Sunday 2 February 2014

"ദ്രിശ്യം" ജിത്തു ജൊസെഫിന്റെ റിവേർസ് വ്യൂ;; കോംപ്ലിക്കെറ്റഡു് ക്രൈം സ്റ്റോറി + ഫാമിലി !!!


       ദൃശ്യം എന്ന സിനിമ മലയാളത്തിൽ തരംഗം തന്നെ സൃഷ്ട്ടിച്ചിരിക്കുന്നു.. രണ്ടു മാസ്സത്തൊളമായി ഒരു സിനിമ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു എന്നത് തന്നെ സിനിമാലോകത്തിന് സന്തോഷകരമായ വാർത്തയാണ്.. ശ്രദ്ധിക്കപ്പെടുന്ന ഒന്നിനെക്കുറിച്ച് ചർച്ചകൾ  ഉരുത്തിരിഞ്ഞു വരുന്നതും  സ്വോഭാവികമാണ്... ദൃശ്യം സിനിമയും അപ്രകാരം ചർച്ചകൾക്ക് വഴിവെച്ചു... ഒരു വർഷം പുറത്തിറങ്ങുന്ന 145 ഓളം മലയാള സിനിമകളിൽ ദൃശ്യം ചർച്ചചെയ്യപ്പെട്ടതും അതിൽ പ്രേക്ഷകർ കണ്ട പ്രത്യേകത കൊണ്ടാണ്.. 'കളിമണ്ണ്‍' എന്ന സിനിമപോലെ ഒരു വൃത്തികെട്ട വിഷയത്തിൽ ഊന്നിയല്ല ദൃശ്യം ചർച്ച ചെയ്യപ്പെടുന്നത് എന്നും നാം കാണണം... ഒരു സിനിമ പ്രദർശനവിജയം നേടിയതിന് ശേഷം ആൾക്കാർ ആ സിമിമയെക്കുറിച്ച് ചർച്ചചെയ്യുന്ന സുന്ദരമായ കാഴ്ചയാണ് 'ദ്രിശ്യ'ത്തിൽ നാം കണ്ടത്.. മറിച്ച് പ്രദർശനത്തിന് എത്തുന്നതിന് മുൻപ് ഏതുവിധേനയും വിവാദങ്ങൾ സംഘടിപ്പിച്ച് ആ പബ്ലിസ്സിറ്റിയിൽ സിനിമ ഓടിക്കാൻ ശ്രമിക്കുന്ന വിലകുറഞ്ഞ വിപണന തന്ത്രമല്ല...

       'ദൃശ്യം' സിനിമക്ക് പ്രധാനമായും മൂന്നു ദ്രിശ്യകോണുകൾ ഉള്ളതായി കാണാം.. ഒന്നാമത്തേത് ജിത്തു ജൊസഫ് എന്നാ സംവിധായകന്റെ മികവ്, രണ്ടാമതായി മോഹൻലാൽ എന്നാ പ്രതിഭാധനനായ നടന്റെ സാനിദ്ധ്യം, മൂന്നാമതായി കഥയ്ക്ക് ലഭിച്ച സ്വീകാര്യത...

       ഡിറ്റക്റ്റിവ്, മമ്മി& മി, മൈ ബോസ്സ്, മെമ്മറീസ് തുടങ്ങിയ പ്രേക്ഷകർ നിരാകരിക്കാത്ത സിനിമകളുടെ സംവിധായകനാണ് ജിത്തു ജോസഫ്‌.. ഇതിൽ   ഡിറ്റക്റ്റിവ്,  മെമ്മറീസ് എന്നിവ അപസർപ്പക സിനിമകളും, മമ്മി& മി, മൈ ബോസ്സ്എന്നിവ കൊമേഴ്സിയൽ എന്റർടയ്നറുകൾ എന്ന് വിളിക്കാവുന്ന കുടുംബ ചിത്രങ്ങളും ആയിരുന്നു... ഇവയെല്ലാം തന്നെ ഭേദപ്പെട്ട വിജയങ്ങളുമായി മടങ്ങിയപ്പോൾ ഒരു കുടുംബ ചിത്രത്തിന് അപസർപ്പക ഭാവം നൽകി അവതരിപ്പിച്ച   'ദൃശ്യം' എന്ന ഉദ്യമം ഇരട്ടി മധുരം തന്നെ സമ്മാനിച്ചു..

       ജിത്തു ജൊസ്സഫിന്റെ കുറ്റാന്യേഷണ സിനിമകളിൽക്കൂടി ഒന്ന് സഞ്ചരിച്ചു നോക്കൂ... അവയെല്ലാം തന്നെ അങ്ങേയറ്റം സങ്കീർണ്ണതകൾ നിറഞ്ഞവയാണ്... ഒരു സാധാരണ പ്രേക്ഷകന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കുവാൻ പോലും കഴിയാത്ത സങ്കീർണ്ണത അവയിൽ നിറഞ്ഞിരിക്കുന്നു.. ഒരു സാധാരണ കുറ്റവാളിയും കുറ്റാന്യെഷകനും അവയിലൊന്നും തന്നെയില്ല... അസാമാന്യ ബുദ്ധിവൈഭവമുള്ള ഒരു കുറ്റവാളിയും ആ കുറ്റവാളിയുടെ എല്ലാ ബുദ്ധി സാമർഥ്യത്തെയും  ഉള്ളംകൈയ്യിൽ കൊണ്ട് നടക്കുന്ന ഒരു കുറ്റാന്യെഷകനും!! ഈ രണ്ടു പ്രതിക്രീയാ സ്വോഭാവങ്ങളുടെയും പാത്രസൃഷ്ടി 'കഥാകൃത്ത്‌' എന്ന ഏക വ്യക്തി ചെയ്യുന്നതിനാൽ മാത്രം ഇവയെ സമന്യയിപ്പിക്കാൻ കഴിയുന്നു എന്ന് ചിന്തിച്ചു പോകുന്ന അവസ്ഥ... അല്ലെങ്കിൽ പഴയ ഷെർലക്ഹോംസ് കഥകളുടെ ഒരു കടുത്ത ആരാധകന്റെ 'രസികൻ' മനോഭാവത്തിൽ നിന്നും ഉയരുന്ന സൃഷ്ടികൾ.. മുൻകാലങ്ങളിൽ ബാലചന്ദ്രമേനോന്റെ ആരാധകർ 'തലയിൽ കെട്ടും കെട്ടി കുട വയറും വികസിപ്പിച്ച് നടന്നിരുന്നതുപോലെ' എന്നും പറയാം...

       'ദ്രിശ്യ'ത്തിൽ ബുദ്ധി കൂർമ്മതയുള്ള കുറ്റവാളിയുടെയും, നായകന്റെയും റോള് പ്രതിനായക സ്വഭാവം അശേഷമില്ലാതെ നായകൻതന്നെ അവതരിപ്പിച്ചപ്പോൾ സിനിമക്ക് മറ്റൊരു മുഖം കൈവന്നു.. അതുതന്നെയാണ് സിനിമയെ വ്യത്യസ്തമാക്കിയതും... ജിത്തു ജൊസ്സഫിന്റെ മറ്റു കുറ്റാന്യേഷണ സിനിമകളിൽ നിന്ന് വ്യത്യസ്തമായി;; സങ്കീർണ്ണമായി കുറ്റകൃത്യം ചെയ്യുന്ന കുറ്റവാളിയുടെ പരിവേഷം പ്രേക്ഷകപിന്തുണയോടെതന്നെ നായകനെ ഏൽപ്പിച്ചു.. കുറ്റവാളിയെക്കാൾ ഉന്നതമായി ചിന്തിക്കുന്ന അന്യേഷണഉദ്യോഗസ്ഥന്റെ ജോലി കുറ്റകൃത്യത്തിൽ നിന്നും തന്നെയും കുടുംബത്തെയും രക്ഷിക്കുന്ന നായകൻതന്നെ ഏറ്റെടുക്കുന്നു.. . നായകൻറെ ബുദ്ധിക്ക് അപ്പുറം വളരാത്ത അന്യേഷണ ഉദ്യോഗസ്ഥരെ സിനിമയിൽ വില്ലൻ പരിവേഷം നല്കി നിർത്തുന്നതിലും ജിത്തു ജോസെഫ് വിജയിച്ചു.. അതാണ് ജിത്തു ജൊസെഫിന്റെ ' റിവേർസ് വ്യൂ' എന്ന് ഞാൻ പറയാൻ കാരണം..

       മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ സാനിധ്യത്തിനും, താരപ്രഭയ്ക്കും, പതിവുപോലെയുള്ള മികച്ച പെർഫൊമെൻസ്സിനും അപ്പുറം 'ദൃശ്യം' എന്ന സിനിമയിൽ പ്രത്യേകമായി ഒന്നും ഉണ്ടായില്ല എന്ന പക്ഷക്കാരനാണ് ഞാൻ.. മോഹൻലാൽ ഒരു സിനിമ അഭിനയിച്ച് നശിപ്പിച്ചു എന്ന വിമർശനം കേട്ട അനുഭവം ആർക്കും ഉണ്ടാകാൻ സാദ്ധ്യത ഇല്ല... മോഹൻലാൽ കഥയും, തിരക്കഥയും, സന്ദർഭങ്ങളും മോശമായ സിനിമകളിൽ അഭിനയിക്കുന്നതിനെക്കുറിച്ച് മാത്രമാണ് വിമർശനങ്ങൾ ഉയർന്നു കേട്ടിട്ടുള്ളത്.. മോഹൻലാൽ മുൻപ് അഭിനയിച്ചിട്ടുള്ളതിന് സമാനമായ കുടുംബ പശ്ചാത്തലമുള്ള ഒരു സിനിമ എന്നതിനപ്പുറം മോഹൻലാലിനു അഭിനയപ്രധിഭ പ്രകടിപ്പിക്കത്തക്കതോന്നും ദ്രിശ്യത്തിലുണ്ടായിരുന്നില്ല.. മോഹൻലാലിന്റെ പതിവ് അനായാസ്സ അഭിനയശൈലി സിനിമക്ക് മുതൽക്കൂട്ടായി എന്ന് മാത്രം...

       പ്രത്യേകിച്ച് എടുത്തുപറയത്തക്ക ഗാനങ്ങളൊന്നും ഇല്ലാത്ത സിനിമ എന്ന് വേണം ദ്രിശ്യത്തെ കാണാൻ.. ദ്രിശ്യത്തിൽ ചർച്ചചെയ്യപ്പെട്ടത് അതിന്റെ കഥയാണ്‌..   'ദ്രിശ്യ'ത്തിന്റെ കഥ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് ADGP സെൻ കുമാർ തന്നെ പ്രസ്ഥാവിക്കുകയുണ്ടായി... സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതിയെന്ന് മറ്റൊരു ADGP സന്ധ്യ മറുപടി നൽകിയതും നാം കണ്ടു.. സിനിമ സമൂഹത്തിൽ ചലനങ്ങൾ സൃഷ്ട്ടിക്കാൻ തക്ക കെൽപ്പുള്ള മാധ്യമം തന്നെയാണ്.. എന്നാൽ സിനിമ കണ്ട് ആരും ഒന്നും പ്രവർത്തിക്കുന്നില്ലതാനും..

       സമൂഹത്തിലെ അനീതിക്കെതിരെ ശബ്ദമുയർത്തുന്ന നായകൻ " താൻ നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ലെന്നും, ഇനി ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും" പ്രസ്ഥാവികുന്നതിന്റെ തൊട്ടടുത്ത ദിവസ്സം തന്നെ നിയമത്തെ ഭയക്കേണ്ട പ്രവർത്തികളുടെ ഭാഗമാകേണ്ടി വരുന്നത്;; 'ഓരോ മനുഷ്യനും തൊട്ടടുത്ത നിമിഷത്തിൽ നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടേണ്ടി വരുന്ന സാഹചര്യമുണ്ടായേക്കാം' എന്ന ഓർമ്മപ്പെടുത്തൽ നൽകുകയാണോ? എന്ന് തോന്നിപ്പോകുന്നു...

       പരീക്ഷണങ്ങളാണ് പുതുമകളെ കൊണ്ടുവരുന്നത്..   'ദ്രിശ്യം' എന്ന സിനിമയിൽ ജിത്തു ജോസെഫ് പുതിയ ഒരു പരീക്ഷണത്തിന് തയ്യാറായി.. തീർച്ചയായും അദ്ദേഹത്തിന് അതിനുള്ള സ്വാതന്ത്ര്യമുണ്ട്.. ആ പരീക്ഷണത്തെ പ്രേക്ഷകർ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ആ ചിത്രത്തിൻറെ വിജയം... പുതിയ പരീക്ഷണങ്ങൾ പുതിയ ദ്രിശ്യാനുഭവങ്ങളും വിജയങ്ങളും മലയാള സിനിമയിൽ കൊണ്ടുവരട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം...

[Rajesh Puliyanethu
 Advocate, Haripad]


Another film review.. http://rajeshpuliyanethu.blogspot.in/2012/07/blog-post.html


മനുഷ്യാവകാശം കുറ്റവാളികളുടെ മാത്രം ജന്മാവകാശം!!


     

       തീവ്രവാദികളുടെയും, കുറ്റവാളികളുടെയും മനുഷ്യാവകാശത്തിനായി മുറവിളി കൂട്ടുന്നവർ "കുറ്റവാളി" എന്നാ വാക്കുതന്നെ പ്രയോഗത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ശഠിച്ചെക്കാം!! കാരണം 'കുറ്റവാളി' എന്ന വാക്കിലെ 'വാളി' എന്ന പ്രയോഗത്തിന് അശ്ലീലച്ചുവയുണ്ടെന്നും ആ പ്രയോഗം കുറ്റം ചെയ്തവർക്കൊപ്പം ചേർത്ത് അവരെ 'കുറ്റവാളി' എന്ന് വിളിച്ചാൽ അത് കുറ്റം ചെയ്തവന് കടുത്ത മാനഹാനിക്കും അതുവഴി മനുഷ്യാവകാശ ധ്വംസ്സനത്തിനും കാരണമാകുമെന്ന് കണക്കാക്കി ഒഴിവാക്കണമെന്നായിരിക്കും അവർ വാദിക്കുന്നത്...  




[Rajesh Puliyanethu
 Advocate, Haripad]