Friday 15 November 2013

ഹരിപ്പാട് കോടതി ഉത്ഘാടനം; ഒരു ജഡീഷ്യൽ സംഭാവവികാസ്സം മാത്രം.......!! ജനപ്രതിനിധികൾ പുറത്ത്.....!!!



       ഹരിപ്പാട് കോടതി സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയായിരിക്കുന്നു.. നവംബർ 16 നു ഉത്ഘാടനവും നിശ്ചയിച്ചിരിക്കുന്നു.. ഹരിപ്പടിന്റെ വികസ്സനവഴിയിൽക്കൂടി നാം ഒരു ചുവടുകൂടി മുന്നോട്ട് പോയിരിക്കുന്നു എന്ന് സന്തോഷിക്കാം..  പുതിയ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായി മുൻസ്സിഫ് കോടതിയും [മജിസ്റ്റ്രെട്ട് കോടതി 2 ] താഴത്തെ നിലയിലായി മജിസ്റ്റ്രെട്ട് കോടതി 1 ഉം പ്രവർത്തനം ആരംഭിക്കുന്നതാണ്.. കൂടാതെ മീഡിയേഷൻ സെന്റെർ, അഭിഭാഷകരുടെ അസ്സോസിയേഷൻ ഹാൾ എന്നിവയുടെ ഉൽഘാടനവും അനുബന്ധമായി നടക്കും.. MACT കോടതി, സബ് കോടതി എന്നിവയും കാലതാമസം കൂടാതെ ഹരിപ്പാട്ട്‌ പ്രവര്ത്തനം ആരംഭിക്കും എന്നും  കരുതാം..

       കേരള ഹൈക്കോടതി ചീഫ് ജുസ്റ്റിസ് ശ്രിമതി Dr. മഞ്ചുള ചെല്ലൂർ ആണ് കോടതി സമുശ്ചയത്തിന്റെ ഉൽഘാടക.. മറ്റു ഹൈക്കോടതി ജഡ്ജിമാരും, മന്ത്രിമാരും ജനപ്രതിനിധികളും ചേർന്ന് അനുബന്ധ സംവിധാനങ്ങളുടെ ഉത്ഘാടനങ്ങളും കാര്യപരിപാടികളിൽ പ്രാതിനിധ്യവും വഹിക്കുന്നു....

       ഇത്രയും വരെ എല്ലാവര്ക്കും സ്വീകാര്യമായ രീതിയിൽത്തന്നെ കാര്യങ്ങൾ മുന്നോട്ടു പോയി എന്ന്കരുതാം.. പക്ഷെ ഉത്ഘാടനപരിപാടിയുടെ ക്ഷണക്കത്ത് പുറത്തു വന്നതോട്കൂടി അസ്വാരസ്യങ്ങൾ മുളപൊട്ടാൻ തുടങ്ങി.. കേവലം അഭിഭാഷകർക്ക് ക്യാൻസർ രോഗം വന്നാൽ ചികിൽസ്സ നൽകുന്നതിന് RCC നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതിയുടെ ഉത്ഘാടനത്തിലേക്ക് മാത്രമായി രമേശ്‌ ചെന്നിത്തലയുടെ സ്ഥാനം ചുരുക്കിയതായിരുന്നു അവയുടെ ആരംഭകാരണം.. തുടർന്നു ജനപ്രതിനിധികൾക്ക് അര്ഹമായ പ്രാധാന്യം ചടങ്ങിൽ ലഭിക്കാനിടയില്ല എന്നാ ആരോപണം ശക്തമാകുകയും ജനപ്രതിനിധികൾ ഒന്നടങ്കം ചടങ്ങിൽ നിന്ന് വിട്ടു നില്ക്കുന്ന തീരുമാനത്തിൽ വരെ കാര്യങ്ങൾ എത്തി നിൽക്കുകായും ചെയ്യുന്നു..

      ഹരിപ്പാടിന് പുതിയ കോടതി സമുച്ചയം അനുവദിച്ചതിൽ സ്ഥലം MLA കൂടിയായ രമേശ്‌ ചെന്നിത്തലയുടെ സംഭാവന എല്ലാവരും അന്ഗീകരിച്ചതുതന്നെയാണ്‌.. അപ്രകാരം അദ്ദേഹത്തിൻറെ ഭരണസമ്മർദ്ദവും കൂടി ഉപയോഗിച്ച് വളരെ വേഗത്തിൽ യാധാര്ധ്യമാക്കിയ ഹരിപ്പാട് കോടതി സമുശ്ചയത്തിന്റെ ഉൽഘാടന ചടങ്ങിൽ നിന്ന് അർഹമായ സ്ഥാനം നല്കാതെ MLA യെ അവഗണിച്ചത് ന്യായീകരണമില്ലാത്ത തെറ്റായിപ്പോയി എന്ന് തന്നെയാണ് എന്റെ പക്ഷം.. അത് വിമർശനാത്മകവും, പരസ്യമായിത്തന്നെ അതിലുള്ള പ്രതിഷേധം അറിയിക്കേണ്ടതുമാണ്.. അതിനു പാർട്ടിയുടെ നിലപാടുകളോ കോടിയുടെ നിറമോ ഒന്നും തന്നെ കാരണമാക്കുന്നതിനും പാടില്ല.. ഹരിപ്പാട് MLA യാണ് അവഗണിക്കപ്പെട്ടിരിക്കുന്നത്.. അത് ഹരിപ്പാട്ടെ ആകമാനം ജനങ്ങളെ ത്രിണവത്ക്കരിച്ചതിന് തുല്യമായിപ്പോയി..

       ഒരു കോടതി നടപടിയിൽ ജനപ്രതിനിധി ഇടപെടേണ്ട ആവശ്യമില്ല എന്ന് പറയുന്നത് പോലെയായിപ്പോയി ഹരിപ്പാട് കോടതി സമുച്ചയ ഉത്ഘാടന ചടങ്ങും എന്ന് തോന്നിപ്പോകും.. എല്ലാം ജഡീഷ്യൽമയം.. എന്തിനായിരുന്നു ഈ കോടതി ഉത്ഘാടനത്തിന് ഇത്ര അധികം ഹൈക്കോടതി ജഡ്ജിമാർ?? ജഡീഷ്യൽ ഓഫീസ്സർമാരെയും ജനപ്രതിനിധികളെയും തുല്യമായി പങ്കെടുപ്പിച്ചു കൊണ്ടുള്ള ആരോഗ്യകരമായ പരിപാടി ആയിരുന്നു സംഘടിപ്പിക്കേണ്ടത്‌.. ഉൽഘാടനചടങ്ങിന്റെ മുഴുവൻ സാരഥ്യം ഏറ്റെടുക്കുന്നതിന് ഇവിടുത്തെ ജഡീഷ്യൽ സംവിധാനം വല്ലാത്ത വ്യഗ്രത കാണിച്ചു എന്ന് വേണം കരുതാൻ.. എന്നാൽ ഉൽഘാടനചടങ്ങിലെ പ്രാതിനിധ്യങ്ങളിലെ ചർച്ചകളിൽ വ്യക്തമായി ഇടപെട്ട് ആക്ഷേപങ്ങൾക്ക് വഴി വെയ്ക്കാതെ കാര്യങ്ങൾ കൊണ്ട് ചെന്നെത്തിക്കുന്നതിൽ അഭിഭാഷക അസ്സോസ്സിയേഷനും പരാജയപ്പെട്ടുപോയി അല്ലെങ്കിൽ അതിനുള്ള ആർജ്ജവം കാട്ടിയില്ല എന്ന് സമ്മതിക്കേണ്ടി വരും.. ഹരിപ്പാട് ബാറിലെ ഒരംഗമെന്ന നിലയിൽ വിമർശനത്തോടെ പ്രസ്തുത വിഷയത്തെ കാണുന്നതിനാണ് ഞാൻ താല്പ്പര്യപ്പെടുന്നത്..

       കോടതി കെട്ടിടനിർമ്മാണത്തിന് സ്ഥലം കൈമാറുന്നത്, കെട്ടിടനിർമ്മാണത്തിന് ഭരണപരമായ അംഗീകാരം നൽകുന്നത്, അതിനുള്ള പണം അനുവദിക്കുന്നത്, ടി പണം കണ്ടെത്തുന്നത്, ടി നിർമ്മാണം സർക്കാർ സംവിധാനമായ PWD യെ ഏൽപ്പിക്കുന്നത്, തുടർന്നു ടെണ്ടർ- നിർമ്മാണ മേൽനോട്ട നടപടികളിൽ തുടർന്നു ഉൽഘാടനം ചെയ്തു പ്രവർത്തനസ്സജ്ജമാകുന്നതുവരെ; സർക്കാർ ഭരണസംവിധാനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്.. ചില ടെക്നിക്കൽ നടപടികൾ പൂർത്തിയാക്കുക എന്നതിനപ്പുറം ജഡീഷ്യറിയല്ല.. ലജിസ്ലെടിവ് സംവിധാനങ്ങൾക്ക് മേലുള്ള ജഡീഷ്യൽ കടന്നു കയറ്റങ്ങളിൽ പലതും ഇതൊക്കെ വിസ്മരിച്ചാണെന്നു തോന്നും..

       സ്ഥാനം കിട്ടുകയാണോ വലുത്,, നാടിനു നല്ലത് വരുന്ന ഒരു ചടങ്ങിൽ ആലോസ്സരങ്ങൾ ഒന്നുമില്ലാതെ പങ്കെടുത്തു വിജയിപ്പിക്കുകയല്ലേ ഒരു ജനപ്രതിനിധിയുടെ കടമ?? എന്ന് അടക്കം ചോദിക്കുന്നവരുമുണ്ട.. ജനപ്രതിനിധികൾക്ക് അർഹമായ സ്ഥാനം നല്കാതെ എന്തിന് ഇപ്രകാരം ഒരു ചടങ്ങ് സംഘടിപ്പിക്കണം എന്ന മറുചോദ്യമല്ലേ ഉചിതം?? അർഹമായ സ്ഥാനമില്ലാതെ ഹരിപ്പാടിന്റെ MLA ശ്രി രമേശ്‌ ചെന്നിത്തല കോടതി ഉത്ഘാടന ചടങ്ങിൽ രണ്ടാം നിരയിൽ ഒരു മൂലക്ക് വന്നിരുന്നാൽ അത് സ്വയം അവഹേളിതനാകുന്നതിനോപ്പം ഹരിപ്പാട് ജനതയെ ഒന്നാകെ ലജ്ജിപ്പിക്കുന്നതുമാകും എന്നേ കാണാൻ കഴിയൂ.,..

       ഹരിപ്പാട് MLA യെ ഒതുക്കി മൂലയിലിരുത്താൻ ശ്രമിച്ചതിൽ രാഷ്ട്രീയനിറവുമുണ്ട് കാരണമായി എന്ന അനുപല്ലവിയുമുണ്ട്.. എന്നാൽ ജന പ്രതിനിധികളെ ആകമാനം തന്നെ വിലകുറച്ച് കാണുന്ന അത്തരം പ്രവർത്തനങ്ങൾക്ക്പൊതുജനമധ്യത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടികൾ മുതിരുമെന്ന് വിശ്വസ്സിക്കുക വയ്യ..

       അർഹമായ സ്ഥാനം ലഭിക്കാത്തതിനാലാണ് താൻ പരിപാടിയിൽ നിന്ന് വിട്ട് നിൽക്കുന്നതെന്ന് പരസ്യമായി MLA സമ്മതിക്കാൻ തരമില്ല.. ഹരിപ്പാടിന് അനുവദിച്ച സബ് കോടതിയുടെയും, MACT കോടതിയുടെയും, MLA ഫണ്ടിൽ നിന്ന് അനുവദിച്ച് നിർമ്മിക്കാം എന്ന് വാക്ദാനമുള്ള നിയമ ലൈബ്രറിയും യാഥാർത്യമാകുന്നതിന് ഉത്ഘാടന ചടങ്ങിലെ അവഗണനകൾ കാരണമായി എടുക്കത്തക്ക രാഷ്ട്രീയ ബാല്യം കടന്നു പോയ വ്യക്തിയാണ് അദ്ദേഹമെന്നതിനാൽ അത്രയും ആശ്വാസം..

[Rajesh Puliyanethu
 Advocate, Haripad]


Monday 11 November 2013

അനാഥരെന്നു വിളിച്ചു വിളിച്ചു നാം അനാഥത്വമെന്നമന്നമുരുട്ടി നൽകുന്നു!!


       കഴിഞ്ഞ ദിവസ്സം എറണാകുളം MG റോഡിൽക്കൂടി ബസ്സ്‌ഇറങ്ങി നടന്ന് അടുത്തൊരു സ്ഥലം വരെ പോകേണ്ട  ആവശ്യമുണ്ടായി.. ട്രാഫിക് ബ്ലോക്കിൽപ്പെട്ട് ഒരു വാൻ നിർത്തിയിട്ടിരിക്കുന്നത് എന്റെ ശ്രദ്ദയിൽപ്പെട്ടു.. ഒരു ടെമ്പോ ട്രാവലർ വാൻ.. അതിന്റെ ബോണറ്റ് ഉൾപ്പടെ; അതായത് നാല് വശങ്ങളിലും കുട്ടികളുടെ ചിത്രങ്ങൾ.. വാനിന്റെ പേര് എന്ന് തോന്നിക്കുന്ന വിധത്തിൽ 'സാന്ത്വനം' എന്ന് എഴുതിയിരിക്കുന്നു.. വനിനുള്ളിൽ ആറേഴു കുട്ടികളും.. അവരെന്തോക്കെയോ കളികളിലാണ്..  അവരിലാരുടെയും പ്രായം പതിനഞ്ചുകടക്കുന്നില്ല എന്നത് വ്യക്തം!! ട്രാഫിക്‌ ലൈറ്റ് അനുവാദം നല്കി, ആ വാഹനം പോയി....

       കാണുന്ന ഏതൊരുവനുംവ്യക്തമാണ്; അതൊരു അനാഥാലയത്തിന്റെ വാഹനമാണ്.. അനാഥബാല്യങ്ങളെ സൃഷ്ടിക്കുന്ന സാമൂഹിക കാരണങ്ങളെ തേടലുകൾ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാര മാർഗ്ഗങ്ങളല്ല, മറിച്ച് അവർക്ക് വേണ്ടി എന്ത് തനിക്ക് ചെയ്യാൻ കഴിയും എന്ന് ചിന്തിക്കുകയാണ് വേണ്ടത്.. ഉത്തരം ശൂന്യതയുടെ സീമകൾക്ക് അപ്പുറമെവിടെയോ ഉണ്ട് എന്ന് മാത്രമാണെങ്കിൽ ഒന്ന് മാത്രമേ ചെയ്യാൻ കഴിയൂ!! അനാഥത്വത്തിന്റെ കാരണമന്യേഷിക്കാതെ അവരെ സംരക്ഷിക്കാനും മാർഗനിർദ്ദേശം നൽകാനും, പണവും അധ്വാനവും മുടക്കുവാനും സന്മനസ്സുകാണിക്കുന്നവരോട് കൂപ്പുകൈകളോടെ അപേക്ഷിക്കുക.. പൊതു സമൂഹത്തിലെ ഏതൊരുവനും അതേ കഴിയൂ ..

       നിങ്ങൾക്ക് സമൂഹത്തിനോടുള്ള പ്രതിഭധതയോ, സാമൂഹിക ബോധമോ, ദയയോ അങ്ങനെ എതെങ്കിലുമൊക്കെവിധത്തിലുള്ള നന്മയുടെ കണങ്ങളാണ് ഇത്തരം ബാല്യങ്ങളെ സംരക്ഷിക്കുക എന്നാ മഹത്തായ സംരംഭത്തിലേക്ക് നിങ്ങളെ നയിച്ചത്.. വിമർശകർ പറയുന്നത് പോലെ ടാക്സ്സിൽ നിന്ന് ഒഴിവാകുക എന്നൊക്കെയുള്ള കച്ചവടതാൽപ്പര്യത്തിന്റെ മറയാണ് ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾ എന്ന് പറയുന്നവരോടും ഞാൻ യോജിക്കുന്നില്ല.. കാരണം ടാക്സ്സിൽ നിന്ന് രക്ഷപ്പെടാൻ ഉദ്ദേശിക്കുന്ന കള്ളപ്പണക്കാർ ഒന്നാകെ 'ചാരിറ്റി' എന്നതിനെ അതിനെതിർ മാര്ഗ്ഗമായി കണ്ടിരുന്നെങ്കിൽ ഇവിടെ കഷ്ട്ടപ്പെടുന്നവന്റെ ജീവിതനിലവാരം എത്ര മെച്ചപ്പെട്ടെനേം!! കൈവശം വെയ്ക്കാൻ കഴിയാത്ത കള്ളപ്പണം കത്തിച്ചു കളയാൻ കാണിക്കുന്നതിലും നന്മയുണ്ട് ആപ്പണം അനാഥാലയത്തിന്റെ ഭണഡാരത്തിൽ ഉപേക്ഷിക്കുന്നവന്..

       നന്മയെ ഉദ്ദേശിച്ചു ചെയ്യുന്ന ഒരു പ്രവർത്തിക്ക് കൂടുതൽ തിളക്കമുണ്ടാക്കണമെന്ന അപേക്ഷയെ എനിക്കുള്ളൂ.. എന്തായാലും അനാഥത്വത്തിന്റെ കുപ്പായമണിഞ്ഞ്‌ സമൂഹത്തിന്റെ മുൻപിൽ നിൽക്കേണ്ടിവന്നത് അവരുടെ തെറ്റല്ല.. അവര്ക്ക് ഭക്ഷണവും, താമസ്സവും, വിദ്യാഭ്യാസ്സവും, മരുന്നും എല്ലാം നൽകാൻ തയ്യാറാകുന്നവർ അനാഥത്വം എന്നാലേബലിൽ നിന്നുകൂടി ഒരു മോചനം അവർക്ക് നൽകിക്കൂടെ?? എന്തിനാണ് ഒരു അനാഥസംരക്ഷണ കേന്ദ്രത്തിന് സാന്ത്വനം, കനിവ്, തണൽ, കാരുണ്യം തുടങ്ങിയ പേരുകൾ?? എന്തിനാണ് അവർക്ക് സഞ്ചരികാനുള്ള വാഹനത്തിൽ ഇത്രയും കുട്ടികളുടെ ചിത്രങ്ങൾ?? അങ്ങനെയെങ്കിൽ അവര്ക്ക് എന്ത് തണൽ നൽകിയാലും അനാഥത്വത്തിന്റെ തീഷ്ണമായ ചൂട് അവരെ പൊള്ളിച്ചു കൊണ്ടുതന്നെയിരിക്കും!!

       അനാഥബാല്യങ്ങൾ നാളത്തെ ഉത്തമ പൗരന്മാരായി വളര്ന്നു വരുകയാണ് സംരക്ഷകരുടെ ലക്ഷ്യമെങ്കിൽ അവരെ 'അനാഥർ' എന്ന ചിന്തയിൽ നിന്ന് പുറത്തു കൊണ്ട് വരികയാണ് ആദ്യം ചെയ്യേണ്ടത്.. അനാഥർ എന്ന അപകർഷതാബോധം എന്നും അവരിൽ എതിർവികാരമായി മാത്രം പ്രവർത്തിക്കാനെ തരമുള്ളൂ..

       ഒരു പുണ്യപ്രവര്ത്തിയുടെ പരിപൂർണ്ണ ഫലത്തിന് വിഘാതമാണ് ഇത്തരം സമീപനങ്ങൾ എന്നത് വ്യക്തം.. ഇവിടെ കാര്യങ്ങൾ നന്മയുടെ ഒരു വലിയ പങ്കിനെ ആഗീരണം ചെയ്യുന്നതായി കാണാം.. " എടാ അനാഥാ, നിനക്ക് എന്റെ കനിവിൽ ഭക്ഷണം കഴിക്കുകയും ജീവിക്കുകയുമാകാം.. നിനക്ക് എന്റെ കനിവിൽ വസ്ത്രവും വിദ്യാഭ്യാസ്സവും നൽകാം... പക്ഷെ നീ ഒന്നോർക്കണം; ഇതെല്ലാം എന്റെ വലിയ മനസ്സാണ്.. നീ അനാഥൻ തന്നെയാണ്" എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് അവനു നേരെ അന്നം നീട്ടുന്ന പ്രതീതി ഇവിടെ ജനിക്കുന്നു...

       എന്ത് ശകാരങ്ങൾ പൊഴിച്ച് കൊണ്ട് ഒരു അനാഥബാലകന് നേരെ ഒരുവൻ അന്നം നീട്ടിയാലും അതിനെതിരെ അഭിപ്രായം പറയാനുള്ള ധാർമികാമായ ശക്തി സമൂഹത്തിന് ഇല്ല എന്നുതന്നെ പറയാം.. കാരണം ആബാലകനെ ചൂഷണം ചെയ്യുക എന്നാ ഉദ്ദേശം അന്നദാദാവിന് ഇല്ലാത്തടത്തോളം കാലം അവിടെ വിശപ്പകറ്റുന്ന ഒരു പുണ്യം തന്നെയാണത്.. എന്നാൽ പൊതു സമൂഹമോ?? കണ്ണും കാതും മൂടി ഇടക്കിടക്ക് വിമർശനത്തിന്റെ വായ മാത്രം തുറക്കുന്ന വിചിത്ര ജീവിയും!!

       എന്നാൽ ഈ ഉത്തരവാദിത്വങ്ങൽ നിർവഹിക്കാൻ സർക്കാർ മുന്നോട് വരേണ്ടതും അവിടെ ഈ  അനാഥത്വങ്ങൾക്ക് ലഭിക്കുന്നത് ഔദാര്യം എന്ന സ്ഥാനത്ത് അവകാശം എന്ന് സ്ഥാപിക്കേണ്ടാതുമാണ്.. അങ്ങനെയെങ്കിൽ ഇപ്രകാരമൊക്കെമാത്രമേ ഇവരോട് പെരുമാറാൻ പാടുള്ളൂ എന്ന് ആവശ്യപ്പെടാനുള്ള അവകാശം പോതുജനതക്ക് കൈ വരുന്നതാണ്.. അതിനു സർക്കാരുകൾ മുന്നോട്ടു വരികതന്നെ വേണം.. കൂടാതെ സ്വന്തം ആവശ്യത്തിനപ്പുറം പണം തനിക്കുണ്ടെന്ന് കരുതുന്നവരെങ്കിലും ചാരിറ്റി തങ്ങളുടെ പ്രവർത്തി മണ്ഡലത്തിന്റെ ഒരു ഭാഗമാക്കാൻ ശ്രമിക്കണം.. അങ്ങനെ തുടങ്ങി എല്ലാ മനുഷ്യരിലേക്കും  വളരുന്ന ഒരു വികാരമായി അത് മാറുകയും വിളംബരം ചെയ്യാത്ത ചാരിറ്റി ഒരു ശീലമാകുകയും ചെയ്യും... അങ്ങനെ വരുമ്പോൾ ചുരുക്കം ചിലര് ചെയ്യുന്ന നന്മ എന്ന സ്ഥാനത്തു നിന്ന് മാറി അതൊരു പൊതു സമൂഹസ്വഭാവമായി മാറുകയും അതിന്റെ ഗുണഫലം ഏറ്റു വാങ്ങേണ്ടി വരുന്നവരോട് ഇപ്രകാരമോക്കെമാത്രമേ പെരുമാറാൻ പാടുള്ളൂ എന്ന് ശക്തമായി ആവശ്യപ്പെടാൻ ഏതൊരുവനും കഴിയുകയും ചാർത്തപ്പെട്ട് നൽകിയ അവരുടെ നെറ്റിയിലെ 'അനാഥർ'  എന്നാ ലേബൽ അഴിച്ചുമാറ്റുവാനും കഴിയും...


[Rajesh Puliyanethu
 Advocate, Haripad]

Thursday 7 November 2013

സച്ചിൻ ടെണ്ടുൽക്കർ എന്ന വിസ്മയ പ്രതിഭയുടെ വിടവാങ്ങൽ!!


       സച്ചിൻ ടെണ്ടുൽക്കർ എന്ന എല്ലാ ഭാരതീയനും അറിയുകയും ഇഷ്ട്ടപ്പെടുകയും, ആരാധിക്കുകയും ചെയ്യുന്ന മഹാനായ ക്രിക്കറ്റർ തന്റെ ഇരുപത്തിഅഞ്ചു വർഷത്തെ മഹത്തായതും കളങ്കരഹിതവുമായ കർത്തവ്യനിർവഹണത്തിന്റെ ക്രീസ് വിടുന്നു.. സച്ചിനെ അറിയുന്നവർ എല്ലാം തന്നെ അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലുമൊക്കെ നല്ലത് പറയുന്നതിനായി  ആവേശം കാണിക്കുന്നതും നമ്മൾ കാണുന്നു.. ഏതു കോഹിനൂർ രത്നത്തിന്റെ മാറ്റിലും സംശയം പ്രകടിപ്പിക്കുന്നവർ ഉണ്ടെങ്കിലും ബഹുഭൂരിപക്ഷം അങ്ങനെ അല്ലെന്നത് ആശ്വാസം നൽകുന്നു.. നമുക്ക് അടുത്തറിയുന്ന, ഒരുപാടിഷ്ട്ടപ്പെടുന്ന ഒരുവനെക്കുറിച്ച് അറിയാവുന്ന ആരൊടെങ്കിലുമൊക്കെ പത്തു നല്ലവർത്തമാനം പറയുമ്പോൾ കിട്ടുന്ന മനുഷ്യസഹജമായ മനോസുഖമാണ് സച്ചിനെപ്പറ്റി സംസ്സാരിക്കുന്നവർക്കുണ്ടാകുന്നതെന്ന്പറയാം.. ഒരു മനുഷ്യൻ പ്രതിഭകൊണ്ടും, സ്വോഭാവഗുണം കൊണ്ടും നേടിയെടുത്ത ജനഹ്രിദയങ്ങളിലെ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്.. ഈശ്വരദത്തമായ കഴിവുകളിൽ അഹങ്കരിച്ചു സ്വന്തം കുഴി തോണ്ടുന്നവർക്കും, തന്റെ അംഗീകാരം രാജ്യത്തിന്റെ അതിർവരമ്പുകളും ഭേദിച്ച് സഞ്ചരിക്കുമ്പോൾ ഒരുവൻ എങ്ങനെ വിനയാന്വിതനാകണം എന്നതിനുമോക്കെയുള്ള ഒരു പഠന പുസ്തകമായി സച്ചിന്റെ ക്രിക്കറ്റ് ജീവിതം..

       സച്ചിൻ നേടിയെടുത്തത് അദരവുകളും, അങ്ങീകാരങ്ങളും മാത്രമായിരുന്നില്ല; മറിച്ച് വിശ്വാസ്സം കൂടിയായിരുന്നു.. ആ വിശ്വാസ്സങ്ങൾ 'സച്ചിൻ ഇപ്രകാരം ആയിരിക്കും' എന്ന ഒരു ജനതയുടെ വിശ്വാസ്സമായിരുന്നു.. 'സച്ചിൻ ഇപ്രകാരം ആയിരിക്കും' എന്നാ വിശ്വാസ്സത്തിന്റെ ശീർഷകത്തിൽ ഒരുപാടു കാര്യങ്ങൾ ഉൾക്കൊണ്ടിരുന്നു.. അതിലൊന്ന് ഇന്ത്യൻ ക്രിക്കറ്റിനെ താങ്ങിനിര്ത്തുന്നതിനുള്ള കരുത്ത് സച്ചിന്റെ ചുമലുകൾക്ക് ഉണ്ടെന്നതായിരുന്നു.. കേവലം കുറച്ചു വർഷങ്ങൾക്ക് മുന്പുവരെ സച്ചിന്റെ വിക്കറ്റ് വീണാൽ ഉടനെ TV ഓഫ്‌ ചെയ്തു എഴുനേറ്റു പോകുന്ന ലക്ഷക്കണക്കിന്‌ ക്രിക്കറ്റ് പ്രേമികൾ അതിന്റെ ചെറിയ ഉദാഹരണം മാത്രം.. സച്ചിൻ ക്രിക്കറ്റിനെ ഒറ്റുകൊടുക്കില്ല എന്ന വിശ്വാസ്സം,  തങ്ങളുടെ ആരാധനാ പുരുഷൻ അഹങ്കാരത്താൽ വികൃതരൂപം പ്രാപിക്കില്ല എന്നാ വിശ്വാസ്സം... അങ്ങനെ നീളുന്നു അവ.. ആവിശ്വാസ്സങ്ങളെയെല്ലാം പൂർത്തീകരിച്ചുതന്നെയാണ് തന്റെ വിടവാങ്ങൽ മൽസ്സരത്തിനു പാടുകെട്ടുന്നതിന് അദ്ദേഹം തയ്യാറെടുക്കുന്നത്.. 

       റെക്കോർഡ്‌ കൾ കൊണ്ട് ഒരു പെരുമല സൃഷ്ടിച്ചാണ് സച്ചിൻ വിടവാങ്ങുന്നത്.. റെക്കോർഡ്കൾ ഭെദിക്കപ്പെടുവാനുള്ളയാണ് എന്നതിനാൽ അവയൊക്കെ തിരുത്തി എഴുതപ്പെടുമെന്നും കരുതാം.. അന്ന് ഈ റെക്കോർഡ്‌കൾ തിരുത്തിയെഴുതുന്ന പ്രതിഭയ്ക്ക് സച്ചിന്റെ റെക്കോർഡ്കൾ ആണ് താൻ തിരുത്തിയെഴുതിയതെന്നത് കൂടുതൽ അഭിമാനത്തിനും വഴി നൽകിയേക്കാം.. പക്ഷെ സച്ചിൻ ഒഴിച്ചിട്ടുപോകുന്ന സ്ഥാനം നികത്താൻ മറ്റൊരാൾക്ക് കഴിയും എന്നെനിക്ക് തോന്നുന്നില്ല... കാരണം കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷക്കാലമായി ഓരോ ഭാരതീയന്റെയും മനസ്സിലാണ് ഈ ഇതിഹാസ്സം സ്ഥാനം പിടിച്ചാത്.. അവിടെ മറ്റൊരുവനെയും പകരം സ്ഥാപിക്കാൻ അവർ തയ്യാറല്ല എന്നതാണ് സത്യം...

       സച്ചിന്റെ കാലഘട്ടത്തിന് അപ്പുറമെന്നും ഇപ്പുറമെന്നും ഇനിയും ക്രിക്കറ്റിന്റെ ചരിത്രത്തെ വിശേഷിപ്പിച്ചു എന്ന് വരാം.. പക്ഷെ സച്ചിന്റെ കാലത്തിനെയാണ് ക്രിക്കറ്റിന്റെ ഒരു കാലഘട്ടം എന്ന് വിശേഷിപ്പിക്കപ്പെടെണ്ടത് എന്നാണ് എന്റെ പക്ഷം..

       സച്ചിന് ശേഷം ഇന്ത്യൻ ടീം ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ഏതൊരു ക്രിക്കെറ്റ് പ്രേമിയുടെയും മനസ്സില് ഒരു ശൂന്യത അനുഭവിക്കുന്നുണ്ടാകും.. പലരും യാഥാർത്യത്തെ ഉൾക്കൊള്ളാതെ ഒരു നിമിഷം മൈതാനത്ത് തിരയുന്നുണ്ടാകും; തങ്ങളുടെ പ്രിയതാരത്തെ!! ക്രിക്കറ്റിന്റെ ഏതെങ്കിലും ഒരു സജീവ മേഘലയിൽ അദ്ദേഹം ഉണ്ടാകും തീർച്ച.. തന്റെ ക്രിക്കെറ്റ് ജീവിതത്തിന്റെ രണ്ടാം ഇന്നിങ്ങ്സ്സിൽ കൂടുതൽ ജ്വലിച്ചുതന്നെ..........

[Rajesh Puliyanethu
 Advocate, Haripad]