Monday 23 August 2021

താലിബാൻ നമ്മെ ഓർമ്മപ്പെടുത്തുന്നത്...??? ഒരു കലാപത്തിന് അരനിമിഷം അകലെയാണ് നമ്മൾ..!!!

       ഒരു കലാപത്തിന് അര നിമിഷം മുൻപ് ആണ് നമ്മൾ നിൽക്കുന്നത്... വെറും അര നിമിഷം മുൻപ് മാത്രം... ഈ ഒരു നിമിഷത്തിൽ കലാപം സംഭവിക്കാതെ പോയത് അര നിമിഷത്തിനു ശേഷം അതു സംഭവിക്കില്ല എന്നതിന് ഉപായമല്ല... പുകയുന്ന അഗ്നി പർവ്വതത്തെ നോക്കിയിരിക്കുന്നതിലും ഭയാനകമാണിത്... പുകയുന്ന അഗ്നി പർവ്വതം സ്ഫോടനത്തിനു വിധേയമാകും.... സ്ഫോടനത്തിനു വിധേയമാകാതെ അത് പുകഞ്ഞവസ്സാനിച്ചാൽ ഭാഗ്യം... പക്ഷെ ഈ വരാൻ പോകുന്ന കലാപം പുകഞ്ഞവസ്സാനിക്കും എന്ന് കരുതാൻ ബുദ്ധി അനുവദിക്കുന്നില്ല... പ്രകൃതി ഉണ്ടാക്കിയ സംഹാര ഉപായമെങ്കിൽ സ്വീകരിക്കാൻ തയ്യാറായിരുന്നു.... എന്നാൽ മനുഷ്യ നിർമ്മിതമായ മത- സാമൂഹിക വ്യവസ്ഥിതിയുടെ സ്ഫോടന വിഷയമായതിനാൽ പ്രതികരിക്കാതെ കീഴടങ്ങാൻ കഴിയുന്നില്ല....

            ഈ നാട് താമസ്സംവിനാ മറ്റൊരു സാമൂഹിക അന്തരീക്ഷത്തിലേക്ക് മാറ്റപ്പെടാനുള്ള സാദ്ധ്യതയെക്കുറിച്ചായാണ് ഈ എഴുത്ത് ആശങ്ക പങ്കു വെയ്ക്കുന്നത്... കേരളീയന്റെ "പ്രബുദ്ധർ" എന്ന സ്വയം ഊറ്റം കൊള്ളൽ അവന്റെ നിലനില്പിനെത്തന്നെ ഇല്ലാതാക്കുമോ എന്ന ആശങ്ക..!! മലയാളി യുടെ 'പ്രബുദ്ധൻ' എന്ന വീമ്പിൽ അഭിമാനം കൊണ്ടവരാണ് നമ്മളെല്ലാവരും തന്നെ... അതിനെ മുതലെടുത്തു മലയാളിയെ ഒന്നടങ്കം വിലപറഞ്ഞു വിറ്റവർ ഉണ്ടാക്കിയ കൺകെട്ടു മന്ത്രത്തിൽ നാമാകെ ഇന്ദ്രീയങ്ങൾ മറന്നവരായോ എന്നൊരു സംശയം....

       എത്ര നിഷ്പക്ഷമായി വസ്തുതകളെ വിശദീകരിച്ചാലും,, കുറ്റപ്പെടുത്തേണ്ടവരെ അതു ചെയ്യേണ്ടിവരുമ്പോൾ ചൂണ്ടുവിരൽ പക്ഷപാതിയുടേത് എന്ന് വിമർശിക്കപ്പെടാ൦.... ആ വിമർശനം കുറ്റവാളിക്ക് ഒരു മറയാണ്... ആ മറയത്തുനിന്നുകൊണ്ട് രക്ഷപ്പെടുന്നതിനും, തന്റെ യഥാർത്ഥ വേഷം മാറ്റി ഒരു പൊയ്‌വേഷമണിഞ്ഞു സമൂഹമദ്ധ്യത്തിൽ പ്രത്യക്ഷപ്പെടുന്നതിനും അവന് അവസ്സരം നൽകുന്നു... ജാതിയുടേയും, മതത്തിന്റെയും,, സ്വന്തമായ നേട്ടങ്ങളുടെ മേന്മയുടെയും സ്വാധീനങ്ങളിൽനിന്നും പുറത്തുവന്നുകൊണ്ട് നമുക്ക് സംസ്സാരിക്കണം... നമ്മൾ ചിന്തിക്കണം... ""നമ്മുടെ തൊട്ടടുത്ത ദിവസ്സങ്ങൾ പോലും സുരക്ഷിതമാണോ"" എന്ന്...!!????

       ലോകം ആകമാനം ഇന്ന് നേരിടുന്ന ഭയാനകമായ വിഷയം മത തീവ്രവാദം തന്നെയാണ്... അത് അമേരിക്കയിലോ, യൂറോപ്യൻ രാജ്യത്തോ,, ഗൾഫ് രാജ്യങ്ങളിലോ,, റഷ്യയിലോ,, ഭാരതത്തിലോ,, പാകിസ്ഥാനിലോ എവിടെയായാലും ഈ ഭീകരത ഓരോ മനുഷ്യന്റെയും ജീവനും ജീവിതത്തിനും ഭീഷണിയായി നിലനിൽക്കുന്നു... ഇപ്രകാരം ഒരു ഭീഷണിയായി ലോകത്താകമാനം നിൽക്കുന്ന മത തീവ്രവാദം ആരുടേതാണെന്ന് പേര് പ്രതിബാധിക്കാതെ തന്നെ ഇത്രയും വായിച്ചവരുടെ ചിന്തയിലേക്ക്  എത്തിയെങ്കിൽ അത് ഒരു യാഥാർഥ്യമാണ്... മനസ്സാക്ഷിയെ വഞ്ചിക്കാതെ പറയൂ ലോകത്താകമാനമായി നിൽക്കുന്ന ആ ഭീഷണി "ഇസ്‌ലാമിക ഭീകരവാദം" ആണെന്ന്....

       സിറിയയിലെയും, ഇറാഖിലെയും, അഫ്ഗാനിസ്ഥാനിലെയും എല്ലാം ഇസ്‌ളാമിക തീവ്രവാദ സ്വാധീനങ്ങളും പിന്നീട് ആ രാജ്യങ്ങൾ ഇരുട്ടിലേക്ക് പിന്തള്ളപ്പെട്ടതും നമ്മൾ കണ്ടതാണ്... മറ്റുള്ളവർക്ക് സംഭവിക്കുന്ന മോശമായ അനുഭവങ്ങളെല്ലാം "അവർക്കു മാത്രം സംഭവിക്കുന്നത്" എന്ന നിലയിൽ മാറിനിന്നു ചിന്തിക്കുന്നത് നമുക്ക് ശീലമാണ്... അതു കൊണ്ടാകാം നമ്മുടെ അയൽ രാജ്യങ്ങളിൽവരെ  നിൽക്കുന്ന ഈ ഇരുട്ടിനെ ഓർത്ത് നാം അധികം ആകുലപ്പെടാത്തത്... ഈ രാജ്യങ്ങൾ എങ്ങനെ ഭീകരതക്ക് അടിമപ്പെട്ടു എന്ന നാൾ വഴികളെക്കുറിച്ചു നമ്മൾ ചിന്തിക്കുകയേ ചെയ്യാത്തത്... 

       മത ചിന്തയോ,, മത പ്രചരണമോ തെറ്റാണെന്നു കരുതേണ്ട ആവശ്യമില്ല.. പക്ഷെ എൻ്റെ മതം മാത്രം ഈ ലോകത്തു മതിയെന്നും തന്റെ മതം സ്വീകരിക്കാൻ തയ്യാറാകാത്തവർ ഈ ലോകത്തു വേണ്ടാ എന്ന് തീരുമാനിക്കപ്പെടുകയും ചെയ്യുന്നിടത്താണ് മത തീവ്രവാദം ജനിക്കുന്നത്... ആശയ പ്രചരണത്തിൽക്കൂടിയല്ലാതെ ആയുധങ്ങൾക്കൊണ്ട് തൻ്റെ മതലോകം സാക്ഷാത്ക്കരിക്കാൻ തുടങ്ങുമ്പോൾ അത് 'മത ഭീകരവാദം' ആയി മാറുന്നു... ലോകം ഇന്ന് നേരിടുന്നത് ഇപ്രകാരമുള്ള മത ഭീകരവാദമാണ്...  

       ലോകത്ത് ഭക്ഷണത്തിനും, മരുന്നിലും ഒപ്പമോ കൂടുതലോ ആയി പണം ചെലവഴിക്കപ്പെടുന്നത് ഇസ്‌ലാമിക ഭീകരവാദത്തിന്റെ പേരിലാണ്... ഇസ്‌ലാമിക ഭീകരവാദത്തിന്റെ ലക്ഷ്യങ്ങളെ ഒരൽപ്പം പോലും പൊതു സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല എന്നത് ഭീകരവാദികളെ ഒഴികെ ആരെയും പറഞ്ഞു ധരിപ്പിക്കേണ്ട ആവശ്യമില്ല... 

       ഭീകരവാദികൾ വിഭാവനം ചെയ്യുന്ന ലോകം ഒരു മനുഷ്യ മനസ്സിനെയെങ്കിലും സ്വമേധയാ സ്വാധീനിക്കുവാനോ, അംഗീകാരത്തിൽ വരുത്തുവാനോ കഴിയുന്നതാണെന്ന് ചിന്തിക്കുവാനേ കഴിയുന്നില്ല... 

       തോക്കു കൊണ്ട് അധികാരം സ്ഥാപിക്കുന്ന,, ഇസ്ലാം മതം സ്വീകരിക്കുവാൻ വിസ്സമ്മതിക്കുന്നവരെ കൊന്നൊടുക്കുന്ന,, സംഗീതവും, സാഹിത്യവും, അഭിനയവും തുടങ്ങി എല്ലാ കലകളും ഹറാമായി കരുതുന്ന, കലാ സ്മാരകങ്ങളെ തച്ചുതകർക്കുന്ന, സ്ത്രീകളെ തളച്ചിട്ട ലൈംഗിക ഉപകരണങ്ങളായി മാത്രം ഉപയോഗിക്കുന്ന,, ജനാധിപത്യ ചിന്തകൾക്ക് അണുവിനോളം പോലും ഇടം നൽകാത്ത,, ജിഹാദിനായി ശരീരത്തെ പൊട്ടിത്തെറിപ്പിക്കാൻ തയ്യാറാകുന്ന,, സ്വർഗ്ഗത്തിലെ മദ്യപ്പുഴക്കും, ഹൂറികൾക്കും കാത്തിരിക്കുന്ന ഇരുണ്ട ലോകത്തിന്റെ പ്രോക്താക്കളായി മാത്രമേ ഭീകരവാദികളെ ലോക സമൂഹത്തിന് കാണാൻ കഴിയുകയുള്ളൂ... ഇവയെല്ലാം ഷെറിയത്ത് നിയമങ്ങളാണെന്ന് അവർ പ്രചരിപ്പിക്കുന്നു... അവയെല്ലാം ഈ ലോകത്ത് ബലം പ്രയോഗിച്ച് നടപ്പിലാക്കണമെന്നും എതിർക്കുന്നവനെ കൊന്നുകളയണമെന്നും അവർ വിശ്വസ്സിച്ചു പ്രവർത്തിക്കുന്നു...

       രാഷ്ട്രീയമായ മുതലെടുപ്പുകളും വൻശക്തികളുടെ കച്ചവട താല്പര്യങ്ങളും, അധിനിവേശ ഉത്സുകതകളും സൃഷ്ടിച്ച വിനയാണ് മത ഭീകരവാദികൾ എന്ന് വാദിക്കുന്നവരുണ്ട്... അതിൽ ചെറിയ തോതിൽ യാഥാർത്ഥ്യം ഉണ്ടാകാം... പക്ഷെ മത ഭീകരവാദം സൃഷ്ടിച്ചത് ഇതര വിഭാഗങ്ങളുടെ താല്പര്യങ്ങളല്ല... ഇസ്ലാമിക തീവ്ര വിശ്വാസവിഭാഗങ്ങളിൽ നിലനിന്നിരുന്ന 'മതലോകം' എന്ന ചിന്തയെ മുതലെടുക്കുക മാത്രമാണ് വൻശക്തികൾ ഉൾപ്പെടെയുള്ള ശക്തികൾ ശ്രമിച്ചത്... മതലോകം ശൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഈ വിഭാഗം ശ്രമങ്ങൾ തുടങ്ങി വെച്ചതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്... 

       ആയിരത്തി അഞ്ഞൂറുകളുടെ ആരംഭത്തിൽ ഭാരതത്തിൽ കടന്നു കയറി മുഗൾ സാമ്രാജ്യം സ്ഥാപിച്ച മുഹമ്മദ് ഗോറിയുടെ മുതൽ ചരിത്രം പരിശോധിച്ചാൽ ഇസ്ലാം നിർമ്മിക്കാൻ ശ്രമിച്ചിരുന്ന മത ലോകത്തിന്റെ പ്രയത്നങ്ങൾ കാണുവാൻ സാധിക്കും... അഹമ്മദ് ഷാ ഹിന്ദുക്കൾക്ക് ഏർപ്പെടുത്തിയ 'ജസിയ' എന്ന നികുതിയും അധികാരം ഇസ്ലാമിലേക്ക് കേന്ദ്രീകരിക്കപ്പെട്ടാൽ ഇതര മതങ്ങളോടുള്ള സമീപനത്തിന്റെ സൂചകങ്ങളായിരുന്നു... ടിപ്പു സുൽത്താന്റെ പടയോട്ടങ്ങളുടേയും പ്രധാന ലക്ഷ്യം അധിനിവേശവും, മത പ്രചരണവും, നിർബന്ധിത മതപരിവർത്തനവും തന്നെ ആയിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്... അങ്ങനെ അധികാരവും, അവസ്സരങ്ങളും ലഭിക്കുമ്പോൾ മത അടിസ്ഥാനത്തിൽ ശാക്തികമാകാൻ ഇസ്ലാം നടത്തിയ പ്രവർത്തനങ്ങൾ അനവധിയാണ്... പ്രസക്തമായ കാര്യം എല്ലാ കാലങ്ങളിലും ശക്തിയും, ആയുധവും, ഭയവും സമാന്തര ഉപകരണങ്ങളാക്കിയായിരുന്നു അവർ മതത്തെ ശക്തിപ്പെടുത്തിയിരുന്നത്... മനുഷ്യ മനസ്സുകളെ  ആശയങ്ങൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും സ്വാധീനിച്ച് ഒരു മതത്തിന്റെ അനുയായികളാക്കാൻ നടത്തുന്ന പൊതു പ്രവർത്തി രീതിയോടൊപ്പം തന്നെ ഭയത്തെ പ്രധാന ആയുധമാക്കി നടത്തിയ മത പ്രചരണ രീതികളും ഇസ്ലാം മത പ്രചരണ സംഭവങ്ങളിൽ കാണാം... 

       ഇസ്ലാമിക ഭീകരവാദം കഴിഞ്ഞ കാലങ്ങളിലൊന്നും ഇന്ന് ലോകം അഭിമുഖീകരിക്കുന്ന അത്രയും പൈശാചികമായിരുന്നില്ല എന്ന് പറയാൻ കഴിയും... മത ലോകം സ്ഥാപിക്കാനുള്ള ഇസ്ലാമിലെ തന്നെ ഒരു വിഭാഗത്തിന്റെ പ്രവർത്തനം നൂറ്റാണ്ടുകൾക്കു മുൻപെ തന്നെ ആരംഭിച്ച് തലമുറകളിൽക്കൂടി കൈമാറി വന്ന് ചരിത്രത്തിലെ ഏറ്റവും ക്രൂരമുഖം കൈവന്നിരിക്കുന്നു എന്ന് പറയേണ്ടി വരുന്നു...

       ചരിത്രത്തിന്റെ ഏടുകളിലെല്ലാം മത അധിനിവേശത്തിലും, മത ലോക നിർമ്മാണത്തിലും താല്പര്യമോ പ്രവർത്തനങ്ങളിൽ പങ്കാളിത്തമോ ഇല്ലാതെ സ്വന്തം മതവിശ്വാസവും, വിശ്വാസം അനുശ്ശാസ്സിക്കുന്ന ചര്യകളുമായി മറ്റൊരുവന്റെ വിശ്വാസ്സങ്ങളിലേക്കും, സ്വാതന്ത്രത്തിലേക്കും, ജീവിതത്തിലേക്കും കടന്നു കയറാൻ താല്പര്യമില്ലാതെ ജീവിച്ചു വന്ന വലിയ ഒരു വിഭാഗം ഇസ്ലാമിക വിശ്വാസ്സികൾ  ഉണ്ടായിരുന്നു... ഇസ്ലാം മത വിഭാഗത്തിലെ ബഹു ഭൂരിപക്ഷവും ഈ സ്വഭാവം പുലർത്തുന്നവർ ആയിരുന്നു എങ്കിലും ദൗർഭാഗ്യമെന്നു പറയട്ടെ, മതലോകം സൃഷ്ടിക്കാൻ പരിശ്രമിക്കുന്ന ന്യൂന പക്ഷം ഇസ്ലാമിന്റെ മുഖമായി ലോകത്തിനു മുൻപിൽ പലപ്പോഴും അവതരിപ്പിക്കപ്പെട്ടു... അതിന്റെ കാരണം ഇതേ ഭൂരിഭക്ഷ വിഭാഗത്തിന്റെ നിശബ്ദത ആയിരുന്നു... 

       വർത്തമാന കാലത്തിലെ ഇസ്ലാമിക ഭീകരവാദത്തിന്റെ ഭീഷണി നമ്മുടെ രാജ്യത്തിന്റെ തൊട്ടപ്പുറത്ത് താലിബാനെന്ന പേരിൽ ഉഗ്രരൂപം കൊണ്ടിട്ടും, ലോകത്തിന്റെ പല ഭാഗങ്ങളിൽ ഭീകരവാദം സൃഷ്ടിക്കുന്ന കെടുതികൾ കണ്ടറിഞ്ഞിട്ടും നമ്മുടെ രാജ്യത്തിനുള്ളിൽ വലിയ ഒരു വിഭാഗം നിശബ്ദതയിലാണ്... നമ്മുടെ രാജ്യത്തിനുള്ളിൽ പോലും പോയ കാലത്ത് ഭീകരവാദം വീഴ്ത്തിയ രക്തത്തെ ന്യായീകരിച്ചും, എതിർത്തും രണ്ടു ശബ്ദങ്ങളെ ഉയർത്താൻ രാജ്യത്തിനു പുറത്തുള്ള ഭീകരവാദ സംഘടനകൾക്ക് കഴിഞ്ഞു എന്നത് നിസ്സാരമായി കാണാൻ കഴിയുന്നതല്ല... രാജ്യം ഒന്നാകെ വിമർശനം ഉയർത്തേണ്ട വിഷയങ്ങളിൽ രാജ്യത്തിനകത്തും പുറത്തുമുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേരെ ഉണ്ടായ നിശബ്ദത യഥാർത്ഥത്തിൽ ഭീഭത്സമായിരുന്നു... മരണത്തിനു തുല്യമായ നിശബ്ദത ആയിരുന്നു അത്... പക്ഷെ ഇവിടെ രാഷ്ട്രീയ കക്ഷികൾ ഉൾപ്പടെ ചിലർ ഭീകരവാദത്തെ പരോക്ഷമായി ന്യായീകരിച്ചതിനേയും, നിശബ്ദമായി പിൻതുണച്ചതിനേയും നിരൂപകർ വിലയിരുത്തിയത് അത് ഇസ്ലാം വിഭാഗത്തിന്റെ വോട്ടുബാങ്ക് കൈപ്പിടിയിൽ ഒതുക്കി നിർത്തുന്നതിനുള്ള അടവ് തന്ത്രം എന്നാണ്... ഒരു നിമിഷം ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ... 'ഇസ്ലാം സമൂഹത്തിനെ ആകമാനം അപമാനിക്കുന്ന ഒരു നിരൂപണമാണത്'... ഭീകരവാദികളെ പിൻതുണക്കുന്നവരെ വോട്ടു കൊടുത്ത് പിൻ തുണക്കുന്നവരാണ് ഇവിടുത്തെ ഇസ്ലാമിക വിശ്വാസികൾ എന്നാണ് ആ നിരൂപണം പറഞ്ഞു വെയ്ക്കുന്നത്... എന്നാൽ ആ നിരൂപണങ്ങളെ തള്ളിപ്പറയുന്നതും ഭീകരവാദികളെ ന്യായീകരിക്കുന്നതിനേയും, ഭീകര പ്രവർത്തനങ്ങൾക്കനുകൂലമായി മൗനം പാലിക്കുന്നവരെ പരസ്യമായി എതിർക്കുകയും ചെയ്യുന്ന കരുത്താർന്ന ശബ്ദങ്ങൾ ദൗർഭാഗ്യവശാൽ ഇസ്ലാമിക പൊതു സമൂഹത്തിന്റെ ഭാഗത്തു നിന്നും ഉയർന്നു കേട്ടില്ല എന്ന് പറയേണ്ടി വരുന്നു... അങ്ങനെ ഉയർന്നിരുന്നെങ്കിൽ രാജ്യത്തിനുള്ളിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് കോപ്പുകൂട്ടുന്നവർക്കും, അതിന് മൗനമായി പിൻതുണ നൽകുന്നവർക്കും അതൊരു താക്കീതാകുമായിരുന്നു...

       ലോകത്ത് ആകമാനം വ്യാപിച്ചും, ശക്തമായി വേരുറപ്പിക്കാൻ കഴിഞ്ഞ ഇടങ്ങളെയെല്ലാം നശിപ്പിച്ചും ഇസ്ലാമിക മത നിയമങ്ങൾ എന്ന പേരിൽ കാടൻ പ്രവർത്തികൾ നടപ്പിലാക്കിയും, കല, സംസ്കാരം, വിദ്യാഭ്യാസം, സ്വാതന്ത്രം, ജനാധിപത്യം, മനുഷ്യാവകാശം തുടങ്ങിയ മൂല്യം കൽപ്പിക്കപ്പെടുന്ന വസ്തുതകളെ കൂട്ടിയിട്ടു കത്തിച്ചും പകരമായി ക്രൂരതയും, ലൈംഗീക പീഢനങ്ങളും, ലഹരിയും മാത്രം പരിഗണിക പെടുന്ന ഇരുണ്ട കാലത്തെയാണ് പരോക്ഷമായി ഇവിടേക്കും പലരും സ്വാഗതം ചെയ്യുന്നത് എന്നതാണ് ആശങ്ക ഉയർത്തുന്നത്... ഭയത്തോടും, ആകുലതയോടെയും നമ്മൾ വിദൂരതയിലേക്ക് ഇടക്കിടെ നോക്കേണ്ടത് ഇസ്ലാമിക ഭീകരവാദം എത്രത്തോളം നമുക്കടുത്തെത്തി എന്നാണ്... ഒന്നുറപ്പാണ്, കൊലയാളിക്കൂട്ടങ്ങൾ പുറപ്പെട്ടു കഴിഞ്ഞിരിക്കുന്നു... നമ്മിലേക്കെത്തിച്ചേരാനുള്ള സമയം മാത്രമാണ് ഗണിക്കപ്പെടാനുള്ളത്...

       ഇസ്ലാമിക ഭീകരവാദികളുടെ സ്ലീപ്പിങ്ങ് സെല്ലുകളെക്കുറിച്ചാണ് ഡി ജി പി ഉൾപ്പടെ ഉള്ളവർ സംസാരിച്ചു കൊണ്ടിരുന്നത്... നമ്മുടെ നാട് ഇസ്ലാമിക ഭീകര വാദത്തിന് എത്തി പ്പിടിക്കാൻ കഴിയാത്തത്ര സുരക്ഷിത സ്ഥാനത്തു നിൽക്കുന്നു എന്ന ന്യായീകരണ വാദത്തിൽ നിന്നും നമമുടെ മണ്ണിൽ സ്ലീപ്പിംഗ് സെല്ലുകൾ സജീവമാണെന്ന് അംഗീകരിക്കുന്ന സ്ഥിതിയിലേക്ക് വരെ നമ്മൾ എത്തിച്ചേർന്നു... സ്ലീപ്പിംഗ് സെല്ലുകൾ എന്നത് ആ സെല്ലുകൾ ഉറങ്ങുകയാണ് എന്ന അർത്ഥത്തിലല്ല നമ്മൾ മനസ്സിലാക്കേണ്ടത്... മറിച്ച് പുറമെ നിന്ന് നോക്കുന്നവന് ഉറങ്ങുന്നതായി തോന്നുന്ന സെല്ലുകൾ എന്നാണ് അർത്ഥമാകുന്നത്... ISIS ലേക്ക് റിക്രൂട്ട്മെൻറുകൾ നടത്തുന്നതും, താലിബാൻ പോരാളിയാകുന്നതിനായി അഫ്ഗാനിൽ പോകുന്നതും, സിറിയയിൽ വിശുദ്ധ യുദ്ധത്തിന്റെ ഭാഗമാകുന്നതും ഇന്ന് ആശ്ചര്യം ഉണ്ടാക്കുന്ന വാർത്തകൾ ആകുന്നില്ല... ഈ പ്രവർത്തനങ്ങളെല്ലാം നമ്മുടെ രാജ്യത്തിനുള്ളിൽ നിന്ന് പ്രത്യേകിച്ച് കേരളത്തിൽ നിന്ന് നിയന്ത്രിക്കപ്പെടുന്നു എന്ന് പറയുമ്പോൾ സ്ലീപ്പിങ്ങ് സെല്ലുകൾ ഉള്ളിൽ നിന്നും എത്ര അധികം സജീവമാണെന്ന് മനസ്സിലാകുന്നതാണ്...

       ഭീകരതയുടെ മുഖം ഏറ്റവും വ്യക്തമായി അവതരിപ്പിക്കാൻ പറ്റിയ ഉദാഹരണം നമ്മുടെ അയൽ രാജ്യമായ അഫ്ഗാനിസ്ഥാനിൽ ഉണ്ട്... സ്ത്രീകൾ ലൈംഗീക അടിമകളും, വില്പന ചരക്കുകളും മാത്രമാകുന്നു... സാമ്പത്തിക സാമൂഹിക സാംസ്കാരിക ഇടങ്ങളിൽ പൊതുജനങ്ങൾക്ക് യാതൊരു പങ്കുമില്ല, മത നേതാക്കൾ എന്ന് സ്വയം മേനി പറയുന്ന കുറേ ആഭാസർ തീവ്രവാദികൾക്ക് നേതൃത്വം നൽകുന്നു... അവരുടെ താല്പര്യം അധികാരവും പല പ്രായത്തിലെ സ്ത്രീകളെ ലൈംഗീകമായി ഉപയോഗിക്കാം എന്നതും മയക്കുമരുന്നും മാത്രമാണ്.... പാകിസ്ഥാനിൽ നിന്നും, മറ്റ് പ്രദേശങ്ങളിൽ നിന്നും താലിബാനിൽ ചേരുന്നവർക്കും ഓഫർ പെണ്ണും, മയക്കു മരുന്നും മാത്രം... ഈ രാഷ്രീയ പ്രത്യയ ശാസ്ത്രത്തെയാണ് കേരളത്തിലെ ചില ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ശബ്ദം കൊണ്ടും, മൗനം കൊണ്ടും പിൻതുണക്കുന്നത് എന്ന് നമ്മൾ ഭീതിയോടെ കാണണം...

       'താലിബാനിസം' എന്ന പ്രവർത്തനചര്യ ലോകത്തിന്റെ പല ഭാഗങ്ങളിൽ പല പേരുകളിൽ എല്ലാ നൂറ്റാണ്ടുകളിലും നാം കണ്ടിട്ടുണ്ട്... ഭീകരവാദത്തിന്റെ പല പ്രവർത്തനങ്ങൾ തന്നെ ആയിരുന്നു അതെല്ലാം തന്നെ എന്ന് മനസ്സിലാക്കാം...  താലിബാൻ ഈ കാലത്ത് അഫ്ഗാനിസ്ഥാനിലെ ബുദ്ധഭിക്ഷുക്കളെ കൊന്നൊടുക്കി... ആയിരക്കണക്കിന് ബുദ്ധവിഹാരങ്ങളും, ബാമിയാമിൽ പ്രതിമകളും നശിപ്പിച്ചു... കുറച്ചു പഴയ കാലത്ത് ടിപ്പു സുൽത്താനും മുഗൾ ചക്രവർത്തിമാരും ഇവിടെ നടത്തിയ ഹിന്ദു കൂട്ടക്കൊലകൾ... ക്ഷേത്രങ്ങളുടെ തകർക്കലുകൾ... മുഹമ്മദ് ഭക്തിയാർ ഖിൽജി നളന്ദ സർവകലാശാലക്ക് തീയിട്ടു് ആയിരത്തിൽപ്പരം ഭിക്ഷുക്കളെ കൊന്നുകളഞ്ഞത്... അങ്ങനെ ഇന്നത്തെ താലിബാൻ ഭീകരപ്രവർത്തനങ്ങൾ സമാനമായ രീതിയിൽ പ്രവർത്തനങ്ങൾ എല്ലാക്കാലത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നിട്ടുണ്ട്... മതപരിവർത്തനങ്ങളും, നിരസ്സിക്കുന്നവരെ ക്രൂരമായി കൊല്ലുന്നതും, സ്ത്രീകളെ ബലാൽസംഗം ചെയ്യുന്നതും ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗങ്ങളായി എന്നും കാണാം... ലക്ഷ്യവും, മാർഗ്ഗവും  സമാനമായിരുന്നു... അക്രമങ്ങളിലും, കീഴ്പ്പെടുത്തലുകളിലും കൂടി മത ലോകം സ്ഥാപിക്കുക എന്ന നീചമായ രീതി ഇക്കൂട്ടർ ലോകം ഉള്ളൊരു കാലം പുലർത്തുകയും ചെയ്യും...

       ഇസ്ലാമിക ഭീകരവാദികൾ മതത്തെ സമൂഹത്തിലേക്ക് വിതരണം ചെയ്യുന്നത് ഭയത്തിൽ കലർത്തിയാണ്... സമൂഹത്തിൽ സ്വോഭാവികമായും ഉയരുന്ന വിമർശനങ്ങൾ തങ്ങൾക്ക് നേരെ ഉണ്ടാകാൻ പാടില്ല എന്ന് അവർ നിർബന്ധം പിടിക്കുന്നു... മതത്തെ സംബന്ധിക്കുന്ന ഏതൊരു വിമർശനത്തിലും ഞങ്ങൾ അതിക്രൂരമായി പ്രതികരിക്കും എന്ന സന്ദേശം അവർ സമൂഹത്തിന് നൽകിക്കൊണ്ടേയിരിക്കും... അതുമാത്രമല്ല സമൂഹം തങ്ങളെ എത്രത്തോളം ഭയക്കുന്നു എന്ന് അവർ അളന്നു മനസ്സിലാക്കിക്കൊണ്ടിരിക്കും... പാർളമെന്റ് ആക്രമിച്ച ഭീകരനെ അനുകൂലിച്ചു സംസാരിക്കുന്നതും, അജ്മൽ കസബിനെ പിൻതുണച്ച ശബ്ദങ്ങളും അങ്ങനെ പലതും സമൂഹ മധ്യത്തിൽ അവർ നടത്തിയ പഠനത്തിന്റെ ഭാഗമായിരുന്നു എന്ന് കാണണം... തങ്ങൾക്കുണ്ടായ രാഷ്ട്രീയ പിൻതുണയും, എതിർ ശബ്ദങ്ങളിലെ ഭയവും, മൗനവും എല്ലാം വിലയിരുത്തപ്പെടുന്നുണ്ട്... പൊതു സമൂഹത്തിന് യാതൊരുവിധത്തിലും അംഗീകരിക്കാൻ കഴിയാത്ത പ്രസ്ഥാവനകൾ മതത്തിന്റെ പേരിൽ മതപ്രഭാഷകർ എന്ന മേലങ്കി അണിഞ്ഞവർ നടത്തുന്നു... താലിബാൻ അഫ്ഗാനിസ്ഥാനിൽ നടപ്പിലാക്കി വരുന്ന ക്രൂരതയുടെ വായ് മൊഴികളാണ് അവയിൽ പലതും... 'ഷിർക്ക്' എന്ന പേരിൽ വിലക്കേർപ്പെടുത്തുന്ന ഫത്വകൾക്ക് ഇവിടെ ലഭിക്കുന്ന അംഗീകാരങ്ങളുടെ തോത് ഇത്തരം പ്രസ്ഥാവനകൾക്കെതിരെ സമൂഹം നടത്തുന്ന പ്രതികരണങ്ങളിൽ നിന്നും വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണ്... മുസ്ലീം സമുദായത്തെ ആകമാനം കരുതുന്നു എന്ന വ്യാജേന സമൂഹത്തോട് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത രാഷ്ട്രീയ പാർട്ടികളും, മാധ്യമങ്ങളും, സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളും അവർക്കനുകൂലമായി പ്രതികരിക്കുകയൊ, മൗനം പാലിച്ചു പിൻതുണക്കുകയൊ ചെയ്യുന്നു... ഭീകരവാദികളെയും, മതത്തിന്റെ പേരിൽ തെറ്റായ സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്നവരേയും, അവരെ പിൻതുണക്കുന്നവരേയും തള്ളിപ്പറയാനുള്ള ഉത്തരവാദിത്വം ഇസ്ലാമിക സമൂഹത്തിലെ ഭീകരവാദികളല്ലാത്ത ഭൂരിപക്ഷം ഏറ്റെടുക്കണം... വിമർശനങ്ങൾ മറ്റു മതസ്ഥരിൽ നിന്ന് ഉണ്ടായാൽ ആ വിമർശനത്തെപ്പോലും കലാപത്തിനായി ഉപയോഗിക്കാൻ ഭീകരവാദികൾ കരുതി ഇരിക്കുന്നുണ്ട് എന്നതാണ് സത്യം... സമ്പത്തിന്റെ കാര്യത്തിൽപ്പോലും ഇളകാത്ത ബന്ധങ്ങൾ ചിലപ്പോൾ മതത്തിന്റെ പേരിൽ എന്റേതെന്നും നിന്റേതെന്നും പറഞ്ഞ് രണ്ടു ചേരിയിൽ കൊണ്ടു ചെന്നെത്തിച്ചേക്കാം... മതത്തിന്റെ ആ ശക്തി ഏറ്റവും നന്നായി തിരിച്ചറിയുന്നതും ഭീകരവാദികൾ തന്നെയാണ്...

       ഭാരതത്തെ പ്രത്യക്ഷ സായുധ അക്രമത്തിൽക്കൂടി കീഴടക്കാൻ കഴിയില്ല എന്ന് ഭീകര സംഘടനകൾക്ക് വ്യക്തമായി അറിയാം... അതിനാൽ തന്നെ രാഷ്ട്രീയമായ അധികാര സ്ഥാപനത്തിനാണ് അവർ ശ്രമിക്കുന്നത്... ഭീകര സംഘടനകൾക്ക് വ്യക്തമായ സ്വാധീനമുള്ള രാഷ്ട്രീയ നേതൃത്വത്തെ സൃഷ്ടിക്കുക എന്നതാണ് അവരുടെ ലക്ഷ്യം... പ്രത്യക്ഷമായി ഭീകരതയെ അംഗീകരിക്കുന്ന നിലപാട് ഭാരത മണ്ണിൽ വിലപ്പോകില്ല എന്നതിനാൽ ചില രാഷ്ട്രീയ പാർട്ടികളിൽ കടന്നുകയറിയും, SDPI പോലെയുള്ള പ്രത്യക്ഷ തീവ്രവാദ സ്വഭാവം പുലർത്തുന്ന സംഘ ടനകളെ പിൻതുണച്ചും തെരഞ്ഞെടുപ്പിൽ നിർണ്ണായക കക്ഷികളാകാൻ അവർ ശ്രമങ്ങൾ നടത്തി വരുന്നു... ഭീകരതയെ പരോക്ഷമായെങ്കിലും പിൻതുണക്കാത്ത രാഷ്ട്രീയ പ്രസ്ഥാനത്തിന് തെരഞ്ഞെടുപ്പിൽ ജയിച്ചു കയറാനാകില്ല എന്ന സാമൂഹീക- രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കാൻ പലയിടങ്ങളിലും അവർക്കു കഴിഞ്ഞിട്ടുണ്ട്... ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞിട്ടും ഇന്നത്തെ നേട്ടത്തിനായി ഭീകരതയ്ക്ക് വഴി വെട്ടുന്നവർക്ക് ഒത്താശ പാടാൻ ചില രാഷ്ട്രീയ കക്ഷികൾ എങ്കിലും ശ്രമിക്കുന്നു എന്നതാണ് ഖേദകരം... ഇസ്ലാമിക ഭീകരവാദം ഉള്ളിൽ വെച്ചു കൊണ്ട് പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ഇസ്ലാമിക ഭീകരവാദത്തെ ഒരു 'ചർച്ചക്കെടുക്കേണ്ട' പ്രത്യയ ശാസ്ത്രമാണ് എന്ന വിധത്തിൽ സമൂഹത്തിലേക്ക് വളർത്താൻ കഴിഞ്ഞിട്ടുണ്ട്... തീർച്ചയായും ഇവിടത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മൗന അനുവാദത്തോടെയാണ് അവർ അത് സാധ്യമാക്കി എടുത്തത്... നമ്മുടെ രാജ്യത്ത് കഴിഞ്ഞ ഇരുപത്തിഅഞ്ച് വർഷങ്ങൾക്ക് മുൻപ് ഭീകരവാദത്തെ അനുകൂലിച്ച് ഒരു വരി പരസ്യമായി സംസാരിക്കാൻ ആളുണ്ടായിരുന്നില്ല... എന്നാൽ ഇന്ന് ഭീകരവാദത്തെ പ്രത്യക്ഷമായിത്തന്നെ അനുകൂലിച്ചു സംസാരിക്കാൻ ഈ മഹാരാജ്യത്ത് ആളുകൾ അനവധി ഉണ്ടായിരിക്കുന്നു... ഈ വളർച്ച തുടർന്നാൽ ഇസ്ലാമിക ഭീകരവാദം പരസ്യമായി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമായി മാറുകയും അതിനെ പിൻതുണക്കാൻ ഇന്ന് അല്പം വിമുഖത കാട്ടിനിൽക്കുന്ന അനേകം ആൾക്കാർ രംഗത്തുവരികയും ചെയ്യും...

       രാജ്യത്ത് ആകമാനം സ്വാധീനമുള്ള ഒരു രാഷ്ട്രീയ ശക്തിയായി വളരുന്നതിന് വിഘടനവാദികൾക്കുള്ള തടസ്സം ഭാരതത്തിൽ അങ്ങോളമിങ്ങോളം ശക്തമായി നിലനിൽക്കുന്ന ദേശീയത എന്ന വികാരമാണ്... അത് വ്യക്തമായി മനസ്സിലാക്കുന്ന വിഘടന വാദികൾ ദേശീയത എന്ന സങ്കൽപ്പത്തിൽ തന്നെ വിള്ളൽ വീഴ്ത്താൽ ആസൂത്രിതമായ ശ്രമങ്ങൾ നടത്തി വരുന്നു... ദേശീയത, രാജ്യ സ്നേഹം എന്നീ വാക്കുകളെപ്പോലും പരിഹിസ്സിച്ചും, അവഗണിച്ചും സമൂഹ മധ്യത്തിൽ അവതരിപ്പിക്കപ്പെട്ടു തുടങ്ങി... ഗാന്ധിജിയും, തിലകനും, സുബാഷ് ചന്ദ്രബോസും, നെഹ്റുവും, ഗുരുജിയും അങ്ങനെ ധിഷണാ ശാലികളായ രാഷ്ട്ര ശില്പികൾ രാജ്യത്തിന്റെ ഓരോ അണുവിലും വളർത്തിയെടുക്കാൻ ശ്രമിച്ച 'ദേശീയത' എന്ന വികാരം "ആവശ്യമില്ലാത്തത്" എന്ന നിലയിൽ അവതരിപ്പിക്കപ്പെടുന്നു... ഇന്ത്യൻ സ്വാതന്ത്ര സമരത്തിലൊ അല്ലെങ്കിൽ പോയ കാലത്ത് രാജ്യം ഒന്നാകെ അനുഭവിച്ച സ്ട്രഗിളുകളിലൊ വലിയ പരുക്കുകളേൽക്കാത്ത പ്രദേശമായതിനാലാകാം കേരളത്തിൽ ദേശീയതയ്ക്ക് എതിരെ ഉയർന്ന ശബ്ദങ്ങൾക്ക് സ്വീകാര്യത കൂടുതലായി ലഭിച്ചു... അതു കൊണ്ടു തന്നെയാണ് ലോക ഭീകരതാ റിക്രൂട്ട്മെന്റ് ഭൂപടത്തിൽ കേരളത്തിന്റെ ചിത്രം തെളിഞ്ഞു നിൽക്കുന്നതും വിദ്യാസമ്പന്നരെന്നും സാംസ്കാരിക സമ്പന്നരെന്നും മേനി പറയുന്ന മലയാളിക്ക് താലിബാൻ കാട്ടാളത്തരങ്ങളെ നിശബ്ദമായി അംഗീകരിക്കാൻ കഴിയുന്നതും...

       രാഷ്ട്രീയമൊ, മതമൊ തന്റെ പ്രവർത്തന മേഘലയല്ല എന്നും ഞാൻ എന്റെ കാര്യം നോക്കി ജീവിക്കുന്നവരാണ് എന്ന മനോഭാവം പുലർത്തുന്ന നിഷ്കളങ്ക ചിത്തരും നിശ്ചല ചിന്തയിൽ നിന്നും പുറത്തു വന്നാൽ കൊള്ളാം... താലിബാൻ അഫ്ഗാനിൽ ക്രൂരമായി പീഡിപ്പിച്ചു കൊന്ന ഹാസ്യ കലാകാരൻ രാഷ്ട്രീയക്കാരനോ, മത വാദിയൊ ആയിരുന്നില്ല... മത തീവ്രവാദികൾ മനുഷ്യനെ ചിന്തിക്കാനും, ചിരിക്കാനും അനുവദിക്കില്ല എന്ന കഠിന നിഷ്ഠയുള്ളവരാണ്... മതം എന്ന ഒപ്പിയം സേവിച്ച് കറുത്തു പോയ ചിന്തയുള്ളവർ എന്തിനെന്നോ, ആരെയെന്നോ കാര്യമായ തിരിച്ചറിവില്ലാതെ കൊന്നു കെണ്ടേയിരിക്കുന്നു... കൊല്ലുവാൻ വേണ്ടി മാത്രം കൊന്നു കൊണ്ടേയിരിക്കുന്നു...

       ഇസ്ലാമിക ഭീകരവാദം കൺമുന്നിൽ കരുത്താർജ്ജിക്കുമ്പോൾ ഡി ജി പി പറഞ്ഞ സ്ലിപ്പിങ്ങ് സെല്ലുകളെക്കുറിച്ച് നമ്മൾ കൂടുതൽ ബോധവാന്മാരാകണം... ക്രിയാത്മകമായ രാഷ്ട്രീയ ഇടപെടലുകൾ പ്രതീക്ഷിക്കുക എന്ന സരസ കർമം മാത്രമേ നമുക്ക് മുൻപിലുള്ളൂ... ഉദ്യോഗസ്ഥ അധികാരികൾ വേണ്ടവിധത്തിൽ പ്രതിരോധങ്ങൾ തീർക്കുന്നുണ്ട് എന്ന് വിശ്വസ്സിക്കുകയുമാകാം... പക്ഷെ നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്ന വിശ്വാസവും ബോധ്യവും നമുക്ക് വേണം... ഇസ്ലാമിക ഭീകരവാദികളെ ഈ രാജ്യത്തിന്റെ അതിർത്തിക്കപ്പുറം നിഷ്ക്രീയമാക്കി നിർത്തുക എന്നത് ഇസ്ലാമിക സമൂഹം ഉൾപ്പെടെയുള്ള ഭൂരിഭക്ഷ സമൂഹത്തിന്റെ ആവശ്യമാണ്... ഭീകരവാദികൾക്ക് കൊല്ലാനും പീഢിപ്പിക്കാനും മനുഷ്യ ജീവികളെ വേണമെന്നു മാത്രമേ ഉള്ളൂ... അവരുടെ ഇര സ്വമതമായാലും ദയയൊ, ബന്ധുത്വമോ പ്രതീക്ഷക്കരുത്....

       പൊതു സമൂഹത്തിനൊ, പോലീസിനൊ, രഹസ്യാന്വേഷണ ഏജൻസികൾക്കോ സംശയം ജനിപ്പിക്കാതെ നമുക്കിടയിൽ ജിഹാദ് പ്രവർത്തനങ്ങളുമായി നടക്കുന്നവരാണ് സ്ലീപ്പർ സെല്ലുകൾ... 'സ്ലീപ്പർ സെല്ലുകൾ' എന്ന ഭയം കുറയ്ക്കുന്ന ഒരു പേരിൽ അവരെ വിളിക്കുന്നു എന്നല്ലാതെ അവർ എത്ര അധികം സജീവമാണെന്നതിന്റെ തെളിവാണ് കേരളത്തിൽ നിന്നും ഇത്രയധികം റിക്രൂട്ട്മെന്റുകൾ ഉണ്ടാകുന്നത്... സാധാരണ പശ്ചാത്തലത്തിൽ ജീവിക്കുന്ന വ്യക്തികളെ കണ്ടെത്തി ജിഹാദിന് തയ്യാറാക്കി ജീവന് യാതൊരു ഉറപ്പുമില്ലാത്ത കലാപഭൂമിയിലേക്ക് അയയ്ക്കാൻ പ്രാപ്തമാക്കണമെങ്കിൽ അതിന്റെ പിന്നിലെ അധ്വാനം ചെറുതല്ല... എത്ര അധികം ആൾക്കാർക്കിടയിൽ പ്രവർത്തനം നടത്തിയതിനു ശേഷമായിരിക്കും ഒരു ജിഹാദി യെ സജ്ഞനാക്കി വിദേശത്തേക്കയക്കാൻ കഴിയുക!?? അങ്ങനെയെങ്കിൽ എത്ര അധികം ആൾക്കാർ ജിഹാദിന് സജ്ജരായി ഈ മണ്ണിൽത്തന്നെ ഉണ്ടാകും??? അവർ നമുക്കിടയിലെ ആരൊക്കെയാണ്??? ഇവരെ പ്രലോഭിപ്പിക്കുന്ന ഘടകമെന്താണ്??? ജിഹാദിന്റെ വിത്തുകൾ ആദ്യമായി അവരുടെ മനസ്സിൽ വീഴ്ത്തിയതാരാണ്??? അവർ അതിനുപയോഗിച്ച മാർഗ്ഗം എന്താണ്??? നമ്മുടെ മണ്ണിൽ ജിഹാദ് പഠിപ്പിക്കുന്ന ഇടങ്ങൾ ഏതൊക്കെയാണ്??? അവരുടെ സമ്പത്ത് മാർഗ്ഗങ്ങൾ എന്തൊക്കെയാണ്??? ഹൂറികളും, മദ്യപ്പുഴയും എന്ന് തുടങ്ങുന്ന സ്വപ്ന ലോകത്തെ വിസ്മയങ്ങൾ മാത്രമാണോ അവരെ ആകർഷിക്കുന്ന ഘടകങ്ങൾ??? ഒരു മാസ് വിഭാഗത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ  'സ്ലീപ്പർ സെല്ലുകൾ' എന്ന പേരിൽ ലാഘവത്തോടെ അവഗണിക്കുമ്പോൾ അന്വേഷണ ഏജൻസികളുടെ പാടവവും ചോദ്യം ചെയ്യപ്പെടും...  

       സമൂഹത്തിലെ സ്വോഭാവീക ഒഴുക്കിന് അനുസ്സരിച്ച് ജീവിക്കുകയും ഒപ്പം സമൂഹത്തിൽ ആകമാനം വിദ്വേഷത്തിന്റെയും, വെറുപ്പിന്റെയും അണുക്കളെ പടർത്തുകയും ചെയ്യുകയാണ് സ്ളീപ്പർ സെല്ലുകൾ ചെയ്യുന്നത്... ഇതിനിടയിൽത്തന്നെ ഭാരതത്തിനകത്തൊ പുറത്തൊ പ്രത്യക്ഷ ജിഹാദിന് തയ്യാറായവരെ കണ്ടെത്തിക്കൊണ്ടുമിരിക്കും... പണം, ആയുധം, ഒളി സങ്കേതങ്ങൾ, മത പ്രചരണം, രാഷ്ട്രീയ കൂട്ടുകെട്ടുകൾ തുടങ്ങി അവശ്യ ഘടകങ്ങൾ കൂടി ചേർത്തു വെയ്ക്കുമ്പോൾ സ്ളീപ്പർ സെല്ലുകൾ Burning സെല്ലുകൾ ആയി മാറുന്നു... രാജ്യത്തിന്റെ അങ്ങോളമിങ്ങോളം സജീവമാകുന്ന Burning സെല്ലുകൾക്ക് രാജ്യത്താകമാനം ജിഹാദ് നടത്തുന്നതിന് കെല്പ്പ്പുണ്ടാകുമെന്നും നമ്മൾ ഭയപ്പെടണം...

       മാനായും, മാരീചനായും അവർ നമുക്കിടയിലുണ്ടെന്നുള്ളതാണ് സത്യം... മാരീച വേഷത്തെ തിരിച്ചറിയാൻ കുറച്ചെങ്കിലും എളുപ്പമാണ്... മത നിയമങ്ങൾ എന്ന പേരിൽ താലിബാൻ നടപ്പിലാക്കുന്ന ക്രൂരതകൾ ഇവിടെയും നടപ്പിലാക്കണമെന്ന് അതേ ആവേശത്തോടെ മൈക്ക് കെട്ടി ആളെക്കൂട്ടി വിളിച്ചു പറയുന്ന മാരീചവേഷങ്ങളെക്കാൾ അപകടകാരികളാണ് അതേ ആശയങ്ങൾ വൈകാരികമായും, നിശബ്ദമായും ഇവിടെ പ്രചരിപ്പിക്കുന്ന സമാന അസുര വിഭാഗത്തിന്റെ 'മാൻ' വേഷങ്ങൾ... ആതുര സേവന പ്രവർത്തകരായും, രാഷ്ട്രീയ പ്രവർത്തരായും, സുഹൃത്തായും, അയൽവാസിയായും, ഒപ്പം ജോലി ചെയ്യുന്നവരായും, സഹപാഠിയായും, പച്ച വെളിച്ചം പടർത്തുന്ന നിയമപാലകനായും അങ്ങനെ പല വേഷത്തിൽ അവരുണ്ട്... സജീവമായ സ്ലീപ്പർ സെല്ലുകൾ ഇത്രയധികമുണ്ടെന്ന് പോലീസ് ഡി ജി പി തന്നെ വെളുപ്പെടുത്തിയ അവസ്സരത്തിൽ സമൂഹത്തിൽ അത്ര അധികം പടർന്ന രീതിയിൽ അവരുണ്ടാകാതിരിക്കാൻ തരമില്ല... അപ്പോൾ അവരെവിടെ??? നമുക്കിടയിൽത്തന്നെ,, മറ്റെവിടെ!!?.... 

       ഏതൊരു വിഷയത്തോട് ചേർത്തു പിടിച്ചും ലോകത്ത് സംഭവിക്കുന്ന ഇസ്ലാമിന്റെ ദോഷം അവസ്ഥയെക്കുറിച്ച് അവർ പറഞ്ഞു കൊണ്ടിരിക്കും... ഭീകര പ്രവർത്തകരെ ന്യായീകരിച്ച് അവർ സംസാരിച്ചു കൊണ്ടിരിക്കും... മത നിയമങ്ങൾ ദൈവ കല്പനകളാണെന്ന് അവർ ഉദ്ബോധിപ്പിച്ചു കൊണ്ടിരിക്കും... ഈ രാജ്യത്ത് ഇസ്ലാമിക സമൂഹം ഭാവിയിൽ അനുഭവിക്കാൻ സാദ്ധ്യതയുള്ള ദുരിതങ്ങൾ എന്ന പേരിൽ അവർ പലതും പറഞ്ഞ് ഭയപ്പെടുത്തിക്കൊണ്ടിരിക്കും... ഒറ്റക്കെട്ടായി നിന്ന് രാഷ്ട്രീയമായി ഏറ്റവും മികച്ച വിലപേശൽ ശക്തിയായി മാറി അതു വഴി 'മത' ത്തെ ശക്തിപ്പെടുത്തേണ്ട ആവശ്യഗത മത സമൂഹത്തിൽ പ്രചരിപ്പിച്ചു കൊണ്ടേയിരിക്കും...

       അവർ 'ദേശീയത'എന്ന വികാരത്തെ ദുർബലമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനമായി പ്രവർത്തിക്കും... ബഹുഭൂരി പക്ഷം വരുന്ന ഇസ്ലാമിക സമൂഹത്തിനും എതിരല്ലാത്തതും  എന്നാൽ ഭീകര ആക്രമണങ്ങളെ വിമർശിക്കുന്നതുമായ ഒരു പ്രസ്ഥാവന ഏതെങ്കിലും ഒരുവൻ പറഞ്ഞാൽ  "നിങ്ങൾ ഇസ്ലാമിനോട് ഇത്രയും വിരോധം കൊണ്ടു നടക്കുകയായിരുന്നല്ലേ?" എന്ന ചോദ്യം ഉച്ചത്തിൽ തിരികെ ചോദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യും.... ഇന്ത്യൻ സൈന്യത്തിനും, ഇതര മതസ്ഥർക്കും തങ്ങളോട് ശത്രുതയാണെന്നും, അവർ വെറുപ്പോടെയാണ് തങ്ങളെ കാണുന്നതെന്നും മറ്റുള്ളവരെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരിക്കും... ഇങ്ങനെയൊക്കെ സമീപിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ സ്ലീപ്പർ സെല്ലുകളുടെ ഭാഗമോ, അവരുടെ പ്രബോധനങ്ങളിൽ സ്വാധീനിക്കപ്പെട്ടവരോ ആണെന്നു കരുതാം... ഈ പ്രബോധനങ്ങളിൽ നമ്മൾ വശംവദരായോ എന്ന് നമുക്ക് സ്വയവും പരീക്ഷിച്ചറിയാൻ കഴിയും... ഇസ്ളാമിക ഭീകരവാദത്തെയോ, മതത്തെയോ ആരെങ്കിലും വിമർശനാസ്‌പകമായി സമീപിച്ചാൽ ഒരുവന്റെ മനസ്സിൽ വിമർശകനെ "കൊന്നുകളയാൻ" ഉള്ള തോന്നലാണ് ആദ്യം വരുന്നതെങ്കിൽ ആ വ്യക്തി ഒരു മതമൗലികവാദി ആയിരിക്കുന്നു എന്നാണ് അർഥം...

       ഭാരതത്തിൽ ഇസ്ലാമിക തീവ്രവാദ ശക്തികളും, അവരുടെ സ്വാധീന ശക്തികളും പ്രതിസ്ഥാനത്തു നിർത്തി സംസാരിക്കുന്ന സംഘടനയാണ് സംഘപരിവാർ... ഭാരതത്തിൽ ഇസ്ലാമീക തീവ്രവാദത്തിന്റെ കാരണം തന്നെ സംഘപരിവാറാണെന്ന് പറഞ്ഞു കൊണ്ടാണ്  ഭീകരവാദ ശക്തികൾ അവരുടെ പ്രവർത്തനങ്ങളുടെ ന്യായീകരണം തുടങ്ങുന്നത്... ലോകത്ത് നൂറ്റി നാൽപ്പതിൽപ്പരം സജീവ ഭീകര പ്രസ്ഥാനങ്ങളുടെ കാരണം ഏത് സംഘ പരിവാറാണെന്നു ചോദിച്ചാൽ അത്തരം ചോദ്യങ്ങൾക്ക് അവർ ചെവി കൊടുക്കില്ല... താലിബാനും, അൽ ഖ്വയ്ദയ്ക്കും, ISIS നും തുല്യമായി സംഘപരിവാറിനെ പ്രതിഷ്ഠിച്ച് തങ്ങളുടെ പ്രവർത്തനങ്ങളെ ന്യായീകരിച്ച് മുന്നേറുക എന്ന തന്ത്രമാണ് ഇവിടെ സ്ലീപ്പർ സെല്ലുകൾ നടത്തുന്നത്... അവരുടെ സ്വാധീന ത്തിൽ പ്രവർത്തിക്കുന്ന ഇടതുപക്ഷ/ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകരും, മാധ്യമങ്ങളും ഭീകര പ്രസ്ഥാനങ്ങളെ സംഘ പരിവാറുമായി താരതമ്യം ചെയ്ത് സംസാരിച്ചു കൊണ്ട് അവർക്ക് കവറിനങ്ങ് ഫയർ തീർത്തു കൊടുക്കുന്നു... ഭീകര പ്രവർത്തനങ്ങളെ വിമർശിച്ചു സംസാരിക്കുന്നവനെ സംഘിയാക്കി പൊതു ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ച് "ഗാന്ധിയെ കൊന്നവരുടെ വർത്തമാനം കേട്ടോ" എന്ന ഒറ്റവരി മറുപടിയിൽ അവർ സകല ഭീകര പ്രവർത്തനങ്ങൾക്കും ന്യായീകരണം കണ്ടെത്തും... കൂടുതലായി വിമർശനം ഉയർത്തുന്നവന്,, ഏഴാം ക്ലാസിലെ ചരിത്ര പുസ്തകം പോലും തുറന്നു നോക്കിയിട്ടില്ലാത്തവന്റെ പക്കൽ നിന്നും "പോയി ചരിത്രം പഠിക്ക്" എന്ന ഉപദേശവും കിട്ടും... എത്ര ലഘുവായാണ് സ്ലീപ്പർ സെല്ലുകളേയും, അവരുടെ സ്വാധീനത്തിൽ പ്രവർത്തിക്കുന്നവരോ ഭീകര സംഘടനകളെയും, അവരുടെ പ്രവർത്തനങ്ങളേയും, സംഘപരിവാറുമായി താരതമ്യം ചെയ്ത്, ഇസ്ലാമിക തീവ്രവാദ പ്രവർത്തനങ്ങളെ ന്യായീകരിച്ച്, ഇതെല്ലാം ഇവിടെ ആവശ്യമുള്ള അതിജീവനത്തിന്റെ 'സമരങ്ങൾ' ആയി ചിത്രീകരിക്കുന്നത് എന്ന് നോക്കൂ... ഇസ്ലാമീക തീവ്രവാദത്തോട് അഭിനിവേശമില്ലാത്ത ആൾക്കാരെയും തങ്ങളുടെ ആശയ സ്വാധീനത്തിൽപ്പെടുത്തി തങ്ങൾക്കനുകൂലമായ ന്യായീകരണ ഉപകരണങ്ങളായി അവർ ഉപയോഗിക്കുന്നു എന്ന സത്യവും പലരും മനസ്സിലാക്കുന്നില്ല... 

       ഇവിടുത്തെ ഇസ്ലാമിക ഭീകര രാഷ്ട്രീയ പാർട്ടികൾ ഒഴികെയുള്ള മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് സംഘ പരിവാറിനെ എതിർക്കുന്നതിന് ഇസ്ലാമിക തീവ്രവാദികളുടെ സഹായമെന്തിനാണ്?? നിങ്ങൾ അവരെ സംഘപരിവാറുമായി താരതമ്യം ചെയ്ത് ഇസ്ലാമിക ഭീകര വാദത്തെ വെള്ള പൂശുന്നതെന്തിനാണ്?? നിങ്ങൾക്ക് ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിക്കാതെ സംഘ പരിവാറിനെ എതിർക്കാനുള്ള ശക്തിയും, ആശയങ്ങളും ബാക്കിയില്ലേ?? നിങ്ങളുടെ സംഘ പരിവാർ വിരോധത്തിന്റെ മറവിൽ ശക്തി പ്രാപിക്കുന്ന ഇസ്ലാമിക ഭീകരവാദത്തെ കണ്ടില്ലെന്നു നടിക്കുന്നതും, നിസ്സാരവല്ക്കരിക്കുന്നതും, ന്യായീകരിക്കുന്നതും എന്തിനാണ്?? അതല്ല മതഭീകരവാദം മുന്നോട്ടു വെയ്ക്കുന്ന മത ലോകത്തെ നിങ്ങളും പിൻതുണക്കുന്നുണ്ടോ?? നിങ്ങൾ നിങ്ങളോടും, രജ്യത്തോടും, വരും തലമുറയോടും ഉത്തരം പറയേണ്ടി വരില്ല... കാരണം ആ മത ലോകത്ത് നിങ്ങൾക്കും ശബ്ദിക്കാൻ അനുവാദമുണ്ടാകില്ല... നിങ്ങൾ ചെയ്യുന്ന ദ്രോഹത്തെക്കുറിച്ച് ഒരു വേളയെങ്കിലും സ്വതന്ത്ര പൗരനായി ഒന്നു ചിന്തിക്കണം എന്ന് അപേക്ഷിക്കുന്നു... ഒരു വേള കൂടി ഒരു പക്ഷെ നിങ്ങൾക്ക് അതിനുള്ള സമയം ലഭിച്ചു എന്ന് വരില്ല...

       ഇസ്ലാമിക ഭീകരവാദത്തോടും, സംഘ പരിവാറിനോടും തുല്യ അകലം പാലിക്കുന്നു എന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ കക്ഷികൾ ഇസ്ലാമിക ഭീകരവാദത്തെയു , സംഘ പരിവാറിനേയും നിങ്ങളുടെ പ്രത്യയ ശാസ്ത്രത്തിന് അനുസൃതമായി എതിർക്കുക... ഇസ്ലാമിക തീവ്രവാദത്തിന് ഒരിക്കലും തുല്യരല്ല സംഘ പരിവാർ എന്ന് നിങ്ങൾക്കും തിരിച്ചറിവുള്ളതാണ്... സംഘ പരിവാറിന്റെ തീവ്രവാദം ദേശീയതയാണ്... ഉത്തർ പ്രദേശിൽ ബീഫ് ഭക്ഷണത്തിന്റെ പേരിൽ നടന്ന അക്രമങ്ങളിൽ അധികവും സംഘ പരിവാറിനെതിരെ നടന്ന വ്യാജ പ്രചാരണങ്ങളാണെന്ന് തെളിഞ്ഞതാണ്... എങ്കിലും ഇടതു വലതന്മാർ താലിബാൻ തീവ്രവാദത്തേയും സംഘ പരിവാറുമായി താരതമ്യം ചെയ്ത് ലഘൂകരിച്ച് ഇസ്ലാമിക തീവ്രവാദത്തെ സഹായിക്കുന്നു... അഥവാ ഒരു സംഘപരിവാർ പ്രവർത്തകൻ ഭാരത മണ്ണിൽ ഏതെങ്കിലും വിധത്തിലുള്ള ഉള്ള അക്രമ പ്രവർത്തനങ്ങൾ നടത്തിയാൽ അത് ഈ മണ്ണിൽ പരിഹരിക്കാൻ കഴിയുന്ന ഒരു ക്രയിം മാത്രമേ ആകുന്നുള്ളൂ... സംഘപരിവാറിനെ നിയന്ത്രിക്കുന്ന ഒരു ശക്തിയും ഈ രാജ്യത്തിന് പുറത്തെ മണ്ണിൽ ഇല്ല... സംഘപരിവാർ  രാജ്യത്തൊരിടത്തും സ്ഫോടനങ്ങൾ നടത്തി ആൾക്കാരെ കൊന്നിട്ടില്ല... സംഘപരിവാർ ഒരിക്കലും ഭാരതത്തെ പല കഷ്ണങ്ങളാക്കി നുറുക്കണം എന്ന് പറഞ്ഞിട്ടില്ല... സംഘപരിവാറിന് വേണ്ടി എ കെ 47 പോലെയുള്ള ഉള്ള അത്യാധുനിക ആയുധങ്ങൾ ഒരു വിദേശ മണ്ണിൽ നിന്നും  എത്തിയതായി രാഷ്ട്രീയ മോഴകൾ പോലും ആരോപണം ഉന്നയിക്കുന്നില്ല... സംഘപരിവാറിന് ഒരു വിദേശരാജ്യങ്ങളിൽ നിന്നും ഫണ്ടിംഗ് ഇല്ല... സംഘപരിവാർ രാജ്യത്തെ അഹിന്ദുക്കളെ കൊന്നൊടുക്കണം എന്ന് പറയുന്നില്ല... എന്നിട്ടും ഇടതു വലതന്മാർ ഇസ്ലാമിക തീവ്രവാദത്തെ സംഘപരിവാറുമായി താരതമ്യം ചെയ്തു ലഘൂകരിക്കുന്നു...  മുസ്ലിം പൊതുസമൂഹത്തിന്റെ ഉന്നമനത്തിനായാണ് നിങ്ങൾ പ്രവർത്തിക്കുന്നത് എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്...ഇസ്ലാമിക ഭീകരവാദികളുമായി നിങ്ങൾക്കുള്ള ഡീൽ ആണ് ഇന്ന് ജനങ്ങൾക്ക് അറിയേണ്ടത്...

       ഇന്ത്യയുടെ സൈന്യം, സംവിധാനങ്ങൾ, സമ്പത്ത് അങ്ങനെയെല്ലാം കൈപ്പിടിയിൽ ഒതുക്കാൻ കഴിയുന്ന രാഷ്ട്രീയ, ഭരണ നേതൃത്വമായി വളർന്നു വരാൻ ഇസ്ലാമിക തീവ്രവാദികൾ ശ്രമിക്കുന്നതിനൊപ്പം തന്നെ ഇതര മതസ്ഥരേയും, തീവ്രവാദ ആശയങ്ങളെ പിൻതുണക്കാത്ത മുസ്ലീമുകളേയും കൊന്നൊടുക്കുക എന്ന അക്രമരീതികളും ഭീകരർ സ്വീകരിക്കാൻ സാദ്ധ്യത ഏറെയാണ്... ഇസ്ലാമിക ഭീകരത സ്ലീപ്പർ സെല്ലുകളായി നമ്മുടെ മണ്ണിലും, ഉഗ്രവിഷം പേറി അതിർത്തിക്ക് പുറത്തും നടനമാടുമ്പോൾ നമ്മുടെ മണ്ണിലും രക്തം ചിന്തുന്ന ഭീകരാക്രമണങ്ങൾ ഉണ്ടാകുമോ എന്ന ഭയം പങ്കുവെയ്ക്കാനുള്ള സ്വാതന്ത്രം എല്ലാവർക്കുമുണ്ട്... സമൂഹത്തിൽ പല വിധത്തിൽ ഒഴുക്കിവിട്ട വർഗ്ഗീയ വിഷം അതുപോലെ കുടിച്ചു മത്തുപിടിച്ചു നിൽക്കുന്ന അനേകായിരം പേർ സ്ലീപ്പർ സെല്ലുകളുടെയും, സജീവ ഭീകര പ്രവർത്തനങ്ങളുടേയും ഭാഗമല്ലാതെ തന്നെയും ഈ സമൂഹത്തിൽ ഉണ്ട്... എന്നു വെച്ചാൽ ഇതര മതസ്ഥരെ ഉന്മൂലനം ചെയ്യാനുള്ള കലാപം ഇവിടെ ഇസ്ലാമിക ഭീകരർ ആരംഭിച്ചാൽ മനസ്സുകൊണ്ട് അതേ ഉന്മൂലനത്തിന് തയ്യാറെടുത്തു നിൽക്കുന്ന അനേകായിരം പേർ ആ കലാപത്തിന്റെ ഭാഗമായിത്തീരും... രാഷ്രീയ രംഗത്തുള്ളവർ തങ്ങളെ പിൻതുണക്കുമെന്ന വിശ്വാസവും കലാപകാരികൾക്കുണ്ടാകും... ഹിന്ദു ഉൾപ്പെടെയുള്ള ഇതര മതസ്ഥരുടെ സംഘടനാ ശക്തിക്ക് യാതൊരു പ്രതിരോധവും തീർക്കാൻ കഴിയില്ല... കാരണം ഭയത്തോടെ കാണേണ്ട ആ കലാപത്തിലെ ആയുധങ്ങൾ തോക്കുകളും, ബോംബുകളുമായിരിക്കും... കേരളത്തിൽ ക്രിമിനൽ കേസുകളിൽ എത്ര എണ്ണത്തിൽ തോക്കുകളുടെ സാനിദ്ധ്യമുണ്ട്..? വളരെ വിരളമാണത്... ആയുധം കള്ളക്കടത്ത് നാളുകളായി നമ്മൾ വാർത്തകളിൽ കേൾക്കുന്നുമുണ്ട്... എങ്കിൽ ആ ആയുധങ്ങൾ എവിടെ!? കലാപത്തിന് കോപ്പു കൂട്ടുന്നവരുടെ പക്കൽത്തന്നെ എന്ന് മനസ്സിലാക്കണം... 

       വർഗ്ഗീയ കലാപം എന്ന പേരിൽ ഭീകരാക്രമണങ്ങൾക്കുള്ള സാദ്ധ്യതയാണ് നമ്മൾ കാണേണ്ടത്... വർഷങ്ങളായി കൃത്യമായ സാമൂഹിക പഠനത്തോടെ തയ്യാറെടുത്തിരിക്കുന്ന ഇസ്ലാമിക ഭീകരർക്ക് കേരളത്തിൽ ഒരു വംശത്തെത്തന്നെ ഇല്ലാതാക്കാൻ കേവലം ദീവസങ്ങൾ മതി... അത് സാദ്ധ്യമാണെന്ന് ചരിത്രത്തിൽ 1921 ൽ മലബാറിലും, കാശ്മീരിലും നമ്മൾ കണ്ടതാണ്... നൂറു വർഷത്തിൽ ഒരിക്കൽ വന്നു പോകുന്ന മഹാമാരി പോലെ നൂറു വർഷത്തിൽ ഒരിക്കൽ ഒരു വംശഹത്യാ കലാപവും ഞാൻ ഭയത്തോടെ കാണുന്നു... അംബദ്ക്കർ, ആനിബസന്റ്, കുമാരനാശാൻ, ഗാന്ധിജി, പൊറ്റക്കാട്, ടാഗോർ തുടങ്ങിയ മഹാന്മാരെപ്പോലും തള്ളിപ്പറഞ്ഞ് മലബാർ ലഹളയെ മഹത്വവൽക്കരിക്കാൻ ആൾക്കാരുള്ള ഈ നാട്ടിൽ ഇനിയും ഒരു വംശഹത്യ ഉണ്ടായാലും ന്യായീകരിക്കപ്പെടും... ഇസ്ലാമിക തീവ്രവാദത്തിന്റെ വിത്തുകൾ മനസ്സിൽ വീണവരേയും, അവരെ പിൻ തുണയ്ക്കുന്ന രാഷ്ട്രീയ പ്രവർത്തകരേയും, കപട മതേതരത്വം പുലമ്പുന്നവരേയും ആയിരം ബുദ്ധന്മാർ ചേർന്നിരുന്നു പ്രയത്നിച്ചാലും ബോധ തലത്തിൽ എത്തിക്കാൻ കഴിയില്ല എന്ന സത്യം അവശേഷിക്കുന്നതിനാൽ ഇനിയുമൊരു വംശഹത്യ ഒരു വലിയ സാധ്യത തന്നെയാണ്...

       ഇസ്ലാമിക ഭീകര ആക്രമണങ്ങളുടെ ഭയാനകത കാണിച്ചു തരാൻ നമ്മുടെ തൊട്ടടുത്ത് അഫ്ഗാനുണ്ട്... ആ ഭയാനകത മനസ്സിലാകാത്തവർ നമ്മൾ അരുമയായി വളർത്തിക്കൊണ്ട് വരുന്ന നമ്മുടെ പെൺ കുഞ്ഞുങ്ങളുടെ മുഖത്തേക്ക് നോക്കണം... മറ്റുള്ളവരെ തോക്കിൻ മുനയിൽ നിർത്തിക്കൊണ്ട് അവളെ മാറി മാറി ഭോഗിക്കുകയും, ലൈംഗീക അടിമകളാക്കുകയും, കൊന്നു കളയുന്നതും ചിന്തിച്ചു നോക്കൂ... ഹിജാബ് ധരിക്കാൻ വിസമ്മതിക്കുന്ന നമ്മുടെ അമ്മമാർ വെടി കൊണ്ട് വീഴുന്നത് ആലോചിക്കൂ... നമ്മുടെ വീടുകളും, സ്വത്തുവകകളും കൺമുന്നിൽ കത്തി അമരുന്നത് ഓർത്തു നോക്കൂ... സംഗീതവും, നൃത്തവും, സിനിമയും അങ്ങനെ നമ്മുടെ ഇഷ്ടങ്ങളെല്ലാം വിലക്കപ്പെടുന്ന ദുരന്തത്തെ കാണൂ... ഇസ്ലാം മതം സ്വീകരിക്കുക അല്ലെങ്കിൽ മരിക്കുക എന്ന രീതി ചിന്തിക്കൂ... അങ്ങനെ "നരകം" എന്ന സങ്കല്പം യാഥാർഥ്യമാകുന്നത് ചിന്തിച്ചു നോക്കൂ... ഭൂമിയിൽ നരകം തീർക്കാൻ ചുമതല ഏറ്റെടുത്തവരാണ് ഭീകരർ... ആ നരകത്തെ പ്രതിരോധിക്കുകയാണ് നമ്മുടെ ഏറ്റവും പ്രയാസകരമായ ദൗത്യം...

       മലബാർ ലഹളയുടെ പ്രഭാവ കേന്ദ്രം മലബാർ മാത്രം ആയിരുന്നു എങ്കിൽ ആവർത്തനം ആയിരം ഇരട്ടി പ്രഹരശേഷി ഉളളതും കേരളമാകെ ഒന്നാകെ പടരുന്നതും ആയിരിക്കും... ഇസ്ലാമിക തീവ്രവാദത്തെ തടുത്തു നിർത്താൻ മതത്തിന്റെ ഉള്ളിൽ നിന്നു തന്നെയുള്ള നിരീക്ഷണവും, ജാഗ്രതയും ആവശ്യമാണ്... 

       ഇനിയും ഒരു വംശഹത്യയും, വർഗ്ഗീയ കലാപമെന്ന പേരിലെ ഭീകരാക്രമണവും ഒരു ഭയം മാത്രമായി അവശേഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

[Rajesh Puliyanethu  

 Advocate, Haripad]