Sunday 29 November 2015

അസ്സഹിഷ്ണതയിലൂടെ രാജ്യം.....!!

'അസ്സഹിഷ്ണത'   ഈ വാക്കാണ്‌ കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായി രാജ്യത്ത് കൂടുതലായി പറഞ്ഞു കേൾക്കുന്നത്... ചില വിമർശനാത്മകമായ ചോദ്യങ്ങളോട് ചില പ്രമുഖർ അസ്സഹിഷ്ണത പുലർത്തിയിരുന്ന വാർത്തകൾ മുൻകാലങ്ങളിൽ നാം കേട്ടിട്ടുണ്ട്... അതിന് പേരുകേട്ട ഒരു നേതാവാണ് Mrs മമതാ ബാനർജി.... തന്റെ പ്രവർത്തിയെ ചോദ്യം ചെയ്യുക,, വിമർശിക്കുക എന്നിവയോട് സൌമ്യമായി പ്രതികരിക്കാനോ, മറുപടി പറയാനോ ശ്രമിക്കാതെ അസ്വസ്ഥമായി പെരുമാറുക, എഴുനേറ്റു പോവുക തുടങ്ങിയ പെരുമാറ്റങ്ങൾ നടത്തുക.... ഇതെല്ലാം കണ്ടുനിന്നവർ അവർ സഹിഷ്ണത വളരെക്കുറഞ്ഞ വ്യക്തിയാണ് എന്ന് പറഞ്ഞു... അവിടെ ചോദ്യകർത്താവല്ല, മറിച്ച് ഉത്തരം പറയേണ്ട ആളാണ്‌ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്.... 

ഭാരതത്തിൽ അസഹിഷ്ണുത നിലനിൽക്കുന്നു എങ്കിൽ അത് ആരുടെ  ചോദ്യത്തിൽ നിന്നും ഉണ്ടാകുന്നതാണ്...?? അസഹിഷ്ണുത ഉളവായത് ആർക്കാണ്?? എന്തു മറുപടി നൽകുന്നതിലുള്ള വിമുഖതയാണ്‌ അസ്സഹിഷ്ണതയായി രൂപാന്തരപ്പെട്ടത്?? ഈ അസ്സഹിഷ്ണതക്ക് എത്രകാലത്തെ പഴക്കമുണ്ട്?? രാജ്യത്ത് അസ്സഹിഷ്ണത നിലനിൽക്കുന്നതിൽ നിന്നും നേട്ടം കൊയ്യുന്നതാരാണ്?? അസ്സഹിഷ്ണതയുടെ പ്രചാരകർ ആരൊക്കെയാണ്?? 

രാജ്യത്ത് അസ്സഹിഷ്ണതനിലനിൽക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് "മതപരമായ" അസഹിഷ്ണുതയാണ്... ശ്രീ നരേന്ദ്രമോടിയുടെ നേതൃത്വത്തിൽ ബി ജെ പി അധികാരത്തിൽ വന്നതിനു ശേഷം മുസ്ലീം ജനവിഭാഗത്തിന് ഇവിടെ ജീവിക്കാൻ കഴിയാത്ത വിധത്തിലുള്ള സാഹചര്യം സംജാതമായെന്നാണ് പ്രധാന പ്രചരണം.. പക്ഷെ അത് ആവിഭാഗത്തിന് അസ്സഹിഷ്ണത മറ്റു മതവിഭാഗങ്ങളോട് ഉണ്ടായെന്നാണോ,, മറിച്ച് ഹിന്ദു സമൂഹം മുസ്ലീം ജനതയോട് അസ്സഹിഷ്ണതയോട് പെരുമാറുന്നുവെന്നാണോ എന്ന് അസഹിഷ്ണുതയുടെ പ്രചാരകർ വ്യക്തമാക്കുന്നില്ല... അല്ലെങ്കിൽ പലരും പല അഭിപ്രായം പറയുന്നു എന്ന് കാണാം... 

ഗോവധനിരോധനത്തോട് ചേർന്ന് ഉയര്ന്നു വന്ന വിവാദങ്ങളാണ് 'അസ്സഹിഷ്ണത' എന്ന രീതിയിൽ രൂപാന്തരപ്പെട്ടത്... ഗോവധനിരോധനത്തെ  അനുകൂലിച്ചും പ്രതികൂലിച്ചും പലരും പ്രതികരിച്ചു.. ഗോവധനിരോധനം എന്നതിനെ 'ബീഫ് നിരോധനം' എന്ന് രൂപാന്തരപ്പെടുത്തി പ്രചരിപ്പിച്ചു... ഈ നിരോധനം മുസ്ലീം ജനവിഭാഗത്തോടുള്ള ആക്രമണമായി വ്യാഖ്യാനിക്കുന്നതിനും അസ്സഹിഷ്ണതാ വാദികൾക്ക് സാധിച്ചു എന്നതാണ് സത്യം... ഹിന്ദു സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ചില സംഘടനകളുടെ നേതാക്കൾ നടത്തിയ  "പശുവിറച്ചി കഴിക്കണമെന്നുള്ളവർ പാകിസ്ഥാനിലേക്ക് പോകട്ടെ" തുടങ്ങിയ പ്രസ്താവനകൾ ചെരിതിരിക്കലിനു അവസ്സരം കാത്തിരുന്നവർക്ക് തങ്ങളുടെ ജോലിയെ ആയാസ്സരഹിതമാക്കുന്നതിനും കഴിഞ്ഞു...   

ഭാരതത്തിൽ ഗോവധനിരോധനം ഒരു പുതിയ കാര്യമല്ല എന്നത് എല്ലാവർക്കും അറിയാം.. ഇരുപതിൽപ്പരം സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നതാണത്... അത്തരം നിയമ നിർമ്മാണങ്ങൾ കൊണ്ടുവന്നത് കൊണ്ഗ്രെസ്സ് ഗവണ്‍മെന്റുകളും ആയിരുന്നു... ഗോവധത്തെ എതിർക്കുന്നത് ഏതു രാഷ്ട്രീയ നേതൃത്വമാണെങ്കിലും സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെയാണ്.... രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് അപ്പുറം ഒരു വലിയ ജനതയുടെ വികാരസംരക്ഷണം അതിനു പിന്നിലുണ്ട്... ഹിന്ദുവിന്റെ വിശ്വാസ്സങ്ങളിലും, പുരാണങ്ങളിലും തുടങ്ങുന്ന 'കാമധേനു' മുതലിങ്ങോട്ട് ഗോക്കൾ ആരാധാനാ പാത്രങ്ങളാണ്... അങ്ങനെയുള്ള ഗോക്കളെത്തന്നെ കൊന്നുതിന്നാലെ ഉദരപൂരണം സാദ്ധ്യമാകൂ എന്ന് ശഠിക്കുന്നത് ആരാണ്?? അത്തരം ശാഠയങ്ങളല്ലേ സമൂഹത്തിൽ അസഹിഷ്ണതകൾ സ്രിഷ്ട്ടിക്കുന്നത്?? മറ്റൊരു മതസ്ഥന്റെ വിശ്വാസ്സപ്രമാണങ്ങളെ അങ്ങീകരിക്കാൻ തയ്യാറല്ല എന്ന് പ്രഖ്യാപിക്കുന്നവനും,, "നീ അതൊന്നും അങ്ങീകരിക്കേണ്ട കാര്യമില്ല,, കലാപങ്ങളിൽക്കൂടി ഹിന്ദുവിന്റെ വൈകാരികതയെ കുഴിച്ചുമൂടി അതിനുമേൽ നമുക്ക് കൊടിനാട്ടാം,, അതിനു ഞങ്ങളുണ്ട് കൂടെ,, പകരം ഞങ്ങൾക്ക് വോട്ടുതരിക" എന്ന് പ്രഖ്യാപിച്ച് സമൂഹമധ്യത്തിൽ സെമിനാറുകൾ സംഖടിപ്പിച്ചും, റാലികൾ നടത്തിയും ഈ രാജ്യത്ത് 'അസഹിഷ്ണത അതിർവരമ്പുകൾ ഭെദിക്കപ്പെട്ടിരിക്കുന്നു' എന്ന് വിളിച്ചു പറയുന്നവരല്ലേ അസഹിഷ്ണതയുടെ മൊത്തവ്യാപാരികൾ??   

ഗോവധനിരോധനം മഹാരാഷ്ട്രയിൽ നിലവിൽ വന്ന സാഹചര്യത്തെ മുതലെടുത്ത്‌ വർഗ്ഗീയ ധ്രുവീകരണത്തിനും, രാജ്യത്ത് ആകമാനം അസ്സഹിഷ്ണുത നിലനിൽക്കുന്നു എന്ന പ്രചരണത്തിനും ഉള്ള സാധ്യത ആരായുന്നതിനു പകരം അതിലെ രാജ്യോപകാരപ്രദമായ വസ്തുതകളെ സമൂഹമധ്യത്തിൽ വിശദീകരിക്കുന്നതിനുള്ള ഉത്തരവാദിത്വം എന്തുകൊണ്ട് അസഹിഷ്ണതാ വാദികൾ നടത്തിയില്ല?? അതിൽനിന്നുതന്നെ രാജ്യത്ത് അസഹിഷ്ണത നിലനിൽക്കുന്നു എന്ന് പ്രചരിപ്പിക്കുന്നതിനു പിന്നിലുള്ള അവരുടെ താൽപ്പര്യങ്ങൾ സ്പഷ്ട്ടമാകുന്നതാണ്... പാലിലും പാൽ ഉൽപ്പന്നങ്ങളിലും രാജ്യത്ത് നിലനിൽകുന്ന സ്വയംപര്യാപ്തത നിലനിൽക്കണമെങ്കിൽ ഗോവധ നിരോധനം നടപ്പിലാക്കിയെ തീരൂ..  ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലിമേച്ചിലിനായി ഉപയോഗിക്കുന്ന ഏക്കർ കണക്കിന് വരുന്ന പൊതുഭൂമി അമിതമായി ഉണ്ടാകുന്ന ഗോവധത്തിൽക്കൂടി അനാഥമാവുകയും ക്ഷീരകർഷകരുടെ കൃഷിയിടങ്ങളായി കരുതേണ്ട അത്തരം ഭൂമി കൈയ്യേറ്റങ്ങൾക്ക്‌ വിധേയമാവുകയും ചെയ്യും... ഇതിനെല്ലാം പുറമേ,, ഗോമാംസ്സത്തിന്റെ കയറ്റുമതിയുടെ പിന്നിൽ നടക്കുന്ന പ്രത്യേകിച്ച് മഹാരാഷ്ട്രാ കേന്ദ്രമാക്കി നടക്കുന്ന ഹവാലാ പണമിടപാടുകളെ നിയന്ത്രിക്കുക, അതുവഴി തീവ്രവാദികൾക്കും, മുംബൈ അധോലോകത്തിനും ഉള്ള ധനാഗമനമാർഗ്ഗങ്ങൾ തടയുക,, അങ്ങനെ തുടരുന്ന വളരെ അധികം രാജ്യതാൽപ്പര്യങ്ങൾ നിലനില്ക്കുന്ന ഒരു തീരുമാനത്തെ ദുർവ്യാഖ്യാനിച്ച് രാജ്യത്ത് അസഹിഷ്ണത നിലനിൽക്കുന്നു എന്ന് പ്രചരിപ്പിച്ച് കലാപം സൃഷ്ട്ടിക്കാൻ ശ്രമിക്കുന്നവർക്ക് ഹിഡൻ അജണ്ടകൾ ഉണ്ടെന്ന് മനസ്സിലാക്കാൻ ''അസഹിഷ്ണത'' എന്ന വാക്കുകേൾക്കുന്നപാടേ വാളെടുത്തു പ്രതികരിക്കാനിറങ്ങാതെ വിശദമായി ഒന്നു ചിന്തിക്കാനുള്ള പാടവം കാട്ടിയാൽ മതി....  

ഇവിടെ ചിലരോട്‌ 'പാകിസ്ഥാനിലേക്ക് പോകൂ',, എന്ന് ചില നേതാക്കൾ പറഞ്ഞതിനെയാണ് അസഹിഷ്ണതയുടെ ആഴം തെളിയിക്കാനായി പലരും എടുത്തുപറഞ്ഞത്‌... അവിടെയും ചിന്തിക്കാനുള്ള സാവകാശം പോലും പൊതുജനത്തിന് നൽകാതെ രാജ്യം അസഹിഷ്ണതമൂലം നട്ടം തിരിയുന്നു എന്ന് പ്രചരിപ്പിക്കാനാണ് അസഹിഷ്ണതതാ വാദികൾ ശ്രമിച്ചത്‌... പാകിസ്ഥാനിലേക്ക് പോകൂ എന്ന് പറയുന്നത് പ്രതീകാത്മകമായ ഒരു നാടുകടത്തൽത്തന്നെയാണ്... പക്ഷെ അത് ഇവിടുത്തെ സമസ്ഥ മുസ്ലീം ജനതയോടുമല്ല പറയുന്നത്...മറിച്ച് ഭാരതത്തെ സ്നേഹിക്കാത്ത,, ഇവിടുത്തെ നിയമങ്ങളെ വെലവെയ്ക്കാത്ത,, ഇവിടുത്തെ ഭരണഘടനയെ ബഹുമാനിക്കാത്ത,, ഇവിടുത്തെ സംസ്ക്കാരത്തെ പുശ്ചിക്കുന്ന,, രാജ്യത്തിനെതിരെ രാജ്യത്തിനുള്ളിൽ നിന്നുകൊണ്ടുതന്നെ യുദ്ധം ചെയ്യുന്ന,, ഭാരതത്തെ സ്വന്തമെന്ന വികാരത്തോടെ ഉൾക്കൊള്ളാൻ കഴിയാത്തവരോടാണ് പറയുന്നത്... അങ്ങനെയുള്ളവർ രാജ്യത്തിന്‌ ഭാരം തന്നെയാണ്... അപ്രകാരമുള്ളവർ രാജ്യം വിട്ടു പോകുന്നതുതന്നെയാണ് ഉചിതം... എന്തുകൊണ്ട് 'പാകിസ്ഥാൻ' എന്നതും യുക്തിഭദ്രമാണ്. ഭാരതത്തെ സ്വന്തമെന്നനിലയിൽ സ്നേഹിക്കാത്തവൻ രാജ്യത്തിന്റെ ശത്രുവാണ്... ഭാരതത്തിന്റെ ഒരു ശത്രുരാജ്യം എന്ന വിശേഷണം പാകിസ്ഥാനോളം ചേരുന്ന ഒരു രാഷ്ട്രം ഉണ്ടെന്നുതോന്നുന്നില്ല... അതിനാൽ പാകിസ്ഥാൻ എന്ന് പറയുന്നു.. 'ഈ രാജ്യത്തിന്റെ ശത്രുക്കൾക്ക് ഈ മണ്ണിൽ സ്ഥാനമില്ല' എന്ന സന്ദേശം മാത്രമേ ഇത്തരം പ്രസ്ഥാവനകൾക്കൊള്ളൂ.... അതിനെ പെരുപ്പിച്ചു കാട്ടി നാടിനെ ഭിന്നിപ്പിച്ച് ഹിന്ദുവിന്റെയും, മുസ്സൽമാന്റെയും മനസ്സിൽ സ്പർഥ നിറച്ച് പോരടിപ്പിച്ചു നേട്ടം കൊയ്യാൻ ശ്രമിക്കുന്നവർ അതേ പാകിസ്ഥാനിൽ വരെപ്പോയി തങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കാൻ ഇരക്കുന്ന ഏറ്റവും ഭയാനകവും, മ്ലേശ്ച്ചവുമായ അവസ്ഥയും നമ്മൾ കണ്ടില്ലേ?? ഭാരതമല്ലാതെ മറ്റേതൊരു രാജ്യമായിരുന്നെങ്കിലും,, ശത്രുരാജ്യത്തുചെന്ന് സ്വന്തം ഭരണാധികാരിയെ അധികാരഭ്രിഷ്ട്ടനാക്കണമെന്ന് യാചിച്ച രാജ്യദ്രോഹിയുടെ സ്ഥാനം ശേഷിച്ചകാലം ഇരുളറയിലായിരിക്കും....

അസഹിഷ്ണതാ വാദം ഏറ്റുപിടിച്ചുകൊണ്ട് എരിതീയിൽ എണ്ണ ഒഴിക്കുക എന്ന ലക്ഷ്യവുമായി ചിലർ പുരസ്ക്കാരങ്ങൾ തിരികെ നൽകി... അതിലും പല വിഭാഗങ്ങളുണ്ട്... വർഷങ്ങളായി കൊണ്ഗ്രെസ് നേതാക്കളോടും ഭരണസംവിധാനങ്ങളോടും ചേർന്നുനിന്നുകൊണ്ട് സ്ഥാനമാനങ്ങളും മറ്റുപല പ്രിവിലേജസ്സും അനുഭവിച്ചു വന്നവർ,, അഴിമതിയിലൂടെ കൊണ്ഗ്രെസ്   സ്വോരൂപിച്ച പണം വിനിമയം നടത്തിയവർ,, രാജ്യത്ത് അസഹിഷ്ണ നിലനിൽക്കുന്നു എന്ന കാമ്പയിനിംഗിൽ വിശ്വസ്സിച്ച് പ്രതിഷേധിച്ചവർ... ഈ രാജ്യത്തുനിന്നും പുരസ്ക്കാരങ്ങൾ നേടാൻ തങ്ങൾ യോഗ്യരല്ല എന്ന തിരിച്ചറിവാണ് ഒരുപക്ഷെ പുരസ്ക്കാരങ്ങൾ തിരികെ നല്കിയവർക്കുള്ളതെങ്കിൽ സന്തോഷം!! 

അമീർ ഖാനെയും, ഷാരൂഖാനെയും പോലെ രാഷ്ട്രപുനർ നിർമ്മാണത്തിലൊ, പുരോഗതിയിലോ, മുൻകാലങ്ങളിൽ യാതൊരു താല്പ്പര്യവും പ്രകടിപ്പിക്കാതെയും, സംഭാവനകൾ ചെയ്യാതെയും തങ്ങളുടെ കച്ചവടവും താല്പ്പര്യങ്ങളും മാത്രമായി കഴിഞ്ഞുവന്ന കലാകാരന്മാർ പോലും അസഹിഷ്ണ എന്ന പേരിൽ പ്രതികരണങ്ങളുമായി രംഗത്തെത്തി... മതത്തെ സംബന്ധിക്കുന്ന ഈ ഒരു വിഷയമല്ലാതെ മറ്റെന്തിനെക്കുറിച്ചെങ്കിലും ഇവർ ചുണ്ടുകൾ അനക്കിയിട്ടുണ്ടോ?? അധോലോക നായകനായ ദാവൂദ് നിയന്ത്രിക്കുന്ന വ്യാപാര മേഘല എന്ന പേരുദോഷം മുൻപേ നിലനിൽക്കുന്ന ബൊളീ വൂഡിൽ നിന്നുള്ള ഇവരുടെ പ്രതികരണങ്ങൾ എന്തൊക്കെ താൽപ്പര്യങ്ങൾ മുൻനിർത്തിയാണെന്നത്‌ തിരിച്ചറിയാൻ പ്രത്യേക അന്വേഷണം തന്നെ നടത്തണമെന്നാണ്‌ എൻറെ പക്ഷം...  പഞ്ചനക്ഷത്ര ജീവിതം നയിക്കുന്ന ഇവർക്ക് ഇവിടെ എന്തുതരം അസഹിഷ്ണ നിലനിൽക്കുന്നു വെന്നാണ്  മനസ്സിലായതെന്ന് സാധാരണക്കാർ തല പുകഞ്ഞുതന്നെ ആലോചിച്ചു... അമീർ ഖാന്റെ ഭാര്യ കണ്ട ദു:സ്വപ്നം എന്താണെന്നോ, രാജ്യം വിട്ടു പോകാൻ വരെ ആലോചന നടത്തേണ്ടിവന്ന എന്തു ദുർഗന്ധമാണ് അവർക്ക് ഈ രാജ്യത്തുനിന്നും ഉണ്ടായതെന്നും ആർക്കും മനസ്സിലായില്ല.. എന്നാൽ തുമ്മിയാൽ തെറിക്കുന്ന ഒരു മൂക്കു മാത്രമാണ് ഈ വിഭാഗത്തിന് രാജ്യത്തോടുള്ള താൽപ്പര്യം എന്ന് മനസ്സിലാവുകയും ചെയ്തു.... ദന്തഗോപുരങ്ങളിൽ ഇരുന്നുകൊണ്ട് സാധാരണ ജനക്കൂട്ടത്തിനു നേരെ ഇക്കൂട്ടർ കത്തിച്ചു വലിച്ചെറിഞ്ഞത് നനഞ്ഞ പടക്കമാണെന്ന തിരിച്ചറിവാകാം പിന്നീടു പ്രകടിപ്പിച്ച ഉൾവലിവും..........  

'പാകിസ്ഥാൻ അതിർത്തിയിൽ വെടിവെയ്പ്പ് നടത്തുന്നുണ്ടെങ്കിൽ അത് തീർച്ചയായും തീവ്രവാദികൾക്ക് നുഴഞ്ഞു കയറുന്നതിനുള്ള അന്തരീക്ഷം സൃഷ്ട്ടിക്കാനായിരിക്കും'... ഈ രാജ്യത്ത് ഇല്ലാത്ത അസഹിഷ്ണ ഉയർത്തിക്കാട്ടി പൊതുജനങ്ങളെ ഭിന്നിപ്പിച്ച് നിർത്താൻ  ശ്രമിക്കുന്നവർക്ക് അജണ്ടകൾ ഉണ്ടെന്ന് നിസ്സംശയം പറയാം... മതനിരപേക്ഷതക്ക് പെർകൊണ്ട നമ്മുടെ രാജ്യത്തിന് ലോക രാഷ്ട്രങ്ങളുടെ മുൻപിൽ ഉണ്ടായ മങ്ങലായി അസഹിഷ്ണതാ വിവാദം... ഈ രാജ്യത്ത് മത തീവ്രവാദികൾക്ക് തമ്പടിക്കുന്നതിനും അവരുടെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ട്ടിക്കാനേ അസഹിഷ്ണതാ വിവാദം ഉപകരിക്കൂ... രാജ്യത്തിനെതിരെ യുദ്ധം ചെയ്തവർക്ക് വേണ്ടിപ്പോലും പരസ്യമായി രംഗത്തുവന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉണ്ടിവിടെ... കരുതിക്കൂട്ടിയുള്ള ദുഷ്: പ്രചരണങ്ങൾക്കും,, വർഗ്ഗീയ ധ്രുവീകരനങ്ങൾക്കും വേണ്ടിയുള്ള കൊപ്പുകൂട്ടലുകൾ തുടങ്ങിയിട്ട് കാലങ്ങളായി...  കാളപെറ്റൂ എന്ന് കേൾക്കുന്ന പാടെ കയറെടുക്കുന്ന രീതിയിൽ നിന്നും മാറി രാജ്യസ്നേഹികളായവർ ഇത്തരം പ്രചരണങ്ങളെ അർഹമായ നിന്ദയോടെ തള്ളിക്കളയണമെന്നാണ് പറയുവാനുള്ളത്...  

അസ്സഹിഷ്ണതകൾ സൃഷ്ട്ടിക്കുന്നതിൽ രാഷ്ട്രീയപ്പാർട്ടികൾക്കും അവരുടെ നിലപാടുകൾക്കും നിർണ്ണായകമായ സ്വാധീനമുണ്ട്... അണികൾ തങ്ങളുടെ പ്രസ്ഥാനത്തിന്റെ നിലപാടുകൾ ഏറ്റു പിടിക്കുമെന്ന് നേതൃത്വം തിരിച്ചറിയുന്നുണ്ട്.. കൊണ്ഗ്രെസ്സും, സി പി എം ഉം ഉൾപ്പെടുന്ന പ്രതിപക്ഷ ലോബി അത്തരം സ്വാധീനത്തെത്തന്നെയാണ് വർഗ്ഗീയ ധൃവീകരണങ്ങൾക്കായി ബുദ്ധിപൂർവ്വം പ്രയോഗിക്കുന്നത്.. അവരാണ് രാജ്യത്ത് അസഹിഷ്ണ സൃഷ്ട്ടിക്കാൻ ശ്രമിക്കുന്നതും...!! കൂട്ടിന് രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കാൾ അജണ്ടകൾ നിശ്ചയിച്ചിട്ടുള്ള മാധ്യമങ്ങൾക്കൂടി ചേരുമ്പോൾ രാജ്യം അപകടത്തിന്റെ മുനമ്പിലെത്തുന്നു... അവർ ന്യൂനപക്ഷ പ്രീണനം പോതുനയമായി സ്വീകരിച്ചാണ് തങ്ങളുടെ ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്‌... ഹിന്ദുവിനെതിരെ ഉണ്ടാകുന്ന ഏതൊരു കടന്നുകയറ്റത്തിനും, ആക്രമണങ്ങൾക്കും പിന്തുണ നൽകുക... ഒരു ചാവേറാക്രമണകാരി ആണെങ്കിൽക്കൂടി മുസ്ലീം മതസ്ഥൻ എന്ന പേരിൽ പിന്തുണക്കുക... ഹിന്ദു സമൂഹം ഒന്നാകെ മുസ്ലീം വിരുദ്ധമാണെന്ന് പ്രചരിപ്പിക്കുക.. സമൂഹത്തിലെ സമസ്ഥ വിഷയങ്ങളിലും സമാന നിലപാടുകൾ പുലർത്തുക...  നൈതികതയുടെ ഒരംശം പൊലുമില്ലാത്ത ഇത്തരം പ്രവർത്തികളിൽക്കൂടി ഹിന്ദു സമൂഹത്തെ അസ്വസ്ഥമാക്കുക,, രാജ്യത്തെ ജനങ്ങളെ ഹിന്ദുമതസ്ഥൻ എന്നും, ഹിന്ദു ഇതര മതസ്ഥൻ എന്നും വേർതിരിച്ചു നിർത്തി  നടത്തുന്ന പ്രീണന നടപടികളിൽ പ്രതിഷേധിക്കുകയും, സംഘടിക്കുകയും ചെയ്യുന്ന ഹിന്ദുവിനെ നോക്കി വീണ്ടും വർഗ്ഗീയവാദി എന്ന് വിളിച്ചുപറയുകയും രാജ്യത്ത് അസ്സഹിഷ്ണത നിലനിൽക്കുന്നു എന്ന് പ്രചരിപ്പിക്കുകയും അതിനെതിരെ സെമിനാറുകളും റാലികളും സംഘടിപ്പിക്കുകയും ചെയ്യുക.... 

സ്വന്തം താൽപ്പര്യത്തിനും, അധികാരത്തിനും വേണ്ടി രാജ്യത്തിന്റെ യശസ്സിനെയും, മഹത്വത്തെയും കളങ്കപ്പെടുത്തി പ്രതിപക്ഷ ലോബി നടത്തുന്ന അസ്സഹിഷ്ണതാ പ്രചരണങ്ങൾ ഈ രാജ്യത്തെ സ്നേഹിക്കുന്ന വിവിധ മതസ്ഥരായ ജനകോടികൾ തിരിച്ചറിയും എന്നാ കാര്യത്തിൽ യാതൊരു സംശയവുമില്ല.... ഉത്തമർണ്ണന്മാർ എന്ന വിശേഷണത്തിൻ കീഴിൽ നിൽക്കുന്ന,, നിശ്ചിത ഗയിം പ്ലാനോടെ മുന്നോട്ടു പോകുന്ന ഒരു കൂട്ടത്തിനല്ലാതെ ഈ രാജ്യത്തെ പൊതുജനത്തിന് ഈ രാജ്യത്ത് എവിടെയാണ് അസ്സഹിഷ്ണത നിലനിൽക്കുന്നതെന്ന് ഇതുവരെ മനസ്സിലായിട്ടില്ല,, ഈ രാജ്യത്തിന്റെ ബഹുസ്വരത എവിടെയാണ് നഷ്ട്ടപ്പെട്ടതെന്നും മനസ്സിലായിട്ടില്ല.... രാജ്യത്തെ ശിഥിലീകരിക്കാൻ ശ്രമിക്കുന്ന ശക്ത്തികളെ കാലം വെളിച്ചത്തു കൊണ്ടുവരിക തന്നെ ചെയ്യും......    
    

[Rajesh Puliyanethu
 Advocate, Haripad]