Monday 18 December 2017

ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലം പറഞ്ഞു തരുന്നത്....??

     ഗുജറാത്തിൽ തുടർച്ചയായ ഇരുപത്തിരണ്ടു വർഷത്തെ ഭരണത്തിന് ശേഷവും ബിജെപി അധികാരം നിലനിർത്തുന്നു... മറ്റേതൊരു സംസ്ഥാനത്തെ വിഷയങ്ങളെക്കുറിച്ചു സംസാരിക്കുമ്പോഴും അതിനെയെല്ലാം ഗുജറാത്തുമായി ബന്ധിപ്പിച്ചു സംസാരിക്കാൻ ബിജെപിയും,, പ്രതിപക്ഷവും ശ്രമിക്കാറുണ്ടായിരുന്നു... അനുകൂലമായും,, പ്രതികൂലമായും!! അതിനു കാരണം രാജ്യത്തു നിലനിൽക്കുന്നത് രണ്ടു തരം രാഷ്ട്രീയമായതിനാലാണ്... ഒന്ന് മോഡി അനുകൂല രാഷ്ട്രീയവും,, മറ്റൊന്ന് മോഡി വിരുദ്ധ രാഷ്ട്രീയവും...!! മോഡി വിരുദ്ധ രാഷ്ട്രീയ പ്രചാരകർ ഗുജറാത്തിനെ നരേന്ദ്രമോദിയുടെ സ്വന്തം തട്ടകമായി കണ്ടു പ്രവർത്തിക്കുന്നതിനാൽ, ഗുജറാത്തിൽ ബിജെപിക്ക് ഉണ്ടാകുന്ന പരാജയം ശ്രീ നരേന്ദ്രമോദിയുടെ ആകമാനമായ പരാജയമെന്നു കണ്ട് അദ്ദേഹത്തിനെതിരെ രാജ്യവ്യാപകമായി ആക്രമണം അഴിച്ചു വിടാം എന്ന് കരുതി... നോട്ടു നിരോധനവും,, മുത്തലാക്കും,, ജി. സ്‌. റ്റി തുടങ്ങി ശ്രീ മോദിയുടെ നയപരിപാടികളുടെ ആകമാനമായ പരാജയമായി ബിജെപി ക്ക് ഗുജറാത്തിൽ ഉണ്ടാകുന്ന പരാജയത്തെ വിനിയോഗിക്കാം എന്നും അവർ കണക്കുകൂട്ടി....

     അമേരിക്കയിൽ നിന്നും ഊർജ്ജപഠന ക്ലാസ് കഴിഞ്ഞു വന്ന ശ്രീ രാഹുൽ ഗാന്ധിയായിരുന്നു മോഡി വിരുദ്ധപക്ഷത്തിന്റെ അമരക്കാരൻ... പതിവിനു വിരുദ്ധമായ ഊർജ്ജം രാഹുലിൽ കാണാൻ കഴിഞ്ഞിരുന്നു എന്നത് സത്യം തന്നെയായിരുന്നു.. കമ്യുണിസ്റ്റുകൾ ഗാലറിയിൽപ്പോലും ഇല്ലാതിരുന്ന തെരഞ്ഞെടുപ്പ് ആയിരുന്നു എങ്കിൽക്കൂടി രാജ്യത്തിന്റെ ചിലഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന ഇക്കൂട്ടരുടെയും ഹൃദയം കൊണ്ടുള്ള ആശീർവാദം രാഹുലിനൊപ്പമായിരുന്നു.... കൂടാതെ രാജ്യസ്നേഹവും, ദേശീയതയും  ഉയർത്തിപിടിക്കുന്ന ബിജെപി രാഷ്ട്രീയത്തിന്റെ വിമർശകരും രാഹുലിനൊപ്പം കൂടി... ബിജെപി മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയം ന്യൂനപക്ഷ വിരുദ്ധമാണെന്നു പ്രചരിപ്പിക്കുന്നവരും രാഹുലിനു പിന്നിൽ അണി നിരന്നു... അതിനൊപ്പം തന്നെ ടൈംസ് ഓഫ് ഇന്ത്യ,, റിപ്പബ്ലിക് തുടങ്ങിയ ചാനലുകളൊഴികെയുള്ള ചാനലുകളും രാഹുലിന് അവരാൽ കഴിയുന്ന പിന്തുണ നൽകി.... ഹാർദ്ദിക്‌ പട്ടേലിനെപ്പോലെ ജാതിയല്ലാതെ രാഷ്ട്രീയം ഒന്നുംതന്നെ പറയാനില്ലാത്ത നേതാക്കന്മാർക്കൂടി പിന്നിൽ നിരന്നതോടെ ബിജെപി യെ നേരിടാനുള്ള എല്ലാ ശസ്ത്രങ്ങളും തന്റെ പക്കലുണ്ടെന്ന് രാഹുൽ ആത്‌മവിശ്വാസം കൊണ്ടു... രാഹുലിൽ പ്രകടമായിരുന്നു എന്ന് മുൻപ് പറഞ്ഞ 'പതിവിനു വിരുദ്ധമായ ഊർജ്ജം' ഈ സന്നാഹങ്ങൾ നൽകിയ ആത്മവിശ്വാസ്സത്തിൽ നിന്നും രൂപം കൊണ്ടതാകാം...!!??

     നരേന്ദ്ര മോഡിയുടെ ജനപ്രീതിയെ കുറക്കുന്നതൊന്നും പ്രായോഗികമായി നടപ്പിലാക്കാൻ കോൺഗ്രസ്സിന് കഴിഞ്ഞില്ല എന്നതാണ് സത്യം... മോഡിക്കെതിരെ വ്യക്തിപരമായ വിമർശനങ്ങൾ ഗുജറാത്തിൽ ഒഴിവാക്കണമെന്ന് കൊണ്ഗ്രെസ്സ് തന്നെ പ്രചാരണത്തിന്റെ ഒരു ഘട്ടത്തിൽ നേതാക്കന്മാർക്ക് നിർദ്ദേശം നൽകിയത്  മോഡിയുടെ സ്വാധീനം നശിപ്പിക്കാൻ അവർക്കു കഴിഞ്ഞില്ല എന്ന തിരിച്ചറിവാണ് കാണിക്കുന്നത്.. നരേന്ദ്രമോദി വിദ്വെഷത്തിന്റെ രാഷ്ട്രീയം കളിക്കുന്നു എന്ന് കോൺഗ്രസ്സ് പറഞ്ഞു എങ്കിലും അത് പൊതുജനസമക്ഷം വിവരിക്കുന്നതിൽ അവർ പരാജയപ്പെട്ടുപോയി... നരേന്ദ്രമോഡി അപ്പോഴും ദേശീയതയിലും,, രാഷ്ട്ര സുരക്ഷയിലും ഊന്നിയ വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞുകൊണ്ടേ യിരുന്നു... 'ജനങ്ങൾക്ക് കുറച്ചു ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നു എങ്കിലും രാജ്യത്തിന്റെ ഭാവി നന്മയെ കരുതി പൊതുജനം അതു സഹിച്ചു' എന്ന് ബിജെപി തന്നെ സമ്മതിച്ച നോട്ടു നിരോധനത്തിലും, ജി സ് ടി യിലും മോഡി പറഞ്ഞത് വികസനത്തിന്റെയും, രാജ്യനന്മയുടെയും നയവും രാഷ്ട്രീയവും ആയിരുന്നു... അതിൽ വികസ്സനമില്ല, ജനദ്രോഹമേ ഉള്ളൂ എന്ന് മൈക്കിന്റെ മുൻപിൽ വിളിച്ചു പറയാൻ രാഹുൽ ശ്രമിച്ചെങ്കിലും ജനം ചെവികൊടുത്തില്ല.. ''ഗബ്ബർ സിംഗ് ടാക്സ്'' എന്ന് ജി സ് ടി യെ രാഹുൽ വിശേഷിപ്പിച്ചതിനെ സൂപ്പർ ഡയലോഗ് ആയി രാഹുൽ ഫാൻസ്‌ ഉയർത്തിക്കാട്ടി എങ്കിലും കഴിഞ്ഞ യു പി എ സർക്കാർ കാലത്ത് ആകമാനം എട്ടുലക്ഷം കോടിയിൽ മേലെ അഴിമതി നടത്തിയ യഥാർത്ഥ ഗബ്ബർ സിങ്ങുകളെ ജനം മറന്നിരുന്നില്ല എന്ന സത്യം കോൺഗ്രസ്സ് മനസ്സിലാക്കിയില്ല.... 

     ബിജെപി വർഗ്ഗീയ രാഷ്ട്രീയം കളിക്കുന്നു എന്ന് വിമർശിച്ച കോൺഗ്രസ്,, ഹാർദിക് പട്ടേലിനെപ്പോലെ ജാതി മാത്രം പറഞ്ഞു വോട്ടുപിടിക്കാൻ അറിയുന്നവരെ ചേർത്തുനിർത്തി എന്താണ് ജാതി രാഷ്ട്രീയം എന്ന് പറഞ്ഞു കൊടുത്തു... ജനം ഇതെല്ലാം കാണുന്നുണ്ടായിരുന്നു എന്ന് അവർ മറന്നു പോയി... പട്ടേൽ വിഭാഗത്തിന്റെ വോട്ടുകളെ ഹർദ്ദിക്കിൽക്കൂടി ഉറപ്പിച്ചു നിർത്താൻ കോൺഗ്രസ്സ് ശ്രമിച്ചപ്പോൾ അത്രനാളും അവർക്കു ലഭിച്ചു കൊണ്ടിരുന്ന ചില ഓ ബി സി വിഭാഗങ്ങളുടെ വോട്ടുകൾ ചോർന്നു പോകുന്നത് അവർ അറിഞ്ഞില്ല.. നരേന്ദ്ര മോദിയുടെ ബി ജെ പി കഴിഞ്ഞ ഇരുപത്തിരണ്ടു വര്ഷം ഗുജറാത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾക്ക് പകരമായില്ല കോൺഗ്രസ്സ് നടത്തിയ ഈ കൂട്ടുകെട്ടുകൾ ഒന്നും തന്നെ...

     ക്ഷേത്രങ്ങളിൽ നിന്നും പ്രചാരണങ്ങൾക്കു തുടക്കം കുറിച്ചപ്പോൾ 'തങ്ങൾ ബിജെപി യെ വിമർശിക്കുന്ന വർഗ്ഗീയ രാഷ്ട്രീയം എന്താണെന്ന് ശരിയായരീതിയിൽ തങ്ങൾ കാട്ടിത്തരാം' എന്നാണു ജനങ്ങൾ വായിച്ചെടുത്തത്.... അത്രനാളും ഹിന്ദു വിരുദ്ധ നിലപാടുകൾ പരസ്യമായി സ്വീകരിക്കുകയും,, ന്യൂനപക്ഷ പ്രീണനം നയമായി മാറ്റുകയും ചെയ്ത കോൺഗ്രസ്സിന്റെ ഈ വ്യതിചലനം പരിഹാസം ജനിപ്പിച്ചു എന്നതിനപ്പുറം ഒരു രാഷ്ട്രീയ നേട്ടവും അവർക്കുണ്ടാക്കിയില്ല... അമ്പലങ്ങളിൽ കയറിയിറങ്ങി നടന്ന രാഹുലിനെ കുറച്ചധികം തീവ്ര മത നിലപാട് പുലർത്തുന്ന മുസ്ളീം വോട്ടർമാരും വിട്ടുകളഞ്ഞു എന്നുവേണം കരുതാൻ.... മുൻപ് ഇസ്ളാമിക തീവ്രവാദികളെ വരെ പിന്തുണക്കുന്ന രാഷ്ട്രീയ നയം സ്വീകരിച്ചു വന്ന കോൺഗ്രസ്സിന്റെ ഈ മാറ്റം അവരിൽ അസ്വസ്ഥത ജനിപ്പിച്ചു..

     ദേശീയതയിൽ ഊന്നിയ,, രാജ്യസ്നേഹവും സുരക്ഷയും മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയം പറയാൻ കോൺഗ്രസിന് കഴിഞ്ഞില്ല എന്നതായിരുന്നു അവരുടെ പരാജയകാരണങ്ങളിൽ പ്രധാനമായ ഒന്ന്... മതേതരത്വത്തിന്റെ വക്താക്കൾ എന്ന് സമൂഹത്തോടു വിളിച്ചു പറയുന്നു എന്ന് വരുത്തി തീർക്കുന്നതിനും,, മുസ്‌ലിം ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തുന്നതിനും കോൺഗ്രസ്സ് കണ്ടിരുന്ന പതിവ് മാർഗ്ഗം ഹിന്ദുവിനെ തള്ളിപ്പറയുകയും,, ഇസ്ളാമിക തീവ്രവാദികളെ വരെ പിന്തുണച്ചു കൊണ്ടും ആയിരുന്നു... അങ്ങനെ ഉള്ളവർ ഇലക്ഷൻ ആകുമ്പോൾ അമ്പലങ്ങളിൽ വന്നിട്ട് എന്തു പ്രതിഫലനം സൃഷ്ടിക്കാനാണ്... നരേന്ദ്രമോഡിയെ സ്ഥാനപ്രഷ്ടനാക്കണമെന്ന് പാകിസ്ഥാനിൽ പോയി അവരോട് സഹായം അഭ്യർത്ഥിച്ച മണിശങ്കർ അയ്യരെ പിന്തുണക്കുന്ന നിലപാട് കോൺഗ്രസ്സ് സ്വീകരിച്ചത് ആത്മാഭിമാനം ഉള്ള പൊതുജനം ഈ തെരഞ്ഞെടുപ്പിലെന്നല്ല;; ഒരു തെരഞ്ഞെടുപ്പിലും മറക്കില്ല... അതേ മണിശങ്കർ തെരഞ്ഞെടുപ്പു വേളയിൽ   മോഡിയെ അവഹേളിച്ച സംഭവത്തിൽ രാഹുൽ തന്നെ മുൻകൈ എടുത്തു മാപ്പു പറയിപ്പിച്ചപ്പോൾ കോൺഗ്രസ്സ് പാർട്ടി വ്യക്തമാക്കുന്ന ഇരട്ടത്താപ്പ് എല്ലാവർക്കും ബോദ്ധ്യമായി... ഗുജറാത്തിലെ പരാജയം കോൺഗ്രസ്സ് ഗുജറാത്തിൽ മാത്രം മുൻപോട്ടുവെച്ച സമീപനങ്ങളുടെയും, രാഷ്ട്രീയത്തിന്റെയും  പരാജയമല്ല... മറിച് ദേശീയ തലത്തിൽ അവർ സ്വീകരിക്കുന്ന ഇരട്ടത്താപ്പുകളുടെയും,, പ്രീണനങ്ങളുടെയും,, നട്ടല്ലില്ലായ്മയുടെയും പരിണിത ഫലം കൂടിയാണ്...

     നോട്ടു നിരോധനവും,, ജി സ് ടി യും ഗുജറാത്തിലെ കർഷകരുടെയും,, വ്യവസ്സായികളുടെയും നട്ടെല്ലൊടിച്ചെന്ന് മോഡി വിരുദ്ധ മാധ്യമങ്ങളും പരമാവധി പ്രചാരണം നൽകി... അതൊന്നും രാഷ്ട്രീയമായി ബി ജെ പി യെ ബാധിച്ചില്ല എന്നതിന്റെ തെളിവാണ് ഗുജറാത്തിലെ വ്യവസ്സായ മേഘലയിൽ നിന്നും,, നഗര പ്രദേശങ്ങളിൽ നിന്നും ബി ജെ പി ക്കു ലഭിച്ച വോട്ടുകൾ സൂചിപ്പിക്കുന്നത്... അതേ സമയം തന്നെ ആദിവാസ്സി മേഘലകളിൽ നിന്നും ബി ജെ പി ക്ക് ഉണ്ടായ വോട്ടു വർദ്ധനവ് ഹരിജന ന്യൂനപക്ഷങ്ങൾക്കു വിരുദ്ധമാണ് ബി ജെ പി എന്ന പ്രചാരണവും വിലപ്പോയില്ല എന്ന് മനസ്സിലാക്കാം... ശ്രീ നരേന്ദ്ര മോഡി എന്ന വ്യക്തിയിൽ ജനങ്ങൾ വിശ്വാസ്സം അർപ്പിച്ചിരിക്കുന്നു എന്നുവേണം നമ്മൾ കാണേണ്ടത്... അദ്ദേഹം സ്വീകരിക്കുന്ന നോട്ടുനിരോധനം പോലെയുള്ള ചില കടുപ്പമേറിയ തീരുമാനങ്ങളും അതിൽ നിന്നും ഉണ്ടായേക്കാവുന്ന ചെറിയകാല ബുദ്ധിമുട്ടുകളും രാജ്യനന്മയെ മാത്രം ലക്ഷ്യമാക്കിയാണെന്ന് അവർ മനസ്സിലാക്കുന്നു.... 

     കോൺഗ്രസ്സ് ഇപ്പോഴും രാഷ്ട്രീയം പറയാൻ മറന്നു പോകുന്നു എന്നതും ആ പാർട്ടിയുടെ പാപ്പരത്വവും ച്യുതിയുമാണ് വിളിച്ചു പറയുന്നത്... ഇന്നും അവർ നരേന്ദ്ര മോഡിക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾ അദ്ദേഹം പണ്ടിട്ട കോട്ടും,, വിദേശ യാത്രയും,, കൂളിങ് ഗ്ലാസ്സും,, കഴിച്ച കൂണും ഒക്കെയാണ്... ഇതു കേൾക്കുമ്പോൾ നിഷ്പക്ഷരായ പൊതുജനം ചിരിച്ചു കൊണ്ടു പറയുന്നു.... ''മോഡിക്കെതിരെ ഇതൊക്കയേ നിങ്ങൾക്കു പറയാനുള്ളൊ,, നാണമാകുന്നില്ലേ കോൺഗ്രെസ്സെ...."  

     കോൺഗ്രസ്സ് ദേശീയ തലത്തിൽ വിളിച്ചു പറയുന്ന പാകിസ്ഥാൻ അനുകൂല സമീപനങ്ങൾ രാജ്യത്തിനുള്ളിലെ ദേശീയ വാദികളായ മുസ്ളീം ജനതയുടെ അടക്കം വിരോധം വിളിച്ചു വരുത്തിയിട്ടുണ്ട്... രാജ്യത്തിനുള്ളിലെ മുസ്ളീം ജനതയുടെ വോട്ട് തങ്ങളിലേക്ക് അടുപ്പിച്ചു നിർത്തുന്നതിന് എന്തിനാണ് നിങ്ങൾ പാകിസ്ഥാനെ കൂട്ട് പിടിക്കുന്നതെന്നാണ് അവർ ചോദിക്കുന്നത്... മന്മോഹൻ സിങ്ങും, കാര്സസായിയും, മണിശങ്കറും, പാകിസ്ഥാൻ പ്രതിനിധികളും നടത്തിയ രഹസ്യ കൂടിക്കാഴ്ചയെ പൊതുജനം സംശയത്തോടെ നോക്കിക്കണ്ടത്;; സംശയം ജനിപ്പിക്കത്തക്ക സമീപനങ്ങളും, പ്രസ്ഥാവനകളും കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും മുൻപിനാൽത്തന്നെ ഉണ്ടായിട്ടുള്ളതിനാലാണ്...!! ഈ കാരണങ്ങളെല്ലാം ജനങ്ങൾ പോളിംഗ് ബൂത്തിൽ പരിഗണിച്ചിരുന്നു എന്നു വേണം മനസ്സിലാക്കാൻ....

     തീവ്രവാദികളെ സംരക്ഷിക്കുന്നതും,,, അവർക്കനുകൂലമായി സംസാരിക്കുന്നതുമല്ല മുസ്‌ലീം സംരക്ഷണം എന്നും,, മോഡിക്കു മേൽ വിജയം നേടാൻ പാകിസ്ഥാനികളല്ല, ഇവിടുത്തെ ജനങ്ങളാണ് സഹായിക്കേണ്ടതെന്നും,, ജാതി രാഷ്ട്രീയം ഇവിടെ വിലപ്പോകില്ല എന്നും,, മോഡി മുന്നോട്ടു വെയ്ക്കുന്ന നയങ്ങളെ അടിസ്ഥാനമില്ലാതെ എതിർക്കുകയും,, അവയെ വസ്തുനിഷ്ഠമായി വിശദീകരിക്കാൻ കഴിയാതിരിക്കുകയും ചെയ്‌താൽ ജനങ്ങൾ വിശ്വസിക്കുകയില്ലെന്നും,, ഒ വൈ സിയും മറ്റുമല്ല ജനങ്ങൾ കണക്കിലെടുക്കുന്ന നേതാക്കളെന്നും,, മാധ്യമ പിന്തുണ ഉണ്ടെങ്കിൽ എല്ലാമായില്ലെന്നും,, രാഷ്ട്രീയ വിമർശനത്തിന് മോഡിയുടെ കോട്ടും,, കൂണും അല്ല മാർഗ്ഗമെന്നും ഒക്കെ തിരിച്ചറിയുന്ന കാലത്താണ് കോൺഗ്രസ്സ് പാർട്ടിക്ക് തിരിച്ചു വരവ് സാധ്യമാകുന്നത്....

     ഇടതു പക്ഷ,, വലതു പക്ഷ,, വിഭാഗങ്ങളുടെയും,, തീവ്ര ഇസ്‌ലാമിക വിഭാഗങ്ങളുടെയും,, ഫാസിസ്റ്റു വിരുദ്ധർ എന്ന് സ്വയം അവരോധിക്കപ്പെട്ട കുറേ കോമരങ്ങളുടെയും,, കപട മതേതര വാദികളുടെയും,, മാധ്യമ കൂട്ടായ്മയുടെയും പാനലിനെ തോൽപ്പിച്ചു അധികാരം നിലനിർത്തിയ ബി ജെ പി ക്ക് എല്ലാവിധ അഭിനന്ദനങ്ങളും,, ഒപ്പം അഭിവാദ്യങ്ങളും..... 

[Rajesh Puliyanethu
 Advocate, Haripad]  @ PuliyanZ

Tuesday 12 December 2017

ഗാന്ധിയെ തിരയുന്നവരേ...


     'മഹാത്മാഗാന്ധി' എവിടെപ്പോയി സാറേ??? ഒരു കൊച്ചു കുട്ടി നിഷ്കളങ്കമായി ചോദിച്ചു... സാറ് പറഞ്ഞു 'മഹാത്മാഗാന്ധി ഈ ലോകത്തു നിന്നും ഇല്ലാതായിപ്പോയി'...''അദ്ദേഹം വിഘടിച്ചു മരിച്ചു പോയി,, അദ്ദേഹം മരിച്ചു വിഘടിച്ചു പോയി''
     അതെന്താ സാറേ അങ്ങനെ???

     കുഞ്ഞേ,, ഭാരതം എന്ന വലിയ രാജ്യത്തിന്റെ മണ്ണും,, സംസ്കാരവും,, ജനതയും,, താൻ വിശ്വസ്സിച്ച പ്രസ്ഥാനവും ഒരിക്കലും വിഘടിക്കരുതെന്ന് ആഗ്രഹിച്ച് ഒരായുസ്സു മുഴുവൻ പ്രവർത്തിച്ച ആളായിരുന്നു അദ്ദേഹം... പക്ഷെ അതെല്ലാം വിഘടിച്ചു മാറുന്നത് കണ്ടു നിന്നപ്പോൾത്തന്നെ മഹാത്മാഗാന്ധി മരിച്ചിരുന്നു.. അങ്ങനെ ജീവൻ വെടിയും മുൻപേ മഹാത്മാഗാന്ധി ഇല്ലാതായി.... നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയുണ്ടകളേറ്റപ്പോൾ ആ ശരീരവും മരിച്ചു പോയി.... മരണശേഷം നൂറുകണക്കിനു പേജുകളിൽ അദ്ദേഹത്തിനെതിരെ കുറ്റപത്രം ചമക്കപ്പെട്ടപ്പോൾ അദ്ദേഹത്തോടൊപ്പം ചേർക്കപ്പെട്ട ''മഹാത്മ'' യും മാഞ്ഞു പോയി... നെഹ്രുവും കുടുംബവും പേരിലെ 'ഗാന്ധി' യെ സ്വന്തമാക്കിയപ്പോൾ 'ഗാന്ധി' എന്ന പേരും അദ്ദേഹത്തിനു നഷ്ടമായി... ''മഹാത്മാഗാന്ധി'' എന്ന വിളിപ്പേരിൽ
''മോഹൻ ദാസ് കരംചന്ദ് ഗാന്ധി'' എന്ന ജന്മ നാമം മുങ്ങി മരിച്ചു പോയി... രാഷ്ട്രപിതാവായി ഒദ്യോഗികമായി അംഗീകരിക്കാൻ കഴിയില്ല എന്ന് രണ്ടാം
യു പി എ സർക്കാർ പ്രഖ്യാപിച്ചതു കൂടി രാഷ്ട്രപിതാവെന്ന സങ്കൽപ്പവും ഇല്ലാതായി.... അങ്ങനെ മഹാത്മാഗാന്ധി പരിപൂർണ്ണമായും ഇല്ലാതായിരിക്കുന്നു കുഞ്ഞേ... നിനക്കദ്ദേഹത്തെ ഇന്നെങ്ങും തന്നെ കണ്ടെത്താൻ കഴിയില്ല... ''വഴിവക്കിൽ വടികുത്തി നിൽക്കുന്ന ശിലാരൂപമായല്ലാതെ''...!!

[Rajesh Puliyanethu
 Advocate, Haripad]

Saturday 9 December 2017

വിശപ്പ്,, ഭക്ഷണം;; ഒരു സംഭവം.............!!!!!

     ഭക്ഷണത്തെ വളരെ താൽപ്പര്യത്തോടും, ഇഷ്ട്ടത്തോടും കാണുന്നത് കൊണ്ടാകാം, പലരുടെയും ഭക്ഷണ രീതികളെ ഞാൻ ശ്രദ്ധിക്കാൻ കാരണം.. ഭക്ഷണം ഇഷ്ട്ടത്തോടും, ആരാധനയോടും കാണുന്ന ഒന്നാണെന്ന് വിളിച്ചു പറയുന്നതിനെ ഒരു സന്തോഷമായി ഞാൻ കാണുന്നു... ഭക്ഷണത്തെക്കുറിച്ചു അറിയാവുന്ന ഭാഷയിൽ കുറേയേറെ നല്ലതു പറയാൻ കഴിയുന്നതിൽ ഞാൻ സന്തോഷിക്കുന്നു... അതിന്റെ മറുപുറമെന്ന പോലെ ഭക്ഷണത്തെ പാഴാക്കുന്നവരെയും,, ഭക്ഷണത്തെ ബഹുമാന പൂർവവ്വം കാണാൻ തയ്യാറാകാത്തവരെയും ഞാൻ ഇഷ്ട്ടപ്പെടുന്നതേയില്ല...  

     "ഭക്ഷണത്തെ താൽപ്പര്യത്തോടെയും,, ഇഷ്ട്ട്ത്തോടെയും കാണുകയും അതിനെ അങ്ങനെ തന്നെ അംഗീകരിക്കുകയും,, പ്രകടിപ്പിക്കുകയും ചെയ്യുന്നവരെ ""നമ്പാൻ കൊള്ളുന്നവർ"" [[ കൂട്ടുചേരാൻ കൊള്ളുന്നവർ]]] എന്ന രീതിയിൽ കാണുന്ന ഒരു സ്വകാര്യ തിയറി പോലും എനിക്കുണ്ട്....!! അതിലെ ശരി തെറ്റുകളുടെ ശാസ്ത്രീയ വശം എനിക്ക് അറിയില്ല,, പക്ഷെ കാലമിതുവരെ തെറ്റും സംഭവിച്ചിട്ടില്ല....   

     നമ്മളോട് ഇടപ്പെടുന്ന പല വിധരായ ആൾക്കാരെ 
ശ്രദ്ധിച്ചു നോക്കൂ... പലരും ഭക്ഷണത്തെ ഇഷ്ട്ടപ്പെടുന്നവരാണ്.... താൽപ്പര്യവും, കൊതിയും ഉള്ളവരാണ്... പക്ഷെ നമ്മൾ തിരിച്ചറിഞ്ഞ; അവർക്ക് കൊതിയുണ്ടെന്ന് നമ്മളും അവരും മനസ്സിലാക്കിയ ഒരു ഭക്ഷണത്തിനും; 'തനിക്കൊരു താൽപ്പര്യവുമില്ല' എന്ന് സ്ഥാപിക്കാൻ ആ ചെറിയ കൂട്ടർ ശ്രമിക്കാറുണ്ട്...!? കാരണം എന്താണ്?? അതൊരു അഭിമാനവിഷയമാണ്...! തനിക്ക് ഒരു ഭക്ഷണത്തിലും "കൊതി" ഇല്ല എന്ന് സ്ഥാപിക്കുന്നതാണ് 'അഭിമാനം' എന്ന വെറും അധഃപതിച്ച ധാരണ...!

     എന്താണ് 'കൊതി' ?? ഭക്ഷണസാധനങ്ങളോട് സ്വോഭാവികമായി തോന്നുന്ന താൽപ്പര്യം, ഇഷ്ട്ടം, ആഗ്രഹം.. അത്രതന്നെ... ആ വികാരം നിഷ്കളങ്കമാണ്... അതിനു ബാഹ്യ പ്രേരണകൾ ഒന്നും തന്നെയില്ല.. ഭക്ഷണത്തോടുള്ള താൽപ്പര്യമല്ലാതെ....! പക്ഷെ 'കൊതി' എന്ന വികാരവും മ്ലേശ്ചമാണെന്ന് വിവരിക്കുന്ന ഒരു നഗര സംസ്‌കാരമാണ് ഇവിടെ വളർന്നു വരുന്നത്... അവർക്കു മറ്റുള്ളവരുടെ മുൻപിൽ ഭക്ഷണം വിവിധ വിഭവങ്ങളായി വിളമ്പുന്നതാണ് അഭിമാനം..! മറിച്ചു ഭക്ഷണത്തെ ബഹുമാനപൂർവ്വം കണ്ടു ഭക്ഷിക്കുന്നതിലല്ല... അവിടെ 'ഭക്ഷണം' എന്ന അടിസ്ഥാന മൂല്യ വസ്തുവിന്റെ വിലയിടിയുന്നതായിക്കാണാം.. പകരം പൊങ്ങച്ചക്കാരുടെ വിതരണ വസ്തു മാത്രമായി 'ഭക്ഷണം' അധഃപതിക്കുന്നതും കാണാം... മുൻപ് പറഞ്ഞ നിഷ്കളങ്ക വികാരമായ 'കൊതി' പ്രകടിപ്പിക്കുന്നവനെ,, അവനു താൽപ്പര്യം തോന്നിയ ആ ഭക്ഷണം ലഭിക്കാതെ കിടന്ന ദാരിദ്ര്യ വാസ്സിയായി കാണുന്ന ലജ്‌ജാകരമായ സംസ്കാരം വിപുലപ്പെടുന്നു... രസകരമായി അതിനെയെല്ലാം നാഗരീകമായ സംസ്‌കാരമായി അവതരിപ്പിക്കുകയും ചെയ്യുന്നു... എന്താല്ലേ..!??

     ''"ഉഴുതുണ്ടു വാഴുവോറേ വാഴുവോർ,, മറ്റെല്ലാവരും തൊഴുതുണ്ടു പിൻപേ പോകുവോർ.."" എന്ന് ശ്രീ തിരുവള്ളുവാർ കുറളായി പറഞ്ഞു... എന്താണ് അതിന്റെ അർത്ഥം?? മനുഷ്യൻ തന്റെ അടിസ്‌ഥാന ആവശ്യങ്ങളിൽ നിന്നും ഉയർന്ന് ആഡംബര ആവശ്യങ്ങളിൽ ചെന്നെത്തി നിൽക്കുന്നു... ഇന്നവൻ അടിസ്ഥാന ആവശ്യങ്ങളായി ആഡംബര ആവശ്യങ്ങളെയാണ് കാണുന്നത്... പക്ഷെ മണ്ണിൽ പണിചെയ്തു വിളയിക്കുന്നവനാണ് ഏതൊരുവന്റെയും അടിസ്ഥാന ആവശ്യത്തെ നിറവേറ്റുന്നത്.. അവൻ മാറിനിന്നാൽ ഏതൊരു സമ്പന്നനും പഠിക്കും; തന്റെ അടിസ്ഥാന ആവശ്യം എന്തായിരുന്നു എന്ന്....!

     ഭക്ഷണത്തെ പാഴാക്കുന്നതു പോലും എന്തോ ഒരുതരം പൊങ്ങച്ചത്തിന്റെ ഭാഗമായി കരുതുന്നവർ ഉണ്ടെന്നു തോന്നുന്നു... വളരെ അടുത്തു കഴിഞ്ഞ ഒരു ദിവസ്സം എറണാകുളത്ത് ഒരു ഹോട്ടലിൽ എന്റെ സമീപം ഇരുന്നു ഭക്ഷണം കഴിച്ച ഒരു വ്യക്തിയുടെ പ്രവർത്തി എന്നെ അത്ഭുതപ്പെടുത്തി... അയാൾ തനിക്കു വിളമ്പിയ ചോറ് ഏറെക്കുറേ കഴിച്ചു കഴിഞ്ഞിരുന്നു.. സപ്ലയറെ വിളിച്ചു..., അയാളുടെ ആവശ്യപ്രകാരം സപ്ലയർ വീണ്ടും ചോറ് നൽകി... പിന്നീട് അയാൾ ഒരുരുള ചോറിൽകൂടുതൽ കഴിച്ചു കണ്ടില്ല.. എഴുനേറ്റു പോയി... അയാൾ എന്തു മനോവിചാരത്തിന്റെ ഭാഗമായാകും 'കളയാൻവേണ്ടി മാത്രം' വീണ്ടും ഭക്ഷണം വാങ്ങിയത്??  ഭക്ഷണത്തെ അതി ലാഘവത്തോടെ നോക്കിക്കണ്ട് ഈ വിധം പാഴാക്കുന്ന എത്രയോ ആളുകൾ നമുക്കു ചുറ്റുമുണ്ടെന്ന് നാം മനസ്സിലാക്കണം.. കഴിയുമെങ്കിൽ അവരെ തിരുത്താൻ ശ്രമിക്കണം.. ഏറ്റവും കുറഞ്ഞത് നാം സ്വയം അപ്രകാരം ഭക്ഷണം പാഴാക്കുന്ന ഒരുവനാകില്ല എന്ന പ്രതിജ്ഞ എങ്കിലും എടുക്കണം...

     ഭക്ഷണത്തോടുള്ള താല്പര്യത്തെചേർത്തു നിർത്തി പല സ്വഭാവ സവിശേഷതകളെയും കാണുവാൻ കഴിയും.. ഭക്ഷണത്തെ ബഹുമാനിക്കുന്നവൻ വിശപ്പിനെ അറിഞ്ഞവനോ, മനസ്സിലാക്കിയവനോ ആയിരിക്കും.. ഭക്ഷണത്തെ പാഴാക്കാത്തവൻ, താൻ പാഴാക്കുന്ന ഭക്ഷണം മറ്റൊരുവന്റെ വിശപ്പിനെ അകറ്റുവാൻ കഴിയുന്നത് എന്ന തിരിച്ചറിവുള്ളവനും അതുവഴി മറ്റുള്ളവനോട് കരുതലുള്ളവൻ ആയിരിക്കും... താൻ പാഴാക്കുന്ന ഭക്ഷണം എന്റെ പണം മുടക്കി നേടിയത് എന്ന് പൊങ്ങച്ചം പറയുന്നവൻ ഭക്ഷണത്തിന്റെ പോലും മഹത്വം തിരിച്ചറിയാത്ത 'അൽപ്പൻ' എന്ന് മനസ്സിലാക്കാം... ഭക്ഷണത്തോടുള്ള തന്റെ ഇഷ്ടവും, ബഹുമാനവും തുറന്നു സമ്മതിക്കുന്നവർ ഏറെക്കുറേ തുറന്ന മനസ്സുള്ളവരും, സഹൃദയരും ആയിരിക്കും.. എന്തായാലും ഒരുപാട് ആൾക്കാർ ഭക്ഷണത്തിനുവേണ്ടി വിലപിക്കുന്ന ഈ ലോകത്ത് തനിക്കു ലഭിച്ച ഭക്ഷണത്തെ പാഴാക്കുന്നവൻ ആ ഒറ്റ സ്വഭാവം കൊണ്ടുതന്നെ അനഭിമതനാവുകയാണെന്ന് നിസ്സംശയം പറയാം...!

     വിശപ്പിന്റെയും, ഭക്ഷണത്തോടുള്ള താൽപ്പര്യങ്ങളുടെയും കാര്യത്തിൽ സമൂഹം രണ്ടായി തിരിഞ്ഞിരിക്കുന്നു എന്ന് തോന്നുന്നു... നമ്മൾ ഉൾപ്പെടുന്ന സമൂഹത്തിന്റെ ഒരുവശം പട്ടിണിയും ദാരിദ്ര്യവും കൊണ്ട് നട്ടം തിരിയുന്നു.. മറ്റൊരുവശം സമ്പന്നതയുടെ നിറവിൽ ഭക്ഷണത്തെ ആർഭാട പ്രദർശനത്തിന്റെ ഉപാധിയായി കാണുന്നു... ഇതിനിടയിലെ മദ്ധ്യവർഗ്ഗം സമ്പന്നതയെ അനുകരിച്ചു തങ്ങളുടെ ഭക്ഷണതാൽപ്പര്യങ്ങളെ രൂപപ്പെടുത്താൻ ശ്രമിക്കുന്നു... അവർ മനഃ പൂർവ്വം ഭക്ഷണത്തെ ബഹുമാനിക്കാതെ അഹങ്കാരത്തോടെ നോക്കിക്കാണുന്നു... ഭക്ഷണം താൻ ഉണ്ടാക്കിയ നേട്ടമാണെന്നും അതിനാൽ മറ്റേതൊരു ആർജ്ജിത വസ്തുവിനും അപ്പുറമുള്ള യാതൊരു ബഹുമാനവും, കരുതലും ഭക്ഷണവും അർഹിക്കുന്നില്ല എന്നമട്ടിൽ അവർ പെരുമാറുന്നു.. 

     ഭക്ഷണത്തെ വണങ്ങിയതിന് ശേഷം മാത്രം ഭക്ഷിക്കുക എന്ന് ഉപദേശിച്ചുകെട്ട മുന്മുറക്കാരിൽ നിന്നും നമ്മൾ എങ്ങനെയാണ് ഇത്രയും മാറിയത്?? ശ്രീ ചട്ടമ്പി സ്വാമികളുടെ ഒരു സ്വഭാവ രീതി നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്... അദ്‌ദേഹം ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഒരൽപം വെള്ളവും ഒരു അഗ്രം മിനുക്കിയ ഈർക്കിലും കരുതുമായിരുന്നു.. തന്റെ പാത്രത്തിൽ നിന്നും അബദ്ധത്തിൽ താഴെ പോകുന്ന ഒരു വറ്റ്‌ അദ്ദേഹം ഈർക്കിലിൽ കുത്തി വെള്ളത്തിൽ മുക്കിയ ശേഷം കഴിക്കുമായിരുന്നു..! അങ്ങനെ പോലും ഓരോ വറ്റിലും അദ്ദേഹം ശ്രദ്ധാലുവും അതുവഴി അന്നത്തെ ബഹുമാനിക്കുന്നവനും ആയിരുന്നു..

     ചട്ടമ്പി സ്വാമികൾ നമുക്ക് നൽകിയ ഒരു സന്ദേശമായിരുന്നു അത്.. അന്നത്തിന്റെ മഹത്വം വെളിപ്പെടുത്തുന്ന സന്ദേശം.. അതുതന്നെയായിരുന്നു ഭാരത ദർശനവും.... ആ കാഴ്ചപ്പാടിനെ ലോകം അംഗീകരിച്ചിരുന്നു.. പക്ഷെ പാശ്ചാത്യതയുടെ അനുകരണമെന്ന പോലെയോ,, തെറ്റായ അന്തസ്സ്- അഭിമാന ചിന്തകളുടെ സാക്ഷാത്കാരമെന്ന പോലെയോ ഭക്ഷണത്തെ നിസ്സാരവൽക്കരിച്ചു കാട്ടുന്നതാണ് തന്റെ അന്തസ്സ് എന്ന് തെറ്റിദ്ധരിച്ചു പ്രവർത്തിക്കുന്ന ഒരു സമൂഹം ഇവിടെ നിലനിൽക്കുന്നു.. പാശ്ചാത്യ രാജ്യങ്ങളിൽ പലയിടത്തും 'ഭക്ഷണം പാഴാക്കുന്നവർ ശിക്ഷാർഹർ' എന്ന നിലയിലാണ് വികസിക്കുന്നത്.. പക്ഷെ നിർഭാഗ്യവശാൽ നമ്മുടെ ഇടയിലെ അഭിനവ പാശ്ചാത്യർ കാര്യങ്ങളെ തലതിരിച്ചാണ് മനസ്സിലാക്കുന്നത്..!! 

     'ഭക്ഷണത്തെ തന്റെ പണം കൊണ്ട് നേടുന്നത്, അതെന്തും ചെയ്യുന്നത് എന്റെ അവകാശം' എന്ന് പറയുന്നവർ ഒന്നു ചിന്തിക്കൂ... സസ്യാഹാരമായാലും മാംസാഹാരമായാലും അത് തന്റെ ഭക്ഷണ പാത്രത്തിലെത്തുന്നതിന് എന്തെല്ലാം കടമ്പകളുണ്ട്!? ഒരു വിത്ത് മുളപൊട്ടി ഒരു ചെടിയായി വളർന്നു പൂത്തു ഫലമായി മാറുന്നു... പ്രകൃതിയെന്നോ ഈശ്വരനെന്നോ വിളിക്കുന്ന പ്രതിഭാസങ്ങളുടെ അനുഗ്രഹമല്ലേ അത്?? അതുപോലെ തന്നെ ഒരു ജീവൻ ശരീരം കൊണ്ട് വളർന്ന് ആ ജീവനെ ഉപേക്ഷിച്ചാണ് നമ്മുടെ ഭക്ഷണ പാത്രത്തിൽ എത്തുന്നത്... ഈ പ്രതിഭാസങ്ങൾക്കും, ജീവനും യാതൊരു വിലയുമില്ലേ?? അതിനു പകരം വിലയായി വെയ്ക്കാൻ നമ്മുടെ വിശപ്പു മാത്രമേ ഉള്ളൂ... മറ്റൊന്നുമില്ല.. മറ്റൊന്നും പകരമായി യോജിക്കില്ല...  അതെത്ര വലിയവന്റെ പത്രാസ്സായാലും ശരി....! വിശപ്പെന്ന പ്രകൃതി വികാരത്തെ ഇപ്പറഞ്ഞതിനൊക്കെവേണ്ടി വിനിയോഗിക്കുമ്പോൾ അതിൽ ചില ന്യായീകരണങ്ങൾ ഉണ്ട്.... ഏതൊക്കെ വിധത്തിൽ അതിനെയൊക്കെ വിമർശിച്ചാലും ഇവയെ പാഴാക്കുന്നതിനെ എങ്ങനെ ന്യായീകരിക്കും?? 

     ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി എച്ചിൽ കൂനകൾ തിരയുന്നവരോട്,, തന്റെ കുഞ്ഞിന്റെ വിശപ്പ് ശമിപ്പിക്കാൻ ശരീരം വിൽക്കുന്ന അമ്മമാരോട്,, വിശപ്പ് സഹിക്കാൻ കഴിയാതെ റൊട്ടി മോഷ്ടിച്ചെടുത്ത കുട്ടിയോട് ഒക്കെ നമുക്ക് സഹതാപമാണ്... 'സമൂഹത്തിനു മുൻപിൽ യാതൊരു ഗുണവുമില്ലാതെ വിളമ്പാൻ കഴിയുന്ന സഹതാപം'.. പക്ഷെ താൻ അനാവശ്യമായി പാഴാക്കിയ ഒന്നിനു വേണ്ടിയാണ് മറ്റൊരു വിഭാഗം ഈ കടുംകൈകൾ ചെയ്തതെന്നുള്ള ചിന്ത പലരും ഉൾക്കൊള്ളുന്നില്ല... നാം നിസ്സാരമായി പാഴാക്കുന്ന ഒരു പിടി അന്നമാണ് മറ്റൊരു വിഭാഗത്തിനെ എന്തും, എന്തും ചെയ്യാൻ പ്രേരിപിപ്പിക്കുന്ന ഘടകം എന്ന് ഓർക്കുന്നത് മാനുഷികമായ ദയാ വായ്പ്പിനെക്കാൾ മനുഷ്യൻ തിരിച്ചറിയേണ്ട സത്യമാണ്.... 

     ഞാൻ ഭക്ഷണത്തെ സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്നവനാണെന്ന് തുറന്നു പറയൂ... ഞാൻ ഭക്ഷണത്തെ പാഴാക്കാത്തവനാണെന്ന് അഭിമാനിക്കൂ... വിശപ്പ് എന്ന വികാരത്തെ ജീവജാലങ്ങളിൽ നിന്നും പ്രകൃതി പിൻവലിക്കുന്ന കാലത്തോളം ഭക്ഷണം ഏറ്റവും കരുതലോടെ മാത്രം കാണേണ്ട ഒന്നായിരിക്കും....

[Rajesh Puliyanethu
 Advocate, Haripad]

Monday 20 November 2017

സംവരണ സഹായം ഒരു ജാതി വിഷയമോ?????

     കഴിഞ്ഞ ദിവസ്സങ്ങളിൽ പലരുടെയും രോഷാഗ്നിയെ ഉണർത്തിയ ഒരു വിഷയമാണ് മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തുക എന്ന ആശയം... ചിലർക്ക് ഏത് മോശമായി തോന്നിയതിനു കാരണം ഇതു മുൻപ് ആർ സ്സ് സ്സ്  മുൻപോട്ടു വെച്ച ആശയമായിരുന്നു എന്നതിനാലാണ്... മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തിയാൽ അത് ഇൻഡ്യാ മഹാരാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളെപ്പോലും ഇല്ലാതാക്കി കളയുമെന്ന് ചിലർ വാദിച്ചു...

     എന്തിനെക്കുറിച്ചു ചിന്തിക്കുമ്പോളും മതവും,, ജാതിയും മാത്രം പ്രധാന വിഷയമായി കാണുകയും മനുഷ്യനെ ഇരുളിൽ മാത്രം നിർത്തി ചിന്തിക്കുകയും ചെയ്യുന്ന ചില അഭിനവ പുരോഗമന ചിന്തകരാണ് മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള സംവരണമോ ആനുകൂല്യമോ നൽകുന്നതിനെ എതിർത്തു രംഗത്ത് വരുന്നത്... ജാതിയും, മതവും വിട്ട് ""മനുഷ്യൻ"" എന്ന് ചിന്തിക്കാൻ പട്ടടയിൽ കിടന്നു പതിനായിരം വർഷം ദഹിച്ചു കൊണ്ടു ചിന്തിച്ചായാലും ഇക്കൂട്ടർക്കു കഴിയില്ല എന്നത് സമൂഹത്തിന്റെ തീരാത്ത ശാപം... സ്വതന്ത്രമായി ചിന്തിക്കാതെ ഇക്കൂട്ടർക്ക് കുഴലൂത്ത് നടത്തുന്ന ചിലരെ തലച്ചോറ് പണയം വെച്ചവരെന്നല്ല,, തലച്ചോറിൽ വെറുപ്പിന്റെ വിഷം നിറച്ചവർ എന്ന് പറയണം...

     ജാതി വ്യവസ്ഥ കൊടികെട്ടി വാണിരുന്ന ഭൂതകാലത്തിൽ സവർണ്ണ വർഗ്ഗം അധികാരം,, പണം,, ശ്രെയസ്സ്,, ജീവിത സൗകര്യങ്ങൾ എന്നിവ കൈയ്യാളിയിരുന്നു.. അവിടെ സവർണ്ണവർഗ്ഗം അവർണ്ണ വിഭാഗങ്ങളെ ചവിട്ടി അരച്ചിരുന്നു... സമ്മതിക്കുന്നു... അങ്ങനെ പീഡനം അനുഭവിച്ചിരുന്ന ഒരു വലിയ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിന് സംവരണം ആവശ്യമായിരുന്നു.... സാമുദായികമായി പിന്നോക്കം നിൽക്കുന്നവർക്കായിരുന്നു അക്കാലത്ത് സാമ്പത്തികമായും,, സാമൂഹികമായും പിന്നോക്കം നിൽക്കുന്ന അവസ്ഥ ഉണ്ടായിരുന്നത് എന്നതിനാലാണ് സാമുദായികമായ ഒരു സംവരണത്തെ ഭരണഘടന പോലും പിന്തുണച്ചത്... സാമ്പത്തികമായും,, സാമൂഹികമായും പിന്തള്ളപ്പെട്ട വിഭാഗങ്ങളായതിനാലാണ് അവരെ സാമുദായികമായും പിന്നോക്കക്കാരായി കരുതിയിരുന്നതുതന്നെ എന്ന് മനസ്സിലാക്കണം...   "സംവരണം" എന്ന ചിന്തയുടെ പരമമായ ലക്‌ഷ്യം എന്നത് തന്നെ 
""സമൂഹത്തിൽ പിന്നോക്കമായി ആരെങ്കിലും നിന്നാൽ അവരെ ചില ആനുകൂല്യങ്ങൾ നിൽകിയും മുഖ്യധാരയിലേക്ക് എത്തിക്കുക"" എന്നതാണ്..... അതിൽ മുൻകാലങ്ങളിൽ സാമൂഹികമായും,, സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ദളിത് ജാതിയുടെ പേര് ""ബ്രാഹ്മണൻ"" എന്നും സവർണ്ണ ജാതിയുടെ പേര് ""പുലയൻ"" എന്നു മായിരുന്നെങ്കിൽ സംവരണം ബ്രാഹ്മണന് ലഭിക്കുമായിരുന്നു.... കാരണം പേരിലെ എന്തെകിലും അയിത്തമല്ല,, മറിച്ചു് "മനുഷ്യൻ" അനുഭവിക്കുന്ന കഷ്ടപ്പാടിൽ നിന്നും, അവഗണനയിൽ നിന്നുമുള്ള മോചനമാണ് സംവരണ തത്വം മുന്നോട്ടു വെയ്ക്കുന്നത്.... മനുഷ്യന്റെ കഷ്ടപ്പാടിൽ നിന്നുമുള്ള മോചനമായിരിക്കണം "സംവരണതത്വം" ഉയർത്തിപ്പിടിക്കേണ്ടത്...

     "മുൻകാലങ്ങളിൽ സവർണ്ണർ അവർണരെ കുറെയേറെ ദ്രോഹിച്ചതല്ലേ,, കുറച്ചനുഭവിക്കട്ടെ" എന്ന് പറയുന്ന പുരോഗമന വക്താക്കളുമുണ്ട്... അതായത് ''പലതലമുറ മുൻപ് ഒരു സവർണ്ണ ജന്മി കാട്ടിയ ദ്രോഹ പ്രവർത്തിയുടെ ശിക്ഷ, അഷ്ടിക്കു വകയിക്കാത്ത ഇന്നത്തെ തലമുറ അനുഭവിക്കണമെന്ന്''...!!?? ഇക്കൂട്ടർ മനുഷ്യത്വരാഹിത്യമുള്ളവരാണ് എന്ന് മാത്രം പറഞ്ഞാൽ പോരാ,, ഉത്തര കൊറിയൻ നിയമ വ്യവസ്ഥയുടെ ആരാധകർ എന്ന് കൂടി പറയേണ്ടി വരും... കാരണം കേട്ട് കേഴ്വിയിൽ പോലും ഒരു തെറ്റു ചെയ്തവന് അവന്റെ മൂന്നു തലമുറ ശിക്ഷ അനുഭവിക്കേണ്ടി വരുന്ന നിയമരീതി ആവിടെ മാത്രമേയുള്ളൂ....  

     ജാതീയമായി മുൻപ് കൊണ്ടുവന്ന സംവരണ രീതികൾ അപാകതകൾ നിറഞ്ഞതായിരുന്നു എന്ന അഭിപ്രായം എനിക്കില്ല... കാരണം മുൻകാലങ്ങളിൽ പിന്നോക്കജാതിയിൽ നിൽക്കുന്നവരെല്ലാം സാമ്പത്തികമായും, സാമൂഹികമായും പിന്നോക്കക്കാർ ആയിരുന്നു... അവിടെ സംവരണം ആവശ്യപ്പെടുന്ന വിഭാഗത്ത്തിന്റെ ഗ്രൂപ്പ് നാമം ആയിരുന്നു അവരുടെ ജാതിപ്പേര്... എന്നാൽ സംവരണത്തിന്റെ ആനുകൂല്യത്തിനാലും,, സമൂഹം ജാതീയ ചിന്തകളെ വിട്ട് നല്ലരീതിയിൽ ചിന്തിക്കാൻ തുടങ്ങുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പിന്നോക്ക വിഭാഗത്തിലെ കുറേ ഏറെ ആൾക്കാർ സമ്പത്തുകൊണ്ടും,, അധികാരം കൊണ്ടും സാമൂഹികമായ സ്ഥാനമാനങ്ങൾ കൊണ്ടും മുന്നോക്കക്കാരായിമാറി... അതേ സമയം തന്നെ മുൻപ് ജാതീയമായി  മുന്നോക്കക്കാരായ ഒരു വലിയ വിഭാഗം ക്ഷയിച്ചു് വിദ്യാഭ്യാസ്സത്തിനും,, ചികിത്സക്കും,, അഷ്ട്ടിക്കും വകയില്ലാതെ ക്ഷയിച്ചു ജീവിച്ചു മരിക്കാൻ തുടങ്ങി... അവരും മനുഷ്യരാണ്... അവർക്കും ഈ രാജ്യത്തിന്റെ പരിരക്ഷയും,, ആനുകൂല്യവും,, സംരക്ഷണവും,, ദയാവായ്പ്പും ലഭിക്കാൻ അവകാശമുണ്ട്..... സംവരണത്തിന്റെ ആനുകൂല്യത്തിൽ ഉയർന്ന വിദ്യാഭ്യാസം നേടി സർക്കാർ ജോലികളിൽ ഉയർന്ന സ്ഥാനങ്ങളിൽ എത്തിയവർ ആയിരങ്ങൾ ശമ്പളം വാങ്ങുന്നു... മറ്റു സൗകര്യങ്ങളും അനുഭവിക്കുന്നു... അങ്ങനെ ഉള്ളവന്റെ സന്തതിക്ക്‌ എന്തിനാണ് വിദ്യാഭ്യാസ്സ സ്ഥാപനത്തിൽ സർക്കാർ പഠന സഹായ ധനം നൽകുന്നത്..??? പഠിക്കാൻ സൗകര്യമില്ലാത്ത ഒരു സവർണ്ണ പുത്രന് ആ സഹായം നൽകിയാൽ അവന്റെ കുടുംബവും, വരും തലമുറയും രക്ഷപ്പെടും... അതാണ് രാജ്യ പുരോഗതിയെ സഹായിക്കുന്നത്.. അല്ലാതെ ജാതിയുടെ അടിസ്ഥാനത്തിൽ മാത്രം നൽകുന്ന ആനുകൂല്യങ്ങൾ പുരോഗതിയല്ല,, അധോഗതിയാണ് വിളിച്ചു പറയുന്നത്... കാലം മുൻപോട്ടു പോകുന്നത് തിരിച്ചറിയണം... സ്വാതന്ത്യ്രത്തിനും എത്രയോ മുൻപ് നിലനിന്നിരുന്ന ദളിത് പീഡനത്തിന്റെ മറവിൽ ഇന്ന് സവർണ്ണജാതിയിൽപെട്ടവരെ പീഡിപ്പിക്കാനും അവർക്കു നേരെ സഹായ ഹസ്തം നീട്ടാൻ മടിക്കുന്നതും നീചമായ നടപടിയാണെന്നു മാത്രമേ കാണാൻ കഴിയൂ....

     സവര്ണനായി ജനിച്ചു പോയതുകൊണ്ട് മാത്രം ഒരു തരത്തിലുള്ള ആനുകൂല്യവും തരില്ല എന്ന ശാഠ്യം മനുഷ്യത്വരഹിതമാണ്‌... ജീവിതത്തിൽ സവര്ണനായത് കൊണ്ട് മാത്രം ഒരു മേൽഗതിയുമില്ലാതെ ഒരുവൻ ജീവിച്ചു മരിക്കേണ്ടിവന്നാൽ അതും രാജ്യത്തിന്റെ പരാജയമാണ്.... സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സവർണനെ സഹായിക്കാൻ സർക്കാർ ശ്രമിക്കണം എന്നു പറഞ്ഞു പോയാൽ ആ നിമിഷം ചില സ്വാർത്ഥ ചിന്തകർ ചോദ്യവുമായി ഇറങ്ങും... ''തോട്ടിപ്പണിയിൽ എത്ര സവർണ്ണരുണ്ട്''?? ഒരു ജഗതി ഡയലോഗ് കടമെടുത്തു പറഞ്ഞാൽ ""തോട്ടിപ്പണി ഇവിടെ നിയമവിധേയമല്ലെന്ന് ഈ മറുതായൊടെങ്ങനെ പറഞ്ഞു മനസ്സിലാക്കുമോ എന്റെ ദൈവമേ ""!!??   ഇപ്പറയുന്നവന്മാരൊക്കെ രക്തം ആവശ്യം വരുന്ന രോഗിക്കും,, ചികിത്സാസഹായം ആവശ്യമായി വരുന്നവനും എല്ലാം "ജാതി" നോക്കി മാത്രമായിരിക്കും സഹായിക്കുന്നത്... കാരണം സർക്കാരിനെക്കൊണ്ട് പോലും സഹായിക്കാൻ സമ്മതിക്കാത്തവൻ സ്വന്തമായി സഹായിക്കും എന്ന് കരുതുക വയ്യ... എന്തായാലും ഇത്തരം മ്ലേശ്ച ചിന്തകളെ സമൂഹം പ്രോൽസാഹിപ്പിക്കരുത് എന്നതാണ് എന്റെ അപേക്ഷ....

     മനുഷ്യന്റെ ക്ലേശങ്ങളുടെ പരിഹാരത്തിനായിരിക്കണം പൊതു സമൂഹവും,, സർക്കാരും പ്രാധാന്യം നൽകേണ്ടത്... ക്ലേശം അനുഭവിക്കുന്ന വിഭാഗത്തിന് ജാതീയമായ വേർതിരിവുകൾ ഇല്ല... അവർ ഒരു വിഭാഗമാണ്.. ""ക്ലേശം അനുഭവിക്കുന്നവർ മാത്രം""  അവരെ കൈപിടിച്ചിയാർത്തുന്നതിന് ജാതി സർട്ടിഫിക്കറ്റ് നോക്കി ബോധ്യപ്പെടണമെന്നു പറയുന്നവൻ മുങ്ങിച്ചാവാൻ പോകുന്നവനോടും ചോദിക്കും.. "" ജാതി സർട്ടിഫിക്കറ്റ്""!!!??? നീ പിന്നോക്കൻ തന്നെയല്ലേ?? മുന്നോക്കനാണെങ്കിൽ നിനക്ക് ബാഹ്യ സഹായം ആവശ്യമില്ല..

'സംവരണം' എന്നത് രാജ്യം നൽകുന്ന സഹായത്തിന്റെ മറ്റൊരു പേരാണ്.. സഹായം ആവശ്യമുള്ള എല്ലാവർക്കും രാജ്യം സഹായവും സുരക്ഷിതത്വവും നൽകണം.. സഹായം ആവശ്യമുള്ളത് മനുഷ്യനാണ്... ജാതിക്കോ,, മതത്തിനൊ അല്ല....

[Rajesh Puliyanethu
 Advocate, Haripad]   

Tuesday 7 November 2017

ഭരണത്തിലെ ''കുന്തം ഭടൻ''....!!

     കൊട്ടാര- ഭരണ കഥകളിലെല്ലാം കണ്ടിരുന്ന ഒരു സ്ഥിരം വേഷമായിരുന്നു ''കുന്തം ഭടന്മാർ"... നാടകത്തിലും,, ബാലയിലും കാണുമ്പോൾ നമ്മൾ കളിയാക്കിപ്പറയുന്ന "കുന്തിസ്റ്റുകൾ"....

     ഏറ്റവും വിശ്വസ്ഥരായ കുന്തം ഭടന്മാരുടെ പ്രത്യേകത അവർ അന്തപ്പുരത്തിന്റെ കാവൽക്കാർ ആയിരിക്കും...അവർ അന്തപ്പുരത്തിൽ നടക്കുന്നതൊന്നും കണ്ടതായി നടിക്കില്ല,,, ഇടപെടില്ല,,, എതിർക്കില്ല,,, മറ്റാരോടും പറയുകയുമില്ല....!!! വായും,, കണ്ണും,, ചെവിയും മൂടിയ രൂപങ്ങളുടെ ഏകരൂപ ഭാവമായിരുന്നു ഇത്തരം 'കുന്തം ഭടന്മാർ'....  

      ഇതുപോലെയുള്ള ഒരു ''കുന്തം ഭടൻ'' ആയിരുന്നു മൻമോഹൻ സിംഗ്....!! യു പി എ സർക്കാർ കാലത്ത് സോണിയയുടെയും,, രാഹുലിന്റെയും,, വധേരയുടെയുമൊക്കെ അഴിമതി,, സ്വജനപക്ഷപാത,, സ്വ ജാതിമത പ്രീണങ്ങളുടെ നിശബ്ദനായ കാവൽക്കാരൻ.....

     യു. പി. എ  സിംഹാസ്സനങ്ങൾ കടപുഴകി വീണതും ആ പാവം അറിഞ്ഞില്ലെന്നു തോന്നുന്നു.... ഇപ്പോഴും പഴയ കാവൽക്കാരന്റെ വിധേയത്വത്തോടെ തന്റെ ഉടയോരുടെ ഇങ്ങിതത്തിനനുസ്സരിച്ചു ശ്വസിക്കുകയും,, സംസ്സാരിക്കുകയും ചെയ്ത് ജീവിക്കുന്നു.... 

 [Rajesh Puliyanethu
  Advocate, Haripad]
  

Friday 3 November 2017

മദ്യപാനി......



     ഉണർന്നെഴുനേറ്റപ്പോഴാണ് സ്ഥലകാലബോധം ഉണ്ടായത്...i

     അയാൾ ചുറ്റും നോക്കി...!
അതെ,, തന്റെ മുറി തന്നെ....

   തലേ ദിവസരാത്രി സംഭവങ്ങൾ തീരേ വ്യക്തമല്ലാത്തതിനാൽ അല്പം സംഭ്രമത്തോടും, ജാള്യതയോടും അയാൾ എഴുന്നേറ്റു....

    ചുറ്റുവട്ട കാഴ്ചകൾ ഒന്നു വീക്ഷിച്ച് രണ്ടും കല്പിച്ച് അയാൾ വിളിച്ചു....

    മീരേ,, ചായ എടുക്കടീ....

    പത്തു മിനിറ്റ് സമയം പോലും വേണ്ടി വന്നില്ല,, മീര ചായയുമായെത്തി....

    സഹദേവൻ തന്റെ ഭാര്യയെ അടിമുടി ഒന്നു നോക്കി....

    അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരിക്കുന്നു.... കവിളിലെ തിണിപ്പ്... ഈശ്വരാ,, അത് ഞാൻ ദേഷ്യത്തിൽ.... ഞങ്ങളുടെ പ്രണയകാലങ്ങളിൽ എത്രയോ ആർദ്രതയോടെ അവളുടെ കവിളുകളിൽ ഞാൻ തലോടിയിട്ടുണ്ട്... അയാൾ
കുറ്റബോധം കൊണ്ട് സ്വയം ഇല്ലാതാകുന്നതായി തോന്നി....

     മീരേ,, നിന്നെ ഞാൻ... തലേ ദിവസത്തെ ഓർമ്മകൾ ചില്ലു വെളിച്ചം വീശി അയാളിലേക്കെത്തിത്തുടങ്ങി....

    സാരമില്ലേട്ടാ,,, മോടെ ഫീസിന്നു കെട്ടണം.. അല്ലങ്കിൽ അവളെ ക്ലാസ്സിൽ നിന്നിറക്കിവിടും... എന്തോ പറയാൻ വേണ്ടി അത്രയും പറഞ്ഞ് വേദന അമർത്തി അവൾ മുറിയിൽ നിന്നിറങ്ങിപ്പോയി....

    കുറ്റബോധത്താൽ യാന്ത്രികമായി പ്രഭാത ചര്യകൾ പൂർത്തിയാക്കി അയാൾ ഇറങ്ങി... തന്റെ കടയിൽ ജോലിക്കാരും,, കസ്റ്റമേഴ്സ്സും വരുമ്പോഴും അയാൾ അസ്വസ്ഥനായിരുന്നു....

    മദ്യപാനം തന്റെ സമ്പത്തിനേയും,, കുടുംബ ജീവിതത്തിനേയും,, സൽപ്പേരിനേയും ബാധിക്കുന്നതോർത്ത് അയാൾ വിവശനായി...

     മദ്യപാനം എന്ന ദു:ശീലത്തെ ഓർത്ത് അയാൾ വേദനിച്ചു... തന്റെ ജീവിത വളർച്ചയെ ഒരു പത്തു വർഷമെങ്കിലും ഈ ദു:ശീലം പിന്നോട്ട് നടത്തിയിട്ടുണ്ട്.... എന്തെങ്കിലും രോഗം പിടിപെട്ടാലോ,, സഹായിക്കാൻ പോലും ആരും ഉണ്ടാകില്ല... സമ്മർദ്ദം നെഞ്ചു പൊട്ടിക്കുന്ന അവസ്ഥയിലെത്തിയപ്പോൾ അയാൾ ഒരു ദൃഢപ്രതിജ്ഞ എടുത്തു....

    ''ഇനി ഒരിക്കലും മദ്യപിക്കുകയേ ഇല്ല..''

     കടയിൽ കസ്റ്റമേഴ്സ് വന്നു പോകുമ്പോഴും സഹദേവൻ ചിന്തിച്ചു കൊണ്ടിരുന്നത് തനിക്ക് മദ്യപാന സ്വഭാവം കൊണ്ട് സംഭവിച്ച ദൂഷ്യങ്ങളെക്കുറിച്ചായിരുന്നു... ഈ അവസ്സരത്തിലെങ്കിലും അതിൽ നിന്നും മോചിതനായതിലും,, മദ്യപാനം ഉപേക്ഷിക്കാൻ എടുത്ത തീരുമാനത്തിലും അയാൾക്ക് ആത്മാഭിമാനം തോന്നി...

    അയാൾ ഫോൺ എടുത്ത് ഭാര്യയെ വിളിച്ചു... എടീ,, ഞാൻ വൈകിട്ട് നേരത്തേവരും... നമുക്കൊരു സിനിമക്ക് പോകാം... ഞാൻ ചില തീരുമാനങ്ങളൊക്കെ എടുത്തിട്ടുണ്ട്... നിനക്ക് സന്തോഷമാകും... വന്നിട്ടു പറയാം...

    സമയം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു... വൈകുന്തോറും മദ്യത്തെ ശരീരവും,, മനസ്സും ആകർഷിച്ചു തുടങ്ങിയിരുന്നു... ''ഞാൻ വേണ്ടാന്നു വെച്ചാൽ വേണ്ടാ...,, സഹദേവൻ ഒരു തീരുമാനമെടുത്താൽ എടുത്തതാ'' അയാൾ തന്റെ മനസ്സിനെത്തന്നെ വെല്ലുവിളിച്ചു...

    സഹദേവൻ നേരത്തേ കടയിൽ നിന്നിറങ്ങി കാറിൽ കയറി വീട്ടിലേക്ക് തിരിച്ചു... തന്റെ പതിവു സ്ഥലമായ അനാമികാ ബാറിന്റെ മുൻപിൽ എത്തിയപ്പോൾ വണ്ടി നിർത്തി അയാൾ ബാറിലേക്ക് നോക്കിയിരുന്നു.... മനസ്സിൽ ശരി തെറ്റുകളുടെ ലോകമഹായുദ്ധം നടക്കുകയാണ്... ഒടുവിൽ സമാധാനത്തിന്റെ ദൂതുമായി ഒരു ചിന്ത ഉള്ളിൽ പിറന്നു...

   ഇന്നു കൂടി അടിക്കാം...

     അയാൾ കാർ പാർക്ക് ചെയ്ത് ബാറിലേക്ക് കടന്നു... ചിന്തകൾ ന്യായീകരണത്തിന്റെ ചെറിയ പൊട്ടുകൾ തിരയുകയായിരുന്നു... ഇത്രയും നാൾ ഉണ്ടായിരുന്ന ശീലമല്ലെ!? ഒരു ദിവസം നിർത്താൻ വേണ്ടിയും അടിക്കണ്ടേ...??

    കൗണ്ടറിൽ ചെന്നു നിന്ന് അയാൾ വിളിച്ചു പറഞ്ഞു... 'രാമൂ,, രണ്ട്  Ninety, ഒരു സോസാ...'

   തീരുമാനവും,, പ്രവർത്തിയും സന്ധിക്കാത്ത ഒരു മനുഷ്യന്റെ ദിവസം അവിടെ അവസാനിച്ചു... പകരം ഒരു മദ്യപാനിയുടെ ദിവസം ആരംഭിച്ചു....

[Rajesh Puliyanethu
 Advocate, Haripad]

Saturday 24 June 2017

ആദിവാസിയാകണമെങ്കിൽ ചില യോഗ്യതകളുണ്ട്........!!??


ആദിവാസിയാകണമെങ്കിൽ ചില യോഗ്യതകളുണ്ട്... 
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::!!??

1] തീർച്ചയായും കറുത്ത നിറം വേണം...

2] ആണായാലും പെണ്ണായാലും മുടി ചീകി വെയ്ക്കാൻ പാടില്ല 

3] പൗഡർ, ചാന്ദ്, ചന്ദനം തുടങ്ങിയവ ഉപയോഗിക്കാൻ പാടില്ല... ഉപയോഗിച്ചാൽത്തന്നെ,, നഗരവാസ്സികൾക്കു ചിരി ഉയർത്തും വിധം വാരിയും വലിച്ചും മറ്റും ആയിരിക്കണം.....

4] തൊലി വെളുത്തതും, പൗഡറിട്ടതും ആയ ഏതൊരുവനെ കണ്ടാലും "തമ്പ്രാ" എന്ന് തന്നെ വിളിക്കണം..

5] റേഡിയോ ഉൾപ്പെടെയുള്ള എന്ത് ഇലക്ട്രോണിക് ഉപകരണം കണ്ടാലും അത്ഭുതത്തോടെ കണ്ടു നിൽക്കണം... കഴിയുമെങ്കിൽ നഗരവാസ്സികൾക്കു ചിരി ഉയർത്തും വിധം എന്തെങ്കിലും കോപ്രായം ഇവയൊക്കെ കണ്ടപാടെ ചെയ്യണം...

6] സ്ത്രീകളുടെ വസ്ത്രധാരണം തീർച്ചയായും കീറ തുണികളുടെ സംയോജനം ആയിരിക്കണം... ആണുങ്ങൾക്ക് വസ്ത്രത്തിന്റെ ആവശ്യമേ ഇല്ല.. ഉണ്ടെങ്കിൽത്തന്നെ, അരക്കു ചുറ്റും മാത്രം...........

7] കള്ളു കുടിക്കണം,, തങ്ങളുടെ സ്വന്തമായ ദൈവത്തിനേയും കുടുപ്പിക്കണം... അവന്റെ ദൈവശില്പങ്ങൾക്ക് ഒരിക്കലും സുന്ദര രൂപങ്ങൾ ഉണ്ടാകാൻ പാടില്ല...

8] ഇംഗ്ളീഷിലെ യാതൊരു വാക്കും അവൻ തിരിച്ചറിയാൻ പാടില്ല.... ഇംഗ്ളീഷ് ആദിവാസ്സി പറയുന്നത് നഗരവാസ്സികൾക്കു ചിരി ഉയർത്തും വിധം ആയിരിക്കണം..

9] കുറച്ചു നാട്ടുവൈദ്യം അറിഞ്ഞിരിക്കണം... എന്തൊക്കെ രോഗം പിടിപെട്ടാലും രോഗശാന്തി ആ നാട്ടു വൈദ്യത്തിൽ മാത്രം അധിഷ്ഠിത മായിരിക്കണം...  നാട്ടിലെ രോഗിക്ക് എപ്പോഴെങ്കിലും ആവശ്യം വന്നാൽ കാട്ടിലെ ഡോക്ടർ ചികിൽസിച്ചു ഭേദമാക്കുകയും വേണം.....

10] നാട്ടിലെ നിയമങ്ങൾ അറിയരുത്... കാട്ടിലെ നിയമങ്ങൾ നടപ്പിലാക്കുകയുമരുത്...  നാട്ടധികാരി ഇടക്ക് വന്ന് നാട്ടു നിയമം നടപ്പിലാക്കുകയും ചെയ്യും.... അതെനെ എതിർക്കരുത്..!!! അതിനെ ബഹുമാനപൂർവ്വം അംഗീകരിക്കണം...

11] ആയുധമായി; അമ്പും വില്ലും, കുന്തം, കത്തി എന്നിവ മാത്രമേ ഉപയോഗിക്കാവൂ... അതിനപ്പുറമുള്ള ആയുധങ്ങൾ നഗരവാസികൾക്ക് മാത്രം സ്വന്തമായതാണ്.. 

12] ഭക്ഷണമായി കായും, കിഴങ്ങും മാത്രം... നോൺ വെജിറ്റേറിയൻ ആയവർക്ക് ഏതു ജീവിയേയും പിടിച്ചു ചുട്ടു തിന്നാം.. ചുട്ടു മാത്രം.... പക്ഷെ പിടിക്കുന്ന മൃഗത്തിന്റെ പരിരക്ഷ നാട്ടു നിയമങ്ങൾ നിഷ്ക്കർഷിക്കുന്നത് അനുസ്സരിച്ചു നിങ്ങളും ഉത്തര വാദികളാണ്.. ശിക്ഷയും കിട്ടും...

13] നാട്ടിലെ ഏമാന്മാർക്ക് തേൻ- സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവ തന്റെ സന്തോഷമെന്നപോലെ സമർപ്പിക്കണം...  കാഴ്ച്ച വെച്ചുകഴിഞ്ഞു പത്തു ചെവിട് പിന്നോട്ട് നിന്നൊന്നു തൊഴുതാൽ അത്രയും നന്ന്...

14] ഇടക്കിടക്കു കാട്ടു ദൈവത്തിനു കള്ളും ബലിയും നൽകണം... കൂട്ടത്തിൽ നൃത്തവും പാട്ടും വേണം.. അതുകാണാൻ നഗരവാസ്സികൾ വരും.. അവരെ താണു തൊഴുതു സ്വീകരിക്കണം..  ഒരിക്കലും നൃത്തം ചെയ്യുന്ന സ്ത്രീകൾ ഒരു മീറ്റർ തുണിയിൽ കൂടുതൽ ശരീരത്തിൽ മറക്കാൻ പാടില്ല....


  എങ്ങനെ ഒക്കെ ചിലതല്ലാതെ കാളവണ്ടി പോലും ആദിവാസികളുടെ ചമയങ്ങളിൽ അംഗീകരിച്ചിട്ടില്ല.... പിന്നാ ഇപ്പോൾ ജാനുവിന് കാറ്,, അതും എറ്റിയോസ്... ഏഴെട്ടു ലക്ഷം വെലവരുന്നത്...!!  ജാനു ആദിവാസിയുമല്ല,, എറ്റിയോസ് ആദിവാസ്സി വാഹനവുമല്ല..... കമ്യുണിസ്റ്റുകളും- കോൺഗ്രെസ്സുകളും ജീവിച്ചിരിക്കെ ഒരു ആദിവാസിയെക്കൊണ്ടും കാറു മേടിപ്പിക്കില്ല... 

അതിപ്പം ഞങ്ങൾ കോൺഗ്രെസ്സുകാര് ഇന്ദിരാ ദേവിയെപ്പിടിച്ചും ആണയിടാമു......



അതിപ്പം ഞങ്ങൾ കമ്യുണിസ്റ്റുകാര് കാറൽ മാക്സു മുത്തപ്പനെ പിടിച്ചും ആണയിടാമു..............

[Rajesh Puliyanethu
 Advocate, Haripad]

Monday 12 June 2017

കൗശലക്കാരനായ ബെനിയയും,, അമിത് ഷായും..... !!

ബി ജെ പി യുടെ ദേശീയ അദ്ധ്യക്ഷൻ ശ്രീ അമിത് ഷാ ഭാരതത്തന്റെ രാഷ്ട്ര പിതാവിനെ "കൗശലക്കാരനായ ബനിയ" എന്നു പറഞ്ഞു അധിക്ഷേപിച്ചു എന്നതാണ് കഴിഞ്ഞ രണ്ടു ദിവസ്സത്തെ പ്രധാന ചർച്ച...

ആദ്യമായി ഒരു വിഷയം ചർച്ച ചെയ്യേണ്ടതുണ്ട്... ആരാണ് ഭാരതത്തിന്റെ രാഷ്ട്രപിതാവ്?? ഈ ചോദ്യം കഴിഞ്ഞ രണ്ടാം യു പി എ സർക്കാറിന് മുൻപിൽ എത്തി.... അവിടെ കോൺഗ്രസ്സ് നയിക്കുന്ന കേന്ദ്ര സർക്കാർ അർത്ഥശങ്കക്ക് ഇടയില്ലാതെ പറഞ്ഞു 'മഹാത്മാ ഗാന്ധിയെ ഔദ്യോകികമായി രാഷ്ട്ര പിതാവായി അംഗീകരിക്കാൻ കഴിയില്ല',, എന്ന്...!! കേന്ദ്ര മന്ത്രി സഭയുടെ ആ തീരുമാനം പത്ര പ്രവർത്തകർക്കു മുൻപാകെ വിശദീകരിച്ചത് അന്നത്തെ കേന്ദ്ര മന്ത്രി ശ്രീ ചിദംബരവും ആയിരുന്നു.......

അതേ മഹാത്മാ ഗാന്ധിയെ  "കൗശലക്കാരനായ ബനിയ" എന്നു വിളിച്ചു ജാതീയമായി അധിക്ഷേപിച്ചു എന്നതാണ് ചിലരുടെ ആക്ഷേപം..! ഇതു കേൾക്കുമ്പോൾ ഉയരുന്ന ചില സ്വോഭാവിക സംശയങ്ങൾ ഉണ്ട്.... ആദ്യത്തെ ചോദ്യം...?? ജാതീയമായി ഒരാളെ അധിക്ഷേപിക്കുന്നത് എങ്ങനെ?? ആരെയൊക്കെ ജാതീയമായി  അധിക്ഷേപിക്കാൻ കഴിയും?? അധഃകൃത വിഭാഗമായി പൊതുസമൂഹം കരുതുന്ന ഷെഡ്യൂൾഡ് കാസ്റ്റ് & ഷെഡ്യൂൾഡ് ട്രൈബ് എന്നീ വിഭാഗങ്ങളെ മാത്രമല്ലെ ജാതീയമായി പറഞ്ഞു അധിക്ഷേപിക്കാൻ കഴിയൂ?? കേരളത്തിലെ അവസ്ഥ പ്രാകാരം ഒന്ന് വിശകലനം ചെയ്‌താൽ,, "എടാ പന്ന പുലയാ" എന്ന് വിളിച്ചാൽ ഹരിജൻ അട്രോസിറ്റീസ്നിയമം പ്രകാരം മോശമാണ്,, അത് ജാതീയമായ ആക്ഷേപമാണ്... എന്നാൽ,, "എടാ പന്ന ബ്രാഹ്മണാ,, എടാ പന്ന നായരേ"",, എന്നു വിളിച്ചാൽ അത് ജാതീയമായ ആക്ഷേപമല്ല,, മറിച്ചു വേണമെങ്കിൽ വ്യക്തിയെ ""പന്ന"" എന്ന വാക്കുകൊണ്ട് അപമാനിച്ചു എന്ന് മാത്രം പറയാം... അവിടെ ചേർന്ന് വരുന്ന ജാതിപ്പേര് അപമാനിക്കലല്ല...

ഗാന്ധിജി 'ബനിയ' എന്ന സമൂഹക്കാരനാണെന്നും;;  "കൗശലക്കാരനായ ബനിയ" എന്ന് അദ്ദേഹത്തെ സംബോധന ചെയ്തത് ജാതീയമായ അധിക്ഷേപമാണെന്നുമാണ് വിമർശകരുടെ വാദം..!! ഒന്നാമതായി 'ബനിയ' എന്നത് അധഃകൃത വിഭാഗമല്ലെന്നു മനസ്സിലാക്കണം.... "എഡോ, കള്ള മേനോനെ"" എന്ന് ഒരാളെ സംബോധന ചെയ്‌താൽ അതിൽ "മേനോൻ" എന്ന ഭാഗം സൈലന്റ് ആവുകയാണ്.. കാരണം 'മേനോൻ' എന്ന വിളിക്ക് യാതൊരു പ്രാധാന്യവുമില്ല... ഒരു വിളിപ്പേര് എന്നതിനപ്പുറം... എന്നാൽ എടാ "കള്ള പുലയാ" എന്നു വിളിച്ചാൽ അതിൽ ജാതീയമായ ആക്ഷേപമുണ്ട്... കാരണം 'പുലയൻ' എന്ന ജാതിയെയും,, ആ വിളിയെയും സമൂഹവും, നിയമവും 'അധ: കൃതമായാണ്' ഇന്നും കാണുന്നതെന്ന ശോചനീയമായ അവസ്ഥ..! 

ബനിയ എന്ന വിഭാഗം അടിസ്ഥാനപരമായി കച്ചവടക്കാരാണ്.... അതിനു മുപരി പണം പലിശക്കുകൊടുക്കുന്ന വിഭാഗമാണ്.... ജാതീയമായ ചിന്തകൾ സാമൂഹിക വിഷയമായി കാണുന്നതുപോലെ ജാതികളിലെ ചില ചിന്തകളെയും സാമൂഹികമായികാണുകയും അംഗീകരിക്കുകയും വേണം... "മാപ്പിള [ക്രിസ്ത്യൻ] കമന്നു വീണാൽ കാൽ പണവുമായെ പോങ്ങു"...!! ഇതൊരു നാട്ടു വർത്തമാനമാണ്... മാപ്പിളയുടെ കുശാഗ്രമായ ബുദ്ധിയെയാണ് അവിടെ പ്രതിബാധിക്കുന്നത്... ആ പ്രയോഗത്തെ അപമാനമായി ഒരു നസ്രാണിയും കണ്ടതായി എനിക്ക് അറിവില്ല... മറിച്ചു് തനിക്കുള്ള  അംഗീകാരമായി കണ്ട് ഒന്ന് ഞെളിയുന്നതാണ് കണ്ടിട്ടുള്ളത്....

ഇതുപോലെയാണ് ബനിയാ വിഭാഗം.. അവരെ ചതുവർണ്യ ജാതിവ്യവസ്ഥയിൽ തരം തിരിച്ചു പറഞ്ഞാൽ തന്നെ ശൂദ്രനല്ല... മറിച്ചു വൈശ്യനാണ്... വൈശ്യൻ അധഃകൃതനല്ല... അങ്ങനെ എങ്കിൽ "നമ്പൂതിരിച്ചാ,  എന്നോ, പിള്ളേച്ചാ, എന്നോ, മാപ്പളെ എന്നോ വിളിക്കുന്നത് അപകീർത്തികരം ആയേനേം... ജാതീയമായ വേർതിരിവുകൾ പോലെതന്നെ അപകീർത്തിപ്പെടുത്തുന്നതിനും വേർതിരിവുകളുണ്ട്... ഏതൊരു ജാതീയമായ പേര് എടുത്തു പറയുന്നത് അപമാനകരമാകുന്നില്ല... മറിച്ചു കേവല സംബോധന മാത്രമേ ആകുന്നുള്ളു... ""എഡോ മാപ്പളെ"" ഈ വിളി എത്രയോ സിനിമകളിൽ നാം കേട്ടിട്ടുണ്ട്... അത് അപമാനകരമാണെന്നു പറഞ്ഞു ഒരു മാപ്പളയും കോലാഹല മുണ്ടാക്കിയതായി നമുക്കറിവില്ല.....

താൻ ജനിച്ച ജാതി ഏതായാലും അത് സ്രേഷ്ടമായത് എന്ന് കരുതുകയും അപ്രകാരം ചിന്തിക്കുകയും ചെയ്യുന്ന ഒരു ചിന്താധാര വളർത്തിയെടുക്കുകയുമാണ് വേണ്ടത്.. എന്നാൽ അധഃകൃതമെന്ന് പുരാതന ജാതി വാഴ്ചക്കാർ പറഞ്ഞു സ്ഥാപിച്ചതിനെയെല്ലാം അതുപോലെ പിന്തുടരുകയാണ് ഈ കാലത്തും എല്ലാവരും ചെയ്യുന്നത്... മുൻപ് കീഴാളനായി കണ്ടവനെ ഇന്ന് പോളീഷ് ചെയ്തു 'ഹരിജൻ' എന്ന് വിളിക്കുന്നു... മണ്ണിൽ കുഴി കുത്തി അതിന്മേൽ ഇലവെച്ചു നൽകിയിരുന്ന കഞ്ഞി അന്ന് അവനു നൽകിയ ഔദാര്യമായിരുന്നു.. ഇന്ന് അതേ കഞ്ഞിക്കുപകരം സംവരണം നൽകുന്നു... രണ്ടും നൽകുന്നത് 'നീ അധഃകൃതൻ' എന്ന് വിളിച്ചു പറഞ്ഞു കൊണ്ടു തന്നെ... സമൂഹ വ്യവസ്ഥിതിയിൽ എല്ലാവരും 'സമന്മാർ' എന്ന ചിന്ത വളർന്നു വികസിക്കാത്തവരാണ് കേവലം ജാതീയമായ വാക്കും വിളിയും ഉയർത്തിക്കാട്ടി പ്രക്ഷോഭങ്ങൾ നയിക്കുന്നത്...

സുപ്രീം കോടതിയും, പൊതു സമൂഹവും തള്ളിക്കളഞ്ഞ ''' ആർ സ്സ് സ്സ് ഗാന്ധി ഘാതകൻ"" എന്ന ദുഷ്: പ്രചാരണത്തെ മറ്റൊരു പാത്രത്തിൽ വിളമ്പാനാണ്  "കൗശലക്കാരനായ ബനിയ" എന്ന് ഒരു സംസാര വേളയിൽ അമിത് ഷാ നടത്തിയ പ്രയോഗത്തെ എടുത്തു വിളമ്പുന്നവർ ശ്രമിക്കുന്നത്.... ഗാന്ധിയെ രാഷ്ട്ര പിതാവായി അംഗീകരിക്കാത്ത കോൺഗ്രസ്സും, ഗാന്ധി ആരാധിച്ച പശുവിനെ നടുറോഡിൽ അറുത്ത കോൺഗ്രസ്സും,, ഗാന്ധി നേടിത്തന്ന സ്വാതന്ത്ര്യത്തെ കരിദിനമായി കൊണ്ടാട്ടിയ കമ്യുണിസ്റ്റും ഇന്ന് ഗാന്ധിക്കുവേണ്ടി വിലപിക്കുന്നത് ഒരു നല്ല കാഴ്ചയാണ്... ഇന്നത്തെ വിമർശകർക്ക് അവരുടെ  അസ്തിത്വങ്ങൾക്ക് നിലനിൽപ്പില്ലായിരുന്നു എന്ന് വിളിച്ചു പറയുന്ന നല്ല കാഴ്ച...

[Rajesh Puliyanethu
 Advocate, Haripad]

Wednesday 7 June 2017

ശ്രീ യച്ചൂരിയെ മർദ്ദിച്ചെന്നവാർത്ത....!!!

     യെച്ചൂരിയെ ഹനുമാൻ സേനക്കാർ എ കെ ജി സെന്ററിൽ കയറി മർദ്ദിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തയിൽ ഏറ്റവും കൂടുതൽ ആഹ്ലാദം കണ്ടെത്തുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നത് സിപിഎം കാരാണെന്ന് തോന്നുന്നു... യെച്ചൂരിക്ക് രണ്ടുകിട്ടുന്നത് കാത്തിരിക്കുകയായിരുന്നു അവർ ഫ് ബി യിൽ പോസ്റ്റിടാൻ എന്നാണു തോന്നുന്നത്...  രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുള്ളവരെ ശാരീരികമായി നേരിടുന്ന സി പി എം രീതി ആര് കടമെടുത്താലും അപലപിക്കപ്പെടേണ്ടതാണ്... അത് ഹനുമാൻ സേനയായാലും, മറ്റാരായാലും.... പക്ഷെ സംഘപരിവാറും ഹനുമാൻ സേനയും തമ്മിലുള്ള ബന്ധമെന്താണെന്ന് ഇവർ പറയുന്നത് മനസ്സിലാകുന്നില്ല.....

     നാലാംതരം സീരിയൽ കഥകളെപ്പോലും നാണിപ്പിക്കുന്ന തിരക്കഥയാണ് കേൾക്കുന്നത്... പഴയകാല സിനിമകളിലും, പിന്നീട് സീരിയലുകളിലും വന്ന ചില ചീപ്പ് നമ്പറുകളുണ്ട്.... നായികയെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ നായകൻ ഇടി കൊള്ളുക,, നായികയെ കൂലിക്കാരെക്കൊണ്ട് ആക്രമിപ്പിച്ചു നായകൻ രക്ഷിക്കുക അങ്ങനെ പലതും.... ഇന്ന് ഇതൊക്കെ കാണുമ്പോളേ ആള്ക്കാര് ചീത്തപറയാൻ തുടങ്ങും...  കാരണം അതൊക്കെ പഴയ പഴയ കാലത്തെ നമ്പറുകളാണ്.... എന്നാൽ കാലത്തിന് ഒരുപാടു പിറകിൽ സഞ്ചരിക്കുന്ന സി പി എമ്മിൽ നിന്നും ഇതല്ലേ പ്രതീക്ഷിക്കാൻ കഴിയൂ.. 

     എ കെ ജി സെന്റർ എന്നാൽ ആർക്കും കയറിച്ചെല്ലാൻ കഴിയുന്ന പൊതു സ്ഥലമാണോ?? അവിടെ ഹനുമാൻ സേനാങ്ങങ്ങൾ എന്ന് വിളിച്ചു പറഞ്ഞു  കൊണ്ട് ചെല്ലുന്നവരെ നേരെ സെക്രട്ടറിയുടെ അടുത്തേക്കാണോ വിടുന്നത്?? തിരക്കഥ എഴുതുമ്പോൾ അതിനും വേണ്ടേ ഒരു വിശ്വാസ്യത?? അതോ ബാഹുബലി ഹിറ്റായി നിൽക്കുന്ന കാലമായതിനാൽ കംപ്ലീറ്റ് ഫ്രിക്ഷൻ ആയിക്കോട്ടെ എന്ന് കരുതിയോ?? രാജ്യസഭാ സീറ്റിനു കൊതിപൂണ്ടു നടക്കുന്ന യെച്ചൂരിക്ക് ഏറ്റവും നല്ല രീതിയിൽ ഇമ്പ്രസ്സീവ് ആകാനുള്ള വഴിതന്നെയാണ് തെരഞ്ഞെടുത്തത് എന്നതിൽ സംശയമില്ല.... സ്വന്തം പാർട്ടിയിലും, കനിയേണ്ട കോൺഗ്രസിലും യെച്ചൂരിക്ക് ഇമേജ് ആയി.... എന്ത് നാണക്കേട് സഹിച്ചായാലും എം. പി ആകുന്നതല്ലേ കാര്യം?? 

     ആശയത്തെ ആശയം കൊണ്ട് നേരിടാൻ യാതൊരു വശവുമിയല്ലാത്ത സി പി എമ്മിന്റെ  പ്രതികരണങ്ങൾ തമാശ ഉയർത്തുന്നു... ആക്രമണം നിലനിൽപ്പിന്റെ പ്രധാന ഉപാധിയാക്കിയവർ നിലനിൽപ്പിനായി മറ്റുള്ളവരെ ആക്രമിക്കുന്നു... നിലനിൽപ്പിനായി തന്നെത്തന്നേയും ആക്രമിക്കുന്നു.... അത്രയുമേ യെച്ചൂരിയെ ആക്രമിച്ച വിഷയത്തെ മനസ്സിലാക്കാൻ കഴിയുന്നുള്ളൂ... ടി പി യുടെ ഘാതകരുടെ വണ്ടിയിൽ അറബി സൂക്തങ്ങൾ എഴുതി വെച്ച പ്രസ്ഥാനമാണ്... ഇതിലും വലിയ നാടകം കളിക്കുമെന്ന് ജനങ്ങൾ വിശ്വസിച്ചാൽ എന്താ തെറ്റ്??? 

[Rajesh Puliyanethu
 Advocate, Haripad] 

Monday 5 June 2017

""മരം"" എന്റെ ജീവന്റെ കാവൽ!!

ഒരു മരം നട്ടു ഞാൻ ഭൂമിക്കു കുടയായ്,,
ഒരു മരം നട്ടു ഞാൻ നാളേക്കു തണലായ്‌.... 

ഒരു മരം നട്ടു ഞാൻ കിളികൾക്കു പാർക്കാൻ,,
ഒരു മരം നട്ടു ഞാൻ പ്രണയത്തിന് നിഴലായ്....  

ഒരു മരം നട്ടു ഞാൻ അമ്മതൻ സ്നേഹമായ്,,
ഒരു മരം നട്ടു ഞാൻ മകനുള്ള വഴിയായ്....

ഒരു മരം നട്ടു ഞാൻ ജീവന്റെ ജീവനായ്,,
ഒരു മരം നട്ടു ഞാൻ പ്രാണന്റെ നേരിനായ്...

ഒരു മരം നട്ടു ഞാൻ വിരഹത്തിനു കൂട്ടായ്,,
ഒരു മരം നട്ടു ഞാൻ ഏകാന്ത ബലിയായ്...

ഒരു മരം നട്ടു ഞാൻ എൻ നോവു കേൾക്കാൻ,,
ഒരു മരം നട്ടു ഞാൻ എൻ നോവു തീർക്കാൻ.....

     പ്രകൃതി ഇല്ലെങ്കിൽ ജീവനും, ജീവിതങ്ങളും ഇല്ല.... മരങ്ങൾ ഇല്ലെങ്കിൽ പ്രകൃതിയുമില്ല....  നമ്മൾ നമുക്കൊരു ഭവനം നിർമ്മിക്കാൻ ഒരു മരം വെട്ടുമ്പോൾ ഇന്നേക്കും നാളേക്കും എത്തറെത്രയോ ജീവജാലങ്ങളുടെ ഭവനമാണ് ഇല്ലാതാക്കുന്നതെന്ന് ഓർക്കുന്നുണ്ടോ...!? ഓർത്താൽത്തന്നെ നമ്മൾ നമ്മുടെ സ്വാർത്ഥ താൽപര്യത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാറുണ്ടോ!??  ഈ പ്രകൃതി സംരക്ഷണ ദിനത്തിലെങ്കിലും നമ്മൾ ഒരു പ്രതിജ്ഞ എടുക്കണം... 

"എന്റെ ഭവനം നിർമ്മിക്കാൻ വേണ്ടി ഒരു മരം നിലംപൊത്തില്ല" എന്ന്.... 

     ആധുനിക സംവിധാനങ്ങൾ ഒരുപാട് വന്നിട്ടും നാമെന്തിന് മരത്തിൽ തീർത്ത ജനൽപ്പടികൾക്കും,, വാതിൽപ്പടികൾക്കും വേണ്ടി വാശി പിടിക്കുന്നു?? 

     മരത്തെ മൃതമാക്കി മിനുക്കി വെയ്ക്കുന്നതിലും എത്രയോ ഭംഗിയാണ് മരം ഒരു തണലായ്‌ വിളങ്ങി നിൽക്കുന്നത്??

     ഓരോ ദിനങ്ങളും ഓരോ ഓർമ്മപ്പെടുത്തലുകളാണ്....  നമ്മൾ സ്വീകരിക്കേണ്ട തിരുത്തലുകളുടെ ഓർമ്മപ്പെടുത്തലുകൾ.....! 

 [Rajesh Puliyanethu
 Advocate, Haripad] 

Monday 22 May 2017

ലിംഗശ്ചേതം,, ഒരു ശിക്ഷയോ ??


     കേരളം കഴിഞ്ഞ കുറെ മണിക്കൂറുകൾ ഏറ്റവും പ്രാധാന്യത്തോടെ ചർച്ച ചെയ്ത വിഷയം സന്യാസിയായ ഒരുവൻ ഒരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വാർത്തയാണ്...  ആ പീഡന ശ്രമത്തിൽ നിന്നും പെൺകുട്ടി രക്ഷപ്പെട്ട രീതിയായാണ് പൊതു സമൂഹത്തിന് ചർച്ച ചെയ്യാൻ തോന്നിയതും,, ഇഷ്ട്ടപ്പെട്ടതും...! തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച ഒരുവന്റെ ലിംഗം ഛേദിച്ചു് ഒരു പെൺകുട്ടി രക്ഷപ്പെടുന്നു... ആ പെൺകുട്ടിയെ കൈയ്യടിക്കുകയും പിന്തുണക്കുകയും ചെയ്യാതെ മറ്റെന്താണ് പൊതു സമൂഹത്തിനു ചെയ്യാൻ കഴിയുന്നത്... നാമെല്ലാവരും ആ പെൺകുട്ടിയെ പിന്തുണച്ചു.... 

     കേരളത്തിന്റെ പൊതു സമൂഹം എന്തുകൊണ്ട് ആ പെൺകുട്ടിയെ പിന്തുണച്ചു എന്നതാണ് ചിന്തനീയമായ കാര്യം... കാരണം സുവ്യക്തമാണ്.. നാം കേട്ട വിലാപങ്ങളെല്ലാം പീഡനത്തിന് ഇരയായ പെൺകുട്ടികളുടേതാണ്... അതിനെ പ്രതിരോധിച്ചു രക്ഷപെട്ട ഒരു പെൺകുട്ടിയെ ഹൃദയം തുറന്നു നമ്മൾ പിന്തുണച്ചു.. "നീ സർവ്വ ധൈര്യവും സംഭരിച്ചു നിന്നെ ആക്രമിക്കാൻ വരുന്നവനെ നേരിട്ടോളൂ.... ഞങ്ങളുണ്ട് കൂടെ...."  എന്ന സന്ദേശമായിരുന്നു നമ്മൾ അവർക്കു നൽകിയത്.... ആ സന്ദേശം നൽകാൻ പൊതു സമൂഹത്തിനു പ്രേരകമായത് നമ്മുടെ നാട്ടിൽ കേട്ട ഒരുപാട് പെൺകുട്ടികളുടെതോപ്പം ഡൽഹിയിലെ പെൺകുട്ടിയുടെയും,, സൗമ്യയുടെയും  ഒക്കെ തേങ്ങലുകളായിരുന്നു... 

     നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി ഉൾപ്പടെ പല പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങളും ഇതേ കാഴ്ചപ്പാടോടുതന്നെയാവണം ആ പെൺകുട്ടിക്ക് പിന്തുണ നൽകിയത്... പക്ഷെ കൂടുതൽ വാർത്തകൾ പ്രസ്തുത സംഭവത്തെക്കുറിച്ചു പുറത്തുവരുമ്പോൾ ചില സംശയങ്ങൾ ഉയരുന്നത് സ്വാഭാവികം മാത്രം..

     എന്തിനാണ് ആ പെൺകുട്ടി ആ വ്യക്തിയുടെ ലിംഗം ഛേദിച്ചത്??? അതായിരുന്നു ഒന്നാമത്തെ ചോദ്യം.... ഉത്തരം;  തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച ആ വ്യക്തിയുടെ ലിംഗം ഛേദിച്ചു് അവൾ രക്ഷപ്പെട്ടു...  പൊതു സമൂഹം കൈയ്യടിച്ചു....

     അപ്പോഴാണ് അടുത്ത ചോദ്യം ഉയരുന്നത്... ??  ആ വ്യക്തി ആദ്യമായാണോ പീഡിപ്പിക്കാൻ ശ്രമിക്കുന്നത്??
     
     അല്ല,, അയാൾ കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി പീഡിപ്പിക്കുന്നുണ്ട്.....!! അവിടെയാണ് പൊതു സമൂഹത്തിന്റെ ആദ്യ സംശയം ഉയരുന്നത്....

 ചോദ്യം വീണ്ടും ഉയർന്നു.... അത് ആർക്കൊക്കെ അറിയാമായിരുന്നു??? മാതാവിനും മറ്റു ചിലർക്കും അറിയാമായിരുന്നു...  

ചോദ്യം: ഇപ്പോൾ ഈ പെൺകുട്ടിക്ക് എത്ര വയസ്സുണ്ട്??  ഉത്തരം: 22  കഴിഞ്ഞ വയസ്സ്... ചില പത്രമാധ്യമങ്ങൾ 23 കഴിഞ്ഞ വയസ്സ് എന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്... ( ആ ഒരു വയസ്സ്‌ കേസ്സിൽ നിർണ്ണായകമാണ്))

ആദ്യം കേട്ട വാർത്തയിൽ നിന്നും  ഉയർന്ന ചിന്തയിൽ നിന്നും അൽപ്പം വ്യത്യസ്ഥമായും,, നമ്മുടെ നാട്ടിൽ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങളിലെ നിസ്സഹായാവസ്ഥയിൽ നിന്നും  തോന്നുന്ന വികാരത്തിൽനിന്നും അൽപ്പം അകന്നു നിന്നുകൊണ്ടും ഈ  വിഷയത്തെ നോക്കിക്കാണേണ്ടതായിട്ടുണ്ട്.... 

നമ്മൾ കേട്ട വാർത്തയിൽ നിന്നും പിറകോട്ട് സഞ്ചരിക്കേണ്ടി വരും.... നമ്മൾ കേട്ട വാർത്ത; "പെൺകുട്ടി പീഡിപ്പിക്കാൻ ശ്രമിച്ചവന്റെ ലിംഗം അറുത്തു പീഡന ശ്രമത്തിൽ നിന്നും രക്ഷപ്പെട്ടു  എന്നതാണ്".... ആ വാർത്തയെ അടിസ്ഥാനമാക്കി മാത്രമാണ് നമ്മൾ കൈയ്യടിച്ചത്... "ഒരുവന്റെ പീഡന ശ്രമത്തെ പെൺകുട്ടി അപ്രകാരം പ്രതിരോധിച്ചു".. നല്ല കാര്യം..  പക്ഷെ  ഒന്ന് ചിന്തിക്കൂ.... ' അഞ്ചു വർഷമായി  ആ പെൺകുട്ടി പീഡനത്തിന് ഇരയാവുകയാണ്... ഈ പെൺകുട്ടി ഒരു തരത്തിലെ ബന്ധനത്തിൽ ആണെന്ന് യാതൊരു കേസ്സുമില്ല... മറിച്ചു് ബിരുദ വിദ്യാർത്ഥി ആണെന്നാണ് പ്രോസിക്യൂഷൻ വിവരണം.....

പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച അവ്യക്തതകൾ നിൽക്കട്ടെ... അത് വരും കാലത്ത് സൂഷ്മമായി കോടതികൾ പരിശോധിക്കട്ടെ.... പക്ഷെ ഇതേ മനുഷ്യനിൽ നിന്നും കഴിഞ്ഞ അഞ്ചു വർഷം പീഡനം എറ്റു വാങ്ങിയ പെൺകുട്ടിക്ക് ഈ അവസ്സരത്തിൽ മാത്രം എന്തുകൊണ്ട് ഈ രീതിയിൽ പ്രതികരിക്കാൻ തോന്നി എന്ന ചോദ്യത്തിന് ഉത്തരം കിട്ടണം.... കാരണം നിയമത്തിന്റെ മുൻപിൽ വളരെ വിലയുള്ള ഒരു ചോദ്യമാണത്.... കാരണം ഇത്രയും നാൾ   പെൺകുട്ടി സ്വന്തം സമ്മതത്തോടെയാണ് ഈ മനുഷ്യനെ ശാരീരിക ബന്ധത്തിന് അനുവദിച്ചിരുന്നത് എന്ന്  ഡിഫെൻസ് ഭാഗത്തിന് തെളിയിക്കാൻ പറ്റിയാൽ അവശഷിക്കുന്ന ചോദ്യം പെൺകുട്ടിയുടെ പ്രായത്തെ ക്കുറിച്ചു മാത്രമായിരിക്കും..... ആ പ്രായം തുലാസ്സിൽ  ആടുകയാണ്... ഈ പ്രതി പെൺകുട്ടിയുമായി ആദ്യമായും, ശേഷവും  ലൈംഗികമായി ബന്ധപ്പെട്ടത് പ്രായപൂർത്തിയായതിനു ശേഷമാണ് എന്ന് തെളിഞ്ഞാൽ എന്താകും ഈ കേസിന്റെ ഭാവി??

ഇത്രയും നാളും നീളുന്ന പീഡനത്തിനു ശേഷം ഇരയിൽനിന്നും ഉണ്ടായ ഇപ്രകാരമായ പ്രതികരണത്തെ ഒരു 'സെൽഫ് ഡിഫൻസ്' ആയോ 'ആക്ട് ഓൺ സഡൻ പ്രൊവൊക്കേഷൻ' ആയോ കോടതികൾക്ക് കാണാൻ കഴിയില്ല.... കാരണം  ഒന്നാമതായി ഈ ഡിഫൻസുകൾ സംശയത്തിന്റെ അൽപ്പലേശ്യമെന്യേ  തെളിയിക്കപ്പെടേണ്ടതാണ്... ഒന്നാമത്തെ ഡിഫിൻസ് ആയ സെല്ഫ് പ്രൊട്ടക്ഷൻ നോക്കൂ... അത് ആ പേൺകുട്ടിക്കനുകൂലമായി നിലനിൽക്കില്ല....  കാരണം  അത് തന്റെ അഭിമാനത്തിനെതിരെ ഒരുവൻ ഉയർത്തിയ വെല്ലുവിളിക്കെതിരെ പെൺകുട്ടി ഒരു നിമിഷം കൊണ്ട് പ്രതികരിച്ചതല്ല.... മറിച്ചു്  വർഷങ്ങളായി തുടരുന്ന ഒരു സംഭവത്തനോടുള്ള പ്രതികരണമാണ്.... അതിനെ 'സെൽഫ് ഡിഫൻസ്' ആയോ,, ആക്ട് ഓൺ സഡൻ പ്രൊവൊക്കേഷൻ ആയോ നിയമത്തിന് കാണാൻ കഴിയില്ല.. മറിച്ചു് പ്രതികാര പ്രവർത്തനമായി മാത്രമേ കാണാൻ കഴിയൂ......   ലളിതമായി പറഞ്ഞാൽ തന്നെ ഇത്രനാളും പീഡിപ്പിച്ചവന്റെ ലിംഗം തന്നെ അറുത്തുമാറ്റണമെന്ന ആലോചിച്ചുറച്ചുള്ള പ്രവർത്തി.... അത് നിയമത്തിന്റെ മുൻപിൽ കുറ്റം മാത്രമാണെന്ന് ഏതു പ്രതികരണ തൊഴിലാളിക്കാണ് അറിയാത്തത്??

മുൻപ് സുപ്രീം കോടതി ചില കേസ്സുകളിൽ നടത്തിയനിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.... ഒരുവൻ തന്നെ ആക്രമിക്കാൻ ശ്രമിച്ചാൽ അവന്റെ ആക്രമണത്തെ ചെറുക്കാൻ എടുക്കുന്ന സമയം മാത്രമേ സെൽഫ് ഡിഫൻസ് ആയി എടുക്കാൻ പാടുള്ളൂ എന്നതാണ്... നമ്മെ ആക്രമിച്ചവനെ പിന്തുടർന്ന് ആക്രമിച്ചാൽ അത്  സെൽഫ് ഡിഫൻസ് അല്ല.... പിന്നീടൊരു ദിവസ്സം കരുതിയിരുന്നു തദ്ദവസ്സരത്തിൽ പ്രതികരിക്കുന്നതും  സെൽഫ് ഡിഫൻസ് അല്ല.. സെൽഫ്‌ ഡിഫൻസ് അവസ്സരത്തിൽ പോലും തന്നോട് ഏൽപ്പിക്കാൻ എതിരാളി ഉദ്ദേശിക്കുന്ന ഇഞ്ചുറിക്കൊപ്പമായി [Injury] അത്രമാതമേ സെല്ഫ് ഡിഫൻസ്ഉപയോഗിക്കാൻ പാടുള്ളൂ...  തല്ലാൻ വരുന്നവനെ കൊന്നു പ്രതിരോധിക്കാൻ നമുക്ക് നിയമം സ്വാതന്ത്ര്യം തരുന്നില്ല എന്ന് സാരം...

അതുപോലെതന്നെയാണ് സഡൻ പ്രൊവൊക്കേഷൻ എന്ന നിയമത്തിലെ പ്രതിരോധവും...!! സഡൺ പ്രൊവൊക്കേഷനിൽ ചെയ്യുന്ന ഒരു കുറ്റകരമായ പ്രവർത്തിയിലെ ന്യായീകരണം... ഒരു കേസ് ഉദാഹരണമായി പറയാം... 

"ഒരുവൻ Named A ജോലിക്കു പോയതിനു ശേഷം തിരികെ വീട്ടി ലെത്തിയപ്പോൾ അയാളുടെ ഭാര്യ(B)  മറ്റൊരുവനുമായി (C) ലൈംഗിക വേഴചയിൽ  ഏർപ്പെട്ടുകൊണ്ടിരിക്കുന്നു.... Mr. A  കാത്തിരുന്നു....  Mr C പുറത്തുവന്നപ്പോൾ അയാളെ വെട്ടി കൊലപ്പെടുത്തി... കോടതി നിരീക്ഷിച്ചത് ഈ ക്രൈമിൽ സഡൺ പ്രൊവൊക്കേഷൻ നിലനിൽക്കില്ല എന്നാണ്... കാരണം പ്രതി സംഭവം മനസ്സിലാക്കിയതിനുശഷം എടുത്ത സമയമാണ്.... അത്രയും സമയം എടുത്തുകഴിഞ്ഞാൽ അതിനെ പ്ലാനിങ് ആയെ കാണാൻ കഴിയൂ... മറിച്ചു് സഡൺ പ്രൊവൊക്കേഷൻ ആയി കാണാൻ കഴിയില്ല..

ഇവിടെ ലിംഗഛേദം നടത്തിയ പെൺകുട്ടിക്കുമേൽ നിയമത്തിന്റെ വാൾ നീളില്ല എന്ന് എങ്ങനെ പറയാൻ കഴിയും.... അതോ നിയമസ്ഥിരത ഇല്ലാത്ത,, നാട്ടിലെ, അപ്പോൾ കേൾക്കുന്ന മുദ്രാവാക്യങ്ങൾക്കനുസ്സരിച്ചു പ്രവർത്തിക്കുന്ന ദുർബലമായ നിയമമാണോ ഇവിടെയുള്ളത്!?? 

കാലമിത്രയായിട്ടും എന്തുകൊണ്ട് പെൺകുട്ടി അധികാരസ്ഥാനങ്ങളെ സമീപിച്ചില്ല എന്ന ശ്രീ ശശി തരൂർ ചോദിച്ച ചോദ്യം പ്രസക്തമാണ്.... ആ ചോദ്യം എന്തുകൊണ്ട് രാഷ്ട്രീയ സമൂഹം ചോദിക്കുന്നില്ല എന്നത് സംശയാസ്പദമാണ്...  സമൂഹത്തിൽ  സ്ത്രീ  പീഡനത്തിനെതിരെ ഒരു വലിയ ജനവികാരം നിലനിൽക്കുന്നുണ്ട്... തന്റെ ശബ്ദം അതിനെതിരെ ആയിപ്പോകുമോ എന്ന അഭയമാണ് പലരെയും നിശ്ശബ്ദരാക്കുന്നത് .....  

ഈ അവസ്സരത്തിൽ ലിംഗശ്ചേതം നടത്തിയപെൺകുട്ടിയെ പുകഴ്ത്തിക്കൊണ്ടുള്ള നടപടികൾ രാഷ്ട്രീയ- സാമൂഹിക മേഘലകളിൽ ഉള്ളവർ നിർത്തണം... തന്റെ മകളെ ബലാൽസംഗം ചെയ്തു കൊന്ന പ്രതികളെ വെടിവെച്ചുകൊന്ന മുൻകാല പ്രതിയെ വെറുതെവിട്ടത് അദ്ദേഹത്തിൻറെ പ്രവർത്തിയെ ന്യായീകരിച്ചല്ല,, മറിച്ചു് തെളിവുകളുടെ അഭാവത്തിലാണ്.... 

""തനിക്കെതിരെയുള്ള ഒരു ആക്രമണത്തെ ചെറുക്കുവാൻ ഒരു കൃത്യം ചെയ്യുന്നതും,,  തനിക്കെതിരെ നടന്ന ഒരു കൃത്യത്തിനെതിരെ ഒരു നിയമ വിരുദ്ധമായ കൃത്യം  ചെയ്യുന്നതും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ നിയമത്തിന്റെയും സമൂഹത്തിന്റെയും മുൻപിൽ ഉണ്ടെന്ന് എല്ലാവരും മനസ്സിലാക്കണം"" 

സ്ത്രീക്കെതിരെയുള്ള ആക്രമണങ്ങളെ ഏതുവിധേനയും ചെറുക്കണം എന്ന ബോധത്തിൽ നിന്നും ഉയർന്ന വികാരമാകാം, യാഥാർഥ്യങ്ങളെ വിലയിരുത്താതെ, ലിംഗ ഛേദം നടത്തിയ പെൺകുട്ടിയെ പിന്തുണച്ച പൊതുസമൂഹത്തിനുണ്ടായത്....!!

"സ്വയരക്ഷ" എന്ന നിയമത്തിലെ പരിരക്ഷ നിലനിൽക്കില്ല എന്നറിഞ്ഞിട്ടുപോലും ഇവിടെ എല്ലാവരും പെൺകുട്ടിക്ക് പിന്തുണയുമായാണ് നിൽക്കുന്നത്... ലിംഗശ്ചേദത്തിനു വിധേയനായ നിലവിലെ പ്രതി മുൻകാലങ്ങളിൽ പ്രായപൂർത്തിയായ പെൺകുട്ടിയുമായി അവളുടെ സമ്മതപ്രകാരമായിരുന്നു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതെന്നു തെളിയിക്കാൻ കഴിഞ്ഞാൽ ലിംഗം ഛേദിച്ച കേസ്സിൽ പെൺകുട്ടി  അഴിയെണ്ണും.... അന്ന് കോടതികളുടെമേൽ കുതിര കയറിയിട്ട് യാതൊരു കാര്യവുമില്ല... വിശകലനം നടത്തിയും, അപഗ്രഥിച്ചും നമ്മൾ കാര്യങ്ങളെ മനസ്സിലാക്കുക... ഭരണകർത്താക്കൾ  പൊതുജനവികാരത്തിനൊപ്പമെന്നവണ്ണം നിന്നുകൊണ്ട് യാഥാർഥ്യത്തെയും നിയമത്തെയും മറക്കരുത്..... 

നിയമം കയ്യിലെടുക്കാൻ ആരെയും പ്രേരിപ്പിക്കരുത്.... നാട്ടിൽ നിലനിൽക്കുന്ന താൽക്കാലികമായ ഒരു ട്രെനഡിനനുസൃതമാണ് സ്ഥിരമായ നിയമ വ്യവസ്ഥിതി എന്ന് ആരെയും തെറ്റിദ്ധരിപ്പിക്കരുത്.... കുറ്റവാളിലകൾ നിയമാനുസൃതമായി ശിക്ഷിക്കപ്പെടുകയും വേണം 

[Rajesh Puliyanethu
 Advocate, Haripad] 

Saturday 8 April 2017

മുഷ്ക്കു ഭരണകൂടം,, ജനതയുടെ പരാജയം...!!


     മഹിജയുടെ സമരത്തിനു പിൻതുണയുമായെത്തിയ ഷാജഹാനും, ഷാജർ ഖാനും ഒപ്പം സമരവുമായി യാതൊരു ബന്ധവുമില്ലാത്ത, വെറും കാഴ്ചക്കാരനായ ഹിമവൽ ഭദ്രാനന്ദയും ജയിലിൽക്കിടക്കുന്നത് നാടിന്റെ രാഷ്ട്രീയ- സാമൂഹിക- ഭരണ- നിയമ രംഗത്തെ പരാജയമാണ് വിളിച്ചു പറയുന്നത്...
     
     രാഷ്ട്രീയ എതിരാളികളെ അധികാര ബലം കൊണ്ട് നിശബ്ദരാക്കാൻ ശ്രമിക്കേണ്ടി വരുന്നത് ഭരണകൂട പരാജയം...!
     
     രാഷ്ട്രീയ എതിരാളികളെ അധികാര ബലം കൊണ്ട് നിശബ്ദരാക്കാൻ ഭരണകൂടം മുതിരാനുള്ള ധൈര്യം കാണിക്കുന്നത് പൊതുസമൂഹത്തിന്റെ പരാജയം...! പ്രത്യേകിച്ച് ഭാരതം പോലെ ഒരു സമ്പൂർണ്ണ ജനാധിപത്യ രാജ്യത്ത്...!
     
     രാഷ്ട്രീയ എതിരാളികളെ അധികാര ബലം കൊണ്ട് നിശബ്ദരാക്കാൻ ഭരണകൂടം ശ്രമിക്കുമ്പോൾ ക്രിയാത്മകമായി പ്രതിഷേധിക്കാൻ പ്രതിപക്ഷത്തിന് കഴിയാതെ വരുന്നത് രാഷ്ട്രീയ പരാജയം..!
     
     രാഷ്ട്രീയ എതിരാളികളെ അധികാര ബലം കൊണ്ട് നിശബ്ദരാക്കാൻ ഭരണകൂടം ശ്രമിക്കുമ്പോൾ അതിനു പിൻതുണ എന്നപോലെ പ്രവർത്തിച്ച് തങ്ങളുടെ വിവേചനാധികാരം വേണ്ട വിധം വിനിയോഗിക്കാൻ കഴിവൊ, മനസ്സൊ ഇല്ലാതെ പോലീസ്സിന്റയും, പ്രോസിക്യൂഷന്റയും പപ്പറ്റുകളായി നിന്നുകൊണ്ട് ജയിൽ നിറക്കൽ ഏജൻസികളായി വർത്തിക്കുന്ന ജുഡീഷ്യൽ ഓഫീസർമാർ ജുഡീഷ്യൽ പരാജയം...!
     
     പരാജിതരായ പൊതു സമൂഹമായി കഴിഞ്ഞുപോയാൽ മതിയൊ എന്നു തീരുമാനിക്കേണ്ടത് നാം ഓരോരുത്തരുമാണ്... പ്രതികരിക്കൂ,, പ്രതികരിക്കൂ,, പ്രതികരിക്കൂ.....

[Rajesh Puliyanethu
 Advocate, Haripad] 

Sunday 2 April 2017

ആധുനികം,, പുരാതനം.....


     മനുഷ്യൻ ആധുനിക കാലത്ത് മാത്രം ജീവിക്കുന്നവനാണ്... പുരാതന കാലത്ത് ഒരുവനും ജീവിച്ചിട്ടില്ല... പൂർവ്വകാലത്തു ജീവിച്ചവർ എല്ലാം മരിച്ചവരാണ്... ജീവിത സൗകര്യങ്ങൾ മാറ്റി നിർമ്മിച്ചതു മാത്രമാണ് പുരാതവും, ആധുനികവും എന്ന വേർതിരിവിന് അടിസ്ഥാനം... തനിക്ക് സമ്മതിച്ചു തരാൻ ബുദ്ധിമുട്ടുള്ള ഒന്നിനെതിരെ ഉയർത്തുന്ന പ്രതിരോധ മാർഗ്ഗമാണ് പലപ്പോഴും '' ഈ നൂറ്റാണ്ടിലാണോ ഇതൊക്കെ?'' എന്ന ചോദ്യം...! പക്ഷെ ചിന്താഗതികൾക്കും,, വിശ്വാസങ്ങൾക്കും,, ആശയങ്ങൾക്കും,, പ്രതിഭാസ്സങ്ങൾക്കും,, അനുഭവങ്ങൾക്കും എല്ലാക്കാലത്തും സമാനതകളുണ്ട്..!! ഇതിനെല്ലാം തന്നെ എല്ലാക്കാലവും വിരുദ്ധ ചേരികളുമുണ്ട്... 

''ആധുനികമെന്നും പുരാതനമെന്നും നിർവ്വചിക്കപ്പെടുന്ന വിരുദ്ധ സമീപനങ്ങളുടെ തനിയാവർത്തനമാണ് കാലാകാലങ്ങളിൽ സംഭവിക്കുന്നത്...''  

 [Rajesh Puliyanethu
  Advocate, Haripad]

Wednesday 29 March 2017

ലൈംഗീക ഇര സ്ത്രീയോ,, പുരുഷനൊ??


     സ്ത്രീ - പുരുഷ ലൈംഗീക വിഷയങ്ങളിൽ പൊതു സമൂഹം കാട്ടുന്ന അമിത താല്പര്യമാണ് യഥാർഥ അശ്ലീലത...

     ലൈംഗീക വിഷയങ്ങൾക്ക് ഇത്രയധികം വിനിമയമൂല്യമുണ്ടാകുന്നത് സമൂഹത്തിന്റെ മൂല്യച്യുതിയാണ് വെളിവാക്കുന്നത് ...

ലൈംഗീക വിഷയങ്ങൾ ഇത്രയധികം താല്പര്യത്തോടെ ചർച്ച ചെയ്യുന്നവർ ലൈംഗിക പാപ്പരത്തം അനുഭവിക്കുന്ന മനോരോഗികളാണ്... മറ്റൊരുവന്റെ കിടപ്പറയിലേക്ക് ഒളിഞ്ഞുനോക്കുന്നവന്റെ മനസ്സിന്റെ പകർപ്പു തന്നെയാണിതും....!!

ലൈംഗീകതയുമായി ബന്ധപ്പെട്ട ഏതൊന്നും എന്തുകൊണ്ടാണ് പൊതുസമൂഹത്തിന് ഇത്രയധികം ഉത്തേജനം ശ്രൃഷ്ടിക്കുന്നത്...?? പൊതു സമൂഹത്തിന്റെ ഈ അനാവശ്യ താല്പര്യമാണ് ലൈംഗികതയെ ഒരു സ്വകാര്യ വികാരം എന്നതിനപ്പുറത്ത് സമൂഹത്തിൽ വിനിമയം ചെയ്യാൻ പലരേയും പ്രേരിപ്പിക്കുന്നത്....!?

ലൈംഗികത എതിർലിംഗത്തിന്റെ ഇച്ഛക്ക് വിപരീതമായി നടക്കുന്ന അവസ്സരത്തിൽ മാത്രമാണ് നിയമത്തിനും പൊതു സമൂഹത്തിനും അതിൽ ഇടപെടാൻ അർഹത ഉണ്ടാകുന്നത്...

ലൈംഗീകചൂഷണമാണ് അപരാധം... എതൃകക്ഷി സ്ത്രീ ആയാലും പുരുഷനായാലും...!

[Rajesh Puliyanethu
 Advocate, Haripad]

Monday 20 March 2017

അതിരപ്പള്ളിയുടെ ആസന്ന മൃതി..!!

     
     മരണാസ്സന്നയായി കിടക്കുന്ന ഒരു പ്രിയ ബന്ധുവിനെ കാണാനും അല്പനേരം അടുത്തിരിക്കാനും പോകുന്നതുപോലെ നമുക്ക് അതിരപ്പള്ളിയിലേക്ക് പോകാം... നമ്മുടെ മനസ്സിന്റെ വിങ്ങലും, തേങ്ങലുമായി അവളെ അല്പനേരം നോക്കി നിൽക്കാം... ഈ യൗവ്വനം വിട്ടൊഴിയാത്ത പ്രായത്തിൽ സംഭവിച്ച ദുർഗ്ഗതിയെ ഓർത്ത് വിലപിക്കാം... നിസ്സഹായതയോടെ നമ്മെ നോക്കുന്ന അവളുടെ കണ്ണുകളിൽ നിന്നും നമുക്ക് നോട്ടം പറിച്ചു മാറ്റാം... തിരിഞ്ഞു നടക്കുമ്പോൾ സഹായത്തിനായി അവൾ നടത്തുന്ന പിൻ വിളികൾ കേട്ടില്ലെന്നും നടിക്കാം... ഒടുവിൽ അവളുടെ ദൃഷ്ടിയുടെ സീമകൾക്കപ്പുറമെത്തി നമ്മുടെ നിസ്സഹായതകളെ ഏറ്റു പറഞ്ഞ് ഒരു നെടുവീർപ്പിടാം. തിരികെ നമ്മുടെ ചുട്ടുപഴുത്ത കോൺക്രീറ്റ് കെട്ടിടങ്ങളിലെത്താം... കാട്ടാള ഭരണാധികാരികൾക്കെതിരെ ഒറ്റക്കിരുന്നു സംസ്സാരിക്കാം... ഉറങ്ങാം.... വീണ്ടുമുണരാം... മൂന്നാം ദിവസ്സം ഉയർത്തെഴുനേൽക്കാത്ത അതിരപ്പള്ളിയെ ഓർത്ത് കവിതകളെഴുതാം....

വരൂ,, നമുക്ക് അതിരപ്പള്ളിയിലേക്ക് പോകാം.......

[Rajesh Puliyanethu
 Advocate, Haripad] 

Thursday 16 March 2017

വേഴാമ്പൽ കാണാത്ത മഴ...!!.


മീനമാസ്സച്ചൂടിതേറെ കനത്തുപോയ് തെളിനീരിതല്പം തരണെയഛ്ചാ...

ഒരു കുഞ്ഞു വേഴാമ്പൽ പടുദാഹ നോവിനാൽ തന്നഛ്ചനോടിങ്ങനെ കേണിടുന്നു...

മഴയെത്തും കാലമതെനിയു മകലെയാണെൻ കുഞ്ഞു ദാഹം സഹിച്ചിടേണം...

കാർമേഘം മൂടുമ്പോൾ,, മാനം കറക്കുമ്പോൾ നിന്നഛ്ചൻ കൂകി പറഞ്ഞു നൽകാം...

മഴ കാത്തുകഴിയുന്ന വേഴാമ്പൽ നാമല്ല,, 
അത് നീ കാണുമീ  ഭൂമിയല്ലൊ?

ഇത്രയും ചൊല്ലീട്ട് മിഴികൾക്കു പൂട്ടിട്ട് അഛ്ചൻ പുള്ളൊന്നമർന്നിരിക്കെ

നെറുകയിലൊരുതുള്ളി ജീവനായ് വീണത് മഴത്തുള്ളിയെന്നൊ നിനച്ചനേരം,,

ഒരു തുള്ളി പലതുള്ളി ചറപറാ തുള്ളികൾ,, ഒരു നൃത്തം വെച്ചിതാ കുഞ്ഞു പുള്ള്....

കാറില്ല, കോളില്ല, ഇടിയില്ല, പിണരില്ല
കാറ്റില്ല കാനന സീമയിലും....

അഛ്ചൻ പറഞ്ഞപോൽ കൂകിപ്പറഞ്ഞില്ല, മഴയെത്തും നേരമണഞ്ഞിതെന്ന്...

മഴകണ്ട കാലവും, മഴ കാത്തകാലവും
എത്രയുണ്ടീനെടു ജീവിതത്തിൽ...

മകനെ നനയല്ലെ, കുളിരല്ല ഈ മഴ
ഈ മഴ, മാനുഷ രാസമഴ....

ഈ മഴ നിൻ ദാഹമകറ്റിടില്ല,, ഈ മഴനിന്നെ കുളിർത്തിടില്ല...
ഈ മഴ കൊന്നിടും എന്നെയും നിന്നെയും, രാസപ്രവാഹ പ്രതിഫലനം...

മാമല കൊന്നവർ, കാനനം കൊന്നവർ, ജീവൻ തുടിക്കുമിടത്തിലെല്ലാ-
മെത്തി കൊല ചെയ്തു, തന്നെ കൊല ചെയ്തു തീരുമീ കൂട്ടം വിഷമഴയിൽ...

മകനേ വനം കൊന്ന, മലകൊന്ന കൂട്ടരീ,, മഴകൊല്ലും പുതിയ കൊല കുതന്ത്രം... 
മകനേ, കുളിക്കൊല്ല,, കുടിക്കൊല്ല നീയീ,, മഴകൊല്ലും പുതിയ കൊലകുതന്ത്രം... 


[Rajesh Puliyanethu
 Advocate, Haripad]

Monday 27 February 2017

ആമിയിൽ കമൽ തേടുന്നതെന്ത്??

     കമാലുദ്ദീൻ എന്ന സിനിമ സംവിധായകൻ രാഷ്ട്രീയ- വർഗ്ഗീയ രംഗങ്ങളിൽ ഇത്രകണ്ട്  സജീവമായി ഇടപെടാൻ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല... നരേന്ദ്ര മോഡി അധികാരത്തിൽ വന്നതിനു ശേഷം രാജ്യത്ത് അസഹിഷ്ണത നിലനിൽക്കുന്നു എന്ന പ്രചാരണത്തിന് പങ്കാളിയായിക്കോണ്ടായിരുന്നു കമലിന്റെ രംഗപ്രവേശം... സി പി എം നെയും ഇസ്ളാമിക തീവ്രവാദികളെയും ഒരുപോലെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്ഥാവനകളും, പ്രവർത്തികളുമായാണ് അദ്ദേഹം മുന്നോട്ടു പോകുന്നതെന്നത് ശ്രദ്ധേയമാണ്... സംഘ്പരിവാറിനെയും, ബിജെപി യെയും, നരേന്ദ്രമോദിയെയും ഒരുപോലെ ആക്രമിക്കുന്നതിൽ അദ്ദേഹം അതീവ ശ്രാദ്ധാലുവാണെന്നും കാണണം... ദേശീയതയിൽ ഊന്നിയ വിഷയങ്ങളിലും, ദേശീയഗാനാലാപന വിഷയങ്ങളിലും സുപ്രീം കോടതി ഉത്തരവിനെപ്പോലും വിമശിക്കുകയും, തള്ളിപ്പറയുകയും ചെയ്യുന്നതിലൂടെ തന്റെ അജണ്ട എന്താണെന്ന് വ്യക്തമാക്കിയ ആളാണ് അദ്ദേഹം ... നരേന്ദ്രമോദിയെ നരാധമാണെന്നു വിളിച്ചുകൊണ്ടും, എം ടി വാസുദേവൻ നായരുടെ വിമർശനസ്വാതന്ത്ര്യത്തെ വിമർശിക്കാൻ ബിജെപി ക്കോ സംഘപരിവാറിനോ അവകാശമില്ല എന്ന് പ്രഖ്യാപിക്കുന്നതിനായി സായാഹ്നധർണകൾ സംഘടിപ്പിക്കുകയും ചെയ്യുകവഴി താൻ ഒരു വിമർശകൻ മാത്രമല്ല ബിജെപി  സംഘപരിവാർ സംഘടനകളോടും പൊതുവായി ഹിന്ദു സമൂഹത്തോടും യുദ്ധപ്രഖ്യാപനത്തിലാണെന്നു കൂടി അദ്ദേഹം വെളിവാക്കി..

     ബിജെപി, സംഘപരിവാർ ഉൾപ്പെടുന്ന ഹിന്ദു സമൂഹത്തെ തള്ളിപ്പറയാത്ത പ്രസ്ഥാനങ്ങളെ ആക്രമിക്കുന്നതിൽ കമൽ കാട്ടുന്ന ജാഗ്രത സ്വോഭാവികമെന്ന് കരുതുക വയ്യ... നിരന്തരം ഈ വിഭാഗങ്ങളോട് സംഘർഷം നിലനിർത്താൻ അദ്ദേഹം കരുതിക്കൂട്ടിയുള്ള പ്രവർത്തനങ്ങൾതന്നെ നടത്തുന്നു എന്ന് കാണണം... അതുവഴി തീവ്രനിലപാടുകൾ സ്വീകരിക്കുന്ന മുസ്ളീം സംഘടനകളെയും, അവർക്ക് കുഴലൂത്തു നടത്തുന്ന സി പി എം നേയും ഒരുപോലെ തന്റെ വർഗ്ഗീയ അജണ്ടകൾക്ക് പിന്നിൽ അണിനിരത്താൻ സാധിക്കുമെന്ന് അദ്ദേഹം കരുതുന്നു...  ബോണസ്സായി സ്ഥാനമാനങ്ങൾ വന്നുചേരുകയും ചെയ്യും..

     ഹിന്ദു വിരുദ്ധൻ എന്ന മേലങ്കി സ്വയം എടുത്തണിഞ്ഞ ആളാണ് കമൽ... അദ്ദേഹം സ്വയം അപ്രകാരം അവരോധിതനാകുന്നതിനുമുൻപ് 'കമൽ' എന്ന പൊയ്‌നാമത്തിനപ്പുറം കമാലുദ്ദീൻ എന്ന യഥാർത്ഥനാമത്തെ തെരഞ്ഞു ആരും പോയിട്ടില്ല... കമലിന്റെ ജാതിയും മതവും തെരഞ്ഞു അദ്ദേഹത്തെ ആക്രമിക്കുക എന്നഅവസ്ഥ സംജാതമാകണമെന്ന് അദ്ദേഹംതന്നെ കണക്കുകൂട്ടിയിരുന്നു...  കമൽ പ്രത്യക്ഷമായും പരോക്ഷമായും നടത്തുന്ന ഹിന്ദുവിരുദ്ധ പ്രവർത്തനങ്ങളോടും പ്രസ്ഥാവനകളോടും ഉള്ള ഹിന്ദു അനുകൂല സംഘടനകളുടെ പ്രതികരണം മതപരമായി തനിക്കെതിരെയുള്ള ആക്രമണങ്ങളായി  വ്യാഖ്യാനിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിൽത്തന്നെയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്... അതിനായി 'മതേതരവാദം' എന്ന പൊയ്മുഖം ധരിച്ച രാഷ്ട്രീയ കക്ഷികളുടെ പിന്തുണ ആർജ്ജിക്കുകയും ചെയ്തതോടെ കമൽ തന്റെ ഉദ്ദേശങ്ങൾ നടപ്പിലാക്കുന്നു എന്നു വേണം കാണാൻ.... ഹിന്ദുവിനെയും മുസ്ലീമിനെയും ഭിന്നിപ്പിച്ചു  സംഘർഷം നിലനിർത്തി മുതലെടുക്കുന്ന ഇപ്പോഴും വിനിമയ സാദ്ധ്യതയുള്ള പഴയ ബ്രട്ടീഷ് തന്ത്രം തന്നെയാണ് കമൽ പയറ്റിക്കൊണ്ടിരിക്കുന്നത്..... അതിനായി ഒന്നു കെട്ടടങ്ങുമ്പോളേക്കും ആളുന്ന മറ്റൊന്ന് നിർമ്മിക്കുന്നതിൽ അദ്ദേഹം സാദാ ജാഗരൂകനാണ്.....

     കമലിന്റെ ഇപ്രകാരമുള്ള സമീപനത്തിന്റെയും പ്രവർത്തനങ്ങളുടെയും തുടർച്ചയിൽ ഇപ്പോൾ എത്തിനിൽക്കുന്നത് മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുന്നതിലാണ്... ഇവിടെ ഹിന്ദു- മുസ്ളീം വിരുദ്ധചേരി സജീവമാക്കി നിർത്തുന്നതിൽ എത്രമാത്രം കുടില ബുദ്ധിയോടെയാണ് അദ്ദേഹം കരുക്കൾ നീക്കുന്നതെന്ന് നമ്മൾ ശ്രദ്ധിക്കണം.... മാധവിക്കുട്ടി എന്ന വ്യക്തിയെ ഊന്നി പാത്രസൃഷ്ടി നടത്തുന്നതിലൂടെ അദ്ദേഹത്തിൻറെ അജണ്ട നടപ്പിലാക്കുന്നതിന് വിശാലമായ ഒരു വേദി ലഭിക്കുകയാണ്... കമൽ ആഗ്രഹിക്കുന്ന രീതിയിൽ രണ്ടുവിരുദ്ധ ചേരിയിൽ ആൾക്കാരെ നിർത്തി പോരടിപ്പിക്കുന്നതിന് മാധവിക്കുട്ടിയുടെ ജീവിതകഥ തിരഞ്ഞെടുക്കുന്നിടത്തോളം അനുയോജ്യമായ മറ്റൊന്ന് ലഭിക്കാനില്ല... കാരണം പലതാണ്... മാധവിക്കുട്ടിയുടെ ജീവിതം കാണുകയും മനസ്സിലാക്കുകയും ചെയ്ത തലമുറ കാലഹരണപ്പെട്ടു പോകുന്നതിന് കാലമായിട്ടില്ല എന്നത് അതിൽ പ്രഥമമായത്.... അതിനാൽ കമലയെക്കുറിച്ചും, കമലാസുരയ്യയിലേക്ക് അവർ നടത്തിയ പരകായ പ്രവേശനവും ചർച്ചചെയ്തതിന്റെ ചൂടാറിയിട്ടില്ല...  മുസ്ളീം ലീഗിന്റെ നേതാവായ അബ്ദുൾ സമദ് സമദാനിയോട് അവർക്കുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ബന്ധം വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവരുന്നതിന് ഒരു ചെറു തീപ്പൊരി മാത്രമേ ആവശ്യമുള്ളു... ലൈംഗീക വിഷയങ്ങൾ ഏറെ താൽപ്പര്യത്തോടെ സംസ്സാരിക്കുന്ന സമൂഹമാണ് നമ്മുടേത് എന്നതിനാൽ,, ലൈംഗീക തൃഷ്ണ കെടാതെ സൂക്ഷിച്ച എഴുത്തുകാരി എന്ന നിലയിൽ മാധവിക്കുട്ടി ശ്രദ്ധേയയാണ്... തന്റെ കൃഷ്ണനെത്തേടിയുള്ള അലച്ചിലിൽ അനുവാചക ഹൃദയങ്ങളിൽ കാമത്തിന്റെ ഒരു സ്പന്ദനം സൃഷ്ട്ടിക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ടെന്ന തോന്നൽ കമലയുടെ ഓർമ്മകളെ തിരികെക്കൊണ്ടുവരാൻ എളുപ്പമാക്കുന്ന ഘടകങ്ങളാണ്...

     മാധവിക്കുട്ടി എന്ന നമ്മൾ അറിയുന്ന എഴുത്തുകാരിയുടെ ജീവചരിത്രത്തിൽ കമൽ കാണുന്ന വിനിമയമൂല്യം അവർ കമലാ സുരയ്യയായി മതംമാറിയ സ്ത്രീയായിരുന്നു എന്നതാണ്... ഹിന്ദു മതത്തേക്കാൾ സുരക്ഷിതത്വം അവർ മുസ്ളീം മതത്തിൽ അനുഭവിക്കുന്നു എന്ന ഏറെ ചർച്ചചെയ്യപ്പെട്ട വാക്കുകളും കമലിന്റെ വഴിയിലെ മൃദു ദളങ്ങളാണ്... ഹിന്ദു നലപാടുകളിൽ ഊന്നി പ്രവർത്തിച്ചിരുന്ന സംഘടനകളെ വളരെ അധികം ചൊടിപ്പിച്ച ഈ വാചകം കമല തിരുത്തിയിരുന്നു എന്നും അവർ തിരികെ ഹിന്ദു മതത്തിലേക്ക് വന്നിരുന്നു എന്നും മറ്റുമുള്ള വാർത്തകളെ സ്ഥിതീകരിക്കാത്തിടത്തോളം  അത് ചർച്ചകൾക്കപ്പുറം കലഹത്തിന് മരുന്നു നിറച്ചവയാണ്.... കമലയുടെ ഭൗതിക ശരീരം ഹിന്ദു മതാചാര പ്രകാരം അടക്കം ചെയ്തിട്ടില്ലാത്തതിനാൽ മുസ്ളീം അനുകൂല വാദഗതികൾ നിലനിൽക്കും.... എന്നാൽ കമലയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന, അവർ ഹിന്ദുമതത്തിലേക്ക് തിരികെ വന്നിരുന്നു എന്ന സാക്ഷ്യപ്പെടുത്തലുകൾ ഹിന്ദു സംഘടനകളുടെ വാദഗതികൾക്കും ബലം നൽകും... അങ്ങനെ പലവിധമായ വഴികളിൽ മാധവിക്കുട്ടിയുടെ ശവക്കല്ലറ തുറക്കുന്നത് കമലിനെപ്പോലുള്ളവർക്ക് സംഘർഷത്തിന്റെ ആസ്വാദനം നൽകും..!!

     മാധവിക്കുട്ടിയുടെ ചരിത്രം ആമിയിൽക്കൂടി അവതരിപ്പിക്കുമ്പോൾ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ എല്ലാ പരിരക്ഷയും കമലിന് ലഭിക്കും... ആമിക്ക് ഹിന്ദു സംസ്ക്കാരത്തെ എത്രവേണമെങ്കിലും തള്ളിപ്പറയാം... മതം മാറ്റത്തിനു പ്രേരിപ്പിച്ച കാരണങ്ങൾ എത്ര അധികം ഹിന്ദു വിരുദ്ധമായും അവതരിപ്പിക്കാം.. ഇസ്‌ലാമിന്റെ മേന്മയെക്കുറിച്ചു എത്രവേണമെങ്കിലും പ്രകീര്ത്തിക്കാം... ഹിന്ദു സമൂഹത്തിൽ ലഭിക്കാതിരിക്കുകയും എന്നാൽ ഇസ്ളാമിൽ എത്തിച്ചേർന്നപ്പോൾ ലഭിക്കുകളും ചെയ്ത സ്വാതന്ത്രവും, സുരക്ഷിതത്വവും അക്കമിട്ടു നിരത്താം... സമദാനി എന്ന കഥാപാത്രത്തെ കമലിന്റെ താല്പര്യങ്ങൾക്കനുസ്സരിച്ചു വിവരിക്കാം.. ഹിന്ദു മതത്തിലേക്ക് കമല മടങ്ങിയിരുന്നു എന്നും അവർ മുസ്ളീം വേഷഭൂഷാതികളെ പാടെ ഉപേക്ഷിച്ചിരുന്നു എന്നുമുള്ള വാദഗതികളെ തള്ളിക്കളയാം;; ഇവയെല്ലാം കലാകാരന്റെയും, എഴുത്തുകാരന്റെയും സ്വാതന്ത്ര്യത്തിന്റെ സീമകൾക്കുള്ളിലായതിനാൽ കമൽ സുരക്ഷിതൻ  ആയിരിക്കും...

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാർ കമലിനുവേണ്ടി അണിനിരക്കും.. പൊതുസമൂഹത്തിനു മുൻപിൽ കമലിന്റെ സ്വാതന്ത്ര്യങ്ങൾ ന്യായീകരിക്കപ്പെടുകയും ചെയ്യും... ഹിന്ദു മതത്തെ ഇകഴ്ത്തിക്കാട്ടുന്നതിൽ രോഷാകുലരാകുന്ന ഹിന്ദു മത നേതാക്കളേയും സംഘടനകളെയും ഒറ്റപ്പെടുത്തുകയും സമൂഹമധ്യത്തിൽ അവരെ വിലകുറച്ചു കാണിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യാം... അതെല്ലാം ആമിയുടെ താൻ പറഞ്ഞ സത്യ സന്ധമായ കഥയുടെ പ്രത്യധ്വനി മാത്രമാണെന്ന് കമലിനു അവകാശപ്പെടാം..! അതിനൊപ്പം ഇടതുപക്ഷത്തിന്റെയും ഇസ്‌ലാമിക സംഘടനകളുടെയും കൈയടിയും വാങ്ങാം...തദ്വാരാ കമലിന്റെ ആത്യന്തിക ലക്ഷ്യമായ ഹിന്ദു- മുസ്ളീം സംഘർഷം ഇവിടെ അയവില്ലാതെ നിലനിർത്തുകയും ചെയ്യാം...

     ഒരു കലാകാരന്റെ മനസ്സിൽ മാത്രമിരിക്കുന്ന ആവിഷ്ക്കാരത്തെക്കുറിച്ചു എന്തിനു പ്രവചനങ്ങൾക്കു മുതിരുന്നു എന്നാണ്  മാധവിക്കുട്ടിയുടെ ചരിത്രം കമൽ സിനിമ ആക്കാൻ പോകുന്നു എന്ന വാർത്തയോട് പ്രതികരിച്ച ഹിന്ദു സംഘടനാ നേതാക്കളോട് മാധ്യമങ്ങൾ ഉൾപ്പെടെ ചിലർ ചോദിച്ചത്... അതിന്റെ ഉത്തരം 'കമലാണ് ആ സിനിമയുടെ ശില്പി' എന്നതാണ്... മുൻപ് വിവരിച്ചതുപോലെയുള്ള ഇരുണ്ട നേട്ടങ്ങളെ കണ്ടുകൊണ്ടു മാത്രമേ കമൽ ഈ സംരംഭത്തിന് ഇറങ്ങിത്തിരിക്കൂ എന്ന് അവർക്ക് ഉറപ്പുണ്ട്... അതിന്റെ ആകുലതകളാണ് അവർ പങ്കുവെയ്ക്കുന്നത്.... അതിൽ എന്താണ് തെറ്റ്?? കമൽ ചിത്രീകരിക്കാൻ പോകുന്ന കമലയുടെ ജീവിതത്തിൽ ഹിന്ദുമതത്തെ  അവഹേളിക്കുന്നതൊന്നുമില്ലെങ്കിൽ ഈ ചർച്ചകൾക്ക് പ്രാധാന്യമില്ല... ഇന്നു നടത്തിയ ചർച്ചകളുടെ പ്രാധാന്യം അവിടെ അവസ്സാനിച്ചുകൊള്ളും... പക്ഷെ അത്ര നല്ല ഒരു പര്യവസ്സാനം കമലിൽ നിന്നും ആരും പ്രതീക്ഷിക്കുന്നില്ല എന്നതാണ് സത്യം...

     കമലിന്റെ ആമിക്കു ജീവൻ പകരാൻ ആദ്യം വിദ്യാബാലനും, പിന്നീട് മഞ്ജു വാരൃരും തെരഞ്ഞെടുക്കപ്പെട്ടു... ഇരുവരുടെയും ആഗമനവും, പിന്മാറ്റവും ചർച്ച ചെയ്യപ്പെട്ടു... വിദ്യാബാലൻ പിന്മാറിയത് 'തന്റെ പ്രധാനമന്ത്രിയെ അവഹേളിക്കുന്നയാളുടെ സിനിമ ചെയ്യുന്നതിന് താനില്ല' എന്ന മട്ടിൽ പ്രസ്ഥാവന നടത്തിക്കൊണ്ടാണ്... മഞ്ജു വാരൃർ അരങ്ങേറുന്ന വാർത്ത പുറത്തുവന്നപ്പോൾത്തന്നെ ചർച്ചകൾ രൂപംകൊണ്ടു... സംഘപരിവാർ സംഘടനകൾ ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനും, കലാകാരന്മാരുടെ സ്വാതന്ത്യ്രത്തിനും എതിരായ ഫാസിസ്റ്റുകളാണെന്ന് വരുത്തിത്തീർക്കും വിധം വീണ്ടും ചർച്ചകൾക്ക് അവസ്സരം കമലിന് ലഭിച്ചു... മഞ്ജു വാരൃർ നിർദ്ദോഷമായി 'തന്നോട് പ്രത്യേകിച്ച് ആരും വിരോധിക്കേണ്ട, ഞാൻ ഒരു കലാകാരി മാത്രം' എന്ന് ധ്വാനിപ്പിക്കും വിധം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചതു പോലും വിവാദമാക്കി.... 'എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം' എന്നവർ പറഞ്ഞതിനെ അടർത്തി ഒടിച്ചു ചർച്ചചെയ്തു... ഒരുകാലാകാരിക്ക് തന്റെ സർഗ്ഗ വാസ്സനകളുടെ ഭാഗമായി പ്രവർത്തിക്കുന്നതിന് അപ്രകാരം സത്യപ്രസ്ഥാവന നടത്തേണ്ട ഗതികേടിൽ എത്തിച്ചത് സംഘ്പരിവാറാണെന്ന് പൊതുജനത്തെ ധരിപ്പിക്കാൻ മാധ്യമങ്ങൾ കിണഞ്ഞു പരിശ്രമിച്ചു... ഇവിടെയൊക്കെ ബി ജെ പി യെയും, ഹിന്ദു- സംഘപരിവാർ സംഘടനകളെയും പ്രതിക്കൂട്ടിൽ നിർത്തിചർച്ചചെയ്യാൻ കമലിന് മാധ്യമങ്ങളുടെയും, അവസ്സരവാദി സാസ്‌കാരിക പ്രവർത്തകരുടെയും പിന്തുണയോടെ കഴിയുന്നു എന്ന് നമ്മൾ മനസ്സിലാക്കണം... കമൽ ആഗ്രഹിക്കുന്നതും അതുതന്നെയാണ്... വരാൻ പോകുന്ന ഒരു സിനിമക്ക് ഹിന്ദു സംഘടനകളുടെ ചെലവിൽ പരമാവധി പരസ്യവും... നമ്മൾ ചർച്ചകളിൽ പങ്കെടുക്കുമ്പോളെല്ലാം കമൽ നേട്ടം കൊയ്യുകയാണ്..

നടികൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത നമ്മുടെ രാജ്യത്ത് വിദ്യാബാലനും, മഞ്ജു വാരൃരും എന്നല്ല ആരു പിന്മാറിയാലും മറ്റു നൂറുപേർ വരും... കമലിന്റെ ഡയലോഗ് പറയുന്ന ആമി അഭ്രപാളികളിൽ വരുന്നത് അദ്ദേഹത്തിന് അധികം ആയാസ്സപ്പെട്ട കാര്യമല്ല... പക്ഷെ ഹിന്ദു സംഘടനകൾ ഈ വിഷയത്തിൽ ചർച്ചകളും പ്രതികരണങ്ങളും അവസാനിപ്പിക്കണമെന്നാണ് എന്റെ പക്ഷം... കാരണം ഹിന്ദു സംഘടനകളെ അവഹേളിക്കുന്ന ഒന്ന് അവരുടെ തന്നെ ചെലവിൽ വിജയിക്കാൻ അനുവദിക്കരുത്... ഒപ്പം ഹിന്ദു- മുസ്ളീം സംഘർഷം അയവില്ലാതെ നിലനിൽക്കണമെന്നാഗ്രഹിക്കുന്ന കമലിന് അതിനവസ്സരവും നൽകരുത്...  

[Rajesh Puliyanethu
 Advocate, Haripad]  

Saturday 25 February 2017

രുചിയിലെ സത്യം...




     നമ്മൾ ഭക്ഷണം കഴിച്ചാൽ അതിന്റെ രുചിയെപ്പറ്റി സത്യസന്ധമായി അത് വെച്ചു വിളമ്പിത്തന്നർ ചോദിച്ചാൽ പറയണം...ഒരിക്കലും മനഃസാക്ഷിക്കു വിരുദ്ധമായി ഇകഴ്ത്തിയോ പുകഴ്ത്തിയോ പറയരുത്..... സത്യസന്ധമായ ജീവിതത്തിന്റെ തുടക്കം അന്നത്തിൽ നിന്നുമാകണം...... ഏറ്റവും കുറഞ്ഞത് അത് കഴിച്ച അന്നത്തിലെങ്കിലും കാട്ടണം...
[Rajesh Puliyanethu
 Advocate, Haripad] 

Thursday 23 February 2017

പൾസർ സുനിപിടിയിൽ,, പൊലീസിന് അഭിമാനിക്കാൻ എന്ത്???

     എറണാകുളത്ത് മലയാളം സിനിമാ നടി പീഡിപ്പിക്കപ്പെട്ടതിലെ മുഖ്യകുറ്റവാളി പിടിയിലായിരുന്നു... സന്തോഷകരമായ കാര്യം തന്നെ... പക്ഷെ പ്രതിയെ കസ്റ്റഡിയിൽ കിട്ടിയ രീതി കേരളാ പൊലീസിന് അപമാനകരം എന്ന് പറയാതെ വയ്യ..  കഴിഞ്ഞ ആറു ദിവസങ്ങളായി കേരളാ പോലീസ്സ് എന്തു ചെയ്യുകയായിരുന്നു എന്ന് കൂടി ആലോചിക്കണം... പൾസർ സുനി പോകുന്നിടത്ത് അകമ്പടി പോവുകയായിരുന്നു അവർ..  പൾസർ സുനി അപ്പാർട്ട്‌മെന്റിൽ നിന്നും തിരികെ പോയ്ക്കഴിയുമ്പോൾ പോലീസ്സ് അവിടെ എത്തുന്നു... അമ്പലപ്പുഴയിൽ നിന്നും  പൾസർ സുനി ചായ കുടിച്ചിറക്കി കഴിയുമ്പോൾ പോലീസ്സ് അവിടെ എത്തി കപ്പ് പരിശോധിച്ച് കഴുകി വെയ്ക്കുന്നു....  പൾസർ സുനി അഭിഭാഷകന്റെ അടുത്തുനിന്നും തിരികെ പോയികഴിയുമ്പോൾ അയാൾ ഏൽപ്പിച്ച ഫോൺ എടുത്തു കൊണ്ട് പോയി സുനി കളിച്ച ഗെയിം ഏതാണെന്ന് പരിശോധിക്കുന്നു.... എന്തിനും എവിടെയും വൈകി എത്തുന്ന ഒരു അലംഭാവം നിറഞ്ഞ ഏജൻസി ആയി മാത്രമാണ് കേരളാ പോലീസ്സ് പ്രവർത്തിച്ചത്... ഇതൊന്നും  പൾസർ സുനിയുടെ പുറകെത്തന്നെ പോലീസ്സ് ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകളല്ല... കാരണം  പൾസർ സുനി അയാളുടെ ആവശ്യങ്ങൾക്കായി സ്വര്യവിഹാരം നടത്തുന്നതായാണ് മനസ്സിലാക്കാൻ കഴിഞ്ഞത്...

     എറണാകുളം കോടതിയിൽ കീഴടങ്ങാനായാണ്  പൾസർ സുനി  എത്തിയതെന്നത് വ്യക്തം.. അതായത് സ്വമേധയാ നിയമത്തിനു മുൻപിൽ കീഴടങ്ങുന്നു.... അതിന് അയാളെ അനുവദിക്കാതെ തെരുവ് ഗുണ്ടകളുടെ പ്രവർത്തനങ്ങളെ ഓർമ്മിപ്പിക്കും വിധം പോലീസ്സ് പ്രവർത്തിച്ചതെന്തിന്?? ആ പ്രവർത്തികൊണ്ട് കേസ്സിനും ഇരക്കു നീതി വാങ്ങി നൽകുന്നതിലും എന്ത് ഗുണമാണ് ഉണ്ടായത്?? യാതൊന്നും ഇല്ലാ എന്ന് നിസ്സംശയം പറയാം.. കഴിഞ്ഞത്;; തങ്ങൾ അതി വിദക്തമായി പ്രതിയെ കീഴടക്കി എന്ന് പൊലീസിന് മേനി പറയാൻ കഴിഞ്ഞു... സർക്കാരിന് അഭിമാനത്തിന്റെ പുളകങ്ങൾ പൊതുജനത്തെ കാണിക്കാനും കഴിഞ്ഞു... അത്രമാത്രം....പക്ഷെ കണ്ടുനിന്നവന് തോന്നിയത് ചാവാൻ തൂങ്ങി നിൽക്കുന്നവനെ തലക്കടിച്ചു കൊന്നതുപോലെയാണ്...

      കുറ്റകൃത്യത്തിനു ശേഷം  പൾസർ സുനി  ആറുദിവസ്സം സ്വൈര്യ വിഹാരം നടത്തി... എന്തിന്, കോടതിവളപ്പിൽ കയറുന്നതിന് മുൻപെങ്കിലും പിടികൂടാൻ സാധിച്ചിരുന്നെങ്കിൽ അത് കേരളാ പോലീസിന്റെ മികവായി അംഗീകരിക്കാമായിരുന്നു...  പൾസർ സുനി കോടതിയിൽ പ്രവേശിക്കുന്നതിന് മിനിറ്റുകൾക്കുമുൻപ് മാത്രമാണ് കോടതി പിരിയുന്നത് എന്നാണ് മനസ്സിലാകുന്നത്... അപ്പോൾ ഏതാനും മിനിറ്റുകൾ കൂടി കഴിഞ്ഞാണ് കോടതി പിരിഞ്ഞിരുന്നതെങ്കിൽ പോലീസ്സിനു മേനി പറയാൻ എന്തായിരുന്നു ഉണ്ടാവുക.... കോടതിഹാളിൽ നിന്ന  പൾസർ സുനിയെ തിരിച്ചറിഞ്ഞ അഭിഭാഷകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ്സ് അവിടെ എത്തി പിടികൂടിയതെന്ന സത്യം ആരും വിസ്മരിക്കരുത്... പക്ഷെ അതിന്റെ ക്രിഡിറ്റ് ജന്മശത്രുക്കളായ അഭിഭാഷകർക്കു ലഭിക്കണ്ട എന്നു കരുതി മാധ്യമങ്ങൾ ആഭാഗം സൗകര്യപൂർവ്വം വിഴുങ്ങി... ഇതെടുത്തു പറഞ്ഞത് ഒരു തരി പോലും മേന്മ അവകാശപ്പെടാൻ പോലീസ്സിനില്ല എന്ന് സൂചിപ്പിക്കാനാണ്....

     പോലീസിനു മുൻപിലോ കോടതിയിലോ കീഴടങ്ങിയാൽ കേസ്സിൽ യാതൊന്നും സംഭവിക്കാൻ പോകുന്നില്ല.... പോലീസ്സ് പുറത്തെവിടെവെച്ചെങ്കിലും അറസ്റ്റ് ചെയ്തിരുന്നെങ്കിൽ പ്രതിയെ കോടതിയിൽ ഹാജരാക്കാതെയും, അറസ്റ്റ് രേഖപ്പെടുത്താതെയും കുറച്ചു ദിവസ്സം കസ്റ്റഡിയിൽ സൂക്ഷിക്കാമായിരുന്നു.... ഭേദ്യം ചെയ്യാൻ ഉദ്ദേശമുണ്ടെങ്കിൽ അതിനുള്ള സൗകര്യവും ലഭിക്കും... കോടതിയിൽ കീഴടങ്ങിയാൽ ഇതിനുള്ള സാദ്ധ്യതകൾ കുറയും... പക്ഷെ പ്രതിയെ ചോദ്യം ചെയ്യുന്നതിനോ, തെളിവുകൾ സ്വീകരിക്കുന്നതിനോ തടസ്സങ്ങൾ ഉണ്ടാകുന്നില്ല... കോടതിയിൽ കീഴടങ്ങിയാൽ കസ്റ്റഡിയിൽ വാങ്ങുന്നതും മറ്റും കോടതിയുടെ അനുമതിയോടെ ആയിരിക്കുമെന്ന് മാത്രം... പോലീസ്സ് പിടികൂടിയായാലും തെളിവുകൾ ശേഖരിക്കുന്നതിനായി കോടതി അനുമതിയോടെ കസ്റ്റഡിയിൽ വാങ്ങേണ്ടി വരും.... അപ്പോൾ ഫലത്തിൽ വ്യത്യാസം കോടതിയിൽ കീഴടങ്ങിയാൽ നിയമവിരുദ്ധമായ ശാരീരിക അതിക്രമങ്ങളും,, കസ്റ്റഡിയും നടക്കില്ല എന്ന് മാത്രം... പ്രതികൾ കോടതിയിൽ കീഴടങ്ങാൻ തീരുമാനിച്ചതും ഇവ ഒഴിവാക്കാൻ മാത്രമാണ്... പക്ഷെ പോലീസ്സിന്റെ പിടിപ്പുകേടുകൊണ്ട് കോടതിക്ക് ഉള്ളിൽ എത്തിയ പ്രതികൾക്ക് അവരുടെ ഉദ്ദേശം നടന്നു എന്ന് വേണം കരുതാൻ... ഇത്രയും പൊതുജന ശ്രദ്ധയും, കോടതി- മാധ്യമ ശ്രദ്ധയും നേടിയ ഒരു അറസ്റ്റിൽ നിയമ വിരുദ്ധമായ കസ്റ്റഡിയും ഒരു നിലയിൽ കവിഞ്ഞ ദേഹോപദ്രവവും സാദ്ധ്യമല്ല... അപ്പോൾ ആരാണ് ജയിച്ചത്... തീർച്ചയായും പ്രതികളാണ്.... പോലീസ്സ് തങ്ങളുടെ കഴിവുകൊണ്ട് പ്രതികളെപിടികൂടി എന്ന വെറും വീമ്പു പറച്ചിൽ നടത്തുന്നു എന്ന് കാണണം...

     നിയമത്തെയും, കോടതിയെയും വേലവെയ്ക്കാത്ത പോലീസ്സ് എന്നുകൂടി പറയേണ്ടി വരും... കോടതിമുറിയിൽ മജിസ്‌ട്രേറ്റ് ഇല്ലാത്തതിനാൽ അത് മറ്റേതൊരിടം പോലെ മാത്രം എന്നാണ് ചിലരുടെ വിചിത്രമായ വാദം.... മജിസ്‌ട്രേറ്റ് അവധിയിൽ ആയിരുന്നെങ്കിൽ ആ വാദം അംഗീകരിക്കാമായിരുന്നു... പക്ഷെ മജിസ്‌ട്രേറ്റ് ചേമ്പറിൽ ഉണ്ട്... ആ കോടതിയുടെയും ഓഫീസ്സിന്റെയും എല്ലാ പ്രവർത്തനങ്ങളുടെയും അധികാരി അദ്ദേഹമാണ്.. കോടതി മുറിയിൽ പ്രതികൾക്ക് പ്രവേശിക്കാൻ കഴിഞ്ഞ സ്ഥിതിക്ക് തുടർതീരുമാനങ്ങൾ മജിസ്‌ട്രേട്ടിനു വിട്ടുനൽകുകയായിരുന്നു ഏറ്റവും ഉചിതവും മാന്യവുമായ തീരുമാനം...

     ചാനലുകാർക്ക് പൾസർ സുനി ആട്ടക്കഥ ആടിത്തിമിർത്ത് അവന്റെ ബുദ്ധിയും കൗശലതയും വിവരിച്ചു ഏറ്റവും കുറഞ്ഞത് ആയിരം ഫാൻസിനെയെങ്കിലും  സൃഷ്ട്ടിച്ചു ഇറങ്ങിപ്പോകേണ്ട സായാഹ്നമാണിത്... അതിന്റെ വിളക്ക് ഉച്ചക്ക് തന്നെ തെളിയിച്ചു വെച്ചിട്ടുണ്ട്... പിന്നെ പോലീസ്സ് നടപടിയിലെ നിയമ വശവും, സാങ്കേതികതയും ആരായൽ സിനിമയിൽ മേക്കപ്പിടാനും, ഡബ്ബിങ്‌ നടത്താനും, തുണി അലക്കാനും വരുന്നവരിൽ തുടങ്ങി സെറ്റിൽ ചായ കൊടുക്കുന്നവനിൽ വരെ എത്തി നിൽക്കുന്നുണ്ട്... ചാനൽ ക്യാമറ കാണുമ്പോൾ സ്ത്രീയുടെ മാന്യതയും,, അവകാശബോധവും സടകുടഞ്ഞെഴുനേൽക്കുന്ന ചില കൂട്ടങ്ങൾ പോലീസ്സ് നടപടിയെ പ്രകീർത്തിച്ചു രംഗത്തു വന്നിട്ടുണ്ട്... പ്രതിയെ പോലീസ്സ് തല്ലും എന്ന ദിവാ സ്വപ്നമാണ് പറഞ്ഞു പറഞ്ഞു ഈ പോലീസ്സ് നടപടിയുടെ ആകെ മേന്മയായി അവർക്ക് അവതരിപ്പിക്കാനുള്ളത്....

     പൾസർ സുനിയെ കോടതി മുൻപാകെ ഹാജരാക്കാൻ ശ്രമിച്ച അഭിഭാഷകനു നേരെയാണ് ചിലരുടെ രോഷ പ്രകടനം... അഭിഭാഷകൻ പൾസർ സുനിയെ വീട്ടിൽ കൊണ്ട് പോയി താമസിപ്പിക്കാനല്ല മുതിർന്നത്.. കോടതിയുടെ മുൻപാകെ കീഴടക്കാനാണ്.... നിയമത്തിനു മുൻപിൽ കൊണ്ട് വരിക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കോടതി മുൻപാകെ വിചാരണക്ക് വിധേയനാവുക എന്നതാണ്... മറിച്ചു് പോലീസിന്റെ ഉരുട്ടലിന് വിധേയനാവുക എന്നല്ല.... കോടതിമുന്പാകെ ഹാജരാക്കിയാൽ പ്രതി രക്ഷപ്പെടും എന്നുവരെ ചില സർവ്വകാര്യ വിദക്തർ അഭിപ്രായപ്പെടുന്നു കേട്ടു.. കോടതി പ്രതികളെ രക്ഷപ്പെടുത്തുന്ന സ്ഥലമാണോ?? എത്ര മോശമായ സന്ദേശമാണ് സമൂഹമദ്ധ്യത്തിൽ നൽകുന്നത്?? ഇവിടുത്തെ നിയമ സംവിധാനത്തിൽക്കൂടി മുൻപോട്ടു പോയാൽ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടില്ല എന്ന് ഇക്കൂട്ടർ വിശ്വസ്സിക്കുന്നുണ്ടോ?? അങ്ങനെ എങ്കിൽ അവർ അത് തുറന്നു പറയണം... ഇവിടുത്തെ പൊതുജനത്തിന് കോടതികളെക്കാൾ കൂടുതൽ പോലീസിനെ വിശ്വാസ്സമായത് എന്ന് മുതലാണെന്നാണ് എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്തത്... കോടതി മുൻപാകെ കീഴടങ്ങിയിരുന്നെങ്കിൽ പോലീസ്സിന്റെ സാന്നിദ്ധ്യത്തിൽ നടക്കാൻ സാധ്യതയുള്ള നെഗോഷിയേഷനെ ഒരു പരിധിവരെ തടയാൻ കഴിയുമായിരുന്നു എന്നാണ് എന്റെ പക്ഷം....

     പോൾ മുത്തൂറ്റ് വധവും,, ടി പി വധവും അങ്ങനെ എടുത്തു പറയത്തക്ക പല കുറ്റ കൃത്യങ്ങളിലും കൃത്യം നിർവഹിച്ച കരങ്ങൾ മാത്രമേ പിടിക്കപ്പെട്ടുള്ളൂ... പിന്നിൽ പ്രവർത്തിച്ച തലകൾ ഇതുവരെ വെളിച്ചത്തു വന്നിട്ടില്ല... നടി പീഡന കേസ്സിലും മറിച്ചൊന്നും പ്രതീക്ഷിക്കുക വയ്യ... ഇവിടെയും കൃത്യം ചെയ്ത കരങ്ങളെ വിലങ്ങണിയിച്ച വീര സാഹസികരായി പോലീസ്സും ഭരണകൂടയും മേനി നടിക്കും... അതുകണ്ട് ചില സ്തുതിപാഠകർ രോമാഞ്ചം കൊള്ളും...

     നിയമ വ്യവസ്ഥയിൽക്കൂടിത്തന്നെ കുറ്റവാളികളെ ശിക്ഷിക്കാൻ കഴിയും... അതിന് പോലീസ്സും ഭരണകൂടവും ഒന്നായി ബാഹ്യപ്രേരണകൾക്ക് അതീതമായി പ്രവർത്തിച്ചാൽ മതി... ഇരുമ്പഴിക്കുള്ളിൽ ജീവിക്കേണ്ടി വരുന്ന കുറ്റവാളികളെ പുറത്തെത്തിക്കാൻ ഭരണകൂടവും ശ്രമിക്കരുത്... പോലീസിൽ നിന്നു കിട്ടുന്ന നാലു തല്ലല്ല ശിക്ഷ എന്ന് പൊതുജനവും പോലീസ്സും തിരിച്ചറിയണം... 

     തിരക്കഥകൾ നിർമ്മിക്കുന്നത് പ്രൊഫഷനാക്കിയവർ കേരളാ പോലീസിനെ ഉപേയോഗിച്ചു ഉദ്വെഗത്തോടെ അവതരിപ്പിച്ച ഒന്നല്ലേ ഇത് എന്ന് ഇവിടുത്തെ സാധാരണ മനുഷ്യർ ചിന്തിച്ചാൽ ആ ചോദ്യം തീർച്ചയായും ന്യായീകരിക്കപ്പെടും...

[Rajesh Puliyanethu  
 Advocate, Haripad]

Monday 13 February 2017

Happy Valentine's Day........... 2017






"എൻ ഹൃദയ ഉലയിലൂതിക്കാച്ചി 
ഒരു പൊൻ നാണയം തീർത്തു-
നൽകിടാം നിനക്കായ്;; 
നിൻ പ്രണയത്തിൻ പ്രതിഫലമായ്".....!!



 പ്രണയം ചിലർക്ക് മോഹമാണ്,, ചിലർക്ക് ലക്ഷ്യമാണ്,, ചിലർക്ക് സങ്കൽപ്പമാണ്,, ചിലർക്ക് നിരാശയാണ്,, ചിലർക്ക് അനുഭവമാണ്,, ചിലർക്ക് വിദ്വെഷമാണ്.... ഏതുവിധത്തിലായാലും പ്രണയത്തെ മനസ്സിലേക്ക് കൊണ്ടുവരാത്തവർ ഉണ്ടാകുമെന്ന് കരുതുന്നില്ല... ""പ്രണയം"" എന്ന ചിന്തക്കായി ജീവിതത്തിലെ ഒരു നിമിഷമെങ്കിലും ചെലവഴിച്ചവർക്ക് ഹൃദയം നിറഞ്ഞ പ്രണയദിന ആശംസകൾ...........


Happy Valentine's Day........... 

[Rajesh Puliyanethu
 Advocate, Haripad]