Monday 24 March 2014

സഖാവ് വി. സ്സ് അച്ചുതാനന്ദന്റെ നിലപാട് മാറ്റം തെരഞ്ഞെടുപ്പു കാലത്ത് പാർട്ടിക്ക് ഗുണകരമോ?? ഇടതു- വലതു രാഷ്ട്രീയ കാലാവസ്ഥകൾ മാറിമറിഞ്ഞ്!!


       കമ്യുണിസ്റ്റ് മാർസിസ്റ്റ് പാർട്ടികൾക്ക് മേൽക്കൈയോടെതന്നെയാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിയതെന്ന് ആരും സമ്മതിക്കും... കരള സംസ്ഥാന സര്ക്കാരുകളുടെ അഴിമതി കഥകൾ, സരിതയും UDF നേതാക്കളും തമ്മിലുള്ള അവിശുദ്ധബന്ധ കഥകൾ, മുഖ്യമന്തി- സലിം രാജ് ആത്മബന്ധം, പോലീസ് അതിക്രമങ്ങൾ, അമിതമായ വിലക്കയറ്റം, കോണ്ഗ്രസ്സ് പാർട്ടിയിലെ നിങ്യമായ ഗ്രൂപ്പ് പടലപ്പിണക്കങ്ങൾ,  ആരെയും ലജ്ജിപ്പിക്കുന്ന ന്യൂനപക്ഷ പ്രീണനം അങ്ങനെ പോകുന്നു കൊണ്ഗ്രെസ്സ് സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതിനുള്ള കാരണങ്ങൾ... കൊണ്ഗ്രെസ്സ് പ്രവർത്തകർ  'UDF ഇത്തവണ പച്ച തൊടില്ല' എന്ന അടക്കം പറച്ചിലും, പൊതുവായി പുലഭ്യം പറച്ചിലും കേള്ക്കാൻ തുടങ്ങി...

    സമരങ്ങളിൽ  ലഭിച്ച പരാജയങ്ങളെല്ലാം വിജയങ്ങളായി പ്രഖ്യാപിച്ച്     കമ്യുണിസ്റ്റ് മാർസിസ്റ്റ് പാർട്ടികളും ഭരണ പക്ഷത്തിന്റെ യോജിച്ച എതിർപക്ഷമായി... എങ്കിലും ഭരണ പക്ഷത്തിന്റെ കെടുകാര്യസ്ഥതയിലും, അഴിമതിയിലും പ്രതിപക്ഷത്തിന്റെ പരാജയങ്ങളെ അധികമാരും ശ്രദ്ധിച്ചില്ല... വീണുകിട്ടിയ വിജയം പോലെ ലാവലിൽ കേസ്സിൽ സഖാവ് പിണറായി വിജയനെ കുറ്റവിമുക്തനുമായി പ്രഖ്യാപിച്ചു... കേരളത്തിലെ മുഴുവൻ പാർളമെൻറ് സീറ്റുകളിലും വിജയം ആഘോഷിക്കാൻ ഇടതുപക്ഷം കച്ചമുറുക്കിത്തന്നെയിരുന്നു... കേന്ദ്രത്തിൽ എത്ര MP മാരെ കൊണ്ഗ്രസ്സിനു സംഭാവന ചെയ്യാൻ കഴിയുമെന്നു ഇടതുപക്ഷ നേതാക്കന്മാർ അരണ്ട വെളിച്ചത്തിലിരുന്നു ചർച്ചയും നടത്തി... ഭാവിയിൽ ലംഘിക്കാനുള്ള പൊതുമിനിമം പരിപാടികൾക്ക് വരെ അവർ രൂപം നൽകി.. അപ്പോഴും ടി പി ചന്ദ്രശേഖരന്റെ രക്തക്കറ സിപിഎം ന്റെ മേൽ നിന്നും മാഞ്ഞു പോയിരുന്നില്ല...

       സിപിഎം ന് അനുകൂലമായി നിലനിന്നിരുന്ന സാമൂഹിക അന്തരീക്ഷത്തിൽ വിള്ളൽ വരുത്തിയത് പ്രധാനമായും ടി പി ചന്ദ്രശേഖരന്റെ കൊലപാതകികൾക്കെതിരെ വന്ന കോടതി വിധിയോടെയാണ്!! കൊടിസുനി അടക്കമുള്ളവർക്ക് നല്കിയ രാഷ്ട്രീയ- നിയമ പരിരക്ഷ, അപ്പീൽ നൽകുമെന്ന് സിപിഎം നേതാക്കൾ നടത്തിയ പരസ്യ പ്രസ്ഥാവനകൾ, വിധിക്കുശേഷവും ടി പി ക്കുനേരെ നടത്തിയ ആക്രോശങ്ങൾ, ഭർത്താവിന്റെ ഘാതകരെ ശിക്ഷികണമെന്ന് ആവശ്യപ്പെട്ട് ഒരു വിധവ നടത്തിയ സമരങ്ങൾക്ക് നേരേ പാര്ട്ടി നടത്തിയ പരിഹാസ്സങ്ങൾ, [[കെ.കെ രമ; ഭർത്താവിന്റെ രക്തത്തത്തിന് കൊതി പൂണ്ടവരെ തിരയുന്നു?? നരഭോജികൾ ചിരിക്കുന്നു!!]] ഇതിനെല്ലാം പുറമേ സിപിഎം ൻറെ മാനസ്സപുത്രന്മാരും വീര സഖാക്കളുമായ കൊടിസ്സുനി, മനോജ്‌ തുടങ്ങിയ കോടതി ശിക്ഷിച്ചു ജയിലിലടച്ച ക്രിമിനലുകളുടെ ശരീരം നുള്ളിനോവിച്ചതിൽ വിറപൂണ്ടു പോളിറ്റ് ബ്യൂറോ അംഗം വരെ പറന്നെത്തി നടത്തിയ പ്രകടനങ്ങൾ... സിപിഎം നേതാക്കൾക്കെതിരെയുള്ള ധാർഷ്ട്യം, മുതലാളിത്തപ്രേമം തുടങ്ങിയ പതിവ് ആരോപണങ്ങൾ UDF ഭരണത്തിലെ കൊള്ളരുതായ്മയിൽ മുങ്ങിത്തുടങ്ങിയിരുന്നെങ്കിലും ഇവയൊന്നും പൊതുസമൂഹത്തിന് ദഹിക്കത്തക്കതായിരുന്നില്ല.. നമോ വിചാർ മഞ്ചുകാരെ രക്തഹാര മണിയിച്ചു സ്വീകരിക്കുക, CMP യെ കൂടെ ചേർക്കാൻ തീരുമാനിക്കുക എന്നിവ കൂടി ആയപ്പോഴേക്കും സിപിഎം രക്തസാക്ഷികളെക്കൂടി വഞ്ചിചൂ എന്ന പൊതുസംസ്സാരം രൂപപ്പെട്ടു... 

       പാർട്ടിയിൽ ഒരു വിരുദ്ധ ശബ്ദമായി നിന്നിരുന്ന വി സ്സ് മാത്രമായിരുന്നു ഇത്തരം സിപിഎം തീരുമാനങ്ങളിൽ സിപിഎം നോട് ആഭിമുഖ്യമുണ്ടായിരുന്ന പൊതുസമൂഹത്തിന്റെ ആശ്വാസ്സം.. വി സ്സ്നു പിന്തുണ നൽകിക്കൊണ്ടായിരുന്നു, കമ്യുണിസ്റ്റ് പ്രസ്ഥാനം എടുക്കേണ്ട നിലപാട് എന്ത് എന്നത് ആ വിഭാഗക്കാർ പ്രകടിപ്പിച്ചിരുന്നത്.. ആ പിന്തുണ സിപിഎം നു പൊതുവായ രാഷ്ട്രീയ പിന്തുണയായും വോട്ടായും പരിണമിച്ചിട്ടുണ്ട്.. കഴിഞ്ഞ നിയമസ്സഭാതെരഞ്ഞെടുപ്പിൽ മുഴുവൻ മണ്ഡലത്തിലും മത്സ്സരിച്ച സ്ഥാനാർഥി സഖാവ് വി. സ്സ് അച്ചുതാനന്ദൻ  ആയിരുന്നുവെന്നു പത്രക്കാർ പറഞ്ഞതും അതിനെ ശരിവെയ്ക്കുന്ന തരത്തിൽ കേരളത്തിലുടനീളം ഇടതുപക്ഷ സ്ഥാനാർഥികളുടെ ഫ്ലെക്സ് ബോർഡുകളിൽ വി സ്സ് അച്ചുതാനന്ദന്റെ പടം സ്ഥാനം പിടിക്കുകയും ചെയ്തിരുന്നു... തെരഞ്ഞെടുപ്പു ഫലത്തിൽ ഇടത് അനുകൂല പ്രതിഫലനവും വി സ്സ് ഇഫ്ഫെക്റ്റിനുണ്ടായി...

       ന്യൂ ജെനെറേഷൻ കമ്മ്യുണിസ്റ്റുകൾക്ക് മാത്രമായിരുന്നു സഖാവ് വി. സ്സ് അച്ചുതാനന്ദൻറെ നിലപാടുകൾ ആലോസ്സരത സൃഷ്ട്ടിച്ചിരുന്നിരുന്നതെങ്കിൽ അദ്ദേഹത്തിൻറെ നിലപാടുകൾ പൊതുവെ പാർട്ടിക്ക് ഗുണകരമായിരുന്നു.. കമ്മ്യുണിസ്റ്റുപാര്ട്ടിയുടെ അടിസ്ഥാനതത്വങ്ങളെ ഇഷ്ട്ടപ്പെട്ടിരുന്നവർ സഖാവ് വി. സ്സ് അച്ചുതാനന്ദന്റെ നിലപാടുകളെ പിന്താങ്ങുകയും അതുവഴി പാർട്ടിക്ക് പിന്തുണയാകുകയും ചെയ്തിട്ടുണ്ട്.. പ്രത്യേകിച്ചു പൊതു പ്രവർത്തന രംഗത്തില്ലാത്ത നിഷ്പക്ഷമതികളും, പാർട്ടി അനുഭാവികളും..!! അത്തരം ജനവിഭാവങ്ങൽക്കിടയിൽ സഖാവ് വി. സ്സ് അച്ചുതാനന്ദന്റെ മലക്കം മറിച്ചിൽ നിലപാടുകൾ അസ്സഹിഷ്ണുത സൃഷ്ട്ടിക്കുകയും അതുവഴി ബാലറ്റ് പേപ്പറിൽ ഇടതുപക്ഷ വിരുദ്ധ വോട്ടായി പരിണമിക്കാനും ഇടയുണ്ട്... സഖാവ് വി സ് അച്യുതാനന്ദൻ... ആധുനിക കാലത്തെ പീറ്റർ അപ്പോസ്തലൻ !!

       ഭരണപക്ഷത്തിന്റെ നെറികേടുകളെ മാത്രം മനസ്സിൽ വെച്ച് പോളിംഗ് ബൂത്തിലേക്ക് വോട്ടർമാരെ അയക്കാത്ത ഇടതുപക്ഷ നിലപാടുകൾക്ക് നന്ദി പറയേണ്ടതുണ്ട്.. സ്ഥാനാർഥി നിർണ്ണയത്തിലും വിമർശനങ്ങൾ ഇരു മുന്നണികളിൽ നിന്നും ഉയരുന്നു.. എന്തായാലും പ്രവചനത്തിന് അതീതമായ ഒരു തെരഞ്ഞെടുപ്പു ഗെയിം മലയാളികൾക്ക് ഒരുക്കിത്തന്ന ഇരു ചേരികൾക്കും നല്ല നമസ്ക്കാരം തന്നെ പറയണം... കേരളത്തിൽ നടകുന്നത് ഇടതു- വലതു സൌഹൃദ മൽസ്സരങ്ങളാണെന്നും വടക്കോട്ട്‌ വിമാനം കയറുമ്പോൾ എല്ലാം ഒന്നായി മാറുമെന്ന് അറിയാമെങ്കിലും കേരളക്കര ഒന്നാകെ പോളിംഗ് ബൂത്തിൽ പോവുകയും വഴിപാടെന്നപോലെ വോട്ടു ചെയ്യുകയും ചെയ്യും... അതുവരെ തെരഞ്ഞെടുപ്പിന്റെ ആവേശത്തിരമാലകൾ ഉയർന്നുതന്നെ നിൽക്കട്ടെ...


[Rajesh Puliyanethu
 Advocate, Haripad]