യത്തിൽ പലരും വിളിച്ചു പറഞ്ഞിട്ടുണ്ട്...
ആരെത്ര ഉച്ചത്തിൽ അത് വിളിച്ചു പറഞ്ഞ് മനസ്സിലാക്കി നൽകുന്നതിലും വേഗത്തിൽ ഒരു MP തന്നെ അത് കാണിച്ചു കൊടുത്തപ്പോൾ സമൂഹത്തിന് മനസ്സിലായി... വളരെ നന്ദി...
സ്ത്രീധന പീഡനം, ഹരിജൻ അട്രോസിറ്റീസ് ആക്ട് തുടങ്ങിയ പല നിയമങ്ങളിലും പരമോന്നത കോടതികൾക്കു പോലും പുനർവിചിന്തനം ആവശ്യമായി വന്നത് അത് ദുരുപയോഗം ചെയ്യുന്നതിന്റെ തോത് അത്രകണ്ട് വർദ്ധിച്ചതു കൊണ്ടാണ്... ഇന്ന് പോക്സോ നിയമവും അതേ ഭയത്തിൻ കീഴിലായാണെന്ന് ചേർത്തു പറയട്ടെ...
രമ്യാ ഹരിദാസിലേക്ക് വരാം,,
കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു എന്ന തല പോകാൻ ഇടയില്ലാത്ത ഒരു തെറ്റ് മാത്രമാണ് രമ്യ ചെയ്തത്... (500 രൂപ ശിക്ഷ)... നിലവിലെ സാഹചര്യത്തിൽ അത് സ്വാഭാവികമായും ചോദ്യം ചെയ്യപ്പെടും,, അത് സംഭവിച്ചു...
ഇത്ര ചെറിയ നിലനിൽപ്പ് വിഷയത്തിൽപ്പോലും,, കോവിഡ് പ്രോട്ടോകോൾ ലംഘനം ചോദ്യം ചെയ്ത യുവാവ് 'എന്നെ കയറിപ്പിടിച്ചു' എന്ന് കളവു പറയാനാണ് രമ്യ ശ്രമിച്ചത്... രമ്യയുടെ ആദ്യത്തെ പ്രതിരോധം തന്നെ തൻ്റെ സ്ത്രീ എന്ന അഭിമാനത്തിന് സ്വയം വിലപറഞ്ഞു കൊണ്ടാണ് നടത്തുന്നത്... (യുവാവ് തന്നെ കയറിപ്പിടിച്ചു എന്ന് പോലീസിൽ പരാതി കൊടുക്കും എന്ന് പറയുമ്പോൾ 354 ഐപിസി പ്രകാരം കേസ്സെടുക്കാനാണല്ലോ ഉദ്ദേശിക്കുന്നത്)... രമ്യ എന്ന 'സ്ത്രീ' സമൂഹത്തിൽ നിന്നും, സ്ത്രീ എന്ന പരിഗണക്കും, ബഹുമാനത്തിനും ഏതു വിധത്തിലാണ് ഇനിയും അർഹതപ്പെടുന്നതെന്ന് സ്വയം ഒരു വിലയിരുത്തൽ നടത്തണം... എതിരാളിയെ വീഴ്ത്താൻ കളവായി "സ്ത്രീ" എന്ന അഭിമാനം വിപണന വസ്തുവാക്കാൻ ശ്രമിക്കുന്ന എല്ലാ സ്ത്രീകളും ഒരുവട്ടമെങ്കിലും ചിന്തിക്കണം... "താൻ സ്വയം എത്രയധികം ആത്മാഭിമാനമില്ലാത്തവൾ ആകുന്നു എന്ന്"..??
മറുവശം അതിലേറെ ഭയാനകമാണ്,,
തൻ്റെ ഭാഗത്തെ തെളിവായി വീഡിയോ പൊതുസമൂഹത്തിനു മുൻപാകെ വെയ്ക്കാനില്ലായിരുന്നെങ്കിൽ രമ്യയുടെ വാക്കു മാത്രമേ പൊതു സമൂഹവും, നിയമവും, കോടതിയും എല്ലാം വിശ്വാസ്സത്തിലെടുക്കുമായിരുന്നുള്ളൂ... ""എംപി എന്ന പദവി അലങ്കരിക്കുന്ന ഒരുവൾക്ക് സ്ത്രീ എന്ന അഭിമാനത്തിന് ക്ഷതം വരുന്ന രീതിയിൽ കളവു പറയേണ്ട കാര്യമില്ല"" എന്നു മാത്രമേ രമ്യയും, അനുചരന്മാരും, പ്രതിയും ഒഴികെ മറ്റെല്ലാവരും വിശ്വസിക്കുക ഉണ്ടായിരുന്നുള്ളൂ....
സമൂഹത്തിൽ നീതി നടപ്പിലാക്കുക, പീഡനം അനുഭവിക്കുന്നവർക്ക് സംരക്ഷണം നൽകുക എന്നീ ഉദ്ദേശത്തോടെ ലെജിസ്ലേറ്റീവ് നിർമ്മിക്കുന്ന നിയമങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങളെപ്പോലും തകർക്കുന്നതാണ് രമ്യയുടെ സമീപനം... ശരിയായ പരാതി ഉയർത്തുന്ന ഒരു സ്ത്രീയെയും സംശയത്തോടെ കാണാൻ സമൂഹത്തെ പ്രേരിപ്പിക്കുന്ന പ്രവർത്തിയാണ് രമ്യ ചെയ്തത്... "എംപി പോലും കളവാണ് പറയുന്നത് പിന്നാണോ ഇവര്...?" എന്ന് ഒരു ജെനുവിൻ പരാതിക്കാരിയോടും ചിലരെങ്കിലും ചോദിക്കാൻ ഇടവരും....
നിയമ ലംഘനം ചോദ്യം ചെയ്ത ഒരു വ്യക്തിയോടും, സമൂഹത്തിനോടും എത്രവലിയ ചതിയാണ് രമ്യ പ്ലാൻ ചെയ്തത്??
പൊതു സമൂഹം ഇനിയും പാഠങ്ങൾ പഠിക്കണം... പൊതുസമൂഹത്തിനു വേണ്ടി ചിട്ടപ്പെടുത്തി പുറത്തു വിടുന്നതൊന്നുമായിരിക്കില്ല സത്യം... അറിഞ്ഞ വിവരങ്ങൾ വെച്ചുകൊണ്ട് നമ്മൾ കോലാഹലങ്ങൾ ഉയർത്തുമ്പോൾ നമ്മളെയെല്ലാം വിഡ്ഢികളാക്കി എന്ന ചിന്തയോടെ ചിരിക്കുന്ന മറ്റൊരു വിഭാഗവും ഉണ്ടാകും...
രാഷ്ട്രീയ പ്രതിനിധികളായും,, ജനപ്രതിനിധികളായും വ്യക്തികളെ തെരഞ്ഞെടുക്കുമ്പോൾ രാഷ്ട്രീയ പാർട്ടികളും ജനങ്ങളോടുള്ള ഉത്തരവാദിത്വം കാണിക്കണം... മിനിമം വ്യക്തിത്വവും, സ്വഭാവത്തിൽ മൂല്യവും ഉള്ളവരെ മാത്രം ജനസമക്ഷം അവതരിപ്പിക്കുക...
വിഡ്ഢികളാകുക എന്നത് ഞങ്ങൾ ജനങ്ങൾക്ക് ശീലമാണ്,, എന്നാലും പറഞ്ഞെന്നേ ഉള്ളൂ...
[Rajesh Puliyanethu
Advocate, Haripad]

Saturday 26 June 2021

"സ്ത്രീധനം" === "ധനം" 4 "സ്ത്രീ"...

     "സ്ത്രീധനം"  എന്ന വിഷയം കാല ഇടവേളകളിൽ സമൂഹം ചർച്ചക്കെടുക്കും... പുതിയ വിഷയങ്ങൾ ഉയർന്നുവരുമ്പോൾ ആ വിഷയം വീണ്ടും നിർജ്ജീവമാകുന്നതായി കാണാം... അപ്പോഴും സമൂഹത്തിന്റെ നടുവിൽ "സ്ത്രീധനം" ഒരു ആചാരമായി തുടരുന്നുണ്ടാകും... സ്ത്രീധനവുമായി ബന്ധപ്പെട്ട ഒരു മോശം സംഭവം സമൂഹത്തിൽ ഉണ്ടാകുമ്പോൾ "സ്ത്രീധനം" വീണ്ടും ചർച്ചകളിൽ സജീവമാകുന്നു... കാലത്തിന്റെ എത്ര അകലങ്ങളിൽ നിന്നുകൊണ്ട് ചർച്ചചെയ്യപ്പെടുമ്പോളും വിഷയത്തിന്റെ തീഷ്ണത ഒരുപോലെതന്നെ നിൽക്കുന്നതായി മനസ്സിലാക്കാം... കാരണം "സ്ത്രീധനം" ചർച്ചകളിൽ നിന്നും അകന്നു നിൽക്കുന്നു എന്ന് മാത്രമേ ഉള്ളൂ... സമൂഹത്തിൽ നിന്നും വിട്ടകലുന്നില്ല... നിയമങ്ങളും,, ചർച്ചകളും അനേകം ഉണ്ടായിട്ടും "സ്ത്രീധനം" എന്തുകൊണ്ട് നെഗറ്റീവ് വൈബ്രേഷൻ ചിന്തയിൽ ഉയർത്തുകയും അതേസമയം ആളുകൾ പോസിറ്റീവ് ആയി അത് നടപ്പിലാക്കുകയും ചെയ്യുന്നത്!?

     സ്ത്രീധനവുമായി ബന്ധപ്പെട്ട ഒരു മോശം സംഭവം സമൂഹത്തിൽ ഉണ്ടാകുമ്പോൾ "സ്ത്രീധനം" ചർച്ചകളിൽ സജീവമാകുന്നു എന്നത് കൊണ്ട് തന്നെ ആ ചർച്ചകളെല്ലാം വികാര തീഷ്ണങ്ങൾ ആയിരിക്കും... വികാര തീഷ്ണമായ പ്രകടനങ്ങൾ സമൂഹത്തെ ഒരണുവിനോളം പോലും ചലിപ്പിക്കുന്നില്ല എന്ന് മാത്രമല്ല ചർവിത ചാർവ്വണത്താൽ മടുപ്പ് ഉളവാക്കുകയും ചെയ്യുന്നു... ദൗർഭാഗ്യവശാൽ സ്ത്രീധനത്തെക്കുറിച്ചു ചർച്ചചെയുന്നവർ "സ്ത്രീധനം സ്ത്രീക്കുള്ളതാണ് " എന്ന സത്യത്തെ തമസ്ക്കരിക്കുകയും ചെയ്യുന്നു...

     "സ്ത്രീധനം"  എന്ന സമ്പ്രദായം ഏതവസ്സരത്തിലാണ് ദോഷമായി വരുന്നത്?? അത് വരൻ ആവശ്യപ്പെട്ടു വാങ്ങുമ്പോഴും,, ഭർത്താവോ, ഭർതൃ ഗൃഹത്തിലുള്ളവരോ അത് കൂടുതലായി ആവശ്യപ്പെടുകയോ ആ ആവശ്യത്തെ മുൻനിർത്തി സ്ത്രീയെ ശാരീരികമോ, മനസ്സികമോ ആയി പീഡിപ്പിക്കുകയോ, വിലകുറച്ചു കാണുകയോ അവളുടെ ആത്മാഭിമാനത്തെ ഹനിക്കുകയോ ചെയ്യുമ്പോൾ മാത്രമാണ്... അതല്ലാതെ സ്ത്രീക്ക് അവകാശപ്പെട്ട ധനം നിഷേധിക്കപ്പെടുന്നത് എങ്ങനെയാണ് നീതീകരിക്കപ്പെടുന്നത്!? 

     ഒരു പെൺകുട്ടിയുടെ പിതാവ് അല്ലെങ്കിൽ രക്ഷിതാവ് തൻ്റെ മകൾക്കായി കരുതിവെച്ച പണത്തിന്റെ ഒരു വിഹിതമോ മുഴുവനായതോ ആണ് വിവാഹസമയത്ത് മെയ്യാഭരണമായോ,, കാറായോ,, ഭൂമിയായോ,, വീടായോ ഒക്കെ നല്കുന്നത്... ആ സമ്പത്ത് വധുവിനുള്ളതാണ്... അത് അവൾക്കവകാശപ്പെട്ടതാണ്... "പെണ്ണിന്റെ വീട്ടിൽ വന്നു ചായ കുടിച്ച പരിചയത്തിലോ,, പെണ്ണിനെ ചിരിച്ചു കാണിച്ചതോ, പെണ്ണ് ചിരിച്ചു കാണിച്ചതോ ആയ ബന്ധത്തിലോ, ഏതു വിധേന എത്തിച്ചേർന്ന വിവാഹമായാലും;; സ്വയം യോഗ്യൻ എന്ന് മേനി നടിക്കുന്ന ഒരു വരന് അത് നിഷേധിക്കാൻ എന്തവകാശം!? 'ഞങ്ങളുടെ ജീവിതത്തിലേക്ക് പെണ്ണിന് അവകാശപ്പെട്ട ഒരു സമ്പത്തും വേണ്ടാ' എന്ന് ഏകപക്ഷീകമായി പറയുന്ന ആ വരൻ എത്രയധികം ഈഗോ സമ്പന്നനാണ് എന്ന് നോക്കൂ... "എൻ്റെ ഭാര്യയെ പോറ്റാനുള്ള കഴിവ് എനിക്കുണ്ട്" എന്നു വിളിച്ചു പറയുന്നവനെ പൗരുഷത്തിന്റെ പ്രതീകമായല്ല മറിച്ചു പുരുഷ മേധാവിത്വത്തിൻറെ കിരീടം ചൂടുന്നവനായി വേണം കാണാൻ... ദമ്പതികൾ ഒന്നായി ജീവിക്കാൻ പണിയുന്ന ഒരു വീട്ടിലേക്ക് "നിൻറ്റെ അച്ഛന്റെ കാലണ എനിക്കു വേണ്ടാ" എന്ന് ഭാര്യയോട് പറയുന്ന ഭർത്താവിനെ ഒരിക്കലും അഭിമാനിയായി കാണാൻ കഴിയില്ല... തങ്ങൾ ഒരുമിച്ചു വിവാഹജീവിതം ആരംഭിക്കുന്നതിന് തൊട്ടു മുമ്പുവരെയുള്ള അവളുടെ ജീവിതത്തെ റദ്ദുചെയ്തു കൊണ്ടാണ് അയാൾ അങ്ങനെ സംസാരിക്കുന്നത് എന്നാണ് മനസ്സിലാകുന്നത്... അവിടെ പെണ്ണിൻ്റെയും, കുടുംബത്തിന്റെയും അഭിമാനം ഹനിക്കപ്പെടുകയാണ് ചെയ്യുന്നത്... തൻ്റെ മകൾക്കായി ഒരു ജീവിതകാലം കൊണ്ട് നേടിയ സമ്പത്ത് തിരസ്ക്കരിക്കപ്പെടുന്ന ഒരു പിതാവിൻ്റെ മാനസ്സികാവസ്ഥ ആലോചിച്ചു നോക്കൂ... സ്ത്രീധനം കൂടുതലായി ആവശ്യപ്പെട്ട് പീഡനം അനുഭവിക്കുന്ന മകളുടെയും, പിതാവിന്റെയും നേർചിത്രം തന്നെയാണ് അവിടെയും കാണാൻ കഴിയുന്നത്...

     സാമ്പത്തികമായി ഭേദപ്പെട്ട ചുറ്റുപാടുള്ള വീടുകളിൽ നിന്നോ, ഉയർന്ന ജോലിയോ, സർക്കാർ ഉദ്യോഗമോ ഉള്ള വരനിൽനിന്നുമോ  തൻ്റെ മകൾക്കു വിവാഹ ബന്ധം ഉണ്ടാകണം എന്ന് രക്ഷിതാക്കൾ ആഗ്രഹിക്കുന്നതാണ് ഏറ്റവും വലിയ തെറ്റെന്ന രീതിയിലാണ് വിസ്മയയുടെ മരണത്തിനു ശേഷം ഒരു വിഭാഗം പറഞ്ഞു വെച്ചത്... തങ്ങളുടെ മകൾ ഉയർന്ന ഭൗതിക സാഹചര്യങ്ങളിൽ ജീവിക്കണം എന്ന് ആഗ്രഹിക്കാനുള്ള രക്ഷകർത്താക്കളുടെ സ്വാതന്ത്ര്യത്തിനു മേൽ അഭിപ്രായം പറയാൻ പൊതു സമൂഹത്തിന് എന്തവകാശം?? ഈ വിധമായ ചർച്ചകൾ സമൂഹത്തിന് എന്തെങ്കിലും ഗുണം ചെയ്യുമെന്ന് കരുതുന്നവരൂണ്ടോ?? വീട്ടിൽ വന്നു ചായകുടിച്ചു പോകുന്നവന് പെണ്ണിനെ വിവാഹം ചെയ്തു കൊടുക്കുന്ന "അറേൻജ്‌ഡ്‌ വിവാഹം" രീതികളെ വിമർശിക്കുന്നവരോട് ഇത്രയുമേ പാറയാനുള്ളൂ... "പ്രേമിച്ചു വിവാഹം കഴിക്കാൻ കഴിവില്ലാത്ത പെൺകുട്ടികൾക്കും ഒരു കുടുംബജീവിതമൊക്കെ വേണ്ടേ സുഹൃത്തുക്കളേ"?? സാമ്പത്തികമായി ഉയർന്ന ചുറ്റുപാടുള്ള ഏതെങ്കിലും വീടുകളിലെ പെൺകുട്ടികളുടെ രക്ഷാകർത്താക്കളിൽ നിന്നും വിവാഹ ആലോചനകൾ തിരസ്ക്കരിക്കപ്പെട്ട ദിവസ വേതനക്കാരന് ഫ്രസ്‌റ്റേഷൻ തീർക്കാനുള്ള ഉചിത സമയമായല്ല ഒരു പെൺകുട്ടിയുടെ മരണത്തെ വിനിയോഗിക്കാൻ...

     ഇവിടെ ആവശ്യം പെൺകുട്ടികൾ ഭർതൃ ഗൃഹങ്ങളിലും, പൊതു സമൂഹത്തിലും അനുഭവിക്കുന്ന ശാരീരികവും, മാനസ്സികവും ആയ പീഡനങ്ങളുടെയും, ബുദ്ധിമുട്ടുകളുടെയും ശരിയായ കാരണങ്ങളെ കണ്ടെത്തി പരിഹാരം തേടുകയാണ്... ആ കാരണങ്ങൾ പലപ്പോഴും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കുറഞ്ഞു പോകുന്നതല്ല... ഭർത്താവ് ധനികനോ, വിദ്യാസമ്പന്നനോ, ഉയർന്ന ജോലിയോ, സർക്കാർ ഉദ്യോഗമോ ഉള്ളവനായതല്ല... ഇവയൊന്നും ഇല്ലാത്തകാരണത്താലുമല്ല... സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾക്ക് കാരണമായി നമ്മൾ ചർച്ചചെയ്യുന്ന കാരണങ്ങൾ ഇതിലൊന്നും പലതുമല്ലെന്ന് തോന്നിപ്പോകും... ഈ പറഞ്ഞത് ശരിയാണോ എന്ന് സംശയമുള്ളവർ കേരളത്തിന്റെ അങ്ങോള മിങ്ങോളമുള്ള കുടുംബ കോടതികളിലേക്ക് പോകണം... രാവിലെ പതിനൊന്നു മണിക്ക് മുൻപായി അവിടെ കൂട്ടുന്ന കക്ഷികളെ കാണണം... പതിനൊന്നു മണിക്ക് തുടങ്ങി ഒരു മണിയായാൽ പോലും പൂർത്തീകരിക്കാൻ കഴിയാത്ത റോൾ കാൾ കളുടെ കാരണം തിരയണം... അവിടെ കക്ഷികളായി വന്നു നിൽക്കുന്നവരിൽ നമ്മൾ ഈ പറയുന്ന വിഭാഗക്കാരെല്ലാം ഉണ്ട്... കൂലിപ്പണിക്കാരും, ധനികരും, വിദ്യാ സമ്പന്നരും, സർക്കാർ ഉദ്യോഗസ്ഥരും, പ്രവാസ്സികളും,, വിദ്യാഭ്യാസമോ, പണമോ ഇല്ലാത്തവരും അങ്ങനെ എല്ലാ വിഭാഗക്കാരും അവിടെയുണ്ട്... സമൂഹം പുതിയതായി നിരീക്ഷിച്ചു കണ്ടെത്തിയ ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് വിവാഹബന്ധം വേർപെടുത്താൻ കേസ്സുകൊടുക്കുന്ന "മിടുക്കികളും" ഉണ്ട്... അവർക്കൊപ്പം മാധ്യമ ശ്രദ്ധ നേടാതെ വ്യവഹാരങ്ങൾ സാരിത്തുമ്പിൽ അവസ്സാനിപ്പിച്ചു പോകുന്ന വിസ്മയമാരുമുണ്ട്... സ്ത്രീപക്ഷ പോരാളികൾക്ക് ഇഷ്ട്ടപ്പെടാത്ത മറ്റൊരു സത്യവും ഉണ്ട്... ഈ കക്ഷികൾക്കിടയിൽ നിന്നും സ്വയം ജീവിതം അവസ്സാനിപ്പിച്ചു പോകുന്ന പുരുഷന്മാരും ഉണ്ട്... ആത്മഹത്യയോളം എത്തുന്ന അനേകം കുടുംബ വിഷയങ്ങളിൽ സൂഷ്മമായതു മാത്രമാണ് "സ്ത്രീധനം"... വിസ്മയയുടെ സമകാലീന സംഭവത്തിലും കാരണം "സ്ത്രീധനം" എന്ന് തീർത്തു പറയാൻ സമയം ആയിട്ടില്ല എന്ന് വേണം കരുതാൻ... 

     "സ്ത്രീയുടെ ഏറ്റവും വലിയ ശാപം സംസ്ക്കാര ശൂന്യനായ ഒരാളുടെകൂടെ ജീവിക്കേണ്ടിവരുക" എന്നതാണെന്നാണ് പ്രമാണം... ഒരു പെൺകുട്ടി വരനെ സ്വയം തെരഞ്ഞെടുക്കുന്ന രീതിയിലായാലും രക്ഷിതാവ് കണ്ടെത്തുന്ന അവസ്സരത്തിലായാലും "സംസ്ക്കാര ശൂന്യനായ" ആ വരനെ എങ്ങനെ തിരിച്ചറിയാം എന്ന് എഡ്യൂക്കേറ്റ് ചെയ്യുകയാണ് സമൂഹത്തിന്റെ കടമ... അവിടെ "പുരുഷന്റെ സംസ്ക്കാരം" എന്നതിന് വിശാലമായ അർത്ഥ വ്യാപ്തി ഉണ്ടെന്നു കാണണം... "Love is a passing fancy" എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്... എത്ര കാലപ്പഴക്കമുള്ള പ്രണയ ശേഷം എത്തിച്ചേരുന്ന വിവാഹത്തിലായാലും വിവാഹത്തോടെ പ്രണയം പുനരാരംഭിക്കപ്പെടുന്നെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്... വധു കൊടുക്കുന്ന ചായയിൽ പഞ്ചസ്സാര കുറവാണെന്നു വരൻ പറയുന്ന നിമിഷം പ്രണയം അവസ്സാനിക്കുന്നു എന്ന് വിമർശിക്കുന്നവരുമുണ്ട്... ഇതിൽ ഏതു സംഭവിച്ചാലും  ജീവിതം സുഗമമായി മുൻപോട്ടു പോകുന്നതിന്  "സംസ്ക്കാര ശൂന്യനായ"  വ്യക്തിയെ മുന്പെ തിരിച്ചറിയാനുള്ള ക്ഷമതക്കാണ് പ്രാധാന്യം... 

     തൊട്ടു മുൻപ് കഴിഞ്ഞു പോയ നിമിഷത്തെക്കുറിച്ചു മാത്രമാണ് നമുക്ക് ഓർമ്മയുള്ളത്... നാടിന്റെ ചർച്ചകൾളിൽ ഇന്നലകൾക്ക് ഒരു പ്രാധാന്യവും കാണുന്നില്ല... വിസ്മയയുടെ മരണത്തിനു മുൻപ് പരന്ന ചർച്ചകൾ നടന്നിരുന്നത് ദുർബലമാകുന്ന ദാമ്പത്യ ബന്ധങ്ങളെക്കുറിച്ചും, അവഗണിക്കത്തക്ക ചെറിയ കുടുംബ വിഷയങ്ങൾവരെ കോടതിയിൽ എത്തുന്ന കാരണങ്ങളെക്കുറിച്ചും ആയിരുന്നു... എന്നാൽ ഇന്ന് ഭർത്താവോ വീട്ടുകാരോ ഉറക്കെ ചുമച്ചാൽ ബന്ധം ഉപേക്ഷിച്ചു പെൺകരുത്തു കാട്ടാനാണ് ഉപദേശം... "നീ കുടുംബ ജീവിതം നയിക്കുന്നതോ, അമ്മയാകുന്നതോ എൻ്റെ സ്വപ്നങ്ങളിലെ പ്രയോറിറ്റി അല്ല" എന്ന് മകൾക്കു കൊടുക്കുന്ന ന്യൂ ട്രെൻഡ് ഉപദേശങ്ങൾ ഏറ്റുവാങ്ങിയ  ശേഷം വിവാഹിതയാകുന്ന മകൾ കോടതി വരാന്തയിലേക്ക് നയിക്കപ്പെടുന്നതിന്റെ കാരണം ആഴത്തിൽ പഠിച്ചു മനസ്സിലാക്കേണ്ടതില്ല ... പെൺകുട്ടിക്ക് വിദ്യാഭ്യാസവും,, സ്വയം സമ്പാദന ശേഷിയും ഉണ്ടാകേണ്ടതിന്റെ ആവശ്യകത സ്ത്രീധനവുമായി ചേർത്തുവെച്ചല്ല സംസ്സാരിക്കേണ്ടത്... അതൊരു സാമൂഹിക ആവശ്യമായി പരിപോഷിപ്പിക്കണം... പെൺകുട്ടിക്ക് വിദ്യാഭ്യാസവും,, സ്വയം സമ്പാദന ശേഷിയും ഭർതൃ ഗൃഹത്തിൽ പോരടിക്കാനുള്ള ആയുധങ്ങളായല്ല ചിത്രീകരിക്കപ്പെടേണ്ടത്... "പെണ്ണിൻ്റെ സ്വത്തിൽ നിന്നും കാലണ എനിക്കു വേണ്ടാ" എന്ന് വീമ്പു പറയുന്ന പുരുഷന്മാർ കുറഞ്ഞ വിദ്യാഭ്യാസമുള്ള സ്വന്തമായി ജോലി ഇല്ലാത്ത പെൺകുട്ടികളെ വിവാഹം കഴിച്ചു കുറേക്കൂടി വലിയവരാകണമെന്നാണ് എൻ്റെ അഭിപ്രായം... കാരണം അവൾ നേടിയ വിദ്യാഭ്യാസ്സവും, ജോലിയും അവളുടെ അച്ഛന്റെ ധനമാണ്... അതവൾക്കുള്ള സ്ത്രീധനമാണ്... ""സ്ത്രീധനം സ്ത്രീക്കുള്ളതാണ്""...

     പെൺകുട്ടികൾ വിദ്യാ സമ്പന്നരാകുക, സ്വന്തമായി പണം സമ്പാദിക്കുക എന്നതോക്കെ സമൂഹവും, സർക്കാരുകളും, നിയമവും പ്രോൽസ്സാഹിപ്പിക്കാൻ തുടങ്ങിയത് സമീപകാലത്തൊന്നുമല്ല... 
സ്ത്രീകൾ കൈയ്യടക്കുന്ന ഓരോ നേട്ടങ്ങളും ആഘോഷിക്കപ്പെടുന്ന സമൂഹമാണ് ഇവിടെയുള്ളത്... 
പക്ഷെ വിദ്യാസമ്പന്നരും, സ്വന്തമായി സമ്പാദിക്കുന്നവരും മാത്രമാണ് 
ആത്മാഭിമാനമുള്ളവരെന്നും ഭർത്താവിന്റെ വരുമാനത്തിൽ വീട്ടു ചുമതലകൾ നോക്കി കഴിയുന്ന സ്ത്രീകൾ അഭിമാനം ക്ഷയിച്ചു ജീവിക്കുന്നവരുമാണ് എന്ന രീതിയിൽ ചർച്ചകൾ വികസിക്കുന്നത് അലോസരമുണ്ടാക്കുന്നു... സ്ത്രീ ശാക്തീകരണം എന്നത് സമൂഹത്തിലെ എല്ലാ വിഭാഗത്തിലെ സ്ത്രീകളെയും ബഹുമാനത്തിൽ എടുത്തുകൊണ്ടു വേണം... അഭിമാനത്തോടെയും, സന്തോഷത്തോടെയും കഴിയുന്ന ഒരുപാട് കുടുംബിനികൾ ഈ രാജ്യത്തുണ്ട്... അവരിൽപ്പോലും അപകർഷതാ ബോധം സൃഷ്ട്ടിക്കുന്ന ""അടുക്കളയിൽ കരിപിടിച്ചു തീർന്ന ജീവിതങ്ങൾ"" എന്ന സംബോധനയോടെയാണ് ചർച്ചകൾ വികസിക്കുന്നത്...  "അടുക്കളയിൽ കരിപിടിച്ചു തീർന്ന ജീവിതങ്ങൾ" ആകാതിരിക്കാൻ സമൂഹം ഒരു പെൺകുട്ടിയോട് ഉപദേശിക്കുമ്പോൾ ഇത്രനാളും സന്തോഷമായ ജീവിതം നയിച്ച സ്വന്തം അമ്മയെയെയാണ് കരിപിടിച്ചു തീർന്ന ജീവിതത്തിന്റെ ആദ്യ ഉദാഹരണമായി അവൾ കാണുന്നത്... അവളിൽ ആ അമ്മയോടുള്ള ബഹുമാനം ചെറുതായെങ്കിൽ പോലും സഹതാപത്തിനു വഴിമാറും... ഇത്രനാളും ഒരു കുടുംബം അഭിമാനത്തോടെ നയിച്ച ഒരമ്മ സ്വയം "കരിപിടിച്ചു തീർന്ന ജീവിതമായി" മാറും... ചിന്താഗതിയിലെ ഈ രാസമാറ്റങ്ങളിൽ പിതാവ് പ്രതിനായകനായി മാറുന്നത് സ്വാഭാവികമാണല്ലോ..? ഓരോ കുടുംബവും അതുവഴി സമൂഹവും ചൈതന്യവത്തായി നിലനിൽക്കാൻ കാരണമായ ഒരുപാട് അമ്മമാരെയാണ് ഇവിടെ ചിലർ പുതിയ ഉപദേശങ്ങളും,, ഉദാഹരണങ്ങളും കൊണ്ട് അവഹേളിക്കുന്നത്... സർക്കാർ ഉദ്യോഗം ഭരിക്കുന്ന ഒരു വനിതയുടെ ജീവിതം ത്യാഗമാകുന്നു എങ്കിൽ മാത്രമേ കുടുംബിനിയായ ഒരു സ്ത്രീയുടെ ജീവിതവും ത്യാഗമാകുന്നുള്ളു... ഇതു രണ്ടും ത്യാഗമല്ല... രണ്ടു ചുമതലാ നിർവഹണങ്ങളാണ്... അന്തസ്സും, ആത്മാഭിമാനവും ഉള്ള ചുമതലാ നിർവ്വഹണങ്ങൾ... ത്യാഗത്തിന്റെ പരിവേഷം ചാർത്തിക്കൊടുക്കുന്നത് കുടുംബിനികളായ അമ്മമാർക്ക് അഭിമാനമല്ല... മറിച്ചു അപമാനമാണ്... സ്ത്രീ രക്ഷ ചുമലിലെടുത്ത് നൃത്തം വെയ്ക്കുന്ന വ്യക്തിത്വങ്ങളുടെ സ്വാധീനത്തിൽ ചില കുടുംബിനികളെങ്കിലും തങ്ങളുടെ ജീവിതത്തെയും സ്വയം "കരിപിടിച്ചു തീർന്ന ജീവിതമായി" ചിത്രീകരിച്ചാൽ കുടുംബം പ്രയോരിറ്റിയായി ജീവിച്ച പല ഗൃഹനാഥന്മാർക്കും നെഞ്ചിനുവേദന വരും...

     പെൺകുട്ടികളെ കരുത്തുറ്റവരാക്കാൻ വേണ്ടി എന്ന പേരിൽ നടക്കുന്ന പല പ്രവർത്തനങ്ങളും ഒരു ചെറിയ വിഭാഗം സ്ത്രീകളെ മാത്രം ലക്‌ഷ്യം വെച്ചാണ് നടത്തുന്നത്... അതിലെല്ലാം തന്നെ പലരുടെയും സ്വകാര്യതാല്പര്യങ്ങൾ ഒളിച്ചു കടത്തുകയാണ് ചെയ്യുന്നത്... സ്വന്തം നിലപാടുകളുടെ മേനിപറച്ചിലുകളായി അധഃപതിക്കുന്നു എന്നതാണ് സത്യം... പല ആഹ്വാനങ്ങളും സമൂഹത്തിൽ ആഘാതമേല്പിക്കുന്നതും,, ഭാവിയിൽ ദോഷം ചെയ്യുന്നതുമാണ്... ട്രെൻഡിനൊപ്പം അഭിപ്രായം പറയുന്ന നടപ്പുരീതി തന്നെയാണ് സമൂഹത്തിൽ അറിയപ്പെടുന്നവരും അവലംബിക്കുന്നത്... പല നിലപാടുകളിലും വൈരുധ്യങ്ങൾ കാണപ്പെടുന്നു... കുടുംബ സ്വത്തിൽ പെൺകുട്ടിക്കുള്ള അവകാശം ഉറപ്പിക്കാനുള്ള ശബ്ദങ്ങൾ സ്വീകാര്യമായിരുന്നു... അതേ പെൺകുട്ടിയുടെ പേരിൽ ലഭിക്കുന്ന പിതൃ സ്വത്തിനെ മറ്റൊരവസ്സരത്തിൽ സ്ത്രീധനമായി വിശേഷിപ്പിച്ചു എതിർക്കുന്നു... ഇതെന്തു തരം രീതിയാണ്... ഇത്തരം വൈരുധ്യങ്ങൾ നിറഞ്ഞ അഭിപ്രായ കോലാഹലങ്ങൾ സൃഷ്ട്ടിച്ചു പുരോഗമനപരമായ ഒരു ചർച്ചകൾക്കും വഴിവെയ്ക്കാതെ സമൂഹത്തെ ആശയക്കുഴപ്പത്തിലാക്കുകയാണ് ഇവിടെ പലരും ചെയ്യുന്നത്... 

     വിദ്യാഭ്യാസ്സവും, തൊഴിലും മാത്രമാണ് സ്ത്രീക്കുള്ള ധനമെങ്കിൽ പഠനത്തിൽ പിന്നിൽ നിൽക്കുന്ന പെൺകുട്ടികളെയും, തൊഴിൽ രഹിതരായ സ്ത്രീകളെയും സമൂഹം എങ്ങനെ കാണണം?? വിദ്യാഭ്യാസ്സമുണ്ടെങ്കിലും തൊഴിലിനു പോകാൻ താൽപ്പര്യമില്ലാത്ത പെൺകുട്ടികളെ എങ്ങനെ അഡ്രസ്സ് ചെയ്യും?? തൻ്റെ പിതൃ സ്വത്തുമായി വിവാഹ ജീവിതത്തിലേക്ക് കടന്നു ചെല്ലണമെന്ന് ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു പെൺകുട്ടിയുടെ സ്വാതന്ത്ര്യത്തെ "നീ ബാർബേറിയൻ" ആണെന്ന് പറഞ്ഞു ആക്ഷേപിക്കാൻ സമൂഹത്തിന് ആര് സ്വാതന്ത്യം തന്നു?? തൻ്റെ മകൾ പൊന്നിൽ കുളിച്ചു കതിർമണ്ഡപത്തിൽ കയറണമെന്ന് ഒരു പിതാവ് ആഗ്രഹിച്ചു അവളുടെ ജനനദിവസ്സം മുതൽ പിതാവ് നടത്തിയ അധ്വാനത്തെയും, കരുതലിനെയും ചോദ്യം ചെയ്യാൻ ആർക്കവകാശം?? ആ പിതാവ് നിയമവിരുദ്ധമായി എന്തെങ്കിലും സമ്പാദിച്ചോ എന്ന് മാത്രം തിരയാനേ നിയമത്തിനു പോലും അവകാശമുള്ളൂ... നമ്മൾ ഉത്തര കൊറിയൻ ഭരണാധികാരിയുടെ കീഴിലല്ല എന്ന് പോരാട്ടക്കാർ ഓർക്കുന്നത് ഉചിതമായിരിക്കും... സ്വാതന്ത്രത്തിലേക്കും, അവകാശങ്ങളിലേക്കും കടന്നുകയറിയല്ല വിപ്ലവം സൃഷ്ടിക്കേണ്ടത്... 
ഇഴ തിരിച്ചു സ്വാതന്ത്ര്യത്തെയും, അവകാശങ്ങളെയും, നിയമത്തെയും, 
ക്രൈമിനേയും അടർത്തിമാറ്റിനിർത്തി വിശകലനം ചയ്തു പഠിച്ചു ചർച്ചകൾ നടത്തി സമൂഹത്തെ ബോധവൽക്കരിക്കാത്തതുകൊണ്ടാണ് സമീപകാലത്ത് ഉയർന്നു വരുന്ന ചർച്ചകൾ വെറും കോലാഹലങ്ങൾ മാത്രമായി പൊലിഞ്ഞുപോകുന്നത്... 

     സ്ത്രീക്കവകാശപ്പെട്ട സ്ത്രീധനമല്ല തെറ്റായത്... അതിൻ്റെ പേരിലെ കുറ്റകൃത്യമാണ് തെറ്റായിട്ടുള്ളത്... പൊന്നും, പണവും, ഭൂമിയും, കാറും കൂടുതലായി കൊടുത്ത പെൺകുട്ടിയുടെ ജീവിതത്തിലെ ദുരന്തം മാത്രമല്ല ഞെട്ടലോടെ ചർച്ച ചെയ്യേണ്ടതും...!? രണ്ടു പണവട പോന്നിന്റെ കുറവിലും പീഡനങ്ങളും ആത്മഹത്യകളും നടക്കുന്നുണ്ട്... അതിൽ പൊന്നിന്റെ അളവ്,, കൂലിപ്പണിക്കാരന്റെ കരുതൽ,, കാറ്,, സര്ക്കാര് ജോലി,, പെണ്ണിൻ്റെ നിറം,, ഇങ്ങനെയുള്ള "ഭയങ്കര വിഷയങ്ങൾ" ഇരുന്നു ചർച്ച ചെയ്യാൻ ഉണ്ടാകില്ല... ഇതൊക്കെ ഉണ്ടാക്കിക്കൊടുത്ത അപ്പനെ പഴിക്കാൻ അവസ്സരവും കിട്ടില്ല... 

     ഏതൊരു സംഭവത്തോടും ചേർന്നു വരുന്ന വികാര ഒഴുക്കിനെ മുതലെടുത്തു നടക്കുന്ന ചർച്ചകളും, നടപടികളും സമൂഹത്തിന് യാതൊരു ഗുണവും ചെയ്യില്ല... പെൺകുട്ടികളുടെ അവസ്ഥകളെ മുതലെടുക്കാതെ അവർക്കെന്നും പ്രയോജനപ്പെടുന്ന ചർച്ചകളും, നടപടികളും ഉണ്ടാകട്ടെ...

[Rajesh Puliyanethu
 Advocate, Haripad]

Monday 31 May 2021

ലക്ഷദ്വീപിലെ സാധാരണക്കാരോടോപ്പം....???

     ലക്ഷദ്വീപിനെ ചോല്ലിയുള്ള സംവാദങ്ങൾ കൊഴുക്കുകയാണ്...  ദ്വീപിലെ അഡ്മിനിസ്‌ട്രേറ്റർ നടത്തുന്ന പരിഷ്‌കാരങ്ങളെ യാണ് വിമർശന കാരണങ്ങളായി ഉയർത്തിക്കാട്ടുന്നത്. ദ്വീപിന്റെ തനതു ഭംഗി നശിപ്പിക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ തയ്യാറെടുക്കുന്നു,, ദ്വീപിലെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ചു നീക്കുന്നു,, ഗോവധ നിരോധനം നടപ്പിലാക്കുന്നു,,  സ്കൂളുകളിൽ ഉച്ചഭക്ഷണത്തിൽ നിന്നും നോൺ വെജിറ്റേറിയൻ ഭക്ഷണം ഒഴിവാക്കുന്നു,, രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവരെ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്നും അയോഗ്യരാക്കാൻ തയ്യാറെടുക്കുന്നു,, ഗുണ്ടാ നിയമം നടപ്പിലാക്കുന്നു,,  അങ്ങനെ നീളുന്നു പരാതികൾ... 

     രാജ്യത്ത് ഭരണവർഗം എടുക്കുന്ന തീരുമാനങ്ങളെ പലവിധത്തിലുള്ള കാഴ്ചപ്പാടുകളോടെ വിമർശിക്കുന്നവരുണ്ട് ... രാഷ്ട്രീയം, ജാതി, മതം, സാമ്പത്തികം, പൈതൃകം അങ്ങനെ പല വിഷയങ്ങളും വിമർശനങ്ങൾക്ക് അടിസ്ഥാനമാകാറുമുണ്ട്... ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ ഭരണ പരിഷ്കാരങ്ങളെ ഏതു ഘടകം അടിസ്ഥാനമാക്കിയാണ് വിമർശിക്കുന്നത്... അതിന്  ശരിയായ വിലയിരുത്തൽ നടത്തണമെങ്കിൽ, അഡ്മിനിസ്ട്രേറ്റർ നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ ഓരോന്നായി എടുത്ത് വിമർശനം ഉയർത്തുന്നവരോട് ചോദിക്കണം... "ഈ പരിഷ്കാരത്തെ നിങ്ങൾ എതിർക്കുന്നുണ്ടോ, ഉണ്ടെങ്കിൽ എന്തുകൊണ്ട്??" ഓരോ ഭരണ പരിഷ്കാരങ്ങളിലെയും വിമർശനകാരണം ഒരു വിമർശകൻ വിശദീകരിക്കാൻ തയ്യാറായാൽ  സ്വതന്ത്ര ബുദ്ധി ഉപയോഗിക്കുന്നവർക്ക് "താൻ സ്വയം ആരെ പിന്തുണക്കണം?" എന്ന ചോദ്യത്തിന് ഉത്തരം കിട്ടും....  

     "ദ്വീപിൽ ബാറുകൾ തുറക്കാൻ പോകുന്നു"... ഈ തീരുമാനത്തിനെതിരെ രാഷ്ട്രീയ വിർശനം ഉയർത്തുന്നതിൽ നീതി കണ്ടെത്താൻ കഴിയില്ല... കാരണം വിമർശനം ഉന്നയിക്കുന്ന രാഷ്ട്രീയ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ  ബാറുകൾ യഥേഷ്ടം പ്രവർത്തിക്കുന്നു... കൂടാതെ വിമർശന പക്ഷത്തുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രഖ്യാപിത നയം മദ്യ വർജ്ജനവുമല്ല... 

അപ്പോൾ രാഷ്ട്രീയ കാരണമല്ല...

     മദ്യം ശീലമില്ലാത്ത ഒരു ജനതയെ മദ്യശീലത്തിലേക്കു തള്ളിവിടുന്നു എന്ന സാമൂഹിക വിമർശനം പരിഗണിച്ചു തള്ളിക്കളയാവുന്നതാണ്... ആ വിമർശനത്തിന് കേന്ദ്ര സർക്കാർ നൽകുന്ന മറുപടി 'മദ്യം ദ്വീപ് നിവാസികൾക്കിടയിൽ വിൽക്കുന്നതിനല്ല,, ടൂറിസ്റ്റ്കൾക്ക് മാത്രം  ലഭ്യമാക്കുന്നതിനായി ബാർ അറ്റാച്ചിഡു ഹോട്ടലുകൾ അനുവദിക്കുന്നു' എന്നാണ്... ഒരു വലിയ പരിധിവരെ വിമർശകരെ തൃപ്തിപ്പെടുത്തേണ്ട ഒരു മറുപടി ആയിരുന്നു അത്... അതുമാത്രമല്ല ഈ സാമൂഹിക വിഷയത്തെ ഉയർത്തികാട്ടിയല്ലല്ലോ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധിക്കുന്നത്... ടൂറിസ്റ്റുകൾ  ലക്ഷദ്വീപിൽ വന്ന് മദ്യപാനികളായി എന്ന വിമർശനം ഉയർത്താതിരുന്നാൽ മതി...  സാമ്പത്തിക രംഗത്തുള്ളവർ വിമർശനം ഉന്നയിക്കാൻ സാധ്യതയില്ല... അഥവാ വിമർശകർ ഉണ്ടെങ്കിൽ, മദ്യത്തിന്റെ വിൽപ്പന എത്രത്തോളം സർക്കാരിന് ഗുണകരമാണെന്ന് കേരള ഭരണാധികാരികൾ പറഞ്ഞുതരും... 

     അടുത്തതായി ഉയരുന്ന ചോദ്യം, മതം ഈ വിഷയത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ്...? "ഇസ്ലാം മതം മദ്യത്തെ നിഷിദ്ധമായി കാണുന്നു, അതിനാൽ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിൽ മദ്യവിൽപ്പനയോ, ഉപഭോഗമോ അനുവദിയ്‌ക്കാൻ കഴിയില്ല" എന്നതാണ് മതം ഉയർത്തുന്ന വിമർശനം... ഈ വിമർശനത്തെ ബലപ്പെടുത്താനും, പിന്തുണക്കാനും  വേണ്ടി ആയിരുന്നു ഇവിടെ രാഷ്ട്രീയ പാർട്ടികളും,, കലാ-  സാംസ്‌കാരിക പ്രവർത്തകരും ശ്രമിച്ചത്... അവിടെ കാതലായ മറ്റൊരു ചോദ്യത്തിനും ഇടമുണ്ട്... "ഏതെങ്കിലും ഒരു മത വിഭാഗം ഭൂരിപക്ഷമാകുന്നിടത്ത് മത താൽപ്പര്യങ്ങൾ സാർവത്രികമായി നടപ്പിലാക്കേണ്ടതുണ്ടോ?? ഈ ചോദ്യത്തിന് സുവ്യക്തമായി ഉത്തരം ലഭിക്കുമ്പോൾ മറ്റൊരുചോദ്യം വേദിയിൽ തയ്യാറുണ്ട്... "ഈ പരിഗണന എല്ലാ മതങ്ങൾക്കും അനുവദിച്ചു തരുമോ??"  

     "മതം ഭൂരിപക്ഷമാകുന്ന ഭൂപ്രദേശത്ത് മത താൽപ്പര്യങ്ങൾ നടപ്പിലാക്കണമെന്നും, അത് എല്ലാ മതങ്ങൾക്കും ബാധകമാണ്" എന്ന് സമ്മതിച്ചു തന്നാൽ പോലും അണുവിനോളം പോലും പിന്തുണക്കാൻ കഴിയുന്ന ഒന്നല്ല അത്... ഭരണഘടന അനുവദിച്ചു തരുന്ന അവകാശങ്ങളും, സ്വാതന്ത്ര്യങ്ങളും ഓരോ പൗരനും ലഭ്യമാക്കുക എന്നതാണ് ഭരണകൂടം ഉറപ്പുവരുത്തേണ്ടത്... നൂറു വ്യക്തികൾ മാത്രം താമസിക്കുന്ന ഒരു ഭൂപ്രദേശത്ത് തൊണ്ണൂറ്റി ഒൻപതു പേരും ഒരു മതവും ഒരാൾ മാത്രം മറ്റൊരു മതവും ആണെങ്കിൽ പോലും, ആ ഒരാൾക്ക് ഭരണഘടന അനുവദിച്ചു നൽകുന്ന സുരക്ഷിതത്വവും, അവകാശങ്ങളും, സ്വാതന്ത്ര്യങ്ങളും ലഭ്യമാക്കണം... മതം അവിടെ ഒരു വിധത്തിലും സ്വാധീനഘടകമാകരുത്... ഈ നയം പാലിക്കപ്പെടണം എന്നുള്ള ഭരണഘടനാ പരമായ ഉത്തരവാദിത്വം മറന്നുകൊണ്ടാണ് മതത്തിന്റെ താൽപ്പര്യം മാത്രം പരിഗണിച്ച് വലിയ സംഖ്യ വിമർശകരും ദ്വീപിലെ പല പുതിയ വികസന പ്രവർത്തനങ്ങളെയും എതിർക്കുന്നത്...  

     ഒരു പെറ്റികേസ് പോലും ചാർജ്ജു ചെയ്യപ്പെടാത്ത സ്ഥലത്ത് എന്തിന് ഗുണ്ടാ നിയമം എന്നാണ് മറ്റൊരു ചോദ്യം... സമാന്തരമായി നിയമ വ്യവസ്ഥ കൈയ്യൂക്കുള്ളവരുടെ വിധിന്യായങ്ങളിൽക്കൂടി നടപ്പിലാകുന്നുണ്ട് എന്ന് അധികാരികൾ അന്വേഷണ ശേഷം കണ്ടെത്തിപ്പറഞ്ഞിട്ടും വിമർശകർ അടങ്ങുന്നില്ല... ദ്വീപ് വിധ്വംസക പ്രവർത്തനങ്ങളുടെയും, ആയുധം, മയക്കുമരുന്ന്, സ്വർണ്ണം തുടങ്ങിയവയുടെ ഇല്ലീഗൽ ട്രാൻസ്പോർട്ടേഷന്റെയും വേദി ആകുന്നു എന്ന ഇന്റലിജിൻസ് റിപ്പോർട്ടിനേയും വിമർശകർ വിശ്വാസ്സത്തിൽ എടുക്കുന്നില്ല... 'ദ്വീപിൽ നിന്നും എത്രയോ നോട്ടിക്കൽ മൈൽ അകലെക്കിടക്കുന്ന കപ്പലിൽ നിന്നും ആയുധങ്ങളും, മയക്കുമരുന്നും പിടിച്ചെടുത്തതിന് ദ്വീപ് നിവാസികൾ ഉത്തരം പറയുന്നതെന്തിന്' എന്ന ചോദ്യങ്ങൾ ചോദിച്ചു വിഷയങ്ങളുടെ ഗൗരവത്തെ ഇല്ലാതാക്കാനാണ് വിമർശകർ ശ്രമിക്കുന്നത്... കപ്പൽ ദ്വീപിലേക്ക്‌ വരികയായിരുന്നു എന്ന അന്വേഷണ ഏജൻസികളുടെ റിപ്പോട്ടിങ്ങിനെ മനഃ പൂർവ്വം കോലാഹലങ്ങളിൽ മുക്കിക്കളയാൻ ഇവർ ശ്രമിക്കുന്നു... വിമർശിക്കുന്ന രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തകർക്ക് ഇത്ര അധികാരികതയോടെ 'ദ്വീപ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഒളിയിടമാകുന്നില്ല' എന്ന് പറയാൻ എങ്ങനെ സാധിക്കും?? അന്യദേശ തൊഴിലാളികൾക്കിടയിൽ നിന്നുവരെ തീവ്രവാദികളെ അറസ്റ്റു ചെയ്യുന്ന കാഴ്ചകൾക്കിടയിൽ,, സ്വന്തം അയൽക്കാരന്റെ പ്രവർത്തനരംഗങ്ങളെക്കുറിച്ചു വ്യക്തമായ ധാരണയില്ലാത്ത സമൂഹത്തിൽ, ഒരു ദ്വീപ് നിവാസിക്കുപോലും 'ദ്വീപ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേദിയാകുന്നില്ല' എന്ന് ഉറപ്പിച്ചു പറയാൻ കഴിയുമോ?? സമൂഹത്തിനെ സുരക്ഷിതമാക്കുന്നതിന് സർക്കാർ നടപ്പിലാക്കുന്ന നിയമങ്ങളെയും, സുരക്ഷാ സംവിധാനങ്ങളെയും സ്വാഗതം ചെയ്യാൻ ബാധ്യതപ്പെട്ടവരാണ് വിമർശനവുമായി മുന്നിട്ടുവരുന്നത്... അത് സംശയത്തിന് ഇടനൽകുന്നു എന്നത് സ്വോഭാവികമാണ്... 

     ദ്വീപിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കുന്നു എന്നതിനെ രാഷ്ട്രീയമായൊ, സാമൂഹീകമായോ, മതപരമായ കാരണങ്ങൾക്കൊണ്ടോ എതിർക്കപ്പെടേണ്ടതല്ല... പൊളിച്ച് മാറ്റിയത് 'അനധികൃത' നിർമ്മാണങ്ങളാണെന്ന് നടപടികൾക്കെതിരെ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾ തന്നെ സമ്മതിക്കുന്നു... അനധികൃതമായ നിർമ്മാണ പ്രവർത്തനങ്ങൾ നിലംപരിശായതിനെ കണ്ട് കൈയ്യടിച്ചവരുടെ കൂട്ടത്തിൽ ഉള്ളവർ ദ്വീപിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചതിനെതിരെ കണ്ണീർ വാർക്കുന്നു... വർഷങ്ങൾക്ക് മുൻപ് മൂന്നാറിലും, കുറച്ചു കാലങ്ങൾക്ക് മുൻപ് മരടിലും നാം കണ്ടത് അനധികൃത നിർമ്മാണങ്ങൾ കേരള സർക്കാർ അനുമതിയോടെ പൊളിച്ചു നീക്കുന്നതാണ്... ആ സംഭവങ്ങളെല്ലാം ആഘോഷിച്ച ഇവിടുത്തെ വാർത്താ മാധ്യമങ്ങൾ ദ്വീപിലെ നടപടിയെ വിമർശിക്കുന്നു... അവിടെ മതം നിഷ്കർഷിക്കുന്ന ഒന്നിനു വേണ്ടിയല്ല മറിച്ച് കളക്ടീവ് ആയ മതഭൂരിപക്ഷത്തെ നിയമ വിരുദ്ധ പ്രവർത്തനത്തെ അനുകൂലിച്ചായാലും പ്രീണിപ്പിക്കുക എന്ന ഉദ്ദേശം മാത്രമാണുള്ളതെന്ന് കാണാം... 

     സ്കൂളുകളിൽ നോൺവെജിറ്റേറിയൻ ഭക്ഷണം ഉച്ചഭക്ഷണത്തിൽ നിന്നും ഒഴിവാക്കിയതും, ഗോവധ നിരോധനം ഏർപ്പെടുത്തിയതും രാഷ്ട്രീയപരമായാണ് വിമർശിക്കപ്പെടുന്നത്... വെജിറ്റേറിയൻ ഭക്ഷണം ശരിയായ രീതിയിൽ ഉപയോഗിക്കാത്ത കുട്ടികളിലെ പോഷകാഹാര കുറവ് ഇവർക്ക് ഒരു വിഷയമേ അല്ല... ഗോവധ നിരോധനവും, വെജിറ്റേറിയനിസ്സവും സംഘ പരിവാർ അജണ്ടയാണെങ്കിൽ അത് ആദ്യമായി രാജ്യത്ത് നടപ്പിലാക്കുന്ന ഇടമല്ലല്ലോ ലക്ഷദ്വീപ്...? ഗോവധ നിരോധനം നടപ്പിലാക്കിയ മറ്റു സംസ്ഥാനങ്ങളിൽ വിജയിക്കാതെ പോയ എതിർ സ്വരങ്ങളെ ഇസ്ലാമിക ഭൂരിപക്ഷ പ്രദേശമായ ദ്വീപിൽ വിജയിപ്പിച്ച് എടുക്കാം എന്നാണോ ഇക്കൂട്ടർ കരുതുന്നത്...? അങ്ങനെയെങ്കിൽ ആ പ്രതിഷേധം ദ്വീപ് നിവാസികളോടുള്ള കരുതലിന്റെ അടിസ്ഥാനത്തിൽ അല്ല... മറിച്ച് മതത്തെ കൂട്ടുപിടിച്ച് നടത്താൻ ശ്രമിക്കുന്ന കേവലം രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളത്...! മാത്രമല്ല കേരളം പോലെ ആഴ്ചയിൽ ഒരു ദിവസം പോലും സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നോൺവെജിറ്റേറിയൻ വിഭവങ്ങൾ ഉൾക്കൊള്ളിച്ചിട്ടില്ലാത്ത ഒരു സർക്കാർ ഭരണ പാർട്ടിക്ക് ലക്ഷദ്വീപിൽ നോൺ വെജിറ്റേറിയൻ വിഭവങ്ങൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്ന്  ഒഴിവാക്കിയതിനെ വിമർശിക്കാനുള്ള യാതൊരു ധാർമിക അവകാശവുമില്ല... 

     130 കോടിയിൽപ്പരം ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യ പോല ഒരു രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമങ്ങൾ ആവശ്യമില്ല എന്ന് സ്വബോധത്തോടെ ആർക്കും പറയാൻ കഴിയില്ല... നിലവിൽ രണ്ടു കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് പുതിയ നിയമം ബാധകമാകുന്നില്ല എന്ന് സുവ്യക്തമായി പറഞ്ഞിട്ടും അതേ വിഷയം ഉന്നയിച്ച് തന്നെ വീണ്ടും വിമർശനങ്ങൾ ഉന്നയിക്കുന്നത്,  വിമർശനങ്ങളെല്ലാം എല്ലാം ഒരു പ്രത്യേക ലക്ഷ്യത്തോടെ ഉള്ളതാണെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്... രാജ്യത്താദ്യമായി ഗോവധ നിരോധനം കൊണ്ടുവന്നത് കോൺഗ്രസ് ആണെന്ന കാര്യം വിമർശനങ്ങൾ ഉയർത്തുമ്പോൾ അവർ ഓർക്കുന്നതേ ഇല്ല... വിമർശനങ്ങളുടെ ഹേതു മതം മാത്രമായി ചുരുങ്ങുന്നു എന്നത് കൂടുതൽ വ്യക്തമാകുന്നു...

     ദ്വീപിന്റെ തനതായ സൗന്ദര്യത്തെയും, സംസ്കാരത്തെയും വികസനപ്രവർത്തനങ്ങൾ നശിപ്പിക്കുമെന്ന് വാദം ഉയർത്തുന്നവരുണ്ട്... നമ്മൾ 50 വർഷം മുൻപ് കണ്ടിരുന്നു ലക്ഷദ്വീപ് ഒരു മാറ്റത്തിനും വിധേയമാകാതെ, ആധുനിക ജീവിത സൗകര്യങ്ങൾ ഒന്നും ലഭ്യമാകാതെ അടുത്ത 100 വർഷത്തിനു ശേഷവും അതുപോലെ തന്നെ  കാണപ്പെടണം എന്നത് സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വീക്ഷണമല്ല... മനുഷ്യൻ അധിവസിക്കുന്ന എല്ലാ ഇടങ്ങളും മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു... ആധുനിക ജീവിത സൗകര്യങ്ങൾ അനുഭവിച്ചും ആസ്വദിച്ചും ജീവിച്ചു മരിക്കുന്നതിനുള്ള എല്ലാ അവകാശങ്ങളും ദ്വീപിലെ സാധാരണക്കാരായ മനുഷ്യർക്കുമുണ്ട്... കേന്ദ്ര ഗവൺമെന്റിന്റെ ഏതു പദ്ധതിയേയും മതത്തെ കൂട്ടുപിടിച്ച് പരാജയപ്പെടുത്താം എന്ന് കരുതുന്ന ഒരു വിഭാഗത്തിൻറെ അജണ്ട നടപ്പിലാക്കൽ മാത്രമാണ് ലക്ഷദ്വീപിന്റെ പേരിൽ ഇന്ന് കേൾക്കുന്ന വിമർശനങ്ങൾ...! അതിരപ്പള്ളി തുരന്നു നശിപ്പിക്കാൻ തയ്യാറെടുത്തു നിൽക്കുന്നവരും വിമർശന രംഗത്ത് മുൻപന്തിയിലുണ്ടെന്നുള്ളത് വലിയ തമാശ...

     സിനിമാശാലകൾ ഇസ്ലാമിന് ഹറാം ആയതുകൊണ്ട് അനുവദിക്കില്ല എന്ന് പറയുന്നത് വിമർശകർക്ക് വിഷയമേ അല്ല...!? സിനിമാ ഷൂട്ടിംഗ് അനുവദിക്കാത്തത് വിമർശന കാരണമല്ല...! സ്കൂളുകൾ, ആശുപത്രികൾ, തൊഴിൽ സൗകര്യങ്ങൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, പെട്രോൾ പമ്പുകൾ, വലിയ വിമാനങ്ങൾക്ക് വരെ ഇറങ്ങാൻ കഴിയുന്ന എയർ പോർട്ടുകൾ, തുടങ്ങിയവയുടെ അഭാവം കൂടാതെ ടൂറിസ്റ്റ് അനുമതി വിലക്കുകൾ ഇവയെല്ലാം വിമർശനാത്മകമായി അവതരിപ്പിച്ച് ദ്വീപ് ജനതയുടെ ജീവിത നിലവാരം ഉയർത്തുന്നതിനായി ഇപ്പോൾ കേൾക്കുന്ന ഒരു വിമർശന ജീവികളുടെയും ശബ്ദം നാം കേൾക്കുന്നില്ല... മതത്തെ മാത്രം അടിസ്ഥാനമാക്കി ഉയർന്നു കേൾക്കുന്ന വിമർശനങ്ങൾ ബഹുമാനം അർഹിക്കുന്നില്ല എന്ന് പറയേണ്ടി വരുന്നു... ദ്വീപ് ജനതയുടെ പ്രതിശീർഷ വരുമാനവും, ദ്വീപിൽ എത്രപേർ ഇൻകം ടാക്സ് നൽകുന്നവരാണ് എന്നും ഒരു പഠനം നടത്തിയാൽ ദ്വീപ് ജനതയ്ക്ക് കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ച ജീവിത നിലവാര മുരടിപ്പിനെക്കുറിച്ച് ഒരു രേഖാചിത്രം ലഭിക്കും... ട്യൂണക്കും, ചകിരിക്കും അപ്പുറമുള്ള തൊഴിൽ- വരുമാന മാർഗ്ഗങ്ങൾ അവർക്ക് മുന്നിലും തുറന്നിടണം... 

     ലക്ഷദ്വീപിലെ ഭൂരിപക്ഷം വരുന്ന ജനവിഭാഗം ഇസ്ളാം മതവിശ്വാസികളാണെന്ന് വിമർശകർ തന്നെ വിളിച്ചു പറയുന്നു... കേന്ദ്ര ഗവൺമെന്റിനെ ഏതു വിധേനയും പരാജയപ്പെടുത്തുക എന്ന അജണ്ട സൂക്ഷിച്ചുകൊണ്ട് ലോകത്തെ എല്ലാ സംഭവവികാസങ്ങളും ഉപയോഗിക്കാൻ ലക്ഷ്യം വെച്ച ഒരു സംഘം സത്യത്തിൽ ലക്ഷദ്വീപിലെ ഭൂരിപക്ഷം വരുന്ന ഇസ്ലാമിക വിശ്വാസികളുടെ ഉയർന്ന ജീവിത നിലവാരത്തിന്റെ സാധ്യതകളെയാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്...  അതിൽ നിന്ന് മനസ്സിലാക്കാൻ കഴിയും ഈ വിമർശനം ഇസ്ലാം മത വിശ്വാസികളുടെ ഉന്നമനത്തിനായി കേൾക്കുന്നതല്ലാ എന്നും പിൻ വേദിയിൽ തയ്യാർ ചെയ്യുന്ന തിരക്കഥകളുടെ പകർന്നാടലുകൾ തന്നെ എന്നും..! ജിഹാദികൾക്ക് കവറിംഗ് ഫയർ എന്ന നിലയിൽ പ്രസ്ഥാവനകൾ നടത്തുന്നവർ ഭാവികാലത്ത് ഒറ്റുകാർ എന്ന് വാഴ്ത്തപ്പെടും... 

     കഴിഞ്ഞ കാലങ്ങളിൽ നടന്ന പല വിമർശനങ്ങളെയും സൂക്ഷ്മമായി പരിശോധിച്ചാൽ വ്യക്തമായി കാണാൻ കഴിയുന്ന ഒന്നുണ്ട്... ലോകത്ത് നടക്കുന്ന ഏതൊരു സംഭവ വികാസത്തെയും മതവുമായി ചേർത്തുവെച്ച് പക്ഷം പിടിച്ച് വലിയ കോലാഹലങ്ങൾ സൃഷ്ടിക്കുക... അതുവഴി ഇസ്ലാമിക സമൂഹത്തെ ആകമാനം ഞങ്ങൾ പിന്തുണക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാനും ഇക്കൂട്ടർ ശ്രമിക്കുന്നു... പക്ഷേ ആ പുക മറയിൽ ഇവർ ഒളിച്ചു നടത്താൻ ശ്രമിക്കുന്നത് ഇസ്ലാമിക തീവ്രവാദവും ജിഹാദുമാണ്... ലോകത്തെവിടെയും ഇസ്ലാമുകൾ തന്നെ കൊല്ലപ്പെടുന്ന ജിഹാദി ആക്രമണങ്ങളിൽ ഇതേ വിമർശകരുടെ ശബ്ദം കൊല്ലുന്ന ജിഹാദികൾക്ക് അനുകൂലമാണ്... സമാധാന കാംക്ഷികളായ ബഹുഭൂരിപക്ഷം വരുന്ന ഇസ്ലാം മത വിശ്വാസികളും ജിഹാദിനെ അനുകൂലിക്കുന്ന തീവ്രവാദികൾക്കൊപ്പമാണ് എന്നു വരുത്തിത്തീർക്കാനാണ് ഈ വിമർശകർ ശ്രമിക്കുന്നത്... ഈ കെണി തിരിച്ചറിഞ്ഞു കൊണ്ടുതന്നെ രാജ്യത്ത് തിരിച്ചറിയുന്ന ചില വ്യക്തിത്വങ്ങളും ഇവർക്ക് അനുകൂലമായ സംസാരിക്കുന്നു എന്നത് ഭാവിയുടെ ഭീഷണിയായെ കാണാൻ കഴിയുകയുള്ളൂ...

     ലക്ഷദ്വീപ് ജനതയെ പരിഗണിക്കുന്നവർ  അഡ്മിനിസ്ട്രേറ്റർ നടത്തുന്ന പരിഷ്ക്കാര പ്രവർത്തനങ്ങളെ പിന്തുണയ്ക്കണം... ഇന്ത്യാ മഹാരാജ്യത്തിലെ വിശാലമായ ജനാധിപത്യത്തിൻറെ എല്ലാ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും, നിയമത്തിന്റെ സുരക്ഷിതത്വവും ദ്വീപ് ജനങ്ങൾക്ക്  എത്തിച്ചു നൽകുന്നതിനുള്ള ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്... അവയെല്ലാം ആസ്വദിച്ചു ജീവിച്ചു മരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭാരതത്തിലെ പ്രജകളായി അവർ ജീവിച്ചിരുന്നു എന്ന് പറയുന്നതിന് എന്തർത്ഥമാണുള്ളത്!?? 

     ഇസ്ലാം മത വിഭാഗത്തെ ആകമാനം സംരക്ഷിക്കുന്നു എന്ന വ്യാജേന ജിഹാദികളുടെ പ്രീതി പിടിച്ചു പറ്റുന്നതിനു വേണ്ടിയാണ് കേരള നിയമസഭ ദ്വീപിലെ വികസന പ്രവർത്തനങ്ങൾക്കെതിരെ പ്രമേയം പാസാക്കുന്നത്... ഒരു വലിയ ജനവിഭാഗത്തിന്റെ ജീവിത ഉന്നമനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ഒരു നിയമസഭാ ആകമാനം തുരങ്കം വയ്ക്കാൻ തയ്യാറാവുന്നു എന്നത് തന്നെ എന്നെ ഖേദകരമായ വസ്തുതയാണ്... എസ്ഡിപിഐ പോലെയുള്ള ഉള്ള തീവ്രവാദ സംഘടനകളുടെ വോട്ട് വാങ്ങി ജയിച്ച ഭരണവർഗവും അവർക്ക് വിടുവേല ചെയ്യാൻ തയ്യാറായ നട്ടെല്ലില്ലാത്ത പ്രതിപക്ഷവും ചേർന്ന് പാസാക്കിയ പ്രമേയം കേരള ജനതയുടെ ഒന്നായ ശബ്ദമായി കണക്കാക്കാൻ കഴിയില്ല...

ദ്വീപിന്റെ വികസനത്തിനും അവിടുത്തെ ജനതയുടെ ജീവിത ഉന്നമനത്തിനുവേണ്ടി ഉയരുന്ന വലിയൊരു ശബ്ദം ഇവിടെ ഉണ്ടാകട്ടെ...

[Rajesh Puliyanethu

 Advocate, Haripad]

Monday 8 February 2021

ആരാണ് 'സാധാരണക്കാരൻ'....???


       ആരാണ് സാധാരണക്കാരൻ എന്ന് സന്ദർഭവശാൽ ഒരു സുഹൃത്ത് ചോദിച്ചു... ആരാണ് സാധാരണക്കാരൻ എന്ന് അദ്ദേഹത്തിന് ധാരണ ഇല്ലാത്തതിനാലാണ് അങ്ങനെ ചോദിച്ചതെന്ന് കരുതുക വയ്യ... ആ ചോദ്യം ഒരാൾക്ക് നേരെ ചോദിച്ചാൽ വിശദീകരിയ്കുക ശ്രമകരമാകുമെങ്കിലും നമുക്കെല്ലാം ആരാണ് സാധാരണക്കാരൻ എന്ന് വ്യക്തമായി അറിയാം... കാരണം നമ്മളിലെല്ലാം ഒരു സാധാരണക്കാരനുണ്ട്... ഉപ്പിന്റെ രുചി എന്തെന്ന് ചോദിച്ചാൽ നമുക്കെല്ലാം അറിയാം... ഉപ്പു കഴിച്ചിട്ടുള്ളവന് മാത്രമേ ഉപ്പിന്റെ രുചി തിരിച്ചറിയാനും കഴിയൂ... എങ്കിലും നമുക്കെല്ലാം ഉപ്പിന്റെ രുചി തിരിച്ചറിയാം... കാരണം നാമെല്ലാവരും ഉപ്പ് കഴിച്ചിട്ടുള്ളവരാണ്... അതുപോലെ നമുക്കെല്ലാം സാധാരണക്കാരൻ ആരാണെന്നു നന്നായി അറിയാം... 

       സാമൂഹിക ജീവിതത്തിൽ പണത്തിനു വളരെയധികം പ്രാധാന്യം ഉള്ളതിനാൽ, 'സമ്പത്ത് ഇല്ലാത്തവൻ സാധാരണക്കാരൻ' എന്ന രീതിയിൽ വിശദീകരിക്കപ്പെടുന്നു... മറ്റൊരു വ്യാഖ്യാനം കേട്ടത് വിദ്യാഭ്യാസം ഇല്ലാത്തവനാണ് സാധാരണക്കാരൻ എന്നതാണ്... എന്നാൽ അതൊന്നുമല്ല സാധാരണക്കാരൻ എന്നതാണ് എൻ്റെ പക്ഷം... "ഏതൊരു വ്യവസ്ഥയോടും അകന്നു നിൽക്കുന്നവനാണ് സാധാരണക്കാരൻ"... സാധാരണക്കാരൻ ആവുക എന്നത് മേന്മയേറിയ കാര്യമല്ല... എന്നാൽ ഏതെങ്കിലുമൊക്കെ വ്യവസ്ഥകളോട് സാധാരണക്കാരനായിരിക്കാൻ കഴിയാത്തവരായി ആരുമില്ല... ""സാധാരണക്കാരനായി ഇരിക്കാൻ കഴിയാത്തത് ദൈവത്തിനു മാത്രമാണ്""... ഇവിടെ 'വ്യവസ്ഥ' എന്ന വാക്കിനെ വിശാലമായ അർഥത്തിൽ കാണുകയും വേണം...

       'സമ്പത്ത്' എന്നതിനെ ഒരു വ്യവസ്ഥയായി സ്വീകരിക്കുമ്പോളാണ് സമ്പത്ത് ഇല്ലാത്തവൻ സാധാരണക്കാരനാകുന്നത്... അവിടെ സമ്പത്തില്ലാത്തവൻ എന്ന നിർവചനത്തിൽ മാത്രം സാധാരണക്കാരൻ എന്നതിന്റെ വിശദീകരണം ഒതുങ്ങി നിൽക്കുന്നില്ല... 'വിദ്യാഭ്യാസം' എന്ന വ്യവസ്ഥയെ 'സമ്പത്ത്' എന്ന വ്യവസ്ഥക്ക് പകരം വെച്ച് ചിന്തിച്ചു നോക്കൂ... അവിടെ വിദ്യാഭ്യാസം ഇല്ലാത്തവനാണ് സാധാരണക്കാരൻ... സമ്പത്ത് ഉള്ളവനും വിദ്യാഭ്യാസം ഇല്ലാത്തവനും ആയ ഒരുവനെക്കുറിച്ചു ചിന്തിക്കൂ... അവൻ സമ്പത്തിന്റെ കാര്യത്തിൽ അസാധാരണനും, വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ സാധാരണക്കാരനുമാണ്... അതുപോലെ തന്നെ തിരിച്ചും ചിന്തിച്ചാലോ? വിദ്യാഭ്യാസം ഉള്ളവനും, സമ്പത്ത് ഇല്ലാത്തവനുമായ ഒരുവനോ?? അവൻ സമ്പത്ത് എന്ന വ്യവസ്ഥിതിയിൽ അയാൾ സാധാരണക്കാരനാണ്... ഇവിടെയെല്ലാം ഏതെല്ലാം വ്യവസ്ഥയിൽ നിന്നാണോ ഒരുവൻ അകന്നു നിൽക്കുന്നത് ആ വ്യവസ്ഥയിൽ അവൻ സാധാരണക്കാരനാകുന്നു... ആ വ്യവസ്ഥയിൽ മാത്രം... 

       ഒരു പ്രഗത്ഭനായ ഹൃദ്രോഗ വിദഗ്ദ്ധനെക്കുറിച്ചു ചിന്തിക്കൂ... ഹൃദയമാറ്റ ശസ്ത്രക്രിയകൾ പോലും അതി വിദക്തമായി നടത്തുന്ന ഒരു ഡോക്ടർ... ഒരു ചെറിയ ഡിസ്പെന്സറിയിൽ ഇരുന്നു ചികിൽസകൾ നടത്തുന്ന മറ്റൊരു ഡോക്ടർ... അദ്ദേഹത്തിൻറെ ചികിൽസയിൽ കോമ്പ്ലിക്കേറ്റഡ് ആയ വിഷയങ്ങൾ അദ്ദേഹം മുൻപ് പറഞ്ഞ  പ്രഗത്ഭനായ ഹൃദ്രോഗ വിദഗ്ദ്ധന്റെ ചികിൽസക്കായി നിർദ്ദേശിച്ചയക്കുന്നു... അവിടെ ഈ രണ്ടു ഡോക്ടർ മാരേയും തുലനം ചെയ്തു സംസ്സാരിക്കുമ്പോൾ നമ്മൾ ഡിസ്പെൻസറിയിലെ ഡോക്ടറെക്കുറിച്ചു പറയും "സാധാരണ ഡോക്ടര്"... അദ്ദേഹം നടത്തിവരുന്ന ചെറിയ ഡിസ്പെൻസാറിയെക്കുറിച്ചു പറയും "സാധാരണ ഡിസ്‌പെൻസറി".. ആദ്യം പറഞ്ഞ ഡോക്ടർ എങ്ങനെ അസാധാരണമോ,, പ്രഗത്ഭമോ ആയി?? ചെറിയ ഡിസ്‌പെൻസറി എങ്ങനെ സാധാരണവും സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എങ്ങനെ പ്രഗല്ഭമായി?? ഉത്തരം നിസ്സാരമാണ്... അവിടെ ഹൃദ്രോഗ ചികിൽസ എന്ന വ്യവസ്ഥയുമായി കൂടുതൽ അകന്നു നിൽക്കുന്ന സംവിധാനം "സാധാരണം" എന്ന് പറയുന്നു... ഇതേ ഡിസ്‌പെൻസറിയിലെ ഡോക്ടറെ ഒരു മരംവെട്ടുകാരനുമായി ചേർത്തു ഹൃദ്രോഗ ചികിൽസ ചിന്തിക്കൂ.. അവിടെ മരംവെട്ടുകാരൻ സാധാരണക്കാരനാണ്... എന്നാൽ മരം വെട്ടുകലയാണ് വ്യവസ്ഥയെങ്കിൽ ഡോക്ടർ സാധാരണക്കാരനാണ്... 

       പ്രസക്തമായ ഓരോ അവസരത്തിലും ഉയർന്നു വരുന്ന അവസ്ഥയോട്  എത്രത്തോളം ചേർന്നു നിൽക്കുന്നു എന്നതാണ് 'സാധാരണം' എന്ന വിശേഷണത്തിന് ഹേതുവാകുന്നത്‌... പ്രസ്തുത വ്യവസ്ഥയോട് അകലം കൂടുന്തോറും സാധാരണക്കാരന്റെ പ്രതികരണത്തിലും, പെരുമാറ്റത്തിലും, സമീപനങ്ങളിലും വ്യക്തതയും കാതലും കുറയുന്നതായും കാണാം... അത് സ്വോഭാവികവുമാണ്... പക്ഷെ തൻ്റെ പ്രസ്തുത വ്യവസ്ഥയോടുള്ള അകലക്കൂടുതലാണ് തന്റെ സമീപനത്തിലെ പോരായ്മ എന്നത് മനസ്സിലാക്കാതെ ആ ''സാധാരണ" പ്രതികരണത്തെ ആധികാരികമെന്ന് കരുതി നിലകൊള്ളുന്ന കാഴ്ചയും നമ്മൾ കാണാക്കാറുണ്ട്... 

       ചിലർ ചില വിഷയങ്ങളോട് വൈകാരികമായും, തീഷ്ണമായും പ്രതികരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.. അതിനൊരു ഉദാഹരണമാണ് ചില "മതവികാരങ്ങൾ വൃണപ്പെട്ടു" എന്ന നിലയിലെ പെരുമാറ്റങ്ങൾ... പക്ഷെ അദ്ധ്യാത്‌മികതയിലും,, മത ചിന്തയിലും ആഴമേറിയ പഠനങ്ങൾ നടത്തിയവർ അപ്രകാരം എല്ലാ വിഷയങ്ങളിലും തീഷ്ണമായി പ്രതികരിക്കുന്നത് കണ്ടിട്ടില്ല... അതിനു കാരണം അവർ പ്രസ്തുത വ്യവസ്ഥയോട് കൂടുതൽ അടുത്തു നിൽക്കുന്നു എന്നതാണ്... ചടുലമായ പ്രതികരണം പലപ്പോഴും "സാധാരണ" യുടെ സവിശേഷതയാണ്...  പക്ഷെ ഈ സവിശേഷതയെ അഡ്രെസ്സ് ചെയ്യാതെ പോകാൻ കഴിയുകയുമില്ല... കാരണം ഏതൊരു വ്യവസ്ഥയോടും ചേർത്തു നിർത്തുമ്പോൾ ആ വ്യവസ്ഥയിലെ സാധാരണക്കാരാണ് അധികവും... 

       ഒരു സാധാരണക്കാരനായി ജീവിക്കാനാണ് ആഗ്രഹം എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്...  'ലളിതമായാണ്' എന്ന് മാത്രമാണവിടെ .അർത്ഥമാക്കുന്നത്... പക്ഷെ ലളിതമാകുന്നത് വ്യവസ്ഥയോട് അകലം പാലിക്കുന്നത് ആകുമ്പോൾ അതത്ര മേന്മയുള്ളതാകുന്നില്ല...

[Rajesh Puliyanethu

 Advocate, Haripad]