Friday 28 December 2012

സച്ചിന്‍റെ വിടവാങ്ങല്‍!!!!`!!




   സച്ചിന്‍ടെണ്ടുല്‍ക്കര്‍ എന്നാ വിസ്മയ പ്രതിഭ ഏകദിന ക്രിക്കറ്റില്‍ നിന്നും അരങ്ങൊഴിഞ്ഞു.. എന്നെങ്കിലും അത് സംഭവിക്കുമെന്ന് അറിയാമായിരുന്നു എങ്കിലും പെട്ടന്നൊരു ദിവസ്സം അത് കേട്ടപ്പോള്‍ ഞെട്ടിക്കുന്ന ഒരു ദുരന്ത വാര്‍ത്ത കേള്‍ക്കുന്നത് പോലെയാണ് തോന്നിയത്.. പ്രിയപ്പെട്ട ആരുടെയെങ്കിലും വേര്പാട് വാര്‍ത്തയോ, വലിയ ഒരു അപകട വാര്‍ത്തയോ മറ്റോ പെട്ടന്ന് കേള്‍ക്കേണ്ടി വരുമ്പോള്‍ തോന്നുന്ന ഒരു തരം അസുഖകരമായ വികാരം...

   ദിവസ്സങ്ങള്‍ പലത് പിന്നിട്ടിട്ടും ആ വാര്‍ത്ത ഉണ്ടാക്കിയ അസ്വസ്ഥത വിട്ടു മാറുന്നില്ല എന്നതാണ് സത്യം.....




[Rajesh Puliyanethu
 Advocate, Haripad]
--

Thursday 27 December 2012

"ധനം" ഒരു മരീചിക മാത്രം! തണലല്ല!!



       ഡാ, ഡാ  തമ്പി നീ എഴുനേറ്റുവാടാ??
തമ്പി അളിയന്‍റെ ഒരു ദിവസ്സം ആരംഭിക്കുകയാണ്. തമ്പിയുടെ സുഹൃത്തായ രാജു തമ്പിക്കൊരുകോളുമായി രാവിലെ വന്ന് വിളിക്കുകയാണ്‌..`..

       ഡാ ഒരു നല്ല കോളുണ്ട്‌..!`!! നീ ഇങ്ങനെ മൂടി പുതച്ചു കെടന്നോ..
എന്തവാടാ രാവിലെ? തമ്പി പുതപ്പ് വലിച്ചു മാറ്റി കൈലി വലിച്ചുടുത്ത്കൊണ്ട് എഴുനേറ്റ് വാതില്‍ തുറന്നു. എന്താടാ രാവിലെ കെടന്ന് കാറുന്നത്‌??

    ഡാ, ഒരു കൊളോണ്ട്, ഒരല്‍പം തരികിട കാണിച്ചാ ഇച്ചിരി കാശിങ്ങു പോരും! തമ്പി അളിയന്‍റെ വീട്ടിലോട്ടു കയറി കൊണ്ടുതന്നെ രാജു കാര്യം അവതരിപ്പിച്ചു.

   നീ കാര്യം പറ..

   ഡാ, നമ്മുടെ ലൈബ്രറി മൈതാനത്ത് ഒരു വലിയ ടീമിനെ എന്തോ പ്രദര്‍ശനം വരുന്നു. വലിയ എന്തോ കാര്യമാ, അവിടെ നമ്മളൊന്ന് കളിച്ചാ പ്രയോജനമുണ്ട്!

   അതിന് നമ്മക്കെന്തോ തേങ്ങാ കിട്ടുമെന്നാ നീ പറയുന്നത്?? വല്ലവരും വന്ന് എന്തോ വേണേ ഒണ്ടാക്കിയേച്ചു പോട്ട്, മനുഷ്യന്‍റെ ഒറക്കോം കളഞ്ഞു....

   തമ്പി പറഞ്ഞു നിര്‍ത്തിയിടത്ത് തന്നെ രാജു തുടങ്ങി...

   കൊളോണ്ടല്ലോ, അതല്ലേ ഞാന്‍ കൊച്ചു വെളുപ്പിനെതന്നെ ഇങ്ങു പൊന്നെ.

   തമ്പി, അവര് സാധനങ്ങള്‍ ഒക്കെ കൊണ്ട് വന്നിറക്കി തുടങ്ങി. കൊറേ സാധനങ്ങള്‍ ആയിക്കഴിയുമ്പോള്‍ വായനശാലയുടെ സ്ഥലത്ത് നടത്തത്തില്ല എന്ന് പറഞ്ഞ് നമുക്ക് തടയണം.

   തടഞ്ഞിട്ട്??

   എടാ വിഡ്ഢി, തടഞ്ഞു കഴിഞ്ഞാല്‍ അവര് തീര്‍ച്ചയായും ഒത്തുതീര്‍പ്പിന് വരും. അവിടെയാ നമുക്കുള്ള ചീ ചീ ഇരിക്കുന്നത്! മനസ്സിലായോ?

   നെനക്ക് ബുദ്ധി ഉണ്ടല്ലോടാ, പക്ഷെ എന്ത് പറഞ്ഞ് തടയും??

   നീയല്ലിയോ വായന ശാലയുടെ കൊണാണ്ടര്! അവിടെ നടത്തത്തില്ല എന്നങ്ങു പറയണം. തടയാന്‍ പ്രത്യേകിച്ച് കാരണം വല്ലോം വേണോ?? നീ പഴയ കമ്യുണിസ്റ്റ് അല്ലിയോ??

   അത് ശരിയാ, നമ്മള്‍ നേരത്തെ അവിടെ വല്ലോം നടത്താനിരുന്നതാ എന്ന് പറയാം. വേണ്ടിവന്നാ കേസ്സിനുപോയും തടയും എന്ന് പറയാം. തമ്പി അളിയനും രാജുവിന്‍റെ ആശയം കത്തിത്തുടങ്ങി.

   ഞാന്‍ വൈകിട്ടത്തെക്ക് കൊറച്ചാളെക്കൂട്ടി അങ്ങോട്ടു വരാം, നീയും കാണണം . എങ്ങനേം കൊറേ കാശോണ്ടാക്കിയാ മതിയാരുന്നു..

   തമ്പിയില്‍ കാര്യത്തിന്‍റെ ആവേശം കത്തി കയറി, ഒന്നെഴുനേറ്റു നിന്ന് മൂരി നിവര്‍ത്തി അകത്തേക്ക് തിരിഞ്ഞ് അയാള്‍ വിളിച്ചു പറഞ്ഞു. മീരേ ചായ...

   എടുത്തു വെച്ചിരുന്നത് പോലെ മീര രണ്ടു കപ്പ്‌ ചായയുമായി എത്തി,
രാജു ചേട്ടാ`, അമ്പിളിയോട് എന്നെ ഒന്ന് വിളിക്കാന്‍ പറയണേ, ഞാന്‍ വിളിച്ചിട്ട് കിട്ടുന്നില്ല, അത്രയും പറഞ്ഞ് അവള്‍ അകത്തേക്ക് പോയി.

   രാജു, നിനക്കെല്ലാം അറിയാമെല്ലോ! എങ്ങനെയും പണം ഉണ്ടാക്കിയെ പറ്റു! ഇവളെങ്ങനെ കഴിഞ്ഞിരുന്നതാ, ഇവളേം കുഞ്ഞിനേം അതുപോലെ പോറ്റാന്‍ പറ്റത്തില്ലേ ഇവനെന്തിനാ ഇതിനെ കേട്ടിയതെന്നൊക്കെ അടക്കത്തി പലരും ചോദിക്കുന്നോണ്ട്, എന്നെ കേക്കെ ആരും ഒന്നും പറയത്തില്ലന്നെ ഉള്ളു.

   അതൊക്കെ മാറുമെടാ, മീര എന്താ പറയുന്നത്??

   അവള്‍ക്ക് വലിയ സന്തോഷമാ, ഞാന്‍ ആദ്യം പരിചയപ്പെട്ട കാലത്തേതു പോലെ തന്നെ ഇപ്പോഴും, ഒരുമാറ്റവുമില്ല. അതാ കൂടുതല്‍ സങ്കടം. ഹാ! അതൊക്കെ പോട്ടെ, നീ വൈകിട്ട് വായനശാലയുടെ അങ്ങോട്ട്‌ വാ.....
തല്ക്കാലം ഒന്ന് പിടിച്ചു നില്‍ക്കാനുള്ള തോന്ന് വന്നു ചേര്‍ന്നതിന്റെ സന്തോഷത്തില്‍ തമ്പി കാര്യങ്ങള്‍ ഉഷാറാക്കി....

   നേരം വൈകി, വായനശാല മൈതാനത്ത് തമ്പി അളിയനും സംഘവും ഒപ്പം രാജുവും വട്ടമിട്ട് നില്‍ക്കുന്നുണ്ട്. മുദ്രാവാക്യം വിളിയുമായി ഒരു പരസ്യമായ തടയല്‍ പരിപാടി തല്ക്കാലം അവര്‍ക്കില്ല. കാരണം ഒതുക്കത്തില്‍  ഉള്ള കച്ചവടമാണ് നേരത്തെ രാജു പറഞ്ഞ ' ചീ  ചീ' ക്ക് നല്ലത്.

   കുറേ വണ്ടികളില്‍ എന്തൊക്കെയോ വലിയ സാധനങ്ങള്‍ കൊണ്ടുവന്നിറക്കു ന്നുണ്ട്, കാര്യപരിപാടികള്‍ക്ക് പ്രത്യേകിച്ച് നീക്കമോന്നുമില്ല. എന്നെകൊണ്ട്‌ നിങ്ങള്‍ക്കൊന്നും വേണ്ടേ എന്ന് ചോദിച്ചുകൊണ്ട് സമയം മാത്രം മുന്നോട്ടു പോയി.

   തമ്പി; ചെറിയ കളിയൊന്നുമല്ല, സാധനങ്ങള്‍ ഒക്കെ കൊണ്ടുവന്ന് തട്ടുന്നത് കണ്ടിട്ട് കാശുമുടക്ക് ഏറെഉള്ള മട്ടാ, അപ്പൊ അതിനൊപ്പം പിടിപാടും എല്ലാം അവര്‍ക്ക് കാണും! കളി നമ്മടെ കയ്യിനിക്കുവോ തമ്പി?? രാജു സംശയത്തിന്‍റെ വാതിലും തുറന്നിട്ടു.

   പിന്നെ എന്തോ ആണെന്ന് വിചാരിച്ചാ ചാടി ഇറങ്ങിയത്‌?? നമ്മളെ ഇവിടെ കാണുമ്പോളെ അവര് വിളിച്ചു വല്ലതും തരുമെന്ന് വിചാരിച്ചോ? തമ്പി ഇതിനെ റങ്ങിയിട്ടുണ്ടെങ്കില്‍ കൊണ്ടേവരൂ!! അല്ലെങ്കില്‍ ഇതെല്ലാം തീവെച്ച് കളഞ്ഞാലും ഞാന്‍ പിടിച്ചെടത്തുവെച്ച് ഞാന്‍ അറക്കും...

   പറഞ്ഞു തീരുന്നതിന് മുന്‍പ് തന്നെ രാജു ഇടപെട്ടു, ഡാ ഒരു വലിയകാറിങ്ങോട്ട്‌ വരുന്നുണ്ട്. അകലേക്ക്‌ നോട്ടത്തെ ഉടക്കി നിര്‍ത്തി അയാള്‍ പറഞ്ഞു
 
   വായനശാല കെട്ടിടത്തിലിരുന്നുകൊണ്ട്  മൈതാനത്തെ ചലനങ്ങള്‍ വീക്ഷിച്ചുകൊണ്ടിരുന്ന തമ്പിയുടെയും രാജുവിന്റെയും അടുത്തേക്ക് രാമു എന്നാ ഒരു സഹയാത്രികനായ തമ്പി അനുയായി അല്‍പ്പം തിടുക്കത്തില്‍ വന്ന്..

   തമ്പി അണ്ണാ, പരിപാടിയുടെ മെയിന്‍ ആള്‍ക്കാര്‍ വന്നിട്ടുണ്ട്. വല്ലോം പോയി പറയാനുണ്ടെങ്കില്‍ ഇപ്പഴേ പറയണം..

   അത് കേട്ടപാടെ തന്നെ തമ്പി താന്‍ ഇരുന്നിരുന്ന ഡെസ്ക്കിന് മുകളില്‍ നിന്നിറങ്ങി ആരോടും ഒന്നും മിണ്ടാതെ നേരെ നടന്നു; രാജുവും തമ്പി അളിയനെ അനുഗമിച്ചു.

   തമ്പി നേരെ മൈതാനത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍മ്മിച്ചിട്ടുള്ള കൂടാരത്തിലേക്ക്‌ പോയി. അവിടെ ഒരു മാനേജര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

   തമ്പിയും, രാജുവും കൂടി അയാളുടെ മുറിയിലേക്ക് കയറി. തമ്പി സ്വയം പരിചയപ്പെടുത്തി.
   ഞാന്‍ രാജന്‍ തമ്പി. ഈ മൈതാനം ഉള്‍പ്പെടെയുള്ള സ്ഥലം ഞങ്ങളുടെ വായനശാലയുടെ വകയാണ്. ഞാന്‍ അതിന്‍റെ സെക്രട്ടറിയാണ്. കൂടാതെ ഇവിടുത്തെ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തകനുമാണ്.

   മാനേജര്‍ ഉപചാരപൂര്‍വ്വം അവരോട് ഇരിക്കാന്‍ പറഞ്ഞു. ഇരുന്ന നിമിഷം തന്നെ തമ്പി സംസ്സാരിച്ചു തുടങ്ങി.

   ഞങ്ങള്‍ വന്നകാര്യം പറയാം, വായനശാലയുടെ സ്ഥലത്ത് പ്രദര്‍ശനമോ മറ്റു പരിപാടികളോ ഒന്നും ഞങ്ങള്‍ അനുവദിക്കില്ല. വായനശാലയുടെ ഭാരവാഹികളോടോന്നും തന്നെ ആലോചിക്കാതെ ഉള്ള ഈ പരിപാടികള്‍ ഒരു കാരണവശാലും ഇവിടെ നടക്കില്ല. മൈതാനത്ത് ഇറക്കിവെച്ചിട്ടുള്ള സാധനസാമഗ്രികള്‍ എത്രയും പെട്ടന്ന് നീക്കം ചെയ്തു തരികയും വേണം.

   കാഴ്ചയില്‍ തന്നെ ഒരു മാന്യന്റെയും, വിനയാന്വിതന്റെയും ലക്ഷണങ്ങള്‍ തോന്നിക്കുന്ന മാനേജര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആ വ്യക്തി തന്‍റെ സര്‍ഗ്ഗസ്വഭാവം കൈവിടാതെ തന്നെ മറുപടി നല്‍കി.

   ചുമതലപ്പെട്ട ആള്‍ക്കാരോട് ആലോചിക്കേണ്ട എന്ന് കരുതിയല്ല, വായന ശാലയുടെ ഭൂമി ആണെന്ന് അറിഞ്ഞിട്ടുമല്ല, പഞ്ചായത്തില്‍ നിന്ന് അനുമതി കിട്ടി; ഞങ്ങള്‍ കാര്യങ്ങള്‍ മുന്നോട്ടു നീക്കി. അത്രേ ഉള്ളു. പരിഹരിക്കാവുന്ന കാര്യങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇത്രയും കാര്യങ്ങള്‍ മുന്നോട്ടു പോയിട്ട് ഇനി മുടക്കം പറഞ്ഞാല്‍......., ഒന്ന് നിര്‍ത്തി അദ്ദേഹം തുടര്‍ന്നു...
   മാത്രമല്ല ഇവിടെ ഞങ്ങള്‍ പ്രദര്‍ശനം ഒന്നുമല്ല ഉദ്ദേശിക്കുന്നത്, മറിച്ച് ഒരു മാസ്സം നീണ്ടു നില്‍ക്കുന്ന ഒരു മെഡിക്കല്‍ ക്യാമ്പ് ആണ്. ഏതു രോഗം കൊണ്ട് ബുദ്ധി മുട്ടുന്നവര്‍ക്കും പരിപൂര്‍ണ്ണമായും സൗജന്യമായ തുടര്‍ ചികല്‍സ്സ; അതെത്ര ചെലവേറിയതാണെങ്കിലും!! അങ്ങനെ ഒരു കാര്യത്തിന് നിങ്ങള്‍ ചെറുപ്പക്കാര്‍ എതിര് നില്‍ക്കെരുതെന്നാണ് എന്‍റെ അപേക്ഷ. ആയിരങ്ങള്‍ക്ക് പ്രയോജനമുണ്ടാകുന്ന കാര്യമാണത്.

   അല്‍പ്പം പരുഷസ്വഭാവം പ്രകടിപ്പിച്ചു കൊണ്ട് തമ്പി മറുപടി നല്‍കി. നല്ല കാര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരാ ഞങ്ങള്‍ എന്നാ പതിവ് പല്ലവി വേണ്ട.. ഇവിടെ ഒരു പുഷ്പഫല പ്രദര്‍ശനം നടത്താന്‍ നേരത്തെ ഞങ്ങള്‍ അധ്വാനം തുടങ്ങിയതാ. അത് കഴിഞ്ഞ് ഇതു നോക്കാം. പിന്നെ വായനശാലയുടെ ഭൂമിക്ക് പഞ്ചായത്ത് അനുമതി നല്‍കിയതെങ്ങനെ എന്നും എനിക്കറിയണം..

   ഇത്രയും പറഞ്ഞുകൊണ്ട് തമ്പി തിരിഞ്ഞു നടന്നു.  മൂന്നാലടി മുന്നേറിയപ്പോള്‍  പുറകില്‍ നിന്നും, ഇത് ചന്ദ്ര മൗലാശ്രമത്തിന്‍റെ ഒരു സംരംഭമാണ്.

   ഒന്നു നിന്നുതിരിഞ്ഞു കൊണ്ട് തമ്പി മറുപടി പറഞ്ഞു തിരിഞ്ഞു നടന്നു.

   ആശ്രമങ്ങളെ ഞങ്ങള്‍ക്ക് മതിപ്പുമില്ല, ഭയവുമില്ല!!

   തമ്പി അളിയനും, രാജുവും തങ്ങളുടെ സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും കാര്യപരിപാടികള്‍ പലതും ചര്‍ച്ച ചെയ്തതിനു ശേഷം തമ്പിയുടെ വീട്ടില്‍ കൂടിയിരിക്കുകയാണ്.

   സംഗതി ചന്ദ്രമൗലാശ്രമത്തിന്‍റെതാണെന്ന് എനിക്കറിയത്തില്ലാരുന്നു തമ്പി!
ഇതിപ്പം മെഡിക്കല്‍ ക്യാമ്പ് എന്നോക്കെപ്പറയുംപോള്‍, ഒരുപാട് പിന്തുണ കിട്ടും. പണി പാളുവോടാ??

   ഒരുപണീം പാളത്തില്ല; എടാ ഒരു ആശ്രമത്തിന്‍റെ പരിപാടി എന്നുപറഞ്ഞ് പാര്‍ട്ടിക്ക് നമ്മളെ തള്ളിക്കളയാന്‍ പറ്റുമോ? ഈ അശ്രമത്തിനെതിരെതന്നെ പാര്‍ട്ടി എത്ര പ്രസ്താവനകള്‍ ഇറക്കിയിട്ടോണ്ട്? അതുമാത്രമല്ല ഇതുപോലൊരു ആശ്രമം ജനങ്ങള്‍ക്കിടയില്‍ ഇത്രയും വലിയ ഒരു പരിപാടി നടത്തി വിജയിപ്പിച്ചാല്‍ അതിന്‍റെ ഗുണം ഒരുതരത്തിലും നമ്മുടെ പാര്‍ട്ടിക്ക് കിട്ടത്തുമില്ല!! മറിച്ചു ദോഷമാണ് താനും.

   അതൊക്കെ ശരിയാ, പക്ഷെ പ്രത്യക്ഷമായി പാര്‍ട്ടി നമ്മളെ സപ്പോര്‍ട്ട് ചെയ്യുമെന്നെനിക്ക് തോന്നുന്നില്ല..

     പ്രത്യക്ഷമായിട്ടോന്നും വേണ്ടാ, എല്ലാം പാര്‍ട്ടി പ്രത്യക്ഷമായി നിന്നാണോ ചെയ്യുന്നത്? എതിര് നില്‍ക്കാതിരുന്നാമതി...
    എതിര് നില്‍ക്കാനോട്ടുപറ്റത്തുമില്ല!!

   തികഞ്ഞ ആത്മവിശ്വാസ്സത്തോടെ തന്നെ തമ്പി അളിയന്‍ തന്‍റെ നിലപാടില്‍ ഉറച്ചു നിന്നു.

   പിറ്റേ ദിവസ്സം രാവിലെ തമ്പി അളിയന്‍ ചായയും കുടിച്ച്കൊണ്ട് പത്രവും വായിച്ച് വീടിന്‍റെ ഉമ്മറത്ത് ഇരിക്കുകയായിരുന്നു. വീടിന്‍റെ പടി കടന്ന് അകത്തേക്ക് വരുന്നയാളില്‍ കണ്ണുംനട്ട് തമ്പി ഇരുന്നിടതുതന്നെ ഇരുന്നു. അയാള്‍ അടുത്തെത്തിയപ്പോള്‍......`...

   എന്താടാ ശിവന്‍കുട്ടി?? തങ്ങളുടെ പാര്‍ട്ടി ആഫീസ്സിലെ കീശ്മാതിയോട് തമ്പി  ആരാഞ്ഞു...

   തമ്പി അണ്ണനെ കാണണമെന്ന് സെക്രട്ടറി പറഞ്ഞു. വിളിച്ചോണ്ട് ചെല്ലാന്‍ പറഞ്ഞു.

   എന്താടാ കാര്യം?

   ആ !!

   ക്ഹ, ഞാന്‍ വന്നോളാം, നീ പൊക്കോ.

   അണ്ണാ, 10 മണിക്ക് മുന്നെതന്നെ വരണം...

   ക്ഹ, നീ പൊക്കോ........

   തമ്പി അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനായി പത്തുമണിക്കുതന്നെ പാര്‍ട്ടി ഓഫീസില്‍ എത്തി. പാര്‍ട്ടി സെക്രെട്ടറി ചന്ദ്രന്‍ സഖാവിനെ കൂടാതെ ഉണ്ടായിരുന്ന മറ്റു ചില ഭാരവാഹികള്‍ ഉള്‍പ്പെടെ പത്തു പന്ത്രണ്ട് പേര്‍ അവിടെ കണ്ടു.

   തമ്പി കയറിചെന്നപ്പോള്‍തന്നെ അവര്‍ എന്തോ ഗൌരവമായ ചര്‍ച്ചയിലായിരുന്നു.

   തമ്പി അളിയന്‍ കടന്നു ചെന്നപാടെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം അയാളായി.

   ചന്ദ്രന്‍ സഖാവ് തന്നെ ചോദ്യം ഉന്നയിച്ചുകൊണ്ട് തുടങ്ങി..

   തമ്പി, ഇന്നലെ എന്തായിരുന്നു വായനശാലയില്‍ പ്രശ്നം??

   വായനശാലയില്‍ പ്രശ്നം ഒന്നുമുണ്ടായില്ല, പിന്നെ നമ്മുടെ വായനശാലയുടെ സ്ഥലത്ത് ചെലര് എന്തോപരിപാടി നടത്താന്‍ കൊറേ സാധനങ്ങള്‍ കൊണ്ടെറക്കി, അത് ഞാന്‍ തടഞ്ഞു. അതെല്ലാം എടുത്തു മാറ്റണമെന്നും പറഞ്ഞു. അത്രേ ഉള്ളു.

   താനാരാടോ അതൊക്കെപ്പറയാനും തടയാനുമൊക്കെ?? തമ്പിയുമായി വിഭാഗീയമായ വിരോധം സൂക്ഷിക്കുന്ന നേതാവിന്‍റെ വകയായിരുന്നു ആചോദ്യം.

   വായനശാലയുടെ വകയാണ് സ്ഥലം. ഞാനാണ് വായനശാലയുടെ സെക്രട്ടറി. ആ നിലയില്‍ തടഞ്ഞു. അതിലെന്താ കുഴപ്പം??

   അവിടാരും ഒന്നും തടയാനൊന്നും പോകുന്നില്ല, സെക്രട്ടറിയുമില്ല, വായനക്കാരുമില്ല. കേട്ടല്ലോ..

   എന്തുകൊണ്ട് ഇല്ല?? അതുമാത്രമല്ല നിങ്ങളാരാ ഇങ്ങനെ തീരുമാനമൊക്കെ പറയാന്‍? വിഭാഗീയത വിഷയത്തെ വിഴുങ്ങാന്‍ പോകുന്നനിലയിലെക്കെത്തി.

   അപ്പോഴേക്കും ചന്ദ്രന്‍ സഖാവ് ഇടപെട്ടു സംസ്സാരിച്ചു. ഗംഗാധരന്‍ പറഞ്ഞത് തന്നെയാ പാര്‍ട്ടിയുടെ നിലപാട്. തമ്പി ഇനി ആ കാര്യത്തില്‍ ഇടപെടേണ്ട!!

  തന്‍റെ എതിര്‍ ചേരിയിലെ വീര സഖാക്കള്‍ ഒന്നടങ്കം തന്നെ എതിര്‍ക്കാനുള്ള തയ്യാറെടുപ്പിലാണെന്നത് കണ്ട് തമ്പി അളിയന് തന്‍റെ നിയന്ത്രണം വിട്ടുപോയി. അയാള്‍ തീര്‍ത്തും ചടുലമായി സംസാരിച്ചു തുടങ്ങി!

   പാര്‍ട്ടിയുടെ കണ്ണില്‍ എന്ത് തെറ്റാ ഞാന്‍ ചെയ്തത്?? എന്നുമുതലാ പാര്‍ട്ടി ആശ്രമങ്ങളുടെ പിന്തുണക്കാരായത്?? ഇതേ ആശ്രമത്തിനെതിരെ ഔദ്യോകികമായിത്തന്നെ പാര്‍ട്ടി എത്ര പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്?? പിന്നെ പാര്‍ട്ടിയുടെ വളര്‍ച്ചക്കും ഗുണം ചെയ്യുന്നതോന്നുമല്ലല്ലോ, അവരിവിടെ വന്നു പരിപാടി നടത്തിയെച്ചു പോയാ നമുക്ക് ക്ഷീണമേ ഉണ്ടാകൂ. പിന്നെ പാര്‍ട്ടിയുടെ പിന്തുണ ഇല്ലെങ്കിലും വായനശാലയുടെ സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ തടയും.

   തമ്പി അങ്ങനെ ചെയ്‌താല്‍ അതിനെ ഗുരുതരമായ അച്ചടക്കലംഘനമായി കാണേണ്ടി വരും. നടപടിയും ഉണ്ടാകും. തമ്പിയുടെ ഭാഗത്ത് യാതൊരു നീതിയുമില്ല.  ശാസനയുടെ ആ സ്വരം പാര്‍ട്ടി സെക്രെട്ടറിയുടെതായിരുന്നു.

   ചന്ദ്രന്‍ സഖാവ് തമ്പിയെ ഒരുപാട് ഭയപ്പെടുത്തരുത്. പാര്‍ട്ടി തീരുമാനമെന്ന് പറഞ്ഞ് പലതും ഞാന്‍ ചെയ്തിട്ടുണ്ട്. അന്നൊന്നും അതിലെ നീതിയും ന്യായവും ഞാന്‍ തെരക്കിയിട്ടില്ല. നീതിയും ന്യായവും ഒക്കെ നോക്കിയാ ആ ജോലികളോക്കെ നിങ്ങളെന്നെ ഏല്‍പ്പിച്ചതെന്നെനിക്കറിയത്തില്ലാരുന്നു. എന്നെക്കൊണ്ടാരും ഭാണ്ഡം അഴിപ്പിക്കരുത്!! അത്രയും പറഞ്ഞുകൊണ്ട് തമ്പി നിന്നിടത്തുനിന്നു തിരിഞ്ഞു. നടന്നു തുടങ്ങുന്നതിനു മുന്‍പ് ഒന്നുകൂടി പറയാന്‍ അയാള്‍ മറന്നില്ല
   തമ്പി ഇറങ്ങിത്തിരിച്ചതുമായിത്തന്നെ മുന്നോട്ടു പോകും...

   തമ്പി മുറി വിട്ടു പുറത്തു വരുന്നതും കാത്ത് അക്ഷമരായി രാജുവും സംഘവും കാത്തു നില്‍പ്പുണ്ടായിരുന്നു.

   തന്നെ അനുഗമിച്ചു അക്ഷമരായി കൂടെ നടന്ന രാജുവിനോടും മറ്റുമായി തമ്പി ഗൌരവത്തോടെ പറഞ്ഞു... നമുക്കിന്നുതന്നെ വിജയന്‍ മാസ്റ്ററെ കാണണം. തമ്പി അളിയന്‍ ഉള്‍പ്പെടുന്ന; യഥാര്‍ഥ- യാഥാസ്ഥിതിക കമ്യുണിസ്റ്റുകള്‍  എന്നവകാശപ്പെടുന്ന വിഭാഗീക ഗ്രൂപ്പിന്‍റെ നേതാവാണദ്ദേഹം!!  തമ്പി അളിയന്‍റെ പാര്‍ട്ടിയിലെ രക്ഷകനും, തമ്പിയുടെ നേതാവും അദ്ദേഹമാണ്.

   വിജയന്‍ മാസ്റ്ററെ കാണുന്നതിന് തമ്പി അന്നു തന്നെ സമയം കണ്ടെത്തി. തനിക്കെതിരെ എതിര്‍ ഗ്രൂപ്പുകളില്‍ ഉരുത്തിരിഞ്ഞ വിഭാഗീയതയുടെ നിറമുള്ള പരാമര്‍ശങ്ങളെയും നിലപാടുകളെയും കുറിച്ച് തമ്പി മാസ്റ്റര്‍ക്ക് വിവരിച്ചു കൊടുത്തു. ഇവിടെ പരാജയപ്പെട്ടാല്‍ അത് നമ്മുടെ ചേരിക്കും, പാര്‍ട്ടിക്കും ഉണ്ടാക്കുന്ന ക്ഷീണത്തെക്കുരിച്ചും, എതിര്‍ വിഭാഗം ഉണ്ടാക്കാന്‍ സാധ്യതയുള്ള മേല്‍ക്കൈയ്യെക്കുറിച്ചും ഒക്കെ തമ്പി പരാമര്‍ശിച്ചു. എല്ലാത്തിനും ഉപരി ഗങ്ങാധരന്റെയും, ചന്ദ്രന്‍ സഖാവിന്റെയുമൊക്കെ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടുകളെയും തമ്പി വിവരിച്ചു.

   എല്ലാം വിശദമായി കേട്ട് വിജയന്‍ മാസ്റ്റര്‍ തമ്പിയോടായി ചോദിച്ചു. ഇവിടെ നീ  ഇത്രയും കടുംപിടുത്തം പിടിക്കാന്‍ കാരണമെന്താ??

   വായനശാലാ മൈതാനത്ത് അങ്ങനെ ഒരു പരിപാടി നടത്തുന്നതിനെക്കുറിച്ച്   ഞങ്ങളോടോന്നും ആരും ആലോചിച്ചില്ല. എന്തും ആകുമെന്ന അഹങ്കാരത്തിലാ അവരതിന് തുടങ്ങിയത്. പിന്നെ ചന്ദ്രമൌലാശ്രമത്തിനോടു പാര്‍ട്ടി എന്നും വിരുദ്ധനിലപാടാണ് എടുത്തിട്ടുള്ളത് എന്നതുകൊണ്ട്‌ തുറന്ന് എതിര്‍ക്കുന്നതിന് ആലോചിക്കേണ്ടി വന്നില്ല.
 
   കാര്യങ്ങളുടെ വിശദീകരണത്തിന് ഒരു നിമിഷത്തെ ഇടവേളനല്‍കി തമ്പി പറഞ്ഞു ..

   ഇനി ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല മാസ്റ്റെര്‍...`. അഭിമാനപ്രശ്നമാണ്. കൂടാതെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് ചില പ്രദര്‍ശനങ്ങള്‍ ഒക്കെ അവിടെ നടത്താനുള്ള ഒരുക്കങ്ങളും തുടങ്ങി..

   ഈ പറഞ്ഞതിലോക്കെ വലുതല്ലേ തമ്പി ഒരു മെഡിക്കല്‍ ക്യാമ്പ്? അതും സൌജന്യമായി! എത്ര ആള്‍ക്കാര്‍ക്ക് അതിന്‍റെ ഗുണം കിട്ടും! നമ്മളതിനെ എതിര്‍ക്കുന്നത് ശരിയാണോ? തന്റെ മനസ്സിലെ അസ്വസ്ഥതകള്‍ വെളിവാക്കി വിജയന്‍ മാസ്റ്റര്‍ അത്രയും പറഞ്ഞ് ഒരു അര്‍ഥവിരാമമിട്ട് തുടര്‍ന്നു....

   തമ്പി ഇപ്പോപൊയ്ക്കോളൂ, നാളെ വൈകിട്ട് എന്നെ വന്ന്‍ കാണൂ....

   രാജുവും തമ്പി അളിയനും വീണ്ടും വായനശാലയില്‍ സമ്മേളിച്ചു..

   മൈതാനത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് വല്ലാത്ത വേഗത കൈവന്നിരിക്കുന്നതായി തമ്പി അളിയന് തോന്നി. അവിടെ ഉയര്‍ന്ന ഓരോ കല്‍കെട്ടുകളും തന്‍റെ ആത്മാഭിമാനത്തിന് മീതേ പണിതുയര്‍ത്തുന്നവയാണെന്ന് അയാള്‍ക്ക്‌ അനുഭവപ്പെട്ടു. തന്‍റെ ശവകുടീരത്തിന് മീതെയാണ് ആസ്ബസ്റ്റോസ് ഷീറ്റുകള്‍ കൊണ്ട് മൂടുന്നതെന്ന് അയാള്‍ കരുതി.

   ആത്മഗതം പോലെ തമ്പി പറഞ്ഞു; നാളെ വൈകിട്ട് വിജയന്‍ മാസ്റ്ററുടെ തീരുമാനം വരുന്നതുവരെ നമുക്കു വിശ്രമം.

   വായനശാലാ കെട്ടിടത്തിന്‍റെ ജനാലയില്‍ കൂടി മൈതാനത്തെ പ്രവര്‍ത്തനനങ്ങള്‍ വീക്ഷിച്ചു കൊണ്ടിരുന്ന തമ്പിയുടെ പിന്നില്‍ നിന്നും രാജു വിന്‍റെ ചോദ്യം.

   തമ്പി, വിജയന്‍ മാസ്റ്ററുടെ തീരുമാനം നമുക്കെതിരാണെങ്കില്‍ എന്താ പരിപാടി??

   ഇനി നീ മുന്‍പ് പറഞ്ഞത് പോലെയുള്ള ഒത്തുതീര്‍പ്പുകളോന്നുമില്ല! ഇനി ഇത് നമ്മുടെ അഭിമാനപ്രശ്നമാണ്. എങ്ങനെയും പരിപാടി തടഞ്ഞേ മതിയാകൂ.

   അതത്ര എളുപ്പമാണോ തമ്പി?? ഓരോ ദിവസ്സങ്ങള്‍ മുന്‍പോട്ടു പോകുന്തോറും ചന്ദ്രമൌലാശ്രമത്തിന്‍റെ പണം മുടക്കും കൂടിവരും. സ്റ്റേറ്റ് ലെവലിലുള്ള ഒരു പ്രശ്നമായിരുന്നെങ്കില്‍ വല്ലതും നടന്നേനെ. ഇതിപ്പോ ഇത്രേം മുന്‍പോട്ടു പോയിട്ട് തടയാന്‍ കഴിയുമോ! അതുമാത്രമല്ല, വിജയന്‍ മാസ്റ്ററുടെ നിലപാടും നമുക്ക് വിശ്വസ്സിക്ക വയ്യ.

   എന്തായാലും നാളെ വിജയന്‍ മാസ്റ്ററെ കാണട്ടെ, ഞാന്‍ എന്തായാലും ചിലത് തീരുമാനിച്ചിട്ടുണ്ട്. അത് നാളെ മാസ്റ്ററെ കണ്ടതിനുശേഷം പറയാം!!

   വിജയന്‍ മാസ്റ്ററെ കാണുന്നതിനുള്ള ഇടവേള പാഴാക്കിക്കളയുന്നതിന് തമ്പി തയ്യാറല്ലായിരുന്നു. പിറ്റേദിവസ്സം രാവിലെതന്നെ തമ്പി തന്‍റെ സുഹൃത്ത് കൂടിയായ അഡ്വക്കേറ്റ് സുരേഷിന്‍റെ അടുത്തെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയായ സുരേഷിനോട് ഒരുപാട് വിശദീകരണങ്ങളുടെ ആവശ്യം ഉണ്ടായിരുന്നില്ല. തമ്പി അളിയന്‍റെ വിഭാഗത്തെ പ്രതിനിധീകരിക്കുന്നവന്‍ എന്നാ വിശ്വാസ്സവും അടുപ്പവും തമ്പിക്ക് സുരേഷിനോടുണ്ടായിരുന്നു. ഒരു നിയമ വിദക്തന്റെ കാഴ്ചപ്പാടില്‍ സുരേഷ് കാര്യങ്ങള്‍ വിവരിച്ചു.

   തമ്പി, ഒരു സ്റ്റേ കിട്ടുന്ന കാര്യം ബുദ്ധിമുട്ടാണ്. വായനശാലയുടെ സ്ഥലമെന്നത് കൊണ്ട് മാത്രം പോരാ. അതിന്‍റെ ഓണര്‍ ഷിപ്പ് തെളിയിക്കലും; സമയമെടുക്കും. പിന്നെ ഒരു മെഡിക്കല്‍ ക്യാമ്പിന് തടസ്സമായി കോടതികളൊന്നും തരില്ല. പേരും പേരുദോഷവും ഒക്കെ നോക്കിയേ കോടതികളും ഇന്ന് ഓരോന്ന് ചെയ്യൂ. അതുകൊണ്ട് എനിക്ക് ഉറപ്പു പറഞ്ഞ് ഈ കേസ് എടുക്കാന്‍ കഴിയില്ല തമ്പി!!

   കാര്യങ്ങള്‍ വിശദീകരിച്ച് തമ്പിയോടോപ്പം വീടിന്‍റെ ഗേറ്റ് വരെ സുരേഷ് തമ്പിയെ അനുഗമിച്ചു. ഗേറ്റില്‍ വെച്ച് തമ്പിയോട് അല്‍പ്പം മടിയോടു കൂടി സുരേഷ് പറഞ്ഞു.

   തമ്പി, നിന്നോടുള്ള അടുപ്പം കൊണ്ട് പറയുവാ; നിനക്കൊന്നും തോന്നരുത്. നീ ഇതില്‍ നിന്നും പിന്മാറുന്നതാണ് നല്ലത്.

   അതെന്താടാ നീ അങ്ങനെ പറഞ്ഞത്?? തമ്പി അല്‍പ്പം ഉദ്വേഗത്തോടെ തിരക്കി.

   ഞാന്‍ പറഞ്ഞതായി നീ ഭാവിക്കരുത്. നീ വിചാരിക്കുന്നതിനപ്പുറം ഈ വിഷയത്തില്‍ ഒരുക്കങ്ങള്‍ നടന്നു കഴിഞ്ഞു.. ചര്‍ച്ചകളും.. അതും നീ ഇതില്‍ ഇടപെട്ടതിനു ശേഷം!

   നീ പറഞ്ഞു വരുന്നത്??

   അതെ തമ്പി, നമ്മുടെ ഒരു കേന്ദ്ര കമ്മറ്റി അംഗം ഈപ്പറയുന്ന ചന്ദ്രമൌലാശ്രമത്തിന്റെ സ്വന്തമാളാ.. എന്നുവെച്ചാല്‍ അവിടുത്തെ ഗുരുജിയുടെ ഒരു കടുത്ത ഭക്തന്‍....`.. ഗുരുജി വിളിച്ച് ആവശ്യപ്പെടുക പോലും വേണ്ട; അതിനു മുന്‍പേ  വേണ്ടതെല്ലാം അയാള്‍ അറിഞ്ഞു ചെയ്യും. നീ ക്യാമ്പ് നടക്കുന്നിടത്ത് ചെന്ന് പ്രശ്നമുണ്ടാക്കിയ നിമിഷം തന്നെ അവിടുന്ന് കാള്‍ പോയി. നിമിഷ നേരം കൊണ്ട് വേണ്ട കെട്ടുകളെല്ലാം കെട്ടി. നീ വരാന്‍ സാധ്യത ഉണ്ടെന്ന് കണ്ട് എനിക്കുപോലും അറിയിപ്പുകിട്ടി എന്ന് പറയുമ്പോള്‍ നീ ആലോചിച്ചോളൂ!! നിനക്ക് പാര്‍ട്ടിയിലെ ഒരങ്ങത്തിന്റെ പിന്തുണ പോലും ലഭിക്കില്ല!

   എല്ലാം കേട്ടുനിന്ന് കുറച്ചു നിമിഷങ്ങളിലെ നിശബ്ദദക്ക് ശേഷം തമ്പി സുരേഷിനോട് യാത്ര പറഞ്ഞു പിരിഞ്ഞു.

   തമ്പി വൈകിട്ട് വളരെ അച്ചടക്കത്തോടെ വിജയന്‍ മാസ്റ്ററെ ചെന്നു കണ്ടു. വിജയന്‍ മാസ്റ്ററുടെ മുന്‍ സംസാരത്തിലെ പിന്തുണക്കുറവും, സുരേഷ് പറഞ്ഞതും കൂട്ടി വായിച്ചപ്പോള്‍ തമ്പിക്ക് പ്രതീക്ഷ തീരേ ഉണ്ടായിരുന്നില്ല എങ്കിലും......

   തമ്പീ; നിന്‍റെ നിലപാട് ഈ വിഷയത്തില്‍ ഒട്ടും ശരിയല്ല. ഈ മെഡിക്കല്‍ ക്യാമ്പ് തടയുന്നത് കൊണ്ട് പാര്‍ട്ടിക്കോ നാട്ടുകാര്‍ക്കോ ആര്‍ക്കും ഒരു പ്രയോജനവുമില്ല. പിന്നെ ജനങ്ങള്‍ക്ക്‌ നല്ലത് ചെയ്യാന്‍ വന്നവരെക്കൂടി പാര്‍ട്ടി ഓടിച്ചു വിട്ടു എന്ന്‍ പറേപ്പിക്കാം, ഇതുമായി മുന്നോട്ടു പോയാല്‍ പണ്ട് പാമ്പിനെ കൊന്ന് വിപ്ലവം കൊണ്ട് വന്നതു പോലിരിക്കും.
അതുകൊണ്ട് നീ ഇതില്‍ നിന്ന് പിന്തിരിയുക.. അത്രയുമേ എനിക്ക് പറയാനുള്ളൂ..

   അങ്ങനെ ഒരു മറുപടിക്ക് ഒരു സാധ്യത  മനസ്സില്‍ കണ്ടിരുന്നെങ്കിലും, വിജയന്‍ മാസ്റ്റര്‍ അത് നേരിട്ട് പറഞ്ഞപ്പോള്‍ തമ്പിക്ക് തന്‍റെ ശക്തിയെല്ലാം ചോര്‍ന്നു പോകുന്നപോലെ തോന്നി. മനസ്സില്‍ വാശിയും, വിഷമവും, വൈരാഗ്യവും എല്ലാം നിറഞ്ഞവനായി തമ്പി വായനശാലയിലെത്തി..

   രാജുവും മറ്റ് ചില സുഹൃത്തുക്കളും അവിടെ സന്നിഹിതരായിരുന്നു. ചര്‍ച്ചാ വിഷയം ചന്ദ്രമൌലാശ്രമത്തിന്‍റെ വലുപ്പവും, സ്വാധീനവും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, അവിടുത്തെ ഗുരുജിയുടെ മഹത്വവും; അതങ്ങനെ നീണ്ടു..

   വിഷയങ്ങള്‍ ആ വഴിക്ക് നീണ്ടപ്പോള്‍ തമ്പിക്ക് തന്‍റെ നിയന്ത്രണത്തിന്റെ ചരടിന്റെ ബലം കുറയുന്നതായി തോന്നി. അയാള്‍ സൌമ്യത കൈവരിച്ച് പറഞ്ഞു. നിങ്ങള്‍ ക്യാമ്പ് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പറയൂ.. ആശ്രമത്തിന്റെ വലിപ്പം പറഞ്ഞു കൊണ്ടിരിക്കാതെ.

   തമ്പിയോട് അത്ര അടുപ്പം സൂക്ഷിക്കാത്ത ബിനു എന്നാ ചെറുപ്പക്കാരനില്‍നിന്നും അതിനുള്ള മറുപടി വന്നു.. അതിനാര് ഇനിയും ക്യാമ്പ് തടയാന്‍ പോകുന്നു. തനിക്കു വേണെങ്കില്‍ ഒറ്റയ്ക്ക് പോയി തടയ്!! പാര്ട്ടിം ആള്‍ക്കാരും ഒന്നും ഉണ്ടാവത്തില്ലെന്നു ചന്ദ്രന്‍ സഖാവ് പറഞ്ഞില്ലിയോ?? ഞങ്ങള് പോകുവാ, വരിനെടാ.... ബിനു അവിടെ ഇരുന്നിരുന്നവരെ തമ്പി അളിയന് എതിരു നില്‍ക്കുക എന്ന ആഹ്വാനത്തിന്റെ ധ്വനിയോട് കൂടി വിളിച്ച് എഴുനേറ്റു നടന്നു. വരാല്‍ മീനോപ്പം വാര്‍പ്പിന്‍ കുഞ്ഞുങ്ങള്‍ എന്ന് തോന്നിക്കും വിധം ബിനുവിനോപ്പം രാജുവോഴികെ എല്ലാവരും കളം വിട്ടു..

   രാജു വിഷമത്തോടെ തമ്പിയുടെ അരികിലെത്തി.. തമ്പി, നിന്നെ ഈ വിഷമസ്ഥിതിയില്‍ എത്തിച്ചത് ഞാനാ. എന്തെങ്കിലും പ്രയോജനമുണ്ടാകുന്ന താണെന്ന് കരുതിയാ നിന്നെ ചൂടക്കിയത്. ഇത്രയും പ്രശ്നങ്ങളും, എതിര്‍പ്പുകളും ഉണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. നിശബ്ദനായി നിന്ന തമ്പിയോട് രാജു തുടര്‍ന്ന് പറഞ്ഞു. തമ്പീ, നീയും ഇതിവിടം കൊണ്ടങ്ങ്‌ അവസ്സനിപ്പിച്ചേര്; അതാ നല്ലത്.

   അത്രയും നേരത്തെ നിശബ്ദതയെ പോട്ടിത്തെറിപ്പിക്കുന്ന രീതിയില്‍ തമ്പിആക്രോശിച്ചു.. അതിനു തമ്പി മരിക്കണം!! ഒരു രാത്രി ഇരുട്ടി വെളുക്കാന്‍ ക്യാമ്പ്കാരെ ഞാന്‍ അനുവദിക്കില്ല.

   നിനക്കെന്തു ചെയ്യാന്‍ കഴിയും തമ്പി, ആരോണ്ടു നിന്റെ കൂടെ??

   എന്‍റെ കൂടെ ആരും വേണ്ടാ, നിനക്കെന്‍റെ കൂടെ നില്‍ക്കാന്‍ പറ്റുമോ??

   എനിക്കും പരസ്യമായി നില്‍ക്കാന്‍ തടസ്സങ്ങളുണ്ട് തമ്പീ, മുന്‍പ് എന്തിനും നിന്‍റെ കൂടെ പരസ്യമായി ഇറങ്ങിത്തിരിക്കാന്‍ കഴിയുമായിരുന്നു. കാരണം അന്ന് നമ്മളെ രണ്ടുപേരെയും സംരക്ഷിച്ചു നിര്‍ത്തുന്ന 'പാര്‍ട്ടി' എന്നാ ഘടകമുണ്ടായിരുന്നു. ഇന്നതില്ല. നീ ഒറ്റപ്പെട്ടു നില്‍ക്കുകയാണെന്ന ബോധം നിനക്ക് ഉണ്ടാകണം. എനിക്കും പാര്‍ട്ടിയെ ധിക്കരിച്ച് ഒന്നിനുമാകില്ല!!

   ഇത്രയും പറയുമ്പോഴും തമ്പിയോടുള്ള സ്നേഹവും സൗഹൃതവും രാജുവില്‍നിന്നും വിട്ടകലുന്നില്ല..  അയാള്‍ തുടര്‍ന്നു പറഞ്ഞു.
രഹസ്യമായുള്ള എന്ത് സഹായത്തിനും ഞാന്‍ ഉണ്ടാകും. അതിന് നീ എന്നെ ഒന്ന് വിളിക്കുകയെ വേണ്ടു..

   എനിക്കുവേണ്ടി നില്‍ക്കാന്‍ ഞാന്‍ ആരെയും പ്രതിസന്ധിയിലാക്കില്ല. പക്ഷെ എനിക്ക് നിന്‍റെ ഒരു സഹായം വേണ്ടി വരും.

   അപ്പോള്‍ നിനക്ക് പിന്തിരിയാന്‍ ഉദ്ദേശമില്ലേ തമ്പി??

   ഇല്ല, ഒന്നുങ്കില്‍ ഞാന്‍ ഇതില്‍ നിന്നും ഉദ്ദേശിച്ച പണമുണ്ടാക്കും. അല്ലെങ്കില്‍ ഞാന്‍ മുന്‍പ് പറഞ്ഞില്ലേ, ഒരു രാത്രി ഇരുട്ടിവെളുപ്പിക്കാന്‍ അവരെ ഞാന്‍ അനുവദിക്കില്ല. ഇതില്‍ രണ്ടിലൊന്ന് നേടിയില്ലെങ്കില്‍ അത് പരാജയമാണ്. തമ്പി അതിന് നില്‍ക്കില്ല..

   ദിവസ്സങ്ങള്‍ രണ്ട് മൂന്നു മുന്‍പോട്ടു പോയി. മെഡിക്കല്‍ ക്യാമ്പിന്റെ ഉത്ഘാടനദിവസ്സം വന്നെത്തി. രാവിലെ തന്നെ രാജു തമ്പിയുടെ വീട്ടിലെത്തി. തമ്പീ, നീ അറിഞ്ഞില്ലേ ഇന്നാണ് ക്യാമ്പിന്റെ ഉത്ഘാടനം..

   ക്ഹ, ആരാ ഉല്‍ഘാടനം??

   ഗുരുജി വരുന്നുണ്ട്. ഗുരുജി തന്നാ ഉത്ഘാടനം..

   അല്‍പ്പനിമിഷങ്ങളിലെ ചിന്തക്ക് ശേഷം..

   രാജൂ, എനിക്ക് ഇന്ന് വൈകിട്ട് നിന്‍റെ ഒരു സഹായം ആവശ്യമുണ്ട്.

   നീ വൈകിട്ട് വായനശാലയിലേക്ക് വരണം, രാത്രി കൃത്യം പത്ത് മണിക്ക്..

   രാത്രി പത്തു മണി എത്തി. രാജു തമ്പിയെ കാത്തു വായനശാലയുടെ കെട്ടിടത്തിന്‍റെ മറയത്തില്‍ നില്‍ക്കുന്നു. കെട്ടിടം തുറന്ന് അകത്ത് കടക്കരുതെന്ന് തമ്പിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു.

   ഇരുട്ടിന്‍റെ മറപിടിച്ച് തമ്പിയും എത്തി.

   എന്താ നിന്‍റെ പരിപാടി?? നീ താമസ്സിച്ചപ്പോള്‍ നീ ഇതില്‍ നിന്നും പിന്തിരിഞ്ഞു കാണണേ എന്ന് പ്രാര്‍ഥിക്കുകയായിരുന്നു ഞാന്‍....!`!

   നീ പോടാ, എന്നെ  ക്യാമ്പിന്റെ ഉള്ളില്‍ കടക്കാന്‍ മാത്രം നീ സഹായിച്ചാല്‍ മതി. അതിന് ഒരാളുടെ സഹായം കൂടിയെ തീരൂ. അതാ നിന്നെ വിളിച്ചത്.

   നിന്‍റെ കയ്യില്‍ ഇതെന്താ തമ്പി?? ഭയത്താല്‍ അല്‍പ്പം വിറങ്കലിച്ച ശബ്ദത്തില്‍ രാജു ചോദിച്ചു..

   ചോദ്യത്തിനൊരു മറുപടിക്കായിരുന്നില്ല തമ്പി തയ്യാറായത്, അയാള്‍ പറഞ്ഞു; രാജു, ഈ രാത്രി ഇനി ഇവിടെ എന്തു സംഭവിച്ചാലും എല്ലാം സ്വോഭാവികമായി ഉണ്ടായത് മാത്രം. നിനക്കൊന്നും അറിയില്ല. നിനക്കറിയാന്‍ പാടില്ലാത്ത കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞ് നിന്‍റെ ഉത്തരവാദിത്വം കൂട്ടണോ??

   തമ്പി കൂടുതലായി തന്‍റെ കാര്യ പരിപാടികള്‍ വിശദീകരിക്കാന്‍ തയ്യാറല്ല എന്ന് മാത്രം രാജുവിന് മനസ്സിലായി. കൂടുതലൊരു ചോദ്യങ്ങള്‍ക്കും മുതിരാതെ അയാള്‍ തമ്പിയെ അനുസ്സരിച്ചു. രാജുവിന്‍റെ സഹായത്തോടെ തമ്പി ക്യാമ്പിന്റെ അധികമാരും ശ്രദ്ധിക്കപ്പെടാന്‍ സാധ്യത ഇല്ലാത്ത ഒരു കൊണിലായി കയറിപ്പറ്റി. തന്‍റെ കയ്യില്‍ ഒളിപ്പിച്ച പെട്രോള്‍ കാനും, ആത്മരക്ഷാര്‍ഥം കൈയ്യില്‍ കരുതിയ കടാരയും ഒന്നുകൂടി സുരക്ഷിതമായി അയാള്‍ ഒതുക്കി വെച്ചു.

   തന്‍റെ പ്രവര്‍ത്തിയിലെ ന്യായ-അന്യായങ്ങളോ ആപത്തോ, ഭയമോ ഒന്നുമല്ല തമ്പിയെ സ്വാധീനിക്കുന്നത്. മറിച്ച് തനിക്ക് ഉണ്ടാകാവുന്ന അപമാനം, അതില്‍ നിന്നുയരുന്ന വാശി; അതെല്ലാമായിരുന്നു! ഒരു വലിയ തുക സ്വപ്നം കണ്ടത് വൃഥാവിലായതിന്റെ അരിശമായിരിക്കാം ഈ വികാരങ്ങളെ ജനിപ്പിക്കുകയും, വളര്‍ത്തുകയും ചെയ്തത്!!

   തനിക്ക് നേടാന്‍ ആയില്ല എങ്കില്‍ എല്ലാം നശിപ്പിക്കുക എന്ന ക്രിമിനല്‍ മനസ്സുതന്നെയായിരുന്നു തമ്പിയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ക്യാമ്പില്‍ ഉണ്ടാക്കുന്ന ഒരു തീ പിടുത്തം സ്വോഭാവികമായ ഒന്നായി ധരിക്കപ്പെടുമെന്നും അങ്ങനെ താന്‍ പിടിക്കപ്പെടാതെ വരുമെന്നും, ക്യാമ്പ് പൊളിക്കുക എന്ന തന്‍റെ ലക്‌ഷ്യം നടപ്പിലാകുകയും ചെയ്യും; അങ്ങനെ നീണ്ടു അയാളുടെ ചിന്തകള്‍.!`!!

   ക്യാമ്പ് കത്തി നശിച്ചത് നിയമത്തിന്‍റെ മുന്‍പില്‍ പിടിക്കപ്പെടാതെ വരണം എന്ന് മാത്രമേ തമ്പിക്കുണ്ടായിരുന്നുള്ളൂ. മറിച്ച് ക്യാമ്പ് നശിപ്പിച്ചത് താനാണെന്ന് പുറംലോകം അറിയരുതെന്ന് അയാള്‍ ആഗ്രഹിക്കുന്നില്ല. കാരണം തന്നെ എതിര്‍ത്താല്‍ ഒന്നും നടക്കില്ല എന്ന് മറ്റുള്ളവരെ അറിയിക്കാന്‍ കൂടി അയാള്‍ ആഗ്രഹിക്കുന്നു.

   ക്യാമ്പിലെ വൈദ്യ സംബന്ധമായ ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലമാണ് തമ്പി തിരഞ്ഞു കൊണ്ടിരുന്നത്. അവിടെ പട്രോള്‍ ഒഴിച്ച് തീ വെയ്ക്കുക എന്നതാണ് അയാളുടെ തീരുമാനം. അങ്ങനെ എങ്കില്‍ തീ പിടുത്തത്തില്‍ നിന്നും ഒരു പുനര്‍ നിര്‍മ്മാണം അവര്‍ക്ക് സാധ്യമാകില്ല എന്നയാള്‍ കണക്കുകൂട്ടി.

   തമ്പി നില്‍ക്കുന്നതിനു അല്‍പ്പം ദൂരെയായി വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആള്‍ക്കാരെ അയാള്‍ക്ക്‌ കാണാന്‍ കഴിഞ്ഞു. തമ്പി ഇരുട്ടില്‍ നിന്ന് അവരെ വീക്ഷിക്കുന്നതിനാല്‍ അവരാരും തമ്പിയെ കണ്ടിരുന്നില്ല.

   ധൈര്യശാലി എങ്കിലും തമ്പി അളിയന്‍റെ രക്തഓട്ടത്തെ ഖരീഭവിപ്പിക്കുന്ന ഒന്ന് അയാളുടെ മുന്‍പില്‍..`!! ഇരുട്ടില്‍ നിന്ന് രൂപം കൊണ്ടതുപോലെ ഒന്ന്. പാദം വരെ മറഞ്ഞു കിടക്കുന്ന വലിയ കറുത്ത ഗൌണ്‍..`. ഭയത്തില്‍ നിന്നും ശക്തിയെ അടര്‍ത്തിയെടുത്തു അയാള്‍ ആ രൂപത്തിന്‍റെ മുഖത്തെക്ക് നോക്കി. അരണ്ട വെളിച്ചത്തില്‍ തലയ്ക്കു മീതെ പുതച്ച ഷാളിനുതാഴെ തീനാളങ്ങള്‍ ആളുന്നതുപോലെ നീണ്ട മുടി പാറിക്കളിക്കുന്നു. അതിനു താഴെ വളരെ ആഴത്തില്‍ കാണുന്ന തീഷ്ണമായ രണ്ടു കണ്ണുകള്‍...`..  കണ്ണുകളില്‍നിന്ന് ദൃഷ്ടി സമൃദ്ധമായ ദീക്ഷയില്‍ എത്തുന്നതിനു മുന്‍പുതന്നെ തമ്പി അറിയാതെ പറഞ്ഞുപോയി.

   'ഗുരുജി'

   ആ വാക്കിനെ മുഴുവിപ്പിക്കാന്‍ കഴിഞ്ഞു എന്ന് പറയാന്‍ കഴിയില്ല!! അതിനു മുന്‍പുതന്നെ;  പറ് ടെ,     ആ...   അമ്മേ,,, തമ്പി അളിയന്‍റെ തലയ്ക്കു പിന്‍പിലായി ഖനമുള്ള എന്തൊകൊണ്ട് ആരുടെതെന്ന് അറിയാത്ത ഒരൊറ്റയടി...

   തമ്പി ബോധരഹിതനായി നിലത്തു വീണു...

   തമ്പി അളിയന്‍ ഉണരുന്നത് മറ്റൊരു ലോകത്തെക്കായിരുന്നു. അതി വിശാലമായ ഒരു മുറി. ആ മുറിക്കു പുറത്തേക്ക് തുറക്കുന്ന അനവധി ജനാലകള്‍..`.. ആ ജനാലകളെല്ലാം തന്നെ വലിയ കര്‍ട്ടനുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. മുറിക്കുള്ളില്‍ സുഖകരമായ തണുപ്പ്. മുന്‍പ് അനുഭവിച്ചിട്ടില്ലാത്ത ഒരുതരം സുഗന്ധം ഒരു ചെറു ആലസ്യത്തിലേക്ക് കൊണ്ടു പോകുന്നതായി അയാള്‍ക്ക്‌ തോന്നി.

   അരണ്ട വെളിച്ചത്തിനിടയില്‍ മുറിക്കുള്ളിലാകെ കണ്ണുകളയച്ചു പരതുന്നതിനിടയില്‍ സിംഹാസന തുല്യമായ ഒരിരിപ്പിടത്തില്‍ ഉപവിഷ്ടനായിരുന്ന ആള്‍ രൂപം കണ്ട് തമ്പി അര്‍ത്ഥ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നു.

   ഗുരുജി, തമ്പി അറിയാതെ മന്ത്രിച്ചു പോയി..

   തമ്പി കിടന്നിടത്തു നിന്നും എഴുനേറ്റു. സ്ലേറ്റു പൊട്ടിച്ച സ്കൂള്‍ കുട്ടി ഹെഡ് മാസ്റ്ററുടെ അടുത്തേക്ക് പോകുന്ന പോലെ അയാള്‍ വലിഞ്ഞു നടന്ന് ഗുരുജി യുടെ ഇരിപ്പിടത്തിനു മുന്നിലെത്തി. ഗുരുജിയുടെ മുന്നില്‍ മുട്ടില്‍ നിന്നുകൊണ്ട് തൊഴു കൈകളോടെ അയാള്‍ കേഴാന്‍ തുടങ്ങി.

   ഗുരുജീ, എന്നോട് ക്ഷമിക്കണം. എന്നെ വിട്ടയക്കണം!! ധീര വിപ്ലവകാരി ഒരു കൊച്ചു കുട്ടിയെപ്പോലെ കരയാന്‍ തുടങ്ങി..

   നീ എന്തിനാണ് ഇവിടെ വന്നതെന്ന് എനിക്കറിയാം തമ്പീ, നിന്നെ ശിക്ഷിക്കുക എന്നത് എന്‍റെ ഉദ്ദേശവുമല്ല! നീ സമാധാനപ്പെട്ടുകോള്‍ക.

   വാര്‍ദ്ധക്യം ബാധിച്ചവനെങ്കിലും തീഷ്ണമായ രൂപലക്ഷണങ്ങളുള്ള ഗുരുജിയില്‍ നിന്നും കേട്ട വാക്കുകള്‍ തമ്പിയിലെ ഭയത്തിന്‍റെ വേലിയേറ്റത്തിനു അല്‍പ്പം അയവു നല്‍കി. .

   അടുത്തു വരൂ കുട്ടീ, ഗുരുജിയുടെ സൗമ്യത നിറഞ്ഞ ആ വിളി തമ്പിയില്‍ അത്ഭുതവും കുളിര്‍മ്മയും നിറച്ചു. അയാള്‍ മുട്ടിന്മേല്‍ ഉയര്‍ന്നുതന്നെ  സാവധാനം ഗുരുജിയുടെ സമീപത്തേക്ക് അടുത്തു നിന്നു.

   സത്യമായി പറയൂ തമ്പി, നീ എന്തിനാണ് ഇതെല്ലാം നശിപ്പിക്കാന്‍ തയ്യാറായത്?

   ക്യാമ്പ് തടയാന്‍ ഞാന്‍ മുന്നിട്ടിറങ്ങി. ആരും പിന്തുണച്ചില്ല. അത് വാശിയായി. പിന്നെ എല്ലാം നശിപ്പിക്കണമെന്നായി. അങ്ങനെയാണ് ഗുരുജീ ഞാന്‍ ഇവിടെ എത്തിയത്.

   അത് പൂര്‍ണ്ണമായും സത്യമല്ലല്ലൊ തമ്പി. അതൊക്കെ നീ ഇറങ്ങിത്തിരിച്ചു കഴിഞ്ഞുള്ള കാര്യം. നിന്നെ അതിനു പ്രേരിപ്പിച്ച ഘടകമെന്തായിരുന്നു??

   ക്യാമ്പ് നടത്തുന്നവരുമായി കശപിശ ഉണ്ടാക്കിയാല്‍ അവര്‍ പണം തന്ന് കാര്യങ്ങള്‍ തീര്‍ക്കുമെന്ന് ഞാന്‍ കരുതി..

   അത് സത്യം. അപ്പോള്‍ പണത്തിനു വേണ്ടിയാണ് നീ ഇതെല്ലാം ചെയ്യാന്‍ തുനിഞ്ഞത്.

   അതെ ഗുരുജീ; എനിക്ക് പണം കൂടിയേ തീരൂ. പണത്തിനായി ഒരുപാട് കഷ്ട്ടപ്പെടുന്നവനാണ് ഞാന്‍..`..

   നിനക്കെന്തിനാണു പണം? ?

   പണവുമായി ചേര്‍ത്തുവെയ്ക്കാവുന്ന തന്‍റെ ആവശ്യങ്ങള്‍ തിരയിളകി വരുന്നതുപോലെ മനസ്സില്‍ നിറഞ്ഞുകൊണ്ടിരുന്നു. .

   എന്‍റെയും എന്‍റെ ഭാര്യയുടെയും വീട്ടുകാരെ മുഴുവന്‍ എതിര്‍ത്താണ് ഞങ്ങള്‍ വിവാഹം കഴിച്ചത്. ഒരുപാട് കോലാഹലങ്ങളുമുണ്ടായി.. ഇപ്പോള്‍ തികച്ചും ഒറ്റപ്പെട്ട ജീവിതമാണ് ഞങ്ങളുടേത്.. ഒരല്‍പം ഇടറിച്ചയോടെ ഒന്ന് നിര്‍ത്തി അയാള്‍ തുടര്‍ന്നു പറഞ്ഞു..

   എനിക്ക് പണം ഉണ്ടാക്കിയെ പറ്റൂ ഗുരുജീ..

   പണം നിന്‍റെ പ്രശ്നങ്ങളെ എല്ലാം തീര്‍ക്കുമെന്ന് നിനക്കുറപ്പുണ്ടോ തമ്പീ..

   എനിക്ക് പണം കൊണ്ട് തീരാവുന്ന പ്രശ്നങ്ങളെ ഉള്ളു ഗുരുജീ

   ശരി, അങ്ങനെ എങ്കില്‍ നിനക്ക് ആവശ്യമുള്ളത്ര പണം ഞാന്‍ തരാം. എന്‍റെ ഒപ്പം വരൂ..

   ഗുരുജീ തന്‍റെ ഇരുപ്പിടത്തില്‍ നിന്നും ഇറങ്ങി നടന്നു. എന്തൊക്കെയാണ് നടക്കു ന്നതെന്ന ആശ്ചര്യത്തോടെ തമ്പിയും അനുഗമിച്ചു.

   ഗുരുജി മറ്റൊരു വിശാലമായ മുറിയിലേക്ക് കയറി. തമ്പിയും അവിടേക്ക് കയറിക്കഴിഞ്ഞപ്പോള്‍ വാതിലുകള്‍ താനേ അടഞ്ഞു. തമ്പിയില്‍ സംശയങ്ങള്‍ക്കൊപ്പം ഭയവും വളരുന്നുണ്ടായിരുന്നു.

   വലിയ മുറിയില്‍ നിന്നും ഒരു ഇടനാഴിയില്‍ കൂടി അല്‍പ്പം നടന്ന് ഒരു ചെറിയ മുറിയിലേക്ക് പ്രവേശിച്ചു. അവിടെ സൂക്ഷിച്ചിരുന്ന ഒരു വലിയ പെട്ടി ചൂണ്ടിക്കാട്ടിക്കൊണ്ട് ഗുരുജി പറഞ്ഞു. . അത് നിനക്കുള്ളതാണ്..

   അല്‍പ്പം മടിയോടെ നിന്ന തമ്പിയോട് ഒരു ആജ്‌ഞാസ്വരത്തില്‍ ഗിരുജി പെട്ടിയിലേക്ക് ചൂണ്ടിക്കൊണ്ട് ഒന്ന് മൂളി..

   ഗുരുജിയെ നേരിട്ട് കണ്ടനിമിഷം മുതല്‍ അദ്ദേഹത്തെ ഒരു വിനീത വിധേയനായി അനുസ്സരിക്കാന്‍ മാത്രമേ തമ്പിക്ക് കഴിയുന്നുണ്ടായിരുന്നുള്ളൂ!

   തമ്പി ആ പെട്ടി ചെന്നെടുത്തു.

   ഇനി നിനക്ക് പോകാം. പണത്തെ നിനക്കോ പണത്തിന് നിന്നെയോ പരാജയപ്പെടുത്തി ജീവിക്കാം. പണവുമായി ഒരു യുദ്ധത്തിനുള്ള അവസ്സരം ഞാന്‍ നിനക്ക് തരുന്നു.

   തമ്പി വീട്ടിലെത്തി! ആദ്യമൊന്നും മീരയോടും തമ്പി തനിക്കുണ്ടായ അനുഭവങ്ങളെ വെളിപ്പെടുത്തിയിരുന്നില്ല.. തമ്പിയിലെ പണത്തിന്‍റെ അതിപ്രസ്സരം മീരയെ മാത്രമല്ല നാട്ടില്‍ മുഴുവന്‍ തമ്പി എന്ന ധനികനെ തിരിച്ചറിയിച്ചു നല്‍കി..

   തമ്പിയിലെ മനുഷ്യന്‍ ധനികന്‍ എന്ന വ്യക്തിത്വത്തിന് വഴിമാറി. തമ്പിയുടെ ചെറിയ വീടിന്‍റെ സ്ഥാനത്ത് ഒരു മണിമാളിക ഉയര്‍ന്നു കഴിഞ്ഞു. ആഡംബര കാറുകള്‍, സേവകര്‍, അനുയായികള്‍, സ്തുതി പാടകര്‍ അങ്ങനെ നീളുന്നു അ തിന്റെ ഭൌതിക മാറ്റത്തിന്‍റെ അലങ്കാരങ്ങള്‍..`..

   പണം എന്നത് മാത്രമാണ്‌ ജീവിതത്തില്‍ നേടാനുള്ള ഒന്നേ ഒന്ന് എന്നും മറ്റെന്തുള്ളതെല്ലാം പണം നേടിത്തരുന്നതുമാണെന്നതായി തമ്പി അളിയന്‍റെ കാഴ്ച്ചപ്പാട്..

   തമ്പി തൊട്ടതെല്ലാം പൊന്നായി എന്ന് പറഞ്ഞാല്‍ മതിയെല്ലോ. .തന്‍റെ രാഷ്ട്രീയ എതിരാളികളെ എല്ലാം പണം കൊണ്ട് അയാള്‍ ചൊല്‍പ്പടിയില്‍ നിര്‍ത്തി.. സംഘടനാ പരമായ സ്ഥാനമാനങ്ങള്‍ പണം നല്‍കി വാങ്ങി.. സാമൂഹിക സാമുദായിക സ്ഥാനമാനങ്ങള്‍ തമ്പിയുടെ കാല്‍ക്കല്‍ കുമിഞ്ഞുകൂടി..

   തമ്പിയുടെ കുഞ്ഞിന്‍റെ പിറന്നാള്‍ ദിനആഘോഷങ്ങള്‍ നടക്കുകയാണ്. നാടു മുഴുവന്‍ അന്ന് തമ്പിയുടെ വീടിന് മുന്‍പിലെ വലിയ പന്തലില്‍ ഒത്തുകൂടിയിരിക്കുകയാണ്.. ക്ഷണപത്രികയില്‍ വ്യക്തമായി ഒന്നെഴുതാന്‍ അയാള്‍ മറന്നില്ല.. ' സമ്മാനങ്ങള്‍ സ്വീകരിക്കുന്നതല്ല'.

   ഏകദേശം ഉച്ച സമയത്തോട്‌ അടുത്തുകാണും; രാജു തന്‍റെ കുടുംബസമേതം തമ്പിയുടെ വീട്ടിലെത്തി. രാജുവിന്‍റെ കയ്യില്‍കരുതിയിരുന്ന തുണിക്കടയുടെ കവര്‍ തമ്പി ശ്രദ്ദിച്ചിരുന്നു. മീര ബഹുമാനവും സന്തോഷവും പ്രകടിപ്പിച്ച് ആ ഉപഹാരം വാങ്ങി.. തമ്പി മീരയെ വിളിച്ച് രാജുവിന്‍റെ പ്രേസന്ട് എന്താണെന്ന് ആരാഞ്ഞറിഞ്ഞു.. അത് അഞ്ഞൂറ് രൂപ വില വരുന്ന ഒരു കുഞ്ഞുടുപ്പുആയിരുന്നു വെന്ന് അയാള്‍ മനസ്സിലാക്കി.

   അന്നേദിവസ്സം വൈകിട്ട് രാജു എന്തോ ആവശ്യത്തിനായി തമ്പിയെ കാണാന്‍ തമ്പിയുടെ വീട്ടിലെത്തി.. രാജു വന്നവിഷയം പറഞ്ഞു തീര്‍ന്ന അവസ്സരത്തില്‍ തന്നെ തമ്പി തന്‍റെ മനസ്സിലെ കരട് പുറത്തെടുത്തു. തമ്പി അഞ്ഞൂറ് രൂപ രാജുവിന് നേരേ നീട്ടിക്കൊണ്ട് പറഞ്ഞു.. സമ്മാനങ്ങളൊന്നും സ്വീകരിക്കുന്നതല്ലെന്ന് പ്രത്യേകം എഴുതിയിരുന്നതല്ലേ!! രാജുവിന് കാര്യം മനസ്സിലായി.. അപമാനവും, വിഷമവും കലര്‍ന്ന സ്വരത്തില്‍ അയാള്‍ മറുപടി പറഞ്ഞു.. മിനിമോള്‍ക്ക്‌ പിറന്നാളായതുകൊണ്ട് ഒരു സമ്മാനം, എന്‍റെ ഒരു സന്തോഷം. ഞാന്‍ അത്രേമേ കരുതിയുള്ളു.. നീ ഇതു തിരിച്ചു തന്നെന്നെ അപമാനിക്കരുത് തമ്പീ..

   തമ്പിക്ക് ആരുടെയും ഒരു ഔദാര്യത്തിന്റെയും ആവശ്യമില്ല. നീ ഇത് വാങ്ങ്..
എന്നുകരുതി നിനക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എന്നോടു ചോദിക്കാനും മടിക്കേണ്ട..

   'നീ എന്നെ അപമാനിക്കുകയാണ് തമ്പീ'; അത്രയും പറഞ്ഞ് രാജു ആ പണവും വാങ്ങി അവിടെനിന്നിറങ്ങി..

   അന്ന് രാത്രി തമ്പിയുടെ ഉറക്കത്തില്‍ ഒരു ദര്‍ശനമുണ്ടായി.. സാക്ഷാല്‍ ഗുരുജി ആയിരുന്നു അത്.
 
   തമ്പീ, നിനക്ക് പണത്തിനോടു യുദ്ധം ചെയ്യാന്‍ ഒരവസ്സരം തരാമെന്ന് ഞാന്‍ പറഞ്ഞു. ആ യുദ്ധം മുന്നേറുമ്പോള്‍ ആരാണ് പരാജയപ്പെടുന്നതെന്ന് നീ മനസ്സിലാക്കുന്നുണ്ടോ?

   എന്താണ് ഗുരുജീ അങ്ങനെ ചോദിക്കുന്നത്. ഞാന്‍ ഏറ്റവും നല്ലവന്റെ ജീവിതമല്ലേ നയിക്കുന്നത്?

   നീ പണത്തിനോടു പലവട്ടം തോല്‍ക്കുന്നത് ഞാന്‍ കണ്ടു. പക്ഷെ നീ അതൊന്നും  തിരിച്ചറിയുന്നതെ ഇല്ല. ഇന്നു നിന്‍റെ കുഞ്ഞിന്‍റെ പിറന്നാള്‍ ചടങ്ങിന് വിളിച്ചവരെ മുഴുവന്‍ നീ അപമാനിച്ചു.. 'സമ്മാനങ്ങള്‍ സ്വീകരിക്കുന്നതല്ല' എന്ന് ക്ഷണപത്രികയില്‍ എഴുതിയാണ് നീ അത് ചെയ്തത്. അതിനെല്ലാം അപ്പുറത്ത് നീ രാജുവിനെ അപമാനിച്ചു. നിന്നോടും നിന്‍റെ കുഞ്ഞിനോടുമുള്ള സ്നേഹം കൊണ്ട് അവന്‍ കൊണ്ടുവന്ന വസ്ത്രത്തിന്‍റെ പണം  നല്‍കിയാണ്‌ നീ അവനെ അപമാനിച്ചത്.. ഇതിലെയൊക്കെ ശരി തെറ്റുകളെ വേര്‍തിരിക്കാനുള്ള ബുദ്ധിയെങ്കിലും നിന്നില്‍ അവശേഷിക്കുന്നുണ്ടോ?

   ഗുരുജി എന്നെ കുറ്റപ്പെടുത്തരുത്. ഞാന്‍ എന്തു തെറ്റ് ചെയ്തെന്നാണ് അങ്ങ് പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല.. രാജുവിന് എന്ത് ആവശ്യമുണ്ടെങ്കിലും സഹായിക്കാമെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്. പിന്നെ പണം കൊടുത്തത്; അതിലെന്താ തെറ്റ്? സമ്മാനമൊന്നും വേണ്ടായെന്ന് പറഞ്ഞിരുന്നതല്ലേ? പിന്നെ എനിക്കിപ്പോള്‍ മറ്റൊരാളുടെ ഔദാര്യത്തിന്റെ ആവശ്യമില്ലല്ലോ!

   ഔദാര്യവും, സമ്മാനവും തിരിച്ചറിയാനുള്ള വിവേകം നിന്നില്‍ നശിച്ചിരിക്കുന്നു. പണം നേടുന്നതോടെ എല്ലാവരെക്കൊണ്ടുമുള്ള എല്ലാ ആവശ്യങ്ങളും നിവര്‍ത്തിക്കപ്പെട്ടു എന്നു കരുതുന്ന അധമ മനുഷ്യരുടെ ഗണത്തിലാണ് നീയും. പണം നേടുന്നതോടെ പണത്തിന്‍റെ ആവശ്യങ്ങള്‍ മാത്രമേ നിവര്‍ത്തിക്കപ്പെടുന്നുള്ളൂ.. മറ്റനേകം ആവശ്യങ്ങള്‍ ബാക്കി തന്നെയാണ്.. അത് പലതും മറ്റു വ്യക്തികളെ കൊണ്ടുള്ളതായിരിക്കും.. നിന്‍റെ പണത്തിന് മൂല്യം കല്‍പ്പിക്കാത്തവരില്‍ നിന്നും നിനക്ക് നേടേണ്ടതോന്നും നേടാന്‍ നിനക്ക് കഴിയില്ല.. പണം ഒരു മരീചിക മാത്രമാണ്. ആ പച്ചപ്പില്‍ കയറി നിന്ന് ആശ്വാസം നേടാന്‍ കഴിയും. പക്ഷെ അത് നിനക്ക് തലയ്ക്കു മീതേ കുളിര്‍മ്മ നല്‍കുന്ന തണലാണെന്നു കരുതരുത്.

   പണമല്ലെങ്കില്‍ എന്താണ് ഗുരുജീ.. പണമില്ലെങ്കില്‍ ഒന്നും നേടാന്‍ കഴിയില്ല.. പണം നേടാന്‍ കഴിയുന്നത്‌ തന്നെയാണ് ഒരുവന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം.

   നീ പണം നെടിയതെങ്ങനെ എന്നും നീ മറന്നു പോകരുത്..

   അങ്ങയുടെ കരുണയാണ് എന്‍റെ നേട്ടങ്ങള്‍ക്ക്‌ പിന്നില്‍..`.. പക്ഷെ അതിലേക്കു നയിച്ചതിനു പിന്നില്‍ എന്‍റെ ധൈര്യം എന്ന വസ്തുതയുമുണ്ടായിരുന്നു..

   സമ്മാനങ്ങള്‍ സ്വീകരിക്കുന്നതല്ല എന്ന് എഴുതിയതിലെ അപാകത തിരിച്ചറിയാന്‍ കഴിയാത്തവനോട് ഉപദേശിക്കുക എന്നത് ഒരു വൃഥാ വ്യായാമമാണ്.. തമ്പീ നിന്‍റെ ചിന്തകള്‍ കൊണ്ടുതന്നെ നിന്നെ ശുദ്ധീകരിക്കാന്‍ ശ്രമിക്കുക..അതിനുള്ള സമയമെത്തി!!

   ഗുരുജിയുടെ ദര്‍ശനം മറഞ്ഞിടത്തുനിന്നും തമ്പി ഉണര്‍ന്നെഴുനെറ്റു. അയാള്‍ തന്‍റെ പ്രവര്‍ത്തികളെയും, ഗുരുജിയുടെ പരാമര്‍ശങ്ങളെയും ഒന്ന് തുലനം ചെയ്ത് ചിന്തിച്ചു.. താന്‍ എത്ര ശരിയായി നീങ്ങിക്കൊണ്ടിരിക്കുന്നു എന്ന ആത്മ പ്രശംസ്സയോടെ വീണ്ടും നിദ്രാ ദേവിയെ ആലിംഗനം ചെയ്തു..

   തമ്പി പിറ്റേ ദിവസ്സം തന്‍റെ കടും കട്ട പരിപാടികളുമായി വ്യാപൃതനായി നില്‍ക്കുകയാണ്.. പെട്ടന്ന് തമ്പിയുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.. പരിചയമില്ലാത്ത നമ്പരാണ്.. ആരാണ് വിളിച്ചു ശല്യം ചെയ്യുന്നതെന്ന ഈര്‍ഷ്യ ഭാവത്തില്‍ തമ്പി ഫോണെടുത്തു പറഞ്ഞു..

   ഹലോ...

   ഫോണിന്‍റെ അങ്ങേതലക്കല്‍ നിന്നും ഗൗരവമേറിയ ശബ്ദം..

   രാജന്‍ തമ്പിയല്ലേ,

   അതേ,

   അല്‍പ്പം പെഷ്യന്‍സ്ഓടെ കേള്‍ക്കണം.. നിങ്ങളുടെ കുട്ടി ഉള്‍പ്പെടെ സ്കൂള്‍ ബസ്‌ അപകടത്തില്‍പ്പെട്ടു.. നിങ്ങള്‍ എത്രയും പെട്ടന്ന് റാവുത്തര്‍ മെമ്മോറിയല്‍ ഹോസ്പ്പിറ്റലിലേക്ക് വരണം.. അല്‍പ്പം സീരിയസ് ആണ്..

   തമ്പി അളിയന് സപ്തനാഡികളും തളരുന്നതായി തോന്നി.. അല്‍പ്പനിമിഷങ്ങള്‍ക്കകം പ്രക്ഞ വീണ്ടെടുത്ത അയാള്‍ അലറിവിളിച്ചു കൊണ്ട് വീടിനുള്ളിലേക്ക് ഓടി..

   മീരാ, മീരാ

   നിമിഷനേരങ്ങല്‍ക്കകം തമ്പിയും, മീരയും ചില സഹായികളും ആശുപത്രിയില്‍ എത്തി.

   തമ്പി ആശുപത്രിയില്‍ എത്തിയപ്പോഴേക്കും രാജുവും വിവരമറിഞ്ഞ് അവിടെ എത്തിയിരുന്നു. രാജുവിനെ കണ്ടമാത്രയില്‍ തന്നെ തമ്പി പൊട്ടിക്കരഞ്ഞു പോയി..

   ഡാ, എന്‍റെ കുഞ്ഞ്...

   ഒന്നുമില്ല തമ്പി; മിനിമോള്‍ക്ക് ഒന്നുമില്ല. വാ നമുക്ക് ഡോക്ടറെ കാണാം..

   തമ്പിയെ കണ്ടമാത്രയില്‍ തന്നെ ഡോക്ടര്‍ക്ക്‌ ആളെയും, എല്ലാം മനസ്സിലായി. കൂടുതല്‍ പരിചയപ്പെടുത്തലിന്റെയോ വിശദീകരണങ്ങളുടെയോ ആവശ്യമുണ്ടായില്ല..

   തമ്പീ, കാര്യങ്ങള്‍ മറച്ചുവെച്ചിട്ട് കാര്യമില്ലല്ലോ.. കുട്ടിയുടെ നില അല്‍പ്പം സീരിയസ് ആണ്.. ഞങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണ്. ഇന്റെര്‍ണല്‍ ഇഞ്ചുറി വളരെ അധികമാണ്..

   ഞാന്‍ എത്ര പണം മുടക്കാനും തയ്യാറാണ്, എന്‍റെ കുഞ്ഞു രക്ഷപെടണം.

   പണമൊക്കെ രണ്ടാമത്തെ കാര്യമല്ലേ തമ്പീ, ഇപ്പോള്‍ ഈശ്വരാനുഗ്രഹമാണ് ആവശ്യം.. പ്രാര്‍ഥിക്കുക!! പിന്നെ; വളരെ അടിയന്തിരമായി AB-ve ബ്ലഡ്‌ ആവശ്യമുണ്ട്..

   എന്‍റെ ഭാര്യയുടെ AB-ve ആണ്.. തമ്പി നേരെ മീരയുടെ അടുത്തേക്കോടി.. മീരയെ രക്തപരിശോധനകള്‍ക്കായി ലബോറട്ടരിയിലേക്ക് കൊണ്ടുപോയി..

   ഉദ്വേഗവും, ഭീതിയും, നിസ്സഹായതയും നിറഞ്ഞ നിമിഷങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു..  ഓരോ നിമിഷങ്ങളും നെഞ്ചില്‍ വാരികുന്തങ്ങള്‍ തറച്ചാണ് കടന്നു പോകുന്നതെന്ന് തമ്പിക്ക് തോന്നി..

   കുറച്ചു സമയങ്ങള്‍ക്ക്‌ ശേഷം ഒരു സിസ്റ്റര്‍ തമ്പിയുടെ അടുത്തേക്ക് വന്ന് പറഞ്ഞു. . സാറിനെ ഡോക്ടര്‍ക്ക് കാണണമെന്ന് പറഞ്ഞു.

   തമ്പി ശരവേഗതയില്‍ ഡോക്ടറുടെ അടുത്തെത്തി.. വളരെ ദൈന്യത നിറഞ്ഞ മുഖത്തോടെ ഡോക്ടര്‍ തമ്പിയെ സ്വീകരിച്ചു..

   തമ്പീ, ഇത്രയും ദുഖകരമായ അവസ്ഥയില്‍ ഇതുകൂടി പറയേണ്ടി വരുന്നതില്‍ ദു:ഖമുണ്ട്, പക്ഷെ അടിയന്തരമായി തന്നെ അത് നിങ്ങളെ അറിയിച്ചേ പറ്റു.. അതാണ്‌ വിളിപ്പിച്ചത്.. ഡോക്ടര്‍ മുഘവുരയോടെ അവതരിപ്പിച്ചു തുടങ്ങി..

   എന്തായാലും പറയൂ ഡോക്ടര്‍, എന്‍റെ കുഞ്ഞിന്.... അല്‍പ്പം വിതുമ്പലോടെ തമ്പി നിര്‍ത്തി..

   അതാണ്‌ തമ്പി ഞാന്‍ അല്‍പ്പം മുഘവുരയോടെ പറഞ്ഞു തുടങ്ങിയത്.. മോടെ കാര്യമല്ല; മീരയുടെ ബ്ലഡ്‌ റിസള്‍ട്ട് മോശമാണ്.. രക്തത്തില്‍ പ്ലേറ്റ്ലെറ്റുകള്‍ വളരെ വളരെ അബ്നോര്‍മലാണ്, കൂടുതല്‍ പരിശോധനകള്‍ വേണം.. എന്നാലും ലുക്കീമിയ ആണെന്ന് ഏതാണ്ട് ഇപ്പഴേ ഉറപ്പിക്കാം..
    തമ്പിയെ അറിയിക്കുക എന്ന തന്‍റെ ചുമതല ഡോക്ടര്‍ ചുരുങ്ങിയ വാക്കുകളില്‍ നിവഹിച്ചു..

    താന്‍ എന്താണ് കേള്‍ക്കുന്നത് എന്നുപോലും വ്യക്തമായി തിരിച്ചറിയാന്‍ കഴിയാത്തവിധം തമ്പിയുടെ പ്രജ്ഞ ആകെ നശിച്ചു പോയിരുന്നു. ഡോക്ടറോട്   എന്തൊക്കെയോ ഭ്രാന്തനെപ്പോലെ ചോദിച്ച് അയാള്‍ പുറത്തേക്ക് വന്നു..

   രാജു എവിടെനിന്നൊക്കെയോ ആള്‍ക്കാരെ സംഘടിപ്പിച്ച് മിനിമോള്‍ക്ക്‌ വേണ്ട AB -ve ഗ്രൂപ്പ് ബ്ലഡ്‌ എത്തിച്ചു കൊടുത്തു.. ആശുപത്രിയിലെ മറ്റെല്ലാആവശ്യങ്ങളുടെയും ചുമതല രാജു ഏറ്റെടുത്തു നടത്തുന്നു.. തമ്പി ഒരു ജീവച്ഛവം പോലെ ഒരു മുറിയില്‍ കിടക്കുന്നു.. ദുഖവും, നിരാശയും, നിസ്സഹായതയും നിറഞ്ഞ നിമിഷങ്ങള്‍ മണിക്കൂറുകള്‍ക്കും, ദിവസ്സങ്ങള്‍ക്കും, ആഴ്ചകള്‍ക്കും വഴിമാറികൊണ്ടിരുന്നു..

   മീരയുടെയും, മകളുടെയും ആരോഗ്യനില ദിനം പ്രതി വഷളായി കൊണ്ടിരുന്നു.. തമ്പി എന്ത് ചെയ്യണമെന്നറിയാതെ ആശുപത്രിയിലെ മുറിയില്‍ ഒറ്റക്കിരിക്കുകയാണ്. ശരീരത്തിന്റെയും, മനസ്സിന്‍റെയും ക്ഷീണത്തിന്റെ അപാരതയായിരിക്കാം അയാള്‍ മെല്ലെ ഒരു ചെറുമയക്കത്തിലേക്ക് വഴുതിവീണു..

   തമ്പീ......., തന്നെ ഉള്ളില്‍നിന്ന് ആരോ വിളിച്ചതായി തമ്പിക്ക് തോന്നി! അത് മറ്റാരുമായിരുന്നില്ല.. ഗുരുജി തമ്പിയുടെ സ്വപ്നത്തില്‍ ഒരു ദര്‍ശനമായി എത്തിയതായിരുന്നു..

   ഗുരുജീ എന്‍റെ എല്ലാം നശിച്ചു ഗുരുജീ... എന്‍റെ മോള്, എന്‍റെ മീര എല്ലാം എനിക്ക് നഷ്ടമാകാന്‍ പോകുന്നു.. എനിക്കിനി ആരുമില്ല ഗുരുജീ.. എന്നെ രക്ഷിക്കണം ഗുരുജീ..

   നിനക്ക് ആവശ്യമുണ്ടായിരുന്നത് ഇപ്പോഴും നിന്‍റെ കൈവശമില്ലേ? പണം!!  

   എന്‍റെ മീരയും കുഞ്ഞുമില്ലാതെ എനിക്കെന്തിനാ ഗുരുജീ പണം??

   തമ്പീ നീ ചിന്തിക്കൂ, ആരുടെയും ഔദാര്യം ആവശ്യമില്ലാത്തവനല്ലേ നീ, മറ്റുള്ളവരുടെ ഏതെല്ലാം ഔദാര്യം വാങ്ങുന്നതില്‍ നിന്നും അത് നിന്നെ സംരക്ഷിച്ചു??

   ഗുരുജീ...

   നിന്‍റെ അപകടത്തില്‍പ്പെട്ട കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചവരുടെ ഔദാര്യം നീ സ്വീകരിച്ചില്ലേ?? നിന്നെ വിവരം അറിയിച്ചവരുടെ, ആശുപത്രിയിലേക്ക് കൊണ്ടു പോയ ഡ്രൈവറുടെ, നിന്നെ ആശ്വസ്സിപ്പിച്ചവരുടെ, അതിലെല്ലാം കൂടുതലായി രാജുവിന്‍റെ?? എല്ലാ സഹായങ്ങളും നീ സ്വീകരിച്ചില്ലേ?? ഇതില്‍ പലരും നിനക്ക് ഔദാര്യം ചെയ്തു തരുന്നു എന്ന് കരുതിത്തന്നെയാണ് അവ ചെയ്തു തന്നത്.. മറ്റു ചിലര്‍ അവരുടെ ജോലി ചെയ്തപ്പോള്‍ അവ നിനക്കുള്ള ഔദാര്യങ്ങളായി വന്നു ഭവിച്ചു.. ഇവ ഒന്നും നിനക്ക് നിന്‍റെ പണം കൊണ്ട് വീടാന്‍ കഴിയില്ല.. നീ വില കല്‌പ്പിക്കുന്ന നിന്‍റെ പണം സ്വീകരിക്കാനോ, വില കല്‌പ്പിക്കാനൊ അവര്‍ തയ്യാറായില്ലെങ്കില്‍ മരണശേഷവും അവരുടെ ഒക്കെ ഔദാര്യം പറ്റിയവനായി നീ തുടരും.. അതാണ്‌ തമ്പീ ജീവിതം.. ഭിക്ഷകള്‍ വാങ്ങിയും കൊടുത്തും കൂടിയാണ് ഇവിടുത്തെ ജീവിതം..

   നീ അഹങ്കരിച്ച നിന്‍റെ പണത്തിന് നിന്‍റെ ഭാര്യയുടെയും മകളുടെയും ജീവന്‍ രക്ഷിക്കത്തക്ക ശക്തി ഉണ്ടെന്നുനീ കരുതുന്നുണ്ടോ തമ്പീ??

   തമ്പി നമ്രശിരസ്ക്കനായി ഗുരുജീയുടെ വാക്കുകളെ ശ്രവിച്ചു കൊണ്ടിരുന്നു..അവസ്സാനം വിങ്ങിപ്പൊട്ടി അയാള്‍ ഗുരുജിയുടെ കാല്‍ക്കലേക്ക് വീണു..

   എന്നെ രക്ഷിക്കണം ഗുരുജീ, എന്‍റെ തെറ്റുകളെല്ലാം ക്ഷമിക്കണം.. എന്‍റെ മീരേം കുഞ്ഞിനേം രക്ഷിക്കണം.. അതിനൊരു വഴി ഉപദേശിച്ചു തരൂ ഗുരുജീ, എന്നെ രക്ഷിക്കണേ ഗുരുജീ..

   പണത്തിന് പണത്തിന്‍റെ ആവശ്യത്തെ നിറവേറ്റാന്‍ മാത്രമേ കഴിയൂ തമ്പി, പണം കൊണ്ട് സാധിക്കാവുന്ന ചിലവ; മറ്റനേകം പണത്തിന്‍റെ വൃത്തത്തിനുള്ളില്‍ അകപ്പെട്ടു നില്‍ക്കുന്നതിലും അപ്പുറമാണ്.. നിന്‍റെ ആവശ്യങ്ങളെ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയാത്ത പണത്തെ ദൈവത്തില്‍ സമര്‍പ്പിച്ച്‌ ഉപേക്ഷിക്കൂ.... ഒരുപക്ഷെ നിനക്ക് നിന്‍റെ കുടുംബത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിഞ്ഞേക്കും... എന്തു പറയുന്നു തമ്പീ; തീരുമാനം പൂര്‍ണ്ണമായും നിന്റെതാണ്!!!

   കുറച്ചു നിമിഷങ്ങള്‍ അമ്പരപ്പോടെ ഗുരുജിയുടെ വാക്കുകളെ കേട്ടിരുന്നതിനു ശേഷം തമ്പി പറഞ്ഞു!!

   ഞാന്‍ എല്ലാം ഉപേക്ഷിക്കാം ഗുരുജീ എനിക്കെന്‍റെ മീരയും കുഞ്ഞുമാണ് വലുത്; അവരെ രക്ഷിക്കണം ഗുരുജീ...

   നിന്‍റെ സമ്പത്തുകള്‍ ഉപേക്ഷിക്കുക വഴി നിന്‍റെ കുടുംബത്തെ രക്ഷിക്കാനൊരു സാധ്യത എന്ന് മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ.. അങ്ങനെ ഒരു സാദ്ധ്യതയും നിന്‍റെ കുടുംബത്തെ സ്നേഹിക്കുന്നുവെങ്കില്‍ നീ പാഴാക്കില്ല; എല്ലാം നിന്‍റെ തീരുമാനം.. അത്രയും പറഞ്ഞ് ഗുരുജീ തമ്പിയുടെ സ്വപ്നത്തില്‍നിന്നും മറഞ്ഞു..

   തമ്പി സ്വപ്നത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. കസേരയില്‍ നിന്ന് എഴുനേറ്റ്  ഒരു ഭ്രാന്തനെപ്പോലെ അയാള്‍ മുറിയില്‍ അങ്ങോട്ടുമിങ്ങൊട്ടുമിങ്ങൊട്ടും നടന്നു..

   ശരിയാണ്, ഗുരുജി പറഞ്ഞത് ശരിയാണ്, എന്‍റെ പണം ഉപേക്ഷിച്ചാല്‍ എനിക്കെന്‍റെ മീരേം മോളേം രക്ഷിക്കാം. അല്ലെത്തന്നെ അവരില്ലാതെ ഇതൊക്കെ എനിക്കെന്തിനാ, വേണ്ട.................. വേണ്ട ............... എനിക്കൊന്നും വേണ്ടാ........... അയാള്‍ അലമുറയിട്ട് കരയാന്‍ തുടങ്ങി...

   ഒന്ന് സ്വോബോധത്തിലേക്ക് തിരിച്ചു വന്നതെന്ന പോലെ; രഘു ,  രഘു.........
തന്‍റെ മാനേജര്‍  രഘുവിനെ അയാള്‍ വിളിച്ചു...

    രഘു വന്ന മാത്രയില്‍ തന്നെ....

   എന്‍റെ  എല്ലാ സ്ഥാപനങ്ങളുടെയും ബാദ്ധ്യതകള്‍, ലോണുകള്‍ എല്ലാം തീര്‍ക്കുക.. ക്ഷേത്രങ്ങള്‍, അനാഥാലയങ്ങള്‍, ചികില്‍സ്സക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ അങ്ങനെ ഒരു ലിസ്റ്റ് തയ്യാറാക്കുക. . എല്ലാ തൊഴിലാളികള്‍ക്കും പണം നല്‍കുക.. ഞാന്‍ പറഞ്ഞ പോലെ ലിസ്റ്റ് തയ്യാറാക്കി അവര്‍ക്കായി എന്‍റെ എല്ലാ സ്വത്തുക്കളും വീതിച്ചു നല്‍കുക!! ആശുപത്രിയില്‍ തെരക്കി ഇവിടുത്തെ ചികില്‍സ്സക്കുള്ള പണം മാത്രം എന്‍റെ അക്കൗണ്ടില്‍ സൂക്ഷിക്കുക..

   സര്‍, ഇതൊക്കെ......... പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ  രഘുവിനെ തമ്പി തടഞ്ഞു...

   പറഞ്ഞത് ചെയ്യുക.. ഇതെല്ലാം വരുന്ന മൂന്നു ദിവസ്സത്തിനകം പൂര്‍ത്തിയായിരിക്കണം.........

   തമ്പി ഗുരുജി പറഞ്ഞ സാധ്യത വിനിയോഗിക്കാന്‍ തന്നെ തീരുമാനിച്ചു.. കര്‍ക്കശക്കാരനും, കുശാഗ്രസ്വഭാവക്കാരനുമായ തമ്പി എന്ന കച്ചവടക്കാരന്‍ ഒരു നിമിഷം കൊണ്ട് തന്‍റെ എല്ലാ സ്വത്തുവകകളോടും വിട പറയാന്‍ തയ്യാറായി...

   തമ്പി പറഞ്ഞ മൂന്നാം ദിവസ്സമെത്തി, എല്ലാം തന്നില്‍ നിന്നൊഴിഞ്ഞു കൊണ്ടുള്ള പ്രമാണങ്ങളില്‍ കൈയൊപ്പ് വെയ്ക്കേണ്ട ദിവസ്സമാണ്‌...`.. രാവിലെ തന്നെ തമ്പി അതിനുള്ള തയ്യാറെടുപ്പിലാണ്.. അയാളുടെ ചങ്കല്‌പ്പം പിടയുന്നുണ്ടായിരുന്നു.. നേരെ തമ്പി ICU വിലേക്ക് പോയി.. ആദ്യം മീരയെ കണ്ടു.. പിന്നീട് മിനിമോളെ കാണുവാന്‍ വേണ്ടി പോയി.. മകളെ അടുത്തിരുന്നു കാണുവാന്‍ അയാള്‍ക്ക്‌ ICU വിലെ പെരുമാറ്റചട്ടങ്ങള്‍ വിലക്കായി നിന്നു.. വളരെ ശാന്തയായി ഉറങ്ങുന്നപോലെ അവള്‍ അങ്ങനെ കിടക്കുന്നു.. പുറമേ തമ്പി അളിയന് കാണാന്‍ കഴിയുന്നത്‌ അവളുടെ നെറ്റിയിലെ ഒരു മുറിവിന്റെ പാടു മാത്രം..

   തമ്പി അളിയന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസ്സരിച്ച്  രഘു എല്ലാം തയ്യാറാക്കിയിരുന്നു.. തമ്പി കാറില്‍ തന്‍റെ ഓഫീസിലേക്ക് യാത്ര ചെയ്യുന്നു.. ഇന്നു തന്‍റെ എല്ലാ ആര്‍ഭാടങ്ങളില്‍ നിന്നുമുള്ള പടിയിറക്കതിന്റെ ദിവസ്സം.. അന്ഗീകാരങ്ങളില്‍ നിന്ന്, ആദരവുകളില്‍ നിന്ന്...... ഇനി തനിക്കിതു പോലെ ഒന്നുകൂടി കെട്ടിപ്പൊക്കാന്‍ സാധിക്കുമോ?? തമ്പിയുടെ മനസ്സ് അയാളോട് ചോദിച്ചു.. ഇനിയും സമയമുണ്ട്.. ഒന്നും നഷ്ടപ്പെടുത്താതിരിക്കാന്‍......`.....അല്ലെങ്കില്‍ തന്നെ ഗുരുജി സ്വപ്നത്തില്‍ എന്തോ പറയുന്നതു പോലെ തോന്നിയതിനു തന്‍റെ സമ്പത്ത് മുഴുവനും ഉപേക്ഷിക്കുക എന്ന് വെച്ചാല്‍...`......
ഗുരുജി അല്ലെങ്കില്‍ തന്നെ സ്വപ്നത്തില്‍ പറഞ്ഞതെന്താണ്? എല്ലാം തന്‍റെ തീരുമാനമാണ്...
പക്ഷെ മീരയും മോളും, അവര്‍ രക്ഷപ്പെട്ടില്ലെങ്കിലോ അവര്‍ക്ക് എന്തെക്കിലും സംഭവിച്ചാല്‍; ഇല്ല, എനിക്കൊന്നും വേണ്ടാ; എനിക്കവരെ മതി......
അവരില്ലാതെ, അയ്യോ....
അയാള്‍ ചിന്തയില്‍ നിന്നുണര്‍ന്ന് അറിയാതെ വിലപിച്ച് പോയി...

   തമ്പി ഓഫീസിലെത്തി.. തന്നെ കാത്തുനിന്ന വലിയ ഒരു സംഖ്യ ആള്‍ക്കാരുടെ നടുവില്‍ക്കൂടി തമ്പി മുന്നോട്ടു നടന്നു.. അവരില്‍ ആര്‍ക്കും തന്നെ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തത ഉണ്ടായിരുന്നില്ല.. തമ്പി വളരെ തിടുക്കത്തിലായിരുന്നു..

   തമ്പി രഘു കാണിച്ചു കൊടുത്തിടത്തെല്ലാം കയ്യൊപ്പ് പതിച്ചു.. തന്‍റെ അഹങ്കാരങ്ങളില്‍ നിന്നുകൂടി പടിയിറങ്ങിക്കൊണ്ട് തമ്പി ചെറുതായൊന്ന് വിതുമ്പി..

   തമ്പി ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് കസ്സെരയില്‍ നിന്നും എഴുനേറ്റു. തല്‍സ്സമയം തന്നെ അയാളുടെ ഫോണ്‍ ശബ്ദിച്ചു.. ആശുപത്രിയില്‍ നിന്നാണ്.. മറുതലക്കല്‍ നിന്നും രാജുവാണ്.. തമ്പീ നീ എത്രയും പെട്ടന്ന് ആശുപത്രിയില്‍ എത്തണം.. ഒട്ടും വൈകരുത്..
 
   എന്തു പറ്റിയെടാ അവിടെ??

   അതൊക്കെ വന്നിട്ട് പറയാം നീ പെട്ടന്നിങ്ങോട്ടു വാാാാ....

   തമ്പി പാഞ്ഞ് ആശുപത്രിയിലെത്തി....ICU വിനോട്‌ ചേര്‍ന്ന് തൊട്ടടുത്തുള്ള മുറിയുടെ വാതില്‍ക്കല്‍ മറ്റു രോഗികളുടെ ബന്ധുക്കളുടെത് ഉള്‍പ്പെടുന്ന ഒരു വലിയ ആള്‍ക്കൂട്ടം കാണുന്നു. തമ്പി എത്തിയ പാടെ തന്നെ അവരുടെ ഇടയില്‍ നിന്നും വിതുമ്പികൊണ്ട് കണ്ണുനീര്‍ തുടച്ചുകൊണ്ട് ഒരാള്‍ തമ്പിക്ക് നേരെ നടന്നടുത്തു..    രാജു..

   തമ്പിയുടെ അടുത്തെത്തുന്നതിനു മുന്‍പുതന്നെ അയാള്‍ പൊട്ടിക്കരഞ്ഞു പോയി.. വിലപിച്ചു കൊണ്ട് അയാള്‍ പറഞ്ഞു...

   രണ്ടുപേരും പോയെടാ...

  തമ്പി വിലപിച്ചു കൊണ്ട് നേരെ .ICU വിനോട്‌ ചേര്‍ന്നുള്ള മുറിയിലേക്ക് ഓടി...അവിടെ രണ്ടു ശവ ശരീരങ്ങള്‍ വെള്ള തുണിയില്‍ പുതപ്പിച്ച്‌ കിടത്തിയിരിക്കുന്നത് അയാള്‍ നിര്‍ന്നിമേഷനായി നോക്കിനിന്നു...

   തമ്പിക്ക് ഒന്നുറക്കെ കരയുന്നതിനുള്ള ബോധം പോലും ഉണ്ടായിരുന്നില്ല.. തന്‍റെ ബോധത്തിന്‍റെയും, വികാരത്തിന്റെയും മുഖത്ത്‌ രണ്ടു വെളുത്ത തുണികള്‍ വലിചിട്ടതായി അയാള്‍ക്ക്‌ തോന്നി...

   മുഖത്തു തട്ടി ഉണര്‍ത്തിയത് പോലെ തമ്പി ചിന്തയിലേക്ക് ഉണര്‍ന്നു.. അയാള്‍ വിലപിക്കാന്‍ തുടങ്ങി... എല്ലാം പോയി എന്‍റെ എല്ലാം പോയി, ഞാന്‍..............`......... അയ്യോ ..................... എന്‍റെ മീര ..................എന്‍റെ മിനിക്കുട്ടി...............എല്ലാം പോയി  .......അയ്യോ,     ആ ...............ആ

   ആ വിലാപത്തിനോടുവില്‍ തമ്പി എന്തോ ധൈര്യം ആര്‍ജ്ജിച്ചത് പോലെ  നിവര്‍ന്നു നിന്നു......

   വേണ്ടാ എനിക്കിനി ജീവിക്കണ്ടാ, എനിക്ക് ജീവിക്കണ്ടാ... അയാള്‍ അവിടെ നിന്നും തിരിഞ്ഞു അതിവേഗതയില്‍ ഓടി.....

   തമ്പീ, അവിടെനില്‍ക്ക്; രാജു അലറി വിളിച്ചു കൊണ്ട് തമ്പിയുടെ പിറകെ ഓടി....

   തമ്പി സ്റ്റെപ്പുകള്‍ കീഴടക്കി കുതിക്കുകയാണ്, രാജുവിന് അയാളോടൊപ്പം എത്താന്‍ കഴിയുന്നില്ല.. തമ്പി ആശുപത്രിയുടെ ടെറസ്സിനു മുകളിലെത്തി...

   തമ്പീ, തമ്പീ അരുത്, ചാടരുത്, ചാടരുത് തമ്പീ....... ക്ഹ, ക്ഹാ....അയ്യോ........

   തമ്പി ആ വലിയ കെട്ടിടത്തില്‍ നിന്നും താഴേക്കു ചാടി.....

   തമ്പി താഴെ പൊട്ടു പോലെ കാണുന്ന ചെറിയ വാഹനങ്ങള്‍, മനുഷ്യര്‍;; അവരിലേക്ക്‌ പഞ്ഞടുക്കുകയാണ്... അയാളുടെ ഉള്ളില്‍ ഭയത്തിന്‍റെ അഗ്നി കാളുകയാണ്....

   കേവലം ആറോ ഏഴോ നിമിഷങ്ങള്‍, കണ്ണിനു തൊട്ടുതാഴെ ഭൂമി.....

   അമ്മേ.......ആാാാാാാ..............

   തമ്പീ, തമ്പീ എഴുനെല്‍ക്കൂ, ക്ഹും എഴുനെല്‍ക്കൂ......

   തന്‍റെ മുഖത്തു ശക്തിയായി വീണ വെള്ളത്തില്‍ കണ്‍ചിമ്മി അയാള്‍ ഉണരുകയാണ്... കണ്‍മുന്‍പില്‍ അവ്യക്ത്തമായ അരണ്ട വെളിച്ചത്തില്‍ ചില രൂപങ്ങള്‍...`.........
നേതൃഭാവത്തില്‍ മുന്നില്‍ നില്‍ക്കുന്ന രൂപത്തെ കണ്ട് അയാള്‍ കണ്ണുകള്‍ അതിവേഗം ചിമ്മിത്തുറന്നു....

   ഗുരുജീ, അയാള്‍ വിളിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ കാല്‍ക്കലേക്ക് വീണു...

   എനിക്കെല്ലാം പോയി ഗുരുജീ, എനിക്കെല്ലാം പോയി അയാള്‍ ഗുരുജിയുടെ പാദങ്ങളില്‍ വീണു കരഞ്ഞു കൊണ്ടേ ഇരുന്നു...

   എഴുനേല്‍ക്കൂ തമ്പീ; ഗുരു വാത്സല്യ സ്വരത്തില്‍ തമ്പിയെ വിളിച്ചു...

   തമ്പി മെല്ലെ എഴുനേറ്റു. അയാള്‍ക്ക്‌ വല്ലാതെ തല വേദനിക്കുന്നുണ്ടായിരുന്നു.. അയാള്‍ തലയില്‍ മെല്ലെ തടവി.. തന്‍റെ തലയില്‍ ഉണ്ടായിരുന്ന 'കെട്ട്' അയാളില്‍ അത്ഭുതം കൂറി..

   ഗുരുജി അടുത്തു ചെന്ന് തമ്പി അളിയന്‍റെ തോളില്‍ കൈകള്‍ വെച്ച് അയാളെ ഒപ്പം നടത്തി......

   ഗുരുജി ശാന്തതയോടെ കൈകള്‍ ഒരു ദിശയിലേക്കു ചൂണ്ടിക്കൊണ്ട്  തമ്പിയോട് ചോദിച്ചു; നീ അറിയുമോ ഇവരെ ഒക്കെ??

   തമ്പിയുടെ കണ്ണുകള്‍ അത്ഭുതവും, സന്തോഷവും കൊണ്ട് തിളങ്ങി.... മീര; തൊട്ടടുത് അവളുടെ കൈ പിടിച്ച് തന്‍റെ മകളും.......

   തമ്പി തന്‍റെ മകളുടെ മുഖത്തേക്ക് നോക്കി, അവളുടെ നെറ്റിക്ക് ഒരു വലിയ മുറിവ് പാട്.....

   സൂക്ഷിച്ച് ആ മുറിവ് പാടിലേക്ക് നോക്കുന്ന തമ്പിയോട് ഗുരുജി പറഞ്ഞു...

   കണ്ണുകളടച്ചു തുറന്നു നോക്കൂ തമ്പീ......

   തമ്പി ആ മുറിവ് പാടുകള്‍ അവിടെ കണ്ടില്ല...

   അത്ഭുതത്തോടെ ഗുരുജിയെ നോക്കിയാ തമ്പിയോടു അദ്ദേഹം പറഞ്ഞു....

   ഇവരെ ഒക്കെ ഞാന്‍ ഞാന്‍ വിളിപ്പിച്ചതാണ്...

   വളരെ വിനയാന്വിതനായി നാഡികളില്‍ രക്തഓട്ടം നിലച്ചവനായി നിന്ന തമ്പി ഗുരുജിയോട് ചോദിച്ചു......

   എന്തിനായിരുന്നു ഗുരുജീ ഇതൊക്കെ??

   ഇത് എന്‍റെ വക നിനക്കുള്ള ശിക്ഷയും, ഉപദേശവുമായിരുന്നു........!!!! എന്ത് ക്രൂരത കാട്ടിയും, എന്തും നശിപ്പിച്ചും നിന്‍റെ വാശിയും ഭാഗവും നേടണമെന്നുള്ള ചിന്തക്കും പ്രവര്‍ത്തിക്കുമുള്ള ശിക്ഷ...

   ഉപദേശം; അത് നീ തന്നെ കണ്ടെത്തികോള്‍ക!!!

   എനിക്കെല്ലാം മനസ്സിലായി ഗുരുജീ.... എല്ലാം ഞാന്‍ അംഗീകരിക്കുന്നു.......എനിക്ക് മാപ്പുതരണം, എന്നോടു പൊറുക്കണം....

   നിന്‍റെ മനസ്സ് ഞാന്‍ അറിയുന്നു തമ്പീ, നീ പൊയ്ക്കൊള്‍ക...... നിനക്ക് നല്ലത് വരട്ടെ.....

   മീരക്കോ, മറ്റാര്‍ക്കും തന്നെയോ ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.... തമ്പി അവരെ ഗാഡമായി വീണ്ടും വീണ്ടും ആശ്ലേഷിച്ചു... തന്‍റെ മകളെ എടുത്തുകൊണ്ട്, മീരയെ തന്നോട് ചേര്‍ത്തടിപ്പിച്ചുകൊണ്ട്‌ അയാള്‍ അവിടെ നിന്നും നടന്നു നീങ്ങി...




[Rajesh Puliyanethu
 Advocate, Haripad]

Thursday 22 November 2012

ശ്വേതാമേനോന്‍ പ്രസ്സവിക്കുമ്പോള്‍ മിന്നുന്ന ക്യാമറാ ഫ്ലാഷുകള്‍!!!!!!.`!!



       ശ്വേതാ മേനോന്‍ പ്രസ്സവിച്ചു; എല്ലാ സ്ത്രീകളും പ്രസ്സവിക്കുന്നത് പോലെയല്ല ഇത്! ഇവിടെ ലേബര്‍ റൂം എന്നത് ഒരു സെറ്റ് ആണ്. ഡോക്ടര്‍ മാരും നേഴ്സുംമ്മാരും മാത്രമല്ല, സംവിധായകന്‍ ഉള്‍പ്പെടെഉള്ള 'ക്രു' സന്നിഹിതമാണ്! ആക്ഷന്‍, റോള്‍ ക്യാമറ!!!! ചിത്രീകരണം മുന്നേറുന്നു, അവസാനം സംവിധായകന്‍ 'കട്ട്‌' പറഞ്ഞു. ആവിഷ്ക്കാരസ്വാതന്ത്ര്യത്തെ ഉപയോഗപ്പെടുത്തി കലാമൂല്യത്തിന്‍റെ ഒരു പുത്തന്‍ സൃഷ്ടി പിറന്നിരിക്കുന്നു. കുഞ്ഞു പിറന്നതിലും പ്രാധാന്യം അമ്മപോലും കല്‍പ്പിക്കുന്നു എന്ന് തോന്നിപ്പോകുന്ന പിറവി. ഒരു 'നടി'ക്ക് പ്രസ്സവത്തില്‍ എന്ത് അഭിനയവും ആവിഷ്ക്കാരവും ഇതര അമ്മമാര്‍ക്ക് വ്യത്യസ്തമായി പ്രകടിപ്പിക്കാന്‍ കഴിയുമെന്നത് ചോദ്യമായിത്തന്നെ അവശേഷിക്കട്ടെ; കാരണം ആവിഷ്ക്കാര സ്വാതന്ത്രയത്തിന്റെയും, വ്യക്തി സ്വാതന്ത്ര്യത്തിന്‍റെയും പരിരക്ഷ ആചോദ്യത്തെ തടയുന്നു. എന്തുകൊണ്ട് വ്യത്യസ്തമായ ഒരു മികച്ച പ്രകടനം നടത്താന്‍ തനിക്ക് കഴിയില്ല എന്ന് ശ്വേത മേനോന്‍ ചോദിച്ചാല്‍ ചോദ്യകര്‍ത്താവിന് ഉത്തരം മുട്ടി പോകും.

       ഒരല്‍പ്പം പിന്നോട്ട് നോക്കൂ!! ചിത്രീകരണത്തിന് മുന്‍പുള്ളകാലത്തേക്ക് പോകൂ. ശ്വേത പ്രസവിക്കാന്‍ പോകുന്നു എന്ന് അറിഞ്ഞതിന് ശേഷമായിരിക്കുമോ ബ്ലെസ്സി അത് ചിത്രീകരിച്ച് സിനിമ നിര്‍മിക്കാം എന്ന് തീരുമാനിച്ചത്?? അതോ തന്‍റെ കഥയ്ക്ക് അനുയോജ്യമായ പ്രസവചിത്രീകരണം  തേടി അദ്ദേഹം നടന്നിരുന്നോ?? അങ്ങനെ എങ്കില്‍ ഒരു സ്ത്രീയോട് "നിങ്ങള്‍ പ്രസവിക്കാന്‍ പോവുകയല്ലേ, ഞാന്‍ അത് ക്യാമറയില്‍ പകര്‍ത്തി സിനിമയില്‍ ചേര്‍ത്ത് നാട്ടുകാരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കട്ടെ" എന്ന് അര്‍ഥം വരുന്ന രീതിയില്‍ എത്ര മിനുക്കിയും എങ്ങനെ ചോദിക്കും?? താന്‍ കണ്ടുമുട്ടിയ ഒരു സ്ത്രീയോട് "താനുമായി ലൈംഗിക വേഴ്ചക്ക് താല്‍പ്പര്യമുണ്ടോ??" എന്ന് ചോദിക്കുന്നതിലും എത്രയോ മടങ്ങ് അസഭ്യം നിറഞ്ഞതാണ്‌ ആദ്യത്തെ ചോദ്യം?? അപ്രകാരം ഒരു ചോദ്യം ശ്വേതയോട് ചോദിക്കാന്‍ ഒരുവന്‍ ധൈര്യപ്പെട്ടെങ്കില്‍ അവര്‍ തന്‍റെ പ്രവര്‍ത്തി രംഗത്തെ നിലവാരം ഒന്നളക്കുന്നത് നന്നായിരിക്കും എന്നെ പറയാനുള്ളൂ!!

       ഓരോ സിനിമ പുറത്തു വരാന്‍ തയ്യാറെടുക്കുമ്പോളും അതിനെക്കുറിച്ച് പൊതുജനത്തിന് ചില ധാരണകള്‍ ഉണ്ടായിരിക്കും. അത്, മെഗാസ്റ്റാറിന്‍റെ ചിത്രം, നായകന്‍ ഇരട്ടവേഷത്തില്‍ വരുന്ന ചിത്രം, കോടികള്‍ മുടക്കിയ ചിത്രം, കലാചിത്രം, വിദേശങ്ങളില്‍ ചിത്രീകരിച്ച ചിത്രം, അന്യഭാഷാ നടീനടന്മാരുടെ സാനിധ്യമുള്ള ചിത്രം, ചരിത്ര പ്രാധാന്യമുള്ള ചിത്രം, ആക്ഷന്‍ ചിത്രം, ഒരു പ്രഗല്‍ഭ സംവിധായകന്‍റെ ചിത്രം അങ്ങനെ നീളുന്നു ആ ധാരണകള്‍..`.. 'കളിമണ്‍' എന്ന ചിത്രത്തെക്കുറിച്ചുള്ള പൊതുജനധാരണ എന്ത്??  'ശ്വേതാ മേനോന്‍റെ പ്രസവം കാണിക്കുന്ന സിനിമ'!! ആ തരത്തില്ലുള്ള പ്രശസ്തി സിനിമാ ലോകത്തിനോ, നടിക്കോ, സംവിധായകനോ ആര്‍ക്കെങ്കിലും ഗുണം ചെയ്യുമെന്ന് ചിന്തിക്കാന്‍ കഴിയുമോ?? ഒരു പക്ഷെ നിര്‍മ്മാതാവിന് അല്ലാതെ??

       തങ്ങള്‍ ചെയ്യുന്ന വിലകുറഞ്ഞ പബ്ലിസ്സിറ്റി മാര്‍ഗ്ഗങ്ങളെ മനസ്സിലാക്കാതെയോ, അപ്രകാരം ഭാവിക്കാതെയോ ഇക്കൂട്ടര്‍ തങ്ങളുടെ ആവിഷ്ക്കാര സ്വാതന്ത്രിയത്തെക്കുറിച്ചാണ് സംസ്സാരിക്കുന്നത്. ഇവിടെ എന്ത് ആവിഷ്ക്കാരസ്വാതന്ത്ര്യമാണ് ഉപയോഗപ്പെടുത്തുന്നത്?? ആയുര്‍വേദത്തില്‍ പ്രസവത്തെ 'ശോധന' എന്ന വിഭാഗത്തിലാണ്പെടുത്തിയിരിക്കുന്നത്. അതിന് 'വിസ്സര്‍ജ്ജിക്കുക' എന്ന അര്‍ഥം കൂടിയുണ്ട്. അങ്ങനെ എങ്കില്‍ എല്ലാത്തരം വിസര്‍ജ്യങ്ങളും ചിത്രീകരിച്ചു വരുംകാല സിനിമകള്‍ പ്രതീക്ഷിക്കാമോ?? അതിനെയൊക്കെ ഏത് കണ്ണുകൊണ്ട് കണ്ടാണ്‌ കലാമൂല്യമായി വിലയിരുത്തേണ്ടത്?? ഇത്തരം പ്രവണതകളെ ആദ്യസംരംഭത്തില്‍ തന്നെ നിരുല്‍സ്സാഹപ്പെടുത്തിയില്ലെങ്കില്‍ സാംസ്ക്കാരികമായ വീക്ഷണം തന്നെ അധ:പ്പതിച്ചു പോകും. സംശയമില്ല!

       'കളിമണ്‍' എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വിമര്‍ശകര്‍ക്ക് നേരെ വ്യക്തി സ്വാതന്ത്യത്തിന്‍റെ പരിചയും ഉപയോഗിക്കുന്നുണ്ട്. അവര്‍ മനസ്സിലാക്കാഞ്ഞിട്ടാവില്ല!! വ്യക്തി സ്വാതന്ത്ര്യത്തിന് അതിര്‍ വരമ്പുകള്‍ ഉണ്ടെന്നത്!! ഒരുവന് തന്‍റെ കിടപ്പു മുറിയില്‍ വിവസ്ത്രനായി കിടക്കാം. പക്ഷെ പൊതുജന മധ്യത്തില്‍ അത് പാടില്ല. അത് വ്യക്തി സ്വാതന്ത്യത്തിന്‍റെ അതിര്‍വരമ്പാണ്. നിയമവും ആ അതിര്‍ വരമ്പുകളെ സംരക്ഷിക്കുന്നു എന്ന് മനസ്സിലാക്കണം. പ്രസവരംഗം ഉള്‍പ്പെടുന്ന സിനിമയുടെ ചിത്രീകരണം 'A' സര്‍ട്ടിഫിക്കേറ്റ് ലഭിച്ചുപോലും പ്രദര്‍ശന അനുമതി ലഭിക്കുന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു.

       വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നവര്‍ ഒന്ന് മറന്നു പോകുന്നുണ്ട്, ശ്വേതക്ക് പിറന്ന കുട്ടിയുടെ സ്വാതന്ത്ര്യം. അത് അമ്മയുടെ ചൂടേല്‍ക്കണ്ട പ്രായത്തില്‍ ക്യാമറ വെളിച്ചത്തിന്‍റെ ചൂട് ഏല്‍ക്കേണ്ടി വന്നതല്ല. മറിച്ച് താന്‍ ജനിച്ചത്‌ ചിത്രീകരിച്ച് പ്രദര്‍ശിപ്പിച്ചത്; ബുദ്ധി ഉറക്കുന്ന കാലത്ത് അപമാനമായി ആ കുട്ടി കണ്ടാല്‍, അന്ന്പ്രായച്ചിത്തം ചെയ്യാന്‍ അമ്മയായ ശ്വേതക്ക് പോലും കഴിയില്ല. ഒരു പക്ഷെ തന്‍റെ സുഹൃത്തുക്കളില്‍ നിന്നോ സഹ പ്രവര്‍ത്തകരില്‍ നിന്നോ നാളെ ഉണ്ടായേക്കാവുന്ന പരാമര്‍ശങ്ങളെ എങ്ങനെ അവള്‍ നേരിടുമെന്നത്!!

       ഇതിലൊക്കെ നമ്മളെന്ത് പറയാനാ?? അതൊക്കെ അവരുടെ കാര്യം എന്ന് പറഞ്ഞ് ആരും പ്രതികരിക്കാന്‍ തയ്യാറാകാതെ ഇരിക്കരുത്.ഇതു തികഞ്ഞ സാമൂഹിക, സാംസ്ക്കാരിക പ്രശ്നമാണ്. ഒരു സമൂഹത്തിന്‍റെ സംസ്ക്കാരം അവിടുത്തെ കലാരൂപങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്. സിനിമ ഈനാട്ടില്‍ വലിയ സ്വാധീനമുള്ള ഒരു മാധ്യമമാണ്. സിനിമയില്‍ കാണുന്ന ഐറ്റം ഡാന്‍സ്സിനും, അര്‍ദ്ധ നഗ്നതാ പ്രദര്‍ശനത്തിനും, ഒക്കെ അപ്പുറത്തുള്ള വഷളത്തരമായേ പ്രസവം ചിത്രീകരിച്ചുപ്രദര്‍ശിപ്പിക്കുന്നതിനെ കാണാന്‍ കഴിയൂ.

       ചിത്രം കാണാതെ അഭിപ്രായം പറയരുത് എന്നാണ് ബ്ലെസ്സിയുടെ പക്ഷം. ബഹുമാന്യനായ കേരള നിയമസഭാ സ്പീക്കര്‍ പറഞ്ഞത് പോലെ ഈ ചിത്രം പ്രദര്‍ശനത്തിന് തന്നെ അനുവദിക്കരുത്. ഇതു പ്രദര്‍ശിപ്പിച്ചാല്‍അത് ഒരു ക്രൈം തന്നെ ആയിരിക്കും എന്നതില്‍യാതൊരു സംശയവുമില്ല.

       ഈ ചിത്രീകരണത്തെക്കുറിച്ച് ഉള്ള അസ്വാരസ്യങ്ങള്‍ പൊതു, സാമൂഹിക, സാംസ്ക്കാരിക, മഹിളാ സംഘടനകളില്‍ അധികം പുറത്തേക്ക് ഉയര്‍ന്നു കണ്ടില്ല. കാരണം, ഇത് ശരിക്കും ഒരു മഹത് സൃഷ്ടിയാണോ, താന്‍ എന്തെങ്കിലും എതിരായി പറഞ്ഞാല്‍ തന്നെ ആരെങ്കിലും വിലകുറച്ച് കാണുമോ? തന്‍റെ പ്രസ്ഥാവന സ്ത്രീ സ്വാതന്ത്ര്യത്തിന് എതിരായി വ്യാഖ്യാനിക്കുമോ എന്നൊക്കെയുള്ള അവരുടെ ജല്‍പ്പിതസംശയങ്ങളാവാനെ വഴിയുള്ളൂ.

       ഒരു വൈദ്യശാസ്ത്ര ആവശ്യത്തിനോ, പഠന ആവശ്യത്തിനോ സ്വകാര്യശരീര ഭാഗങ്ങള്‍ മറ്റൊരുകൂട്ടര്‍ക്ക് മുന്‍പില്‍ കാണിക്കേണ്ടി വരുന്നതോ, വേണ്ടിവന്നാല്‍ അത് ചിത്രീകരിക്കുന്നതോ ഒന്നും സിനിമക്ക് വേണ്ടി ചിത്രീകരിക്കുന്ന ഒന്നിനോട് താരതമ്യം ചെയ്യാന്‍ പോലും കഴിയില്ലന്നു സമൂഹത്തിലെ ചിലരോടെങ്കിലും പറഞ്ഞ് തര്‍ക്കിക്കേണ്ടി വരുന്നതും സാമൂഹികമായ അധ:പതനമാണ്. ഇത്രയും പ്രത്യക്ഷമായ ഒരു നാണക്കേടിനെ ഒറ്റശബ്ദത്തില്‍ എതിര്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് ആ അധ:പതനം.

       ഒരു മാതാവിന് തോന്നാത്ത മാതൃവികാരങ്ങളെ ആര്‍ക്കും വിമര്‍ശിച്ച് ജനിപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ട് ശ്വേതയെ അത് പഠിപ്പിച്ച് സമയം കളയാന്‍ മുതിരാതെ; ഇത്തരം വഷളത്തരങ്ങള്‍ ഇവിടെനടപ്പില്ല എന്ന് പ്രഖ്യാപിച്ച് അവയെ മുളയിലേതന്നെ നുള്ളി എറിയുകയാണ് നാം ചെയ്യേണ്ടത്. ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ സഭ്യത്തിനും, അസഭ്യത്തിനും ഇടയില്‍ ശക്തമായ അതിര്‍വരമ്പുണ്ട്‌.`.. അത് കാണാന്‍ കഴിയാത്തവരെ  മനസ്സിലാക്കിനല്‍കാന്‍ പൊതു സമൂഹത്തിന് ചുമതലയുമുണ്ട്.


[Rajesh Puliyanethu,
 Advocate, Haripad]

     








Please Post Your Comments Through The Link Below....
     
http://www.facebook.com/puliyanz?ref=tn_tnmn

     

     

Monday 19 November 2012

'അഹങ്കാരം' ഒരു മോശം വികാരമോ??



       'അഹങ്കാരം' ഒരിക്കലും നല്ലത് കേട്ടിട്ടില്ലാത്ത ഒരു വികാരമാണ്. അത് ആരിലെങ്കിലും പ്രവര്‍ത്തിക്കുന്നു എന്നുകണ്ടാല്‍ അയാളുടെയും സ്ഥിതിയും  അതുതന്നെ. ആരെങ്കിലും അവന്‍ അഹങ്കാരിയാണെന്ന്തമാശയായി എങ്കിലും പറഞ്ഞാല്‍; അഹങ്കാരി എന്നാ നാമം അയാള്‍ക്ക്‌ ചാര്‍ത്തി നല്‍കി സമൂഹത്തില്‍ ദുഷിപ്പിച്ചു ചിത്രീകരിക്കാന്‍ ഭൂരിപക്ഷത്തിനും ഒരു പ്രത്യേക സാമര്‍ത്യമാണ്. പക്ഷെ എന്താണ് താന്‍ അയാളില്‍ കണ്ട അഹങ്കാരം എന്ന് പലര്‍ക്കും വ്യക്തമായ ചിത്രമില്ല എന്നതാണ് സത്യം.  ഒരുവന്‍ തന്‍റെ കഴിവില്‍ വിശ്വാസ്സമര്‍പ്പിച്ചു സംസാരിച്ചാല്‍, തനിക്ക് സാധ്യമാക്കി എടുക്കാന്‍ കഴിഞ്ഞ വിഷമകരമായ ഒന്നിനെക്കുറിച്ച് സംസാരിച്ചാല്‍, സഹൂഹത്തിലെ നിലവിലുള്ള കാഴ്ച്ചപ്പാടുകള്‍ക്ക് വിരുദ്ധമായി സംസ്സാരിച്ചാല്‍, സമൂഹം ഉന്നതനെന്നു അന്ഗീകരിക്കപ്പട്ട ഒരൂ വ്യക്ത്തിയെ വിമര്‍ശിച്ചാല്‍, ഒരു പ്രത്യേക മേഘലയില്‍ 'ഉന്നതന്‍' എന്ന് പൊതുസമൂഹം സ്ഥാപിച്ച ഒരുവ്യക്തിയുടെ; ആ മേഘലയിലെ ഒരു പോരായ്മ ചൂണ്ടിക്കാണിച്ചാല്‍, ഒരു വിഷയത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണത്തിന് മുതിര്‍ന്നാല്‍, ഒരുവനുനേരെ വെച്ചു നീട്ടുന്ന ഒരു ഓഫെര്‍ നിരസ്സിച്ചാല്‍, പണം കൂടുതലായി ചെലവഴിച്ചാല്‍, വിലപിടിച്ച ചില വസ്തുക്കള്‍ വാങ്ങിയാല്‍, മുതിര്‍ന്നവരെയും, ഗുരുജനങ്ങളെയും ബഹുമാനിക്കാതിരുന്നാല്‍, പുരാണത്തെയോ, ഇതിഹാസ്സത്തെയോ വിമര്‍ശിച്ചാല്‍, മതപരമായ വിശ്വാസ്സത്തിന് എതിരുനിന്നാല്‍, ദൈവ വിശ്വാസ്സത്തിന്റെ നിലവിലെ സങ്കല്‍പ്പങ്ങള്‍ക്ക് എതിരായി സംസാരിച്ചാല്‍ എന്നിവയില്‍ തുടങ്ങി കാണുന്നവന് ബോധ്യമാകാത്ത വസ്ത്രധാരണം നടത്തിയാല്‍ വരെ; ഉടനടി അഹങ്കാരി എന്ന  നാമം ചാര്‍ത്തി ലഭിക്കും!!
     അങ്ങനെ അന്യെഷിച്ചിറങ്ങിയാല്‍ അന്തമില്ലാതെ നീളും ഓരോരുത്തരും അഹങ്കാരി എന്ന വിളി സ്വന്തമാക്കിയതിന് പിന്നിലെ കാരണങ്ങള്‍!!!!`!!
     ജീവിതത്തില്‍ ഒരിക്കലെങ്കിലും 'അഹങ്കാരി' എന്ന വിളി കേള്‍ക്കേണ്ടി വന്നിട്ടില്ലാത്തവര്‍ ഉണ്ടാകില്ല എന്ന് നിസ്സംശയം പറയാം!! ഏറ്റവും നിസ്സാരമായി മാതാപിതാക്കളില്‍ നിന്നോ ഗുരുജനങ്ങളില്‍ നിന്നോ എങ്കിലും ആ വിളിക്ക് പാത്രമായവരാണ് നാമെല്ലാം തന്നെ!!
     ഇന്ന് 'താന്‍ ഒരു അഹങ്കാരി ആണ്' അങ്ങനെ തന്നെ കരുതിക്കോളു! എന്നു പ്രഖ്യാപിച്ചു നടക്കുന്ന ഒരു വിഭാഗതത്തെയും കാണുവാന്‍ സാധിക്കുന്നുണ്ട്! അത് പലപ്പോഴും ധാര്‍ഷ്ട്യത്തോടെ ഉള്ള ഒരു വിചാരമായാണ് പരക്കെ കാണാന്‍ കഴിയുന്നത്‌!!`!
     അഹങ്കാരം എന്നാവികാരത്തെ മറ്റുള്ളവര്‍ കാണുകയും ആ 'വിളി' ചാര്‍ത്തിനല്‍കുകയും ചെയ്യുന്നത് വ്യക്ത്തമായ വേര്‍തിരിവുകളോ, ധാരണയോ ഇല്ലാതെയാണ് എന്നതാണ് അതിലെ കുറവ്! മാതാപിതാക്കളെയോ, ഗുരുജനത്തെയോ അപമാനിക്കുന്നവനെയും,  തനിക്ക് സാധ്യമാക്കി എടുക്കാന്‍ കഴിഞ്ഞ വിഷമകരമായ ഒന്നിനെക്കുറിച്ച് സംസാരിക്കുന്നവനെയും അഹങ്കാരി എന്നുതന്നെ വിളിക്കുന്നു. അവിടെ സന്ദര്‍ഭത്തിന് അനുസൃതമായി അര്‍ഥഭേദം നല്‍കുന്നതിന് ആ വാക്കിന് കഴിയുന്നതുമില്ല!!

       പലപ്പോഴും ഒരുവന്‍റെ ആത്മവിശ്വാസ്സതിന്റെ ഉച്ചസ്ഥായിയെ അഹങ്കാരമായി വ്യാഖ്യാനിക്കുന്നു. അത് ഒരു മേഘലയിലുള്ള തന്‍റെ കഴിവിലുള്ള ആത്മവിശ്വാസ്സമായിരിക്കും! അവിടെ ആ അഹങ്കാരത്തിന്‍റെ  നാശം എന്നത് ആ വ്യക്തിയുടെ പരാജയമാണ്. തനിക്ക് അപകടരഹിതമായി ഏറ്റവും നല്ലതുപോലെ വാഹനം ഓടിക്കാന്‍ കഴിയുമെന്നത് ഒരുവന്‍റെ ആത്മവിശ്വാസ്സമാകാം; അതേ സമയം അതിനെ അയാളുടെ അഹങ്കാരമായും വ്യാഖ്യാനിച്ചു എന്നു വരാം. അവിടെ അയാളുടെ അഹങ്കാരത്തിന്‍റെ നാശം എന്നത് ഒരു അപകടവും, അതുവഴിയുള്ള പരാജയവുമാണ്. അയാളുടെ വാഹനം ഓടിക്കുന്നതിലെ ആത്മവിശ്വാസ്സത്തെ മുന്‍പേ ആരും പരാമര്‍ശിച്ചിട്ടില്ല എങ്കില്‍ പോലും ഒരു അപകടത്തിന് ശേഷം " അവനല്ലേലും വല്യ ഡ്രൈവറാനെന്നുള്ള അഹങ്കാരമുണ്ടായിരുന്നു" എന്ന് ജനം പറയും. അങ്ങനെ വരുമ്പോള്‍ പൊതുവേ പറയുന്നതുപോലെ നശിക്കേണ്ട വികാരമല്ല അഹങ്കാരം എന്ന് വരുന്നു. 'എല്ലാ അഹങ്കാരങ്ങളും' എന്ന് വ്യക്തമാക്കി പറയാം!

       അഹങ്കാരം മനോഹരമായ വികാരമാകുന്ന അവസ്ഥയുമുണ്ട്. അത് അഹങ്കാരത്തിന് ഹേതുവായ വസ്തു തന്‍റെ ആത്മാഭിമാനത്തിന് കാരണമാകുമ്പോളാണ്. തന്‍റെ മനസ്സില്‍ അഹങ്കാരം ജനിപ്പിക്കുന്ന ഒന്ന് തന്‍റെ ആത്മാഭിമാനം വര്‍ദ്ധിപ്പിക്കുന്നു എങ്കില്‍ അവിടെ അഹങ്കാരം മനോഹരമായ വികാരമായി മാറുന്നു.അവിടെ തന്‍റെ അഹങ്കാരത്തെ ജനിപ്പിക്കുന്ന വസ്തുവിനെയോ, വസ്തുതയെയോകുറിച്ച് അയാള്‍ക്ക്‌ വ്യക്തത ഉണ്ടായിരിക്കണം. അപ്രകാരം അഹങ്കാരം തന്നില്‍ ജനിപ്പിക്കുന്ന വസ്തുത അയാളുടെ വ്യക്തിത്വത്തിന്‍റെ പരിച്ചേദമായിരിക്കും!! മനോഹരങ്ങളായ അഹങ്കാരങ്ങള്‍ നമ്മില്‍ ജനിക്കുകയും അവ എന്നും പരാജയപ്പെടാതെ നിലനില്‍ക്കുകയും ചെയ്യട്ടെ!!



[Rajesh Puliyanethu,
 Advocate, Haripad]




      

Sunday 11 November 2012

മലയാളം നമുക്ക് മാതൃഭാഷയാണ്, പിന്നെന്താണ്??



       "മര്‍ത്യന് തന്‍റെ പെറ്റമ്മ തന്റെ മാതൃ ഭാഷ. മറ്റു ഭാഷകള്‍ പോറ്റമ്മമാര്‍ മാത്രം". അമ്മയെ തിരിച്ചറിഞ്ഞു കഴിഞ്ഞ് അമ്മയെന്ന വാക്കിനെ തിരിച്ചറിയുന്നു. ഒരു കുഞ്ഞിനു ലഭിക്കുന്ന ആദ്യത്തെ വിലപ്പെട്ട തിരിച്ചറിവുകള്‍`. അമ്മയെ തിരിച്ചറിയാന്‍ കുഞ്ഞിനെ സഹായിച്ച മാതൃഭാഷ; അമ്മയോളം മൂല്യമുള്ള ഒന്ന്! വ്യക്തിസ്വാതന്ത്രങ്ങളുടെ കടുത്ത പരിരക്ഷയുള്ള വിഷയമാണെങ്കിലും പറയാതെ വയ്യ, ഒരു കുഞ്ഞിനെ സ്വന്തം അമ്മയെ കാണിച്ചു 'ആയ' എന്ന് പരിചയപ്പെടുത്തിക്കോടുക്കുന്നത് പോലെയാണ് അവനെ "മമ്മി" എന്ന് പരിചയപ്പെടുത്തുന്നത് എന്ന് എനിക്ക് തോന്നുന്നു. ആധുനികത, പരിഷ്ക്കാരം എന്നിവ മുണ്ടും നേരിയതുമിട്ട അമ്മക്ക് ബ്രഷ്ട്ടു കല്‍പ്പിച്ച്, ചുരുതാറിടുന്ന അമ്മയെ മാത്രം 'മമ്മി' എന്ന് വിളിച്ച് അന്ഗീകരിക്കാനും പരിചയപ്പെടുത്തുവാനും തുടങ്ങിയപ്പോള്‍ മാതൃഭാഷ രൂപത്തിലും ഭാവത്തിലും അന്യഭാഷയ്ക്ക്‌ ദാസ്സിയായി. സ്വന്തം അമ്മയെക്കൊണ്ട് വിടുവേല ചെയ്യിക്കുന്നതില്‍ അഭിമാനം കൊണ്ട ഭാഷയുടെ സന്തതികള്‍ സ്വയം ചണ്ടാളന്‍മാരായി അധപ്പതിച്ചു!!

       ഭാഷയ്ക്ക്‌ ഉച്ച നീചത്വങ്ങള്‍ ചരിത്രാതീത കാലം മുതല്‍ ഉള്ള പ്രതിഭാസ്സ മാണെന്ന് വേണം മനസ്സിലാക്കാന്‍..........**--............... പുരാണ എതിഹാസ്സങ്ങളില്‍ പോലും ഭാഷയുടെ വലിപ്പ ചെറുപ്പങ്ങളുടെ വ്യക്ത്തമായ പരാമര്‍ശങ്ങള്‍ ഉണ്ട്. അന്ന് സംസ്കൃതം എന്നാ ഭാഷയായിരുന്നു ഏറ്റവും ഉത്തമര്‍ണ്ണന്‍ മാരുടെ ഭാഷയായി കരുതിയിരുന്നത്. അതിനെ ദേവഭാഷയായും ചിത്രീകരിക്കപ്പെട്ടു. അവിടെ എന്തുകൊണ്ട് സംസ്കൃതം ദിവ്യഭാഷയായി കണക്കാക്കപ്പെട്ടു എന്നതിന്റെ ന്യായം തന്നെയാണ് ഇന്ന് ഇംഗ്ലീഷ് ഭാഷ പരിഷ്കൃത ഭാഷയായത്തിന്റെ ഒരു പ്രമുഘകാരണവും. അത്, ഉയര്‍ന്ന വിദ്യാഭ്യാസ്സഭാഷയായി ഈ ഭാഷകള്‍ അതാതു കാലങ്ങളില്‍  കണക്കാക്കി വന്നതാണ്. ഇംഗ്ലീഷ് ഭാഷ എന്തുകൊണ്ട് ഉയര്‍ന്ന വിദ്യാഭ്യാസ്സ ഭാഷയായി കണക്കാക്കി എന്നതിന് ബ്രട്ടിഷ് അധിനിവേശവും മറ്റും കാരണമായിരിക്കാം. പക്ഷെ ഉയര്‍ന്ന വിദ്യാഭ്യാസ്സ ഭാഷ ആയി എന്നതാണ് അതിനെ ഉയര്‍ന്ന 'സ്റ്റാറ്റസ്സ്'  ഭാഷ എന്ന പരിവേഷം നേടി നല്‍കാന്‍ കാരണം.

        ഇംഗ്ലീഷ് ഭാഷയുടെ പ്രചരണം ബ്രിട്ടന്‍റെ ലോക കോളനിനയത്തിന്‍റെ ഉല്‍പ്പന്നമാണ്‌!!......6~.  വെള്ളക്കാര്‍ എന്ന മദ്ധ്യ-പുരാതന കാലത്തെ ലോകഭരണാധി കാരികള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും നടത്തിയ വിദ്യാഭ്യാസ്സപരമായ വികസ്സന നടപടികള്‍ അവരുടെ ഭാഷയെ പ്രചരിപ്പിക്കുന്നതില്‍ മുഖ്യപങ്ക്  വഹിച്ചു. വിദേശികളില്‍ നിന്നും ആധുനികമായ അറിവ് ഇവിടുത്തുകാര്‍ സമ്പാദിച്ചത്  ഇംഗ്ലീഷ് ഭാഷയിലായിരുന്നതിനാല്‍  ഇംഗ്ലീഷ് വിദ്യാസമ്പന്നന്‍റെ ഭാഷയായി മാറി. വിദ്യാസമ്പന്നന്‍ സമൂഹത്തില്‍ ഉയര്‍ന്ന  ജീവിത നിലവാരം പുലര്‍ത്തിയപ്പോള്‍ മനുഷ്യ സഹജമായ വികാരമെന്നവണ്ണം അവനോടു തോന്നിയ ആരാധനയും, വികാരവും സാധാരണക്കാരന്റെ മനസ്സിലും ആ ഭാഷയോട് ആരാധനയും അഭിനിവേശവും ജനിപ്പിച്ചു! ! എണ്ണി എടുത്തു പറയാന്‍ കഴിയുന്ന രണ്ട്  ഇംഗ്ലീഷ് വാക്കുകള്‍ തന്‍റെ അന്തസ്സിനെ ഉയര്‍ത്തുമെന്ന്‌ സാധാരണക്കാരന്‍ വൃഥാ ധരിച്ചുപോയി.

       നമ്മുടെ നാട്ടിലെ അറിവുകളുടെയും, വിഭവങ്ങളുടെയും ആകെ ഉടമയായി മാറിയ വെള്ളക്കാരന്‍ ഇവിടെ നിന്നും പഠിച്ച മേന്മയേറിയ പലതും അവന്റെ ഭാഷയിലേക്ക് തര്‍ജ്ജിമ ചെയ്താണ് പ്രചരിപ്പിച്ചിരുന്നത്. അത് ഇംഗ്ലീഷ് ഭാഷയെ സമ്പന്നമാക്കിയത് എത്രത്തോളമെന്നത് അനിര്‍വചനീയമാണ്.

       ഏതൊക്കെ കാരണങ്ങളാല്‍ ഒരു ഭാഷയ്ക്ക്‌ പ്രാധാന്യവും പ്രശസ്തിയും ഏറി വന്നാലും; മാതൃ ഭാഷയെ തള്ളിക്കളഞ്ഞ് വിദേഷഭാഷയെ മാത്രം തോളിലേറ്റി നടക്കുന്നത് അധമത്വമാണ്. സായിപ്പിന്റെ ഭാഷ അവന്‍റെ രീതിയില്‍ പഠിച്ച്, അവന്‍റെ ഉച്ചാരണത്തില്‍ അഭ്യസിച്ചു, അവനെ പറഞ്ഞ് കേള്പ്പിക്കേണ്ടി വരുന്നത് പൌരാണികമായ ഒരു ഗതികേടിന്റെ ബാക്കി പത്രമാണ്‌.`.. സ്വന്തം നിലനില്‍പ്പിനായി അത് ചെയ്യാം, പക്ഷെ അതില്‍ അഹങ്കരിക്കാതിരിക്കുക. ഇംഗ്ലീഷ് സാഹിത്യത്തോടോ, കൃതികളോടോ ഉള്ള ഭാഷാപരമായ സ്നേഹം കൊണ്ട് ആ ഭാഷ അഭ്യസ്ഥിച്ചവരല്ല ഇവിടുത്തെ അഭിനവസായിപ്പന്‍മാര്‍~. അങ്ങനെ ഉള്ളവര്‍ ഭാഷാ സ്നേഹികളായിരിക്കും; ആ സ്നേഹത്തിന് ഭാഷയുടെ അതിര്‍വരമ്പുകളും ഉണ്ടാവുകയില്ല.

       ആത്മാഭിമാനത്തിന്‍റെ വേലിയേറ്റത്തിന് കാരണം എന്തായാലും, മലയാള ഭാഷക്ക് ചില രോഗശാന്തി ശുശ്രുഷകള്‍ നടന്നു വരുന്ന ഒരു കാലഘട്ടമാണിത്. 'ഞാന്‍ ഭാഷാ സ്നേഹിയാണ്, മറിച്ച് ഭാഷാ ഭ്രാന്തനല്ല' എന്നതാണ് മുദ്രാ വാക്യം. വിദേശ ഭാഷയുടെ അടിമത്വത്തില്‍ നിന്നും മോചിതനാവാത്ത മലയാളിയുടെ മനസ്സാണ് അതിനു പിന്നില്‍!!!`!! അത് പറഞ്ഞ്  അയലത്തെ തമിഴനെ പരിഹസിക്കാനും നമ്മള്‍ സമയം കണ്ടെത്തുന്നുണ്ട്. തമിഴന്‍ തന്‍റെ എല്ലാ തമിള്‍ പദങ്ങളിലും കടിച്ചു തൂങ്ങി നില്‍ക്കുന്നു എന്നാണ് ആക്ഷേപം. അവയില്‍ അനായാസ്സ ഉച്ചാരണ ശേഷി ഉള്ള വാക്കുകള്‍ മാത്രം ഉപയോഗിച്ചാല്‍ പോരേ? എന്നാണ് മലയാളിയുടെ സംശയം. കേള്‍ക്കുമ്പോള്‍ സുഖമില്ലാത്ത വാക്കുകള്‍ ഒഴിവാക്കി അവിടെ ഇംഗ്ലീഷ് പദങ്ങള്‍ ഉപയോഗിക്കണം! അതാണ്‌ മലയാളിയുടെ പക്ഷം. എന്തായാലും 'മംഗ്ലീഷില്‍' ഉന്നിയ ഭാഷാക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നാം കച്ചമുറുക്കി ക്കഴിഞ്ഞു.

       മലയാളത്തിന് 'ക്ലാസ്സിക്കല്‍' പദവിക്കുവേണ്ടി രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക നായകന്‍മാര്‍ പടനയിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. തന്‍റെ ഭാഷക്ക് സാധ്യമായ അന്ഗീകാരങ്ങള്‍ എല്ലാം ലഭിക്കണം എന്നത് സാധൂകരണമുള്ള ഒന്നാണ്. പക്ഷെ തന്‍റെ  ഭാഷയില്‍ മുഴുവന്‍ വാക്കുകളും നിത്യ സംസ്സാരത്തിനു പോലും കൊള്ളില്ല, അതിന് അത്യാവശ്യം കൊള്ളാവുന്ന വാക്കുകള്‍ ഇംഗ്ലീഷില്‍ നിന്ന് കടമെടുക്കണമെന്ന്  അവര്‍തന്നെ പ്രചരിപ്പിച്ചാല്‍; 'ക്ലാസിക്കല്‍' എന്നാ പദവിക്ക് ഈ ഭാഷക്ക് എന്ത് യോഗ്യത എന്ന് സ്വയം ചോദിക്കുന്നതിന് തുല്യമാവുകയില്ലെ?? ചില പ്രമുഘ ദക്ഷിണേന്ത്യന്‍ ഭാഷകളോടും, ഹിന്ദിയോടും മറ്റും തുലനം ചെയ്യുമ്പോള്‍ സംഗീതത്തിനു പോലും അപര്യാപ്തമായ ഭാഷയാണ്‌ മലയാളം എന്ന ആക്ഷേപം നിലനില്‍ക്കെ??

       മാതൃഭാഷ എന്ന നിലയില്‍ ഭാഷയെ അന്ഗീകരിക്കുന്നതിനും, അതിന്‍റെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് അതിന്‍റെ സാങ്കേതികമായ ഏറ്റവും വലിയ മേന്മ കണ്ടിട്ടല്ല! മറിച്ച് അത് തന്‍റെ മാതൃഭാഷആണെന്നുള്ള മേന്മ കണ്ടിട്ടാണ്. കാരണം മാതൃഭാഷയെ ഉപമിക്കുന്നത് മാതാവിനോടാണ്. മാതാവിന്‍റെ മഹത്വം മാതാവെന്നതാണ്. മറ്റൊന്നുമല്ല.

       അന്യഭാഷകള്‍ അഭ്യസ്സിക്കാതിരിക്കുന്നതോ, അവയെ നിന്ദിക്കുന്നതോ ഒന്നുമല്ല മാതൃഭാഷാ സ്നേഹത്തിന്‍റെ ലക്ഷണം. സ്വന്തം ഭാഷ ഉപയോഗിക്കുന്നതിലും, ഉപയോഗിക്കുന്നവനോടും ഉള്ള പുച്ഛം ഇല്ലാതിരിക്കുക എന്നത് മാത്രമാണ്. ഈ മണ്ണില്‍ വിരിയുന്ന പുഷ്പ്പങ്ങള്‍ക്കെല്ലാം ഇവിടുത്തെ ഭാഷയെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. മലയാളം നമ്മുടെ മാതൃഭാഷയാണ്. മാതാവിനോളം അത് പ്രിയപ്പെട്ടതാകട്ടെ...


[Rajesh Puliyanethu,
 Advocate, Haripad]

  

Monday 5 November 2012

തമ്പി അളിയനും, അമ്മാവനും കുറെ യാത്രക്കാരും!!



       തമ്പി അളിയന്‍ കായംകുളം ബസ്സ്‌ സ്റ്റാന്റില്‍ നില്‍ക്കുകയാണ്. ആലപ്പുഴ വരെ പോകണം. ഏകദേശം പത്തു പതിനഞ്ചു മിനിട്ടുകള്‍ ആയി അവിടെ നില്‍ക്കുന്നു. ശാപഗ്രസ്ഥമായ KSRTC യുടെ പതിവ് ആവര്‍ത്തിച്ചു. കൊല്ലം, തിരുവനനന്തപുരം ബോര്‍ഡുകള്‍ വെച്ചുകൊണ്ട് രണ്ടു സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളും, ഒരു ലിമിറ്റെഡ് സ്റ്റോപ്പ്‌ ബസ്സും പോയിക്കഴിഞ്ഞു.

       ഒരാള്‍ നടന്നു വന്ന് തമ്പി അളിയന്‍റെ അടുത്തുവന്നു നിന്നു. വളരെ എക്സിക്കുട്ടിവായി വേഷം ധരിച്ചിരുന്ന അയാള്‍ തമ്പി അളിയന്‍റെ മുഖത്തെക്ക് ഒരുനിമിഷം നോക്കി. എന്നിട്ടുചോദിച്ചു .....

       സമയമെന്തായി??

       തമ്പി അളിയന്‍ ആളെ ഒന്നുകൂടി ഉഴിഞ്ഞു നോക്കി; എന്നിട്ടുപറഞ്ഞു 10.30

       കുറച്ചു നിമിഷങ്ങളുടെ ഇടവേളകള്‍ക്കു ശേഷം തമ്പി അളിയന്‍ ചോദിച്ചു,

       എവിടെ പോകാനാ??

       തിരുവനന്തപുരം വരെ, എന്‍റെ കമ്പിനിയുടെ ഒരു മീറ്റിംഗ് ഉണ്ട്. അത് പറഞ്ഞു തീരും മുന്‍പേ അയാള്‍ പറഞ്ഞു!

       ദാ, എന്‍റെ വണ്ടി വന്നല്ലോ

       ഒരു സൂപ്പര്‍ എക്സ്പ്രെസ്സ് സ്റ്റാന്‍ടിനുള്ളിലേക്ക് കടന്നുവരുന്നു.

       തനിക്ക് ബസ്സ് കിട്ടാത്തതിലുള്ള അരിശമാണോ മറ്റേയാള്‍ക്ക് വേഗത്തില്‍ വണ്ടി കിട്ടി പോയതിലെ വിഷമമാണോ! തമ്പി അളിയന്‍ അസ്വസ്ഥനായി ചുറ്റും നോക്കി.

       പ്രത്യേകിച്ച് ഏതെങ്കിലും ഒരു വ്യക്തിയെ ഉദ്ദേശിച്ചുനോക്കിയതല്ല എങ്കിലും തന്‍റെ വലതു തോളിനു അല്‍പ്പം പുറകിലായി നിന്ന ഒരാളില്‍ എത്തി തമ്പി അളിയന്റെ നോട്ടം ഉടക്കിനിന്നുപോയി. കാരണം അവിടെനിന്നും തമ്പി അളിയനോടായി ചില വാക്കുകള്‍ ഉണ്ടായിരുന്നു...

     വലിയ കൊട്ടും കളസ്സവുമൊക്കെ ഇട്ടോണ്ടാ വരവ്, സമയമറിയണേ വല്ലോനോടും ചോദിക്കണം!

     ഒരു നിമിഷാര്‍ത്ഥനേരത്തെ അമ്പരപ്പിന് ശേഷം തമ്പി അളിയന് എല്ലാം മനസ്സിലായി; ഈ പറയുന്നത് തന്നോടാണെന്നും, പറയുന്നത് തന്നോട് സമയം ചോദിച്ച്, ബസ്സു കയറി പോയവനെപ്പറ്റിയാണെന്നും!!

       ഇതെല്ലാം ഇങ്ങേരു നോക്കുന്നുണ്ടാരുന്നോ എന്ന് മനസ്സില്‍ ചിന്തിക്കുന്നതിനൊപ്പം തമ്പി അളിയന്‍ ആ മനുഷ്യനെ വിശാലമായി ഒന്നുനോക്കി.

       തൂവെള്ള മുണ്ടും ഷര്‍ട്ടും. അതിലും വെളുത്ത ഒരു വലിയ തോര്‍ത്തു തലയില്‍ കെട്ടിയിരിക്കുന്നു. തീരെ വണ്ണമില്ലാത്ത ശരീര പ്രകൃതം. മുട്ടിനു വളരെ മീതെ മുണ്ട് മടക്കി ഉടുത്തിരിക്കുന്നതിനാല്‍ ശോഷിച്ച കറുത്ത കാലുകള്‍ ആരും ശ്രദ്ദിച്ചു പോകും. കൈ പുറകില്‍ കെട്ടി അല്‍പ്പം മുന്‍പോട്ടുവളഞ്ഞ നില്‍പ്പ്.  പ്രായം 65 ല്‍ താഴേക്കു വരില്ല!!ഷര്‍ട്ടിന്റെ പോക്കറ്റില്‍ കുത്തിനിറച്ചുവെച്ച ഒരു പേഴ്സും മൊബൈല്‍ ഫോണും. ഇതിനെല്ലാം പുറമേ ആകാരത്തിനു വിരുദ്ധമായി ചെമ്പില്‍ കൂടത്തിനടിക്കുന്ന ശബ്ദവും!!

       രണ്ടു ചെവിടുകള്‍ കൂടി മുന്നോട് വന്ന് ആ അമ്മാവന്‍ ചോദിച്ചു; മോനെങ്ങോട്ടാ??

       ആലപ്പുഴവരെ

       ഞാനും ആവഴിക്കാ, മെഡിക്കല്‍ കോളേജില്‍ വരെ ഒന്നുപോകണം.

       വണ്ടാനത്ത്......

       അറിയാമെന്ന ഭാവത്തില്‍ തമ്പി അളിയന്‍ തലയാട്ടി

       മോനവിടാകുമ്പോ ഒന്നു പറയണം

       ങ്ങ

       ഒറ്റക്കെ ഉള്ളോ?? തമ്പി അളിയന്‍ ആരാഞ്ഞു

       അതൊന്നും പറയണ്ട കുഞ്ഞേ.........

        അമ്മാവന്‍ ഒരു കഥയുടെ ഭാണ്ഡം തുറക്കാന്‍ തുടങ്ങിയപ്പോഴേക്കും ഒരു ബസ്സ്‌ എറണാകുളം ബോര്‍ഡ് വെച്ച് സ്ടാന്റിനുള്ളിലേക്ക് കടന്നിരുന്നു.

       തമ്പി അളിയനും അമ്മാവനും ബസ്സിലേക്ക് കയറി, സീറ്റുകള്‍ പലതും ഒഴിഞ്ഞു കിടക്കുന്നു, തമ്പി അളിയനു മുന്‍പേ ബസ്സില്‍ കയറി ഏതാണ്ട് മധ്യ ഭാഗത്തുള്ള ഒരു സീറ്റില്‍ അമ്മാവന്‍ ഇരുപ്പുറപ്പിച്ചു. തമ്പി അളിയന്‍ ബസ്സില്‍ കയറി മുന്‍പോട്ടു നടന്നപാടെ തന്നെ വിളിവന്നു.

     മോനെ, ഇവിടിരിക്കാം !!

       അമ്മാവന്റെ ക്ഷണം അവഗണിക്കണ്ടാ എന്നുകരുതി തമ്പി അളിയന്‍ അവിടെ ചെന്നിരുന്നു.

       കായംകുളത്തുനിന്നും ആള്‍ക്കാര്‍ കയറിയതു കൂടിക്കഴിഞ്ഞപ്പോള്‍ അഞ്ചോ ആറോ പേരേ ബസ്സില്‍ നില്‍ക്കാനുണ്ടായിരുന്നുള്ളൂ.

       കണ്ടക്ടര്‍ ടിക്കറ്റിനായി എത്തി

       പ്രായത്തോടുള്ള പരിഗണന കൊണ്ടാകാം, തമ്പി അളിയാല്‍ ലോഹ്യത്തില്‍ അമ്മാവനോട് ചോദിച്ചു. ടിക്കട്ടെടുക്കണോ??

       രണ്ടു നിമിഷത്തെ ആലോചനക്കുശേഷം മറുപടി എത്തി

       മോനെന്തവായാലും ചോദിച്ചതല്ലിയോ, അമ്മാവന്റെയും കൂടെടുത്തോ!!

       ലോഹ്യം ചോദിച്ചതിന് 30 രൂപ പോയി എന്ന് മനസ്സില്‍ പിറുപിറുത്തു കൊണ്ട് തമ്പി അളിയന്‍ പണം നല്‍കി.

       വണ്ടി കുറെ ദൂരം പിന്നിട്ടു, അമ്മാവന്‍ തമ്പി അളിയന്‍റെ വിശേഷങ്ങളും ഓരോന്നായി ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു. മറുപടി പറഞ്ഞു മടുത്ത തമ്പി അളിയന്‍ ഉറങ്ങുന്നതു പോലെ സീറ്റിലേക്ക് ചാഞ്ഞിരുന്നു.

       ധും!!!! ഒരു കടുത്ത ശബ്ദത്തില്‍ ബസ്സ് ഒരു ഗട്ടറില്‍ വീണതാണ്!

       'കഴുവരടാ മോനേ!! നടുവോടിക്കാനാണോടാ വണ്ടി ഓടിക്കുന്നത്' വീണ ഗട്ടറില്‍ നിന്ന് വണ്ടി കര കേറുന്നതിനു മുന്‍പുതന്നെ അമ്മാവന്‍റെ പ്രതികരണമെത്തി.

       ഒന്നുതിരിഞ്ഞു നോക്കിയതിന് ശേഷം വണ്ടി സൈഡിലേക്ക് ഒതുക്കി നിര്‍ത്തി ഡ്രൈവര്‍ അമ്മാവന്‍റെ അടുത്തേക്ക് വരുകയാണ്..

       ആരെയാടോ മൂപ്പിലെ തെറി വിളിച്ചത്.

      കൊല്ലാനാണോടാ വണ്ടി ഓടിക്കുന്നത്?? തന്‍റെ തെറിവിളി ഉചിതമായത് തന്നെ ആയിരുന്നു എന്നമട്ടില്‍ അമ്മാവന്‍ കത്തുകയാണ്..

       ഓരോ കെളവനോക്കെ വന്നു കേറിക്കോളും, പ്രായം ഇത്രം ഇല്ലായിരുന്നെ പല്ല് രണ്ടെണ്ണം ഇപ്പം വായിക്കെടന്നെനേം.

       പിന്നെ നിന്‍റെ വീട്ടിലല്ലിയോ വന്നു കേറിയത്‌........!

       അമ്മാവന്‍ വിട്ടു കൊടുക്കുന്ന ലക്ഷണവുമില്ല, രംഗം വഷളാകുന്നു എന്നുകൂടി കണ്ട് തമ്പി അളിയന്‍ ഡ്രൈവറുടെ അടുത്തുചെന്ന് അയാളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു. ക്ഷമിക്ക് സാറേ, പ്രായമായ ആളല്ലേ!! തമ്പി അളിയനെ പിന്തുണച്ചു രംഗം ശാന്തമാക്കാന്‍ മറ്റു ചില യാത്രക്കാരും കൂടി. അതോടെ ഡ്രൈവര്‍ പിന്തിരിഞ്ഞു പോയി യാത്ര തുടര്‍ന്നു. അമ്മാവനെ ഒന്നും ചെയ്യുവാനും കഴിയില്ല!! രക്ഷപ്പെട്ടാല്‍ മതി എന്നാ ചിന്ത ഡ്രൈവര്‍ക്കും ഉണ്ടായിരുന്നു എന്നു തോന്നുന്നു. 

       ബസ്സ്‌ ഏകദേശം പുറക്കാട് കഴിഞ്ഞു കാണും, അമ്മാവന്‍റെ ഫോണ്‍ ശബ്ദിച്ചു. ഫോണും പേഴ്സും എല്ലാം ചേര്‍ത്ത് വലിച്ച് അമ്മാവന്‍ പുറത്തെടുത്തു. പേഴ്സ് ഉള്‍പ്പടെ കുറെ പേപ്പറുകള്‍ അതാ കിടക്കുന്നു താഴെ...

        ഫോണ്‍ അറ്റന്‍ഡ് ചെയ്ത് ഒരു ഹലോ പറഞ്ഞു നിര്‍ത്തി അമ്മാവന്‍ തമ്പി അളിയനോട് തിരിഞ്ഞു, മോനെ അതെല്ലാം ഒന്നെടുത്തേരെ

       സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദം എന്നു പറയുന്നതു പോലെ വേറെ നിവര്‍ത്തി ഒന്നുമില്ലാതെ തമ്പി അളിയന്‍ പേപ്പറുകള്‍ വാരി എടുത്തു. നിരസ്സിച്ചാല്‍ അമ്മാവന്‍റെ നാവിലെ സരസ്വതി വീണവായിക്കുന്നതെങ്ങനെയെന്ന ഭയവും തമ്പി അളിയനെ ഭരിച്ചിട്ടുണ്ടാകാം!!

       തമ്പി അളിയന്‍ പേപ്പറെടുത്തു അമ്മാവനു നേരെ നീട്ടിയത് വങ്ങുവാനുള്ള സാവകാശം അമ്മാവനുണ്ടായിരുന്നില്ല!! തന്‍റെ നേരെ പുറകിലെ സീറ്റിലിരുന്ന പയ്യനു നേരെ തിരിഞ്ഞു കൊണ്ട്, നിന്‍റെ പാട്ടു മാത്രം കേട്ടാമതിയോ?? മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ട് ഓണ്‍ ചെയ്തു വെച്ചിരുന്ന പയ്യനോടുള്ള ആക്രോശം തമ്പി അളിയനും അല്‍പ്പം ബോധിച്ചു. അമ്മാവനെ അതിനോടകം തന്നെ മനസ്സിലാക്കിയിട്ടുള്ളതുകൊണ്ടാകാം, അടുത്ത നിമിഷം തന്നെ പയ്യന്‍ ഫോണ്‍ ഓഫ്‌ ചെയ്ത് പോക്കറ്റില്‍ വെച്ചു.

    അമ്മാവന്‍ ഫോണില്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ ബസ്സില്‍ നിശബ്ദത വ്യാപിച്ചു. ആ ബസ്സു സഞ്ചരിച്ചു വരുന്ന വഴിയില്‍ നില്‍ക്കുന്നവര്‍ക്കു തന്നെ അമ്മാവന്റെ സംസാരം വ്യക്തമായിരുന്നു.

       ക്ഹ, ഞാന്‍ ഒറ്റക്കാ, രാവിലെ ഇറങ്ങിയതാ, അജിത്ത് വരും, എളെവളുടെ രണ്ടാമത്തെവന്‍, അവന് ബസ്സെ കേറാന്‍ കഴിയത്തില്ല. ഇപ്പോ ഒരു വണ്ടിം കൂടി കിട്ടിയതിപ്പിന്നെ അത് ചന്തിക്കീഴീന്ന് മാറ്റത്തില്ല. ഓ പ്രത്യേകിച്ച് പണി ഒന്നുമില്ല, രാവിലെ ഷര്‍ട്ടും തേച്ചിട്ടെറങ്ങും, എവിടെ തെണ്ടാന്‍ പോകുവാണോ എന്തോ??

       യാത്രക്കാര്‍ ഇടക്ക് തിരിഞ്ഞു നോക്കുന്നുണ്ട്, ഭൂരിപക്ഷത്തിന്റെയും; കണ്ണുകള്‍ അമ്മാവനില്‍ നിന്ന് അകന്നാലും,കാതുകള്‍ അമ്മാവനിലേക്കുതന്നെ തുറന്നു പിടിച്ചിരിക്കുന്നു.

       വണ്ടാനത്ത് ബസ്സെറങ്ങുന്നിടത്തു കാണുമെന്നാ പറഞ്ഞത്, ആ ആര്‍ക്കറിയാം, ഇപ്പഴത്തെ ചെരുപ്പക്കാരെന്നോന്നുമില്ല, ദേ, എന്‍റെ അടുത്തൊരു പയ്യനിരുപ്പോണ്ട്, എന്തൊരു നല്ല ചെറുക്കാനാ....തിരിഞ്ഞു നോക്കുന്നവര്‍ അമ്മാവനൊപ്പം തമ്പി അളിയനെയും കാഴ്ച വസ്തുവാക്കി..

       എന്തിനാ അമ്മാവാ നാറ്റിക്കുന്നത്, എന്നമട്ടില്‍ ദയനീയമായി തമ്പി അളിയന്‍ അമ്മാവനെ നോക്കി...

       അമ്മാവന്‍ കൊച്ചുമോനെ പ്രകീര്‍ത്തിക്കുന്നത് തുടരുകയാണ്. എടാ നിന്നോട് ഞാന്‍ നേരത്തെ പറഞ്ഞതല്ലിയോ, ബാംബെലോ, പോറത്തോ എവിടേലും അവനെ ഒന്ന് കൊണ്ട് പോകാന്‍, ഇവിടെ നിന്നാ അവന്‍ കോണം പിടിക്കത്തില്ല.
       ഓ, തന്തേം, തള്ളേം ഒന്നും പറഞ്ഞാ അവന്‍ കേക്കത്തില്ല.

       ഇന്നുതന്നെ 500 രൂപാ ഏതാണ്ട് കുന്ത്രാണ്ടത്തിന് കൊടുക്കാമെന്നു തള്ള പറഞ്ഞത് കൊണ്ടാ അവന്‍ ആശുപത്രി വരാമെന്നു സമ്മതിച്ചത്!!

     ക്ഹ, നീ ഫോണ്‍ വെച്ചോ വണ്ടാനത്ത് എറങ്ങിക്കഴിയുമ്പം അവനെക്കൊണ്ട്‌ വിളിപ്പിക്കാം. ഓ എനിക്കീ കുന്ത്രാണ്ടാത്തീന്നു വിളിക്കാനൊന്നും അറിയത്തില്ല!! ഒറ്റയ്ക്ക് പോകുവല്ലിയോന്നു പറഞ്ഞ് അവളെടുത്തു തന്നതാ....
       ക്ഹ, ശരി !!

       ഫോണിലെ അപ്പുറത്തെ ആള്‍ പറയുന്നതെന്തെന്ന് കേള്‍ക്കാന്‍ കഴിയുന്നില്ല എങ്കിലും ബസ്സിലുള്ളവര്‍ക്കെല്ലാം എല്ലാം വ്യക്തമായി.

       എന്‍റെ മൂത്തമോടെ കെട്ടിയോന്റെ അനിയനാ, എന്നോട് വലിയ സ്നേഹമാ.....
       അമ്മാവന്‍ തമ്പി അളിയനോടായി പറഞ്ഞു....

       അമ്പലപ്പുഴയില്‍ നിന്നും ബസ്സില്‍ കയറിയ രണ്ടു പേര്‍ക്ക് ടിക്കറ്റ്‌ കൊടുക്കാനായി കണ്ടക്ടര്‍ അവര്‍ക്കടുത്തുകൂടി പോയി.

       സാറെ, 40 രൂപ ബാക്കി കിട്ടാനുണ്ടായിരുന്നു. തമ്പി അളിയന്‍ പറഞ്ഞു.

       തരാം, ആലപ്പുഴയല്ലേ, കണ്ടക്ടര്‍ ആ മറുപടി പറഞ്ഞു തീര്‍ന്നില്ല, അമ്മാവന്‍ ഇടപെട്ടു കഴിഞ്ഞിരുന്നു.

       മേടിക്കാന്‍ മറന്നു പോയാല്‍ കയ്യിലിരിക്കുമല്ലോ!!

       ഇങ്ങേര്‍ക്ക് വേണ്ടാത്തതോന്നുമില്ലേ, എന്നഭാവത്തില്‍ തമ്പി അളിയനും, ഇയാളെ എന്തുചെയ്യാനാ എന്നാ മട്ടില്‍ കണ്ടക്ടറും ഒരു നോട്ടത്തില്‍ എല്ലാം ഒതുക്കി.

       ബസ്സ്‌ വളഞ്ഞ വഴി കഴിഞ്ഞ് മുന്നോട്ടു പോയികൊണ്ടിരിക്കുന്നു

       തമ്പി അളിയന്‍ ആരാഞ്ഞു, അമ്മാവന് എന്താ അസുഖം??

       ഓ, ക്യാന്‍സറാണെന്നാ ഡോക്ടര്‍മാര് പറയുന്നത്, ശ്വാസകൊശത്തിലാ...

       തിരുവനന്തപുറത്തേക്ക് പോവാന്‍ ഇന്ന് എഴുതിത്തരും. .....................

       എവിടെപ്പോയിട്ടും കാര്യമൊന്നുമില്ല, പഴകിപ്പോയി ഏറിയാ ആറു മാസ്സം!!

       അതുവരെ ആ മനുഷ്യനെക്കുറിച്ച് മനസ്സില്‍ കരുതിയ അസ്വസ്ഥത കലര്‍ന്ന വികാരം തന്നില്‍ നിന്നും കഴുകിപ്പോയപോലെ അയാള്‍ക്ക് തോന്നി.

       ഈ മനുഷ്യന്‍റെ സ്വഭാവത്തിന്‍റെ സവിഷേതയാണ് തന്‍റെ മാരക രോഗത്തെപ്പറ്റിയും ഇത്ര നിസ്സാരമായി സംസാരിക്കാന്‍ അയാളെ പ്രാപ്തനാക്കുന്നത്. അതിന്‍റെ മറ്റൊരു മുഖമാണ് ഈ യാത്രയിലുടനീളം കണ്ടതും!!

       ചിന്തയില്‍ നിന്ന് പെട്ടന്നുണര്‍ന്നത് തമ്പി അളിയന്‍ പറഞ്ഞു.

       വണ്ടാനം അടുക്കാറായി

       അമ്മാവന്‍ എഴുനേറ്റ് നേരെ വാതിലിന് അടുത്തേക്ക് പോയി.

       വണ്ടാനം സ്റ്റോപ്പിനു വാരകള്‍ മാത്രം അകലെ വണ്ടി എത്തിയപ്പോള്‍ അമ്മാവന്‍ തമ്പി അളിയനോടായി വിളിച്ചു പറഞ്ഞു.

       അവന്‍ വന്നുനിപ്പോണ്ട്...

       ഫോണില്‍ക്കൂടി അമ്മാവന്‍ നല്‍കിയ വിവരണങ്ങളുടെ ആകെത്തുക തമ്പി അളിയന്‍ ഉള്‍പ്പടെയുള്ള ആ ബസ്സിലെ എല്ലാ യാത്രക്കാരിലും ഓടിയെത്തി. ആ വിശേഷണങ്ങളുടെ ആള്‍രൂപത്തെ കാണാന്‍ ആ ബസ്സിലെ എല്ലാ കണ്ണുകളും ഒരു നിമിഷം ആ ചെരുപ്പക്കാരനില്‍ കേന്ത്രീകരിച്ചു...

       കുറെരസ്സകരവും ഒപ്പം വേദനയും തന്ന അമ്മാവനോടൊപ്പമുള്ള യാത്ര അയവിറക്കി നില്‍ക്കവേ തമ്പി അളിയനുമായുള്ള ബസ്സില്‍ ഡബിള്‍ ബെല്‍ കേട്ടു.

       വണ്ടി നീങ്ങിത്തുടങ്ങി; തമ്പി അളിയന്‍ താന്‍ ഇരുന്ന സീറ്റില്‍നിന്നും അല്‍പ്പം ഉയര്‍ന്നു നിന്ന് തിരിഞ്ഞു നോക്കി. ആ മനുഷ്യന്‍ മെഡിക്കല്‍ കോളേജ് കവാടത്തിലേക്ക് നടന്നു നീങ്ങികൊണ്ടിരിക്കുന്നു....




[Rajesh Puliyanethu
 Advocate, Haripad]   

       



     

     

     



        

Monday 29 October 2012

ഭൂമിയില്‍ ഒരു ദിവസ്സം!!



       ഉണരട്ടെ പ്രഭാതം, കൊഴിയുന്ന ഇലകള്‍ക്ക് മീതേ തളിര്‍ത്തുകൊണ്ടോരു
ദിനം കൂടി ഉദിച്ചുയരട്ടെ

രാത്രിയുടെ കണ്ണുനീര്‍ വറ്റി ബാഷ്പമായുയര്‍ന്നീ ബാല സൂര്യന്‍റെ കുമ്പിളില്‍
തീര്‍ഥം നിരക്കുന്നു.

ഹേ സൂര്യഗോളമേ നീനിന്‍ യാത്രതന്‍ ശംഖൊലി മുഴക്കി, കടിഞ്ഞാണ്‍ മുറുക്കി,
ഈ പൂര്‍വ്വ ദിക്കിനെ വിട്ടകന്നിടുന്നുവോ??

ഇമകള്‍ മടങ്ങാതെ സമയരഥത്തിലേറിയീ പ്രിത്വിതന്‍ നെറുകയും താണ്ടി
സാഗര നീലിമയിലലിയാന്‍ ഒരു ദിനം ബാക്കി!!

               നേരിന്‍റെ വഴികളില്‍ ഒട്ടിവലിയുന്ന വയറുകള്‍
               ഭിക്ഷ യാചിക്കുന്ന പൂര്‍വ്വ സാമ്രാട്ടുകള്‍!!!!!!

അന്നം മുടിച്ചവര്‍ യാചനാ പാത്രങ്ങള്‍
ഭിക്ഷാം ദേഹികള്‍, മര്‍ത്യ മഹാരഥര്‍

               അങ്കം ജയിച്ചവര്‍ പ്രാണനായ് കേഴുന്നു
               ദാനം പഠിച്ചവര്‍ വറ്റിനായ് തേങ്ങുന്നു

ആസ്ഥാന ഗായകര്‍ സ്വരങ്ങള്‍ മറന്നുപോയ്‌
പണ്ഡിത ശ്രേഷ്ടന്മാര്‍ വാക്കിനായ്‌ തെണ്ടുന്നു

               ജീവന്‍ വിതച്ചവര്‍ ഇരുളില്‍ ഒളിക്കുന്നു
               ദേഹം അനാഥമായ് തെരുവില്‍ തളിര്‍ക്കുന്നു

രോദനം ഉയരുന്ന പകലിന്‍റെ ഉച്ചിയില്‍
തിരിച്ചറിയില്ല! അതേതോരച്ചനോ, അമ്മയോ

               പ്രേമം അനാഥമായ് തെരുവിന്‍റെയോരത്ത്
               കാക്കയും പട്ടിയും കാന്തി വലിക്കുന്നു

തലയറ്റ ജടങ്ങളില്‍ നൃത്തമാടുന്നവര്‍
വാളിന്‍റെ മൂര്‍ച്ചക്ക് പാത്രമാകേണ്ടവര്‍

               ഭൂമിക്കു മീതേ കൈവിരല്‍ കോര്‍ത്തുകൊണ്ട-
               മ്മതന്‍ ഹൃദയത്തില്‍ വാളിനാല്‍ വെട്ടുന്നു

ഹേ, പ്രപഞ്ചസാക്ഷി! നീ നിന്‍ മുഖം തിരിക്കുന്നുവോ
പാടില്ല, ഇവ എന്‍ അമ്മതന്‍ കണ്ണീരിന്‍ ഹേതുക്കള്‍!!

               കരളുകളിലെരിയുന്ന കനലുകളണക്കാന്‍
               നിനക്കെനിയുമൊരു സാഗരം ബാക്കി

മക്കളെ വെറുക്കാത്ത തെല്ലുനോവിക്കാത്ത എന്‍---
അമ്മയെ നീ വെറുക്കല്ലെ, ഈ ഭൂമിയെ

               ഇവിടെ വിരിയില്ല വസന്തം, തളിര്‍ക്കില്ല ഹേമന്തം
               എങ്കിലും ....................... എങ്കിലും ......................

എങ്കിലും വീണ്ടും ഉദിക്കട്ടെ പ്രഭാതം

എനിക്കും നിനക്കും വേദനിക്കാനും, സ്വപ്നം രചിക്കാനും, കരയാനും, ചിരിക്കാനും, ചതിക്കാനും, ചതിയില്‍ കുടുങ്ങാനും, ചവിട്ടാനും, ചിത്രങ്ങളെഴുതാനും, ഒരു ജീവന്‍ പിറക്കാനും, എനിക്കും നിനക്കും മരിക്കാനും


               ഉണരുക, വീണ്ടും ഉദിച്ചുയരുക

ആഞ്ഞു വെട്ടട്ടെയെന്‍ കഴുത്തിലെന്‍ സോദരന്‍
അതിനും സാക്ഷിയാവുക, അതിനു ശേഷം മറയുക!!




[Rajesh Puliyanethu
 Advocate, Haripad]




Friday 26 October 2012

വികല്‍പ്പം!!


     മറ്റുള്ളവര്‍ ഒരു മനുഷ്യന്‍റെ എല്ലാ പ്രവര്‍ത്തികളെയും പ്രകീര്‍ത്തിക്കുകയും, അയാളുമായുള്ള എല്ലാ നിമിഷങ്ങളെക്കുറിച്ചും സ്നേഹത്തോടെ അയവിറക്കുകയും ചെയ്യുന്നത് കേള്‍ക്കാന്‍ കഴിയാതെ പോകുന്നത് അയാള്‍ക്ക്‌ തന്നെ ആയിരിക്കും. കാരണം ആസമയം അയാളുടെ 'ചിത' എരിഞ്ഞു കൊണ്ടിരിക്കുകയായിരിക്കും!!

[Rajesh Puliyanethu
 Advocate, Haripad]




Thursday 4 October 2012

'ആള്‍ദൈവം' ഒരു അനാദികാല സിദ്ധാന്തം!!

     
       "ആള്‍ദൈവം"!! കേള്‍ക്കുമ്പോള്‍ തന്നെ ഒരു പരിഹാസ്സഭാവം അതില്‍ നിറഞ്ഞു നില്‍ക്കുന്നതായ തോന്നല്‍ ജനിക്കുന്നു. ദൈവം ഒരു ആളിലെക്കോ?? ദൈവത്തിന് ഒരു ആളോളം ചുരുങ്ങാന്‍ കഴിയുമോ?? ഒരു മനുഷ്യന് ദൈവമാകാന്‍ കഴിയുമോ?? അങ്ങനെ ആള്‍ദൈവം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കുറെ ചോദ്യങ്ങളും ഒപ്പം പരിഹാസ്സവും, കാപട്യം നിറഞ്ഞ എന്തോ ഒന്ന്! എന്ന ചിന്തയും കൂടികലര്‍ന്ന വികാരമാണ് ജനിക്കുന്നത്. അത് 'ദൈവം' എന്ന് താനും മറ്റുള്ളവരും വിശേഷിപ്പിക്കുന്നവര്‍ക്കും ആള്‍ദൈവം എന്ന് കേള്‍ക്കുമ്പോള്‍ ടി പറഞ്ഞ വികാരങ്ങള്‍ തന്നെയാണ് ജനിക്കുന്നത്. സത്യത്തില്‍ ആരാണ് ആള്‍ദൈവം??

       ഒരു വ്യക്ത്തിയെ ദൈവമായി കാണുക എന്നതാണ് സമൂഹത്തില്‍ നാം കണ്ടു വരുന്ന ആള്‍ദൈവ ആരാധനാ രീതി. ആ വ്യക്ത്തിക്ക് തന്‍റെ മനസ്സില്‍ ദൈവത്തിനുള്ള എല്ലാ പരിവേഷങ്ങളും ചാര്‍ത്തി നല്‍കി ആരാധിക്കുക. അങ്ങനെ ആ വ്യക്ത്തിയോട്, തന്‍റെ സങ്കല്‍പ്പത്തിലെ ദൈവം ഭൂമിയിലേക്ക് ഇറങ്ങി വന്നാല്‍ എങ്ങനെ പെരുമാറുമോ അങ്ങനെ താന്‍ പെരുമാറുന്നു എന്ന് ഭാവിക്കുക. ഇത്രയുമായാല്‍ ബഹുഭൂരിപക്ഷത്തിന്റെയും ആള്‍ദൈവ സങ്കല്പം പൂര്‍ത്തിയായി. പക്ഷെ താന്‍ ദൈവമായി കാണുന്നു എന്ന് പ്രഖ്യാപിക്കുന്ന ആ വ്യക്തിയെ പരിപൂര്‍ണ്ണമായും ആ തലത്തിലെത്തി  വിശ്വസ്സിക്കുന്നതിനും, ആരാധിക്കുന്നതിനും, അനുസ്സരിക്കുന്നതിനും; ആരാധനാ വൃന്ദം എന്ന് സ്വയം പ്രഖ്യാപിക്കുന്നതിലെ രണ്ടു ശതമാനത്തിലും താഴെ മാത്രമേ ഉണ്ടാകു! എന്ന് വിശ്വസ്സിക്കുന്നതിനു മാത്രമേ എന്‍റെ ബുദ്ധി എന്നെ അനുവദിക്കുന്നുള്ളൂ. അതും ഏതിലും ഒരു എക്സപ്ഷന്‍ എന്നാ വസ്തുത ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന് വിശ്വസ്സിക്കുന്നത് കൊണ്ട് മാത്രം.  

       ആള്‍ദൈവങ്ങളുടെ തുടക്കം അവതാരങ്ങളിലാണ്. എല്ലാ മതങ്ങളുടെയും തുടക്കമോ വളര്‍ച്ചയോ, അല്ലെങ്കില്‍ ആ മതത്തിന്‍റെ നിര്‍ണ്ണായകമായ ഒരു ഘട്ടത്തിലോ ഒരു അവതാരത്തിന്റെ സാനിദ്ധ്യമുണ്ടായിരിക്കും. ആ അവതാരം ദൈവത്തിന്‍റെ നേരിട്ടുള്ള രൂപമെടുപ്പോ പ്രതിപുരുഷന്‍റെ കര്‍ത്തവ്യനിര്‍വഹണാര്‍ദ്ധമുള്ളതോ ആയിരിക്കും. ആ ദിവ്യ സങ്കല്‍പ്പത്തിന്‍റെ കഥകളുടെയും പ്രവര്‍ത്തനങ്ങളുടെയും വിവരണങ്ങളുടെയും പശ്ചാത്തല മാണ് എല്ലാ മതങ്ങളുടെയും അസ്ഥിത്വം! അങ്ങനെ അവതാരങ്ങള്‍ക്കു സമാനമായ ജനനങ്ങളായി ഭൂമിയിലെ വ്യക്ത്തികളെ കാണാന്‍ തുടങ്ങുന്നതാണ് ആള്‍ദൈവ സങ്കല്പം തളിര്‍ക്കാന്‍ കാരണമാകുന്നത്. മതങ്ങളില്‍ അധിഷ്ടിതമായ അവതാര സങ്കല്പങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ആള്‍ദൈവങ്ങള്‍ എന്ന ചിന്തയും ഉണ്ടാകാതെ പോയേനെ! 

       തീര്‍ച്ചയായും 'ദൈവം' എന്ന സങ്കല്‍പ്പവും വിശ്വാസ്സവും ഉള്ളവനു മാത്രമേ അവതാരങ്ങളിലും ആള്‍ദൈവങ്ങളിലും വിശ്വസിക്കാന്‍ സാധിക്കൂ. അതിനാല്‍ ആള്‍ദൈവങ്ങളെക്കുറിച്ച് നടത്തുന്ന ചര്‍ച്ചകള്‍ക്കും ദൈവീകമായ ചിന്തയുടെ പശ്ചാത്തലം ആവശ്യമാണ്‌...; മറിച്ച് നിശിതമായ കുറ്റപ്പെടുത്തലുകളും പരിഹസ്സിക്കലുകളും പ്രതീക്ഷിക്കാത്തവര്‍ക്ക്!! 

       അവതാരങ്ങളില്‍ അധിഷ്ടിതമായ ചിന്തയില്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് ആള്‍ദൈവങ്ങളുടെ ചിന്തക്ക് പ്രബലത കൈവന്നതും തീര്‍ത്തും തള്ളിക്കളയാന്‍ കഴിയാതെ വന്നതും. തീര്‍ത്തതും ന്യായീകരണങ്ങള്‍ ഇല്ലാത്തത് എന്ന് പറഞ്ഞു ആള്‍ദൈവസങ്കല്‍പ്പങ്ങളെയും തള്ളിക്കളഞ്ഞാല്‍ അത് ദൈവവിശ്വാസത്തിന്‍റെ കൂടി കാമ്പായ അവതാരസങ്കല്‍പ്പങ്ങളെ കൂടി തള്ളിക്കളയുന്നതിനു തുല്യമാകും. അതിനാലാണ് ദൈവിക സങ്കല്‍പ്പങ്ങളെ ആദരപൂര്‍വ്വവും, വിശ്വാസ്സപൂര്‍വ്വവും, സമീപിക്കുന്നവര്‍ക്ക് മാത്രമേ ആള്‍ദൈവങ്ങള്‍ എന്ന ചിന്തയെ ഉള്‍ക്കൊണ്ട് ചിന്തിക്കാന്‍ സാധിക്കൂ എന്ന് മുന്‍പേ തന്നെ പറയാന്‍ കാരണം. ദൈവം എന്നത്ചിന്തയും, മാംസ്സവും ഉള്ളതെന്നോ, അപ്രകാരമാകാന്‍ കഴിയുന്നതെന്നോ വിശ്വസിക്കാന്‍ തയ്യാറുള്ളവന്‍ എന്ന് കൂടി വിശദീകരിച്ചു പറയേണ്ടി വരും.   

       'ദൈവീകത' എന്ന് മനുഷ്യന്‍ ചിന്തയില്‍ കരുതി വെച്ചിരിക്കുന്ന പലതും അത്ഭുതങ്ങളില്‍ അധിഷ്ട്ടിതമാണ്. മനുഷ്യ ചിന്തക്കും, കഴിവിനും അപ്പുറമായ ഒന്നിന്‍റെ സാക്ഷാത്ക്കാരമാണെല്ലോ അത്ഭുതം ജനിപ്പിക്കുന്നതിന് ഹേതു. അത്തരം അത്ഭുതങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവരെയും മറ്റും ദൈവീക പരിവേഷം നല്‍കി ആദരിക്കുക എന്നതാണ് സമൂഹത്തില്‍ കണ്ടു വരുന്നത്. ഒരു മാന്ത്രികന്‍റെ കൈയ്യടക്കത്തോടെ നടത്തുന്ന പ്രദര്‍ശനങ്ങലെയല്ല അത്ഭുതങ്ങള്‍ എന്ന് അര്‍ഥമാക്കിയത്. അത്തരം അത്ഭുതം പ്രദര്‍ശിപ്പിക്കുന്നവരുടെ പ്രീതി തന്‍റെ ജീവിത സുഖങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമോ എന്നാ ചിന്ത ഒരു കൂട്ടരെ ഭക്തന്‍ എന്ന കുടക്കീഴില്‍ കൊണ്ടുചെന്നെത്തിക്കുന്നു. തന്‍റെ ജീവിത നേട്ടങ്ങളുടെ നിലനില്‍പ്പിനെക്കുറിച്ചുള്ള ആധി, ജീവിത സുഖങ്ങളില്‍ നിന്ന് വിട്ടുപോകുമോ എന്നാ ഭയം, അപ്രകാരമുള്ള ഭയത്തില്‍ നിന്നുമുള്ള മോചനത്തെക്കുറിച്ചുള്ള ചിന്ത എന്നിവ ആരാധനാലയങ്ങളില്‍ ആളെ എത്തിക്കുന്നതുപോലെ ആള്‍ദൈവങ്ങളുടെ ആലയങ്ങളിലും ആള്‍ക്കാരെ എത്തിക്കുന്നു. 

       ഭക്തരുടെ ഗണത്തിലേക്ക് ആളെ എത്തിക്കുന്നത് തീര്‍ച്ചയായും മേല്‍പ്പറഞ്ഞ കാരണങ്ങള്‍ മാത്രമല്ല. ബഹുഭൂരിപക്ഷം അതാണെന്നെ ഉള്ളു.  ജീവിതത്തിലെ, നിരാശകള്‍, നിസംഗമായ ചിന്തകള്‍, നഷ്ടങ്ങള്‍, പണം എന്ന വസ്തുവിന് നേടിത്തരാന്‍ കഴിയാതെ പോയവയെക്കുറിച്ചുള്ള വിഷമം, മുന്‍കാല പ്രവര്‍ത്തികളിലെ കുറ്റബോധം, നൈരാശ്യം, അങ്ങനെ പലതും, അത്തരം പലതിലെ ചെറിയ ഒന്നായി 'ഈശ്വരചിന്ത' എന്ന ബോധത്തോടുള്ള അഭിനിവേശവും ആരാധനാലയങ്ങളില്‍ ആളെ നിറക്കുന്നു. താന്‍ വിശ്വസിക്കുന്ന വിഗ്രഹത്തോട്‌ നേരിട്ട് സംവദിക്കാന്‍ കഴിയുന്നു എന്നത് ആള്‍ദൈവങ്ങളുടെ അടുത്ത് മനുഷ്യരെ എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായ ഘടകമാണ്. 

       ദൈവത്തെ ആരാധിക്കുന്നതിന് പിന്നില്‍ 'ലക്ഷ്യം' എന്നൊന്നില്ല; എന്ന് കരുതുകയെ വയ്യ. ഒരുവ്യക്ത്തി ഒരു ലക്ഷ്യത്തോടെ ഒരു പ്രവര്‍ത്തി ചെയ്ത് അത് ഫലപ്രാപ്ത്തിയില്‍ എത്തിക്കുകയാണെങ്കില്‍ അതിനെ 'നേട്ടം' എന്ന് നിസ്സംശയം പറയാം. അങ്ങനെയെങ്കില്‍ നേട്ടമില്ലാത്ത ദൈവാരാധന ഇല്ല എന്നും പറയാം. അത് ഭൌതിക നേട്ടങ്ങള്‍ എന്ന് മാത്രം ചുരുക്കി കാണേണ്ടതില്ല. എല്ലാം ത്യജിച്ച് ഈശ്വരനില്‍ ആത്മാര്‍ഥമായി സമര്‍പ്പിച്ചു ജീവിക്കുന്നവരില്‍ 'മോക്ഷം' എന്ന ലക്ഷ്യവും നേട്ടവും ഉണ്ടാകും. പുരാണ ങ്ങള്ളില്‍ കാണുന്ന 'സന്യാസി' സങ്കല്‍പ്പങ്ങള്‍ക്ക്  വരെ.  'അവദൂദര്‍' എന്നാ എന്ന സങ്കല്‍പ്പ വ്യക്ത്തികള്‍ ഈശ്വര വിശ്വാസ്സികളല്ല. കാരണം അവര്‍ക്ക് മോക്ഷം എന്നാ ലക്‌ഷ്യം പോലും ഇല്ല .

       പരിപൂര്‍ണ്ണമായും  മായവേലകള്‍ കാണിച്ച് ഒരു പ്രസ്ഥാനത്തിനോ, സങ്കല്പ്പത്തിനോ, ആശയത്തിനോ ഒരു ചെറുകാലഘട്ടം എന്നതിനെ അതിജീവിക്കാന്‍ കഴിയില്ല.  കഴമ്പാര്‍ന്ന എന്തെങ്കിലുമുണ്ട് എങ്കിലേ അതിന് കാലത്തെ അതിജീവിക്കാന്‍ കഴിയൂ. അങ്ങനെ എങ്കില്‍ 'ആള്‍ദൈവം' എന്നതിലെ കഴമ്പെന്താണ്??? 

      'ദൈവീകച്ചൈതന്യം' എന്നതിനെ വിശദീകരണങ്ങള്‍ക്കപ്പുറം അന്ധമായി വിശ്വസ്സിക്കുകയാണ് ആദ്യം വേണ്ടത്. ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ ഉയര്‍ന്നു വരുന്നതെന്തോ അതിനെ അപ്രകാരംതന്നെ അതിന്റെ അര്‍ഥവും വ്യാഖ്യാനവും ആയി കാണുക. ആ ചൈതന്യം കൂടുതലായി ഉള്‍ക്കൊണ്ടിരുന്നവ്യക്തികളെയായിരുന്നു 'അവതാരങ്ങള്‍' എന്ന്കാലം വിശേഷിപ്പിച്ചത്‌...../, ആ ചൈതന്യത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ആണ് സാധാരണ വ്യക്ത്തികളില്‍ നിന്നും അവതാരങ്ങളെ വേര്‍തിരിക്കുന്നത്. അങ്ങനെയെങ്കില്‍ കൃഷ്ണനെയും, രാമനെയും, ക്രിസ്തുവിനെയും മാത്രമല്ല ശ്രീരാമ കൃഷ്ണ പരമ ഹംസ്സരെയും, സ്വാമി വിവേകാനന്ദനെയും ഒക്കെ അവതാരങ്ങള്‍ എന്ന് വിളിക്കാം. തന്‍റെ ബുദ്ധിയില്‍ തെളിയുന്ന 'ദൈവീകച്ചൈതന്യം' എന്ന സങ്കല്‍പ്പത്തിന്‍റെ അളവ് ആരിലോക്കെ കൂടുതലായി കാണുന്നോ അവരെ ഒക്കെ അവതാരങ്ങളായി കാണാം, ആരാധിക്കാം. കൂടുതല്‍ കേഴ്വിക്കാരുടെ മനസ്സില്‍; വിശദീകരണങ്ങള്‍ക്കപ്പുറം ഉണ്ടായ തോന്നലല്ലേ ബീധോവനെ മികച്ച സംഗീതക്ജ്ജന്‍ എന്ന നാമം ചാര്‍ത്തി നല്‍കിയത് ?? അങ്ങനെ കൂടുതല്‍ ജനങ്ങള്‍ 'ദൈവീകച്ചൈതന്യം' കൂടുതലായി തിരിച്ചറിഞ്ഞ വ്യക്ത്തികള്‍ 'ആള്‍ ദൈവങ്ങള്‍' എന്ന് കരുതപ്പെട്ടു. 

      ദൈവിക ചൈതന്യം എന്നതിനെ മനുഷ്യനില്‍ അന്തര്‍ലീനമായ കഴിവുകള്‍ പോലെയുള്ള ഒന്ന് എന്ന് മാത്രം കണ്ടാല്‍ മതിയെന്നാണ് എന്റെ പക്ഷം. സംഗീതത്തിലുള്ള ഒരാളുടെ കഴിവുപോലെ, കലാ കായിക, ചിത്ര രചനാ- ശില്പ നിര്‍മാണ ചാരുതപോലെ അങ്ങനെ പലതിലും ജന്മസിദ്ദമായ പാടവം പോലെ അന്തര്‍ലീനമായ ഒന്നായി ദൈവിക ചൈതന്യത്തെയും ഒരു മനുഷ്യനില്‍ കണ്ടാല്‍ മതി. ഒരു വ്യക്ത്തിയെ മികച്ച സംഗീത വിദ്വാന്‍ എന്ന് ആദരിക്കുന്നത് അയാളുടെ സമസ്ത സ്വാഭാവത്തെയും ആദരിക്കുന്നതിന് കാരണമാകുന്നില്ല. അതുപോലെ  ദൈവിക ചൈതന്യം കൂടുതലായി കണ്ട് നാം കാണുന്ന വ്യക്തിയെ സമസ്ത കാര്യത്തിലും ആരാധിക്കേണ്ട ആവശ്യമില്ല!! ലോകം ആരാധിക്കുന്ന അനുഗ്രഹീതനായ ഒരു ഗായകന്‍ കള്ളനോ, വ്യഭിചാരിയോ ആയെന്നു വരാം. ആ സ്വഭാവ മോശത്തെ നമ്മള്‍ വിമര്‍ശിക്കുന്നതിനോ, അയാള്‍ വ്യഭിചാരി ആയതിനാല്‍ അയാളുടെ സംഗീതം മോശമാണെന്ന് പറയേണ്ട ആവശ്യമോ ഇല്ല. അതേപോലെതന്നെ  ദൈവിക ചൈതന്യം നാം കൂടുതലായി നാം കണ്ട് ആരാധിക്കുന്ന വ്യക്തി അതായത് നമ്മുടെയും, ഒരു സമൂഹം അപ്രകാരം ചെയ്യുന്നുണ്ടെങ്കില്‍ ആസമൂഹത്തിന്റെയും മുന്‍പിലെ ആള്‍ ദൈവം എല്ലാത്തരത്തിലെയും തികഞ്ഞവനെന്നോ, പരിശുദ്ധന്മാവെമ്മോ കരുതേണ്ട ആവശ്യമില്ല. വിഖ്യാതമായ അവതാരങ്ങളെയും അങ്ങനെ തന്നെ വിലയിരുത്തണം.

        മഹാഭാരതത്തില്‍ ഒരു കഥയുണ്ട്. 'ജര' എന്ന ഒരു രാക്ഷസ്സിയുടെ കഥ. ജരാസന്ധന്‍ എന്ന രാക്ഷസ്സബാലന്‍റെ മൃതാവസ്ഥയിലുള്ള ശരീര ഭാഗത്തെ കൂടിയോജിപ്പിച്ച് ജീവന്‍ നല്‍കി എന്നതാണ് ആ രാക്ഷസ്സിയുടെ മഹാഭാരത കഥയിലെ വേഷം. അവര്‍ രാക്ഷസ്സിയാണ്, നരഭോജിയാണ്. എല്ലാ ക്രൂരതകളു ടെയും പ്രതീകമായി ചിത്രീകരിച്ചിരിക്കുന്ന ആ രാക്ഷസ്സിയുടെ ചിത്രമോ പ്രതീകമോ ഭവനങ്ങളില്‍ വെച്ച് ആരാധന നടത്തുന്നത് ഐശ്വര്യ ദായകങ്ങളായിരുന്നു എന്നും മഹാഭാരത കഥയില്‍ പറയുന്നു. അതില്‍ 'ജര' എന്ന രാക്ഷസ്സിയുടെ പ്രവര്‍ത്തി മഹാത്മ്യമല്ല മറിച്ച്, ആരാധിക്കുനവന് ഐശ്വര്യങ്ങള്‍ നല്‍കാന്‍ അവര്‍ തന്നെ അറിയാതെ അവരില്‍ പ്രവര്‍ത്തിക്കുന്ന ഒരു ശക്തിചൈതന്യമാണ് അവരെ ആരാധിക്കുന്നതിന് ഹേതു. ഈ കഥ ആള്‍ ദൈവങ്ങളെ ആരാധിക്കുന്നവരുടെ ലക്ഷ്യത്തിന്‍റെ സാക്ഷാത്ക്കാരം വെളിവാക്കുന്നു. ആള്‍ ദൈവങ്ങളില്‍ അവരറിയാതെതന്നെ തന്നെ പൂജിക്കുന്നവര്‍ക്ക് ഫലപ്രാപ്ത്തി നല്‍കുന്ന ഒരു ശക്ത്തി ചൈതന്യം പ്രവര്‍ത്തിക്കുന്നുണ്ടാകാം. ഒരു വിഗ്രഹത്തെ ആരാധിക്കുമ്പോള്‍ ഭാലപ്രാപ്ത്തി ഉണ്ടാകുന്നു എന്ന് വിശ്വസ്സിക്കുന്നത് പോലെ!! കൂടുതല്‍ ആളുകള്‍ അത് തിരിച്ചറിയുന്നതോടെ അവര്‍തന്നെ സ്വയം ദൈവങ്ങളായി അവരോധിക്കുന്ന സ്ഥിതി വിശേഷവും സംജാതമാകുന്നു. തന്നെ പൂജിക്കുന്നവര്‍ക്ക് എന്തൊക്കെയോ നേട്ടങ്ങള്‍  ഉണ്ടാകുന്നു എന്ന തിരിച്ചറിവ് തങ്ങളുടെ സ്വന്തം ഭൗതിക നേട്ടങ്ങള്‍ക്ക്‌ വേണ്ടി കച്ചവടം ചെയ്യുന്നതിനും അവര്‍ മുതിര്‍ന്നേക്കാം. ഇവയെ എല്ലാം തന്നെ വെവ്വേറെ കാണണമെന്നാണ്‌ എന്‍റെ പക്ഷം!!

       സ്വതന്ത്രമായ ചിന്തയാണ് മനുഷ്യനില്‍ സ്പുടം ചെയ്ത ആശയങ്ങളെ എത്തിക്കുന്നത്. കപടത ഏതിന്റെയും ഭാഗമാക്കാന്‍ തയ്യാറായി നില്‍ക്കുന്നവരുണ്ട്. ഒരു ശരിയായ ഒന്ന് ജനശ്രദ്ധയും, നേട്ടങ്ങളും, പണവും എത്തിക്കുന്നുവെന്ന്കണ്ടാല്‍ അതിന്റെ അനുകരണങ്ങള്‍ക്ക് തയ്യാറായി ആയിരങ്ങള്‍ വരും. അത് മൂല്യസമ്പുഷ്ടമായ ഒന്നിന്‍റെ അവമതിപ്പിന് കാരണമാകും!! ആള്‍ദൈവങ്ങളുടെ കാര്യത്തില്‍ ആരാധകന്‍റെ മനസ്സിലാണ് ദൈവത്തിന്‍റെ ജനനവും മരണവും എല്ലാം.   ആള്‍ദൈവങ്ങളുടെ പ്രവര്‍ത്തിയാണ് ആരാധകരുടെ മനസ്സില്‍ അവരുടെ ആയുസ്സിന്‍റെ അടിസ്ഥാനം. ദൃഷ്ടിയും, ചിന്തയും തുറന്നു പിടിച്ച വ്യക്തി മഠയന്‍ ആകുന്നതുമില്ല..........



[Rajesh Puliyanethu 
 Advocate, Haripad]
       


       

Sunday 30 September 2012

'കൂടംകുളം' ആധുനികതയുടെ മാലിന്യ നിക്ഷേപം!!

       വ്യവസായ വല്‍ക്കരണത്തിന്റെയും, ആധുനിക വല്‍ക്കരണത്തിന്റെയും വേഗതക്ക് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്ന ഉര്‍ജ്ജം 'അണു' വിലാണ്. ഭാരതത്തിന്‌ അണുവോര്‍ജ്ജമില്ലാതെ ഒന്ന് മൂരിനിവര്‍ക്കാന്‍ പോലും കഴിയില്ലെന്നാണ് UPA സര്‍ക്കാരിന്‍റെ വാദം. ജല വൈദ്യുതപദ്ധതികളും, താപ  വൈദ്യുത പദ്ധതികളും കടന്ന് രാജ്യം  അണുവോര്‍ജ്ജപദ്ധതികളില്‍ എത്തി നില്‍ക്കുന്നത് പുരോഗതി എന്നുതന്നെ വീക്ഷിക്കപ്പെടണം. പക്ഷെ അതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തിന്റെ ഭീതി ഒരു ജനതയുടെ ഉറക്കം കെടുത്തിയിട്ട്‌ വളരെ നാളുകള്‍ പിന്നിട്ടിരിക്കുന്നു.

       ഇവിടെ ഒരുപറ്റം ആള്‍ക്കാര്‍ സമരം ചെയ്യുന്നത് എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെയോ രാഷ്ട്രീയ ആവശ്യത്തോടെയോ ആണെന്ന് വിശ്വസിക്കുക വയ്യ! തങ്ങളുടെ സ്വൈര്യ ജീവിതത്തിനും, സന്തതി പരമ്പരക്കും, ജീവനും, സ്വത്തിനും, ഒക്കെ നേരെ ഉയരാവുന്ന ഭാവിയിലെ അണുവികിരണത്തോടുള്ള  ഭീതിയുടെ രോദനമാണത്. ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആ വിലാപം കേള്‍ക്കുന്നില്ല എന്നതിന് കാരണം മനുഷ്യന്‍റെ ജീവനും സമാധാനത്തിനും അപ്പുറം വളര്‍ന്ന വികസ്സനം എന്ന ഭീകരതയും, സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്വാര്‍ഥതയുടെ ആഴവുമാണ്. അവിടെയാണ് വി. എസ്. അച്യുതാനന്ദന്‍ എന്നാ നേതാവ് അഭിനന്ദനം അര്‍ഹിക്കുന്നതും. ഒറ്റപ്പെട്ട ഒരു ജനസമൂഹം ഭയചികിതരായി നിലവിളിക്കുമ്പോള്‍ ഐക്യ ദാര്ട്യം പ്രക്യാപിക്കാന്‍ അദ്ദേഹം കാണിച്ച മനസ്സ്!! ഒരു ജനനേതാവില്‍ നിക്ഷിപ്തമായ ഉത്തരവാദിത്വമാണ് ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരരംഗത്ത് മുന്നിട്ടിറങ്ങുക എന്നത്. റഷ്യയില്‍ നിന്നുള്ള റിയാക്ടര്‍ ആയതിനാലാവാം പ്രകാശ് കാരാട്ടിനും കൂട്ടാളികള്‍ക്കും ആണവ  നിലയത്തോട് ഒരു പ്രത്യക്ഷ വിരോധം ഇല്ലാതെ പോയത്. അമേരിക്കയില്‍ നിന്നുള്ള റിയാക്ടര്‍ അല്ലാത്തതിനാല്‍ മുതലാളിത്തത്തിന്‍റെ അണുവികിരണം ഭയക്കേണ്ടല്ലോ!!

       കൂടം കുളത്തെ ജനങ്ങള്‍ നടത്തുന്നത് അവകാശ~ വര്‍ഗ്ഗ സമരമല്ല. അവര്‍ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ ഭരണകൂടത്തെ ഭയപ്പെടുത്താനുള്ളതുമല്ല. മറിച്ച് അതെല്ലാം ഭയചികിതരായ ഒരുകൂട്ടം ആള്‍ക്കാരുടെ നിലവിളിയാണ്. ആ ഭയം ദൂരീകരിക്കാനുള്ള ചുമതല സര്‍ക്കാരിനുണ്ട്. പകരം നിലവിളിക്കുനവന്റെ വായില്‍ തോക്കിന്‍ കുഴല്‍ കടത്തി, നിര്‍ദ്ദയം കാഞ്ചിവലിച്ച് സായിപ്പിന്‍റെ പുഞ്ചിരിയുടെ മുന്നില്‍ റാന്‍ മൂളി നില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെയും തമിഴ്നാട്‌ സര്‍ക്കാരിന്‍റെയും നയം വരും കാല തലമുറ പുശ്ചത്തോടെ വായിക്കുന്ന ചരിത്രത്തിലെ ഏടുകള്‍ ആയിരിക്കും. അധികാരത്തിലും, പണത്തിലും ഉന്നിയ നിലനില്‍പ്പിനായി നാടിനെ ഒറ്റുകൊടുത്ത പഴയ നാട്ടുരാജാക്കന്‍മാരെക്കുറിച്ച് വായിക്കുമ്പോള്‍ ഉണ്ടാവുന്ന നെറ്റി ചുളിച്ചില്‍ ആകും സോണിയ- മന്‍മോഹന്‍ നാടു വാഴ്ച്ചാകാലത്തെക്കുറിച്ച് അറിയുന്ന ഭാവി തലമുറക്ക്‌ ഉണ്ടാകുന്നത്.

       ഒരു ആണവറിയാക്ടര്‍ സ്ഥാപിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളില്‍  പലതും കൂടം കുളത്ത് പാലിക്കപ്പെട്ടിട്ടില്ല എന്ന വാര്‍ത്തകള്‍ തദ്ദേശ വാസ്സികളില്‍ ഭയത്തെവര്‍ദ്ധിപ്പിക്കുന്നു. അവിടെ കേന്ദ്ര സര്‍ക്കാരുകള്‍ പറയുന്ന, സുരക്ഷാ മാനദന്ടങ്ങള്‍ പാലിക്കപ്പെട്ടിരിക്കുന്നു എന്ന ഉറപ്പിനെ വിശ്വസ്സിക്കാമെന്നുതന്നെയിരിക്കട്ടെ, വളരെ അടുത്ത കാലത്തു കണ്ട ഫുക്കുഷിമ ദുരന്തം നൊക്കൂ!! എല്ലാ സുരക്ഷാ മാനദാന്ടങ്ങളും പാലിക്കപ്പെട്ടിരുന്ന അവിടെയും ഒരു ദുരന്തത്തെ ഒഴിവാക്കുവാനോ, അതിന്‍റെ അപായവ്യാപ്ത്തിയില്‍ നിന്ന് രക്ഷപ്പെടുന്നതിനോ കഴിഞ്ഞില്ല. ഓര്‍ക്കണം, ഭാരതത്തിനെക്കാള്‍ സാങ്കേതിക വിദ്യയിലും, സമ്പന്നതയിലും മുന്നില്‍ നില്‍ക്കുന്ന ജപ്പാനില്‍ പോലും!!

       ഒരു പ്രകൃതി ദുരന്തത്തിന്‍റെ ഭാഗമായാണ് ജപ്പാനില്‍ അപകടം സംഭവിച്ചതെന്ന വാദത്തിനും നിലനില്‍പ്പില്ല, എന്തെന്നാല്‍ ജപ്പാനില്‍ സംഭവിച്ചതിന് കേവലം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുനാമി തിരമാലകള്‍ വിനാശം വിതച്ചത് കേരളാ തമിഴ്നാട്‌ തീരപ്രദേശങ്ങളില്‍ ആയിരുന്നു. ഒരിക്കലും അപകടം സംഭവിക്കില്ല എന്ന് റഷ്യ ആണയിടുമ്പോള്‍, ഒരു ദുരന്ത മുണ്ടായാല്‍ നഷ്ട പരിഹാരമായി നല്‍കേണ്ടുന്ന പരമാവധി തുക 1500 കോടിയായി നിചപ്പെടുത്തണമെന്ന് അവര്‍ ശഠിക്കുന്നതെന്തിന്??

       ഒരു അണു വികിരണം ഉണ്ടായാല്‍ അതിന്‍റെ തീവ്രതയില്‍നിന്നും ലോകം രക്ഷപ്പെടുന്നതിന് നൂറ്റാണ്ടുകള്‍ തന്നെ എടുക്കും. ഫുക്കുഷിമയില്‍ ആണവ ചോര്ച്ചക്ക് ശേഷം ചിത്രശലഭങ്ങളില്‍ പോലും ഉണ്ടായ മാറ്റം. ആ വിളറിച്ച, കൂടം കുളത്തെ ജനത തങ്ങളുടെ കുഞ്ഞുങ്ങളില്‍ കണ്ടു ഭയക്കുന്നുവെങ്കില്‍ അവരെ ആ ആശ്വസ്സിപ്പിക്കുന്നതാണ് കേവലം മനിഷ്യത്വം. മറിച്ച് പരിഹസ്സിക്കുന്നതല്ല.

       ഫുക്കുഷിമ ദുരന്തത്തോടെ ലോകരാജ്യങ്ങള്‍  അണുവോര്‍ജ്ജത്തെ ആശ്രയിക്കുന്നതിനെപ്പറ്റി ഇരുത്തി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. അമേരിക്ക പോലെയുള്ള രാജ്യങ്ങള്‍ ആണവനിലയങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നു എന്ന വാര്‍ത്തകള്‍ അതിനുള്ള ഉദാഹരണമാണ്. ഹിരോഷിമ- നാഗസ്സാക്കിയില്‍ യുദ്ധവിജയത്തിന് വേണ്ടി  അണുബോംബുകള്‍ വര്‍ഷിച്ചത് ചരിത്രം; വരുംകാല യുദ്ധങ്ങളില്‍ സമാനമായ നാശം വിതക്കുന്നതിന് ആ രാജ്യത്ത് നിലനില്‍ക്കുന്ന ആണവ നിലയങ്ങളെ ആക്രമിക്കുന്നതിനാവും ശത്രു രാജ്യങ്ങള്‍ ശ്രമിക്കുന്നത്.

       രാജ്യത്തെ നിര്‍മ്മാണങ്ങളെയും, പുരോഗതിയും എന്തിന് ജനങ്ങളെ മുഴുവനെയും അപകടത്തിന്‍റെ മുന്‍പില്‍ നിര്‍ത്തി ഇന്നത്തെ ഉര്‍ജ്ജാവശ്യത്തിന്റെ ഒരു ചെറിയ ഭാഗത്തിന് മാത്രം നിവര്‍ത്തി കാണുന്ന ആണവ പദ്ധതികളോട് ലോകം മുഖം തിരിച്ചു തുടങ്ങിയിരിക്കുന്നു. സമ്പന്നരാജ്യങ്ങള്‍ ഉപയോഗിച്ച് ഉപേക്ഷിച്ചു തുടങ്ങിയ ഉച്ചിഷ്ട്മാണ് ആണവ പദ്ധതികള്‍....!!!!!!!!, അതിനെയാണ് രാജ്യത്തെ ജനങ്ങള്‍ക്ക്‌ മുന്‍പില്‍ അമൃതുപോലെ വിളമ്പുന്നതിന് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.

       വികസ്സനം എന്നത് കൊണ്ട് അര്‍ഥമാക്കുന്നത് രാജ്യത്തെ മുഴുവന്‍ ജനതയുടെയും ജീവിത നിലവാരത്തിലെ ഉയര്‍ച്ചയാണ്‌., .മറിച്ച് ഒരു കൂട്ടത്തിനെ ബലി നല്‍കി മറ്റൊരു കൂട്ടം നേടുന്ന സുഖമല്ല. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ രാജ്യത്തിന്‍റെ നേട്ടങ്ങള്‍ തുല്യമായി പങ്കുവെയ്ക്കപ്പെടുന്നുണ്ടെന്നു ഉറപ്പുവരുത്തുന്നതിനുള്ള ചുമതല സര്‍ക്കാരുകള്‍ക്കുണ്ട്.

       പതിനയ്യായിരം കോടി രൂപ മുടക്കിപ്പോയതു കൊണ്ട് പദ്ധതിയുമായി മുന്‍പോട്ടു പോയെതീരു എന്നത് ദുര്‍ബലമായ വാദമാണ്. മനുഷ്യജീവനും അവന്‍റെ സമാധാനത്തിനും പകരം വെയ്ക്കാന്‍ ആധുനികതയുടെ മാലിന്യമായ ആണവ പദ്ധതികള്‍ക്കാവില്ല.  അണുവോര്‍ജ്ജം കണ്ടുപിടിക്ക പ്പെട്ടത് മുതലിങ്ങോട്ട്‌ വിലയിരുത്തിയാല്‍ ലോകം അതില്‍നിന്നു നേടിയതിലും  വളരെ അധികം നഷ്ട്ടപ്പെടുത്തിയതായി കാണാം!!

കൂടംകുളത്ത് സമരം ചെയ്യുന്നവര്‍ക്ക് എല്ലാ വിജയാശംസ്സകളും നേരുന്നു 


     
[Rajesh Puliyanethu,
 Advocate, Haripad]