Showing posts with label Just Think............ Show all posts
Showing posts with label Just Think............ Show all posts

Tuesday, 5 September 2023

സനാതന ധർമ്മ ഉന്മൂലനം,, തുടക്കം ചരിത്രാതീതം...

 ✍️ Adv Rajesh Puliyanethu...

ആദ്യമവർ ഋഷി വര്യന്മാരെ തള്ളിപ്പറഞ്ഞു... പിന്നീടവർ സ്മൃതികളെ വളച്ചൊടിച്ചു.... കൂടാതെ സമൃതികളെ കൂട്ടുപിടിച്ചു കൊണ്ട് ധർമ്മത്തെ വികലമാക്കി അവതരിപ്പിച്ചു... ശേഷം അവർ ഹിന്ദു മതത്തെ വിഘടിപ്പിച്ചു... കലഹിച്ച ഹിന്ദു വിഭാഗങ്ങളെ പ്രലോഭിപ്പിച്ച് അടർത്തിമാറ്റി തങ്ങളുടെ ചാവേറുകളാക്കി... അവർ ഭാരത സംസ്കാരത്തെ പുശ്ചിച്ചു തള്ളി... അവർ രാജ്യ സ്നേഹത്തെ പരിഹസ്സിച്ചു... അവർ ആചാരങ്ങളെ അപമാനിച്ചു... പുരാണങ്ങളേയും ഇതിഹാസങ്ങളേയും കെട്ടുകഥകൾ എന്ന് ചിത്രീകരിച്ച് അപ്രസക്തമാക്കാൻ ശ്രമിച്ചു... ആരാധനാ മൂർത്തികൾ മിത്തുകളാണെന്ന് വിളിച്ചു പറഞ്ഞു... ഇതിനെല്ലാമൊപ്പം കിട്ടിയ അവസരങ്ങളിലെല്ലാം അവർ ഹിന്ദു ധർമ്മം പേറുന്നവരെ വംശഹത്യ ചെയ്തുകൊണ്ടേയിരുന്നു... അവസാനം ഭാരതത്തിന്റെ ചൈതന്യമായ ""സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്നും"' അവർ പറഞ്ഞു...

മാനായും മാരീചനായും വന്നവൻ ഒറ്റക്കായിരുന്നില്ല... ശക്തരായ രാക്ഷസ്സ രാജാക്കന്മാരുടെ പിൻതുണയും, അഭിലാഷവും, ശക്തിയും ഒപ്പം മായാവിദ്യകളുടെ കരവടക്കവും അവർക്കുണ്ടായിരുന്നു...

വർത്തമാനകാല മാരിചന്മാർക്ക് ലക്ഷ്യം ഭാരതമാണ്... ഭാരതത്തെ തകർക്കാനും, സ്വന്തം  ഭരണക്രമത്തിനുള്ളിലാക്കാനും തടസ്സം ഭാരതത്തിന്റെ ആത്മാവും ചൈതന്യവുമായ "സനാതന ധർമ്മമാണ്" എന്ന തിരിച്ചറിവ് ഭാരത പുത്രന്മാരേക്കാളേറെ ഒറ്റുകാർക്കും വിഘടന വാദികൾക്കുമുണ്ട്...

അവർക്കൊപ്പം ഇന്നും ഹിന്ദു മതത്തിൽ നിന്നും അടർത്തിയെടുത്ത നാലാം കിട ചാവേറുകൾ അനേകമുണ്ട്...

ആ വിധം നമ്മൾ തിരിച്ചറിഞ്ഞ അവസാനത്തെ ചാവേറാണ് ഉദയനിധി സ്റ്റാലിൻ...

""സ്റ്റാലിന്റെ"" അനുചരന്മാർ ഒന്നു മനസ്സിലാക്കണം...

""വെളിച്ചമുള്ളടത്തോളം കാലം സനാതന ധർമ്മം നിലനിൽക്കും"...

Sunday, 29 January 2023

ഗാന്ധി സമൃതിയിലെ മാറ്റം...

      ഗാന്ധിയുടെ സമാധി ദിനങ്ങൾ മുൻകാലങ്ങളിൽ ആചരിച്ചു വന്നിരുന്നത് ഓർക്കുന്നു... ഗാന്ധി ചിത്രത്തിൽ പുഷ്പങ്ങൾ കൊണ്ടലങ്കരിച്ച്,, പുഷ്പാർച്ചന നടത്തി;; കൂടുതലും ശുഭ്ര വസ്ത്രധാരികളായും,, ഗാന്ധിതൊപ്പിയുമണിഞ്ഞും ആൾക്കാർ  അച്ചടക്കത്തോടെ രഘുപതി രാഘവ രാജാറാം തുടങ്ങിയ പ്രാർത്ഥനാ ഗീതങ്ങളോടെ സമയം ചെലവഴിക്കുന്നു... ചിലർ ഗാന്ധിയുടെ ത്യാഗവും,, സഹനവും,, അഹിംസയും ഇടപഴകിയ ജീവിതത്തെക്കുറിച്ചും,, ഗാന്ധിസത്തിന് ലോകത്തുള്ള പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുന്നു... കൂടുതൽ ആൾക്കാരും ഉപവാസത്തിൽ ആയിരിക്കും... അഹിംസയുടെ പ്രചാരകനായിരുന്ന ഗാന്ധിയുടെ സമാധിദിനത്തിന് അനുയോജ്യമായ രീതിയിലായിരുന്നു എല്ലാം ചിട്ടപ്പെടുത്തിയിരുന്നത്...


     പക്ഷെ സമീപകാലങ്ങളിൽ കണ്ടുവരുന്ന ഗാന്ധി സമാധി ദിവസങ്ങളിൽ ചോരയിൽ കുതിർന്ന ഗാന്ധിക്കാണ് പ്രാധാന്യം നൽകുന്നത്... വടി പിടിച്ചു നടന്നു പോകുന്ന ഗാന്ധി ചിത്രത്തേക്കാൾ വില്പന മൂല്യം ചോര പുരണ്ട ഗാന്ധി ചിത്രത്തിനുണ്ടെന്ന ധാരണാ മാറ്റമാണ് ഒരു ഗാന്ധിയും, ചുറ്റിനും ഗോഡ്സേമാരും എന്ന എന്ന നിലയിൽ ഗാന്ധി സങ്കല്പങ്ങൾ വികലമായി പോകുന്നത്... വെടി വെച്ചിടുന്നവനും, ചോരക്കു വില പറയുന്നവനും തമ്മിൽ അന്തരം കാണാൻ കഴിയില്ലല്ലോ?? 


     ഗാന്ധി സമാധി ദിവസങ്ങളിൽ ഇന്ന് ഗാന്ധിക്ക് യാതൊരു പ്രധാന്യവും കൽപ്പിക്കപ്പെടുന്നില്ല... പ്രാധാനം കൽപിക്കപ്പെടുന്നത് ഗോഡ്സെയുടെ രാഷ്ട്രീയത്തിനു മാത്രമാണ്... ഗോഡ്സെയെ    "സ്വന്തം" രാഷ്ട്രീയത്തിന്റെ ഭാഗമാക്കാൻ ആരുമില്ല... എന്നാൽ ഗോഡ്സെ "നിന്റെ" രാഷ്ട്രീയത്തിന്റെ ഭാഗമാണ് എന്ന് സമർത്ഥിക്കാൻ മത്സരമാണ്... ഗോഡ്സെക്ക്  വിനിമയ മൂല്യം കൂട്ടുകയാണവർ ചെയ്യുന്നത്... അവിടെ ഗാന്ധിയുടെ രാഷ്ട്രീയം വിസ്മൃതിയിൽ പോവുകയും ഗോഡ്സെ ഭാരത രാഷ്ട്രിയ ഭൂമികയിൽ തെളിയുകയുമാണെന്ന് എന്തുകൊണ്ടൊ ചിലർ മറന്നു പോകുന്നു... ഗാന്ധിജിയുടെ ചോരക്കും ഗോഡ്സെയുടെ രാഷ്ട്രീയത്തിനും കൂടുതൽ ഉച്ചത്തിൽ വില വിളിച്ചു പറയാനുള്ള അവസ്സരങ്ങൾ മാത്രമായി ഗാന്ധി സമാധി ദിനങ്ങൾ വിനിയോഗിക്കപ്പെടുന്നതിലെ വേദന മാത്രം പങ്കുവെച്ചു കൊള്ളുന്നു...


     "ഗോസ്സെയാൽ കൊല്ലപ്പെട്ടവൻ" എന്ന പ്രാധാന്യമല്ല ഗാന്ധിക്കുള്ളതെന്നെങ്കിലും തിരിച്ചറിഞ്ഞാൽ നല്ലത്... ഹേ റാം മന്ത്രധ്വനികളോടെ ജീവൻ വെടിയുമ്പോൾ;; അദ്ദേഹം അവസാന നിമിഷം വരെ ഈ ലോകത്തിന് കാണിച്ചു കൊടുത്ത തത്വാധിഷ്ടിത ജീവിതവും,, ആശയങ്ങളുമുണ്ട്... അതാണ് സ്മരിക്കപ്പെടേണ്ടത്...


ഗാന്ധി സ്മൃതികൾക്കു മുൻപിൽ കൂപ്പ കൈ

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️

[Rajesh Puliyanethu

 Advocate, Haripad]

Monday, 16 May 2022

സമസ്തയുടെ നിലപാട്;; സമൂഹം എന്ത് തീരുമാനിച്ചു !??

     
     "സമസ്ത" എന്ന മുസ്ളീം സംഘടനയിലെ ഒരു പ്രമുഖ ഉസ്താദ് പഠനമികവിനുള്ള പുരസ്ക്കാരം വാങ്ങാൻ സ്റ്റേജിലേക്ക്  ഒരു കൊച്ചുകുട്ടി കയറിവന്നതിന് ശകാരിക്കുന്ന വീഡിയോ പുറത്തു വന്നതിനുശേഷം കേരള സമൂഹം ആ വിഷയം ചർച്ചചെയ്യുകയുണ്ടായി... ആ പെൺകുട്ടി സ്റ്റേജിലേക്ക് കയറി വന്നതായിരുന്നു ഉസ്താദിനെ ചൊടിപ്പിച്ചത്... പെൺകുട്ടികൾ പൊതുവേദിയിലേക്ക് കടന്നു വരിക എന്നതിനെ സങ്കല്പിക്കാൻ പോലും കഴിയാത്ത രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്... പെൺകുട്ടി നേടിയ പുരസ്ക്കാരം വാങ്ങാൻ പെൺകുട്ടിയുടെ രക്ഷിതാക്കളെ ക്ഷണിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്... അവിടെ "രക്ഷിതാവ്" എന്ന്  ഉദ്ദേശിക്കുന്നത് തീർച്ചയായും ആ കുട്ടിയുടെ മാതാവിനെ ഉദ്ദേശിച്ചാകില്ല എന്നതും സ്പഷ്ടമാണ്....

     സമസ്ത ഉസ്താദിന്റെ സ്ത്രീ വിരുദ്ധ നിലപാടിനെകുറിച്‌ച്‌  രാജ്യം പലവിധത്തിലാണ് സംസാരിച്ചത്... ഏതെങ്കിലും ഒരു വ്യക്തി ഒരു പെണ്കുട്ടിയോട് നടത്തിയ വെറുമൊരു പരാമർശമായി അതിനെക്കാണാൻ കഴിയുമായിരുന്നില്ല... കാരണങ്ങൾ പലതാണ്... ഒന്നാമതായി അദ്ദേഹം ഒരു പെൺകുട്ടി പൊതുവേദിയിലേക്ക്  വരുന്നസമ്പ്രദായത്തെ എതിർക്കുന്ന രീതിയാണ് പ്രതികരിച്ചത്... ഒരു സാധാരണ വ്യക്തി ഒരു പെൺകുട്ടിയെ പൊതു വേദിയിലേക്ക് ക്ഷണിക്കാൻ/ കയറിവരാൻ പാടില്ല എന്ന് പറഞ്ഞാൽ ആ പറയുന്നതിന് ആരും യാതൊരു പ്രാധാന്യവും നൽകില്ല... ഏതോ ഒരു സ്ത്രീവിരുദ്ധന്റെ ജല്പനമായി കണ്ടു അവഗണക്കും... പെൺകുട്ടികൾ വേദിയിൽ വന്നു നിൽക്കുകയും ചെയ്യും... ഇവിടെ സമസ്ത ഉസ്താദ് ഒരു മതത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്.. ആ നിലപാട് ഇസ്ളാം മതത്തിൽപ്പെട്ടവർ പാലിച്ചേ മതിയാകൂ എന്ന് മതമേലധ്യക്ഷന്മാർ ശാഠ്യ൦ പിടിക്കുന്നു എന്നതിന്റെ തെളിവാണ് ആ കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ച വ്യക്തിയോട് ഉസ്താദ് പ്രകടിപ്പിക്കുന്ന ഭീഷണിയുടെ സ്വരം... "ഇനി വിളിച്ചിട്ടുണ്ടെങ്കിൽ കാണിച്ചുതരാം"... അതിനെ ഭയത്തോടെ അനുസരിക്കാൻ തയ്യാറായി "എന്റെ കുട്ടിയോട് വരണ്ടാന്നു പറഞ്ഞു" എന്ന് മറ്റൊരു വ്യക്തി പറയുമ്പോൾ സമസ്ത ഉസ്താദിന്റെ ഭീഷണിയുടെ ആഘാതം എത്രത്തോളം വലുതാണെന്ന് അവർ മനസ്സിലാക്കുന്നു എന്നതും കാണാം... പിന്നീട് ഒരു കുട്ടിയും ആ വേദിയിൽ കടന്നു വന്നിട്ടില്ല എന്നത് പിന്നീടും ആ നിലപാടിൽ ഒരു തിരുത്തൽ ഉണ്ടായില്ല എന്നതിന്റെ സാക്ഷ്യമാണ്... 

     സമസ്ത മതപണ്ഡിതന്റെ ഈ നിലപാടിന് ഇസ്ളാമിക മതവിശ്വാസ്സികളുടെ മതിൽക്കെട്ടിനു പുറത്തേക്ക് വ്യാപ്തിയുള്ളതാണ് പൊതു സമൂഹത്തെ ആകമാനം അസ്വസ്ഥമാക്കുന്നത്... കാരണം സ്ത്രീകൾ പൊതു വേദിയിൽ വരാൻ പാടില്ല,, സംഗീതം പാടില്ല,, സ്ത്രീകൾ പുരുഷന്മാരെ കാണാൻ പാടില്ല,, സ്ത്രീയും പുരുഷനേയും ഒരു ക്‌ളാസ് റൂമിൽ ഒരുമിച്ചിരിക്കാൻ പാടില്ല, സ്ത്രീകൾ കായിക മൽസരങ്ങളിൽ ഏർപ്പെടാൻ പാടില്ല അങ്ങനെ തുടങ്ങുന്ന പല തീട്ടൂരങ്ങളും ഇസ്ളാമിക മതപണ്ഡിതന്മാർ എന്ന ലേബലിൽ പ്രസംഗിക്കുന്നവർ പുറപ്പെടുവിക്കുന്നത് നമ്മൾ കേട്ടിട്ടുണ്ട്... വളരെ ഭയാനകമായി താലിബാൻ തീവ്രവാദികൾ ഈ തീട്ടൂരങ്ങളെല്ലാം ഇതിലും കർക്കശമായി അഫ്‌ഗാനിസ്ഥാനിൽ നടപ്പിലാക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്... ഇസ്ളാമിക തീവ്രവാദികൾ വിഭാവനം ചെയ്യുന്ന മത രാജ്യത്തിന്റെ പ്രത്യേകതകളാണ് ഇവയെല്ലാം എന്ന് അഫ്ഗാൻ സംഭവങ്ങളിൽക്കൂടി നമ്മൾ തെളിഞ്ഞു കണ്ടു... അവിടെയൊന്നും ഇസ്ളാം മതവിശ്വാസ്സികൾ മാത്രം തങ്ങളുടെ നിയമങ്ങൾ പാലിച്ചാൽ മതി എന്ന് അവർ പറഞ്ഞില്ല... മതതീവ്രവാദികൾ പുറപ്പെടുവിക്കുന്ന മതനിയമങ്ങൾ എന്നപേരിലുള്ളതെല്ലാം സമസ്ത ജനങ്ങളും പാലിക്കാൻ നിർബന്ധിതരാണെന്ന് അവർ അർഥശങ്കക്കിടയില്ലാതെ പറയുന്നു... അതാണ് സമസ്ത മതപണ്ഡിതന്റെ നിലപാടിന് ഇസ്ളാമിക മതവിശ്വാസ്സികളുടെ മതിൽക്കെട്ടിനു പുറത്തേക്ക് വ്യാപ്തിയുള്ളതാണ് എന്ന് പറയുന്നതിന് കാരണം... ഇന്ന് ഇസ്ളാമിക മതവിഭാഗത്തിലെ ഒരു കുട്ടിയോട് പൊതുവേദിയിൽ വരുന്നതിനെ വിലക്കിക്കൊണ്ട് നടത്തിയ ഭീഷണി ഈ രാജ്യത്തെ എല്ലാ പെൺകുട്ടികളോടും സമീപഭാവിയിത്തന്നെ ഉണ്ടാകാൻ സാധ്യതയുള്ള ഒന്നായി പൊതു സമൂഹം നോക്കിക്കാണുകയും, ഭയക്കുകയും ചെയ്യുന്നു... 

     സാധാരണയായി ഇസ്ളാമിക മതപ്രഭാഷകർ നടത്തുന്ന സ്ത്രീ വിരുദ്ധ പ്രസ്താവനകളെയും,, ജനങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ഹനിക്കും വിധമുള്ള പ്രഭാഷണങ്ങളെയും, സമൂഹത്തിലെ പല ഉത്തരവാദിത്വപ്പെട്ട വ്യക്തിത്വങ്ങളും അപലപിച്ചു കാണാറില്ല... ഒരുപക്ഷെ പ്രതികരിക്കത്തക്ക പ്രാധാന്യം ആ പ്രസംഗങ്ങൾക്ക് ഇല്ല എന്ന് കണ്ടു അവഗണിക്കുന്നതാകാം... ആ മൗനത്തിന് സമൂഹം നൽകേണ്ടി വരുന്ന വിലയെക്കുറിച്ചുള്ള അവരുടെ അക്ജഞതയും, അവഗണനയും പൊറുക്കത്തക്കതുമല്ല... എന്നിരുന്നാലും പ്രസ്തുത സംഭവത്തിൽ വനിതാ കമ്മീഷൻ ഉൾപ്പടെ ചില രാഷ്ട്രീയ- സാമൂഹിക വ്യക്തിത്വങ്ങളും  ഉസ്താദിനെ വിമർശിച്ചു കണ്ടു... വഴുക്കലിൽ വടികുത്തിയതുപോലെ ദുർബലമായ വിമർശനങ്ങൾ ആയിരുന്നെങ്കിൽപ്പോലും ചെറിയ രീതിയിലെങ്കിലുമുള്ള വിമർശനം ഉയർന്നു വന്നതിനെ ആശ്വാസ്സമായി കാണാം... ആ വിമർശനങ്ങൾ ഇന്നെവിടെ എത്തിനിൽക്കുന്നു എന്നതാണ് പ്രധാനമായ മറ്റൊരു ചോദ്യം!

     വീഡിയോ പ്രചരിച്ചതിന് തൊട്ടു പിന്നാലെതന്നെ ഇസ്ളാമിക വൽക്കരണത്തിനെതിരെ നിരന്തരം ശബ്ദം ഉയർത്തിക്കൊണ്ടിരിക്കുന്ന വിഭാഗങ്ങളും രാഷ്ട്രീയ കക്ഷികളും വിമർശനങ്ങളുമായി രംഗത്തുവന്നു... ഇസ്ലാമോഫോബിയ എന്ന പതിവ് പരിചയ്ക്കുള്ളിൽ മറഞ്ഞിരിക്കാൻ സമസ്തക്ക് സമയം കിട്ടുന്നതിന് മുൻപുതന്നെ സമൂഹത്തിലെ പല പതിവ് നിശബ്ദ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നു... വനിതാ കമ്മീഷനും ചില സാംസ്ക്കാരിക പ്രവർത്തകരും, മനോരമ ഏഷ്യാനെറ്റ് പോലെയുള്ള ചാനലുകൾ നടത്തിയ ചർച്ചകളും അതിനു ഉദാഹരണങ്ങളാണ്... മുസ്‌ലിം ലീഗിന്റെ യുവജന വിഭാഗം സമസ്തയുടെ നിലപാടിനെ അപ്പോഴും പരസ്യമായി പിന്തുണച്ചു എന്നതാണ് ശ്രദ്ധേയമായത്... കെ ടി ജലീലിനെപ്പോലെയുള്ള, മുൻ സിമി പ്രവർത്തകൻ എന്ന് പേരുദോഷമുള്ള ഒരു വ്യക്തി പോലും സമസ്താ ഉസ്താദിനെ പരോക്ഷമായി വിമർശിച്ചു... സ്ത്രീ വിദ്വേഷം കോൺഗ്രസ്സിന്റെ നയമല്ല എന്നമട്ടിൽ വി ഡി  സദീശന് ഹൃദയ വേദനയോടെയെങ്കിലും പറയേണ്ടി വന്നു... ഗോവിന്ദൻ മാസ്റ്ററെ പോലെയുള്ളവർ സമസ്തയെ പൊതിഞ്ഞു സംസാരിച്ചുകൊണ്ട് വിമർശനമാണ് തനിക്കും ഉന്നയിക്കാനുള്ളത് എന്ന മട്ടിൽ പ്രതികരിച്ചു... അങ്ങനെ പൊതുസമൂഹത്തിന്റെ ഒന്നായ വികാരം ഒരു പെൺകുട്ടിയെ അപമാനിച്ചതിന് എതിരാണ് എന്നതിനെ തൃപ്തിപ്പെടുത്തത്തക്ക വിധത്തിൽ പലരും പലതും പറഞ്ഞുവെച്ചു... 

     സത്യത്തിൽ ഒരു ചെറിയ പെൺകുട്ടിയെ അപമാനിച്ചു എന്ന രീതിയിൽ സംഭവം ലഘൂകരിക്കപ്പെടുകയാണ് ചെയ്യുന്നത്... ആ കുട്ടിയോട് ഉസ്താദ് നേരിട്ടൊന്നും പറയുന്നില്ല... അവളെ ശകാരിക്കുകയോ,, വേദിയിൽ നിന്നും ഇറക്കി വിടുകയോ ഒന്നും ചെയ്യുന്നില്ല... ഉസ്താദിൻ്റെ രോഷപ്രകടനം ഒരു പെൺകുട്ടി വേദിയിൽ കയറി വന്നു എന്ന സംഭവത്തോടും അതിനു കാരണമായവരോടുമാണ്... അത് സമസ്തപോലെ വലിയ ഒരു സംഘടനയുടെ പൊതു നിലപാടാണ് എന്ന് അദ്ദേഹം ഉച്ചത്തിൽത്തന്നെ പറയുന്നുമുണ്ട്... അത് സമസ്തയുടെ പൊതു നിലപാടായി തിരിച്ചറിവുള്ളതുകൊണ്ടും അതിനെ അംഗീകരിക്കുന്നു എന്നുള്ളതുകൊണ്ടുമായിരിക്കുമല്ലോ അവിടെ സംശയശബ്ദങ്ങൾ ഉണ്ടാകാതെ പോയത്! ആ നിലപാടാണ് പൊതു സമൂഹം ഗൗരവത്തോടെ കാണേണ്ടത്... കേവലം ഒരു പെൺകുട്ടിക്ക് മനോവിഷമത്തിനു കാരണമായ സംഭവം എന്നല്ല മറിച്ചു് രാജ്യത്തെ ലക്ഷക്കണക്കിന് പെൺകുട്ടികൾക്കും അതുവഴി സമൂഹത്തിനും നാളെ മനോവിഷമത്തിനും,, പാരതന്ത്ര്യത്തിനും,, അവകാശനിഷേധങ്ങൾക്കും കാരണമായി വളരാൻ സാധ്യതയുള്ള ഒരു നിലപാടായി കണ്ടാണ് പ്രതിഷേധിക്കേണ്ടത്... ഇത്തരം സങ്കുചിത സമീപനങ്ങൾക്ക് വലിയ പിന്തുണ ലഭിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നത് തന്നെയാണ്...

     ഈ സംഭവങ്ങളോട് ചേർത്തു വെയ്ക്കുന്ന നിലപാടുകളും സമീപനങ്ങളും കുറച്ചു ദിവസ്സങ്ങൾക്കിപ്പുറം എവിടെ നിൽക്കുന്നു എന്നതും ഏറ്റവും പ്രാധാന്യം അർഹിക്കുന്നു... സമസ്തയുടെ മുതിർന്ന നേതാക്കൾത്തന്നെ പത്രസമ്മേളനം വിളിച്ചുകൊണ്ടു രംഗത്തു വരുന്നു... സ്ത്രീകളുടെ ഉന്നമനത്തിനായി നിലപാടുകൾ സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സമസ്ത എന്നദ്ദേഹം പ്രസ്ഥാവിക്കുന്നു... ചെറിയ പെൺകുട്ടിക്കുണ്ടായ "ലജ്ജ" യെ ഒഴിവാക്കാനാണ് വേദിയിൽ പെൺകുട്ടികൾ കയറുന്നതിന് വിലക്കിയതെന്ന് ന്യായീകരിക്കുകയും ചെയ്തു... പക്ഷെ അതെ പത്രസമ്മേളനത്തിൽത്തന്നെ മറ്റൊരു നേതാവ് മുതിർന്ന സ്ത്രീകൾ വേദിയിൽ വരുന്നതിനെ എതിർക്കേണ്ടതുണ്ട് എന്ന രീതിയിൽത്തന്നെ പ്രതികരിച്ചുകൊണ്ട് "സമസ്തയുടെ യഥാർത്ഥ തീരുമാനത്തിൽ വെള്ളം ചേർക്കേണ്ടതില്ല" എന്ന നിലപാട് സ്വീകരിച്ചു... പെൺകുട്ടിയെ മാറ്റിനിർത്തി കാര്യം പറഞ്ഞു മനസ്സിലാക്കിയാൽ മതിയായിരുന്നു എന്ന് കെ ടി ജലീൽ അഭിപ്രായം മയപ്പെടുത്തി... ജലീലിന്റെ ആ പ്രസ്താവനയോടെ പെൺകുട്ടി തന്നെയായിരുന്നു തെറ്റുകാരി എന്ന നിലപാട് മറനീക്കി പുറത്തുവന്നു... ഒരു വടി കിട്ടിയാൽ തുടർച്ചയായി അടിക്കരുതെന്നു പറഞ്ഞു കുഞ്ഞാലിക്കുട്ടി സമസ്തക്ക് പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു... വിമർശിക്കത്തക്ക സംഘടനയല്ല സമസ്ത എന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തും പറഞ്ഞു... വിമർശിക്കാനാണ് ഉദ്ദേശമെങ്കിൽ പ്രതിരോധിക്കാനും, സമസ്തയെ പിന്തുണക്കാനുമാണ് ഉദ്ദേശമെന്ന് യൂത്തു കൊണ്ഗ്രെസ്സ്, ഡി വൈ ഫ് ഐ, യൂത്ത്‌ ലീഗ് തുടങ്ങിയ സംഘടനകളിലെ സൈബർ പോരാളികളും നിലപാട് പ്രഖ്യാപിച്ചു... അറിയാതെയാണെങ്കിലും ഉസ്താദിന് പേരുദോഷം ഉണ്ടാക്കാൻ കാരണമായ പെൺകുട്ടിയെ ഊരുവിലക്കാതിരുന്നാൽ അത്രയും ഭാഗ്യം എന്ന് മാത്രം പറയാം... 

     ഇസ്‌ളാമിക പൊതു സമൂഹം ഇത്തരം നടപടികളോട് എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്നത് അതിശയം ജനിപ്പിക്കുന്നു... സമസ്തയുടെ നിലപാടെന്ന് പ്രഖ്യാപിച്ച രീതിയിൽ ഇവിടെ കാര്യങ്ങൾ നടപ്പിലായാൽ അതിനൊപ്പം ജീവിക്കാൻ ഇവിടുത്തെ മുസ്‌ലിം സമൂഹം തയ്യാറെടുത്തു കഴിഞ്ഞോ  എന്നതാണ് ചോദ്യം? നിങ്ങൾക്ക്  നിങ്ങളുടെ പെണ്മക്കളെ സമൂഹത്തിന്റെ അകത്തളങ്ങളിൽ ജീവിച്ചു മരിക്കാൻ വിടാൻ കഴിയുമോ? ഈ രാജ്യം ഭരണഘടനകൊണ്ടുതന്നെ തരുന്ന സ്വാതന്ത്രങ്ങളോട് നിങ്ങൾക്കൊരാവേശവും തോന്നുന്നില്ലേ? ഈ രാജ്യം നിങ്ങൾക്ക് നല്കുന്ന പ്രത്യേക പരിഗണകൾ നിങ്ങളിലെ വെളിച്ചത്തെ പരിപോഷിപ്പിക്കാനല്ലേ?? മറിച്ചു ഇരുട്ടിൽ ജീവിച്ചു തീർക്കാനല്ലല്ലോ?? 

     മുസ്ളീം ലീഗ് തെരഞ്ഞെടുപ്പു മൽസര രംഗത്തുള്ള ഒരു സ്ത്രീയുടെ ചിത്രം പോലും പോസ്റ്ററിൽ അടിച്ചു നമ്മൾ കണ്ടിട്ടില്ല... പൊതുവേദിയിൽ പ്രസംഗിക്കാനെഴുനേറ്റ വനിതയെ വിലക്കുന്ന നേതാവിനെയും നമ്മൾ കണ്ടിട്ടുണ്ട്... സമസ്തയുടെ ഉസ്താദിന്റെ നടപടി ഒറ്റപ്പെട്ടതുമല്ല,, അദ്ദേഹത്തിന് അബദ്ധം സംഭവിച്ചതുമല്ല... അതൊരു സമൂഹം നടപ്പിലാക്കാൻ തീരുമാനിക്കപ്പെട്ട കാര്യങ്ങളാണ്... അത് ഇസ്ളാം മതം തന്നെ സംഘടിപ്പിച്ച പരിപാടി ആയിരുന്നതിനാൽ അത്രയും അധികാരത്തോടെ അദ്ദേഹം പെൺകുട്ടി വേദിയിൽ കയറി വന്നതിലെ വിരോധം പ്രകടിപ്പിച്ചു എന്ന് മാത്രം... 

     എന്തായാലും സമസ്ത മതപണ്ഡിതനായ ഉസ്താദിൽ നിന്നും ഉണ്ടായ ഈ നടപടി സമസ്തയുടെ തീരുമാനം തന്നെ എന്ന് അദ്ദേഹം വേദിയിൽ പറഞ്ഞു... ആ തീരുമാനം പൊതു സമൂഹത്തിൽ പ്രചരിപ്പിക്കാൻ ഈ സംഭവം കാരണമായി... നിലവിയിൽ ഇസ്ളാമിക വിഭാഗത്തിൽപ്പെട്ടവരും ഞങ്ങൾ അധികാര സ്ഥാനത്തു എത്തിച്ചേർന്നാൽ ഈ രാജ്യം മുഴുവനും അനുസരിക്കേണ്ട നിയമങ്ങൾ ഇതൊക്കെയാണെന്നും കാട്ടിക്കൊടുത്തു... അതിനുള്ള പിന്തുണയും, മുനയില്ലാത്ത വിമർശനങ്ങളും സമൂഹത്തിനു മുൻപിൽ നിരത്തിവെച്ചു... ഈ രാജ്യത്തിന് പിന്നിലേക്ക് നടക്കണോ മുന്നിലേക്ക് നടക്കണോ എന്നത് ഒരു പൊതു തെരഞ്ഞെടുക്കലായി അവശേഷിക്കുന്നു... 

[Rajesh Puliyanethu
 Advocate, Haripad]

Monday, 23 August 2021

താലിബാൻ നമ്മെ ഓർമ്മപ്പെടുത്തുന്നത്...??? ഒരു കലാപത്തിന് അരനിമിഷം അകലെയാണ് നമ്മൾ..!!!

       ഒരു കലാപത്തിന് അര നിമിഷം മുൻപ് ആണ് നമ്മൾ നിൽക്കുന്നത്... വെറും അര നിമിഷം മുൻപ് മാത്രം... ഈ ഒരു നിമിഷത്തിൽ കലാപം സംഭവിക്കാതെ പോയത് അര നിമിഷത്തിനു ശേഷം അതു സംഭവിക്കില്ല എന്നതിന് ഉപായമല്ല... പുകയുന്ന അഗ്നി പർവ്വതത്തെ നോക്കിയിരിക്കുന്നതിലും ഭയാനകമാണിത്... പുകയുന്ന അഗ്നി പർവ്വതം സ്ഫോടനത്തിനു വിധേയമാകും.... സ്ഫോടനത്തിനു വിധേയമാകാതെ അത് പുകഞ്ഞവസ്സാനിച്ചാൽ ഭാഗ്യം... പക്ഷെ ഈ വരാൻ പോകുന്ന കലാപം പുകഞ്ഞവസ്സാനിക്കും എന്ന് കരുതാൻ ബുദ്ധി അനുവദിക്കുന്നില്ല... പ്രകൃതി ഉണ്ടാക്കിയ സംഹാര ഉപായമെങ്കിൽ സ്വീകരിക്കാൻ തയ്യാറായിരുന്നു.... എന്നാൽ മനുഷ്യ നിർമ്മിതമായ മത- സാമൂഹിക വ്യവസ്ഥിതിയുടെ സ്ഫോടന വിഷയമായതിനാൽ പ്രതികരിക്കാതെ കീഴടങ്ങാൻ കഴിയുന്നില്ല....

            ഈ നാട് താമസ്സംവിനാ മറ്റൊരു സാമൂഹിക അന്തരീക്ഷത്തിലേക്ക് മാറ്റപ്പെടാനുള്ള സാദ്ധ്യതയെക്കുറിച്ചായാണ് ഈ എഴുത്ത് ആശങ്ക പങ്കു വെയ്ക്കുന്നത്... കേരളീയന്റെ "പ്രബുദ്ധർ" എന്ന സ്വയം ഊറ്റം കൊള്ളൽ അവന്റെ നിലനില്പിനെത്തന്നെ ഇല്ലാതാക്കുമോ എന്ന ആശങ്ക..!! മലയാളി യുടെ 'പ്രബുദ്ധൻ' എന്ന വീമ്പിൽ അഭിമാനം കൊണ്ടവരാണ് നമ്മളെല്ലാവരും തന്നെ... അതിനെ മുതലെടുത്തു മലയാളിയെ ഒന്നടങ്കം വിലപറഞ്ഞു വിറ്റവർ ഉണ്ടാക്കിയ കൺകെട്ടു മന്ത്രത്തിൽ നാമാകെ ഇന്ദ്രീയങ്ങൾ മറന്നവരായോ എന്നൊരു സംശയം....

       എത്ര നിഷ്പക്ഷമായി വസ്തുതകളെ വിശദീകരിച്ചാലും,, കുറ്റപ്പെടുത്തേണ്ടവരെ അതു ചെയ്യേണ്ടിവരുമ്പോൾ ചൂണ്ടുവിരൽ പക്ഷപാതിയുടേത് എന്ന് വിമർശിക്കപ്പെടാ൦.... ആ വിമർശനം കുറ്റവാളിക്ക് ഒരു മറയാണ്... ആ മറയത്തുനിന്നുകൊണ്ട് രക്ഷപ്പെടുന്നതിനും, തന്റെ യഥാർത്ഥ വേഷം മാറ്റി ഒരു പൊയ്‌വേഷമണിഞ്ഞു സമൂഹമദ്ധ്യത്തിൽ പ്രത്യക്ഷപ്പെടുന്നതിനും അവന് അവസ്സരം നൽകുന്നു... ജാതിയുടേയും, മതത്തിന്റെയും,, സ്വന്തമായ നേട്ടങ്ങളുടെ മേന്മയുടെയും സ്വാധീനങ്ങളിൽനിന്നും പുറത്തുവന്നുകൊണ്ട് നമുക്ക് സംസ്സാരിക്കണം... നമ്മൾ ചിന്തിക്കണം... ""നമ്മുടെ തൊട്ടടുത്ത ദിവസ്സങ്ങൾ പോലും സുരക്ഷിതമാണോ"" എന്ന്...!!????

       ലോകം ആകമാനം ഇന്ന് നേരിടുന്ന ഭയാനകമായ വിഷയം മത തീവ്രവാദം തന്നെയാണ്... അത് അമേരിക്കയിലോ, യൂറോപ്യൻ രാജ്യത്തോ,, ഗൾഫ് രാജ്യങ്ങളിലോ,, റഷ്യയിലോ,, ഭാരതത്തിലോ,, പാകിസ്ഥാനിലോ എവിടെയായാലും ഈ ഭീകരത ഓരോ മനുഷ്യന്റെയും ജീവനും ജീവിതത്തിനും ഭീഷണിയായി നിലനിൽക്കുന്നു... ഇപ്രകാരം ഒരു ഭീഷണിയായി ലോകത്താകമാനം നിൽക്കുന്ന മത തീവ്രവാദം ആരുടേതാണെന്ന് പേര് പ്രതിബാധിക്കാതെ തന്നെ ഇത്രയും വായിച്ചവരുടെ ചിന്തയിലേക്ക്  എത്തിയെങ്കിൽ അത് ഒരു യാഥാർഥ്യമാണ്... മനസ്സാക്ഷിയെ വഞ്ചിക്കാതെ പറയൂ ലോകത്താകമാനമായി നിൽക്കുന്ന ആ ഭീഷണി "ഇസ്‌ലാമിക ഭീകരവാദം" ആണെന്ന്....

       സിറിയയിലെയും, ഇറാഖിലെയും, അഫ്ഗാനിസ്ഥാനിലെയും എല്ലാം ഇസ്‌ളാമിക തീവ്രവാദ സ്വാധീനങ്ങളും പിന്നീട് ആ രാജ്യങ്ങൾ ഇരുട്ടിലേക്ക് പിന്തള്ളപ്പെട്ടതും നമ്മൾ കണ്ടതാണ്... മറ്റുള്ളവർക്ക് സംഭവിക്കുന്ന മോശമായ അനുഭവങ്ങളെല്ലാം "അവർക്കു മാത്രം സംഭവിക്കുന്നത്" എന്ന നിലയിൽ മാറിനിന്നു ചിന്തിക്കുന്നത് നമുക്ക് ശീലമാണ്... അതു കൊണ്ടാകാം നമ്മുടെ അയൽ രാജ്യങ്ങളിൽവരെ  നിൽക്കുന്ന ഈ ഇരുട്ടിനെ ഓർത്ത് നാം അധികം ആകുലപ്പെടാത്തത്... ഈ രാജ്യങ്ങൾ എങ്ങനെ ഭീകരതക്ക് അടിമപ്പെട്ടു എന്ന നാൾ വഴികളെക്കുറിച്ചു നമ്മൾ ചിന്തിക്കുകയേ ചെയ്യാത്തത്... 

       മത ചിന്തയോ,, മത പ്രചരണമോ തെറ്റാണെന്നു കരുതേണ്ട ആവശ്യമില്ല.. പക്ഷെ എൻ്റെ മതം മാത്രം ഈ ലോകത്തു മതിയെന്നും തന്റെ മതം സ്വീകരിക്കാൻ തയ്യാറാകാത്തവർ ഈ ലോകത്തു വേണ്ടാ എന്ന് തീരുമാനിക്കപ്പെടുകയും ചെയ്യുന്നിടത്താണ് മത തീവ്രവാദം ജനിക്കുന്നത്... ആശയ പ്രചരണത്തിൽക്കൂടിയല്ലാതെ ആയുധങ്ങൾക്കൊണ്ട് തൻ്റെ മതലോകം സാക്ഷാത്ക്കരിക്കാൻ തുടങ്ങുമ്പോൾ അത് 'മത ഭീകരവാദം' ആയി മാറുന്നു... ലോകം ഇന്ന് നേരിടുന്നത് ഇപ്രകാരമുള്ള മത ഭീകരവാദമാണ്...  

       ലോകത്ത് ഭക്ഷണത്തിനും, മരുന്നിലും ഒപ്പമോ കൂടുതലോ ആയി പണം ചെലവഴിക്കപ്പെടുന്നത് ഇസ്‌ലാമിക ഭീകരവാദത്തിന്റെ പേരിലാണ്... ഇസ്‌ലാമിക ഭീകരവാദത്തിന്റെ ലക്ഷ്യങ്ങളെ ഒരൽപ്പം പോലും പൊതു സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല എന്നത് ഭീകരവാദികളെ ഒഴികെ ആരെയും പറഞ്ഞു ധരിപ്പിക്കേണ്ട ആവശ്യമില്ല... 

       ഭീകരവാദികൾ വിഭാവനം ചെയ്യുന്ന ലോകം ഒരു മനുഷ്യ മനസ്സിനെയെങ്കിലും സ്വമേധയാ സ്വാധീനിക്കുവാനോ, അംഗീകാരത്തിൽ വരുത്തുവാനോ കഴിയുന്നതാണെന്ന് ചിന്തിക്കുവാനേ കഴിയുന്നില്ല... 

       തോക്കു കൊണ്ട് അധികാരം സ്ഥാപിക്കുന്ന,, ഇസ്ലാം മതം സ്വീകരിക്കുവാൻ വിസ്സമ്മതിക്കുന്നവരെ കൊന്നൊടുക്കുന്ന,, സംഗീതവും, സാഹിത്യവും, അഭിനയവും തുടങ്ങി എല്ലാ കലകളും ഹറാമായി കരുതുന്ന, കലാ സ്മാരകങ്ങളെ തച്ചുതകർക്കുന്ന, സ്ത്രീകളെ തളച്ചിട്ട ലൈംഗിക ഉപകരണങ്ങളായി മാത്രം ഉപയോഗിക്കുന്ന,, ജനാധിപത്യ ചിന്തകൾക്ക് അണുവിനോളം പോലും ഇടം നൽകാത്ത,, ജിഹാദിനായി ശരീരത്തെ പൊട്ടിത്തെറിപ്പിക്കാൻ തയ്യാറാകുന്ന,, സ്വർഗ്ഗത്തിലെ മദ്യപ്പുഴക്കും, ഹൂറികൾക്കും കാത്തിരിക്കുന്ന ഇരുണ്ട ലോകത്തിന്റെ പ്രോക്താക്കളായി മാത്രമേ ഭീകരവാദികളെ ലോക സമൂഹത്തിന് കാണാൻ കഴിയുകയുള്ളൂ... ഇവയെല്ലാം ഷെറിയത്ത് നിയമങ്ങളാണെന്ന് അവർ പ്രചരിപ്പിക്കുന്നു... അവയെല്ലാം ഈ ലോകത്ത് ബലം പ്രയോഗിച്ച് നടപ്പിലാക്കണമെന്നും എതിർക്കുന്നവനെ കൊന്നുകളയണമെന്നും അവർ വിശ്വസ്സിച്ചു പ്രവർത്തിക്കുന്നു...

       രാഷ്ട്രീയമായ മുതലെടുപ്പുകളും വൻശക്തികളുടെ കച്ചവട താല്പര്യങ്ങളും, അധിനിവേശ ഉത്സുകതകളും സൃഷ്ടിച്ച വിനയാണ് മത ഭീകരവാദികൾ എന്ന് വാദിക്കുന്നവരുണ്ട്... അതിൽ ചെറിയ തോതിൽ യാഥാർത്ഥ്യം ഉണ്ടാകാം... പക്ഷെ മത ഭീകരവാദം സൃഷ്ടിച്ചത് ഇതര വിഭാഗങ്ങളുടെ താല്പര്യങ്ങളല്ല... ഇസ്ലാമിക തീവ്ര വിശ്വാസവിഭാഗങ്ങളിൽ നിലനിന്നിരുന്ന 'മതലോകം' എന്ന ചിന്തയെ മുതലെടുക്കുക മാത്രമാണ് വൻശക്തികൾ ഉൾപ്പെടെയുള്ള ശക്തികൾ ശ്രമിച്ചത്... മതലോകം ശൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഈ വിഭാഗം ശ്രമങ്ങൾ തുടങ്ങി വെച്ചതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്... 

       ആയിരത്തി അഞ്ഞൂറുകളുടെ ആരംഭത്തിൽ ഭാരതത്തിൽ കടന്നു കയറി മുഗൾ സാമ്രാജ്യം സ്ഥാപിച്ച മുഹമ്മദ് ഗോറിയുടെ മുതൽ ചരിത്രം പരിശോധിച്ചാൽ ഇസ്ലാം നിർമ്മിക്കാൻ ശ്രമിച്ചിരുന്ന മത ലോകത്തിന്റെ പ്രയത്നങ്ങൾ കാണുവാൻ സാധിക്കും... അഹമ്മദ് ഷാ ഹിന്ദുക്കൾക്ക് ഏർപ്പെടുത്തിയ 'ജസിയ' എന്ന നികുതിയും അധികാരം ഇസ്ലാമിലേക്ക് കേന്ദ്രീകരിക്കപ്പെട്ടാൽ ഇതര മതങ്ങളോടുള്ള സമീപനത്തിന്റെ സൂചകങ്ങളായിരുന്നു... ടിപ്പു സുൽത്താന്റെ പടയോട്ടങ്ങളുടേയും പ്രധാന ലക്ഷ്യം അധിനിവേശവും, മത പ്രചരണവും, നിർബന്ധിത മതപരിവർത്തനവും തന്നെ ആയിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്... അങ്ങനെ അധികാരവും, അവസ്സരങ്ങളും ലഭിക്കുമ്പോൾ മത അടിസ്ഥാനത്തിൽ ശാക്തികമാകാൻ ഇസ്ലാം നടത്തിയ പ്രവർത്തനങ്ങൾ അനവധിയാണ്... പ്രസക്തമായ കാര്യം എല്ലാ കാലങ്ങളിലും ശക്തിയും, ആയുധവും, ഭയവും സമാന്തര ഉപകരണങ്ങളാക്കിയായിരുന്നു അവർ മതത്തെ ശക്തിപ്പെടുത്തിയിരുന്നത്... മനുഷ്യ മനസ്സുകളെ  ആശയങ്ങൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും സ്വാധീനിച്ച് ഒരു മതത്തിന്റെ അനുയായികളാക്കാൻ നടത്തുന്ന പൊതു പ്രവർത്തി രീതിയോടൊപ്പം തന്നെ ഭയത്തെ പ്രധാന ആയുധമാക്കി നടത്തിയ മത പ്രചരണ രീതികളും ഇസ്ലാം മത പ്രചരണ സംഭവങ്ങളിൽ കാണാം... 

       ഇസ്ലാമിക ഭീകരവാദം കഴിഞ്ഞ കാലങ്ങളിലൊന്നും ഇന്ന് ലോകം അഭിമുഖീകരിക്കുന്ന അത്രയും പൈശാചികമായിരുന്നില്ല എന്ന് പറയാൻ കഴിയും... മത ലോകം സ്ഥാപിക്കാനുള്ള ഇസ്ലാമിലെ തന്നെ ഒരു വിഭാഗത്തിന്റെ പ്രവർത്തനം നൂറ്റാണ്ടുകൾക്കു മുൻപെ തന്നെ ആരംഭിച്ച് തലമുറകളിൽക്കൂടി കൈമാറി വന്ന് ചരിത്രത്തിലെ ഏറ്റവും ക്രൂരമുഖം കൈവന്നിരിക്കുന്നു എന്ന് പറയേണ്ടി വരുന്നു...

       ചരിത്രത്തിന്റെ ഏടുകളിലെല്ലാം മത അധിനിവേശത്തിലും, മത ലോക നിർമ്മാണത്തിലും താല്പര്യമോ പ്രവർത്തനങ്ങളിൽ പങ്കാളിത്തമോ ഇല്ലാതെ സ്വന്തം മതവിശ്വാസവും, വിശ്വാസം അനുശ്ശാസ്സിക്കുന്ന ചര്യകളുമായി മറ്റൊരുവന്റെ വിശ്വാസ്സങ്ങളിലേക്കും, സ്വാതന്ത്രത്തിലേക്കും, ജീവിതത്തിലേക്കും കടന്നു കയറാൻ താല്പര്യമില്ലാതെ ജീവിച്ചു വന്ന വലിയ ഒരു വിഭാഗം ഇസ്ലാമിക വിശ്വാസ്സികൾ  ഉണ്ടായിരുന്നു... ഇസ്ലാം മത വിഭാഗത്തിലെ ബഹു ഭൂരിപക്ഷവും ഈ സ്വഭാവം പുലർത്തുന്നവർ ആയിരുന്നു എങ്കിലും ദൗർഭാഗ്യമെന്നു പറയട്ടെ, മതലോകം സൃഷ്ടിക്കാൻ പരിശ്രമിക്കുന്ന ന്യൂന പക്ഷം ഇസ്ലാമിന്റെ മുഖമായി ലോകത്തിനു മുൻപിൽ പലപ്പോഴും അവതരിപ്പിക്കപ്പെട്ടു... അതിന്റെ കാരണം ഇതേ ഭൂരിഭക്ഷ വിഭാഗത്തിന്റെ നിശബ്ദത ആയിരുന്നു... 

       വർത്തമാന കാലത്തിലെ ഇസ്ലാമിക ഭീകരവാദത്തിന്റെ ഭീഷണി നമ്മുടെ രാജ്യത്തിന്റെ തൊട്ടപ്പുറത്ത് താലിബാനെന്ന പേരിൽ ഉഗ്രരൂപം കൊണ്ടിട്ടും, ലോകത്തിന്റെ പല ഭാഗങ്ങളിൽ ഭീകരവാദം സൃഷ്ടിക്കുന്ന കെടുതികൾ കണ്ടറിഞ്ഞിട്ടും നമ്മുടെ രാജ്യത്തിനുള്ളിൽ വലിയ ഒരു വിഭാഗം നിശബ്ദതയിലാണ്... നമ്മുടെ രാജ്യത്തിനുള്ളിൽ പോലും പോയ കാലത്ത് ഭീകരവാദം വീഴ്ത്തിയ രക്തത്തെ ന്യായീകരിച്ചും, എതിർത്തും രണ്ടു ശബ്ദങ്ങളെ ഉയർത്താൻ രാജ്യത്തിനു പുറത്തുള്ള ഭീകരവാദ സംഘടനകൾക്ക് കഴിഞ്ഞു എന്നത് നിസ്സാരമായി കാണാൻ കഴിയുന്നതല്ല... രാജ്യം ഒന്നാകെ വിമർശനം ഉയർത്തേണ്ട വിഷയങ്ങളിൽ രാജ്യത്തിനകത്തും പുറത്തുമുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേരെ ഉണ്ടായ നിശബ്ദത യഥാർത്ഥത്തിൽ ഭീഭത്സമായിരുന്നു... മരണത്തിനു തുല്യമായ നിശബ്ദത ആയിരുന്നു അത്... പക്ഷെ ഇവിടെ രാഷ്ട്രീയ കക്ഷികൾ ഉൾപ്പടെ ചിലർ ഭീകരവാദത്തെ പരോക്ഷമായി ന്യായീകരിച്ചതിനേയും, നിശബ്ദമായി പിൻതുണച്ചതിനേയും നിരൂപകർ വിലയിരുത്തിയത് അത് ഇസ്ലാം വിഭാഗത്തിന്റെ വോട്ടുബാങ്ക് കൈപ്പിടിയിൽ ഒതുക്കി നിർത്തുന്നതിനുള്ള അടവ് തന്ത്രം എന്നാണ്... ഒരു നിമിഷം ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ... 'ഇസ്ലാം സമൂഹത്തിനെ ആകമാനം അപമാനിക്കുന്ന ഒരു നിരൂപണമാണത്'... ഭീകരവാദികളെ പിൻതുണക്കുന്നവരെ വോട്ടു കൊടുത്ത് പിൻ തുണക്കുന്നവരാണ് ഇവിടുത്തെ ഇസ്ലാമിക വിശ്വാസികൾ എന്നാണ് ആ നിരൂപണം പറഞ്ഞു വെയ്ക്കുന്നത്... എന്നാൽ ആ നിരൂപണങ്ങളെ തള്ളിപ്പറയുന്നതും ഭീകരവാദികളെ ന്യായീകരിക്കുന്നതിനേയും, ഭീകര പ്രവർത്തനങ്ങൾക്കനുകൂലമായി മൗനം പാലിക്കുന്നവരെ പരസ്യമായി എതിർക്കുകയും ചെയ്യുന്ന കരുത്താർന്ന ശബ്ദങ്ങൾ ദൗർഭാഗ്യവശാൽ ഇസ്ലാമിക പൊതു സമൂഹത്തിന്റെ ഭാഗത്തു നിന്നും ഉയർന്നു കേട്ടില്ല എന്ന് പറയേണ്ടി വരുന്നു... അങ്ങനെ ഉയർന്നിരുന്നെങ്കിൽ രാജ്യത്തിനുള്ളിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് കോപ്പുകൂട്ടുന്നവർക്കും, അതിന് മൗനമായി പിൻതുണ നൽകുന്നവർക്കും അതൊരു താക്കീതാകുമായിരുന്നു...

       ലോകത്ത് ആകമാനം വ്യാപിച്ചും, ശക്തമായി വേരുറപ്പിക്കാൻ കഴിഞ്ഞ ഇടങ്ങളെയെല്ലാം നശിപ്പിച്ചും ഇസ്ലാമിക മത നിയമങ്ങൾ എന്ന പേരിൽ കാടൻ പ്രവർത്തികൾ നടപ്പിലാക്കിയും, കല, സംസ്കാരം, വിദ്യാഭ്യാസം, സ്വാതന്ത്രം, ജനാധിപത്യം, മനുഷ്യാവകാശം തുടങ്ങിയ മൂല്യം കൽപ്പിക്കപ്പെടുന്ന വസ്തുതകളെ കൂട്ടിയിട്ടു കത്തിച്ചും പകരമായി ക്രൂരതയും, ലൈംഗീക പീഢനങ്ങളും, ലഹരിയും മാത്രം പരിഗണിക പെടുന്ന ഇരുണ്ട കാലത്തെയാണ് പരോക്ഷമായി ഇവിടേക്കും പലരും സ്വാഗതം ചെയ്യുന്നത് എന്നതാണ് ആശങ്ക ഉയർത്തുന്നത്... ഭയത്തോടും, ആകുലതയോടെയും നമ്മൾ വിദൂരതയിലേക്ക് ഇടക്കിടെ നോക്കേണ്ടത് ഇസ്ലാമിക ഭീകരവാദം എത്രത്തോളം നമുക്കടുത്തെത്തി എന്നാണ്... ഒന്നുറപ്പാണ്, കൊലയാളിക്കൂട്ടങ്ങൾ പുറപ്പെട്ടു കഴിഞ്ഞിരിക്കുന്നു... നമ്മിലേക്കെത്തിച്ചേരാനുള്ള സമയം മാത്രമാണ് ഗണിക്കപ്പെടാനുള്ളത്...

       ഇസ്ലാമിക ഭീകരവാദികളുടെ സ്ലീപ്പിങ്ങ് സെല്ലുകളെക്കുറിച്ചാണ് ഡി ജി പി ഉൾപ്പടെ ഉള്ളവർ സംസാരിച്ചു കൊണ്ടിരുന്നത്... നമ്മുടെ നാട് ഇസ്ലാമിക ഭീകര വാദത്തിന് എത്തി പ്പിടിക്കാൻ കഴിയാത്തത്ര സുരക്ഷിത സ്ഥാനത്തു നിൽക്കുന്നു എന്ന ന്യായീകരണ വാദത്തിൽ നിന്നും നമമുടെ മണ്ണിൽ സ്ലീപ്പിംഗ് സെല്ലുകൾ സജീവമാണെന്ന് അംഗീകരിക്കുന്ന സ്ഥിതിയിലേക്ക് വരെ നമ്മൾ എത്തിച്ചേർന്നു... സ്ലീപ്പിംഗ് സെല്ലുകൾ എന്നത് ആ സെല്ലുകൾ ഉറങ്ങുകയാണ് എന്ന അർത്ഥത്തിലല്ല നമ്മൾ മനസ്സിലാക്കേണ്ടത്... മറിച്ച് പുറമെ നിന്ന് നോക്കുന്നവന് ഉറങ്ങുന്നതായി തോന്നുന്ന സെല്ലുകൾ എന്നാണ് അർത്ഥമാകുന്നത്... ISIS ലേക്ക് റിക്രൂട്ട്മെൻറുകൾ നടത്തുന്നതും, താലിബാൻ പോരാളിയാകുന്നതിനായി അഫ്ഗാനിൽ പോകുന്നതും, സിറിയയിൽ വിശുദ്ധ യുദ്ധത്തിന്റെ ഭാഗമാകുന്നതും ഇന്ന് ആശ്ചര്യം ഉണ്ടാക്കുന്ന വാർത്തകൾ ആകുന്നില്ല... ഈ പ്രവർത്തനങ്ങളെല്ലാം നമ്മുടെ രാജ്യത്തിനുള്ളിൽ നിന്ന് പ്രത്യേകിച്ച് കേരളത്തിൽ നിന്ന് നിയന്ത്രിക്കപ്പെടുന്നു എന്ന് പറയുമ്പോൾ സ്ലീപ്പിങ്ങ് സെല്ലുകൾ ഉള്ളിൽ നിന്നും എത്ര അധികം സജീവമാണെന്ന് മനസ്സിലാകുന്നതാണ്...

       ഭീകരതയുടെ മുഖം ഏറ്റവും വ്യക്തമായി അവതരിപ്പിക്കാൻ പറ്റിയ ഉദാഹരണം നമ്മുടെ അയൽ രാജ്യമായ അഫ്ഗാനിസ്ഥാനിൽ ഉണ്ട്... സ്ത്രീകൾ ലൈംഗീക അടിമകളും, വില്പന ചരക്കുകളും മാത്രമാകുന്നു... സാമ്പത്തിക സാമൂഹിക സാംസ്കാരിക ഇടങ്ങളിൽ പൊതുജനങ്ങൾക്ക് യാതൊരു പങ്കുമില്ല, മത നേതാക്കൾ എന്ന് സ്വയം മേനി പറയുന്ന കുറേ ആഭാസർ തീവ്രവാദികൾക്ക് നേതൃത്വം നൽകുന്നു... അവരുടെ താല്പര്യം അധികാരവും പല പ്രായത്തിലെ സ്ത്രീകളെ ലൈംഗീകമായി ഉപയോഗിക്കാം എന്നതും മയക്കുമരുന്നും മാത്രമാണ്.... പാകിസ്ഥാനിൽ നിന്നും, മറ്റ് പ്രദേശങ്ങളിൽ നിന്നും താലിബാനിൽ ചേരുന്നവർക്കും ഓഫർ പെണ്ണും, മയക്കു മരുന്നും മാത്രം... ഈ രാഷ്രീയ പ്രത്യയ ശാസ്ത്രത്തെയാണ് കേരളത്തിലെ ചില ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ശബ്ദം കൊണ്ടും, മൗനം കൊണ്ടും പിൻതുണക്കുന്നത് എന്ന് നമ്മൾ ഭീതിയോടെ കാണണം...

       'താലിബാനിസം' എന്ന പ്രവർത്തനചര്യ ലോകത്തിന്റെ പല ഭാഗങ്ങളിൽ പല പേരുകളിൽ എല്ലാ നൂറ്റാണ്ടുകളിലും നാം കണ്ടിട്ടുണ്ട്... ഭീകരവാദത്തിന്റെ പല പ്രവർത്തനങ്ങൾ തന്നെ ആയിരുന്നു അതെല്ലാം തന്നെ എന്ന് മനസ്സിലാക്കാം...  താലിബാൻ ഈ കാലത്ത് അഫ്ഗാനിസ്ഥാനിലെ ബുദ്ധഭിക്ഷുക്കളെ കൊന്നൊടുക്കി... ആയിരക്കണക്കിന് ബുദ്ധവിഹാരങ്ങളും, ബാമിയാമിൽ പ്രതിമകളും നശിപ്പിച്ചു... കുറച്ചു പഴയ കാലത്ത് ടിപ്പു സുൽത്താനും മുഗൾ ചക്രവർത്തിമാരും ഇവിടെ നടത്തിയ ഹിന്ദു കൂട്ടക്കൊലകൾ... ക്ഷേത്രങ്ങളുടെ തകർക്കലുകൾ... മുഹമ്മദ് ഭക്തിയാർ ഖിൽജി നളന്ദ സർവകലാശാലക്ക് തീയിട്ടു് ആയിരത്തിൽപ്പരം ഭിക്ഷുക്കളെ കൊന്നുകളഞ്ഞത്... അങ്ങനെ ഇന്നത്തെ താലിബാൻ ഭീകരപ്രവർത്തനങ്ങൾ സമാനമായ രീതിയിൽ പ്രവർത്തനങ്ങൾ എല്ലാക്കാലത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നിട്ടുണ്ട്... മതപരിവർത്തനങ്ങളും, നിരസ്സിക്കുന്നവരെ ക്രൂരമായി കൊല്ലുന്നതും, സ്ത്രീകളെ ബലാൽസംഗം ചെയ്യുന്നതും ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗങ്ങളായി എന്നും കാണാം... ലക്ഷ്യവും, മാർഗ്ഗവും  സമാനമായിരുന്നു... അക്രമങ്ങളിലും, കീഴ്പ്പെടുത്തലുകളിലും കൂടി മത ലോകം സ്ഥാപിക്കുക എന്ന നീചമായ രീതി ഇക്കൂട്ടർ ലോകം ഉള്ളൊരു കാലം പുലർത്തുകയും ചെയ്യും...

       ഇസ്ലാമിക ഭീകരവാദികൾ മതത്തെ സമൂഹത്തിലേക്ക് വിതരണം ചെയ്യുന്നത് ഭയത്തിൽ കലർത്തിയാണ്... സമൂഹത്തിൽ സ്വോഭാവികമായും ഉയരുന്ന വിമർശനങ്ങൾ തങ്ങൾക്ക് നേരെ ഉണ്ടാകാൻ പാടില്ല എന്ന് അവർ നിർബന്ധം പിടിക്കുന്നു... മതത്തെ സംബന്ധിക്കുന്ന ഏതൊരു വിമർശനത്തിലും ഞങ്ങൾ അതിക്രൂരമായി പ്രതികരിക്കും എന്ന സന്ദേശം അവർ സമൂഹത്തിന് നൽകിക്കൊണ്ടേയിരിക്കും... അതുമാത്രമല്ല സമൂഹം തങ്ങളെ എത്രത്തോളം ഭയക്കുന്നു എന്ന് അവർ അളന്നു മനസ്സിലാക്കിക്കൊണ്ടിരിക്കും... പാർളമെന്റ് ആക്രമിച്ച ഭീകരനെ അനുകൂലിച്ചു സംസാരിക്കുന്നതും, അജ്മൽ കസബിനെ പിൻതുണച്ച ശബ്ദങ്ങളും അങ്ങനെ പലതും സമൂഹ മധ്യത്തിൽ അവർ നടത്തിയ പഠനത്തിന്റെ ഭാഗമായിരുന്നു എന്ന് കാണണം... തങ്ങൾക്കുണ്ടായ രാഷ്ട്രീയ പിൻതുണയും, എതിർ ശബ്ദങ്ങളിലെ ഭയവും, മൗനവും എല്ലാം വിലയിരുത്തപ്പെടുന്നുണ്ട്... പൊതു സമൂഹത്തിന് യാതൊരുവിധത്തിലും അംഗീകരിക്കാൻ കഴിയാത്ത പ്രസ്ഥാവനകൾ മതത്തിന്റെ പേരിൽ മതപ്രഭാഷകർ എന്ന മേലങ്കി അണിഞ്ഞവർ നടത്തുന്നു... താലിബാൻ അഫ്ഗാനിസ്ഥാനിൽ നടപ്പിലാക്കി വരുന്ന ക്രൂരതയുടെ വായ് മൊഴികളാണ് അവയിൽ പലതും... 'ഷിർക്ക്' എന്ന പേരിൽ വിലക്കേർപ്പെടുത്തുന്ന ഫത്വകൾക്ക് ഇവിടെ ലഭിക്കുന്ന അംഗീകാരങ്ങളുടെ തോത് ഇത്തരം പ്രസ്ഥാവനകൾക്കെതിരെ സമൂഹം നടത്തുന്ന പ്രതികരണങ്ങളിൽ നിന്നും വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണ്... മുസ്ലീം സമുദായത്തെ ആകമാനം കരുതുന്നു എന്ന വ്യാജേന സമൂഹത്തോട് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത രാഷ്ട്രീയ പാർട്ടികളും, മാധ്യമങ്ങളും, സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളും അവർക്കനുകൂലമായി പ്രതികരിക്കുകയൊ, മൗനം പാലിച്ചു പിൻതുണക്കുകയൊ ചെയ്യുന്നു... ഭീകരവാദികളെയും, മതത്തിന്റെ പേരിൽ തെറ്റായ സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്നവരേയും, അവരെ പിൻതുണക്കുന്നവരേയും തള്ളിപ്പറയാനുള്ള ഉത്തരവാദിത്വം ഇസ്ലാമിക സമൂഹത്തിലെ ഭീകരവാദികളല്ലാത്ത ഭൂരിപക്ഷം ഏറ്റെടുക്കണം... വിമർശനങ്ങൾ മറ്റു മതസ്ഥരിൽ നിന്ന് ഉണ്ടായാൽ ആ വിമർശനത്തെപ്പോലും കലാപത്തിനായി ഉപയോഗിക്കാൻ ഭീകരവാദികൾ കരുതി ഇരിക്കുന്നുണ്ട് എന്നതാണ് സത്യം... സമ്പത്തിന്റെ കാര്യത്തിൽപ്പോലും ഇളകാത്ത ബന്ധങ്ങൾ ചിലപ്പോൾ മതത്തിന്റെ പേരിൽ എന്റേതെന്നും നിന്റേതെന്നും പറഞ്ഞ് രണ്ടു ചേരിയിൽ കൊണ്ടു ചെന്നെത്തിച്ചേക്കാം... മതത്തിന്റെ ആ ശക്തി ഏറ്റവും നന്നായി തിരിച്ചറിയുന്നതും ഭീകരവാദികൾ തന്നെയാണ്...

       ഭാരതത്തെ പ്രത്യക്ഷ സായുധ അക്രമത്തിൽക്കൂടി കീഴടക്കാൻ കഴിയില്ല എന്ന് ഭീകര സംഘടനകൾക്ക് വ്യക്തമായി അറിയാം... അതിനാൽ തന്നെ രാഷ്ട്രീയമായ അധികാര സ്ഥാപനത്തിനാണ് അവർ ശ്രമിക്കുന്നത്... ഭീകര സംഘടനകൾക്ക് വ്യക്തമായ സ്വാധീനമുള്ള രാഷ്ട്രീയ നേതൃത്വത്തെ സൃഷ്ടിക്കുക എന്നതാണ് അവരുടെ ലക്ഷ്യം... പ്രത്യക്ഷമായി ഭീകരതയെ അംഗീകരിക്കുന്ന നിലപാട് ഭാരത മണ്ണിൽ വിലപ്പോകില്ല എന്നതിനാൽ ചില രാഷ്ട്രീയ പാർട്ടികളിൽ കടന്നുകയറിയും, SDPI പോലെയുള്ള പ്രത്യക്ഷ തീവ്രവാദ സ്വഭാവം പുലർത്തുന്ന സംഘ ടനകളെ പിൻതുണച്ചും തെരഞ്ഞെടുപ്പിൽ നിർണ്ണായക കക്ഷികളാകാൻ അവർ ശ്രമങ്ങൾ നടത്തി വരുന്നു... ഭീകരതയെ പരോക്ഷമായെങ്കിലും പിൻതുണക്കാത്ത രാഷ്ട്രീയ പ്രസ്ഥാനത്തിന് തെരഞ്ഞെടുപ്പിൽ ജയിച്ചു കയറാനാകില്ല എന്ന സാമൂഹീക- രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കാൻ പലയിടങ്ങളിലും അവർക്കു കഴിഞ്ഞിട്ടുണ്ട്... ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞിട്ടും ഇന്നത്തെ നേട്ടത്തിനായി ഭീകരതയ്ക്ക് വഴി വെട്ടുന്നവർക്ക് ഒത്താശ പാടാൻ ചില രാഷ്ട്രീയ കക്ഷികൾ എങ്കിലും ശ്രമിക്കുന്നു എന്നതാണ് ഖേദകരം... ഇസ്ലാമിക ഭീകരവാദം ഉള്ളിൽ വെച്ചു കൊണ്ട് പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ഇസ്ലാമിക ഭീകരവാദത്തെ ഒരു 'ചർച്ചക്കെടുക്കേണ്ട' പ്രത്യയ ശാസ്ത്രമാണ് എന്ന വിധത്തിൽ സമൂഹത്തിലേക്ക് വളർത്താൻ കഴിഞ്ഞിട്ടുണ്ട്... തീർച്ചയായും ഇവിടത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മൗന അനുവാദത്തോടെയാണ് അവർ അത് സാധ്യമാക്കി എടുത്തത്... നമ്മുടെ രാജ്യത്ത് കഴിഞ്ഞ ഇരുപത്തിഅഞ്ച് വർഷങ്ങൾക്ക് മുൻപ് ഭീകരവാദത്തെ അനുകൂലിച്ച് ഒരു വരി പരസ്യമായി സംസാരിക്കാൻ ആളുണ്ടായിരുന്നില്ല... എന്നാൽ ഇന്ന് ഭീകരവാദത്തെ പ്രത്യക്ഷമായിത്തന്നെ അനുകൂലിച്ചു സംസാരിക്കാൻ ഈ മഹാരാജ്യത്ത് ആളുകൾ അനവധി ഉണ്ടായിരിക്കുന്നു... ഈ വളർച്ച തുടർന്നാൽ ഇസ്ലാമിക ഭീകരവാദം പരസ്യമായി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമായി മാറുകയും അതിനെ പിൻതുണക്കാൻ ഇന്ന് അല്പം വിമുഖത കാട്ടിനിൽക്കുന്ന അനേകം ആൾക്കാർ രംഗത്തുവരികയും ചെയ്യും...

       രാജ്യത്ത് ആകമാനം സ്വാധീനമുള്ള ഒരു രാഷ്ട്രീയ ശക്തിയായി വളരുന്നതിന് വിഘടനവാദികൾക്കുള്ള തടസ്സം ഭാരതത്തിൽ അങ്ങോളമിങ്ങോളം ശക്തമായി നിലനിൽക്കുന്ന ദേശീയത എന്ന വികാരമാണ്... അത് വ്യക്തമായി മനസ്സിലാക്കുന്ന വിഘടന വാദികൾ ദേശീയത എന്ന സങ്കൽപ്പത്തിൽ തന്നെ വിള്ളൽ വീഴ്ത്താൽ ആസൂത്രിതമായ ശ്രമങ്ങൾ നടത്തി വരുന്നു... ദേശീയത, രാജ്യ സ്നേഹം എന്നീ വാക്കുകളെപ്പോലും പരിഹിസ്സിച്ചും, അവഗണിച്ചും സമൂഹ മധ്യത്തിൽ അവതരിപ്പിക്കപ്പെട്ടു തുടങ്ങി... ഗാന്ധിജിയും, തിലകനും, സുബാഷ് ചന്ദ്രബോസും, നെഹ്റുവും, ഗുരുജിയും അങ്ങനെ ധിഷണാ ശാലികളായ രാഷ്ട്ര ശില്പികൾ രാജ്യത്തിന്റെ ഓരോ അണുവിലും വളർത്തിയെടുക്കാൻ ശ്രമിച്ച 'ദേശീയത' എന്ന വികാരം "ആവശ്യമില്ലാത്തത്" എന്ന നിലയിൽ അവതരിപ്പിക്കപ്പെടുന്നു... ഇന്ത്യൻ സ്വാതന്ത്ര സമരത്തിലൊ അല്ലെങ്കിൽ പോയ കാലത്ത് രാജ്യം ഒന്നാകെ അനുഭവിച്ച സ്ട്രഗിളുകളിലൊ വലിയ പരുക്കുകളേൽക്കാത്ത പ്രദേശമായതിനാലാകാം കേരളത്തിൽ ദേശീയതയ്ക്ക് എതിരെ ഉയർന്ന ശബ്ദങ്ങൾക്ക് സ്വീകാര്യത കൂടുതലായി ലഭിച്ചു... അതു കൊണ്ടു തന്നെയാണ് ലോക ഭീകരതാ റിക്രൂട്ട്മെന്റ് ഭൂപടത്തിൽ കേരളത്തിന്റെ ചിത്രം തെളിഞ്ഞു നിൽക്കുന്നതും വിദ്യാസമ്പന്നരെന്നും സാംസ്കാരിക സമ്പന്നരെന്നും മേനി പറയുന്ന മലയാളിക്ക് താലിബാൻ കാട്ടാളത്തരങ്ങളെ നിശബ്ദമായി അംഗീകരിക്കാൻ കഴിയുന്നതും...

       രാഷ്ട്രീയമൊ, മതമൊ തന്റെ പ്രവർത്തന മേഘലയല്ല എന്നും ഞാൻ എന്റെ കാര്യം നോക്കി ജീവിക്കുന്നവരാണ് എന്ന മനോഭാവം പുലർത്തുന്ന നിഷ്കളങ്ക ചിത്തരും നിശ്ചല ചിന്തയിൽ നിന്നും പുറത്തു വന്നാൽ കൊള്ളാം... താലിബാൻ അഫ്ഗാനിൽ ക്രൂരമായി പീഡിപ്പിച്ചു കൊന്ന ഹാസ്യ കലാകാരൻ രാഷ്ട്രീയക്കാരനോ, മത വാദിയൊ ആയിരുന്നില്ല... മത തീവ്രവാദികൾ മനുഷ്യനെ ചിന്തിക്കാനും, ചിരിക്കാനും അനുവദിക്കില്ല എന്ന കഠിന നിഷ്ഠയുള്ളവരാണ്... മതം എന്ന ഒപ്പിയം സേവിച്ച് കറുത്തു പോയ ചിന്തയുള്ളവർ എന്തിനെന്നോ, ആരെയെന്നോ കാര്യമായ തിരിച്ചറിവില്ലാതെ കൊന്നു കെണ്ടേയിരിക്കുന്നു... കൊല്ലുവാൻ വേണ്ടി മാത്രം കൊന്നു കൊണ്ടേയിരിക്കുന്നു...

       ഇസ്ലാമിക ഭീകരവാദം കൺമുന്നിൽ കരുത്താർജ്ജിക്കുമ്പോൾ ഡി ജി പി പറഞ്ഞ സ്ലിപ്പിങ്ങ് സെല്ലുകളെക്കുറിച്ച് നമ്മൾ കൂടുതൽ ബോധവാന്മാരാകണം... ക്രിയാത്മകമായ രാഷ്ട്രീയ ഇടപെടലുകൾ പ്രതീക്ഷിക്കുക എന്ന സരസ കർമം മാത്രമേ നമുക്ക് മുൻപിലുള്ളൂ... ഉദ്യോഗസ്ഥ അധികാരികൾ വേണ്ടവിധത്തിൽ പ്രതിരോധങ്ങൾ തീർക്കുന്നുണ്ട് എന്ന് വിശ്വസ്സിക്കുകയുമാകാം... പക്ഷെ നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്ന വിശ്വാസവും ബോധ്യവും നമുക്ക് വേണം... ഇസ്ലാമിക ഭീകരവാദികളെ ഈ രാജ്യത്തിന്റെ അതിർത്തിക്കപ്പുറം നിഷ്ക്രീയമാക്കി നിർത്തുക എന്നത് ഇസ്ലാമിക സമൂഹം ഉൾപ്പെടെയുള്ള ഭൂരിഭക്ഷ സമൂഹത്തിന്റെ ആവശ്യമാണ്... ഭീകരവാദികൾക്ക് കൊല്ലാനും പീഢിപ്പിക്കാനും മനുഷ്യ ജീവികളെ വേണമെന്നു മാത്രമേ ഉള്ളൂ... അവരുടെ ഇര സ്വമതമായാലും ദയയൊ, ബന്ധുത്വമോ പ്രതീക്ഷക്കരുത്....

       പൊതു സമൂഹത്തിനൊ, പോലീസിനൊ, രഹസ്യാന്വേഷണ ഏജൻസികൾക്കോ സംശയം ജനിപ്പിക്കാതെ നമുക്കിടയിൽ ജിഹാദ് പ്രവർത്തനങ്ങളുമായി നടക്കുന്നവരാണ് സ്ലീപ്പർ സെല്ലുകൾ... 'സ്ലീപ്പർ സെല്ലുകൾ' എന്ന ഭയം കുറയ്ക്കുന്ന ഒരു പേരിൽ അവരെ വിളിക്കുന്നു എന്നല്ലാതെ അവർ എത്ര അധികം സജീവമാണെന്നതിന്റെ തെളിവാണ് കേരളത്തിൽ നിന്നും ഇത്രയധികം റിക്രൂട്ട്മെന്റുകൾ ഉണ്ടാകുന്നത്... സാധാരണ പശ്ചാത്തലത്തിൽ ജീവിക്കുന്ന വ്യക്തികളെ കണ്ടെത്തി ജിഹാദിന് തയ്യാറാക്കി ജീവന് യാതൊരു ഉറപ്പുമില്ലാത്ത കലാപഭൂമിയിലേക്ക് അയയ്ക്കാൻ പ്രാപ്തമാക്കണമെങ്കിൽ അതിന്റെ പിന്നിലെ അധ്വാനം ചെറുതല്ല... എത്ര അധികം ആൾക്കാർക്കിടയിൽ പ്രവർത്തനം നടത്തിയതിനു ശേഷമായിരിക്കും ഒരു ജിഹാദി യെ സജ്ഞനാക്കി വിദേശത്തേക്കയക്കാൻ കഴിയുക!?? അങ്ങനെയെങ്കിൽ എത്ര അധികം ആൾക്കാർ ജിഹാദിന് സജ്ജരായി ഈ മണ്ണിൽത്തന്നെ ഉണ്ടാകും??? അവർ നമുക്കിടയിലെ ആരൊക്കെയാണ്??? ഇവരെ പ്രലോഭിപ്പിക്കുന്ന ഘടകമെന്താണ്??? ജിഹാദിന്റെ വിത്തുകൾ ആദ്യമായി അവരുടെ മനസ്സിൽ വീഴ്ത്തിയതാരാണ്??? അവർ അതിനുപയോഗിച്ച മാർഗ്ഗം എന്താണ്??? നമ്മുടെ മണ്ണിൽ ജിഹാദ് പഠിപ്പിക്കുന്ന ഇടങ്ങൾ ഏതൊക്കെയാണ്??? അവരുടെ സമ്പത്ത് മാർഗ്ഗങ്ങൾ എന്തൊക്കെയാണ്??? ഹൂറികളും, മദ്യപ്പുഴയും എന്ന് തുടങ്ങുന്ന സ്വപ്ന ലോകത്തെ വിസ്മയങ്ങൾ മാത്രമാണോ അവരെ ആകർഷിക്കുന്ന ഘടകങ്ങൾ??? ഒരു മാസ് വിഭാഗത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ  'സ്ലീപ്പർ സെല്ലുകൾ' എന്ന പേരിൽ ലാഘവത്തോടെ അവഗണിക്കുമ്പോൾ അന്വേഷണ ഏജൻസികളുടെ പാടവവും ചോദ്യം ചെയ്യപ്പെടും...  

       സമൂഹത്തിലെ സ്വോഭാവീക ഒഴുക്കിന് അനുസ്സരിച്ച് ജീവിക്കുകയും ഒപ്പം സമൂഹത്തിൽ ആകമാനം വിദ്വേഷത്തിന്റെയും, വെറുപ്പിന്റെയും അണുക്കളെ പടർത്തുകയും ചെയ്യുകയാണ് സ്ളീപ്പർ സെല്ലുകൾ ചെയ്യുന്നത്... ഇതിനിടയിൽത്തന്നെ ഭാരതത്തിനകത്തൊ പുറത്തൊ പ്രത്യക്ഷ ജിഹാദിന് തയ്യാറായവരെ കണ്ടെത്തിക്കൊണ്ടുമിരിക്കും... പണം, ആയുധം, ഒളി സങ്കേതങ്ങൾ, മത പ്രചരണം, രാഷ്ട്രീയ കൂട്ടുകെട്ടുകൾ തുടങ്ങി അവശ്യ ഘടകങ്ങൾ കൂടി ചേർത്തു വെയ്ക്കുമ്പോൾ സ്ളീപ്പർ സെല്ലുകൾ Burning സെല്ലുകൾ ആയി മാറുന്നു... രാജ്യത്തിന്റെ അങ്ങോളമിങ്ങോളം സജീവമാകുന്ന Burning സെല്ലുകൾക്ക് രാജ്യത്താകമാനം ജിഹാദ് നടത്തുന്നതിന് കെല്പ്പ്പുണ്ടാകുമെന്നും നമ്മൾ ഭയപ്പെടണം...

       മാനായും, മാരീചനായും അവർ നമുക്കിടയിലുണ്ടെന്നുള്ളതാണ് സത്യം... മാരീച വേഷത്തെ തിരിച്ചറിയാൻ കുറച്ചെങ്കിലും എളുപ്പമാണ്... മത നിയമങ്ങൾ എന്ന പേരിൽ താലിബാൻ നടപ്പിലാക്കുന്ന ക്രൂരതകൾ ഇവിടെയും നടപ്പിലാക്കണമെന്ന് അതേ ആവേശത്തോടെ മൈക്ക് കെട്ടി ആളെക്കൂട്ടി വിളിച്ചു പറയുന്ന മാരീചവേഷങ്ങളെക്കാൾ അപകടകാരികളാണ് അതേ ആശയങ്ങൾ വൈകാരികമായും, നിശബ്ദമായും ഇവിടെ പ്രചരിപ്പിക്കുന്ന സമാന അസുര വിഭാഗത്തിന്റെ 'മാൻ' വേഷങ്ങൾ... ആതുര സേവന പ്രവർത്തകരായും, രാഷ്ട്രീയ പ്രവർത്തരായും, സുഹൃത്തായും, അയൽവാസിയായും, ഒപ്പം ജോലി ചെയ്യുന്നവരായും, സഹപാഠിയായും, പച്ച വെളിച്ചം പടർത്തുന്ന നിയമപാലകനായും അങ്ങനെ പല വേഷത്തിൽ അവരുണ്ട്... സജീവമായ സ്ലീപ്പർ സെല്ലുകൾ ഇത്രയധികമുണ്ടെന്ന് പോലീസ് ഡി ജി പി തന്നെ വെളുപ്പെടുത്തിയ അവസ്സരത്തിൽ സമൂഹത്തിൽ അത്ര അധികം പടർന്ന രീതിയിൽ അവരുണ്ടാകാതിരിക്കാൻ തരമില്ല... അപ്പോൾ അവരെവിടെ??? നമുക്കിടയിൽത്തന്നെ,, മറ്റെവിടെ!!?.... 

       ഏതൊരു വിഷയത്തോട് ചേർത്തു പിടിച്ചും ലോകത്ത് സംഭവിക്കുന്ന ഇസ്ലാമിന്റെ ദോഷം അവസ്ഥയെക്കുറിച്ച് അവർ പറഞ്ഞു കൊണ്ടിരിക്കും... ഭീകര പ്രവർത്തകരെ ന്യായീകരിച്ച് അവർ സംസാരിച്ചു കൊണ്ടിരിക്കും... മത നിയമങ്ങൾ ദൈവ കല്പനകളാണെന്ന് അവർ ഉദ്ബോധിപ്പിച്ചു കൊണ്ടിരിക്കും... ഈ രാജ്യത്ത് ഇസ്ലാമിക സമൂഹം ഭാവിയിൽ അനുഭവിക്കാൻ സാദ്ധ്യതയുള്ള ദുരിതങ്ങൾ എന്ന പേരിൽ അവർ പലതും പറഞ്ഞ് ഭയപ്പെടുത്തിക്കൊണ്ടിരിക്കും... ഒറ്റക്കെട്ടായി നിന്ന് രാഷ്ട്രീയമായി ഏറ്റവും മികച്ച വിലപേശൽ ശക്തിയായി മാറി അതു വഴി 'മത' ത്തെ ശക്തിപ്പെടുത്തേണ്ട ആവശ്യഗത മത സമൂഹത്തിൽ പ്രചരിപ്പിച്ചു കൊണ്ടേയിരിക്കും...

       അവർ 'ദേശീയത'എന്ന വികാരത്തെ ദുർബലമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനമായി പ്രവർത്തിക്കും... ബഹുഭൂരി പക്ഷം വരുന്ന ഇസ്ലാമിക സമൂഹത്തിനും എതിരല്ലാത്തതും  എന്നാൽ ഭീകര ആക്രമണങ്ങളെ വിമർശിക്കുന്നതുമായ ഒരു പ്രസ്ഥാവന ഏതെങ്കിലും ഒരുവൻ പറഞ്ഞാൽ  "നിങ്ങൾ ഇസ്ലാമിനോട് ഇത്രയും വിരോധം കൊണ്ടു നടക്കുകയായിരുന്നല്ലേ?" എന്ന ചോദ്യം ഉച്ചത്തിൽ തിരികെ ചോദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യും.... ഇന്ത്യൻ സൈന്യത്തിനും, ഇതര മതസ്ഥർക്കും തങ്ങളോട് ശത്രുതയാണെന്നും, അവർ വെറുപ്പോടെയാണ് തങ്ങളെ കാണുന്നതെന്നും മറ്റുള്ളവരെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരിക്കും... ഇങ്ങനെയൊക്കെ സമീപിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ സ്ലീപ്പർ സെല്ലുകളുടെ ഭാഗമോ, അവരുടെ പ്രബോധനങ്ങളിൽ സ്വാധീനിക്കപ്പെട്ടവരോ ആണെന്നു കരുതാം... ഈ പ്രബോധനങ്ങളിൽ നമ്മൾ വശംവദരായോ എന്ന് നമുക്ക് സ്വയവും പരീക്ഷിച്ചറിയാൻ കഴിയും... ഇസ്ളാമിക ഭീകരവാദത്തെയോ, മതത്തെയോ ആരെങ്കിലും വിമർശനാസ്‌പകമായി സമീപിച്ചാൽ ഒരുവന്റെ മനസ്സിൽ വിമർശകനെ "കൊന്നുകളയാൻ" ഉള്ള തോന്നലാണ് ആദ്യം വരുന്നതെങ്കിൽ ആ വ്യക്തി ഒരു മതമൗലികവാദി ആയിരിക്കുന്നു എന്നാണ് അർഥം...

       ഭാരതത്തിൽ ഇസ്ലാമിക തീവ്രവാദ ശക്തികളും, അവരുടെ സ്വാധീന ശക്തികളും പ്രതിസ്ഥാനത്തു നിർത്തി സംസാരിക്കുന്ന സംഘടനയാണ് സംഘപരിവാർ... ഭാരതത്തിൽ ഇസ്ലാമീക തീവ്രവാദത്തിന്റെ കാരണം തന്നെ സംഘപരിവാറാണെന്ന് പറഞ്ഞു കൊണ്ടാണ്  ഭീകരവാദ ശക്തികൾ അവരുടെ പ്രവർത്തനങ്ങളുടെ ന്യായീകരണം തുടങ്ങുന്നത്... ലോകത്ത് നൂറ്റി നാൽപ്പതിൽപ്പരം സജീവ ഭീകര പ്രസ്ഥാനങ്ങളുടെ കാരണം ഏത് സംഘ പരിവാറാണെന്നു ചോദിച്ചാൽ അത്തരം ചോദ്യങ്ങൾക്ക് അവർ ചെവി കൊടുക്കില്ല... താലിബാനും, അൽ ഖ്വയ്ദയ്ക്കും, ISIS നും തുല്യമായി സംഘപരിവാറിനെ പ്രതിഷ്ഠിച്ച് തങ്ങളുടെ പ്രവർത്തനങ്ങളെ ന്യായീകരിച്ച് മുന്നേറുക എന്ന തന്ത്രമാണ് ഇവിടെ സ്ലീപ്പർ സെല്ലുകൾ നടത്തുന്നത്... അവരുടെ സ്വാധീന ത്തിൽ പ്രവർത്തിക്കുന്ന ഇടതുപക്ഷ/ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകരും, മാധ്യമങ്ങളും ഭീകര പ്രസ്ഥാനങ്ങളെ സംഘ പരിവാറുമായി താരതമ്യം ചെയ്ത് സംസാരിച്ചു കൊണ്ട് അവർക്ക് കവറിനങ്ങ് ഫയർ തീർത്തു കൊടുക്കുന്നു... ഭീകര പ്രവർത്തനങ്ങളെ വിമർശിച്ചു സംസാരിക്കുന്നവനെ സംഘിയാക്കി പൊതു ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ച് "ഗാന്ധിയെ കൊന്നവരുടെ വർത്തമാനം കേട്ടോ" എന്ന ഒറ്റവരി മറുപടിയിൽ അവർ സകല ഭീകര പ്രവർത്തനങ്ങൾക്കും ന്യായീകരണം കണ്ടെത്തും... കൂടുതലായി വിമർശനം ഉയർത്തുന്നവന്,, ഏഴാം ക്ലാസിലെ ചരിത്ര പുസ്തകം പോലും തുറന്നു നോക്കിയിട്ടില്ലാത്തവന്റെ പക്കൽ നിന്നും "പോയി ചരിത്രം പഠിക്ക്" എന്ന ഉപദേശവും കിട്ടും... എത്ര ലഘുവായാണ് സ്ലീപ്പർ സെല്ലുകളേയും, അവരുടെ സ്വാധീനത്തിൽ പ്രവർത്തിക്കുന്നവരോ ഭീകര സംഘടനകളെയും, അവരുടെ പ്രവർത്തനങ്ങളേയും, സംഘപരിവാറുമായി താരതമ്യം ചെയ്ത്, ഇസ്ലാമിക തീവ്രവാദ പ്രവർത്തനങ്ങളെ ന്യായീകരിച്ച്, ഇതെല്ലാം ഇവിടെ ആവശ്യമുള്ള അതിജീവനത്തിന്റെ 'സമരങ്ങൾ' ആയി ചിത്രീകരിക്കുന്നത് എന്ന് നോക്കൂ... ഇസ്ലാമീക തീവ്രവാദത്തോട് അഭിനിവേശമില്ലാത്ത ആൾക്കാരെയും തങ്ങളുടെ ആശയ സ്വാധീനത്തിൽപ്പെടുത്തി തങ്ങൾക്കനുകൂലമായ ന്യായീകരണ ഉപകരണങ്ങളായി അവർ ഉപയോഗിക്കുന്നു എന്ന സത്യവും പലരും മനസ്സിലാക്കുന്നില്ല... 

       ഇവിടുത്തെ ഇസ്ലാമിക ഭീകര രാഷ്ട്രീയ പാർട്ടികൾ ഒഴികെയുള്ള മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് സംഘ പരിവാറിനെ എതിർക്കുന്നതിന് ഇസ്ലാമിക തീവ്രവാദികളുടെ സഹായമെന്തിനാണ്?? നിങ്ങൾ അവരെ സംഘപരിവാറുമായി താരതമ്യം ചെയ്ത് ഇസ്ലാമിക ഭീകര വാദത്തെ വെള്ള പൂശുന്നതെന്തിനാണ്?? നിങ്ങൾക്ക് ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിക്കാതെ സംഘ പരിവാറിനെ എതിർക്കാനുള്ള ശക്തിയും, ആശയങ്ങളും ബാക്കിയില്ലേ?? നിങ്ങളുടെ സംഘ പരിവാർ വിരോധത്തിന്റെ മറവിൽ ശക്തി പ്രാപിക്കുന്ന ഇസ്ലാമിക ഭീകരവാദത്തെ കണ്ടില്ലെന്നു നടിക്കുന്നതും, നിസ്സാരവല്ക്കരിക്കുന്നതും, ന്യായീകരിക്കുന്നതും എന്തിനാണ്?? അതല്ല മതഭീകരവാദം മുന്നോട്ടു വെയ്ക്കുന്ന മത ലോകത്തെ നിങ്ങളും പിൻതുണക്കുന്നുണ്ടോ?? നിങ്ങൾ നിങ്ങളോടും, രജ്യത്തോടും, വരും തലമുറയോടും ഉത്തരം പറയേണ്ടി വരില്ല... കാരണം ആ മത ലോകത്ത് നിങ്ങൾക്കും ശബ്ദിക്കാൻ അനുവാദമുണ്ടാകില്ല... നിങ്ങൾ ചെയ്യുന്ന ദ്രോഹത്തെക്കുറിച്ച് ഒരു വേളയെങ്കിലും സ്വതന്ത്ര പൗരനായി ഒന്നു ചിന്തിക്കണം എന്ന് അപേക്ഷിക്കുന്നു... ഒരു വേള കൂടി ഒരു പക്ഷെ നിങ്ങൾക്ക് അതിനുള്ള സമയം ലഭിച്ചു എന്ന് വരില്ല...

       ഇസ്ലാമിക ഭീകരവാദത്തോടും, സംഘ പരിവാറിനോടും തുല്യ അകലം പാലിക്കുന്നു എന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ കക്ഷികൾ ഇസ്ലാമിക ഭീകരവാദത്തെയു , സംഘ പരിവാറിനേയും നിങ്ങളുടെ പ്രത്യയ ശാസ്ത്രത്തിന് അനുസൃതമായി എതിർക്കുക... ഇസ്ലാമിക തീവ്രവാദത്തിന് ഒരിക്കലും തുല്യരല്ല സംഘ പരിവാർ എന്ന് നിങ്ങൾക്കും തിരിച്ചറിവുള്ളതാണ്... സംഘ പരിവാറിന്റെ തീവ്രവാദം ദേശീയതയാണ്... ഉത്തർ പ്രദേശിൽ ബീഫ് ഭക്ഷണത്തിന്റെ പേരിൽ നടന്ന അക്രമങ്ങളിൽ അധികവും സംഘ പരിവാറിനെതിരെ നടന്ന വ്യാജ പ്രചാരണങ്ങളാണെന്ന് തെളിഞ്ഞതാണ്... എങ്കിലും ഇടതു വലതന്മാർ താലിബാൻ തീവ്രവാദത്തേയും സംഘ പരിവാറുമായി താരതമ്യം ചെയ്ത് ലഘൂകരിച്ച് ഇസ്ലാമിക തീവ്രവാദത്തെ സഹായിക്കുന്നു... അഥവാ ഒരു സംഘപരിവാർ പ്രവർത്തകൻ ഭാരത മണ്ണിൽ ഏതെങ്കിലും വിധത്തിലുള്ള ഉള്ള അക്രമ പ്രവർത്തനങ്ങൾ നടത്തിയാൽ അത് ഈ മണ്ണിൽ പരിഹരിക്കാൻ കഴിയുന്ന ഒരു ക്രയിം മാത്രമേ ആകുന്നുള്ളൂ... സംഘപരിവാറിനെ നിയന്ത്രിക്കുന്ന ഒരു ശക്തിയും ഈ രാജ്യത്തിന് പുറത്തെ മണ്ണിൽ ഇല്ല... സംഘപരിവാർ  രാജ്യത്തൊരിടത്തും സ്ഫോടനങ്ങൾ നടത്തി ആൾക്കാരെ കൊന്നിട്ടില്ല... സംഘപരിവാർ ഒരിക്കലും ഭാരതത്തെ പല കഷ്ണങ്ങളാക്കി നുറുക്കണം എന്ന് പറഞ്ഞിട്ടില്ല... സംഘപരിവാറിന് വേണ്ടി എ കെ 47 പോലെയുള്ള ഉള്ള അത്യാധുനിക ആയുധങ്ങൾ ഒരു വിദേശ മണ്ണിൽ നിന്നും  എത്തിയതായി രാഷ്ട്രീയ മോഴകൾ പോലും ആരോപണം ഉന്നയിക്കുന്നില്ല... സംഘപരിവാറിന് ഒരു വിദേശരാജ്യങ്ങളിൽ നിന്നും ഫണ്ടിംഗ് ഇല്ല... സംഘപരിവാർ രാജ്യത്തെ അഹിന്ദുക്കളെ കൊന്നൊടുക്കണം എന്ന് പറയുന്നില്ല... എന്നിട്ടും ഇടതു വലതന്മാർ ഇസ്ലാമിക തീവ്രവാദത്തെ സംഘപരിവാറുമായി താരതമ്യം ചെയ്തു ലഘൂകരിക്കുന്നു...  മുസ്ലിം പൊതുസമൂഹത്തിന്റെ ഉന്നമനത്തിനായാണ് നിങ്ങൾ പ്രവർത്തിക്കുന്നത് എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്...ഇസ്ലാമിക ഭീകരവാദികളുമായി നിങ്ങൾക്കുള്ള ഡീൽ ആണ് ഇന്ന് ജനങ്ങൾക്ക് അറിയേണ്ടത്...

       ഇന്ത്യയുടെ സൈന്യം, സംവിധാനങ്ങൾ, സമ്പത്ത് അങ്ങനെയെല്ലാം കൈപ്പിടിയിൽ ഒതുക്കാൻ കഴിയുന്ന രാഷ്ട്രീയ, ഭരണ നേതൃത്വമായി വളർന്നു വരാൻ ഇസ്ലാമിക തീവ്രവാദികൾ ശ്രമിക്കുന്നതിനൊപ്പം തന്നെ ഇതര മതസ്ഥരേയും, തീവ്രവാദ ആശയങ്ങളെ പിൻതുണക്കാത്ത മുസ്ലീമുകളേയും കൊന്നൊടുക്കുക എന്ന അക്രമരീതികളും ഭീകരർ സ്വീകരിക്കാൻ സാദ്ധ്യത ഏറെയാണ്... ഇസ്ലാമിക ഭീകരത സ്ലീപ്പർ സെല്ലുകളായി നമ്മുടെ മണ്ണിലും, ഉഗ്രവിഷം പേറി അതിർത്തിക്ക് പുറത്തും നടനമാടുമ്പോൾ നമ്മുടെ മണ്ണിലും രക്തം ചിന്തുന്ന ഭീകരാക്രമണങ്ങൾ ഉണ്ടാകുമോ എന്ന ഭയം പങ്കുവെയ്ക്കാനുള്ള സ്വാതന്ത്രം എല്ലാവർക്കുമുണ്ട്... സമൂഹത്തിൽ പല വിധത്തിൽ ഒഴുക്കിവിട്ട വർഗ്ഗീയ വിഷം അതുപോലെ കുടിച്ചു മത്തുപിടിച്ചു നിൽക്കുന്ന അനേകായിരം പേർ സ്ലീപ്പർ സെല്ലുകളുടെയും, സജീവ ഭീകര പ്രവർത്തനങ്ങളുടേയും ഭാഗമല്ലാതെ തന്നെയും ഈ സമൂഹത്തിൽ ഉണ്ട്... എന്നു വെച്ചാൽ ഇതര മതസ്ഥരെ ഉന്മൂലനം ചെയ്യാനുള്ള കലാപം ഇവിടെ ഇസ്ലാമിക ഭീകരർ ആരംഭിച്ചാൽ മനസ്സുകൊണ്ട് അതേ ഉന്മൂലനത്തിന് തയ്യാറെടുത്തു നിൽക്കുന്ന അനേകായിരം പേർ ആ കലാപത്തിന്റെ ഭാഗമായിത്തീരും... രാഷ്രീയ രംഗത്തുള്ളവർ തങ്ങളെ പിൻതുണക്കുമെന്ന വിശ്വാസവും കലാപകാരികൾക്കുണ്ടാകും... ഹിന്ദു ഉൾപ്പെടെയുള്ള ഇതര മതസ്ഥരുടെ സംഘടനാ ശക്തിക്ക് യാതൊരു പ്രതിരോധവും തീർക്കാൻ കഴിയില്ല... കാരണം ഭയത്തോടെ കാണേണ്ട ആ കലാപത്തിലെ ആയുധങ്ങൾ തോക്കുകളും, ബോംബുകളുമായിരിക്കും... കേരളത്തിൽ ക്രിമിനൽ കേസുകളിൽ എത്ര എണ്ണത്തിൽ തോക്കുകളുടെ സാനിദ്ധ്യമുണ്ട്..? വളരെ വിരളമാണത്... ആയുധം കള്ളക്കടത്ത് നാളുകളായി നമ്മൾ വാർത്തകളിൽ കേൾക്കുന്നുമുണ്ട്... എങ്കിൽ ആ ആയുധങ്ങൾ എവിടെ!? കലാപത്തിന് കോപ്പു കൂട്ടുന്നവരുടെ പക്കൽത്തന്നെ എന്ന് മനസ്സിലാക്കണം... 

       വർഗ്ഗീയ കലാപം എന്ന പേരിൽ ഭീകരാക്രമണങ്ങൾക്കുള്ള സാദ്ധ്യതയാണ് നമ്മൾ കാണേണ്ടത്... വർഷങ്ങളായി കൃത്യമായ സാമൂഹിക പഠനത്തോടെ തയ്യാറെടുത്തിരിക്കുന്ന ഇസ്ലാമിക ഭീകരർക്ക് കേരളത്തിൽ ഒരു വംശത്തെത്തന്നെ ഇല്ലാതാക്കാൻ കേവലം ദീവസങ്ങൾ മതി... അത് സാദ്ധ്യമാണെന്ന് ചരിത്രത്തിൽ 1921 ൽ മലബാറിലും, കാശ്മീരിലും നമ്മൾ കണ്ടതാണ്... നൂറു വർഷത്തിൽ ഒരിക്കൽ വന്നു പോകുന്ന മഹാമാരി പോലെ നൂറു വർഷത്തിൽ ഒരിക്കൽ ഒരു വംശഹത്യാ കലാപവും ഞാൻ ഭയത്തോടെ കാണുന്നു... അംബദ്ക്കർ, ആനിബസന്റ്, കുമാരനാശാൻ, ഗാന്ധിജി, പൊറ്റക്കാട്, ടാഗോർ തുടങ്ങിയ മഹാന്മാരെപ്പോലും തള്ളിപ്പറഞ്ഞ് മലബാർ ലഹളയെ മഹത്വവൽക്കരിക്കാൻ ആൾക്കാരുള്ള ഈ നാട്ടിൽ ഇനിയും ഒരു വംശഹത്യ ഉണ്ടായാലും ന്യായീകരിക്കപ്പെടും... ഇസ്ലാമിക തീവ്രവാദത്തിന്റെ വിത്തുകൾ മനസ്സിൽ വീണവരേയും, അവരെ പിൻ തുണയ്ക്കുന്ന രാഷ്ട്രീയ പ്രവർത്തകരേയും, കപട മതേതരത്വം പുലമ്പുന്നവരേയും ആയിരം ബുദ്ധന്മാർ ചേർന്നിരുന്നു പ്രയത്നിച്ചാലും ബോധ തലത്തിൽ എത്തിക്കാൻ കഴിയില്ല എന്ന സത്യം അവശേഷിക്കുന്നതിനാൽ ഇനിയുമൊരു വംശഹത്യ ഒരു വലിയ സാധ്യത തന്നെയാണ്...

       ഇസ്ലാമിക ഭീകര ആക്രമണങ്ങളുടെ ഭയാനകത കാണിച്ചു തരാൻ നമ്മുടെ തൊട്ടടുത്ത് അഫ്ഗാനുണ്ട്... ആ ഭയാനകത മനസ്സിലാകാത്തവർ നമ്മൾ അരുമയായി വളർത്തിക്കൊണ്ട് വരുന്ന നമ്മുടെ പെൺ കുഞ്ഞുങ്ങളുടെ മുഖത്തേക്ക് നോക്കണം... മറ്റുള്ളവരെ തോക്കിൻ മുനയിൽ നിർത്തിക്കൊണ്ട് അവളെ മാറി മാറി ഭോഗിക്കുകയും, ലൈംഗീക അടിമകളാക്കുകയും, കൊന്നു കളയുന്നതും ചിന്തിച്ചു നോക്കൂ... ഹിജാബ് ധരിക്കാൻ വിസമ്മതിക്കുന്ന നമ്മുടെ അമ്മമാർ വെടി കൊണ്ട് വീഴുന്നത് ആലോചിക്കൂ... നമ്മുടെ വീടുകളും, സ്വത്തുവകകളും കൺമുന്നിൽ കത്തി അമരുന്നത് ഓർത്തു നോക്കൂ... സംഗീതവും, നൃത്തവും, സിനിമയും അങ്ങനെ നമ്മുടെ ഇഷ്ടങ്ങളെല്ലാം വിലക്കപ്പെടുന്ന ദുരന്തത്തെ കാണൂ... ഇസ്ലാം മതം സ്വീകരിക്കുക അല്ലെങ്കിൽ മരിക്കുക എന്ന രീതി ചിന്തിക്കൂ... അങ്ങനെ "നരകം" എന്ന സങ്കല്പം യാഥാർഥ്യമാകുന്നത് ചിന്തിച്ചു നോക്കൂ... ഭൂമിയിൽ നരകം തീർക്കാൻ ചുമതല ഏറ്റെടുത്തവരാണ് ഭീകരർ... ആ നരകത്തെ പ്രതിരോധിക്കുകയാണ് നമ്മുടെ ഏറ്റവും പ്രയാസകരമായ ദൗത്യം...

       മലബാർ ലഹളയുടെ പ്രഭാവ കേന്ദ്രം മലബാർ മാത്രം ആയിരുന്നു എങ്കിൽ ആവർത്തനം ആയിരം ഇരട്ടി പ്രഹരശേഷി ഉളളതും കേരളമാകെ ഒന്നാകെ പടരുന്നതും ആയിരിക്കും... ഇസ്ലാമിക തീവ്രവാദത്തെ തടുത്തു നിർത്താൻ മതത്തിന്റെ ഉള്ളിൽ നിന്നു തന്നെയുള്ള നിരീക്ഷണവും, ജാഗ്രതയും ആവശ്യമാണ്... 

       ഇനിയും ഒരു വംശഹത്യയും, വർഗ്ഗീയ കലാപമെന്ന പേരിലെ ഭീകരാക്രമണവും ഒരു ഭയം മാത്രമായി അവശേഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

[Rajesh Puliyanethu  

 Advocate, Haripad]

Sunday, 20 December 2020

ശ്രീ രാമൻ കേരളത്തിന് മാത്രം അനഭിമതനോ!!?? ജയ് ശ്രീ റാം..

 

ഭാരതത്തിൻ്റെ തുടിപ്പുകൾ ആരംഭിക്കുന്ന നിമിഷം മുതൽ ഒപ്പം ഉണ്ടായ ശബ്ദമാണ് 'ജയ് ശ്രീ റാം'... ഈ ശബ്ദമില്ലാതെ സ്വതന്ത്രത്തിനു മുൻപോ പിൻപോ ഒരിന്ത്യയില്ല എന്നതാണ് സത്യം... ആര്യ- ദ്രാവിഡകാല സംഘർഷ ചരിത്ര കാല കോലാഹലങ്ങളിലേക്ക് ഇറക്കി നിർത്തി ചരിത്രാതീതകാലരാമൻ്റെ മന്ത്രധ്വനികളെ ഇല്ലാതാക്കാമെന്നും ആരും കരുതുകയും വേണ്ട...

ശ്രീ രാമചന്ദ്രൻ ഭാരതീയന് എന്നും ദൈവവും,, വീരപുരുഷനും,, നീതി- ന്യായത്തിൻ്റെ പ്രതീകവും,, പ്രണയത്തിൻ്റെയും- ദാമ്പത്യത്തിൻ്റെയും ചിഹ്നവും ഒക്കെയാണ്... ''രാമരാജ്യം'' എന്നത് ഒരു മഹത്തായ സങ്കല്പവുമാണ്... സർവ്വ സൗഭാഗ്യങ്ങളും ഐശ്വര്യങ്ങളും നിറഞ്ഞ,, നീതിസമ്പുഷ്ടമായ ഒരു ഭരണക്രമത്തിൻ്റെ പ്രതീകം... എല്ലാക്കാലത്തെയും മനുഷ്യർക്ക് പ്രതീക്ഷയുടെ ഒരു ലോകം... ആ ലോകം രാമനുമായി ചേർത്തുവെച്ച് സ്വപ്നം കണ്ടത് മര്യാദാ പുരുഷോത്തമനായിരുന്ന രാമൻ്റെ സ്വഭാവ ചരിത്രത്തെക്കുറിച്ചു മനസ്സിലാക്കിയതു കൊണ്ടു കൂടിയായിരുന്നു...

ഭാരതത്തിൻ്റെ സമീപകാല ചരിത്രത്തിൽ വരെ രാമനാമത്തിന് സ്വകാര്യത മാത്രമേ ഉണ്ടായിരുന്നുള്ളൂ... ബാബറി മസ്ജിദ് പൊളിച്ചുമാറ്റി അവിടെ രാമക്ഷേത്രം ഉയരണമെന്ന ആവശ്യം RSS മുൻപോട്ടു വെച്ചപ്പോൾ മാത്രമാണ് ശ്രീരാമന് കോൺഗ്രസ്സ് ഉൾപ്പെടെ ചില രാഷ്ട്രീയ ചേരികൾ ഭ്രഷ്ട് കല്പിച്ചു തുടങ്ങിയത്... അത് തീർച്ചയായും ബാബറി മസ്ജിദിനെ എടുത്തു പറഞ്ഞ് മുസ്ലീം ജനവിഭാഗത്തിൻ്റെ ഉള്ളിൽ സ്പർദ്ധ നിലനിർത്തി രാഷ്ടീയ ലാഭം കൊയ്യുന്നതിനുള്ള നീചതന്ത്രത്തിൻ്റെ ഭാഗമായിരുന്നു... പിന്നീടു ഭാരതം കണ്ടത് രാഷ്ട്രീയ ശ്രീരാമനെയായിരുന്നു... രാമക്ഷേത്ര നിർമ്മാണ ആവശ്യത്തെ ഉയർത്തിക്കാട്ടിയ സംഘപരിവാർ പ്രസ്ഥാനങ്ങളും, ബി. ജെ. പിയും രാഷ്ട്രീയമായി ഇന്ത്യയിൽ ശക്തി പ്രാപിക്കുന്നതു കണ്ടു നിന്ന കോൺഗ്രസ്സും, അനുചര പ്രസ്ഥാനങ്ങളും നിർമ്മിച്ചതായിരുന്നു ആ 'രാഷ്ട്രീയ ശ്രീരാമൻ'... ഹിന്ദുത്വ താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ബി. ജെ. പി യെ പ്രതിരോധിക്കാൻ മുസ്ലിമുകളെ മുന്നിൽ നിർത്തി ന്യൂനപക്ഷ ചേരി നിർമ്മിക്കാൻ ശ്രമിച്ച രാഷട്രീയ പ്രസ്ഥാനങ്ങളുടെ തെറ്റായ നടപടിയായിരുന്നു അതെന്ന് നമുക്ക് കാണാൻ കഴിയും... യുഗങ്ങൾക്കു മുൻപു മുതൽ നിലനിന്നിരുന്നതെന്ന് വിശ്വസ്സിക്കുന്ന ആരാധ്യാ പുരുഷനായ ശ്രീ രാമനെ അതേ പ്രാധാന്യത്തോടെ ആരാധിച്ചു തുടരാനാണ് സംഘപരിവാർ പ്രസ്ഥാനങ്ങൾ ശ്രമിച്ചതെങ്കിൽ, ന്യൂനപക്ഷ പ്രീണനം എന്ന രാഷ്ട്രീയ ലാക്കോടെ ശ്രീരാമനെ വിമർശിച്ച് എതിർ ചേരിയിൽ നിർത്താനാണ് കോൺഗ്രസ്സും, പുരോഗമന പ്രസ്ഥാനങ്ങളെന്ന് സ്വയം പേരിട്ടു വിളിക്കുന്നവരും ശ്രമിച്ചത്... വിദേശ നിർമ്മിത ഉല്പന്നമായ കമ്യുണിസ്സത്തിന് ഭാരത പൈതൃകത്തിൻ്റെ ഭാഗമായ രാമനെ തിരസ്കരിക്കുക എളുപ്പമായിരുന്നെങ്കിൽ ഇന്ത്യൻ ഉല്പന്നമായ കോൺഗ്രസ്സ് രാഷ്ട്രീയ ലാക്കോടെ രാമനെ തള്ളിപ്പറഞ്ഞതായിരുന്നു ചരിത്രത്തോടു ചെയ്ത തെറ്റ്... അവിടെയെല്ലാം 'രാഷ്ട്രീയ ശ്രീരാമനെ' സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിച്ചവരാണ് തെറ്റുകാർ... മഹാത്മാഗാന്ധി ഉച്ചരിച്ചു വന്നിരുന്ന അതേ രാമമന്ത്രം തുടർന്നും ഉച്ചരിക്കുന്നതല്ല...

സമീപകാല രാഷ്ട്രീയ പ്രതിഭാസം മാത്രമാണ് രാമ മന്ത്രധ്വനികളോടുള്ള വിമർശനം എന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് സദാ രാമ മന്ത്രം മുഴക്കിയതിൻ്റെ പേരിലൊ, രാമരാജ്യം വരണമെന്ന് ഉത്ഘോഷിച്ചതിൻ്റെ പേരിലോ ഗാന്ധി ഒരിക്കൽ പോലും വിമർശിക്കപ്പെട്ടിട്ടില്ല എന്ന വസ്തുത... ഇന്നത്തെ അഭിനവ മതേതര കോലങ്ങൾ ചോദിക്കുന്നുണ്ട്... ഗാന്ധി വിളിച്ച രാമനാണോ ഇന്നത്തെ രാമൻ?? ഗാന്ധിയുടെ രാമനാണോ സംഘ പരിവാറിൻ്റെ രാമൻ...?? ഉത്തരം നിസ്സാരമാണ്... രാമൻ എന്ന ചിന്തയും പ്രതീകവും ആരംഭിച്ച കാലം മുതൽ തുടർന്നു വന്ന രാമനെയാണ് ഗാന്ധിജി ഉച്ചരിച്ചുകൊണ്ടിരുന്നത്... അതേ രാമൻ്റെ ശബ്ദമാണ് സംഘ പരിവാർ മുഴക്കുന്നത്... രാഷ്ട്രീയ നേട്ടം മുന്നിൽക്കണ്ട് മായാ സീത എന്ന പോലെ രാഷ്ട്രീയ രാമനെ സൃഷ്ടിച്ച് വിലപേശുന്നത് കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പ്രീണന രാഷ്ട്രീയക്കാരാണ്...

പ്രീണന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശ്രീ രാമമന്ത്രത്തെ വിമർശിക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്... ഇസ്ലാമിക തീവ്രവാദികൾ ഉയർത്തിയിരുന്ന മുദ്രാവാക്യങ്ങൾക്കുള്ള ഹിന്ദുത്വ രാഷട്രീയത്തിൻ്റെ മറു ശബ്ദമായി ശ്രീരാമ മന്ത്രത്തെക്കാണുന്നതു കൊണ്ടു കൂടിയാണത്... അവിടെയും രാഷട്രീയ ലാക്കോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ ലക്ഷ്യം പ്രീണനം മാത്രമാണ്... തീവ്രവാദ രാഷ്ട്രീയത്തിൻ്റെ മുദ്രാവാക്യങ്ങൾക്ക് എതിർശബ്ദമായി ഉയരുമ്പോഴല്ലേ രാമമന്ത്രം അസുര നിഗ്രഹകനായ ശ്രീരാമചന്ദ്രൻ്റെ നാമമാവുകയുള്ളൂ എന്ന് ഭാരതീയ മിത്രങ്ങളുടെ മറു ചോദ്യം ശരിയുമാണ്...

കുടിയേറ്റ മതങ്ങളുടേയും, പ്രസ്ഥാനങ്ങളുടെയും തീട്ടൂരങ്ങൾക്കു വഴങ്ങി ഭാരത പൈതൃകത്തിൻ്റെ നായകനായ ശ്രീ രാമചന്ദ്രൻ്റെ നാമം ഉറക്കെ വിളിക്കുന്നതിൽ നിന്നും പിൻതിരിയാൻ എന്തായാലും സംഘ ബന്ധുക്കൾ തയ്യാറല്ല എന്നതാണ് അഭിമാനകരം... കമ്യൂണിസ്സം പോലെയുള്ള വൈദേശിക ആശയങ്ങൾ കപട മതേതര ലേബൽ ഒട്ടിച്ചു വിപണിയിലിറക്കിയാൽ വിറ്റുപോകില്ല എന്ന് സാരം... ഭാരതീയനായ രാമൻ്റെ നാമം ഞങ്ങൾക്കു തോന്നുമ്പോഴൊക്കെ ഞങ്ങൾ ഉറക്കെത്തന്നെ വിളിക്കും...

പാലക്കാട് നഗരസഭ പിടിച്ചെടുത്തു കൊണ്ട് ബി ജെ പി പ്രവർത്തർ മഹാരാജ് ശിവജിയുടെ ചിത്രവും, ജയ് ശ്രീറാം എന്ന നാമവും ഉയർത്തിയത് തീർത്തും ഉചിതമായി... പോരാട്ട വിജയത്തിൻ്റെ നിമിഷത്തിൽ ചിന്തിക്കാൻ ശിവജി മഹാരാജിനോളം അനുയോജ്യൻ മറ്റാരുണ്ട്?? ഒരു ഭരണ സ്ഥാപനത്തിൽ 'ജയ് ശ്രീ റാം' എന്ന് മനസ്സിലെങ്കിലും ഉച്ചരിച്ചുകൊണ്ടു വേണം ഭരണകർത്താക്കൾ പ്രവേശിക്കാൻ... മാത്യകാ- ജനക്ഷേമ ഭരണത്തിൻ്റെ സാരാംശം ആ നാമത്തിൽ ഉൾക്കൊണ്ടിരിക്കുന്നു... ((കക്കാനും, മുക്കാനും പദ്ധതി ആലോചിച്ചു കൊണ്ട് ഭരിക്കാൻ കയറുന്നവർ വേണ്ട))

'ജലീൽ സർക്കാർ വാഹനത്തിൽ ഖുറാൻ കൊണ്ടുപോയത് കൊണ്ട് ഇതും ചെയ്താലെന്താ' എന്നൊന്നും ആരും ചോദിക്കരുത്... കാരണം ജലീൽ ചെയ്തതുപോലെ ഒരു തെറ്റിന് ആരും പകരം ചെയ്തതല്ല പാലക്കാട്ട് കണ്ടത്... ഉചിതമായ വിജയാഘോഷ പ്രകടനം മാത്രമായിരുന്നു അത്... കേരളത്തിലെയും ഓരോ ജനാധിപത്യ പോരാട്ടങ്ങൾക്കും ശേഷവും രാമമന്ത്ര ധ്വനികൾ ഉച്ചത്തിൽ ഉയരാൻ ഇടവരട്ടെ എന്ന് ആശംസിക്കുന്നു...

[Rajesh Puliyanethu

 Advocate, Haripad]




Sunday, 2 August 2020

റോഡിൽ പൊലിയുന്ന ജീവിതങ്ങൾ.... 😭😭


       വാഹന അപകടങ്ങളിൽ മരണമടയുന്നവരുടെ കണക്കുകൾ തന്നെ നമ്മെ ഭയപ്പെടുത്തുന്നതാണ്... ജീവൻ ഏറ്റവും അധികം അപകടത്തിലാക്കികൊണ്ടു ചെയ്യാൻ കഴിയുന്ന കാര്യം റോഡ് ഗതാഗതം ആണെന്ന് തോന്നിപ്പോകും... എന്നാൽ റോഡു ഗതാഗതത്തെ ആശ്രയിക്കാതെ ജീവിക്കാൻ ആർക്കും കഴിയുകയുമില്ല... ചുരുക്കിപ്പറഞ്ഞാൽ നമ്മൾ ഓരോരുത്തരും അപകടത്തിൻ്റെ തൊട്ടടുത്താണ്.. അപകടം സംഭവിക്കാതെ പോകുന്നത് ഭാഗ്യം എന്ന് മാത്രം കരുതാൻ കഴിയുന്ന അവസ്ഥ... കാര്യങ്ങൾ ഇങ്ങനെ നിൽക്കുമ്പോൾ നമ്മൾ ഒന്നു ദയ കാട്ടിയിരുന്നെങ്കിൽ വഴിയിൽ ചോരവാർന്നു മരിക്കുക എന്ന വിധിയെ മറികടക്കാൻ കഴിയുമായിരുന്നവരെക്കുറിച് ഒന്ന് ചിന്തിച്ചു നോക്കൂ.. അവരെ വിധിക്കു വിട്ടുകൊടുത്തു നോക്കി നിന്ന ക്രൂരത എത്ര വലുതായിരുന്നു എന്ന്..!! ഒന്നു കൈത്താങ്ങാകാൻ നിന്നുകൊടുക്കാതെ നോക്കിനിന്ന കുറ്റബോധത്താൽ ഒന്നു നെടു വീർപ്പിടാൻ പോലും കാഴ്ചക്കൂട്ടങ്ങൾ തയ്യാറാകില്ല... കാരണം മനസ്സിൽ അല്പമെങ്കിലും ആർദ്രത ഉണ്ടായിരുന്നെങ്കിൽ ചോരവാർന്ന് ഒരു സഹജന്മം മരിച്ചുകൊണ്ടിരിക്കുന്നത് അങ്ങനെ നോക്കിനിൽക്കാനോ അവഗണിക്കാനോ കഴിയില്ലായിരുന്നു.... 

       എറിഞ്ഞവനെ കിട്ടിയില്ലെങ്കിൽ ഏറിനെ പ്രതിയാക്കുന്നതാണ് പോലീസ്സ് നയമെന്ന വിശ്വാസ്സവും ഭയവുമാണ് ഒരു വലിയ വിഭാഗം ആൾക്കാരെ സഹായമനസ്ഥിതികളിൽ നിന്ന് അകറ്റി നിർത്തുന്നത്... അപകടത്തിൽപ്പെട്ട ഒരുവനെ സഹായിച്ചു എന്നതുകൊണ്ട് നിങ്ങൾ പ്രതിചേർക്കപ്പെടുകയോ നിയമക്കുരുക്കിൽപ്പെട്ടുപോവുകയോ ചെയ്യില്ലെന്ന സർക്കാർ ഉറപ്പുകളെ വിശ്വസ്സിക്കാൻ ആരും തയ്യാറായിട്ടില്ല... കാരണം സർക്കാരുകൾ ഉറപ്പുകൾ മാത്രമേ നല്കുന്നുള്ളു... മറിച്ചു ആ ഉറപ്പുകൾ നടപ്പിലാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നില്ല... പോലീസ്സിന്റെ ഇതരവിഷയങ്ങളിലുള്ള മോശപ്പെട്ട പ്രവർത്തികൾ അടിക്കടി വാർത്തകളായി വരികയും ചെയ്യുന്നു... ഒരു അപകടത്തിൽപ്പെട്ടവനെ മുന്നിൽ കാണുമ്പോൾ, സ്വന്തം ജീവിതവും, ബുദ്ധിമുട്ടുകളും മറ്റൊരുവന്റെ ജീവനുമായി തുലനം ചെയ്തു ചിന്തിക്കുമ്പോൾ, സ്വന്തം ജീവിതം എന്ന തെരഞ്ഞെടുപ്പു നടത്താനാണ് ഭൂരിപക്ഷം മനുഷ്യരും താല്പര്യപ്പെടുന്നത്... തൊട്ടടുത്ത ഏതൊരു ചുവടിലും നാം സ്വയം സഹായം കേഴുന്നവന്റെ അവസ്ഥയിൽ എത്തിനിൽക്കാൻ സാധ്യത ഉണ്ടെന്ന തിരിച്ചറിവ് നമ്മെ കാഴ്ചക്കാരന്റെയോ, ഫോട്ടോഗ്രാഫറുടെയോ റോളിൽ നിന്നും മനുഷ്യനിലേക്ക് നയിച്ചേക്കാം... 

       എൻ്റെ രണ്ടു പ്രിയപ്പെട്ട സുഹൃത്തുക്കളുടേതുൾപ്പെടെ പല റോഡ് ആക്‌സിഡന്റുകളിലും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കേണ്ട നിയോഗം എനിക്ക് വന്നു ചേർന്നിട്ടുണ്ട്... അവിടെയൊക്കെ കണ്ടു നിൽക്കുന്നവരുടെ സഹകരണ മനസ്ഥിതികളും, പരിപൂർണ്ണമായ നിസ്സഹകരണങ്ങളും ഞാൻ കണ്ടിട്ടുണ്ട്... കൂടുതലും കണ്ടത് നിസ്സഹകരണങ്ങളാണെന്നു പറയുന്നതിൽ വിഷമവുമുണ്ട്... ഒപ്പം തന്നെ റോഡ് അപകടങ്ങളിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന ചെറുപ്പക്കാരുടെ കൂട്ടായ്മകളെയും,, റോഡ് അപകടങ്ങളിൽപ്പെട്ടുകിടക്കുന്നവരെക്കുറിച്ചു ഏതുവിധത്തിൽ വിവരം ലഭിച്ചാലും രാത്രിയോ പകലോ എന്ന് ചിന്തിക്കാതെ രക്ഷാപ്രവർത്തനം നടത്താൻ സന്നദ്ധരായിട്ടുള്ള പ്രിയ സുഹൃത്തുക്കളെയും നന്ദിയോടെയും അഭിമാനത്തോടെയും ഓർക്കുന്നു... 

       അപകടങ്ങൾ കണ്ടതിൽ മറക്കാനാകാത്ത ഒരു അനുഭവം കൂടി ഞാൻ പറയാം... നാലഞ്ചു വർഷങ്ങൾക്കു മുൻപാണ്... ഹൈവേ സൈഡിൽ എൻ്റെ വീടിനു മുൻവശം റോഡിൽ ഒരു ശബ്ദം കേട്ടു... സമയം വൈകിട്ട് നാലു മണി ആയിട്ടുണ്ടാകണം.. ഞാൻ ശബ്ദം കാര്യമാക്കിയില്ല... ഞാൻ വീടിനുള്ളിൽ മറ്റൊരാളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു... ഒരു പത്തുമിനിട്ടു സമയത്തിലധികം കഴിഞ്ഞുകാണണം,, എൻ്റെ സുഹൃത്ത് പോകാൻ തയ്യാറായി ഞാൻ അദ്ദേഹത്തെ അനുഗമിച്ചു ഗേറ്റ് വരെ പോകാൻ തയ്യാറായി ഇറങ്ങിയപ്പോളാണ് റോഡിലെ ആൾക്കൂട്ടം എൻ്റെ ശ്രദ്ധയിൽപ്പെട്ടത്... ഞാൻ അവിടേക്ക്  ചെന്നപ്പോൾ കണ്ടത് റോഡിൽ ഒരു ബൈക്ക് കിടക്കുന്നുണ്ട്... ചോര ഒലിച്ചുകൊണ്ടുതന്നെ ഒരു പയ്യൻ സമീപത്തു കിടക്കുന്നു... ബൈക്കിലെ സഹയാത്രികനായിരുന്ന മറ്റൊരു പയ്യൻ കാണാൻ കഴിയുന്ന വലിയ പരിക്കുകൾ ഒന്നും ഇല്ലാതെ നിൽക്കുന്നുണ്ട്... പക്ഷെ അയാൾ ഒന്ന് പകച്ച മട്ടാണ്... പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ശ്രമിക്കാതെ അവിടെ നിൽക്കുന്നു.. സംഭവ സ്ഥലത്തുനിന്നും Govt ആശുപത്രിയിലേക്ക് അര കിലോമീറ്റർ ദൂരം.. പോലീസ് സ്റ്റേഷനിലേക്ക് എഴുനൂറ് മീറ്ററിൽ താഴെ മാത്രം... പക്ഷെ ഇരുപതിൽ കുറയാത്ത കാഴ്ചക്കാർക്ക് അപകടത്തിൽപ്പെട്ടവർ മദ്യപിച്ചിരുന്നോ,, ആരുടെ കുറ്റംകൊണ്ടാണ് അപകടം സംഭവിച്ചത് തുടങ്ങിയ ചർച്ചകൾക്കുമാത്രമുള്ള ഇടമായിരുന്നു അത്... പൊലീസിലേക്ക് ഒന്ന് ഫോൺ ചെയ്യാനുള്ള സന്മനസ്സ് പോലും ആരും കാണിച്ചില്ല...  

       അവിടെ കൂടിനിന്ന പലരും എൻ്റെ പരിചയക്കാരായിരുന്നു... ആസ്പത്രിയിൽ കൊണ്ടു പോകുന്നതിനു ഒരു വണ്ടി തടഞ്ഞു നിർത്താനും വീണുകിടക്കുന്നയാളെ ഒന്നു പിടിച്ചുയർത്താനുമായി ചുറ്റും നിന്ന ഓരോ മുഖങ്ങൾക്കുനേരെ നോക്കിയും അഭ്യർഥിക്കേണ്ടിവന്നു... ഞാൻ ഒരു അഭിഭാഷകനാണെന്നും ഇതിനെ തുടർന്നുവരുന്ന എന്തു നൂലാമാലയ്‌ക്കും നിങ്ങളാരും ഉത്തരവാദികൾ ആകില്ല എന്നും ഉറപ്പു പറഞ്ഞു വീണ്ടും വീണ്ടും ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് കൂട്ടത്തിൽ ആരൊക്കെയോ ഹൈവേയിൽ പടിഞ്ഞാറുനിന്നും വന്ന ഒരു ഇന്നോവ കാർ തടഞ്ഞു നിർത്താൻ തയ്യാറായത്... വീണുകിടന്ന പയ്യനെ വണ്ടിയിലേക്ക് താങ്ങി കയറ്റിയത് ഞാനും ബൈക്കിൽ ഉണ്ടായിരുന്ന രണ്ടാമത്തെ പയ്യനും കാഴ്ചക്കാരിലെ മറ്റൊരാളും മാത്രം ചേർന്നായിരുന്നു... അവിടെ നിന്ന ആൾക്കാരിലെ ആരെങ്കിലും ഒരാളെങ്കിലും കാറിൽ കയറണമെന്ന എൻ്റെ അഭ്യർത്ഥന ആരും ചെവിക്കൊണ്ടില്ല... ആശുപത്രിയിൽ എത്തിച്ചു നൽകി കാറുകാർ അവരുടെ വഴിക്കു പോയി... ആശുപത്രിയിൽ നിന്നും നടപടി ക്രമത്തിൽ പോലീസിൽ അറിയിച്ചിട്ടുണ്ടാകും തുടർചികിത്സയും ലഭ്യമായിട്ടുണ്ടാകും... തിരികെ വീട്ടിലേക്ക് നടന്നുവരുമ്പോൾ കാഴ്ചക്കാരായി ഉണ്ടായിരുന്ന പല പരിചിത മുഖങ്ങളെയും ഞാൻ കണ്ടു.. പക്ഷെ അവരാരും അപകടത്തിൽപ്പെട്ട പയ്യന്റെ യാതൊരു വിശേഷവും എന്നോട് ചോദിച്ചില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി... 

       ഒരു കൈ സഹായം ലഭിക്കാതെ റോഡിൽ രക്തം വാർന്നു മരിക്കുന്നവർ എല്ലാക്കാലവും വാർത്തകൾ മാത്രമാണ്.. വെറും വാർത്തകൾ.. അടുത്ത പേജിലെ വാർത്തകളിലേക്ക് കണ്ണുകൾ പായുന്നതിനിടയിൽ ഒരു കഷ്ടം പറയുന്നതിനും മറ്റുള്ളവന്റെ മനുഷത്വരാഹിത്യത്തെ വിമർശിക്കാനുമുള്ള മൂന്നു നിമിഷങ്ങൾക്ക് അവസ്സരം നൽകുന്ന വെറും വാർത്ത... 

       സംഘടിതമായ ആളുകളാണ് ശക്തി എന്ന വിശ്വാസ്സത്തിൽ ഊന്നിനിന്നുകൊണ്ടുതന്നെ പറയട്ടെ; നിഷ്ക്രിയമായ ഇത്തരം ആൾക്കൂട്ടങ്ങൾ അശ്ലീലമാണ്.. ഈ ആൾക്കൂട്ടത്തിന് സദാചാര പോലീസ്സ് കളിക്കാൻ ഒരു അവസ്സരം കിട്ടട്ടെ... അവർ കാട്ടിത്തരും അവരുടെ സംഘടിത ശക്തിയും വീര്യവും എന്താണെന്ന്... 

       താനും തനിക്കു സ്വന്തമായതും മാത്രമാണ് ലോകമെന്നും മറ്റുള്ളവർക്ക് സംഭവിച്ചതെല്ലാം അവരുടെ കാര്യമെന്നും ഇത്തരം സംഭവങ്ങൾക്ക് തീണ്ടാപ്പാട് അകലെയാണ് എന്നും ഞാൻ എന്ന ചിന്തയുമാണ് പലയിടങ്ങളിലും വെറും കാഴ്ചക്കാരനായി മാത്രം നിൽക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നത്... ഞാൻ ഉറച്ചു വിശ്വസ്സിക്കുന്നു,, മുൻപു പറഞ്ഞവിധമായ നിഷ്ക്രിയ ആൾക്കൂട്ടങ്ങളിൽ ഒരിക്കലും ഒരു പൊതുപ്രവർത്തകൻ ഉണ്ടാകില്ല.. ഏതു പാർട്ടിയുടെയോ സംഘടനയുടെയോ പ്രവർത്തകൻ എന്നല്ല,, പൊതുപ്രവർത്തകൻ എന്നാണ് ഉദ്ദേശിക്കുന്നത്.. പൊതുജനങ്ങളുടെ വിഷയങ്ങളിൽ ഇടപെട്ടു ജീവിക്കുന്നവരെയാണെല്ലോ നമ്മൾ പൊതു പ്രവർത്തകർ എന്ന് പറയുന്നത്... പൊതുവായത് ഒന്നുമില്ല, എല്ലാം എൻ്റെ കാര്യം എന്നു മാത്രം ചിന്തിക്കുന്നവർക്ക് മറ്റൊരുവന്റെ ചോരവാർന്നു പോകുന്നതിൽ എന്ത് വേദന!!?? സ്വന്തം ചോര അല്ലല്ലോ!??

       സ്വയം നഷ്ടപ്പെടുത്തി മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്ന മഹാമനുഷ്യരാകണമെന്നല്ല, ചെറിയ ഒരു അധ്വാനവും അല്പം സമയവും മാത്രം ചെലവഴിച്ചു ഒരു ജീവനോ ജീവിതമോ രക്ഷിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്.. നാം കാരണം ഒരാൾ രക്ഷപ്പെട്ടു എന്ന ആത്മാഭിമാനത്തിനും, ചാരുതാർഥ്യത്തിനും വേണ്ടിയെങ്കിലും ജീവിതത്തിൽ എപ്പോഴെങ്കിലും മറ്റൊരാളുടെ ജീവന് താങ്ങാകാൻ കിട്ടുന്ന അവസ്സരം വിനിയോഗിക്കൂ... 

[Rajesh Puliyanethu    @  PuliyanZ
 Advocate, Haripad]  

Saturday, 28 March 2020

'അവസ്ഥാ പൂജ്യതേ രാമാ'.....


''അവസ്ഥാ പൂജ്യതേ രാമാ, ശരീരോനതുപൂജ്യതേ, തദാനിം ധാര കോസീത്വം ഇദാനീം രാജവല്ലഭ''­....

'അവസ്ഥാ പൂജ്യതേ രാമാ'.....

അവസ്ഥയാണ് പൂജിക്കപ്പെടുന്നത്, ശരീരമല്ല, മറ്റൊന്നും തന്നെയല്ല എന്നാണ് ഈ ശ്ലോകം ഉറപ്പിച്ചു പ്രസ്താവിക്കുന്നത്...

ഒരു സുഹൃത്തിനൊപ്പമുള്ള സംഭാഷണത്തിനിടയിൽ അദ്ദേഹം സന്ദർഭവശാൽ ഉപയോഗിച്ചു കേൾക്കാനിടയായതാണ് ''അവസ്ഥാ പൂജ്യതേ രാമാ'' എന്ന സ്ലോകം...

'അവസ്ഥ മാത്രമാണ് പൂജിക്കപ്പെടുന്നത്' എന്ന പരമ യാഥാർഥ്യത്തെ സ്പുരിക്കുന്ന ആ വാചകത്തിന്റെ കാഷ്ട അന്വേഷിക്കണമെന്ന് ഒരാഗ്രഹം തോന്നി...

രാമായണത്തിലാണ് പ്രസ്ഥുത ശ്ലോകം ഉള്ളത്.. രാവണ വധത്തിനു ശേഷം രാജാവായി മടങ്ങിയെത്തുന്ന രാമനെ ഭരദ്വാജ മുനി സ്വീകരിക്കുന്ന സമയം മുൻപില്ലാതിരുന്ന ചില ഔപചാരികതകൾ രാമൻ ശ്രദ്ധിക്കുന്നു...

ഞാൻ മുൻപും അങ്ങയെ സന്ദർശിച്ചിട്ടുണ്ടല്ലോ മഹാമുനേ,, ഇപ്പോൾ മാത്രമെന്താണ് ഇപ്രകാരം ഔപചാരികതകൾ, എന്നദ്ദേഹം ചോദിക്കുന്നു...

ഭരദ്വാജമുനി മറുപടി നൽകുന്നു..

നീ മുൻപ് എന്നെ സന്ദർശിച്ച അവസ്സരത്തിൽ നീ രാജാവായ രാമനായിരുന്നില്ല... ഇപ്പോൾ നീ രാജാവായ രാമനാണ്.. സീതയുടെ ഭർത്താവായ രാമനിൽ നിന്നും,, ദശരഥന്റെ മകൻ മാത്രമായ രാമനിൽ നിന്നും, വിഭിന്നനായ രാമനാണ് 'രാജാവായ രാമൻ'....

രാമായണത്തിലെ ഈ സന്ദർഭത്തെയും ഭരദ്വാരാജ മുനി പറയുന്ന വാക്കുകളിലെ അർത്ഥ സമ്പുഷ്ടതേയും,വ്യാപ്തിയേയും നാം നിത്യ ജീവിതത്തിലെ സന്ദർഭങ്ങളുമായും, നാം കണ്ട അനുഭവങ്ങളുമായും ചേർത്തുവെച്ച് ആലോചിക്കണം..

ചില തത്വങ്ങളെ സാമൂഹികമായി മാത്രം ആപ്ലിക്കബിൾ എന്ന് കരുതി ബഹുമാനിക്കുമ്പോളും 'അവസ്ഥാ പൂജ്യതേ രാമാ' എന്ന തത്വം അതിനെല്ലാം മുകളിൽ സഞ്ചരിക്കുന്നു എന്ന് മനസ്സിലാകും..

നിയമത്തെക്കുറിച്ചു് സംസാരിക്കുമ്പോൾ പറയാറുണ്ട്;; 'ഒരു മനുഷ്യനും, മറ്റൊരു മനുഷ്യനും ഈ ഭൂമിയിൽ വേണം ഇവിടെ ഒരു നിയമം ഉണ്ടാകാൻ' എന്ന്.. എന്നാൽ ''അവസ്ഥ'' അടിസ്ഥാനമാക്കി വിലയിരുത്തിയാൽ, രാമായണത്തിലെ പ്രസ്ഥുത വാചകം ആദരിക്കപ്പെട്ടാൻ;; അവസ്ഥയെ ആദരിക്കാൻ മറ്റൊരു വ്യക്തി പോലും വേണ്ട,, ഒരു മനുഷ്യനും പ്രകൃതിയും മാത്രം മതി... അവിടെ 'മനുഷ്യൻ' എന്നത് അവസ്ഥയാൽ അനുഭവവിധേയമാകേണ്ട ഒരു ഒബ്ജക്റ്റ് എന്നു മാത്രം കണ്ടാൽ മതി..

ഒരുപാടു കാലം മുൻപ് ഉണ്ടായ ഒരു ബസ്സ് യാത്രയിലെ അനുഭവമാണ് "അവസ്ഥ" എന്ന വാക്കിലെ തീഷ്ണത ആദ്യമായി എന്നെ സ്പർശിച്ചത്...

ഒരു ചെറു ഉറക്കത്തിൽ നിന്നും ഉണരുമ്പോൾ കണ്ടക്ടറും മറ്റൊരാളും തമ്മിൽ വലിയ വാക്കു തർക്കമാണ്... യാത്രക്കാരൻ പറഞ്ഞ സ്റ്റോപ്പിൽ നിർത്തിക്കൊടുക്കാൻ കണ്ടക്ടർ തയ്യാറായില്ല എന്നതാണ് കാരണം...

തർക്കത്തിന്റെ ഒരുവിൽ യാത്രക്കാരൻ പറയുന്നു, ഞാൻ സർക്കിൾ ഇൻസ്പെക്ടറാണ്, ഒപ്പം മലപ്പുറത്തെ ഏതോ ഒരു സ്ഥലവും പറഞ്ഞു... 'അവസ്ഥാ പൂജ്യതേ രാമാ' എന്ന വാചകം അന്വർത്ഥമാക്കുന്നത് കണ്ടക്ടറുടെ മറുപടി ആയിരുന്നു... "നിങ്ങൾ മലപ്പുറത്തെ സർക്കിൾ അല്ലേ,, ഈ വണ്ടി എവിടെ നിർത്തണം എന്ന് ഞാൻ തീരുമാനിക്കും"... അതാണ് 'അവസ്ഥ'... അതു മാത്രമാണ് അവിടുത്തെ പ്രസക്തമായ കാര്യം.. പ്രതിയോഗികൾക്കിടയിൽ "അവസ്ഥ" മാത്രമാണ് പ്രസക്തമായ വസ്ഥുത... പദവികൾ പോലും അവസ്ഥയിൽ അപ്രസക്തമാകുന്ന അവസ്ഥ.. നിർണ്ണയാവകാശത്തിന്റെ ഇരുപുറവും നിൽക്കുമ്പോൾ 'അവസ്ഥ' യുടെ ദൃഢത കൂടുതൽ വ്യക്തമാകുന്നു.. "ശരീരോനതുപൂജ്യതേ"... എന്നാണ് ശ്ലോകത്തിന്റെ രണ്ടാം പകുതി പറയുന്നത്.. ശരീരമല്ല പൂജിക്കപ്പെടുന്നത്.. 'സർക്കിൾ ഇൻസ്‌പെക്ടർ' എന്ന് പരിചയപ്പെടുത്തിയ വ്യക്തിയുടെ ശരീരം പൂജിക്കപ്പെട്ടിരുന്നെങ്കിൽ കണ്ടക്ടർ അയാളെ അനുസ്സരിക്കുമായിരുന്നു... അധികാര പ്രദേശത്തിനു പുറത്തു നിൽക്കുന്നതിനാൽ പദവിയും ആരാധിക്കപ്പെടുന്നില്ല.. സംശയമില്ല നായകൻ ''അവസ്ഥ'' തന്നെ...

ഒരു ചോദ്യമുയരാൻ സാദ്ധ്യതയുണ്ട്... രാമൻ എന്ത് അവസ്ഥയുടെ പേരിലാണ് ഭരദ്വാജ മുനിയാൽ ആദരിക്കപ്പെട്ടത്?? അവിടെ ഉത്തരം ഒന്നേ ഉള്ളൂ... രാജാവായിരുന്ന രാമൻ എന്ന അവസ്ഥ മാത്രമായിരുന്നു അവിടെ പ്രസക്തമായിരുന്നത്... രാജാവായ രാമനെ നിഷ്പ്രഭമാക്കുന്ന മറ്റൊരു 'അവസ്ഥ' അവിടെ പ്രസക്തമായി ഉയർന്നു വന്നില്ല.. അപ്പോഴും 'അവസ്ഥ' പ്രസക്തനായ നായകനായി എന്നുതന്നെ കാണാം..."അവസ്ഥ" യെ പദവികളുടെ അടിസ്ഥാനത്തിലുള്ള ഉന്നതി എന്നതിനപ്പുറം പദവിയോ, പണമോ, സ്ഥിതിയോ, സ്വാധീനമോ തുടങ്ങി ഏതു വിധത്തിലെ സ്വാധീന ശക്തിയെയും നിഷ്പ്രഭമാക്കാൻ ക്ഷമതയുള്ള വലിയ പ്രഭാവമായി കാണണം... സകലവിധ പ്രത്യക്ഷ ഉന്നതികളെയും നിഷ്പ്രഭമാക്കി നിൽക്കുന്ന 'അവസ്ഥ' എന്ന സ്വാധീനത്തെയാണ് നമുക്ക് തിരിച്ചറിയാൻ എളുപ്പത്തിൽ കഴിയുന്നത്... അവസ്ഥയാൽ വ്യക്തികളുടെയും, വിഷയങ്ങളുടെയും പ്രസക്തികൾ മാറിമാറി വരുന്നതിന്റെ നൂറുനൂറു കാഴ്ചകൾ കണ്ടു മറഞ്ഞവരും, കണ്ടുകൊണ്ടിരിക്കുന്നവരുമാണ് നമ്മളിൽ ഓരോരുത്തരും...

ഭരണാധികാരികളുടെ അധികാര സീമകൾക്കുള്ളിൽ നിന്നു പ്രവർത്തിക്കുന്ന ഒരു ഡോക്റ്റർ ആയിരിക്കും നാളെ അതേ ഭരണാധിപന്റെ ജീവൻ കൈയ്യിൽ വെച്ച് ഒരു സർജറി നടത്തുന്നത്... കഴിഞ്ഞോരുനാളിൽ അധികാരം എന്ന അവസ്ഥ ഡോക്ടറുടെമേൽ ഭരിച്ചപ്പോൾ ഇന്ന് വൈദ്യശാസ്ത്രത്തിലെ അറിവ് ഭരണാധികാരിയുടെ ജീവന്റെ പോലും നിർണ്ണയമാകുന്നു... കഴിഞ്ഞ ദിവസ്സങ്ങളിൽ ഡോക്ടർ എത്ര സമയം ജോലി ചെയ്യണം എന്ന് കല്പിച്ച ഭരണാധികാരി ഇന്ന് എന്തു കഴിക്കണം എന്ന് തീരുമാനിക്കുന്നത് അതേ ഡോക്ടറാണ്...

''അവസ്ഥ'' എന്ന അതിശക്തമായ ഈ പ്രഭാവത്തെ ഏറ്റവും യോഗ്യമായി 'അവസ്ഥ' എന്ന വാക്കുകൊണ്ടുമാത്രമേ പ്രതിനിധീകരിക്കാൻ സാധിക്കുകയുള്ളൂ എന്നതാണ് ശരിയായ അവസ്ഥ...

മുൻപു പറഞ്ഞതുപോലെ 'അവസ്ഥ' യെ മനസ്സിലാക്കാൻ നമുക്കു ചുറ്റുമുള്ള സംഭവ വികാസങ്ങളിലേക്ക് കണ്ണുകൾ തിരിക്കണം... ;എന്തു സംഭവിക്കുന്നുവോ അതാണ് വിധി' എന്ന ന്യായം പോലെ യാഥാർഥ്യത്തിന്റെ നിലവിലെ ബിന്ദുവാണ് 'അവസ്ഥ'... അവസ്ഥ ആദരിക്കപ്പെട്ടേ മതിയാകൂ... കാരണം 'അവസ്ഥ' സത്യമാണ്... അവസ്ഥ സത്യമാണെന്നു പറയുമ്പോൾ അത് സത്യത്തിന്റെ പ്രതിരൂപമാണെന്ന് ധരിക്കുകയുമരുത്.. സത്യത്തിന്റെ വഴിയിൽക്കൂടി എത്തിച്ചേർന്നു നിൽക്കുന്ന ഒന്നെന്ന മഹത്വമൊന്നും അവസ്ഥക്കില്ല.. എത്തിച്ചേർന്നു നിൽക്കുന്ന യാഥാര്ഥ്യം എന്ന മഹത്വം മാത്രമേ അവസ്ഥക്കുള്ളൂ..

പ്രതാപികളായിരുന്ന എത്രയോ ഭരണാധികാരികൾ പിന്നീട് തങ്ങളുടെ കീഴുദ്യോഗസ്ഥരായിരുന്നവരുടെ കനിവിനായി നിൽക്കുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്.. പരമോന്നത കോടതികളിലെ ന്യായാധിപർ അഭിഭാഷകരുടെ കക്ഷികൾ മാത്രമായി നിൽക്കുന്നത് നമുക്കു കാണാൻ കഴിഞ്ഞിട്ടില്ലേ?? അവിടെ എല്ലാം നായകനായത്‌ 'അവസ്ഥ' മാത്രമാണ്?? പൂജിക്കപ്പെട്ടതും 'അവസ്ഥ' മാത്രമാണ്?? ദന്ത ഗോപുരങ്ങളിൽ കഴിയുന്നവരും,, അധികാരാസ്സനങ്ങളുടെ ഉന്മാദത്തിൽ ജീവിക്കുന്നവരും രാമായണത്തിലെ ഈ ശ്ലോകാർത്ഥം മനസ്സിലാക്കുന്നത് നന്നായിരിക്കും..

രാജ വധുവായിരുന്ന ദ്രൗപതി മത്സ്യരാജ്യത്തു സൈരന്ധ്രി എന്ന ദാസ്സിയായി കഴിഞ്ഞു ആജ്ഞകൾ അനുസ്സരിക്കേണ്ടി വന്നതും,, വില്ലാളി വീരനായ അർജ്ജുനൻ ഉത്തരനെപ്പോലെ ഒരു ബാലന്റെ തേരാളിയായതും, കർണ്ണൻ സൂതപുത്രനായതും, കൗരവപക്ഷത്തായതും, സഹോദരനായ അർജ്ജുനനാൽ മൃത്യു വരിക്കേണ്ടി വന്നതും എല്ലാം അവസ്ഥയാണ്... 'അവസ്ഥ' മാത്രമാണ് പൂജിക്കപ്പെടുന്നതെന്ന അചഞ്ചലത അന്വർഥിക്കുമ്പോൾ അവസ്ഥയിലേക്ക് എത്തിച്ചേർന്ന വഴികൾ പ്രസക്തമല്ല എന്നും കാണണം... എത്തിനിൽക്കുന്ന 'അവസ്ഥ' മാത്രമാണ് പൂജിക്കപ്പെടുന്നത് എന്നത് സുവ്യക്തവും ആകുന്നു...

രണ്ടായിരത്തി ഇരുപത്തിന്റെ ഈ ആദ്യ മാസ്സങ്ങളിൽ ഒരു ചെറു അണു സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെ നോക്കിക്കാണൂ.. ആ മാറ്റങ്ങൾ പുതിയ അവസ്ഥയ്ക്ക് കാരണമായി... മാറ്റങ്ങൾക്കു കാരണമെന്തുതന്നെയായാലും എത്തി നിൽക്കുന്ന 'അവസ്ഥ' മാത്രമേ മാനിക്കപ്പെടുകയുള്ളൂ എന്നതാണ് സത്യം... നമ്മുടെ രാജ്യത്തിന്റെ സ്‌പന്ദനം പോലും ഞങ്ങളുടെ അധ്വാനത്തിന്റെയും പണത്തിന്റെയും പ്രതിഫലമാണെന്ന് അഹങ്കരിച്ച വിദേശ ഇന്ത്യക്കാർ ചുരുങ്ങിയ സമയത്തേക്കെങ്കിലും പൗരന്മാരിൽ ആശങ്കയുടെ പ്രതീകങ്ങളായില്ലേ?? എന്തൊക്കെ മഹത്വം വിദേശ ഇന്ത്യക്കാർ പറഞ്ഞാലും നിലവിലെ "അവസ്ഥ" മാത്രമേ അവരുടെ കാര്യങ്ങൾ നിർണ്ണയിക്കൂ... നാളെ അവർ വീണ്ടും ആദരിക്കപ്പെട്ടേക്കാം... അത് മാറിയ അവസ്ഥയാണ്... അവിടേയും ആദരിക്കപ്പെടുന്നത് മാറിവന്ന ആ 'അവസ്ഥയാണ്'... യാതൊരു അധ്വാനവും ചെയ്യാതെ വീട്ടിലിരിക്കുനന്നവൻ ആദരണീയനായതും അവസ്ഥയാണ്.. യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യവും, അവകാശവും ശിക്ഷാർഹമായതും അവസ്ഥയാണ്.. അവിടെയെല്ലാം വ്യക്തിയുടെ വേഷങ്ങളും,, പദവികളും,, ചുമതലകളും അങ്ങനെ പലതും മാറിമാറിവരുന്നു.. സർവ്വതിന്റെയും മാറ്റത്തിൽ ഉരുത്തിരിഞ്ഞു വരുന്ന 'അവസ്ഥ' മാത്രം ആദരിക്കപ്പെടുന്നു...

തുറന്നു വിട്ട സിംഹത്തിനു മുൻപിൽ നമ്മൾ അവന്റെ ഭക്ഷണമാകാതിരിക്കാൻ ജീവഭയത്തോടെ നിൽക്കുന്നു... കൂട്ടിലടക്കപ്പെട്ട സിംഹം ഭക്ഷണത്തിനായി നമ്മളോടു കേഴുന്നു... അതാണ് ''അവസ്ഥ''... 'അവസ്ഥ' അതിന്റെ ആവശ്യങ്ങൾ നമ്മളോട് ചോദിച്ചു വാങ്ങുക തന്നെ ചെയ്യും... ആ ആവശ്യങ്ങൾ നിറവേറ്റാതെ മാറി നിൽക്കാൻ കഴിയുക അസാദ്ധ്യം.

[Rajesh Puliyanethu
 Advocate, Haripad]

Tuesday, 5 March 2019

യുദ്ധക്കൊതിയന്മാരും,, അഭിനവ സമാധാന വെള്ളരി പ്രാവുകളും....!!??

     പുൽവാമയിൽ രാജ്യം ധീര യോദ്ധാക്കളെ നഷ്ട്ടപ്പെട്ട് നിൽക്കുകയാണ്... ഒപ്പം രാജ്യത്തിനുളളിൽ കടന്ന് കേവലം ഒരു ചാവേറിന് അത്രയധികം നാശനഷ്ടമുണ്ടാക്കാൻ കഴിഞ്ഞു എന്ന ആത്മാഭിമാനത്തിനേറ്റ പ്രഹരവും,, നാണക്കേടും.... വിഘടന കാലം മുതൽ ഭാരതത്തിന്റെ തകർച്ച കാണുന്നതിൽ മാത്രം താൽപ്പര്യം പ്രകടിപ്പിച്ചു പ്രവർത്തിക്കുന്ന പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ ഈ ആക്രമണത്തിനുള്ള ബന്ധം... രാജ്യത്തിനുള്ളിലെയും,, പുറത്തെയും വിഘടന വാദികളുടെ വിജയഘോഷങ്ങൾ.... ആത്ഭാഭിമാനമുള്ള ആരാണ് നമ്മുടെ ജവാന്മാരെകൊന്നവരെ ഉന്മൂലനാശം ചെയ്യണമെന്നും,, അതിനായി സഹായമായും,, പ്രേരണയായും നിന്നവരെ ശിക്ഷിക്കണമെന്നും ആഗ്രഹിക്കാത്തത്...!!?? ചോരചീന്തിക്കൊണ്ടു തന്ന ഈ അവസ്ഥയ്ക്ക് പ്രതികാരം ചെയ്യണമെന്ന് ആഗ്രഹിക്കാത്തത്...!!?? ആഗ്രഹിക്കാത്തവർ ഉണ്ടാകും..!! അവർ,, ഈ മരിച്ചവർ സ്വന്തം കുടുംബാംഗങ്ങൾ എന്ന് ചിന്തിക്കാത്ത നിർവികാര കാഴ്ചക്കാർ ആകാം,, രാജ്യത്തിന്റെ ശത്രുക്കൾ ആകാം,, മരിച്ചവർ തെറ്റുകാരാണ് എന്ന് ചിന്തിക്കുന്നവർ ആകാം,, മാനസ്സിക രോഗത്താൽ ചിന്താ ശേഷി നഷ്ടപ്പെട്ടവർ ആകാം,, ഈ കൂട്ടക്കുരുതികൊണ്ട് നേട്ടമുള്ളവർ ആകാം... അങ്ങനെ പലരും ആകാം...!

     പുൽവാമ രാജ്യത്തിന്റെ ഒരേ ഒരുദുഃഖമാണോ എന്നാണ് നാം ആദ്യം ചിന്തിക്കേണ്ടത്... ഒരിക്കലുമല്ല... മുംബൈ സ്ഫോടനം,, കോയമ്പത്തൂർ സ്ഫോടനം,, ഡൽഹി സ്ഫോടനം,, പാർലമെൻറ് ആക്രമണം,,  മുംബൈ ഭീകര ആക്രമണം,, ഉറി സ്ഫോടനം,, അങ്ങനെ ഏതൊരു ഭാരതീയനേയും ഏതുറക്കത്തിൽ വിളിച്ചുണർത്തി ചോദിച്ചാലും മറക്കാതെ പറയുന്ന ആക്രമണങ്ങൾക്കു പുറമേ എത്രയെത്ര വലുതും ചെറുതുമായ ആക്രമണങ്ങൾ?? അവസ്സാനമായി പുൽവാമയിലും... ഇതിനിടയിൽ പാകിസ്ഥാൻ എന്ന ഭീകരവാദികളുടെ സുരക്ഷിത താവളമായ ഒരു രാജ്യത്തിന്റെ പട്ടാളം നേരിട്ട് വെടിനിർത്തൽ കരാർ ലംഘിച്ചു കൊണ്ടു നിർവ്വഹിച്ച അനേകം ആക്രമണങ്ങളിൽ പലിഞ്ഞ അനേകം പട്ടാളക്കാരുടെയും,, പ്രദേശവാസികളുടെയും ജീവനും,, ജീവിതങ്ങളും...

     പാകിസ്ഥാൻ എന്ന ഭീകര രാഷ്ട്രത്തിന്റെ ആക്രമങ്ങളെ പ്രതിരോധിക്കാനും,, പൊരുതാനും ഇത്രകാലം ചിലവാക്കിയ പല സഹസ്ര കോടി തുക ജീവനും അഭിമാനത്തിനും വേണ്ടിയെന്നനിലയിൽ അവഗണിച്ചു തന്നെ പോകട്ടെ... എങ്കിലും..!!

     ഭാരതം ഒരു സ്വതന്ത്രജനാധിപത്യ പരമാധികാരം എന്ന് ഊറ്റം കൊള്ളുമ്പോൾ അത് കേവലം മുദ്രാവാക്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന് മനസ്സിലാക്കണം... ഭാരതം ബാഹ്യ ആക്രമണങ്ങളെ നേരിടാൻ സുസജ്ജമാണെന്ന് പറയുമ്പോൾ രോമ കൂപങ്ങൾ എഴുനേറ്റു നിന്നിട്ട് കാര്യമില്ല.. സുസ്സജ്ജമാജ സൈന്യവും,, ശക്തമായ ഭരണ നേതൃത്വവും ഈ രാജ്യത്ത് നിലനിൽക്കുന്നു എന്നത് കൂടിയാണ് 'സുസജ്ജമായ രാജ്യം' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്... ബാഹ്യമായ ആക്രമണഭീഷണികളെ തളരാതെ നേരിടുമെന്നും തിരിച്ചടിക്കുമെന്നും ഇവിടെ ഓരോ പൗരനും വിശ്വസിക്കുന്നു...

     രാജ്യം വർഷങ്ങൾക്കു മുൻപ് നേരിട്ട് യുദ്ധത്തിൽ നേരിടേണ്ടി വന്ന രാഷ്ട്രമാണ് പാകിസ്ഥാൻ എന്ന് ഇവിടെ പലരും മറന്നു പോകുന്നു.. പാകിസ്ഥാൻ നേതൃത്വം കൊടുത്തു നടത്തിയ ഭീകര ആക്രമണങ്ങളിലാണ് ഇവിടെ പട്ടാളക്കാരും,, സാധാരണ ജനവും ഉൾപ്പെടുന്ന അനേകം ജീവിതങ്ങൾ ഇല്ലാതായതെന്ന് പലരും മറക്കുന്നു... ഭാരത സൈനീയകരുടെ ശരീര അവയവങ്ങൾ ഛേദിച്ചുവരെ തിരികെ ലഭിച്ച ശവശരീരങ്ങളെ പലരും മറക്കുന്നു... അവിടെയെല്ലാം സമാധാനം മുറുകെപ്പിടിച്ച ഭാരതം എന്ന രാജ്യത്തേയും ഇവിടെ പലരും മറക്കുന്നു... ഈ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്ന അവസ്സരങ്ങളിൽ രാജ്യം ഭരിച്ചവരെ മാത്രം നമ്മൾ ചർച്ചകളിൽ ഓർക്കുന്നു.. ഏതൊരു രാഷ്ട്രീയകക്ഷി ഭരിച്ചാലും രാജ്യം 'ഭാരതം' മാത്രമാണെന്ന സത്യത്തെയും മറക്കുന്നു....

     രാജ്യം 'സമാധാനം' എന്ന വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ മിഠായി വിതരണം ചെയ്‌താൽ സമാധാനം ഉണ്ടാകും എന്ന് കരുതുന്നത് എന്തുതരം വിവേകമാണ്...!?? പാകിസ്ഥാൻ നേരിട്ട് നടത്തിയ യുദ്ധത്തിലും,, കാർഗിൽ യുദ്ധം എന്ന ഒളിപ്പോർ നടത്തിയതിലും,, തീവ്രവാദികളാൽ നടത്തിയ വിശുദ്ധ യുദ്ധത്തിലും, ആക്രമണങ്ങളിലും ഭാരതത്തിനു നഷ്ടപ്പെട്ടത് ജീവനും, സ്വത്തും, മാത്രമാണ്... സുരക്ഷിത രാഷ്ട്രമല്ലെന്ന പേരുദോഷത്തിന് ഉത്തരം പറയേണ്ട ബാധ്യത ലോക ജനതയ്ക്കു മുൻപിൽ വേറെയും.. ഇവിടെയെല്ലാം ആക്രമണങ്ങളുടെ നേട്ടം ഉണ്ടാക്കിയത് പാകിസ്ഥാനാണ്... നേരിട്ടുള്ള യുദ്ധപരാജയം ഒഴികെ... അവിടെയും ഇഴകീറി പരിശോധിച്ചാൽ തിരികെ ചിന്തിക്കേണ്ടി വരും... നമ്മുടെ രാജ്യത്തിൽ സമാധാനം ഇല്ലാതാക്കിയതിൽക്കൂടി,, ഓരോ അക്രമണങ്ങളിലും,, പട്ടാളക്കാരുടെ ഉൾപ്പെടെ ജീവൻ അപഹരിച്ചതിൽക്കൂടി,, നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് നശിപ്പിച്ചതിൽക്കൂടി,, നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിച്ചതിൽക്കൂടി,, നമ്മുടെ ജനതയെ സംഘർഷത്തിൽ ആക്കിയതിൽക്കൂടി,, രാജ്യത്തിനകത്തുള്ള വിധ്വംസ്സക ശക്തികൾക്ക് പ്രചോദനവും, ശക്തിയും പകർന്നതിൽക്കൂട്ടി, അങ്ങനെ പലരീതിയിലും നമ്മുടെ രാജ്യത്തിന്റെ സമാധാനപൂർണ്ണമായ മുന്നേറ്റത്തിന് പാകിസ്ഥാൻ വിലങ്ങുതടി ആകാൻ തുടങ്ങിയിട്ട് ആ രാജ്യത്തിന്റെ ആരംഭകാലത്തോളം പഴക്കമുണ്ട്...

     നിശ്ചിത ഇടവേളകളിൽ ഉണ്ടാകുന്ന ജീവനുകളുടെ  നഷ്ടങ്ങളെ അപലപിച്ചും,, നാശ നഷ്ടങ്ങളെ മറന്നുമുള്ള;; ശക്തമായ രാഷ്ട്രം,, അഞ്ചാം സൈനീക ശക്തി,, അണ്വായുധ ശക്തി,, സാമ്പത്തിക ശക്തി എന്നൊക്കെയുള്ള ഗീർവാണങ്ങളെ ആർക്കും മനസ്സിലാക്കാൻ കഴിയുന്നില്ല...  മൂന്നുലക്ഷം കോടി രൂപ പ്രതിരോധത്തിന് വാർഷിക ബഡ്ജറ്റിൽ അനുവദിച്ചു ജീവിക്കുന്ന ഒരു ജനതയ്ക്ക് എല്ലാ നഷ്ട്ടങ്ങൾക്കു ശേഷമുള്ള സമാധാന ചർച്ചയുടെ സുരക്ഷിതത്വം മാത്രം മതിയോ?? അതോ ഇത്രയും തുക പൊതു ഖജനാവിൽ നിന്നും മുടക്കുന്നത് അപലപിക്കലുകളുടെയും,, സമാധാന ചർച്ചകളുടെയും മാത്രം ചെലവാണോ?? ഇത്രയും കാലം ഭരിച്ച സകല ഭരണ കർത്താക്കളും മറുപടി പറയണം... 

     പുൽവാമയിലെ ഭീകര ആക്രമണം അവസ്സാനത്തെത് എന്ന് കരുതുന്ന വിഡ്ഢികൾ ഭാരതത്തിൽ ജീവിക്കുന്നത് അതിശയമാണ്..  മുംബൈ ഭീകര ആക്രമണം അവസ്സാനത്തേത് എന്ന് കരുതിയത് പോലെ ഒരു വിഡ്ഢിത്വം... സ്വയം ചാകാൻ വരുന്നവന് അവൻ ഉദ്ദേശിച്ചതിലും അപ്പുറമുള്ള നാശനഷ്ടം നമുക്കു വരുത്തിയതിനുശേഷം അവന്റെ ജീവിതം നീട്ടി നൽകി വിചാരണ നടത്തി കഴുവേറ്റുന്നതിൽ എന്ത് പ്രശ്നപരിഹാരമാണ് ഉണ്ടാകുന്നത്..!?? ആക്രമണസമയം മരിക്കാൻ തയ്യാറായവന് ജീവിതം നീട്ടി നൽകി ഇവിടുത്തെ വിധ്വംസ്സക ശക്തികൾക്ക് രാഷ്ട്രീയ വിനിമയ ഉപാധിയാകുന്നതിനു കൂടികാരണമായ ശേഷം മരിക്കാൻ കഴിയുന്ന  ഇരട്ടി നേട്ടമാണ് പിടിക്കപ്പെടുന്ന തീവ്രവാദിക്ക് ഉണ്ടാകുന്നത്... 

     യുദ്ധം ഒരു ജനതയെയും വിജയിപ്പിച്ചിട്ടില്ല എന്നതു മാത്രമല്ല ഒരു രക്തരൂക്ഷിത വിപ്ലവവും ആരെയും ആത്യന്തികമായി വിജയിപ്പിച്ചിട്ടില്ല എന്നതും സത്യമാണ്... പക്ഷെ ലോകം കണ്ട പല വിപ്ലവങ്ങളും അനന്തര കാലഘട്ടങ്ങളിൽ പ്രകീർത്തിക്കപ്പെട്ടിട്ടുണ്ട്... ആ വിപ്ലവങ്ങളെ പ്രചോദന ശക്തിയായിക്കണ്ട് പ്രവർത്തിക്കുന്നവർ ഇന്ന് സംഘർഷങ്ങളെ തള്ളിപ്പറഞ്ഞു കാണുമ്പോൾ സംശയമാണ് ഉയരുന്നത്... അനിവാര്യതയുടെ അവസ്സാനഘട്ടത്തിൽ മാത്രമേ യുദ്ധങ്ങൾ സംഭവിക്കാവൂ.. യുദ്ധങ്ങൾ ഒഴിവാക്കുക എന്നത് അതിനു കാരണഭൂതരാകുന്ന എല്ലാവരുടെയും ഉത്തരവാദിത്വമാണ്... കാരണം ആരും യുദ്ധത്തിൽനിന്നും പരിപൂർണ്ണമായും നേടില്ല... എന്നാൽ യുദ്ധത്തെ ക്ഷണിച്ചു വരുത്തുന്നവർക്ക് എല്ലാം നഷ്ട്ടപെടുകയും,, മറ്റൊരുവർക്ക് ഉയർന്നു നിന്ന ഒരു സംഘർഷ വിഷയത്തിന് പരിഹാരം കാണാൻ കഴിയുകയും ചെയ്ത ചരിത്രവും യുദ്ധത്തിനുണ്ടെന്ന് എല്ലാവരും കാണണം... 

     നിലവിലെ ഭാരതത്തിന്റെ അന്തരീക്ഷത്തിലേക്ക് വരൂ... ഒരു യുദ്ധത്തെ ആരുംതന്നെ സ്വാഗതം ചെയ്യുന്നില്ല... യുദ്ധത്തിൽ ഏർപ്പെടുന്ന രാജ്യത്തിന് ഉണ്ടാകുന്ന നഷ്ട്ടം സൈനികരുടെ ജീവനും,, സമ്പത്തും മാത്രമല്ല... യുദ്ധത്തിന്റെ തീവ്രതയിൽ നിൽക്കുന്ന രാജ്യം മറ്റുപല രാജ്യങ്ങളുടെയും സഹായം അനിവാര്യമായി സ്വീകരിക്കേണ്ടിവരും... അത് സാങ്കേതികവും, സാമ്പത്തികവും,, ആശയപരവും,, രാഷ്ട്രീയപരവും,, വ്യവസായികപരവും;;  അങ്ങനെ പലവിധത്തിലും സമവായങ്ങളിൽ എത്താൻ രാജ്യം നിർബന്ധിതമാകും... കാരണം യുദ്ധത്തിലെ വിജയമാണ് പ്രധാനം... ശത്രു രാജ്യത്തെ സഹായിക്കുന്നതിനോ,, സഹായിക്കാതിരിക്കാനോ നമ്മൾ വിട്ടു വീഴ്ചകൾക്ക് തയ്യാറാകേണ്ടി വരും... കാരണം സുസജ്ജമായ സാമ്പത്തിക- സൈനീക രാഷ്ട്രമായ അമേരിക്ക യുദ്ധത്തിനിറങ്ങുന്ന അവസ്ഥയല്ല നമുക്കുള്ളത്... നമ്മൾ ഇന്നും അവികസിത രാജ്യം എന്ന ലേബലിൽ നിലകൊള്ളുന്ന ഒരു രാജ്യമാണ്... ""നമ്മൾ കരുത്തരാണ്... പക്ഷെ കരുത്ത് പരീക്ഷിക്കാൻ അവസ്സരം ഉണ്ടാക്കരുത്"" എന്നത് രാഷ്ട്ര മീമാംസയിലെ ഒരു ഉപദേശം മാത്രം....

     ഇപ്രകാരം ഒരു യുദ്ധത്തിന്റെ കെടുതികളുടെ സകല വശങ്ങളും തിരിച്ചറിവുള്ള ഭാരതജനത എന്തു കൊണ്ടായിരിക്കും പാകിസ്ഥാനെതിരെയുള്ള ഒരു പ്രത്യാക്രമണത്തെ സ്വാഗതം ചെയ്യുന്നത്?? കാരണം ഭാരത ജനതയുടെ മുൻകാല ചരിത്രത്തെ പഠിച്ചാൽ മനസ്സിലാകും... പാരതന്ത്യ്രത്തെ ഒരൽപ്പം പോലും ഉൾക്കൊള്ളാൻ വിസ്സമ്മതിച്ച പൂർവ്വികരായിരുന്നു നമുക്കുണ്ടായിരുന്നത്.. അവർ ബ്രിട്ടീഷ് ജനതക്കെതിരെ സംഘർഷത്തിന് മുതിർന്നത് ഇന്ന് തള്ളിപ്പറയുന്നവർ ഉണ്ടോ എന്ന് ആരായാണം... അവർ മുന്നോട്ടു വന്ന് നമ്മുടെ പൂർവ്വികരെ പരസ്യമായി തള്ളിപ്പറയണം... അവർക്കു മാത്രമേ അഭിമാനത്തെ പണയം വെയ്ക്കുന്ന അവസ്ഥയിലും സംഘർഷത്തെ തള്ളിപ്പറയാൻ കഴിയൂ... സംഘർഷം രാജ്യത്തിന്റെ സാഭിമാനത്തിനും,, സുരക്ഷക്കും വിഘാതമാകുമ്പോൾ സ്വീകരിക്കുന്നതിൽ ചരിത്രം ഇന്നുവരെ തെറ്റ് കണ്ടിട്ടില്ല... മറിച്ചു അപ്പോഴും സമവായം പറയുന്നവനോടെ മാത്രമേ കണ്ടിട്ടുള്ളു.. 

     ഒരു സ്വേച്ചാതിപത്യ രാഷ്ട്രം സംഘർഷത്തിലേക്ക് പോകുന്നതുപോലെ ഒരു ജനാധിപത്യ രാജ്യത്തിന് പോകാൻ കഴിയില്ല... അവിടെ സകലമായ ജനങ്ങളുടെയും വിശ്വാസ്യത അനിവാര്യമാണ്... തീവ്രവാദ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽ സന്തോഷം അനുഭവിക്കുന്ന ജനതയാണ് ഇവിടെയുള്ളത്... കാരണം നിരന്തരമായ ബാഹ്യ ആക്രമണങ്ങളിലും, അതിൽ പൊലിയുന്ന ജീവിതങ്ങളിലും പൊതുജനം വ്യാകുലപ്പെടുന്നു.. അവർ അതിൽ അസ്വസ്ഥരാണ്... തീവ്രവാദികളെ വെച്ചുപുലർത്തുന്നത് നമുക്കോരോരുത്തർക്കും ഭീഷണിയാണെന്ന് ഈ രാജ്യം മനസ്സിലാക്കുന്നു...

     ഈ രാജ്യം നമ്മുടെ ശത്രുക്കൾക്കെതിരെ ആക്രമണം നടത്താൻ മുതിരുമ്പോൾ ഏറ്റവും എതിർ ശക്തിയായി നിൽക്കുന്നത് രാജ്യത്തിനുള്ളിൽ ഉള്ളവരാണെന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി... അവരും പല വിധത്തിലുണ്ട്... രാജ്യത്തിന്റെ പൊതു താൽപ്പര്യം കണക്കാക്കി രാജ്യം പ്രതിയാക്രമണം നടത്തുമ്പോൾ അതിന്റെ മേന്മ ഭരണകൂടം കൊണ്ടുപോകുമോ എന്ന ഭീതി എതിർപക്ഷ രാഷ്ട്രീയക്കാരെ ഭരിക്കുന്നു.... അവർ വ്യാകുലത പൂണ്ടു നടത്തുന്ന പ്രവർത്തനങ്ങൾ ശത്രുപക്ഷത്തിന് ഗുണം ചെയ്യും എന്നു മനസ്സിലാക്കിയിട്ടും അവർ അപ്രകാരം തന്നെ പ്രവർത്തിക്കുന്നു എന്നതാണ് ആശങ്കാജനകം... രാഷ്ട്രീയ നേട്ടത്തിനായി ഇവിടുത്തെ ഇസ്ളാമിക സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു കൂടെ നിർത്താനും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നു എന്നത് രാജ്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയാണ്... അതിർത്തിയിൽ മരിക്കുന്ന ഭീകരൻ നിങ്ങൾക്കുകൂടി വേണ്ടിയാണ് മരിച്ചത് എന്ന് ഇസ്ളാമിക സമൂഹത്തിനിടയിൽ പ്രചാരണം നടത്താൻ ഇവിടെ ചിലർ കഷ്ടപ്പെടുന്നുണ്ടോ എന്നു കൂടി നമ്മൾ ചിന്തിക്കണം...

     യുദ്ധം ഒഴിവാക്കപ്പെടേണ്ടതാണ്... ആരംഭ നിമിഷം വരെ.. ഒരു ജനത അതിനു തയ്യാറെടുത്താൽ അതിന്റെ അർഥം യുദ്ധത്തിനു കാരണമായ വിഷയത്തെ ഇനിമേൽ ഞങ്ങൾക്ക് അനുവദിക്കാൻ കഴിയില്ല എന്നും,, അതിന്റെ പ്രത്യാഖാതങ്ങൾ സഹിക്കാൻ ഞങ്ങൾ തയ്യാറാണ് എന്നുമാണ്.. അത് സഹനത്തിന്റെ അവസ്സാന വാക്കാണ്... അല്ലാതെ തങ്ങൾക്കുവേണ്ടി പൊരുതുന്ന സൈനികരെ ബലിനൽകി നേടുന്ന സുഖം എന്നല്ല.. യുദ്ധത്തിന് തയ്യാറാകുന്നത് രാജ്യമാണ്.... സൈന്യം മാത്രമല്ല... ഈ തിരിച്ചറിവുള്ളവർ യുദ്ധം വിജയിച്ചു തന്നെ വരും.. നമ്മുടെ രാജ്യം നമുക്ക് ഒരു നഷ്ട്ടവുമില്ലാതെ ശത്രുവിനെ ഇല്ലായ്‌മചെയ്യും... തീർച്ച...

[Rajesh Puliyanethu
 Advocate, Haripad]

Tuesday, 12 December 2017

ഗാന്ധിയെ തിരയുന്നവരേ...


     'മഹാത്മാഗാന്ധി' എവിടെപ്പോയി സാറേ??? ഒരു കൊച്ചു കുട്ടി നിഷ്കളങ്കമായി ചോദിച്ചു... സാറ് പറഞ്ഞു 'മഹാത്മാഗാന്ധി ഈ ലോകത്തു നിന്നും ഇല്ലാതായിപ്പോയി'...''അദ്ദേഹം വിഘടിച്ചു മരിച്ചു പോയി,, അദ്ദേഹം മരിച്ചു വിഘടിച്ചു പോയി''
     അതെന്താ സാറേ അങ്ങനെ???

     കുഞ്ഞേ,, ഭാരതം എന്ന വലിയ രാജ്യത്തിന്റെ മണ്ണും,, സംസ്കാരവും,, ജനതയും,, താൻ വിശ്വസ്സിച്ച പ്രസ്ഥാനവും ഒരിക്കലും വിഘടിക്കരുതെന്ന് ആഗ്രഹിച്ച് ഒരായുസ്സു മുഴുവൻ പ്രവർത്തിച്ച ആളായിരുന്നു അദ്ദേഹം... പക്ഷെ അതെല്ലാം വിഘടിച്ചു മാറുന്നത് കണ്ടു നിന്നപ്പോൾത്തന്നെ മഹാത്മാഗാന്ധി മരിച്ചിരുന്നു.. അങ്ങനെ ജീവൻ വെടിയും മുൻപേ മഹാത്മാഗാന്ധി ഇല്ലാതായി.... നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയുണ്ടകളേറ്റപ്പോൾ ആ ശരീരവും മരിച്ചു പോയി.... മരണശേഷം നൂറുകണക്കിനു പേജുകളിൽ അദ്ദേഹത്തിനെതിരെ കുറ്റപത്രം ചമക്കപ്പെട്ടപ്പോൾ അദ്ദേഹത്തോടൊപ്പം ചേർക്കപ്പെട്ട ''മഹാത്മ'' യും മാഞ്ഞു പോയി... നെഹ്രുവും കുടുംബവും പേരിലെ 'ഗാന്ധി' യെ സ്വന്തമാക്കിയപ്പോൾ 'ഗാന്ധി' എന്ന പേരും അദ്ദേഹത്തിനു നഷ്ടമായി... ''മഹാത്മാഗാന്ധി'' എന്ന വിളിപ്പേരിൽ
''മോഹൻ ദാസ് കരംചന്ദ് ഗാന്ധി'' എന്ന ജന്മ നാമം മുങ്ങി മരിച്ചു പോയി... രാഷ്ട്രപിതാവായി ഒദ്യോഗികമായി അംഗീകരിക്കാൻ കഴിയില്ല എന്ന് രണ്ടാം
യു പി എ സർക്കാർ പ്രഖ്യാപിച്ചതു കൂടി രാഷ്ട്രപിതാവെന്ന സങ്കൽപ്പവും ഇല്ലാതായി.... അങ്ങനെ മഹാത്മാഗാന്ധി പരിപൂർണ്ണമായും ഇല്ലാതായിരിക്കുന്നു കുഞ്ഞേ... നിനക്കദ്ദേഹത്തെ ഇന്നെങ്ങും തന്നെ കണ്ടെത്താൻ കഴിയില്ല... ''വഴിവക്കിൽ വടികുത്തി നിൽക്കുന്ന ശിലാരൂപമായല്ലാതെ''...!!

[Rajesh Puliyanethu
 Advocate, Haripad]

Sunday, 2 April 2017

ആധുനികം,, പുരാതനം.....


     മനുഷ്യൻ ആധുനിക കാലത്ത് മാത്രം ജീവിക്കുന്നവനാണ്... പുരാതന കാലത്ത് ഒരുവനും ജീവിച്ചിട്ടില്ല... പൂർവ്വകാലത്തു ജീവിച്ചവർ എല്ലാം മരിച്ചവരാണ്... ജീവിത സൗകര്യങ്ങൾ മാറ്റി നിർമ്മിച്ചതു മാത്രമാണ് പുരാതവും, ആധുനികവും എന്ന വേർതിരിവിന് അടിസ്ഥാനം... തനിക്ക് സമ്മതിച്ചു തരാൻ ബുദ്ധിമുട്ടുള്ള ഒന്നിനെതിരെ ഉയർത്തുന്ന പ്രതിരോധ മാർഗ്ഗമാണ് പലപ്പോഴും '' ഈ നൂറ്റാണ്ടിലാണോ ഇതൊക്കെ?'' എന്ന ചോദ്യം...! പക്ഷെ ചിന്താഗതികൾക്കും,, വിശ്വാസങ്ങൾക്കും,, ആശയങ്ങൾക്കും,, പ്രതിഭാസ്സങ്ങൾക്കും,, അനുഭവങ്ങൾക്കും എല്ലാക്കാലത്തും സമാനതകളുണ്ട്..!! ഇതിനെല്ലാം തന്നെ എല്ലാക്കാലവും വിരുദ്ധ ചേരികളുമുണ്ട്... 

''ആധുനികമെന്നും പുരാതനമെന്നും നിർവ്വചിക്കപ്പെടുന്ന വിരുദ്ധ സമീപനങ്ങളുടെ തനിയാവർത്തനമാണ് കാലാകാലങ്ങളിൽ സംഭവിക്കുന്നത്...''  

 [Rajesh Puliyanethu
  Advocate, Haripad]

Saturday, 24 December 2016

മദ്യത്തെയും പാപിയാക്കിയ മൊബൈൽ ഫോൺ!!!

ഒരിക്കൽ മദ്യം പാപിയായി ദൈവസന്നിധിയിലെത്തി... മദ്യത്തെ ശിക്ഷിക്കാൻ ദൈവം തീരുമാനിച്ചു... മദ്യം ചോദിച്ചു... തമ്പുരാനെ അങ്ങുണ്ടായ കാലം മുതൽ ഞാനുണ്ട്.... പിന്നെ ഇപ്പോൾ മാത്രം ശിക്ഷിക്കാൻ കാരണമെന്ത്?? ദൈവം പറഞ്ഞു; "" ജനങ്ങൾക്ക് ദോഷം ചെയ്യുന്ന സ്വഭാവം ഉണ്ടെങ്കിലും അതിലും ചില നന്മ പ്രവർത്തികളുണ്ടെങ്കിൽ ഞാൻ ക്ഷമിക്കും"" അതാണ് നിന്നെ ഞാൻ ഇത്രയും കാലം ശിക്ഷിക്കാതിരുന്നത്...

മദ്യം പറഞ്ഞു;; ദൈവമേ,, ഞാൻ പഴയതുപോലെതന്നെ ഗുണവും ദോഷവും ഇപ്പോളും ചെയ്യുന്നു....  

ദൈവം പറഞ്ഞു.... നീപറയുന്ന ഗുണവും ദോഷവും ഒന്നു വിവരിക്കാമോ?? 

ഞാൻ ചെയ്യുന്ന ഗുണവും ദോഷവും അങ്ങേക്ക് അറിവുള്ളതല്ലേ... എന്നെ കുടിക്കുന്നവർക്ക് ഞാൻ റിലാക്സേഷൻ നൽകും,, സൗഹൃദങ്ങളെ കൂട്ടി ഉറപ്പിക്കും,, സുഹൃത്തുക്കൾ തമ്മിൽ മനസുതുറന്നു സംസാരിക്കാനുള്ള അവസ്സരം ഞാൻ ഉണ്ടാക്കും,, എന്നെ ഒന്നിച്ചിരുന്നു സേവിക്കുന്നവർക്കിടയിൽ മാനസ്സിക സംഘർഷങ്ങൾ കുറക്കും... ഇങ്ങനെ ചില ഗുണങ്ങളാണ് ഞാൻ ചെയ്യുന്നത്...

അപ്പോൾ ദോഷങ്ങളോ??

ഞാൻ ലിവറിനെ കാർന്നുതിന്നും... പാൻക്രിയാസിനെ നശിപ്പിക്കും... ഒരുവനെ രോഗിയാക്കും.. അവന്റെ ധനത്തെ നശിപ്പിക്കും,, കുടുംബബന്ധം തകർക്കും,, ചിലപ്പോഴൊക്കെ അവനു മാനഹാനിയും കൊടുക്കും... ഇങ്ങനെ ചില ദോഷങ്ങളാണ് ഞാൻ ചെയ്യുന്നത്...

ശരി,, നീ വരൂ... ദൈവം മദ്യത്തെ വിളിച്ചു ഒരു കാഴ്ച കാണിച്ചു കൊടുത്തു ... നാലു സുഹൃത്തുക്കൾ മദ്യപിക്കാൻ തയാറെടുക്കുന്നു... അവർ മദ്യം ഗ്ലാസ്സുകളിലേക്ക് പകർന്നു... ഒന്നിച്ചു ചേർന്ന് ചിയേർസ് പറഞ്ഞു... ഒന്നു നുണഞ്ഞു താഴെവെച്ചു.. മൊബൈൽ ഫോൺ കൈയ്യിലെടുത്തു... അവർ ആ മദ്യപാന പരിപാടി പൂർത്തീകരിക്കുന്നതുവരെ ദൈവവും, മദ്യവും ആ കാഴ്ച നോക്കി നിന്നു.... ഒരാൾ മറ്റാരോടോ ചാറ്റുകയാണ്... മറ്റൊരാൾ ഗെയിം കളിക്കുന്നു... മൂന്നാമൻ ഫെയിസ് ബുക്കിലാണ്.... നാലാമൻ വാട്ട്സ് ആപ്പിലും... അവർ പിരിയുന്നതിനിടയിൽ ഉണ്ടായ ശബ്ദം എന്നത് "" ഒന്നൂടോഴിക്കടാ"" എന്നത് മാത്രമായിരുന്നു... 

ഇപ്പോൾ മനസ്സിലായോ ഞാൻ എന്തുകൊണ്ടാണ് നിന്നെ ശിക്ഷിക്കാൻ പോകുന്നതെന്ന്?? ഈ സുഹൃത്തുക്കൾക്ക് നിന്റെ ഗുണമെന്ന് നീ തന്നെ അവകാശപ്പെടുന്ന എന്തെങ്കിലും ഗുണം ലഭിച്ചോ?? എന്നാൽ നിന്നെ കൊണ്ടുള്ള ദോഷങ്ങൾ ഒന്നൊഴിയാതെ കിട്ടുന്നുമുണ്ടല്ലോ?? ഇതല്ലേ ഇന്നത്തെ നിന്റെ ഉപയോഗത്തിലെ മുഴുവൻ സീൻ??  ""സോഷ്യൽ ലൂബ്രിക്കൻറ്"" എന്ന നിന്റെ ഗുണം നിനക്ക് നഷ്ടപ്പെട്ടിരിക്കുന്നു.. നിന്റെ ആ മേന്മയെ മൊബൈൽ ഫോൺ നശിപ്പിച്ചു... നീ ഇന്ന് ദോഷങ്ങൾ മാത്രമുള്ളവനാണ്.... 

ഇത്രയും കാലം ഇങ്ങനൊരുപണി തനിക്കു കിട്ടിയിട്ടില്ല... അതിനും ഒരു മൊബൈൽ ഫോൺ വരേണ്ടി വന്നു... മദ്യം വിലപിച്ചു....   

[Rajesh Puliyanethu
 Advocate, Haripad]

Tuesday, 13 December 2016

ദേശീയ ഗാനം,, സിനിമ ശാലകളിൽ...!!


     ഏതൊന്നിനെയും കണ്ണുമടച്ചു എതിർത്താൽ വിപ്ലവമാണ് എന്ന് കരുതുന്ന ചിലരുണ്ട്... പ്രത്യേകിച്ചു നാളിതുവരെ നല്ലതെന്നു പറഞ്ഞു കേട്ടതിനെ എല്ലാം... സംസ്ക്കാരം, ദേശീയത, രാജ്യസ്നേഹം ഇവയെയെല്ലാം മനഃപൂർവ്വം എതിർ ചേരിയിൽ നിർത്തി പുലഭ്യം പറയാനുള്ള പ്രവണത... എന്തിനുവേണ്ടിയാണ് ഇപ്രകാരം ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.. വന്ദേമാതരത്തെ ചില മുസ്ളീം സംഘടനകൾ എതിർത്തതോടെ ദേശീയമായി കരുതിയിരുന്നതിനെയെല്ലാം എതിർക്കുന്നവർ ഇസ്ളാം ജനതയെ പ്രീണിപ്പിക്കാനാണ് അപ്രകാരം ചെയ്യുന്നതെന്ന് ചിലർ ആരോപിക്കുന്നു... ഈ ആരോപണത്തെ പരസ്യമായി എതിർക്കേണ്ടത് ഇസ്ളാം ജനതയാണ്... ദേശീയതയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ തങ്ങളുടെ പിന്തുണ ലഭിക്കില്ല എന്നവർ ഉച്ചത്തിൽ പ്രഖ്യാപിക്കണം..... 

     ഇപ്പോഴത്തെ ചർച്ചാവിഷയം ദേശീയ ഗാനത്തെ ബന്ധപ്പെടുത്തിയാണ്... സുപ്രീം കോടതി സിനിമാ ശാലകളിൽ ദേശീയഗാനം നിര്ബന്ധമാക്കിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്... ദേശീയഗാനം ആലപിക്കണം എന്ന ഉത്തരവ് ഉണ്ടായ സ്ഥിതിക്ക് അത് പാലിക്കുക എന്നതാണ് മാന്യത....  സിനിമ ശാലകളിൽ ദേശീയ ഗാനം കേട്ടാൽ എന്ത് ദേശസ്നേഹമാണ് ഉണ്ടാകുന്നതെന്ന ചോദ്യമല്ല പ്രധാനം... ഒരു പാട്ടോ കൊടിയോ ഒന്നും നമ്മിൽ ദേശസ്നേഹം വളർത്തില്ല എന്നുതന്നെ കരുതിക്കോളൂ...! പക്ഷെ അതിനെയെല്ലാം ദേശീയതയുടെ ചിഹ്നങ്ങളായി കാണുമ്പോൾ ബഹുമാനിക്കപ്പെടേണ്ടവയാകുന്നു... ദേശീയതയുടെ ചിഹ്നങ്ങളെ ബഹുമാനിക്കുമ്പോൾ അതുവഴി നാം നമ്മുടെ രാജ്യത്തെയും അതിന്റെ പരമാധികാരത്തെയുമാണ് ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത്... പരമാധികാരത്തെ ബലപ്രയോഗത്താൽ പോലും അംഗീകരിപ്പിക്കണം.. രാജ്യത്തിന്റെ പരമാധികാരത്തെ അംഗീകരിക്കുന്നതിൽ നിന്നുമുള്ള സ്വാതന്ത്ര്യം തേടൽ സ്വാതന്ത്യം തേടലല്ല.. മറിച്ചു് ദുഃസ്വാതന്ത്ര്യത്തിനുള്ള ദുർവാശിയാണ്..... 

     ബഹുമാനം ഹൃദയത്തിലാണ് ഉണ്ടാകേണ്ടത്, അത് പ്രകടിപ്പിക്കേണ്ടതല്ല എന്ന വാദഗതിക്കാരുമുണ്ട്... പക്ഷെ ഭൗതീക തലത്തിൽ അതിനു പരിമിതികളുണ്ട്... ഹൃദയത്തിൽ ബഹുമാനമുണ്ടെങ്കിലും ബഹുമാനത്തിന്റേതെന്നു പൊതുസമൂഹം അംഗീകരിക്കപ്പെടുന്ന പ്രവർത്തികളെ ഒഴിവാക്കിയാൽ ബഹുമാനിക്കപ്പെടേണ്ട ഒന്ന് ബഹുമാനിക്കപ്പെടുന്നതായി പൊതുസമൂഹത്തിന് തോന്നില്ല... അത് പ്രകടമായ അനാദരവായി ചിത്രീകരിക്കപ്പെടും...അതനുവദിച്ചുകൂടാ.. അതിനാലാണ് ദേശീയഗാനം ആലപിക്കുമ്പോൾ എഴുനേറ്റു നിൽക്കണം എന്ന് പറയുന്നത്....

     ബഹുമാനിക്കപ്പെടേണ്ട ചിലതൊക്കെ ഉണ്ട് എന്ന് സമൂഹം പരക്കെപ്പറയുന്നു... നമ്മുടെ രാജ്യത്തെ,, ഭരണഘടനയെ,, നിയമവ്യവസ്ഥിതിയെ,, ദേശീയ പതാകയെ,, ദേശീയഗാനത്തെ,, വിശ്വസ്സിച്ചില്ല എങ്കിൽപ്പോലും മതഗ്രന്ഥങ്ങളെ,, ഗുരുക്കന്മാരെ,, ഭരണാധികാരികളെ,, മുതിർന്നവരെ,, മൃതശരീരത്തെ അങ്ങനെ പലതിനെയും നാം ബഹുമാനത്തിന്റേതായ ചിഹ്നങ്ങൾ കാട്ടിത്തന്നെ ബഹുമാനിക്കണം... അതിന് ഓരോന്നിനോടും അതാതിനർഹമായത് എന്ന് പൊതുസമൂഹം അംഗീകരിക്കപ്പെടുന്ന രീതിയിൽത്തന്നെ പ്രകടിപ്പിക്കുന്നതിന് നമ്മൾ ബാധ്യസ്ഥരാണ്.... അതാണ് സിനിമാ ശാലകളിൽ സുപ്രീം കോടതി ദേശീയഗാനം നിർബന്ധമായും ആലപിക്കണം എന്ന ഉത്തരവ് വന്ന സ്ഥിതിക്ക് അത് പാലിക്കുകയാണ് മാന്യത എന്ന് പറഞ്ഞത്... കാരണം ഇവിടെ ദേശീയഗാനാലാപനം വേണ്ട എന്ന രീതിയിൽ ദേശീയഗാനത്തെ തിരസ്ക്കരിച്ചാൽ അത് പലവിധത്തിൽ ദേശീയഗാനത്തെ അപമാനിക്കുന്ന ഫലം ഉണ്ടാക്കും.... 

     ഏതെങ്കിലും ഒരു പാർട്ടിയുടെയോ, മതത്തിന്റെയോ, വിഭാഗത്തിന്റെയോ, മാത്രം സ്വന്തമല്ലാത്ത; എല്ലാവരുടെയും സ്വന്തവും, രാജ്യത്തിന്റെ അന്തസ്സിന്റെ പ്രതീകമെന്നു കരുതുകയും ചെയ്യുന്ന ദേശീയഗാനത്തെച്ചൊല്ലി ഇത്രയേറെ വിവാദങ്ങൾക്കു കാരണമുണ്ടോ!?  അവസ്സരമേതും ആകട്ടെ.... അമ്പത്തിരണ്ട് സെക്കൻഡ് സമയം രാജ്യത്തിനു വേണ്ടിയുള്ള പ്രാർഥന ആണന്നുകരുതി നമുക്കു നിൽക്കാം... ദേശീയഗാനം മുഴങ്ങുമ്പോളെല്ലാം.... 

[Rajesh Puliyanethu
 Advocate, Haripad]

Sunday, 4 December 2016

'വിധി' ഒരു സ്വാതന്ത്ര്യവും, വിശ്വാസ്സവുമാണ്....!!

'വിധി' എന്ന് പറയുന്നത് ഒരു വിശ്വാസ്സവും, സ്വാതന്ത്ര്യവുമാണ്.. എന്തു സംഭവിക്കുന്നോ അതാണ് വിധി എന്നും,, സംഭവിക്കുന്നതെല്ലാം മുൻ നിശ്ചയപ്രകാരമാണെന്നും വിശ്വസ്സിക്കാനുള്ള രണ്ടു കൂട്ടരുടെ സ്വാതന്ത്ര്യം.... 

[Rajesh Puliyanethu
 Advocate, Haripad]

Wednesday, 2 December 2015

ബാല്യം കൊണ്ട് അനാഥനായ യൗവനത്തിലെ തീവ്രവാദി!!!!!!!!

ഒരു ക്ലാസ്സിൽ സമർഥനായ ഒരു കുട്ടിയുണ്ടായിരുന്നു... ഒരുപാട് ആശയങ്ങളും,, സൌഹ്രുദങ്ങളും, നന്മയും, ഭക്തിയും, ഭയവും, ആരോഗ്യവും, ഊർജ്ജവും  ഒക്കെയുള്ള സുന്ദരനായ ഒരു കുട്ടി... ആ കുട്ടിയെ എല്ലാവർക്കും വേണമായിരുന്നു... അവനിൽ അവകാശങ്ങൾ എല്ലാവർക്കും ഉന്നയിക്കണമായിരുന്നു!! അവനിലെ നന്മയും ഊർജ്ജവും ഞങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ഓരോരുത്തരും വാദിച്ചു... അവനെ സ്വന്തമാക്കി എന്റേതെന്നു മാത്രം പറയാനും,, തനിക്കുമാത്രം അവനോടുള്ള സമീപനമാണ് ശരി എന്ന് സ്ഥാപിക്കാനും എല്ലാവരും മത്സ്സരിച്ചു.... മൽസ്സരം കടുത്ത്‌ യുദ്ധത്തോളമെത്തി........!!  

ക്ലാസ്സ്മുറിക്കുള്ളിലെ സംഘർഷം വളരുമെന്നും, അത് വിദ്യാലയത്തെത്തന്നെ നശിപ്പിക്കുമോ എന്നും ധിഷണാശാലികളായ അദ്ധ്യാപകർ ഭയപ്പെട്ടു... അവർ സമരസ്സപ്പെട്ടു മുൻപോട്ടു പോകാൻ കുട്ടികളെ ഉപദേശിച്ചു... ചിലർ അതുൾക്കൊണ്ടു....  എന്നാൽ ഭൂരിഭാഗവും ആ ഉപദേശങ്ങളെ ചെവിക്കൊണ്ടില്ല... സമർഥനായ ആ കുട്ടിയോടുള്ള അഭിനിവേശം ചിലരിൽ ഭ്രാന്തുതന്നെ സ്രിഷ്ട്ടിക്കുമെന്ന അവസ്ഥ വന്നു... അദ്ധ്യാപകർ തങ്ങളുടെ സമീപനങ്ങളിൽത്തന്നെ മാറ്റങ്ങൾ വരുത്തുവാൻ തീരുമാനിച്ചു... അവർ ചിന്തിച്ചു; ഈ കുട്ടിക്ക് മറ്റുള്ളവർക്കിടയിൽ ഉള്ള സ്വാധീനമാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം... അവർ ആ കുട്ടിയെ തള്ളിപ്പറയാൻ തുടങ്ങി... അവനുമായുള്ള അമിതചങ്ങാത്തം ദോഷമേ ചെയ്യൂ എന്നവർ മറ്റു കുട്ടികളെ ഉപദേശിച്ചു... അവനെ പരമാവധി ഒറ്റപ്പെടുത്താൻ ശ്രമിച്ചു... അപ്പോഴും അവർക്കറിയാമായിരുന്നു അവനെ മറ്റു കുട്ടികളിൽ നിന്നും അകറ്റുക സാദ്ധ്യമല്ല എന്ന്.. മാത്രമല്ല ഈ അധ്യാപകരിൽ പലരും തന്നെ അവനെ ആരാധിക്കുകയും, സ്നേഹിക്കുകയും, പ്രണയിക്കുന്നു പോലുമോ ഉണ്ടായിരുന്നു.... 

അധ്യാപകരുടെ ഈ സമീപനങ്ങളിൽ ചില സ്വീകാര്യതകൾ ലഭിച്ചു തുടങ്ങി... മറ്റ് അദ്ധ്യാപകർ അതിനെ അനുകരിച്ചു... ചിലർ തങ്ങളുടെ വിദ്യാര്ധികൾക്ക് ആ കുട്ടിയോട് യാതൊരു അടുപ്പവും പാടില്ല എന്ന് നിഷ്ക്കര്ഷിച്ചു..... അവർ അവനെ ക്ലാസ്സിൽ നിന്നുതന്നെ പുറത്താക്കി... പ്രഗൽഭരായ അദ്ധ്യാപകരല്ലേ,, അവർ പറയുന്നതാണ് ശരി എന്ന് പലകുട്ടികളും കരുതി.... തങ്ങളെ നല്ലവരെന്നു പറയിപ്പിക്കണമെങ്കിൽ അദ്ധ്യാപകരോടൊപ്പം നിൽക്കണമെന്ന് അവർ കരുതി,, അപ്പോഴും അവരിൽ പലരും അവനെ സ്നേഹിക്കുകയായിരുന്നു...! 

മറ്റു കുട്ടികൾക്കിടയിൽ ഇത്രയധികം സ്വാധീനമുള്ള, നന്മയുള്ള ഈ കുട്ടിയെ പുറത്തുനിർത്തുന്നത് തെറ്റാണ് എന്ന് പല അദ്ധ്യാപകർക്കും തിരിച്ചറിവ് ഉണ്ടായിരുന്നെങ്കിലും പലരും അത് പ്രകടിപ്പിച്ചില്ല... പ്രകടിപ്പിച്ച ചിലർ ഒറ്റപ്പെടുകയും ചെയ്തു.... ദയനീയമെന്നു പറയട്ടെ ആ കുട്ടിയുടെ സ്ഥാനം സ്ഥിരമായി ക്ലാസ്സിനു പുറത്തായി... 

പുറത്ത് അനാഥമായി അലഞ്ഞുതിരിഞ്ഞ അവനെ സ്വീകരിക്കാനും പലരും ഉണ്ടായിരുന്നു... അവരിൽ പലരും അവനെ ഭ്രാന്തമായി സ്നേഹിച്ചു... ക്ലാസ് മുറികൾക്കുള്ളിൽ ഇത്രയധികം സ്വാധീനം ചെലുത്താൻ കഴിഞ്ഞവനെ തങ്ങളുടെ കൂടെ നിർത്തണമെന്ന് ചില കുശാഗ്ര ബുദ്ധികൾ ചിന്തിച്ചു... അവനോട് മറ്റു കുട്ടികൾക്കുള്ള സ്നേഹത്തെ ചൂഷണം ചെയ്യണമെന്ന് ചിലർ കരുതി... ചിലർ തോളിൽ കൈയ്യിട്ട് അവനെ കൂട്ടിക്കൊണ്ടുപോയി... ചിലർ പിടിച്ചു വലിച്ചു കൊണ്ടുപോയി.... 'ധിഷണാശാലികൾ' എന്ന് സ്വയം അഹങ്കരിച്ച അദ്ധ്യാപകർ കൽപ്പിച്ചു നല്കിയ അനാഥത്വം അവനെ ഇരുട്ടിന്റെ ശക്ത്തികളുടെ കൂട്ടുകാരനാക്കി... അവനിലെ നന്മ നശിച്ചില്ലെങ്കിലും നന്മ നശിച്ചവരുടെ നാടകങ്ങളിൽ അവൻ കഥാപാത്രമായി വേഷമിട്ടു.... പ്രവർത്തികളിൽ മൂകസാക്ഷിയായി....

അവന്റെ പേരുപോലും ചോദിക്കരുത്,, അവനുമായുള്ള ചങ്ങാത്തം ഗുണം ചെയ്യില്ല,, അവന് ഈ ക്ലാസ് മുറിയിൽ ഇടം നൽകരുത്,, എന്നൊക്കെ വിളിച്ചു പറഞ്ഞുകൊണ്ട് അവന് അനാഥത്വവും,, ഇരുട്ടിലെ കൂട്ടുകാരെയും സമ്മാനിച്ചത്‌ ഒരു കൂട്ടം അദ്ധ്യാപകരാണ്...അതുവഴി അവൻ ആരുടെയൊക്കെയോ ആയുധമായി,, ചിലരുടെ വേഷമായി,, പലരുടെയും വരുതിയിലുള്ള ദുഷ്ട്ട ഭൂതമായി... പകരം അവനിലെ നന്മയെ പുറത്തെടുത്ത് അവന്റെ കൂട്ടുകാർക്കു മുൻപിൽ വിതറി അവനോടുള്ള അഭിനിവേശം ആകാം പക്ഷെ അതിനു വേണ്ടി ഒരു തിന്മയും ചെയ്യരുത്;; എന്ന് ഉപദേശിച്ച് ആ ക്ലാസ്സ് മുറിയിൽ ഒരിടം അവനും നൽകിയിരുന്നെങ്കിൽ; തീർച്ചയായും, മിടുക്കനായി,, പുഞ്ചിരി പോഴിക്കുന്നവനായി,, മറ്റുള്ളവർക്ക് പുഞ്ചിരിക്ക് കാരണമായി അവൻ ഈ ലോകം മുഴുവൻ നിറഞ്ഞു നിന്നെനേം.... ഇത് ഒരു പരിപൂർണ്ണ പരാജയത്തിന്റെ കഥയാണ്‌... അദ്ധ്യാപകരുടെ പരാജയത്തിന്റെ കഥ.. ഈ പരാജയത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒരദ്ധ്യാപനും ഒഴിഞ്ഞുമാറാൻ കഴിയില്ല... 

ഈ കുട്ടിയെ എല്ലാവരും അറിയും.... അവന്റെ പേരാണ് ""മതം"" !!!!!!  


[Rajesh Puliyanethu
 Advocate, Haripad]