Monday 12 June 2017

കൗശലക്കാരനായ ബെനിയയും,, അമിത് ഷായും..... !!

ബി ജെ പി യുടെ ദേശീയ അദ്ധ്യക്ഷൻ ശ്രീ അമിത് ഷാ ഭാരതത്തന്റെ രാഷ്ട്ര പിതാവിനെ "കൗശലക്കാരനായ ബനിയ" എന്നു പറഞ്ഞു അധിക്ഷേപിച്ചു എന്നതാണ് കഴിഞ്ഞ രണ്ടു ദിവസ്സത്തെ പ്രധാന ചർച്ച...

ആദ്യമായി ഒരു വിഷയം ചർച്ച ചെയ്യേണ്ടതുണ്ട്... ആരാണ് ഭാരതത്തിന്റെ രാഷ്ട്രപിതാവ്?? ഈ ചോദ്യം കഴിഞ്ഞ രണ്ടാം യു പി എ സർക്കാറിന് മുൻപിൽ എത്തി.... അവിടെ കോൺഗ്രസ്സ് നയിക്കുന്ന കേന്ദ്ര സർക്കാർ അർത്ഥശങ്കക്ക് ഇടയില്ലാതെ പറഞ്ഞു 'മഹാത്മാ ഗാന്ധിയെ ഔദ്യോകികമായി രാഷ്ട്ര പിതാവായി അംഗീകരിക്കാൻ കഴിയില്ല',, എന്ന്...!! കേന്ദ്ര മന്ത്രി സഭയുടെ ആ തീരുമാനം പത്ര പ്രവർത്തകർക്കു മുൻപാകെ വിശദീകരിച്ചത് അന്നത്തെ കേന്ദ്ര മന്ത്രി ശ്രീ ചിദംബരവും ആയിരുന്നു.......

അതേ മഹാത്മാ ഗാന്ധിയെ  "കൗശലക്കാരനായ ബനിയ" എന്നു വിളിച്ചു ജാതീയമായി അധിക്ഷേപിച്ചു എന്നതാണ് ചിലരുടെ ആക്ഷേപം..! ഇതു കേൾക്കുമ്പോൾ ഉയരുന്ന ചില സ്വോഭാവിക സംശയങ്ങൾ ഉണ്ട്.... ആദ്യത്തെ ചോദ്യം...?? ജാതീയമായി ഒരാളെ അധിക്ഷേപിക്കുന്നത് എങ്ങനെ?? ആരെയൊക്കെ ജാതീയമായി  അധിക്ഷേപിക്കാൻ കഴിയും?? അധഃകൃത വിഭാഗമായി പൊതുസമൂഹം കരുതുന്ന ഷെഡ്യൂൾഡ് കാസ്റ്റ് & ഷെഡ്യൂൾഡ് ട്രൈബ് എന്നീ വിഭാഗങ്ങളെ മാത്രമല്ലെ ജാതീയമായി പറഞ്ഞു അധിക്ഷേപിക്കാൻ കഴിയൂ?? കേരളത്തിലെ അവസ്ഥ പ്രാകാരം ഒന്ന് വിശകലനം ചെയ്‌താൽ,, "എടാ പന്ന പുലയാ" എന്ന് വിളിച്ചാൽ ഹരിജൻ അട്രോസിറ്റീസ്നിയമം പ്രകാരം മോശമാണ്,, അത് ജാതീയമായ ആക്ഷേപമാണ്... എന്നാൽ,, "എടാ പന്ന ബ്രാഹ്മണാ,, എടാ പന്ന നായരേ"",, എന്നു വിളിച്ചാൽ അത് ജാതീയമായ ആക്ഷേപമല്ല,, മറിച്ചു വേണമെങ്കിൽ വ്യക്തിയെ ""പന്ന"" എന്ന വാക്കുകൊണ്ട് അപമാനിച്ചു എന്ന് മാത്രം പറയാം... അവിടെ ചേർന്ന് വരുന്ന ജാതിപ്പേര് അപമാനിക്കലല്ല...

ഗാന്ധിജി 'ബനിയ' എന്ന സമൂഹക്കാരനാണെന്നും;;  "കൗശലക്കാരനായ ബനിയ" എന്ന് അദ്ദേഹത്തെ സംബോധന ചെയ്തത് ജാതീയമായ അധിക്ഷേപമാണെന്നുമാണ് വിമർശകരുടെ വാദം..!! ഒന്നാമതായി 'ബനിയ' എന്നത് അധഃകൃത വിഭാഗമല്ലെന്നു മനസ്സിലാക്കണം.... "എഡോ, കള്ള മേനോനെ"" എന്ന് ഒരാളെ സംബോധന ചെയ്‌താൽ അതിൽ "മേനോൻ" എന്ന ഭാഗം സൈലന്റ് ആവുകയാണ്.. കാരണം 'മേനോൻ' എന്ന വിളിക്ക് യാതൊരു പ്രാധാന്യവുമില്ല... ഒരു വിളിപ്പേര് എന്നതിനപ്പുറം... എന്നാൽ എടാ "കള്ള പുലയാ" എന്നു വിളിച്ചാൽ അതിൽ ജാതീയമായ ആക്ഷേപമുണ്ട്... കാരണം 'പുലയൻ' എന്ന ജാതിയെയും,, ആ വിളിയെയും സമൂഹവും, നിയമവും 'അധ: കൃതമായാണ്' ഇന്നും കാണുന്നതെന്ന ശോചനീയമായ അവസ്ഥ..! 

ബനിയ എന്ന വിഭാഗം അടിസ്ഥാനപരമായി കച്ചവടക്കാരാണ്.... അതിനു മുപരി പണം പലിശക്കുകൊടുക്കുന്ന വിഭാഗമാണ്.... ജാതീയമായ ചിന്തകൾ സാമൂഹിക വിഷയമായി കാണുന്നതുപോലെ ജാതികളിലെ ചില ചിന്തകളെയും സാമൂഹികമായികാണുകയും അംഗീകരിക്കുകയും വേണം... "മാപ്പിള [ക്രിസ്ത്യൻ] കമന്നു വീണാൽ കാൽ പണവുമായെ പോങ്ങു"...!! ഇതൊരു നാട്ടു വർത്തമാനമാണ്... മാപ്പിളയുടെ കുശാഗ്രമായ ബുദ്ധിയെയാണ് അവിടെ പ്രതിബാധിക്കുന്നത്... ആ പ്രയോഗത്തെ അപമാനമായി ഒരു നസ്രാണിയും കണ്ടതായി എനിക്ക് അറിവില്ല... മറിച്ചു് തനിക്കുള്ള  അംഗീകാരമായി കണ്ട് ഒന്ന് ഞെളിയുന്നതാണ് കണ്ടിട്ടുള്ളത്....

ഇതുപോലെയാണ് ബനിയാ വിഭാഗം.. അവരെ ചതുവർണ്യ ജാതിവ്യവസ്ഥയിൽ തരം തിരിച്ചു പറഞ്ഞാൽ തന്നെ ശൂദ്രനല്ല... മറിച്ചു വൈശ്യനാണ്... വൈശ്യൻ അധഃകൃതനല്ല... അങ്ങനെ എങ്കിൽ "നമ്പൂതിരിച്ചാ,  എന്നോ, പിള്ളേച്ചാ, എന്നോ, മാപ്പളെ എന്നോ വിളിക്കുന്നത് അപകീർത്തികരം ആയേനേം... ജാതീയമായ വേർതിരിവുകൾ പോലെതന്നെ അപകീർത്തിപ്പെടുത്തുന്നതിനും വേർതിരിവുകളുണ്ട്... ഏതൊരു ജാതീയമായ പേര് എടുത്തു പറയുന്നത് അപമാനകരമാകുന്നില്ല... മറിച്ചു കേവല സംബോധന മാത്രമേ ആകുന്നുള്ളു... ""എഡോ മാപ്പളെ"" ഈ വിളി എത്രയോ സിനിമകളിൽ നാം കേട്ടിട്ടുണ്ട്... അത് അപമാനകരമാണെന്നു പറഞ്ഞു ഒരു മാപ്പളയും കോലാഹല മുണ്ടാക്കിയതായി നമുക്കറിവില്ല.....

താൻ ജനിച്ച ജാതി ഏതായാലും അത് സ്രേഷ്ടമായത് എന്ന് കരുതുകയും അപ്രകാരം ചിന്തിക്കുകയും ചെയ്യുന്ന ഒരു ചിന്താധാര വളർത്തിയെടുക്കുകയുമാണ് വേണ്ടത്.. എന്നാൽ അധഃകൃതമെന്ന് പുരാതന ജാതി വാഴ്ചക്കാർ പറഞ്ഞു സ്ഥാപിച്ചതിനെയെല്ലാം അതുപോലെ പിന്തുടരുകയാണ് ഈ കാലത്തും എല്ലാവരും ചെയ്യുന്നത്... മുൻപ് കീഴാളനായി കണ്ടവനെ ഇന്ന് പോളീഷ് ചെയ്തു 'ഹരിജൻ' എന്ന് വിളിക്കുന്നു... മണ്ണിൽ കുഴി കുത്തി അതിന്മേൽ ഇലവെച്ചു നൽകിയിരുന്ന കഞ്ഞി അന്ന് അവനു നൽകിയ ഔദാര്യമായിരുന്നു.. ഇന്ന് അതേ കഞ്ഞിക്കുപകരം സംവരണം നൽകുന്നു... രണ്ടും നൽകുന്നത് 'നീ അധഃകൃതൻ' എന്ന് വിളിച്ചു പറഞ്ഞു കൊണ്ടു തന്നെ... സമൂഹ വ്യവസ്ഥിതിയിൽ എല്ലാവരും 'സമന്മാർ' എന്ന ചിന്ത വളർന്നു വികസിക്കാത്തവരാണ് കേവലം ജാതീയമായ വാക്കും വിളിയും ഉയർത്തിക്കാട്ടി പ്രക്ഷോഭങ്ങൾ നയിക്കുന്നത്...

സുപ്രീം കോടതിയും, പൊതു സമൂഹവും തള്ളിക്കളഞ്ഞ ''' ആർ സ്സ് സ്സ് ഗാന്ധി ഘാതകൻ"" എന്ന ദുഷ്: പ്രചാരണത്തെ മറ്റൊരു പാത്രത്തിൽ വിളമ്പാനാണ്  "കൗശലക്കാരനായ ബനിയ" എന്ന് ഒരു സംസാര വേളയിൽ അമിത് ഷാ നടത്തിയ പ്രയോഗത്തെ എടുത്തു വിളമ്പുന്നവർ ശ്രമിക്കുന്നത്.... ഗാന്ധിയെ രാഷ്ട്ര പിതാവായി അംഗീകരിക്കാത്ത കോൺഗ്രസ്സും, ഗാന്ധി ആരാധിച്ച പശുവിനെ നടുറോഡിൽ അറുത്ത കോൺഗ്രസ്സും,, ഗാന്ധി നേടിത്തന്ന സ്വാതന്ത്ര്യത്തെ കരിദിനമായി കൊണ്ടാട്ടിയ കമ്യുണിസ്റ്റും ഇന്ന് ഗാന്ധിക്കുവേണ്ടി വിലപിക്കുന്നത് ഒരു നല്ല കാഴ്ചയാണ്... ഇന്നത്തെ വിമർശകർക്ക് അവരുടെ  അസ്തിത്വങ്ങൾക്ക് നിലനിൽപ്പില്ലായിരുന്നു എന്ന് വിളിച്ചു പറയുന്ന നല്ല കാഴ്ച...

[Rajesh Puliyanethu
 Advocate, Haripad]