Saturday 27 August 2011

അണ്ണാസമരവും, ഇന്ത്യന്‍ പരിതസ്ഥിതിയും .....

അഴിമതി എന്നത് സ്വാതന്ത്ര്യാനന്തര ഭാരതം അഭിമുഖീകരിക്കേണ്ടി വന്ന ഏറ്റവും വലിയ വിപത്തായിരുന്നു. സ്വാതന്ത്യ സമരം വിദേശ ശക്ത്തികള്‍ക്ക് എതിരായിരുന്നു എങ്കില്‍ അഴിമതിക്കെതിരെ ഭാരത ജനതയ്ക്ക് സമരം ചെയ്യണ്ടത്,  ഈ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയും, ഇവിടുത്തെ ജനതയുടെ അവകാശങ്ങളെ സംരക്ഷിച്ചു പിടിക്കുകയും ചെയ്യാന്‍ ചുമതലപ്പെട്ട ഭരണ വര്ഗ്ഗത്തിനെതിരെആണ്. അവര്‍ നമ്മെ ചൂഷണം ചെയ്യുന്നതിന് വിദേശ ശക്ത്തികളെ വരെ ആശ്രയിക്കുന്നു എന്നതാണ് ലജ്ജാകരമായ സത്യം!! ആരാണീ ഭരണവര്‍ഗ്ഗം?? ഇവിടുത്തെ ജനങ്ങള്‍ നമ്മെ സംരക്ഷിച്ചു ഭരിക്കാന്‍ നമുക്കിടയില്‍ നിന്ന് തന്നെ തെരഞ്ഞെടുത്തു വിടുന്ന കുറെ ആള്‍ക്കാര്‍. അതുപോലെ തന്നെ ഉദ്യോഗസ്ഥ വൃന്ദവും. ആഴിമതിക്കെതിരെ ഉണ്ടാകുന്ന ഏതൊരു സമരവും ദുര്‍ബലമായിപ്പോകുനതിന്റെ കാരണവും അതുതന്നെയാണ്. കാരണം ഒരു വ്യക്ത്തിക്ക് അഴിമതിക്കെതിരെ ഒരു സമരാഹ്വാനം നല്‍കുകയോ പ്രചാര വേല നടത്തുകയോ  ചെയ്യേണ്ടി വരുന്നത് പലപ്പോഴും താന്‍ തന്നെ പ്രതിനിധീകരിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്ന   ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് എതിരെ ആയിരിക്കുന്നതുകൊണ്ടാണ്. അവിടെ പ്രസ്തുത വിഷയത്തില്‍ നിന്ന് വ്യതിചലിച്ചു തന്റെ രാഷ്ട്രീയ വിശ്വാസത്തെ മുറുകെപ്പിടിക്കാന്‍ അവര്‍ തയ്യാറാകുന്നു. അതില്‍ ഉള്‍പ്പെട്ട ആള്‍ക്കാരെ സംരക്ഷിക്കേണ്ടി വരുന്ന നിലപാട് രാഷ്ട്രീയാ പാര്‍ട്ടികള്‍ക്ക് ഉണ്ടാകുമ്പോള്‍ അതിനെ പിന്തുനക്കേണ്ടി വരുന്നു.  പാര്‍ട്ടികളുടെ സ്വതന്ത്ര തീരുമാനങ്ങളെ  പിന്താങ്ങേണ്ടി വരുന്നു. വ്യക്ത്തികളിലും പ്രവര്‍ത്തകരിലും അഴിമതിക്കെതിരെ എന്നാ നിലപാട് മാഞ്ഞുപോയി തന്റെ പ്രസ്ഥാനത്തിനെതിരെയുള്ള സമരം എന്നനിലയിലുള്ള ആവേശം പകരം ജനിച്ചു മുന്‍പ് ഉണ്ടായിരുന്ന അഴുമതി വിരുദ്ധ സമരത്തിനെതിരെ തന്നെ സമരം ചെയ്യുന്ന നിലയിലേക്ക് എത്തപ്പെടുന്നു.  എവിടെ ഭരിക്കുന്നതോ ഭരിച്ചു കടന്നു പോയവര്‍ക്കോ പ്രത്യക്ഷമോ പരോക്ഷമോ ആയി എതിരായിരിക്കും അഴിമതി വിരുദ്ധ സമരം എന്നത് സ്പഷ്ടം. 
അത്തരത്തിലുള്ള ഒരു രാഷ്ട്രീയ പ്രതിസന്ധിയിലാണ് രാജ്യം ഭരിക്കുന്ന കൊണ്ഗ്രെസ്സ് പാര്‍ട്ടി. അണികള്‍ തങ്ങളുടെ രാഷ്ട്രീയ തീരുമാനത്തിന് വിധേയരായി അണ്ണാ ഹസാരെ എന്ന സമര നേതാവിന്റെ സമരത്തെ വൈരാഗ്യ ബുദ്ധിയോടെ കാണാന്‍ തുടങ്ങി. വ്യക്തിപരമായ അപമാനിക്കലിനു വിധേയമാക്കിയായാലും പരാജയപ്പെടുത്തണമെന്ന നിലയിലേക്ക് അധപ്പതിച്ചു.   
     'അഴിമതി' ഇവിടുത്തെ ജനങ്ങള്‍ " ഭരണപരമായ ഒരു അനിവാര്യത" എന്നനിലയില്‍ ഉള്‍ക്കൊണ്ടു ജീവിച്ചു വരികയായിരുന്നു. ഒരു ഡയബെട്ടിക് രോഗി തന്റെ ആഹാര രീതിയുമായി കാലക്രമത്തില്‍ പോരുത്തപ്പെടുന്നതുപോലെ!! അഴിമതിയെ മാത്രം ഉയര്‍ത്തിക്കാട്ടി ഒരു സമരം ഈ നാട്ടില്‍ വിരളമായിരുന്നു. കണ്ടു വന്നിരുന്നത്, ഏതെങ്കിലും ഒരു നേതാവിനെ തറപറ്റിക്കാനുള്ള ഒറ്റപ്പെട്ട അഴുമതി ആരോപിത സമരങ്ങളായിരുന്നു.  സമീപകാലത്ത് അഴുമതി ഒരു വലിയ വിഷയമായി ജനശ്രദ്ധ പിടിച്ചു പറ്റിയതിനു കാരണം, സ്പെക്ട്രം, കോമ്മെണ്‍വെല്‍ത്ത്, ഫ്ലാറ്റ്, റോക്കെറ്റ്, വിദേശ കള്ളപ്പണ നിക്ഷേപം, അതിനെ തുടര്‍ന്ന് വന്ന സുപ്രീം കോടതി പരാമര്‍ശം തുടങ്ങിയവ ആയിരുന്നു. അഴുമതിക്കെസുകളിലെ ആരോപിത തുകയുടെ എണ്ണിത്തിട്ടപ്പെടുത്തaന്‍ കഴിയാത്ത പൂജ്യങ്ങളുടെ എണ്ണം ഭാരത ജനതയെ ശരിക്കും അമ്പരപ്പിച്ചു. ഈ തുകകള്‍ തങ്ങള്‍ക്കു പ്രയോജനകരമായി വന്നിരുന്നെങ്കില്‍ എന്ന ചിന്ത അവരില്‍ നിരാശയുടെയും പ്രതിഷേധത്തിന്റെയും ജ്വാലകളെ ഉദ്ദീപിപ്പിച്ചു. 
     ഉത്തരവാദിത്വങ്ങളില്‍ പരസ്പ്പര ആശ്രിതത്വം ഭരണ പ്രതിപക്ഷങ്ങല്‍ക്കുണ്ട് എന്നതാണ് അണ്ണാസമരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബാധ്യത. ഒരു ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ BJP ക്ക് കഴിയുന്നതെ ഇല്ല. സര്ക്കാരിനെതിരായി അണ്ണാ സമരത്തെ ഉപയോഗിക്കണമെന്നുണ്ട്.  പക്ഷെ അതെങ്ങനെ എന്നരൂപമില്ല. നാളെ തങ്ങള്‍ക്കെതിരെയും വീശാന്‍ കഴിയുന്ന വാളാകുമോ ലോക്പാല്‍ ബില്‍ എന്ന ഭയമാകാം,  അതല്ല അണ്ണാ മോഡല്‍ സമരങ്ങള്‍ക്ക് എന്തോ ജനാധിപത്യ വിരുധതയുണ്ട്, അതിനെ അനുകൂലിച്ചാല്‍ ജനാധിപത്യ വിരുദ്ധമായി പോകുമോ എന്നാ ഭയവുമാകാം. കോണ്‍ഗ്രസിലും ഇതുപോലെ ചില പ്രഹേളികകള്‍ നിലനില്‍ക്കുന്നു.  അണ്ണാ സമരം പോലെ ഒരു വ്യക്ത്തിയില്‍ അധിഷ്ടിതമായ സമരത്തിനു പരിപൂര്‍ണ്ണ അംഗീകാരം നല്‍കിയാല്‍ അത് സമാനമായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുമോ, നാളെ ചരിത്രം നിലവിലുള്ള സര്‍ക്കാരിന്റെ പരാജയമായി അപ്രകാരമുള്ള ഒരു അന്ഗീകരിക്കലിനെ  കാണുമോ, അങ്ങനെ പലതും. കൂടാതെ ഭരണ കക്ഷിയുടെ അഭിമാന പ്രശ്നമായി അണ്ണാ സമരത്തെ കണ്ടതും, കബില്‍ സിബിലിനെ പ്പോലെയുള്ള പുത്തന്‍കൂറ്റ് രാഷ്ട്രീയക്കാര്‍ പ്രശ്നം ഏറ്റെടുത്തതും പ്രശ്നം സങ്കീര്‍ണമാക്കി. 
 ജനാധിപത്യ വ്യവസ്ത്തിതിയില്‍ അണ്ണാ മോഡല്‍ സമരങ്ങള്‍ക്ക് പരിമിധികള്‍ പലതാണ്. ഒന്ന് ആലോചിക്കൂ!! രാജീവ് ഗാന്ധിയുടെ കൊലപാതകികള്‍ക്ക്‌, പാര്ളമെന്റു ആക്രമണ പ്രതികള്‍ക്ക്, ബോംബെ ആക്രമണ പ്രതികള്‍ക്ക് അങ്ങനെ ഏതുദേശ വിരുദ്ധ പ്രവര്‍ത്തനത്തിനെയും പരസ്യമായി പിന്താങ്ങാനുള്ള സ്വാതന്ത്ര്യമുള്ള നാടാണിത്. സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമെന്നു വിശേഷിപ്പിക്കാമെങ്കിലും ഇതെല്ലാം ഇവിടെ നടന്നു വരുന്നു എന്നത് മറക്കരുത്. അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന പരിഹാസ്യമായ അവസ്ഥ ഇവിടെ നിലനില്‍ക്കുന്നു. അങ്ങനെ ഉള്ള ഒരിടത്ത് അണ്ണാ സമരത്തിന്റെ വ്യാപ്ത്തിയും പരിമിതിയും, ഒരുപോലെ പ്രധാനമാണ്.
 'പലര്‍ക്കിടയില്‍ പമ്പ് ചാകില്ല' എന്ന അര്‍ഥ സമ്പുഷ്ടമായ ഒരു ചൊല്ല് മലയാളത്തിലുണ്ട്. ജനാധപത്യത്തിലെ 'ജനത' എന്ന പലര് ചേരുന്ന വ്യവസ്ഥയിലും  എന്തെങ്കിലും നടക്കാന്‍ ഒരുപാട് പ്രയാസമാണ്. അത് എത്ര നല്ല ഒരു ചിന്ത ആയിരുന്നാലും ശരി. പിന്നെ കാര്യങ്ങള്‍ നടക്കുന്നതെങ്ങനെയാണ്? ഒരു പാമ്പ് ആള്‍ക്കുട്ടത്തിനു മുന്‍പിലേക്ക് വരുന്നു. അഭിപ്രായങ്ങളിലെ വയിരുധ്യം കാരണം പാമ്പിനെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.  ഒരുവേള പാമ്പ് ആള്‍ക്കാര്‍ക്ക് നേരെ ചീറി അടുക്കുന്നു. പരസ്പ്പരം  കുറ്റപ്പെടുത്തികൊണ്ട്‌ ആള്‍ക്കാര്‍ ചിതറി ഓടുന്നു. തിക്കിലും തിരക്കിലും പെട്ട് ആരെങ്കിലും മരിക്കുകയോ, ചാതഞ്ഞരയുകയോ ചെയ്യുന്നു. ഇതിനിടയില്‍ പാമ്പ് ആരുടെയെങ്കിലും ചവിട്ടു കൊണ്ട് ചാവാന്‍ ഇടവരുന്നു. അങ്ങനെ എങ്കില്‍ പാമ്പ് ചത്ത മഹാ സംഭവം ഉണ്ടായത് തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തകന്റെ ചവിട്ടുകൊണ്ടാണ് എന്ന് ഊറ്റം കൊള്ളാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് ഉണ്ടാവും. തിക്കിലും തിരക്കിലും മരിച്ചവര്‍ തന്റെ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു എന്ന് സ്ഥാപിക്കാന്‍ പാര്‍ട്ടികള്‍ മത്സരിക്കുന്നു.  ഇതു ജനാധി പത്യത്തിലെ സ്വാതന്ത്ര്യത്തിനെ വ്യാപ്തി ആയി വ്യാഖ്യാനിക്കുന്നവര്‍ ഉണ്ടാകാം. അവസരങ്ങളും, ആവശ്യങ്ങളും സ്വന്തമായി ഉണ്ടാകുമ്പോള്‍ ഈ വ്യവസ്ഥിതിയുടെ സ്വാതന്ത്ര്യത്തിനെ പ്രകീര്‍ത്തിക്കുകയും ചെയ്തെന്നുവരാം.
   രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ലഭിക്കാത്ത ഒരു പരിഹാരത്തിനും, അവര്‍ക്കതിരെ തന്നെയും ഉള്ള സമരത്തിലാണ് അണ്ണാഹസാരെ എന്ന ഒരു മുന്‍ പട്ടാളക്കാരന്‍. രാഷ്ട്രീയ പാട്ടികളില്‍ നിന്നും അണ്ണാ ഉയര്‍ത്തുന്ന പ്രശ്നത്തിന് പരിഹാരം ലഭിക്കില്ല എന്നതിരിച്ചറിവാണ് ജന സഹസ്രങ്ങള്‍ അദ്ദേഹത്തെ അനുകൂലിക്കാന്‍ കാരണം.
  ജനാധിപത്യത്തില്‍ മുന്‍പ് പറഞ്ഞത് പോലെയുള്ള സ്വാതന്ര്ത്യത്തിനെ വിസ്തൃതമായ സീമയാണ് അന്നയുടെ സമരത്തിന്റെ പ്രതിബിന്ദു. അണ്ണാ ഉയര്‍ത്തുന സമരകാരണത്തിന്റെ പ്രാധാന്യമോ, പ്രായോഗികതയോ, ആവിശ്യഗതയോ ഒന്നുമല്ല, മറിച്ച് പാര്‍ലമെന്റിന്റെ അധികാരങ്ങള്‍, അണ്ണാ സമരത്തിന്റെ  വരുംകാല പ്രസക്ത്തി, ജനാധിപത്യത്തിന്റെ ശക്ത്തിയില്‍ ഉണ്ടായേക്കാവുന്ന വിള്ളല്‍ എന്നിവയില്‍ ഊന്നി സമരത്തെ ദുര്‍ബലമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.
      നിലവില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വസ്തര്‍ അണ്ണാ സമരത്തെ നേരിടാന്‍ മുന്നോട്ടുവെച്ച വാദം എന്നത്, അണ്ണാ സമരത്തിന്റെ മുന്നേറ്റവും ജനപിന്തുണയും രാഷ്ട്രീയ കക്ഷികളെ ദുര്‍ബലമാക്കുമെന്നും, അതുവഴി രാഷ്ട്രം ദുര്‍ബലമാകുമെന്നുമായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബദല്‍ ആയി വരുന്ന ഇത്തരം മുന്നേറ്റങ്ങളെ രാജ്യത്തിന്റെ താല്പര്യത്തെ മുന്‍നിര്‍ത്തി പരാജയപ്പെടുത്തണമെന്നും അവര്‍ ആഹ്വാനം ചെയ്തു. ഒന്നോര്‍ക്കണം, ജനപിന്തുണ ഒന്നായി ലഭിക്കുന്ന ആവശ്യമാണ്‌ രാജ്യതാല്പര്യം. ജനങ്ങളുടെ ഹിതത്തിനു അനുസൃതമായി രാഷ്ട്രീയ പാര്‍ട്ടികള്‍ നിലകൊള്ളുന്നില്ല എന്ന് കണ്ടാല്‍, അവര്‍ ഇവിടെ നിലനില്ക്കണമെന്ന് എന്തിനു ഇവിടുത്തെ ജനത ആഗ്രഹിക്കണം?? അണ്ണാ സമരത്തിനു സമാനമായ സമര മുന്നേറ്റങ്ങള്‍ ഇവിടെ ഉണ്ടായി അതില്‍ ജനങ്ങള്‍ക്ക്‌ വിശ്വാസം സിദ്ധിച്ചു ആ സമര മുന്നേറ്റ നേതൃത്വങ്ങള്‍ ഭരണ രംഗത്തേക്ക് കൂടി എത്തുവാനുള്ള അവസര മുണ്ടായാല്‍, അത് രാജ്യത്തെ തകര്‍ക്കുമെന്ന് എങ്ങനെ പറയാനാകും. ജീര്‍ണിച്ച വ്യവസ്ത്തിതിയില്‍ നിന്നും പുതിയതിലെക്കുള്ള കാല്‍വെപ്പ്‌ മാത്രമായി മാത്രമേ അതിനെ കാണാന്‍ കഴിയു. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്വം പുതിയതായി രൂപം കൊള്ളുന്ന പ്രസ്ഥാനങ്ങള്‍ പാലിക്കും. അവര്‍ക്ക് അതിനു കഴിയാതെ വരുമ്പോള്‍ അതിനു കഴിയുന്ന പുതിയ പ്രസ്ഥാനങ്ങള്‍ ജനപിന്തുണയോടെ ഉയര്‍ന്നു വരും. അത്തരം പ്രതിഭാസങ്ങള്‍ ജനാധിപത്യത്തിന്റെ ശക്ത്തിയാണ്, മറിച്ച്‌ ദൌര്‍ബല്യമല്ല. ജീര്‍ണിച്ച ഒന്നിനെ വിഫലമായി ചുമക്കേണ്ട ബാധ്യത ഒരു ജനാധിപത്യ രാഷ്ട്രത്തെ ജനതക്കില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യമാണ്‌, ഇവിടുത്തെ ജനങ്ങളില്‍ നിന്നും ആട്ടിപ്പായിക്കലിനു വിധേയരാകാതെ പിടിച്ചു നില്‍ക്കുക എന്നത്... നിങ്ങളെ ഭരിക്കാന്‍ സര്‍വതാ യോഗ്യരായവര്‍ തങ്ങളാണെന്നും, തങ്ങള്‍ ചെയ്യുന്നതും പറയുന്നതും എല്ലാം ശരിയാണെന്നും, മറിച്ച്‌ തോന്നുന്നു വെങ്കില്‍ അത് നിങ്ങളുടെ തെറ്റാണെന്നും ഉള്ള കാഴ്ചപ്പാട് രാജഭരണകാലത്തിന്റെ അവസാനത്തോടെ കഴിഞ്ഞുപോയി എന്നും രാഷ്ട്രീയ കക്ഷികള്‍ മനസ്സിലാക്കണം.  
  രാഷ്ട്രീയ പാര്‍ട്ടികള്‍ ജനഹിതം മനസ്സിലാക്കാതെ വന്ന അവസരത്തില്‍, അണ്ണാ ഏറ്റെടുത്തു വിജയത്തോളമടുപ്പിക്കുന്ന ഈ സമരത്തിനു ഇന്ത്യയുടെ രാശ്ര്ടീയത്തില്‍ പ്രാധാന്യ മേറെയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം താല്‍പ്പര്യത്തിന് വേണ്ടി അവഗണിക്കുന്ന ഒരു ജനഹിതം സ്വതന്ത്ര വ്യക്ത്തികള്‍ ഏറ്റെടുത്തു ജന പിന്തുണയോടെ നടത്തുമെന്ന പാഠം രാഷ്ട്രീയ പാര്‍ട്ടികള്‍ ,ഉള്‍ക്കൊണ്ടാല്‍ നല്ലത്. അണ്ണായെ പരാജയപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ലഭിച്ച ലളിതമായ തിരിച്ചാടികളാവില്ല വരുംകാല തലമുറ തരിക. അവര്‍ പ്രസക്തമായ വിഷയത്തെ മാത്രം ഉദ്ദേശിച്ചു പ്രതികരിക്കുന്നവര്‍ ആകും, മറിച്ച് പൈതൃകം, ഭരണഘടന, ജനാധിപത്യം, പാര്ളമെന്റ്, തുടങ്ങിയവയുടെ മഹത്വത്തില്‍ പ്രകീര്‍ത്തിച്ച്  വിഷയങ്ങളില്‍ നിന്ന് വഴി മാറ്റി ഇന്നത്തെ പ്പോലെ ഭിന്നിപിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഇവിടെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതെല്ലാം ജനങ്ങള്‍ക്കുവേണ്ടിയും, അവരുടെ ക്ഷേമത്തിന് വേണ്ടിയും ഉള്ളതാണ്. അതിനെതിരെ ഉണ്ടാകുന്നത് ഒരിക്കല്‍ ഏതു ശക്ത്തിയെ അവഗണിച്ചും പോളിച്ച്ചെഴുതപ്പെടും.

[RajeshPuliyanethu,
 Advocate, Haripad] 

Thursday 25 August 2011

ആരാണീ രഞ്ജിനി ഹരിദാസ്??

രഞ്ജിനി ഹരിദാസ് എന്ന മലയാളം ടെലിവിഷന്‍ അവതാരിക കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി friendship network കളില്‍ നിറഞ്ഞു നിlക്കുന്നത് കാണുന്നു. ജഗതി ശ്രീകുമാര്‍ എന്ന മലയാള സിനിമയിലെ ഒരു ഉയര്‍ന്ന വ്യക്ത്തിത്വം രഞ്ജിനിയെ പരാമര്‍ശിച്ചു എന്തോ പറഞ്ഞു എന്നതായിരുന്നു അതിന്റെ അടിസ്ഥാനം. സത്യത്തില്‍ ആരാണീ രഞ്ജിനി?? ഒരു നടിയോ, എഴുത്തുകാരിയോ, സാമൂഹികപ്രവര്‍ത്തകയോ, കലാകാരിയോ, അങ്ങനെ ഏതെങ്കിലും സര്ഗ്ഗപരമോ, സേവനപരമോ, അധികാരപരമോ ആയ മനുഷ്യന്‍ ബഹുമാനിക്കുന്ന എന്തിനെയെങ്കിലും പ്രതിനിധീകരിക്കുന്ന ഒരു വ്യക്ത്തിത്വമാണോ?? പിന്നെ എന്താണ്?? ഒരു ടെലിവിഷന്‍ അവതാരിക!! ടെലിവിഷന്‍ അവതാരിക എന്നതിനെ ഞാന്‍ കുറച്ചു കാണുകയല്ല ചെയ്യുന്നത്. മറിച്ചു എന്തിന്റെ പേരിലാണ് രഞ്ജിനി അറിയപ്പെടുന്നത് എന്ന് ആലോചിച്ചു നോക്കു. ഇംഗ്ലീഷ് ഭാഷ ഏറ്റവും വൃത്തികെട്ട രീതിയില്‍ മലയാളവുമായി കൂട്ടി കുഴച്ചു പ്രേക്ഷകര്‍ക്കിടയിലേക്ക് തുപ്പുന്ന ഒരു ജീവി. അത് പലരും മാറി മാറി പരിഹസിക്കുന്നത് തിരിച്ചറിയാതെയോ, തിരിച്ചറിഞ്ഞതായി ഭാവിക്കതെയോ ഇതു തന്റെ മഹാ പ്രതിഭയാണ് എന്ന് ഉറ്റം കൊള്ളുന്ന യാതൊരു പ്രശംസയും അര്‍ഹിക്കാത്ത വ്യക്ത്തിത്വം. തന്റെ ശരീരത്തില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധമാണ് തന്നെ ആളുകള്‍ തിരിഞ്ഞു നോക്കുന്നതെന്ന് തിരിച്ചറിയാതെ, തന്നെ മറ്റുള്ളവര്‍ തിരിച്ചറിയുന്നതാണ് കേമത്വം എന്ന മട്ടില്‍ പെരുമാറുന്ന ഒരുവള്‍. Star Singer എന്ന റിയാലിറ്റി ഷോയുടെ വിജയം തന്റെ വിജയമാണെന്നും, തന്റെ പ്രകടനത്തിന്റെ അന്ഗീകാരമാണ് അതിന്റെ പ്രേക്ഷകരുടെ എണ്ണമെന്നും സ്വയം വ്യാഖ്യാനിക്കുന്നു. ജനങ്ങള്‍ ഒരു കുരങ്ങിന്റെ വിക്രിയകളെ നോക്കിക്കാണുന്ന കൌതുകത്തോടെയാണ് ടി പ്രകടനത്തെ നോക്കിക്കാണുന്നത്. കുരങ്ങിന്റെ വിക്രിയകളില്‍ കൌതുകം തോന്നി അതിനെ നോക്കിനില്‍ക്കുന്നവര്‍  അതിനെ ആരാധിക്കുന്നതെയില്ല. അതിനു നേരെ പഴങ്ങള്‍ എറിഞ്ഞു കൊടുക്കുന്നത് അതിനോടുള്ള സ്നേഹം കൊണ്ടുമല്ല, തന്റെ കൌതുകത്തിന്റെ സീമയുടെ അവസാനത്തില്‍, വിരസതയുടെ ആരംഭത്തില്‍ ആ കാഴ്ച ഉപേക്ഷിച്ചു ആ പ്രേക്ഷകന്‍ പോകും. ഒരു ചാനല്‍ പ്രക്ഷേപണത്തിന്റെ ആള്‍ക്കുട്ടം ചെറുതല്ലാത്തതിനാല്‍  നിലവിലെ പ്രേക്ഷകര്‍ പോകുന്നതും, പുതിയവര്‍ എത്തുന്നതും ആയ ആ തുടര്‍ പ്രവര്‍ത്തനം ചിലപ്പോള്‍ വലിയ കാലങ്ങള്‍ നിലനില്‍ക്കുന്നു. ഇത്തരം പ്രകടനങ്ങളിലൂടെ ജനങ്ങള്‍ ശ്രദ്ധിക്കുന്നതിനെ കച്ചവടലാക്കോടെ പ്രയോഗിക്കുന്ന ഒരു  ചാനല്‍. ഇത്രയുമായാല്‍ രഞ്ജിനി ഹരിദാസ് എന്ന ലോകമറിയുന്ന വ്യക്ത്തിത്വം പൂര്‍ണം. ഏഷ്യാനെറ്റിലെ star singer reality show കാണാത്ത ഒരാള്‍ക്ക്‌ രഞ്ജിനി ഹരിദാസ് ഏതോ ഒരുവള്‍. 
    ജഗതി ശ്രീകുമാര്‍ എന്ന വ്യക്ത്തി ക്ഷണിക്കപ്പെട്ട ഒരു വിശിഷ്ട അതിഥി യായാണ്‌ സ്റ്റാര്‍സിങ്ങര്‍ ജൂനിയര്‍ എന്ന പ്രോഗ്രാമില്‍ എത്തിയത്. അപ്പോള്‍ അവിടെ സംസാരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യങ്ങളും അദ്ദേഹത്തിനുണ്ട്. അത് സാധാരണ സെലിബ്രിട്ടികള്‍ വന്ന് എല്ലാവരെയും ഒന്നല്‍പ്പം ഉയര്‍ത്തി, ചാനലിനെയും സ്പോന്സര്മാരെയും, പ്രോദ്യുസര്മാരെയും, സീനിയര്‍ താരങ്ങളെയും കിട്ടാവുന്ന സോപ്പിലെല്ലാം കുളിപ്പിച്ച്,   എന്നെ ഇനിയും വിളിക്കണേ, എന്നെക്കുറിച്ച് നിങ്ങള്‍ പറയുമ്പോഴും എങ്ങനെ ഒക്കെത്തന്നെ പറയണേ എന്ന് പരോക്ഷമായി അഭ്യര്‍ഥിച്ചു പോകുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി തന്റെ അഭിപ്രായം തുറന്നു പറയാന്‍ ഉള്ള ആര്‍ജവം കാണിച്ചു എന്നതാണ് സത്യം. അത് ഇവിടുത്തെ ജനങ്ങളില്‍ പലരുടെയും മനസിനെ തുറന്നു പിടിച്ച നിമിഷങ്ങളായിരുന്നു. അതില്‍ എന്താണ് തെറ്റ്. അതിനുവേണ്ടി അദ്ദേഹം ആരെയും തേജോവധം ചെയ്യുന്നതിനോ, സഭ്യത കൈവിടുന്നതിണോ തുനിഞ്ഞില്ല. പക്ഷെ ഏഷ്യാനെറ്റ്‌ എന്നചാനാല്‍ ജഗതിയെ അപമാനിച്ചത് തൊട്ടടുത്ത ദിവസമായിരുന്നു. ടി പരിപാടിയുടെ പുന സംപ്രേഷണത്തില്‍ എന്തൊക്കെയോ അസഭ്യ പ്രഭാഷണം നടത്തിയവന്റെ പ്രസംഗം വെട്ടി ചുരുക്കുന്നത് പോലെ അദ്ദേഷത്തിന്റെ പ്രസംഗം വെട്ടി  ചുരുക്കി.. . അത് തീരച്ചയായും അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമായിരുന്നു. എന്തായാലും ജഗതിയുടെ സംസാരങ്ങളുടെ ഉത്തര വാദിത്വം എത്റെടുക്കണ്ടുന്ന ബാധ്യത ഏഷ്യാനെറ്റിന് ഉണ്ടാകുമെന്നു തോന്നുന്നില്ല. സ്വന്തം വാക്കുകളുടെ ആഘാതത്ത്റെ താങ്ങുന്നതിനുള്ള ശക്തി കഴിഞ്ഞ പതിറ്റാണ്ടുകളില്‍ നിന്ന് അദ്ദേഹം ആര്ജിചിട്ടുന്ടെന്നാണ് എന്റെ വിശ്വാസം. ലോകത്തുള്ള ഇംഗ്ലീഷ് അറിയുന്ന എല്ലാവരുടെയും, എല്ലാ അവതാരകരുടെയും പ്രതിനിധിയായി സ്വയം അവരോധിച്ചു പ്രതികരിക്കാന്‍ തുനിഞ്ഞിരങ്ങാതെ വളരെ സീനിയറും സര്‍വാരാധ്യനുമായ ജഗതിയുടെ വാക്കുകളെ ബഹുമാനത്തോടെ കണ്ടു പ്രതികരിക്കാനോ, പ്രതികരിക്കതിരിക്കണോ രഞ്ജിനി ശ്രമിച്ചിരുന്നെങ്കില്‍, ഗോഷ്ടികള്‍ കാട്ടുമ്പോള്‍ കിട്ടുന്ന കൈയ്യടിയില്‍ നിന്ന് വ്യത്യസ്തമായി  ഒരു ചെറിയ വിഭാഗത്തിന്റെയെങ്കിലും മതിപ്പോടെയുള്ള ഒരു മൂളലെങ്കിലും ലഭിച്ചേനെ.


[RajeshPuliyanethu, 
 Advocate, Haripad]

Tuesday 23 August 2011

ഒരു പേരിലെന്തിരിക്കുന്നു??

ഒരു പേരിലെന്തിരിക്കുന്നു?? പേരിനെ നിസ്സാരമായി കാണുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. ഒരു  പേര് എന്നത് ഒരു വ്യക്ത്തിയുടെ ഐഡന്റിറ്റിയുടെ കാതലാണ്. ഒരു പേരിടീല്‍ കര്‍മ്മത്തില്‍ കൂടിയാണ് ഒരു കുഞ്ഞിനു അവന്റെതായ ഒരു വ്യക്ത്തിത്വം ജനിക്കുന്നത്. മറ്റുള്ളവര്‍ ആ കുഞ്ഞിനെ തിരിച്ചറിയാന്‍ തുടങ്ങുന്നത് ആ നാമകരണത്തിന് ശേഷമാണ്. അതുവരെ ഇന്ന ആളുടെ മകന്‍ എന്നത് മാത്രമാണ് ആ കുഞ്ഞിന്റെ ഐഡന്റിറ്റി. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് തോന്നുന്നവര്‍ക്ക് പരിഹാസകരമായതോ, നീചമായതോ, ആയ ഒരു നാമം മറ്റൊരാളെ വിളിക്കുമ്പോള്‍ തന്നില്തന്നെ ഉണ്ടാകുന്ന വികാരചലനത്തെ ഒന്നളന്നു നോക്കിയാല്‍ മതി. ഒരു പേരിന്റെ പരമപ്രധാനമായ കര്‍മം എന്നത് മറ്റുള്ളവര്‍ക്ക് വിളിക്കുക എന്നതാണ്. ആപേര് മറ്റുള്ളവര്‍ നമ്മെ ലക്ഷ്യമാക്കി ഉച്ചരിക്കുമ്പോള്‍ നമ്മിലും വിളിക്കുന്നവരിലും ഒരു വികാരത്തിന്റെ തരംഗം രൂപം കൊള്ളുനുണ്ട്. ഒരാള്‍ നമ്മെ എന്ത് വിളിച്ചാലും അത് ആപെരിന്റെ സ്ഥാനത്തേക്ക് താല്‍കാലികമായി അവരോധിക്കപ്പെടുകയാണ് ചെയ്യുന്നത്. അതാണ്‌ അസഭ്യകരമായ ഒരു വാക്ക് നമ്മെവിളിക്കുംപോള്‍ നമ്മില്‍ ഈര്‍ഷ്യ നിറഞ്ഞ ഒരു വികാരം ജനിക്കുന്നത്. സമാനമായത് വിളിക്കുന്നവരിലും ഉണ്ടാകുന്നു.  പേര് എന്നത് ഒരു ശരീരത്തിന്റെയും, സ്വഭാവത്തിന്റെയും അങ്ങനെ ആ വ്യക്ത്തിയില്‍  ഉള്പ്പെടുന്നെടുന്ന  എല്ലാ സവിശേഷതകളുടെയും കൂടിയുള്ള 'വിളി' ആണ്. അത് മരണത്തിനു ശേഷവും നിലനില്‍ക്കുന്നു. അതായത് ഒരു ശരീരത്തെ ഉദ്ദേശിച്ചു നടത്തുന്ന നാമകരണം ശരീരത്തിന്റെ നാശത്തിനു ശേഷവും നിലനില്‍ക്കുന്നു, അല്ലെങ്കില്‍ ശരീരത്തിന്റെ നാശത്തിനു ശേഷം നിലനിക്കുന്നത് പേര് മാത്രമാണ്. ജീവിച്ചിരുന്നപ്പോള്‍ ചെയ്ത നല്ലതോ ചീത്തയോ ആയ ഏതു പ്രവര്‍ത്തിയുടെയും നിലനില്‍പ്പ്‌ അവശേഷിക്കുന്ന ആ പേരില്‍ ഊന്നി ആയിരിക്കും. 
              ഒരു വ്യക്ത്തിയെ തിരിച്ചറിയിക്കുന്ന, വളരെ അധികം പ്രാധാന്യം അര്‍ഹിക്കുന്ന ആ 'പേര്' എന്ന ഉപകരണം ഒരു വ്യക്ത്തിക്ക് വളരെ അധികം ഉണ്ടാകുന്നതിലെ അനൗചിത്യം ഒന്ന് ചിന്തിച്ചു നോക്കു!! അത് എത്രഎണ്ണം  ഉണ്ടായാലും ഭലത്തില്‍ ഒന്നിന്റെത് മാത്രമേ ഉണ്ടാകുന്നുള്ളൂ എന്നുകാണാം. അത് അയാളെ ശരിയായി പ്രതിനിധീകരിക്കുന്ന നാമത്തിനെ ഊന്നി മാത്രം നിലകൊള്ളുന്നതായി കാണാം. ഭഗവാന്‍ ശ്രീകൃഷ്ണന് എത്ര മറ്റു നാമങ്ങളാല്‍ വിശേഷിപ്പിച്ചാലും എല്ലാം ശ്രീകൃഷ്ണന്റെ മറ്റു നാമങ്ങള്‍ എന്നല്ലേ പറയാന്‍ കഴിയു?? ഒരാള്‍ക്ക് ഒന്നിലധികം "നാമകരണം" നടത്തുനത് അനുചിതമായ ഒന്നാണ്. രണ്ടാമതായി ഒരു പേര് അയാള്‍ക്ക് ഉണ്ടാകുന്നുവെങ്കില്‍ അത് ഉരുത്തിരിഞ്ഞു വരികയാണ് വേണ്ടത്. അത് അയാളുടെ പ്രവര്‍ത്തിയെയോ , സ്വഭാവത്തെയോ, നേട്ടങ്ങളെയോ, അയാളോടുള്ള വാല്സല്യത്തെയോ  ഒക്കെ അടിസ്ഥാനമാക്കി ആകാം. കേശി എന്ന അസുരനെ വധിച്ചതിനാലാണ് ഭഗവാന്‍ ശ്രീകൃഷ്ണന് കേശവന്‍ എന്ന മറ്റൊരു പേര് ലഭിച്ചത്. അപ്രകാരം ചില അവസരങ്ങളില്‍ ചെല്ലപ്പേര് ലഭിക്കുന്നത് അങ്ങീകാരവും ആകാം!! 
   ഒരു കുഞ്ഞു ജനിക്കുമ്പോള്‍ വീട്ടില്‍ ഒരുപേര്, നാട്ടില്‍ ഒരുപേര്, സ്കൂളില്‍ ഒരുപേര്, പള്ളിയില്‍ മറ്റൊരുപേര്, എന്നരീതിയില്‍ പല 'നാമകരണങ്ങള്‍' നടത്തുന്നത് ഒഴിവാക്കേണ്ടത് തന്നെയാണ്. രണ്ടാമതായി ഒരു പേര് ഒരു കുഞ്ഞിനു വരുന്നുണ്ടെകില്‍ അത് ആ കുഞ്ഞിന്റെ പ്രിയപ്പെട്ടവര്‍ക്ക് അവനോടുള്ള വാത്സല്യത്തിന്റെ അടിസ്ഥാനത്തില്‍ വിളിച്ച് ഉരുത്തിരിഞ്ഞു വരേണ്ടതാണ്. മറിച്ച് പല നാമകരണകര്‍മങ്ങള്‍ ചിന്തിച്ചുറച്ചു ചെയ്യുന്നത് വിരോധാഭാസകരമാണ്. 


[RajeshPuliyanethu,  
 Advocate,Haripad] 

Thursday 4 August 2011

ചൂടാകരുത്!!

ചൂടാകരുതെ.... നമ്മള്‍ പരസ്പരം പറഞ്ഞും, മറ്റുള്ളവര്‍ പറയുന്നതുകേട്ടും, വളരെ തഴക്കം വന്ന ഒരു വാക്കാണിത്. കോപത്തിന്റെ ഈഭാവം വളരെ നിയന്ത്രിക്കപ്പെടെണ്ടാതാണ് എന്ന്പലകോണുകളില്‍ നിന്നും ഉപദേശ രൂപത്തില്‍ നമ്മള്‍ കേട്ടിട്ടുമുണ്ട്. എന്നാല്‍ തനിക്കു വേഗത്തില്‍ കോപം വരുമെന്നും താന്‍ ഒരു ദേഷ്യക്കാരനാണ് എന്നും സ്വയം ഊറ്റം കൊള്ളുന്ന മനുഷ്യരുമുണ്ടെന്നതാണ് വസ്തുത. തന്‍റെ പ്രിയപ്പെട്ട ഒരാളെയോ, തനിക്കു എന്തെങ്കിലും ഒരു കാര്യസാധ്യത്തിന്‌ ആവശ്യമുള്ള ഒരാളെയോ ' അയാള്‍ ഒരു ദേഷ്യക്കാരനാണ്' എന്ന് ഒരു പുകഴ്ത്തല്‍ സ്വരത്തില്‍ സംസാരിക്കുന്നവരുമുണ്ട് എന്നതാണ് വിരോധാഭാസം. അപ്രകാരം പറയുന്നത് വഴി പരാമര്‍ശിക്കപ്പെടുന്ന വ്യക്ത്തി അപമാനിക്കപ്പെടുകയല്ലേ ചെയ്യുന്നത്?? ഒരാളുടെ ദൗര്‍ബല്യത്തെ എടുത്തു പറഞ്ഞു പുകഴ്ത്താന്‍ കഴിയില്ലല്ലോ! എന്തെന്നാല്‍ കോപം എന്നത് ഒരു വ്യക്ത്തിയുടെ സംവേദന ശക്ത്തിയുടെ പരിമിതിയാണ്. കുറച്ചു കൂടി വ്യക്ത്തമാകിയാല്‍, ഒരു ചെമ്പു കമ്പിയില്‍ കൂടി വയ്യ്ദ്യുതി കടന്നു പോകുന്നു എന്ന് കരുതുക. ആചെമ്പു കമ്പിയുടെ സംവേദന ശക്ത്തിയുടെ പരിമിതി എന്നത് അത് ചൂടാകാന്‍ തുടങ്ങുന്നതിന്‍റെ ആരംഭമാണ്. ഉയര്‍ന്ന ശക്ത്തിയുള്ള വിഇദ്യുതി കടന്നു പോകുന്നതിനെ താങ്ങാനുള്ള ചെമ്പുകമ്പിയുടെ പരിമിതിയാണ് അതിന്‍റെ 'ചൂടാകല്‍'. ......... സമാനമായ പ്രക്രിയ തന്നെയാണ് മനുഷ്യരിലെ ചൂടാകലും. ഉയര്‍ന്ന ഉര്‍ജ്ജം ഉള്‍ക്കൊള്ളുന്ന വികാരം മനസ്സില്‍ കൂടി കടന്നു പോകുമ്പോള്‍ അതിനെ താങ്ങാന്‍ കഴിയാതെ വരുന്നതാണ് അയാളുടെ ചൂടാകലില്‍ കലാശിക്കുന്നത്.  നമ്മുടെ സംവേദന ശക്ത്തി എത്രത്തോളം കൂടുതലാണോ അത്രത്തോളം വികാരങ്ങളെ ഉള്‍ക്കൊണ്ടു സമചിത്തത പരിപാലിച്ചു നിര്‍ത്താന്‍ നമുക്ക് സാധിക്കും. 


[RajeshPuliyanethu,
 Advocate, Haripad]