Sunday 20 December 2020

ശ്രീ രാമൻ കേരളത്തിന് മാത്രം അനഭിമതനോ!!?? ജയ് ശ്രീ റാം..

 

ഭാരതത്തിൻ്റെ തുടിപ്പുകൾ ആരംഭിക്കുന്ന നിമിഷം മുതൽ ഒപ്പം ഉണ്ടായ ശബ്ദമാണ് 'ജയ് ശ്രീ റാം'... ഈ ശബ്ദമില്ലാതെ സ്വതന്ത്രത്തിനു മുൻപോ പിൻപോ ഒരിന്ത്യയില്ല എന്നതാണ് സത്യം... ആര്യ- ദ്രാവിഡകാല സംഘർഷ ചരിത്ര കാല കോലാഹലങ്ങളിലേക്ക് ഇറക്കി നിർത്തി ചരിത്രാതീതകാലരാമൻ്റെ മന്ത്രധ്വനികളെ ഇല്ലാതാക്കാമെന്നും ആരും കരുതുകയും വേണ്ട...

ശ്രീ രാമചന്ദ്രൻ ഭാരതീയന് എന്നും ദൈവവും,, വീരപുരുഷനും,, നീതി- ന്യായത്തിൻ്റെ പ്രതീകവും,, പ്രണയത്തിൻ്റെയും- ദാമ്പത്യത്തിൻ്റെയും ചിഹ്നവും ഒക്കെയാണ്... ''രാമരാജ്യം'' എന്നത് ഒരു മഹത്തായ സങ്കല്പവുമാണ്... സർവ്വ സൗഭാഗ്യങ്ങളും ഐശ്വര്യങ്ങളും നിറഞ്ഞ,, നീതിസമ്പുഷ്ടമായ ഒരു ഭരണക്രമത്തിൻ്റെ പ്രതീകം... എല്ലാക്കാലത്തെയും മനുഷ്യർക്ക് പ്രതീക്ഷയുടെ ഒരു ലോകം... ആ ലോകം രാമനുമായി ചേർത്തുവെച്ച് സ്വപ്നം കണ്ടത് മര്യാദാ പുരുഷോത്തമനായിരുന്ന രാമൻ്റെ സ്വഭാവ ചരിത്രത്തെക്കുറിച്ചു മനസ്സിലാക്കിയതു കൊണ്ടു കൂടിയായിരുന്നു...

ഭാരതത്തിൻ്റെ സമീപകാല ചരിത്രത്തിൽ വരെ രാമനാമത്തിന് സ്വകാര്യത മാത്രമേ ഉണ്ടായിരുന്നുള്ളൂ... ബാബറി മസ്ജിദ് പൊളിച്ചുമാറ്റി അവിടെ രാമക്ഷേത്രം ഉയരണമെന്ന ആവശ്യം RSS മുൻപോട്ടു വെച്ചപ്പോൾ മാത്രമാണ് ശ്രീരാമന് കോൺഗ്രസ്സ് ഉൾപ്പെടെ ചില രാഷ്ട്രീയ ചേരികൾ ഭ്രഷ്ട് കല്പിച്ചു തുടങ്ങിയത്... അത് തീർച്ചയായും ബാബറി മസ്ജിദിനെ എടുത്തു പറഞ്ഞ് മുസ്ലീം ജനവിഭാഗത്തിൻ്റെ ഉള്ളിൽ സ്പർദ്ധ നിലനിർത്തി രാഷ്ടീയ ലാഭം കൊയ്യുന്നതിനുള്ള നീചതന്ത്രത്തിൻ്റെ ഭാഗമായിരുന്നു... പിന്നീടു ഭാരതം കണ്ടത് രാഷ്ട്രീയ ശ്രീരാമനെയായിരുന്നു... രാമക്ഷേത്ര നിർമ്മാണ ആവശ്യത്തെ ഉയർത്തിക്കാട്ടിയ സംഘപരിവാർ പ്രസ്ഥാനങ്ങളും, ബി. ജെ. പിയും രാഷ്ട്രീയമായി ഇന്ത്യയിൽ ശക്തി പ്രാപിക്കുന്നതു കണ്ടു നിന്ന കോൺഗ്രസ്സും, അനുചര പ്രസ്ഥാനങ്ങളും നിർമ്മിച്ചതായിരുന്നു ആ 'രാഷ്ട്രീയ ശ്രീരാമൻ'... ഹിന്ദുത്വ താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ബി. ജെ. പി യെ പ്രതിരോധിക്കാൻ മുസ്ലിമുകളെ മുന്നിൽ നിർത്തി ന്യൂനപക്ഷ ചേരി നിർമ്മിക്കാൻ ശ്രമിച്ച രാഷട്രീയ പ്രസ്ഥാനങ്ങളുടെ തെറ്റായ നടപടിയായിരുന്നു അതെന്ന് നമുക്ക് കാണാൻ കഴിയും... യുഗങ്ങൾക്കു മുൻപു മുതൽ നിലനിന്നിരുന്നതെന്ന് വിശ്വസ്സിക്കുന്ന ആരാധ്യാ പുരുഷനായ ശ്രീ രാമനെ അതേ പ്രാധാന്യത്തോടെ ആരാധിച്ചു തുടരാനാണ് സംഘപരിവാർ പ്രസ്ഥാനങ്ങൾ ശ്രമിച്ചതെങ്കിൽ, ന്യൂനപക്ഷ പ്രീണനം എന്ന രാഷ്ട്രീയ ലാക്കോടെ ശ്രീരാമനെ വിമർശിച്ച് എതിർ ചേരിയിൽ നിർത്താനാണ് കോൺഗ്രസ്സും, പുരോഗമന പ്രസ്ഥാനങ്ങളെന്ന് സ്വയം പേരിട്ടു വിളിക്കുന്നവരും ശ്രമിച്ചത്... വിദേശ നിർമ്മിത ഉല്പന്നമായ കമ്യുണിസ്സത്തിന് ഭാരത പൈതൃകത്തിൻ്റെ ഭാഗമായ രാമനെ തിരസ്കരിക്കുക എളുപ്പമായിരുന്നെങ്കിൽ ഇന്ത്യൻ ഉല്പന്നമായ കോൺഗ്രസ്സ് രാഷ്ട്രീയ ലാക്കോടെ രാമനെ തള്ളിപ്പറഞ്ഞതായിരുന്നു ചരിത്രത്തോടു ചെയ്ത തെറ്റ്... അവിടെയെല്ലാം 'രാഷ്ട്രീയ ശ്രീരാമനെ' സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിച്ചവരാണ് തെറ്റുകാർ... മഹാത്മാഗാന്ധി ഉച്ചരിച്ചു വന്നിരുന്ന അതേ രാമമന്ത്രം തുടർന്നും ഉച്ചരിക്കുന്നതല്ല...

സമീപകാല രാഷ്ട്രീയ പ്രതിഭാസം മാത്രമാണ് രാമ മന്ത്രധ്വനികളോടുള്ള വിമർശനം എന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് സദാ രാമ മന്ത്രം മുഴക്കിയതിൻ്റെ പേരിലൊ, രാമരാജ്യം വരണമെന്ന് ഉത്ഘോഷിച്ചതിൻ്റെ പേരിലോ ഗാന്ധി ഒരിക്കൽ പോലും വിമർശിക്കപ്പെട്ടിട്ടില്ല എന്ന വസ്തുത... ഇന്നത്തെ അഭിനവ മതേതര കോലങ്ങൾ ചോദിക്കുന്നുണ്ട്... ഗാന്ധി വിളിച്ച രാമനാണോ ഇന്നത്തെ രാമൻ?? ഗാന്ധിയുടെ രാമനാണോ സംഘ പരിവാറിൻ്റെ രാമൻ...?? ഉത്തരം നിസ്സാരമാണ്... രാമൻ എന്ന ചിന്തയും പ്രതീകവും ആരംഭിച്ച കാലം മുതൽ തുടർന്നു വന്ന രാമനെയാണ് ഗാന്ധിജി ഉച്ചരിച്ചുകൊണ്ടിരുന്നത്... അതേ രാമൻ്റെ ശബ്ദമാണ് സംഘ പരിവാർ മുഴക്കുന്നത്... രാഷ്ട്രീയ നേട്ടം മുന്നിൽക്കണ്ട് മായാ സീത എന്ന പോലെ രാഷ്ട്രീയ രാമനെ സൃഷ്ടിച്ച് വിലപേശുന്നത് കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പ്രീണന രാഷ്ട്രീയക്കാരാണ്...

പ്രീണന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശ്രീ രാമമന്ത്രത്തെ വിമർശിക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്... ഇസ്ലാമിക തീവ്രവാദികൾ ഉയർത്തിയിരുന്ന മുദ്രാവാക്യങ്ങൾക്കുള്ള ഹിന്ദുത്വ രാഷട്രീയത്തിൻ്റെ മറു ശബ്ദമായി ശ്രീരാമ മന്ത്രത്തെക്കാണുന്നതു കൊണ്ടു കൂടിയാണത്... അവിടെയും രാഷട്രീയ ലാക്കോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ ലക്ഷ്യം പ്രീണനം മാത്രമാണ്... തീവ്രവാദ രാഷ്ട്രീയത്തിൻ്റെ മുദ്രാവാക്യങ്ങൾക്ക് എതിർശബ്ദമായി ഉയരുമ്പോഴല്ലേ രാമമന്ത്രം അസുര നിഗ്രഹകനായ ശ്രീരാമചന്ദ്രൻ്റെ നാമമാവുകയുള്ളൂ എന്ന് ഭാരതീയ മിത്രങ്ങളുടെ മറു ചോദ്യം ശരിയുമാണ്...

കുടിയേറ്റ മതങ്ങളുടേയും, പ്രസ്ഥാനങ്ങളുടെയും തീട്ടൂരങ്ങൾക്കു വഴങ്ങി ഭാരത പൈതൃകത്തിൻ്റെ നായകനായ ശ്രീ രാമചന്ദ്രൻ്റെ നാമം ഉറക്കെ വിളിക്കുന്നതിൽ നിന്നും പിൻതിരിയാൻ എന്തായാലും സംഘ ബന്ധുക്കൾ തയ്യാറല്ല എന്നതാണ് അഭിമാനകരം... കമ്യൂണിസ്സം പോലെയുള്ള വൈദേശിക ആശയങ്ങൾ കപട മതേതര ലേബൽ ഒട്ടിച്ചു വിപണിയിലിറക്കിയാൽ വിറ്റുപോകില്ല എന്ന് സാരം... ഭാരതീയനായ രാമൻ്റെ നാമം ഞങ്ങൾക്കു തോന്നുമ്പോഴൊക്കെ ഞങ്ങൾ ഉറക്കെത്തന്നെ വിളിക്കും...

പാലക്കാട് നഗരസഭ പിടിച്ചെടുത്തു കൊണ്ട് ബി ജെ പി പ്രവർത്തർ മഹാരാജ് ശിവജിയുടെ ചിത്രവും, ജയ് ശ്രീറാം എന്ന നാമവും ഉയർത്തിയത് തീർത്തും ഉചിതമായി... പോരാട്ട വിജയത്തിൻ്റെ നിമിഷത്തിൽ ചിന്തിക്കാൻ ശിവജി മഹാരാജിനോളം അനുയോജ്യൻ മറ്റാരുണ്ട്?? ഒരു ഭരണ സ്ഥാപനത്തിൽ 'ജയ് ശ്രീ റാം' എന്ന് മനസ്സിലെങ്കിലും ഉച്ചരിച്ചുകൊണ്ടു വേണം ഭരണകർത്താക്കൾ പ്രവേശിക്കാൻ... മാത്യകാ- ജനക്ഷേമ ഭരണത്തിൻ്റെ സാരാംശം ആ നാമത്തിൽ ഉൾക്കൊണ്ടിരിക്കുന്നു... ((കക്കാനും, മുക്കാനും പദ്ധതി ആലോചിച്ചു കൊണ്ട് ഭരിക്കാൻ കയറുന്നവർ വേണ്ട))

'ജലീൽ സർക്കാർ വാഹനത്തിൽ ഖുറാൻ കൊണ്ടുപോയത് കൊണ്ട് ഇതും ചെയ്താലെന്താ' എന്നൊന്നും ആരും ചോദിക്കരുത്... കാരണം ജലീൽ ചെയ്തതുപോലെ ഒരു തെറ്റിന് ആരും പകരം ചെയ്തതല്ല പാലക്കാട്ട് കണ്ടത്... ഉചിതമായ വിജയാഘോഷ പ്രകടനം മാത്രമായിരുന്നു അത്... കേരളത്തിലെയും ഓരോ ജനാധിപത്യ പോരാട്ടങ്ങൾക്കും ശേഷവും രാമമന്ത്ര ധ്വനികൾ ഉച്ചത്തിൽ ഉയരാൻ ഇടവരട്ടെ എന്ന് ആശംസിക്കുന്നു...

[Rajesh Puliyanethu

 Advocate, Haripad]




Sunday 6 December 2020

ബി ജെ പി ക്ക് വോട്ടു ചെയ്യൂ... ജനക്ഷേമ വികസ്സനത്തിൽ പങ്കാളിയാകൂ...

      തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി.. ശബ്ദപ്രചാരണത്തിന്റെ ഏതാനും മണിക്കൂറുകളും, നിശബ്ദ പ്രചാരണത്തിന്റെ ഒരു ദിവസ്സവും കടന്നാൽ നമ്മൾ ഓരോരുത്തരും പോളിംഗ് ബൂത്തിൽ എത്തുകയാണ്... ഓർക്കുക,, ഒരു വാർഡിന്റെ അല്ലെങ്കിൽ ഡിവിഷന്റെ പ്രതിനിധി എന്ന് പറയുന്നത് ഓരോ വ്യക്തിയേയും നേരിട്ടറിഞ്ഞു പ്രതിനിധീകരിക്കുന്ന ആളാണ്... നമ്മുടെ മുൻപിൽ വോട്ടു ചോദിച്ചു വരുന്ന വ്യക്തിക്കും, അവർ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിനും അവരുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളിൽക്കൂടിയും, സമീപനങ്ങളിൽക്കൂടിയും, നിലപാടുകളിൽക്കൂടിയും നമ്മുടെ മുൻപിൽ വോട്ടു ചോദിച്ചു വരുന്നതിന് അർഹത ഉണ്ടോ എന്നുകൂടി നമ്മൾ വിലയിരുത്തണം...

     ഭാരതീയ ജനതാപാർട്ടി ജനങ്ങളുടെ മുൻപിൽ വോട്ടു ചോദിച്ചു ചെല്ലുന്നത് ശ്രീ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ രാജ്യത്തു നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ്... ആ വികസ്സന പ്രവർത്തനങ്ങൾ ജനക്ഷേമത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു എന്ന് ആർക്കും നിസ്സംശയം പറയാം... രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ സംരക്ഷിച്ചു പിടിക്കുകയും, കള്ളപ്പണവും, കള്ളനോട്ടും ഇല്ലാതാകുമെന്നും പ്രഖ്യാപിച്ചു നടപ്പിലാക്കിയ നോട്ടു നിരോധനം വിമർശകർ പോലും രാജ്യത്തിനു ഗുണകരമായി എന്ന് അംഗീകരിച്ചു.. നോട്ടു നിരോധനത്തിന് നാലുവർഷങ്ങൾക്കിപ്പുറം വിമർശകർ പലരും വിവിധ കുറ്റകൃത്യങ്ങളിൽ ജയിലിൽ ആയി... മടിയിൽ ഘനമില്ലാത്ത സാധാരണക്കാരന് ഒരു രൂപപോലും നഷ്ടപ്പെട്ടില്ല... അതുവഴി രാജ്യസുരക്ഷക്ക്‌ ഭീഷണിയായി നിന്ന ഫണ്ടിംഗ് തടയാനും സർക്കാരിനു കഴിഞ്ഞു.. രാജ്യത്ത് അങ്ങോളമിങ്ങോളമായി ഒൻപതു കോടി ശൗചാലയങ്ങൾ സ്ഥാപിച്ചുകൊണ്ട് സമൂഹത്തിലെ ഇല്ലായ്മകളുടെ നടുവിൽ കഴിയുന്നവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിവർത്തിച്ചു നല്കി... ബി ജെ പി കക്കൂസ് രാഷ്ട്രീയം കളിക്കുന്നു എന്ന് പരഹിസ്സിച്ച പ്രതിപക്ഷം യഥാർഥത്തിൽ കഷ്ടത അനുഭവിക്കുന്ന സാധാരണക്കാരനെയാണ് പരിഹസിച്ചത്... ഉജ്ജ്വൽ യോജനയിൽക്കൂടി സാധാരണക്കാരന്റെ ഭവനങ്ങളിൽ ഗ്യാസ് അടുപ്പുകൾ എത്തിച്ചു... മോദിജിയുടെ ആഹ്വാനത്തെ ഉൾക്കൊണ്ട് രണ്ടു കോടിയോളം ജനങ്ങൾ ഗ്യാസ് സബ്‌സിഡി ഉപേക്ഷിച്ചു പ്രധാനമന്ത്രിയോടൊപ്പം നിന്നു... രാജ്യ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിച്ചു... ചൈനയോടും, പാകിസ്താനോടും കരുത്തിന്റെ ശബ്ദത്തിൽ പ്രതികരിച്ചുകൊണ്ട് രാജ്യത്തിന്റെ ശക്തിയും, ആത്മാഭിമാനവും ഉയർത്തിക്കാട്ടി... ലോകരാജ്യങ്ങളോട് നയപരമായ സൗഹൃദം സ്ഥാപിച്ചുകൊണ്ട് നയതന്ത്രപരമായി ഭാരതത്തെ ശക്തമാക്കി... ആർട്ടിക്കിൾ 370 റദ്ദു ചെയ്തുകൊണ്ട് അഖണ്ഡഭാരതം എന്ന ആശയത്തെ അന്വർത്ഥമാക്കി... ജി സ് ടി നടപ്പിലാക്കികൊണ്ട് നികുതി വരുമാനം വർദ്ധിപ്പിച്ചു... തൊഴിലുറപ്പു വേതനം ആയിരം രൂപയിൽ മുകളിലാക്കി നിജപ്പെടുത്തി... മുദ്രാ ലോണുകൾ വഴി അനേകം ചെറുപ്പക്കാർക്കും,, സംരംഭകർക്കും വ്യവസായ പദ്ധതികൾക്ക് വഴിതുറന്നു..  'ബേട്ടി ബചാവോ, ബേട്ടി പഠാവോ' എന്ന പദ്ധതിയിലൂടെ രാജ്യത്തെ പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കി... പ്രധാനമന്ത്രി ആവാസ് യോചനയിൽക്കൂടി രാജ്യത്തെ ഭവനരഹിതർക്ക് സ്വന്തമായി വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കി... രാജ്യത്ത് ആകമാനം ഒൻപതു കോടി വീടുകൾ ഇതിനോടകം തന്നെ പൂർത്തീകരിക്കപ്പെട്ടു... രാമക്ഷേത്രം എന്ന ഒരു ജനതയുടെ ആവശ്യത്തിന് തറക്കല്ലിട്ടു... മുത്തലാക്ക് നിരോധിച്ചു കൊണ്ട് മുസ്ളീം വനിതകളുടെ സാമൂഹിക- കുടുംബ ജീവിതത്തിന് കരുത്തു പകർന്നു... അതുവഴി മുഴുവൻ മുസ്ളീം സമുദായത്തിന്റെയും ക്ഷേമം ഉറപ്പുവരുത്തി... രാജ്യം കണ്ടത്തിലെ ഏറ്റവും ചുരുങ്ങിയ നിലയിൽ പണപ്പെരുപ്പം എത്തിക്കാൻ കഴിയുകയും അതുവഴി സാമ്പത്തിക രംഗത്തെ സുസ്ഥിരമാക്കാനും കഴിഞ്ഞു... സർജിക്കൽ സ്ട്രൈക്ക് പോലെയുള്ള ശക്തമായ നടപടികളിൽക്കൂടി ഭീകരപ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിട്ടു.. രാജ്യത്തു പതിനഞ്ചു പുതിയ AIIMS സ്ഥാപിച്ചു.. മുപ്പത്തി അഞ്ചു പുതിയ വിമാനത്താവളങ്ങൾ പ്രവർത്തനക്ഷമമാക്കി... ട്രാന്സ്ജെന്ഡേഴ്സ് ആക്ട് പാസ്സാക്കിക്കൊണ്ട് സമൂഹത്തിൽ ആരും ശ്രദ്ധിക്കാതെ പോയ വലിയ ഒരു വിഭാഗത്തിന് അഭിമാനവും പരിരക്ഷയും നൽകി... രണ്ടു ലക്ഷത്തോളം കിലോമീറ്ററുകൾ പുതിയ ഹൈ വേ യാഥാർഥ്യമായി... മോട്ടോർ വെഹിക്കിൾ നിയമങ്ങളിൽ കൊലോചിതമായ പരിഷ്‌ക്കാരങ്ങൾ കൊണ്ടുവന്ന് റോഡു സുരക്ഷ ഉറപ്പുവരുത്തി... നിലവാരം കൂടിയ ബുള്ളറ് പ്രൂഫ് കവചങ്ങൾ ഉൾപ്പടെ അത്യാധുനിക ആയുധങ്ങൾ നൽകി സേനയെയും നാടിനെയും ഒരുപോലെ സുരക്ഷിതമാക്കി... ഭാരതത്തിൽ പഠിച്ചിറങ്ങുന്ന  വിദ്യാർത്ഥിക്കും‌ ലോകത്തെ ഏതൊരു മികച്ച സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങുന്ന ഏതോരുവനോടും മൽസരിക്കാൻ കഴിയും വിധം വിദ്യാഭ്യാസ്സ രംഗം ഭാവനാ പൂർണ്ണമായി പരിഷ്കരിച്ചു...ഏഴു പുതിയ ഐഐടികൾ, ഐഐഎമ്മുകൾ സ്ഥാപിച്ചു വിദ്യാഭ്യാസ്സ രംഗത്ത് വിപ്ലവം സൃഷ്ടിച്ചു... കാർഷിക വിളകൾക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തിക്കൊണ്ട് വിളകൾ നശിച്ചു പോകുന്നതിന്റെ പേരിലെ കർഷക ആത്മഹത്യകൾ ഇല്ലാതാക്കി... എല്ലാ കർഷകർക്കും വർഷം തോറും 6000 രൂപാ വീതം ലഭ്യമാക്കുന്ന PM കിസാൻ പദ്ധതി നടപ്പിലാക്കി കർഷക വൃത്തിക്ക് മിനിമം വേദനം ഉറപ്പുവരുത്തി... ഇന്ത്യയെ ലോകത്തിലെ രണ്ടാമത്തെ സോളാർ ശക്തിയാക്കി... സ്റ്റീൽ,,  മൊബൈൽ ഫോൺ ഉൽപ്പാദനങ്ങളിൽ ലോകത്തിൽ രണ്ടാമത് സ്ഥാനം ഭാരതത്തിനു നേടാൻ കഴിഞ്ഞു... ലോകത്തിലെ നാലാമത്തെ വാഹന ഉത്പാദക രാജ്യമായി ഭാരതം മാറിയതോടെ ഓട്ടോ മൊബൈൽ രംഗത്തു നിന്നുള്ള നികുതി വരുമാനം കുത്തനെ ഉയർന്നു... പോസ്റ്റ് ഓഫീസുകളിൽ  ബാങ്കിങ് സംവിധാനങ്ങൾ കൂടി നടപ്പിലാക്കിയത് വഴി പോസ്റ്റൽ മേഖലയിലെ തൊഴിൽ നഷ്ടം,, വരുമാന നഷ്ടം എന്നിവ കുറക്കാനും സമൂഹത്തിലെ എല്ലാവർക്കും ബാങ്കിങ്ങ് സൗകര്യങ്ങൾ പരിചയപ്പെടുത്തുവാനും കഴിഞ്ഞു... ചിട്ടയായ സാമ്പത്തിക മാനേജ്മെൻ്റിൽക്കൂടി ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികളിൽ വൻ കുറവ് സാദ്ധ്യമാക്കി... രണ്ട് ലക്ഷം കോടി ഇന്ധന കടം അടച്ചു തീർത്തു... ലോകത്തിലെ ഏറ്റവും വലുതും മികച്ചതുമായ ആരോഗ്യ പദ്ധതി ആയുഷ്മാൻ ഭാരത് നടപ്പിലാക്കി സ്വകാര്യ ആശുതിപത്രികളിൽ പോലും സാധാരണക്കാരന് ചികിൽസാ സൗകര്യം ഉറപ്പുവരുത്തി.. മൊത്ത GDP യുടെ സ്ഥാനത്തിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്തു നിന്നും അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു... കോവിഡ് കാലത്തു മൂന്നു സാമ്പത്തിക ഉത്തേജന പാക്കുകളിൽക്കൂടി നാല്പതുലക്ഷം കോടിരൂപ പൊതു സാമ്പത്തിക രംഗത്തേക്ക് വിന്യസിച്ചു... മേക്ക് ഇൻ ഇന്ത്യ എന്ന മഹത്തായ പദ്ധതിയിൽക്കൂടി രാജ്യം വ്യവസ്സായിക, സാമ്പത്തിക മേഖലയിൽ സ്വയം പര്യാക്തമാകുകയും,, തൊഴിലവസ്സരങ്ങൾ വർദ്ധിക്കുകയും ചെയ്തു... 

     കഴിഞ്ഞ ആറുവർഷ കാലയളവിനുള്ളിൽ ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തു നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളിൽ ഏതാനും ചിലതു മാത്രമാണ് ഇവിടെ എടുത്തെഴുതാൻ കഴിഞ്ഞത്... 

     ബി ജെ പി യുടെ സ്ഥാനാർഥികൾ ജനങ്ങൾക്കു മുൻപിൽ വെയ്കുന്നത് ഈ വികസ്സന പ്രവർത്തനങ്ങളുടെയെല്ലാം ഗുണഫലം ഇവിടുത്തെ ഓരോ വ്യക്തിയിലേക്കും എത്തിച്ചിരിക്കും എന്ന ഉറപ്പാണ്... "ബി ജെ പി യെ ജയിപ്പിച്ചു വിട്ടിട്ട് അവർ എന്തു ചെയ്യാനാ" എന്ന് വർഷങ്ങൾക്ക് മുൻപ് ഇവിടുത്തെ വോട്ടർമാരോടു ചോദിച്ച ചോദ്യം ഇടതു- വലതന്മാർ ആവർത്തിച്ചപ്പോൾ ജനം തന്നെ നേരിട്ടു മറുപടി കൊടുക്കുന്ന കാഴ്ചയും ഈ തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ കാണാൻ കഴിഞ്ഞു... "ബി ജെ പി വന്നാലേ ഇവിടെ ജനക്ഷേമമായി എന്തെങ്കിലും നടക്കൂ" എന്ന് ജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നു എന്നത് ശുഭ സൂചകമാണ്...

     കേരള ഭരണം ലഭിക്കുമ്പോഴെല്ലാം അഴിമതിയും, സ്വജന പക്ഷപാതവും മാത്രമാണ് ഇടതു- വലതന്മാർ ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്... യുഡിഫ് ഭരണത്തിലെ അഴിമതിയുടെ ഏറ്റവും ഉയരം കണ്ടാണ് ഇവിടുത്തെ ജനത എൽ ഡി ഫ് നെ വിജയിപ്പിച്ചതെന്ന് നമ്മൾ മറക്കരുത്... "എൽ ഡി എഫ് വരും എല്ലാം ശരിയാകും" എന്ന കപട വാക്ദാനം വിശ്വസ്സിച്ചു വഞ്ചിതരായ ഒരു ജനതയാണിവിടെ ഉള്ളത്... ആറര വർഷക്കാലം കൊണ്ട് ഈ മഹാരാജ്യത്ത് ഇത്രയധികം വികസനപ്രവർത്തനങ്ങൾ നടത്തിയിട്ടും അഴിമതിയുടെ കാമ്പുള്ള ഒരു ആരോപണം പോലും ബി ജെ പി സർക്കാരിന് നേരിടേണ്ടിവന്നിട്ടില്ല എന്നതിന് ഇവിടുത്തെ വോട്ടർമാർ പ്രഥമ പരിഗണന നല്കണം... മോഹന വാക്ദാനങ്ങളുമായി നിങ്ങളുടെ മുൻപിലെത്തുന്ന ഇടതു- വലതന്മാർക്ക് വോട്ടർമാർ ആവശ്യത്തിലധികം അവസ്സരങ്ങൾ നല്കിയിരുന്നു എന്ന് വിസ്മരിക്കരുത്... നിങ്ങൾക്ക് ചുറ്റുവട്ടത്തുതന്നെ നടന്ന പഞ്ചായത്ത്- മുൻസിപ്പാലിറ്റി പ്രവർത്തനങ്ങളെ വിലയിരുത്തി നോക്കൂ... ഇടതു- വലതു രാഷ്ട്രീയത്തിന്റെ കെടുകാര്യസ്ഥതയോ,, സ്വജന പക്ഷപാതമോ,, അഴിമതിയോ,, മുതലെടുപ്പുകളോ അങ്ങനെ എന്തെങ്കിലും നിങ്ങൾക്ക് കാണുവാൻ കഴിയും... ""മാറി ചിന്തിക്കില്ല"" എന്ന നിങ്ങളുടെ ബുദ്ധിയെ വിലകുറച്ചു കണ്ടുള്ള ഉറപ്പാണിവരുടെ ധൈര്യം എന്ന് നമ്മൾ മറന്നു പോകരുത്...

     ബി ജെ പിക്ക് വിജയ സാദ്ധ്യത കൂടിയ വാർഡുകളിൽ ഇടതു- വലതന്മാർ പരീക്ഷിച്ചു വിജയിച്ച ഒരു പൂഴിക്കടകൻ അടവുണ്ട്... ഏതെങ്കിലും ഒരു സ്ഥാനാർഥിയുടെ ഭാഗത്തേക്ക് ബി ജെ പി വോട്ടു മറിച്ചു എന്ന് വ്യാജ പ്രചാരണം അഴിച്ചു വിടുക... അത് ജനങ്ങളെ വിശ്വസിപ്പിക്കാനായി ചില ജിമ്മിക്കുകളും കാണിക്കുക... സത്യത്തിൽ ഒരു വോട്ടറെ ചതിയിൽക്കൂടി സ്വന്തമാക്കുന്ന ഇടതു- വലതന്മാരുടെ ഹീനമായ തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നു അതെല്ലാം... നിഷ്കളങ്കരായ ചില വോട്ടർമാർ മുൻകാലങ്ങളിൽ ഈ ചതികളിൽ വീണുപോയിട്ടുണ്ടെന്നതും വിസ്മരിക്കാൻ കഴിയില്ല... 


     ""വോട്ടു പാഴാക്കുന്നതെന്തിനാ, ബി ജെ പി ക്ക് വോട്ടു ചെയ്തിട്ടെന്തിനാ..."" ഇതാണ് ഇടതു- വലതന്മാരുടെ പത്തൊമ്പതാമത്തെ അടവ്... പക്ഷെ ഈ തെരഞ്ഞെടുപ്പു വേളയിൽ  ഈ അടവിറക്കിയവരോട് ""ബി ജെ പി ക്ക് വോട്ടു ചെയ്താലേ ഞങ്ങളുടെ വോട്ടിനു വിലയുണ്ടാകൂ"" എന്ന് ശക്തമായി മറുപടി പറഞ്ഞ അമ്മമാരെയും സഹോദരിമാരേയും ഉൾപ്പടെ ഉള്ളവരെ കാണാൻ കഴിഞ്ഞത് നമ്മുടെ ജനാധിപത്യം ശക്തി പ്രാപിക്കുന്നതിന്റെ ശുഭ സൂചകങ്ങളായി...

    തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ചു വരുന്ന ബി ജെ പി വാർഡുകളിൽ ക്ഷേമപ്രവർത്തനങ്ങൾ ജാതി- മത-രാഷ്ട്രീയ ചിന്തകൾക്കപ്പുറമായി നടപ്പിലാക്കും എന്ന കാര്യത്തിൽ യാതൊരു സംശയത്തിന്റെയും ആവശ്യമില്ല... ബി ജെ പി ഒരു വാർഡിൽ വിജയിച്ചു വന്നാൽ ക്ഷേമപ്രവർത്തനങ്ങൾ കൊണ്ടു മാത്രം അതൊരു സ്ഥിരം ബി ജെ പി വാർഡ് ആയി മാറും എന്ന് ഇടതു- വലതന്മാർ ഭയക്കുന്നു... മേൽഘടകങ്ങളിൽ മുതൽ ഒത്തുതീർപ്പു രാഷ്ട്രീയം ശീലിച്ച ഇടതു- വലതന്മാർ ജനാധിപത്യത്തെ കാറ്റിൽ പറത്തി ജനങ്ങളെ വഞ്ചിച്ചു തങ്ങളുടെ വിജയം ഉറപ്പിക്കാൻ ശ്രമിക്കുന്നു... 

     പ്രിയപ്പെട്ട സംവധിദായകരേ,, നിങ്ങൾ ചിന്തിക്കൂ,, ബി ജെ പി ക്കെതിരെ എന്തെല്ലാം ആരോപണങ്ങൾ എതിർ കക്ഷികൾ പോയ കാലങ്ങളിൽ ഉയർത്തി?? എല്ലാം കള്ളവും, പൊള്ളയുമായിരുന്നെന്ന് കാലംകൊണ്ട് തെളിയിക്കപ്പെട്ടില്ലേ?? ബി ജെ പി അധികാരത്തിൽ വന്നാൽ മുസ്ളീം ജനം പീഢിപ്പിക്കപ്പെടും എന്ന പ്രചാരണം ആ കള്ളങ്ങളിൽ ഒന്ന് മാത്രമായിരുന്നില്ല?? ഇന്ന് നരേന്ദ്രമോദി സർക്കാരിന്റെ ഭരണത്തിൻ കീഴിൽ ഏറ്റവും സംതൃപ്തരായ വിഭാഗങ്ങളിൽ ഒന്നല്ലേ ഇസ്ളാം സമൂഹം?? അവരെയല്ലേ വടക്കേ ഇന്ത്യയിലെ ബി ജെ പി യുടെ പ്രധാന വോട്ടു ബാങ്കുകളാക്കി കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കണ്ടത്?? അതേ സമയം ഇടതു- വലതന്മാരുടെ രാഷ്ട്രീയം വിലയിരുത്തുക... അഴിമതിയും,, സ്വജന പക്ഷപാതവും,, കെടുകാര്യസ്ഥതയും,, വഞ്ചനയും,, രാഷ്ട്രീയ അവിശുദ്ധ ബന്ധങ്ങളും മാത്രമല്ലേ അവരിവിടെ കാട്ടിയിട്ടുള്ളൂ..?? നമ്മൾ ചിന്തിക്കണം,, നമ്മൾ വഞ്ചിതരാകണോ എന്ന്... ഒരിക്കലും ഇടതു- വലതന്മാരുടെ പൊള്ളയായ വാക്ദാനങ്ങളിലും,, തെരഞ്ഞെടുപ്പു ജിമ്മിക്കുകളിലും വീണുപോയി നമ്മൾ വഞ്ചിതരാകില്ലെന്നു തീരുമാനിക്കണം... 

നമ്മൾ ഉറച്ച തീരുമാനമെടുക്കണം...

മാറ്റത്തിനായി,, വികസനത്തിനായി,, ക്ഷേമത്തിനായി,, നീതിക്കായി ഇത്തവണ എൻ്റെ വോട്ട് ബി ജെ പിക്ക് തന്നെയെന്ന്... 

ഞാൻ അഭ്യർത്ഥിക്കുന്നു... പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ 'താമര' ചിഹ്നം മാത്രം തിരയുക... താമര ചിഹ്നത്തിൽ വോട്ടു ചെയ്തു മടങ്ങുക... 

തീർച്ചയായും 

അഴിമതിരഹിത- 

പക്ഷപാതരഹിത- 

ജനക്ഷേമ വികസ്സനം ഇവിടെ നടപ്പിലാകും... 

തീർച്ച...

[Rajesh Puliyanethu
 Advocate, Haripad]   

ഗുരുജി ഗോൾവാൾക്കറിന്റെ പേരിൽ സ്ഥാപനങ്ങൾ ഉയരട്ടെ....


തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് "ശ്രീ ഗുരുജി മാധവ് സദാശിവ ഗോൾവാൾക്കർ നാഷണൽ സെന്റർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ കാൻസർ ആൻഡ് വൈറൽ ഇൻഫെക്ഷൻ" എന്ന് പേരിടാൻ തീരുമാനിച്ചിരിക്കുന്നുഎന്ന വാർത്ത അങ്ങേയറ്റം സ്വാഗതാർഹമാണ്.. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സ്ഥാപകന്റെ പേരു നൽകുന്നു എന്നതിൽ കൂടുതൽ സന്തോഷം ആ നാമകരണത്തിനോട് അനുബന്ധിച്ചു ഉയർന്നു വരുന്ന വിവാദങ്ങളാണ്.... ആ വിവാദങ്ങൾ ഗുരുജിയെക്കുറിച്ചു മലയാളികൾ കൂടുതൽ പഠിക്കാൻ കാരണമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു... ദേശീയതയെ അപമാനമായിക്കാണുന്ന രാജ്യത്തെ ഒറ്റുകാരുടെ അസത്യപ്രചരങ്ങണളെ തിരിച്ചറിയാൻ ഈ വിവാദങ്ങൾ ഇടയാകട്ടെ എന്ന് പ്രാർഥിക്കുന്നു... 


     രാജ്യത്തിന്റെ തെക്കേ അറ്റത്തുമാത്രം കാണുന്ന സി പി എം എന്ന രാഷ്ട്രീയ കക്ഷിക്ക്‌ പ്രാദേശിക നേട്ടത്തിനായി ഗുരുജിയെ എന്തു പുലഭ്യവും പറയാം... എന്നാൽ ശ്രീ നെഹ്‌റു സ്വാതന്ത്ര്യ ദിന പരേഡിൽ ഇന്ത്യൻ മിലിട്ടറിക്കൊപ്പം പരേഡ് ചെയ്യാൻ ക്ഷണിച്ച പ്രസ്ഥാനത്തിന്റെ സ്ഥാപകനെ,, ഇന്ദിരാഗാന്ധി പാർലമെന്റിൽ പ്രകീർത്തിച്ചു സംസ്സാരിച്ച വ്യക്തിയെക്കുറിച്ചു കോൺഗ്രസ്സിന് എങ്ങനെ ഈ വിധം വിമർശനം ഉയർത്താൻ കഴിയുന്നു?? അങ്ങെനെയെങ്കിൽ നിങ്ങൾ കോൺഗ്രസ്സുകാർ നെഹ്രുവിനെയും, ഇന്ദിരയെയും തള്ളിപ്പറയുന്നു എന്ന് സമ്മതിക്കണം... കോൺഗ്രസ്സിലെ പുത്തൻകൂറ്റുകാരൻ ശശിയെയാണ് നിങ്ങൾ പിന്തുടരുന്നതെന്ന് പറയണം... ചൈനയുമായി ഭാരതം യുദ്ധത്തിൽ ഏർപ്പെടേണ്ടി വന്നപ്പോൾ ആർ എസ്സ് എസ്സ് എടുത്ത നിലപാടിന്റെ അംഗീകാരമായാണ് ശ്രീ നെഹ്‌റു സ്വാതന്ത്ര്യ ദിന പരേഡിൽ ഇന്ത്യൻ മിലിട്ടറിക്കൊപ്പം പരേഡ് ചെയ്യാൻ ആർ എസ്സ് എസ്സ് നെ  ക്ഷണിച്ചത്... അതേ അവസ്സരത്തിൽ രാജ്യത്തിന്റെ പ്രതിയോഗികളായ ചൈനക്ക് പരസ്യ പിന്തുണ ചെയ്യുകയാരിരുന്നു സി പി എം... അന്ന് നെഹ്‌റു എന്തായിരുന്നു അംഗീകരിച്ചത് അതിനു വിരുദ്ധ നിലപാടെടുത്തവർക്കൊപ്പം നിന്നുകൊണ്ട് ശബ്ദമുയർത്താൻ കോൺഗ്രസ്സിനു കഴിയുന്നതാണ് കോൺഗ്രസ്സിന്റെ അപചയത്തിന്റെ തെളിവ്... ഞങ്ങൾ നെഹ്‌റുവിന്റെയും, ഇന്ദിരയുടെയും പിന്മുറക്കാരാണെന്നു വിളിച്ചു പറഞ്ഞു നടക്കുന്നതിലല്ല കാര്യം,, മറിച്ചു് അവരുടെ നിലപാടുകളെ പിന്തുടരാനും, സംരക്ഷിക്കാനും കഴിയുന്നതിലാണ്... അതിനുള്ള നിങ്ങളുടെ കഴിവുകേടിന്റെ തെളിവാണ് പ്രതിപക്ഷമാകാൻ പോലും ആള് തികയാതെ നിങ്ങൾ പാർലമെന്റിന്റെ മൂലക്കിരിക്കുന്നത്...  

ശ്രീ ഗുരുജി മാധവ് സദാശിവ ഗോൾവാൾക്കർ ഒരു പ്രഫസർ ആയിരുന്നു എന്ന സത്യം പോലും എത്രയധികം മലയാളികൾ മനസ്സിലാക്കുന്നത് ഈ നാമകരണ വിവാദത്തോടെയായിരിക്കും!?? അവിടെയാണ് വിവാദങ്ങൾ പലപ്പോഴും സത്യത്തിലേക്കുള്ള വാതിലുകളാകുമെന്ന് പറയുന്നത്... വായനാ ശീലവും, അറിവിനോട് ഉത്സുകതയും ഉള്ള മലയാളികൾ വിവാദങ്ങൾ കൊഴുക്കുമ്പോൾ ഗുരുജിയെക്കുറിച്ചു കൂടുതൽ അറിയാൻ ശ്രമിക്കുകയും കൂടുതൽ മലയാളികൾ അതി മഹത്വപൂർണ്ണമായ ആ വ്യക്തിത്വത്തെയും, ജീവിതത്തെയും അടുത്തറിയുകയും ചെയ്യും എന്നതിൽ സംശയമില്ല...

ഏതെങ്കിലും ഒരു പ്രത്യേക മേഘലയിലെ പ്രതിഭകളുടെ പേരു മാത്രമേ ആമേഘലയുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന സ്ഥാപനങ്ങൾക്ക് നൽകൂ എന്ന കീഴ്വഴക്കമൊന്നും ലോകത്തൊരിടത്തും നിലനിൽക്കുന്നതായി കാണുവാൻ കഴിയില്ല... ഭാരതത്തിൽ തീർച്ചയായും ഇല്ല... നെഹ്രുവും, ഇന്ദിരാജിയും, രാജീവ്ജിയും വലിയ കായികതാരങ്ങൾ ആയതുകൊണ്ടല്ലല്ലോ അവരുടെ പേരിൽ ഭാരതമൊട്ടാകെ സ്റ്റേഡിയങ്ങൾ ഉയർന്നു വന്നത്!?? ഇ എം എസ്സ് വലിയ മേശരിയോ, കോൺട്രാക്ടറോ ആയതു കൊണ്ടല്ലല്ലോ അദ്ദേഹത്തിൻറെ പേരിൽ ഭവന പദ്ധതികൾ വന്നത്... അത്തരം നാമകരണങ്ങൾ ചില വ്യക്തികൾക്ക് നൽകുന്ന അംഗീകാരങ്ങളാണ്... അതിൽ രാജ്യത്ത് എന്നും രാഷ്ട്രീയം നിഴലിച്ചു നിന്നിട്ടുമുണ്ട്...

രാഷ്ട്രത്തിന് എതിരെ പ്രവർത്തിക്കുകയും, രാഷ്ട്രത്തിനു അപമാനമായി പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ പേരുകൾ സ്ഥാപനങ്ങൾക്ക് നൽകാൻ തയ്യാറായാൽ മാത്രം നാം ഒറ്റക്കെട്ടായി എതിർക്കണം... മറിച്ചുള്ള എതിർപ്പുകൾ രാഷ്ട്രീയ നിലനിൽപ്പുകൾക്കുള്ളത് എന്ന് മാത്രമേ കാണാൻ കഴിയൂ...

രാഷ്ട്രം എന്ന വലിയ അഭിമാന ചിന്തക്ക് പരാജയം സംഭവിച്ചത് നാം ചൈനയോട് പരാജയം ഏറ്റപ്പോൾ മാത്രമാണ്... ഭാരതത്തിന്റെ ആ പരാജയത്തെ ആഘോഷിച്ചവർ,, ഇന്ത്യൻ സ്വാതന്ത്ര്യം കരിദിനമായി ആചരിച്ചവർ ഇന്നിവിടെ ഒരു നിരോധിത പ്രസ്ഥാനം പോലുമല്ല എന്ന് കാണണം.. അവരും സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ഗുരുജിയെ വിമർശിക്കുന്നു... എന്താ കഥ...

കേരളത്തിൽ ഒരു സ്ഥാപനം ഗുരുജിയുടെ പേരിൽ അറിയപ്പെട്ടാൽ ഗുരുജിയെയും അതുവഴി സംഘ പരിവാർ പ്രസ്ഥാനത്തെയും ജനങ്ങൾ കൂടുതൽ അറിയാനിടവരും എന്ന് വിമർശകർ ഭയപ്പെടുന്നു... ആ തിരിച്ചറിയലിന്‌ ആക്കം കൂട്ടുക അവർ ഉയർത്തുന്ന വിവാദത്തിൽക്കൂടിയായിരിക്കും എന്നത് സന്തോഷം നൽകുന്നു..

[Rajesh Puliyanethu
 Advocate, Haripad] 

Thursday 19 November 2020

തിരക്കുകൾ പരിഭവങ്ങൾ...

      

     ആൾക്കൂട്ടങ്ങളെ നിബന്ധനകളോടെ മാത്രം ഇഷ്ട്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും... ഇന്നത്തെ കോവിഡ് സാഹചര്യത്തിൽ മാത്രമല്ല,, മുൻപും നമ്മൾ ആൾക്കൂട്ടത്തെ അനിഷ്ടത്തോടെയായിരുന്നു സംബോധന ചെയ്തിരുന്നത്.. നമ്മളെപ്പോലെ പല വ്യക്തികളുടെ സംഗമമാണിതെന്ന സഹജീവി മര്യാദ പോലും പുലർത്താതെ നമ്മൾ ആൾക്കൂട്ടങ്ങളെക്കുറിച്ചു ഈർഷ്യയോടെ സംസാരിച്ചിട്ടുണ്ട്.. നമ്മുടെ സുഖപരിധിയിലേക്ക് കടന്നു കയറുന്നതാണ് ആൾക്കൂട്ടങ്ങൾ എന്ന് നമ്മൾ മനസ്സുകൊണ്ട് നിശ്ചയിച്ചിരുന്നു... ഒരു മാർക്കറ്റിൽ പോയി വന്ന് നീരസത്തോടെ "എന്തൊരാളായിരുന്നു അവിടെ" എന്ന് പരിഭവത്തോടെ പറഞ്ഞവരാണ് നമ്മളിൽ പലരും... ആരാധനാലയങ്ങളിൽ,, വ്യാപാര സ്ഥാപനങ്ങളിൽ,, ട്രെയിനിൽ,, ബസ്സിൽ,, സർക്കാർ ഓഫീസുകളിൽ അങ്ങനെ പലയിടങ്ങളിലും നമ്മൾ ആൾക്കൂട്ടത്തെ പഴിച്ചിട്ടുണ്ട്.. തന്നെപ്പോലെതന്നെ മറ്റൊരാളും,, അങ്ങനെ പലപല വ്യക്തികളാണ് ഈ ആൾക്കൂട്ടങ്ങൾ എന്നതാണ് നാം മറന്നുപോകുന്ന കാതലായ കാര്യം... അവിടുത്തെ "തന്നെപ്പോലെതന്നെ" എന്ന പ്രയോഗത്തിനാണ് പ്രാധാന്യം.. കാരണം ആ ഒരു കൂട്ടത്തിൽ ഓരോരുത്തരുടെയും ആവശ്യത്തെ എടുത്താൽ അത് 'തൻ്റെ ആവശ്യത്തിനു സമാനം' എന്ന് കാണാം.. തൻ്റെ അതേ ആവശ്യവുമായി ഒരു പ്രത്യേക സ്ഥലത്ത് ഒത്തു കൂടേണ്ടി വന്ന ഒരു കൂട്ടം വ്യക്തികളെത്തന്നെയാണ് നമ്മൾ പരിഭവത്തോടെ "എന്തൊരാളാണിത്" എന്ന് പറഞ്ഞത്... ചിലർ കുറച്ചുകൂടി കടന്ന് "ഇവർക്കൊന്നും വേറെ പണിയൊന്നും ഇല്ലേ" എന്നുവരെ ചോദിച്ചു കളയും... തന്നെപ്പോലെ യാത്ര ചെയ്യുക എന്ന അതേ ഉദ്ദേശത്തിലാണ് മറ്റൊരുവനും ബസ്സിലുള്ളത്.. ബസ്സിൽ മറ്റു നൂറുപേർ ഉണ്ടെകിൽ അവരുടെ എല്ലാം ഉദ്ദേശം ഒന്നാണ്... "യാത്ര ചെയ്യുക"... എന്നാൽ അതൊരു ആൾക്കൂട്ടമാകുമ്പോൾ നമ്മൾ പരസ്പ്പരം "തിരക്ക്" എന്ന സാമാന്യതയുടെ ഭാഗമാവുകയും പരസ്പരം ഇടുങ്ങിനിന്ന് സംബോധന ചെയ്യുകയും ചെയ്യുന്നു... 

     മുൻകാലങ്ങളിൽ ആൾക്കൂട്ടവും, തിരക്കും ഒരു പരിഭവം ആയിരുന്നെങ്കിൽ കോവിഡ് കാലത്ത്  ശത്രുതയാണ്... സൂപ്പർ മാർക്കറ്റിൽ,, ആരാധനാലയങ്ങളിൽ ect പോയിവരുന്നവർ സംസാരിക്കുന്നത് കൗതുകം ഉയർത്തും... "മനുഷേരെല്ലാം ഇതെന്തോ ഭാവിച്ചോണ്ടാ",, "ഇവറ്റകൾക്കൊക്കെ വീട്ടിലിരുന്നോടെ",, "ഒരു ബോധമില്ലേ ഇവനൊന്നും".... അങ്ങനെ നീളുന്നു വിരോധം സ്പുരിക്കുന്ന വിമർശനങ്ങൾ... ഇവിടെ മാർക്കറ്റിൽ കണ്ട ഒന്നാമനും, നൂറാമനും സാധനങ്ങൾ വാങ്ങാനാണ് അവിടെ എത്തിയത്... ആരാധനാലയത്തിൽ വന്ന ഒന്നാമനും, നൂറാമനും ആരാധനക്കാണ് എത്തിയത്... പക്ഷെ തന്നെപ്പോലെതന്നെ എല്ലാ ആവശ്യങ്ങളിലും സമാനതകളോടെ അവിടെയെത്തിയ മറ്റൊരാൾ നമുക്ക് കേവലം ആൾക്കൂട്ടത്തിന്റെ ഭാഗം മാത്രമാണ്... മറ്റൊരുവന്റെ കണ്ണിൽ ആൾക്കൂട്ടവും,, തിരക്കും ആയാണ് തന്നെയും വിശേഷിപ്പിക്കപ്പെടുന്നതെന്ന് നമ്മൾ മറക്കുന്നു...

     എന്നാൽ ആൾക്കൂട്ടത്തെ നമ്മൾക്ക് ഇഷ്ടവുമാണ്... ഇതേ ആൾക്കൂട്ടം എപ്പോഴെങ്കിലും നമ്മുടെ മേന്മയുടെ ഭാഗമായി വരുമ്പോൾ നമുക്ക് ഇതേ ആൾക്കൂട്ടത്തിനോട് വലിയ ഇഷ്ടമാണ്.. നമ്മൾ വിളിച്ചു ചേർക്കുന്ന ഒരു സമ്മേളനത്തിൽ,, ഒരു ചടങ്ങിൽ അങ്ങനെ പലതിലും ഇതേ ആൾക്കൂട്ടം നമുക്ക് ഇഷ്ടമാണ്... സൂപ്പർ മാർക്കറ്റിൽ കാണുന്ന "തിരക്കിനെ" കട ഉടമയ്ക് ഇഷ്ടമാണ്.. കസ്റ്റമറിൽ ഓരോരുത്തർക്കും മറ്റൊരുവൻ അസഹനീയമായ "തിരക്കാണ്".. അതേ മാർക്കറ്റ് ഉടമ വാഹനവുമായി റോഡിലേക്കിറങ്ങുമ്പോൾ റോഡിൽ കാണുന്ന മറ്റ് അനവധി വാഹനങ്ങൾ തിരക്കിൻറെ ഭാഗമാണ്.. ആ വാഹനങ്ങളിൽ ഉള്ളവർ പലരും തൻ്റെ കടയിലെ കസ്റ്റമേഴ്സ്  ആണ്.. അവിടെ തിരക്കിലെ ഇഷ്ടാനിഷ്ടങ്ങൾ മാറി വരുന്നതുകാണാം..

    മനുഷ്യർ ചിന്തിച്ചുറച്ചു പ്രകടിപ്പിക്കാത്ത ഒരുതരം സ്വാർത്ഥചിന്തയാണിത്... വലിയ പരിക്കുകൾ ഇതൊന്നും സമൂഹത്തിൽ സൃഷ്ട്ടിക്കുന്നുമില്ല.. വെറുതെ ആലോചനയുടെ ഒരു വഴി എന്ന നിലയിൽ പറഞ്ഞു എന്നു മാത്രം...

[Rajesh Puliyanethu

 Advocate, Haripad] 

Tuesday 1 September 2020

ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ..

 ഇന്ന് ശ്രീനാരായണ ഗുരു ജയന്തി.. മതത്തിനും, ജാതിക്കും, സമൂഹത്തിനും, വിശ്വാസങ്ങൾക്കും, ദൈവീകതക്കും, ചിന്തകൾക്കും, സ്വാതന്ത്ര്യബോധത്തിനും, അഭിമാനത്തിനും, വ്യക്തിത്വത്തിനും, കാവ്യാത്മകമായ ചേതനകൾ കൊണ്ട് സമൃദ്ധമാക്കിയ യുഗപ്രഭാവൻ്റെ ജന്മദിനം.. 

ആശംസകൾ.. 

ഗുരുദേവ ജന്മദിനങ്ങളിൽ ആശംസകൾ അർപ്പിച്ചു പോകുമ്പോൾ അദ്ദേഹം തുറന്നു വെച്ച ചിന്തയുടെ അനേകം ജാലകങ്ങളിൽ ചിലതെങ്കിലും നമുക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!?.. 

ഗുരുദേവനെ ഈ വിധം മഹാ പ്രഭാവത്തോടെ ഈ ലോകത്തിനു സമ്മാനിച്ചതിൽ ആ കാലത്തിനും സമൂഹത്തിനും അഭിമാനാർഹമായ പങ്കുണ്ടായിരുന്നു.. ഗുരുവിനെ കേൾക്കാനും, അനുസരിക്കാനും ആക്കാല സമൂഹം തയ്യാറായിരുന്നു.. അദ്ദേഹത്തിൻ്റെ ഉദ്ബോധനങ്ങളെ ബഹുമാനത്തോടെ ഏറ്റെടുത്തിരുന്നു.. ഗുരു ജീവിച്ചിരുന്നത് ഇന്നായിരുന്നെങ്കിലൊ?? ഒരു ഹിന്ദു സന്യാസി എന്ന പേരിൽ അദ്ദേഹത്തെ അവഗണിക്കാനും, പരിഹസിക്കാനുമല്ലേ ഒരു വലിയ സമൂഹം ശ്രമിക്കുമായിരുന്നുള്ളൂ..!?? നിങ്ങൾ പ്രതിഷ്ഠിച്ച ഈഴവ ശിവൻ ജാതി വെറിയുടെ ശിവനാണെന്നു വിളിച്ചു പറഞ്ഞ് അദ്ദേഹത്തിൻ്റെ ആശ്രമത്തിലേക്ക് മാർച്ചു നടത്താനും, തല്ലിത്തകർക്കാനും എത്രയോ വിപ്ലവ യുവജന സംഘടനകൾ ഉണ്ടാകുമായിരുന്നു? റാം, റാം എന്നുരുവിടുന്ന ജീവനുള്ള ഒരു ഗാന്ധിക്ക് വർത്തമാനകാല ഇന്ത്യയിൽ വിദ്വേഷത്തിൻ്റെ വക്താവ് എന്ന ലേബൽ ചാർത്തി നൽകാതെ ഒരു സ്വീകാര്യത ലഭിക്കുമായിരുന്നോ?? ചാനൽ ചർച്ചകളിലെ സൊ കോൾഡ് പുരോഗമന വാദികളുടെ അലർച്ചകളിൽ ഗുരുവിൻ്റേയും, ഗാന്ധിയുടേയും അർത്ഥസമ്പുഷ്ടമായ മൃദുസ്വരങ്ങൾ കേൾക്കാൻ സാധാരണക്കാരന് കഴിയുമായിരുന്നോ?? 

അന്നത്തെ കാലഘട്ടത്തെ ചിന്തയിലും, പ്രവർത്തിയിലും ശരിയായ രീതിയിൽ അഡ്രസ്സ് ചെയ്തിരുന്ന ഗുരുദേവൻ തിരികെ വന്ന് ഇന്നത്തെക്കാലത്തെ അഡ്രസ്സ് ചെയ്യാൻ തയ്യാറായാൽ കേൾക്കാനും, അനുസ്സരിക്കാനും എത്ര ആൾക്കാർ ഉണ്ടാകും.. തീർച്ചയാണ്, ഇന്നത്തെ സമൂഹം പക്ഷപാതിയല്ലാത്ത ഗുരുവിനെ ജീവനോടെ തന്നെ കുരിശിൽ തറക്കും.. പ്രതീകാത്മകമായി കുരിശിൽ തറച്ചവർ അതിനു മടിക്കില്ലല്ലോ.. അതാണ് സമൂഹത്തിനു സംഭവിച്ച മൂല്യച്യുതി... 

ഇന്ന് നിറങ്ങൾക്കാണ് പ്രാധാന്യം.. വേഷത്തിൻ്റെയും, കൊടിയുടേയും, തൊലിയുടേയും നിറങ്ങൾക്ക്... പ്രാധാന്യമില്ലാതെ പോകുന്നത് ചോരയുടെ നിറത്തിനു മാത്രവും.. വ്യത്യസ്തയില്ലാത്തതു കൊണ്ട് വിലപോയ നിറമാണല്ലോ ചോരക്കുള്ളത്.. വാക്കുകൾക്കും, ആശയങ്ങൾക്കും ഉണ്ടായ വിലയിടിവുമായി തുലനം ചെയ്യുമ്പോൾ ചോരക്ക് കറുകനാമ്പോളം വില കൂടുതലുണ്ടെന്നു തോന്നുമെന്നു മാത്രം..

അറിവുള്ളവനേയും, ആദർശധീരനേയും അംഗീകരിക്കാൻ തയ്യാറല്ലാത്ത എന്നാൽ പരിഹസ്സിക്കാൻ മാത്രം തയ്യാറായ വർത്തമാനകാലത്തിൽ ഇനിയുമൊരു ഗുരവോ ഗാന്ധിയോ ഉണ്ടാകില്ല.. ഗുരുവിനെ വന്ദിക്കുമ്പോൾ ഗുരുവിൻ്റെ ഉദ്ബോധനങ്ങളെ നമ്മൾ തമസ്കരിക്കുന്നു എന്നതിൻ്റെ തെളിവുകൂടിയാണത്..

ഗുരുദേവ ദർശനങ്ങൾ പ്രാവർത്തികമാക്കാൻ പ്രാപ്തമായ ഒരു സമൂഹം ഇവിടെ ഉണ്ടാകുമെന്ന പ്രത്യാശയോടെ ഒരിക്കൽക്കൂടി ഗുരുദേവ ജയന്തി ആശംസകൾ...

[Rajesh Puliyanethu 

Advocate, Haripad]


Sunday 2 August 2020

റോഡിൽ പൊലിയുന്ന ജീവിതങ്ങൾ.... 😭😭


       വാഹന അപകടങ്ങളിൽ മരണമടയുന്നവരുടെ കണക്കുകൾ തന്നെ നമ്മെ ഭയപ്പെടുത്തുന്നതാണ്... ജീവൻ ഏറ്റവും അധികം അപകടത്തിലാക്കികൊണ്ടു ചെയ്യാൻ കഴിയുന്ന കാര്യം റോഡ് ഗതാഗതം ആണെന്ന് തോന്നിപ്പോകും... എന്നാൽ റോഡു ഗതാഗതത്തെ ആശ്രയിക്കാതെ ജീവിക്കാൻ ആർക്കും കഴിയുകയുമില്ല... ചുരുക്കിപ്പറഞ്ഞാൽ നമ്മൾ ഓരോരുത്തരും അപകടത്തിൻ്റെ തൊട്ടടുത്താണ്.. അപകടം സംഭവിക്കാതെ പോകുന്നത് ഭാഗ്യം എന്ന് മാത്രം കരുതാൻ കഴിയുന്ന അവസ്ഥ... കാര്യങ്ങൾ ഇങ്ങനെ നിൽക്കുമ്പോൾ നമ്മൾ ഒന്നു ദയ കാട്ടിയിരുന്നെങ്കിൽ വഴിയിൽ ചോരവാർന്നു മരിക്കുക എന്ന വിധിയെ മറികടക്കാൻ കഴിയുമായിരുന്നവരെക്കുറിച് ഒന്ന് ചിന്തിച്ചു നോക്കൂ.. അവരെ വിധിക്കു വിട്ടുകൊടുത്തു നോക്കി നിന്ന ക്രൂരത എത്ര വലുതായിരുന്നു എന്ന്..!! ഒന്നു കൈത്താങ്ങാകാൻ നിന്നുകൊടുക്കാതെ നോക്കിനിന്ന കുറ്റബോധത്താൽ ഒന്നു നെടു വീർപ്പിടാൻ പോലും കാഴ്ചക്കൂട്ടങ്ങൾ തയ്യാറാകില്ല... കാരണം മനസ്സിൽ അല്പമെങ്കിലും ആർദ്രത ഉണ്ടായിരുന്നെങ്കിൽ ചോരവാർന്ന് ഒരു സഹജന്മം മരിച്ചുകൊണ്ടിരിക്കുന്നത് അങ്ങനെ നോക്കിനിൽക്കാനോ അവഗണിക്കാനോ കഴിയില്ലായിരുന്നു.... 

       എറിഞ്ഞവനെ കിട്ടിയില്ലെങ്കിൽ ഏറിനെ പ്രതിയാക്കുന്നതാണ് പോലീസ്സ് നയമെന്ന വിശ്വാസ്സവും ഭയവുമാണ് ഒരു വലിയ വിഭാഗം ആൾക്കാരെ സഹായമനസ്ഥിതികളിൽ നിന്ന് അകറ്റി നിർത്തുന്നത്... അപകടത്തിൽപ്പെട്ട ഒരുവനെ സഹായിച്ചു എന്നതുകൊണ്ട് നിങ്ങൾ പ്രതിചേർക്കപ്പെടുകയോ നിയമക്കുരുക്കിൽപ്പെട്ടുപോവുകയോ ചെയ്യില്ലെന്ന സർക്കാർ ഉറപ്പുകളെ വിശ്വസ്സിക്കാൻ ആരും തയ്യാറായിട്ടില്ല... കാരണം സർക്കാരുകൾ ഉറപ്പുകൾ മാത്രമേ നല്കുന്നുള്ളു... മറിച്ചു ആ ഉറപ്പുകൾ നടപ്പിലാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നില്ല... പോലീസ്സിന്റെ ഇതരവിഷയങ്ങളിലുള്ള മോശപ്പെട്ട പ്രവർത്തികൾ അടിക്കടി വാർത്തകളായി വരികയും ചെയ്യുന്നു... ഒരു അപകടത്തിൽപ്പെട്ടവനെ മുന്നിൽ കാണുമ്പോൾ, സ്വന്തം ജീവിതവും, ബുദ്ധിമുട്ടുകളും മറ്റൊരുവന്റെ ജീവനുമായി തുലനം ചെയ്തു ചിന്തിക്കുമ്പോൾ, സ്വന്തം ജീവിതം എന്ന തെരഞ്ഞെടുപ്പു നടത്താനാണ് ഭൂരിപക്ഷം മനുഷ്യരും താല്പര്യപ്പെടുന്നത്... തൊട്ടടുത്ത ഏതൊരു ചുവടിലും നാം സ്വയം സഹായം കേഴുന്നവന്റെ അവസ്ഥയിൽ എത്തിനിൽക്കാൻ സാധ്യത ഉണ്ടെന്ന തിരിച്ചറിവ് നമ്മെ കാഴ്ചക്കാരന്റെയോ, ഫോട്ടോഗ്രാഫറുടെയോ റോളിൽ നിന്നും മനുഷ്യനിലേക്ക് നയിച്ചേക്കാം... 

       എൻ്റെ രണ്ടു പ്രിയപ്പെട്ട സുഹൃത്തുക്കളുടേതുൾപ്പെടെ പല റോഡ് ആക്‌സിഡന്റുകളിലും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കേണ്ട നിയോഗം എനിക്ക് വന്നു ചേർന്നിട്ടുണ്ട്... അവിടെയൊക്കെ കണ്ടു നിൽക്കുന്നവരുടെ സഹകരണ മനസ്ഥിതികളും, പരിപൂർണ്ണമായ നിസ്സഹകരണങ്ങളും ഞാൻ കണ്ടിട്ടുണ്ട്... കൂടുതലും കണ്ടത് നിസ്സഹകരണങ്ങളാണെന്നു പറയുന്നതിൽ വിഷമവുമുണ്ട്... ഒപ്പം തന്നെ റോഡ് അപകടങ്ങളിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന ചെറുപ്പക്കാരുടെ കൂട്ടായ്മകളെയും,, റോഡ് അപകടങ്ങളിൽപ്പെട്ടുകിടക്കുന്നവരെക്കുറിച്ചു ഏതുവിധത്തിൽ വിവരം ലഭിച്ചാലും രാത്രിയോ പകലോ എന്ന് ചിന്തിക്കാതെ രക്ഷാപ്രവർത്തനം നടത്താൻ സന്നദ്ധരായിട്ടുള്ള പ്രിയ സുഹൃത്തുക്കളെയും നന്ദിയോടെയും അഭിമാനത്തോടെയും ഓർക്കുന്നു... 

       അപകടങ്ങൾ കണ്ടതിൽ മറക്കാനാകാത്ത ഒരു അനുഭവം കൂടി ഞാൻ പറയാം... നാലഞ്ചു വർഷങ്ങൾക്കു മുൻപാണ്... ഹൈവേ സൈഡിൽ എൻ്റെ വീടിനു മുൻവശം റോഡിൽ ഒരു ശബ്ദം കേട്ടു... സമയം വൈകിട്ട് നാലു മണി ആയിട്ടുണ്ടാകണം.. ഞാൻ ശബ്ദം കാര്യമാക്കിയില്ല... ഞാൻ വീടിനുള്ളിൽ മറ്റൊരാളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു... ഒരു പത്തുമിനിട്ടു സമയത്തിലധികം കഴിഞ്ഞുകാണണം,, എൻ്റെ സുഹൃത്ത് പോകാൻ തയ്യാറായി ഞാൻ അദ്ദേഹത്തെ അനുഗമിച്ചു ഗേറ്റ് വരെ പോകാൻ തയ്യാറായി ഇറങ്ങിയപ്പോളാണ് റോഡിലെ ആൾക്കൂട്ടം എൻ്റെ ശ്രദ്ധയിൽപ്പെട്ടത്... ഞാൻ അവിടേക്ക്  ചെന്നപ്പോൾ കണ്ടത് റോഡിൽ ഒരു ബൈക്ക് കിടക്കുന്നുണ്ട്... ചോര ഒലിച്ചുകൊണ്ടുതന്നെ ഒരു പയ്യൻ സമീപത്തു കിടക്കുന്നു... ബൈക്കിലെ സഹയാത്രികനായിരുന്ന മറ്റൊരു പയ്യൻ കാണാൻ കഴിയുന്ന വലിയ പരിക്കുകൾ ഒന്നും ഇല്ലാതെ നിൽക്കുന്നുണ്ട്... പക്ഷെ അയാൾ ഒന്ന് പകച്ച മട്ടാണ്... പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ശ്രമിക്കാതെ അവിടെ നിൽക്കുന്നു.. സംഭവ സ്ഥലത്തുനിന്നും Govt ആശുപത്രിയിലേക്ക് അര കിലോമീറ്റർ ദൂരം.. പോലീസ് സ്റ്റേഷനിലേക്ക് എഴുനൂറ് മീറ്ററിൽ താഴെ മാത്രം... പക്ഷെ ഇരുപതിൽ കുറയാത്ത കാഴ്ചക്കാർക്ക് അപകടത്തിൽപ്പെട്ടവർ മദ്യപിച്ചിരുന്നോ,, ആരുടെ കുറ്റംകൊണ്ടാണ് അപകടം സംഭവിച്ചത് തുടങ്ങിയ ചർച്ചകൾക്കുമാത്രമുള്ള ഇടമായിരുന്നു അത്... പൊലീസിലേക്ക് ഒന്ന് ഫോൺ ചെയ്യാനുള്ള സന്മനസ്സ് പോലും ആരും കാണിച്ചില്ല...  

       അവിടെ കൂടിനിന്ന പലരും എൻ്റെ പരിചയക്കാരായിരുന്നു... ആസ്പത്രിയിൽ കൊണ്ടു പോകുന്നതിനു ഒരു വണ്ടി തടഞ്ഞു നിർത്താനും വീണുകിടക്കുന്നയാളെ ഒന്നു പിടിച്ചുയർത്താനുമായി ചുറ്റും നിന്ന ഓരോ മുഖങ്ങൾക്കുനേരെ നോക്കിയും അഭ്യർഥിക്കേണ്ടിവന്നു... ഞാൻ ഒരു അഭിഭാഷകനാണെന്നും ഇതിനെ തുടർന്നുവരുന്ന എന്തു നൂലാമാലയ്‌ക്കും നിങ്ങളാരും ഉത്തരവാദികൾ ആകില്ല എന്നും ഉറപ്പു പറഞ്ഞു വീണ്ടും വീണ്ടും ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് കൂട്ടത്തിൽ ആരൊക്കെയോ ഹൈവേയിൽ പടിഞ്ഞാറുനിന്നും വന്ന ഒരു ഇന്നോവ കാർ തടഞ്ഞു നിർത്താൻ തയ്യാറായത്... വീണുകിടന്ന പയ്യനെ വണ്ടിയിലേക്ക് താങ്ങി കയറ്റിയത് ഞാനും ബൈക്കിൽ ഉണ്ടായിരുന്ന രണ്ടാമത്തെ പയ്യനും കാഴ്ചക്കാരിലെ മറ്റൊരാളും മാത്രം ചേർന്നായിരുന്നു... അവിടെ നിന്ന ആൾക്കാരിലെ ആരെങ്കിലും ഒരാളെങ്കിലും കാറിൽ കയറണമെന്ന എൻ്റെ അഭ്യർത്ഥന ആരും ചെവിക്കൊണ്ടില്ല... ആശുപത്രിയിൽ എത്തിച്ചു നൽകി കാറുകാർ അവരുടെ വഴിക്കു പോയി... ആശുപത്രിയിൽ നിന്നും നടപടി ക്രമത്തിൽ പോലീസിൽ അറിയിച്ചിട്ടുണ്ടാകും തുടർചികിത്സയും ലഭ്യമായിട്ടുണ്ടാകും... തിരികെ വീട്ടിലേക്ക് നടന്നുവരുമ്പോൾ കാഴ്ചക്കാരായി ഉണ്ടായിരുന്ന പല പരിചിത മുഖങ്ങളെയും ഞാൻ കണ്ടു.. പക്ഷെ അവരാരും അപകടത്തിൽപ്പെട്ട പയ്യന്റെ യാതൊരു വിശേഷവും എന്നോട് ചോദിച്ചില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി... 

       ഒരു കൈ സഹായം ലഭിക്കാതെ റോഡിൽ രക്തം വാർന്നു മരിക്കുന്നവർ എല്ലാക്കാലവും വാർത്തകൾ മാത്രമാണ്.. വെറും വാർത്തകൾ.. അടുത്ത പേജിലെ വാർത്തകളിലേക്ക് കണ്ണുകൾ പായുന്നതിനിടയിൽ ഒരു കഷ്ടം പറയുന്നതിനും മറ്റുള്ളവന്റെ മനുഷത്വരാഹിത്യത്തെ വിമർശിക്കാനുമുള്ള മൂന്നു നിമിഷങ്ങൾക്ക് അവസ്സരം നൽകുന്ന വെറും വാർത്ത... 

       സംഘടിതമായ ആളുകളാണ് ശക്തി എന്ന വിശ്വാസ്സത്തിൽ ഊന്നിനിന്നുകൊണ്ടുതന്നെ പറയട്ടെ; നിഷ്ക്രിയമായ ഇത്തരം ആൾക്കൂട്ടങ്ങൾ അശ്ലീലമാണ്.. ഈ ആൾക്കൂട്ടത്തിന് സദാചാര പോലീസ്സ് കളിക്കാൻ ഒരു അവസ്സരം കിട്ടട്ടെ... അവർ കാട്ടിത്തരും അവരുടെ സംഘടിത ശക്തിയും വീര്യവും എന്താണെന്ന്... 

       താനും തനിക്കു സ്വന്തമായതും മാത്രമാണ് ലോകമെന്നും മറ്റുള്ളവർക്ക് സംഭവിച്ചതെല്ലാം അവരുടെ കാര്യമെന്നും ഇത്തരം സംഭവങ്ങൾക്ക് തീണ്ടാപ്പാട് അകലെയാണ് എന്നും ഞാൻ എന്ന ചിന്തയുമാണ് പലയിടങ്ങളിലും വെറും കാഴ്ചക്കാരനായി മാത്രം നിൽക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നത്... ഞാൻ ഉറച്ചു വിശ്വസ്സിക്കുന്നു,, മുൻപു പറഞ്ഞവിധമായ നിഷ്ക്രിയ ആൾക്കൂട്ടങ്ങളിൽ ഒരിക്കലും ഒരു പൊതുപ്രവർത്തകൻ ഉണ്ടാകില്ല.. ഏതു പാർട്ടിയുടെയോ സംഘടനയുടെയോ പ്രവർത്തകൻ എന്നല്ല,, പൊതുപ്രവർത്തകൻ എന്നാണ് ഉദ്ദേശിക്കുന്നത്.. പൊതുജനങ്ങളുടെ വിഷയങ്ങളിൽ ഇടപെട്ടു ജീവിക്കുന്നവരെയാണെല്ലോ നമ്മൾ പൊതു പ്രവർത്തകർ എന്ന് പറയുന്നത്... പൊതുവായത് ഒന്നുമില്ല, എല്ലാം എൻ്റെ കാര്യം എന്നു മാത്രം ചിന്തിക്കുന്നവർക്ക് മറ്റൊരുവന്റെ ചോരവാർന്നു പോകുന്നതിൽ എന്ത് വേദന!!?? സ്വന്തം ചോര അല്ലല്ലോ!??

       സ്വയം നഷ്ടപ്പെടുത്തി മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്ന മഹാമനുഷ്യരാകണമെന്നല്ല, ചെറിയ ഒരു അധ്വാനവും അല്പം സമയവും മാത്രം ചെലവഴിച്ചു ഒരു ജീവനോ ജീവിതമോ രക്ഷിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്.. നാം കാരണം ഒരാൾ രക്ഷപ്പെട്ടു എന്ന ആത്മാഭിമാനത്തിനും, ചാരുതാർഥ്യത്തിനും വേണ്ടിയെങ്കിലും ജീവിതത്തിൽ എപ്പോഴെങ്കിലും മറ്റൊരാളുടെ ജീവന് താങ്ങാകാൻ കിട്ടുന്ന അവസ്സരം വിനിയോഗിക്കൂ... 

[Rajesh Puliyanethu    @  PuliyanZ
 Advocate, Haripad]  

Monday 15 June 2020

''ആത്മഹത്യകൾ'':: പറയാതെ ബാക്കിവെയ്ക്കുന്ന കഥകൾ ,,,!!??

     ആത്മഹത്യകൾ എന്നും നമ്മെ വിഷമിപ്പിക്കുകയും, ചോദ്യങ്ങളെ അവശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്... കേട്ട വിലാപങ്ങളെല്ലാം, 'നീ എന്തിനിതു ചെയ്തു' എന്നതാണ്... കടബാദ്ധ്യതകൾ, രോഗങ്ങൾ, പ്രണയ നൈരാശ്യങ്ങൾ, ഡിപ്രഷനുകൾ, ആഗ്രഹങ്ങളുടെ മുടക്കങ്ങൾ അങ്ങനെ പലകാരണങ്ങളും ചുറ്റുപാടുമുള്ളവർ കണ്ടെത്തുന്നുണ്ട്... പക്ഷെ അവിടെയും ചുടലയിലെ കനൽ പോലെ പ്രിയപ്പെട്ടവരുടെ മനസ്സുകളിൽ  സംശയം തിളങ്ങാറുമുണ്ട്... ''അവൻ/അവൾ ഈ കാരണം കൊണ്ട് തന്നെയാണോ ആത്മഹത്യ ചെയ്തത് എന്ന്... മരിക്കാൻ എന്തുകൊണ്ട് തീരുമാനിച്ചെന്നും, ആ തീരുമാനത്തെ തിരുത്താൻ എന്തുകൊണ്ട് മനസ്സിന് കഴിഞ്ഞില്ല എന്നതും നമ്മൾ എഴുതി ചേർക്കുന്ന ഉത്തരങ്ങൾ മാത്രമാകുന്നു.. പലപ്പോഴും യാഥാർഥ്യം വളരെ അകലെ സഞ്ചരിച്ചു കൊണ്ടിരിക്കും....

     സ്വന്തം ജീവിതം സന്തോഷം കൊണ്ട് ഇല്ലാതാക്കിയവർ ഉണ്ടാകുമോ!? ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം നേടി, ഇനി മരണത്തിനു കീഴടങ്ങുകയാണ് താൻ ഇഷ്ട്ടപ്പെടുന്നതെന്ന് കരുതുന്നവരുണ്ടാകുമോ!?? ഇന്നത്തെ സന്തോഷം  എനിക്ക് നാളെ ഉണ്ടാകാൻ സാദ്ധ്യതയില്ല;; അതിനാൽ തൻ്റെ ജീവിതത്തിലെ സന്തോഷത്തിന്റെ ഉച്ചസ്ഥായിയിൽ ജീവിതം അവസ്സാനിപ്പിക്കുന്നതാണ് ഉചിതം എന്ന് ചിന്തിക്കുന്നവർ ഉണ്ടാകുമോ!?? ജീവിതം തെരഞ്ഞെടുക്കുന്നതുപോലെ മരണവും ഒരു തെരഞ്ഞെടുപ്പാണ് എന്ന് കരുതി മരിക്കുന്നവർ ഉണ്ടാകുമോ!?? സ്വയം മരിക്കുക എന്നത് അവകാശമായി കണ്ട് ആരെങ്കിലും ഈ ലോകത്ത് മരിച്ചിട്ടുണ്ടാകുമോ!?? സ്വന്തം ഈശ്വരന്റെ ബലിയാകേണ്ടതാണ് തൻ്റെ ജന്മം എന്ന് കണ്ട് ആരെങ്കിലും മരിച്ചിട്ടുണ്ടാകുമോ!?? വിചിത്രമായി തോന്നിയേക്കാവുന്ന ഒരുപാടു ചോദ്യങ്ങൾ നമുക്കിനിയും സ്വയം ഇല്ലാതാകുന്നവന്റെ മാനസ്സിക സ്ഥിതിയെക്കുറിച്ചു ചോദിക്കാം... ഇതിലും എത്രയോ വിചിത്രമായ കാരണങ്ങൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ജീവനെ ഇല്ലാതാക്കിയവർ ഉണ്ടാകാം.. നമ്മൾ തിരിച്ചറിഞ്ഞെന്നു കരുതുന്ന കാരണങ്ങൾ ഒന്നും തന്നെ ആകണമെന്നില്ല ആത്മഹത്യ എന്ന സ്വയം കൊലക്ക് ആളുകൾ തയ്യാറാകുന്നത്... ഇതിന്റെയെല്ലാം ഇടയിൽ തമാശപോലെ ചില സെലിബ്രിറ്റികളുടെ വിയോഗത്തിൽ കൂടെ ചാകുന്ന ചിലരും..

     കേട്ടു നിൽക്കുന്ന ആർക്കും ബോദ്ധ്യമാകാത്ത ഒരു കാരണവും ആത്മഹത്യ ചെയ്യുന്നവന് മതിയായ കാരണമാണ്... മറ്റ് ആത്മഹത്യകൾ കണ്ടിട്ടുള്ളവൻ,, അവിടെ വിലപിക്കുന്നവർ പോലും മരിച്ചവനോട് വിരോധത്തിന്റെയോ, പുശ്ചത്തിന്റെയോ ഇരുൾ മനസ്സിൽ സൂക്ഷിക്കുന്നത്, ഏറ്റവും കുറഞ്ഞത്, തന്നെക്കുറിച്ചു ഓർക്കാതെ ഇതു ചെയ്തതിലുള്ള പരിഭവം, ഇതെല്ലാം കണ്ടിട്ടുള്ളവൻ, തന്റേ തോന്നലിനെ അതിജീവിക്കാൻ കഴിയാതെ മരണം തെരഞ്ഞെടുക്കുന്നത് ആത്മഹത്യയെ ഒരു പ്രഹേളികയാക്കുന്നു... തൻ്റെ പ്രിയപ്പെട്ടവരുടെ മുഖങ്ങളെ അവഗണിച്ചു കൊണ്ട് മരണത്തെ സ്വീകരിക്കാൻ തയ്യാറായ സാഹചര്യങ്ങളെക്കുറിച്ചു ആഴമേറിയ പഠനങ്ങൾ ആവശ്യമാണ്...

     ചിലരിൽ ആത്മഹത്യാ പ്രവണത ഒരു രോഗമായിത്തന്നെ വൈദ്യ ശാസ്ത്രം പറയുന്നു.. പക്ഷേ അത്തരത്തിലുള്ള രോഗികൾക്കു പോലും എന്തു കരുതലാണ് നമ്മൾ നൽകിയിട്ടുള്ളത്?? ആത്‍മഹത്യ ചെയ്തതിനു ശേഷം മാത്രമാണ് നമുക്ക് അതൊരു വലിയ കാര്യമായി തോന്നുന്നത്... ഞാൻ അങ്ങു ചത്തു കളയും,, ചത്താ മതിയാരുന്നു തുടങ്ങിയ നെഗറ്റീവ് വൈബ്രേഷൻ
വാക്കുകൾ നമുക്ക് നിത്യ സംസ്സാര ഭാഗമായിരിക്കുന്നു... വാക്കുകൾകൊണ്ട് നമ്മളെന്തിനാണ് സ്വയം മരിക്കുന്നതിനെക്കുറിച്ചു എപ്പോഴും മനസ്സിനെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നതു?? ആ വാക്കുകളുടെ യാഥാർഥ്യം എല്ലാത്തിന്റെയും അവസ്സാനമാണെന്ന് തിരിച്ചറിയണം... ആ രീതിയിലുള്ള സംസാരങ്ങൾ പറയുന്നവനിലും കേൾക്കുന്നവനിലും യാതൊരു ഗുണവും ചെയ്യില്ല...   

     ആത്മഹത്യകൾ ഉണ്ടാകാതിരിക്കാൻ സാമൂഹികമായ ബോധവൽക്കരണവും, പ്രവർത്തനങ്ങളും ആവശ്യമാണ്... അതിലൊന്നാണ് "സ്വയം ഇല്ലാതാകുന്നു'' എന്ന അർഥം സ്പുരിക്കുന്നതെല്ലാം നമ്മൾ ഒഴിവാക്കുക എന്നത്... മറ്റൊന്നാണ് 'ആത്മഹത്യ ചെയ്യുക' എന്ന സമര മാർഗ്ഗത്തെ പൂർണ്ണമായും അവഗണിക്കുക എന്നത്... സർക്കാർ ഓഫീസുകൾക്കു മുൻപിൽ,, തനിക്കെതിർപ്പുള്ള ഒരു പ്രവർത്തി നടക്കുന്നിടത്ത്, അവിടെയെല്ലാം 'ആത്മഹത്യാ ശ്രമം' ഒരു വലിയ സമര മാർഗ്ഗമായി കാണുന്നു... സമരത്തിന്റെ ഒരു വഴിയായി ആത്മഹത്യയെ ആരും തന്നെ തെരഞ്ഞെടുക്കുവാനോ, പ്രോൽസ്സാഹിപ്പിക്കുവാനോ തയ്യാറാകരുത്‌... സമരത്തിന്റെ ഭാഗമായി ആത്മഹത്യ ചെയ്തയാളെ രക്തസാക്ഷിയായി വാഴിക്കുന്ന രീതികളിൽ നിന്നും രാഷ്ട്രീയ കക്ഷികൾ പിന്മാറണം... ചുരുക്കിപ്പറഞ്ഞാൽ "ആത്മഹത്യ" എന്ന ചിന്ത ഏത് ആശയ വിരുദ്ധതയുടെ പേരിലായാലും മഹത്വവൽക്കരിക്കില്ല എന്നും,, സമൂഹത്തിൽ ഒരു പ്രകമ്പനവും കൊള്ളിക്കാൻ ആത്മഹത്യയ്ക്കു കഴിയില്ലെന്നും ജീവിച്ചിരിക്കുന്നവരുടെ മനസ്സുകളെ ബോധ്യപ്പെടുത്തി ക്കൊണ്ടേയിരിക്കണം... ''തൻ്റെ ഒരു ആവശ്യത്തിനായി മോഷണം ചെയ്ത ഒരാൾ  മറ്റൊരു ആവശ്യം ഉണ്ടാകുമ്പോളും ആദ്യം ചിന്തിക്കുക മോഷ്ടിക്കാൻ ആയിരിക്കും'' എന്നൊരു വർത്തമാനമുണ്ട്... അതുപോലെയാണ് ആത്മഹത്യയും... ജീവിതത്തിലെ ഒരു സന്നിദ്ധ ഘട്ടത്തിൽ മരണത്തെപ്പറ്റി ചിന്തിച്ചവൻ അത് ചെയ്യാൻ പരാജയപ്പെട്ടാലും പിന്നീട് ഏതൊരു ദുർഘട ഘട്ടത്തിലും മരണത്തെക്കുറിച്ചു ചിന്തിക്കും.. അതൊരു മാനസ്സിക അവസ്ഥയാണ്... ആ അവസ്ഥയാണ് ഇല്ലാതാകേണ്ടത്...

     സ്വന്തമായി ഒരു ചിന്താ ധാര ഉറച്ചിട്ടില്ലാത്ത ചെറു ബാല്യങ്ങൾ പോലും ചെറിയ ദുഖങ്ങളിൽ പോലും സ്വയം ഇല്ലാതാകാൻ തീരുമാനിക്കുന്ന കാഴ്ചകൾ നമ്മൾ കണ്ടു... ചെറിയ കുട്ടികളും, വിദ്യാ സമ്പന്നരും, ശത കോടീശ്വരന്മാരും, പ്രഫഷണൽസും, സെലിബ്രിറ്റികളും, പുരുഷന്മാരും, സ്ത്രീകളും എല്ലാം ആത്‍മഹത്യ ചെയ്തവരുടെ പട്ടികയിലുണ്ട്... മരണം ഏതൊരുവനും തുല്യമാണെന്ന് പറയുന്നത് പോലെ ആത്മഹത്യക്കു പരമ സത്യത്തിന്റെ മഹത്വം ചാർത്തി കൊടുക്കാൻ കഴിയില്ല... അതൊരു തെറ്റായ തെരഞ്ഞെടുക്കലാണ്... പ്രായോഗികമായ വിദ്യാഭ്യാസവും, ചികിൽസയും, ബോധവൽക്കരണവും, സമീപനവും കൊണ്ട് തിരുത്താൻ കഴിയുന്ന തെറ്റായ തെരഞ്ഞെടുക്കൽ...

     കുട്ടികളിലെയും, കൗമാരക്കാരിലെയും ആത്മഹത്യാ പ്രവണതയുടെ കാരണം കണ്ടു വരുന്നത് പിടിവാശിയും, സ്ട്രെസ്സും, നിരാശാ ബോധവുമാണ്.. ബൈക്ക് വാങ്ങിത്തരാനുള്ള ആവശ്യം നിരാകരിച്ച പിതാവിനോടുള്ള വാശി ആത്മഹത്യയിൽ അവസ്സാനിക്കുന്നു.. ബൈക്ക് എന്ന ആവശ്യം നിരാകരിക്കപ്പെട്ടില്ലായിരുന്നെങ്കിൽ കാർ എന്ന രണ്ടാമത്തെ ആവശ്യം നിരാകരിക്കുമ്പോൾ ആത്മഹത്യയിൽ എല്ലാം തീരുന്നു... രണ്ടു ദിവസ്സം ചിരിച്ചു കാണിച്ച പെണ്ണ് അടുത്ത ദിവസ്സം ചിരിക്കാതെ പോയാൽ പരിഹാരം കയർ!?? കാമുകൻ അവഗണിച്ചാൽ കാമുകിക്ക് വിഷം അഭയം.. അങ്ങനെ നമുക്ക് ചുറ്റും എന്തെല്ലാം കാരണങ്ങൾ ആത്മഹത്യക്കു പിന്നിൽ കേൾക്കുന്നു... യഥാർഥ കാരണങ്ങൾ ഇവയൊക്കെത്തന്നെ എന്ന് കണക്കിലെടുത്തുകൊണ്ട് സംസാരിച്ചാൽ ഇതിനെല്ലാം പിന്നിലെ മനഃശാസ്ത്രത്തെ വിശകലനം ചെയ്തേ മതിയാകൂ...

     ആത്മഹത്യക്കു പിന്നിലെ കാരണങ്ങൾ വിശാലമായ പഠനങ്ങൾക്ക് വിധേയമായാക്കി സമൂഹത്തിൽ വേണ്ട ക്രിയകൾ ചെയ്യണം... വ്യക്തമായി ഒരു കാരണം കണ്ടു നിൽക്കുന്നവന് പറയാൻ പല സംഭവങ്ങളിലും കഴിയില്ല എന്ന എന്റെ പക്ഷം അനുഭവങ്ങളുടെ വെളിച്ചത്തിലാണ്... വളരെ ചെറുപ്പം മുതൽ ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ ആത്മഹത്യ... എന്തു വിഷയത്തെയും 'പോടാ പുല്ലേ' എന്ന മനോഭാവത്തിൽ സമീപിക്കുന്ന അയാളുടെ മരണം ഞങ്ങൾ സുഹൃത്തുക്കളിൽ ഒരു ഷോക്ക് ആയിരുന്നു... ഇന്നും ഞങ്ങളുടെ സംസാരങ്ങളിൽ അതിൻ്റെ കാരണം എന്തായിരിക്കും എന്ന് ഞങ്ങൾ തിരഞ്ഞു കൊണ്ടേയിരിക്കുന്നു... മരിക്കുമ്പോൾ ഒരു വിധം നല്ല ജോലി ഉണ്ടായിരുന്ന അയാൾക്കു മേൽ ആരോപിച്ചിരുന്ന സാമ്പത്തിക ബാദ്ധ്യതകൾ വരുമാനത്തിന്റെ വലിയ മടങ്ങുകൾ ആയിരുന്നില്ല... അയാളുമായി വർഷങ്ങളുടെ ചങ്ങാത്തം കൊണ്ട് ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നയാൾ ഒരിക്കലും ആത്‍മഹത്യ ചെയ്യുന്നവനല്ല... എന്തുകൊണ്ട് നമ്മുടെ സഹജീവികൾ ഇത്രയധികം ദുർബലരാകുന്നു!?? ഒരു വേള മറിച്ചും ആലോചിക്കാറുണ്ട്, ഇവർ അസാധാരണ ധൈര്യ ശാലികൾ ആയതുകൊണ്ടാണോ?? മരിക്കാൻ വരെ ധൈര്യമുള്ളവർ!?? 

     സമാന അനുഭവങ്ങൾ പലതുണ്ട്... എൻ്റെ ഒരു കക്ഷിയുടെ ആത്‍മഹത്യ എന്നെ വല്ലാതെ അമ്പരപ്പിച്ചു... ആ കക്ഷി എന്തു വിഷയമെങ്കിലും ഒരു കൈ അല്ല,, രണ്ടു കൈയ്യും നോക്കാം എന്ന മനോഭാവക്കാരനായിരുന്നു... മരിക്കുന്നതിന് ഒരാഴ്ച മുൻപ് എൻ്റെ ഓഫീസ്സിൽ വന്നു പോകുമ്പോൾ അയാളിൽ ദുഃഖത്തിന്റെയോ,, മറ്റു വലിയ പ്രശ്നങ്ങളുടെയോ യാതൊരു ലാഞ്ചനയും കണ്ടിരുന്നില്ല.. മുൻപു കണ്ടതിൽ ഒരു മാറ്റവും അന്നും ഉണ്ടായിരുന്നില്ല.. ആകെ നിലവിൽ ചെറിയ ഒന്നു രണ്ടു സിവിൽ കേസ്സുകൾ.. അതും അയാൾക്ക് അനുകൂലമായി നിൽക്കുന്നത്... ശ്രീ രാമൻ എന്ന് പേര് ഇവിടെ ഉപയോഗിക്കുന്നു... ശ്രീ രാമൻ എൻ്റെ അറിവിൽ മുൻപ് നേരിട്ട വിഷയങ്ങളുമായി നോക്കിയാൽ പുഞ്ചിരിച്ചു തള്ളാവുന്നവ... അയാൾ ആത്‍മഹത്യ ചെയ്തു... എന്തായിരുന്നു കാരണം!?? എനിക്ക് കൺവിൻസിങ് ആയതൊന്നും ഇന്നു വരെ അറിഞ്ഞിട്ടില്ല.. കേസ്സുകളിൽപ്പെട്ട വിഷമമാണെന്ന് ഒരുപാടുപേർ പറയുന്നത് കേട്ടു... കേസ്സുകൾ എത്ര നിസ്സാരമായിരുന്നെന്നും,, അതൊന്നും ശ്രീ രാമനെ അൽപ്പം പോലും ചലിപ്പിച്ചിട്ടില്ലെന്നും എനിക്കറിയാവുന്നതുപോലെ മറ്റാർക്കറിയാം?? പിന്നെയെന്ത്!!?? അതാണ് ആത്മഹത്യകളിലെ സമസ്യ...!! പിന്നീട് ആത്മഹത്യകൾ എന്ന് കേട്ട മരണ വാർത്തകളിൽ മറ്റുള്ളവർ കണ്ടെത്തിയ കാരണങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി.. പലതും അതിശയകരങ്ങളായി തോന്നി... പലതും അവിശ്വസ്സനീയവും...!!

     ആത്മഹത്യാ പ്രവണത എന്ന രോഗം കണ്ടെത്തിയിട്ടില്ലാത്ത ആളുകൾ നടത്തിയ ആത്മഹത്യകളാണ് കൂടുതൽ പഠന വിഷയങ്ങളാക്കേണ്ടത്.... മരിക്കാൻ തീരുമാനമെടുത്തു നടപ്പിലാക്കിയതിനു തൊട്ടു മുൻപുള്ള നിമിഷം വരെ അവരിൽ ചിലരെങ്കിലും ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചിട്ടു പോലും ഉണ്ടാകുകയില്ല... ആ മനുഷ്യർക്ക് എന്തു കൊണ്ട്  നിമിഷത്തെ അതിജീവിക്കാൻ കഴിഞ്ഞില്ല... അങ്ങനെയെങ്കിൽ എന്നിലും എനിക്കു ചുറ്റിനുമുള്ളവരിലും ആ ചിന്തയുടെയും,, അവസ്ഥയുടെയും അണുക്കൾ ഉറങ്ങിക്കിടപ്പുണ്ടാകില്ലേ!!?? അതാണ് സമൂഹത്തിന് ഒന്നടങ്കമായ പ്രതിരോധ കുത്തിവെയ്പ്പ് ആവശ്യമാണെന്ന് പറയുന്നത്...

     ആത്മഹത്യയുടെ പിന്നിലെ കൂടുതൽ കാരണങ്ങൾ അന്വേഷിച്ചു പോകുമ്പോൾ കൂടുതൽ വിഷയങ്ങളിലേക്ക് വാതിലുകൾ തുറക്കും എങ്കിലും പിടിവാശിയും,, സ്ട്രെസ്സും,, നിരാശാ ബോധവും,, മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും ഉപയോഗവും,, കുടുംബ ബന്ധങ്ങളിലെ ശിഥിലതയും,, തുറന്നു സംസ്സാരിക്കാനും, വിഷയങ്ങൾ പങ്കുവെയ്ക്കുന്നതിലെ വിമുഘതയും,, ദുരഭിമാനവും അങ്ങനെ പലതും കാരണങ്ങളായി തെളിഞ്ഞു തന്നെ നിൽക്കുന്നു... മരണം എന്ന പരിഹാരവും,, ജീവിതം എന്ന പോരാട്ടവും മനസ്സിൽ മുഖാമുഖം നിൽക്കുമ്പോൾ പോരാട്ടത്തിന് പടച്ചട്ടയിലേക്ക് കൈകൾ അറിയാതെ നീളണം... അതിനു മനസ്സിനെ സജ്ജമാക്കുന്ന വിദ്യാഭ്യാസം ഇവിടെ ലഭിക്കണം..

     ആത്മഹത്യ ചെയ്തു ഇവിടം വിട്ടു പോയവരിൽ പലരും നമ്മുടെ പരിചയക്കാരും, സ്വന്തക്കാരും അങ്ങനെ പലതും ആയിരുന്നു... അവർ സ്വയം കോല ചെയ്തു പോകാൻ തീരുമാനിച്ചതിനു പിറകിൽ ഒരു കാരണമുണ്ടാകും.. ആ കാരണത്തിന് മറ്റൊരുവന്റെ ഒരു വാക്കിൽ പരിഹാരവും ഉണ്ടായിരുന്നിരിക്കാം..  ആ വാക്ക് എന്നത് പരിഹാരത്തിൻ്റെ ആകെത്തുകയായ വിശാല അർത്ഥത്തെ ഉൾക്കൊള്ളണം.. ആ വാക്ക് പറയാൻ കഴിയാതെ പോയതാണോ,, കേൾക്കാൻ കഴിയാതെ പോയതാണോ പോരായ്മയെന്ന് പഠിക്കണം... ''അവനവനിൽ നിന്നു തന്നെ അവനവനെ രക്ഷിച്ചു നിർത്തേണ്ട വലിയ ഒരു ടാസ്ക് ആണ് ആത്മഹത്യയിൽ നിന്നുള്ള രക്ഷ..''

[Rajesh Puliyanethu
 Advocate, Haripad]

Saturday 25 April 2020

സാലറി പിടിച്ചാൽ കത്തിക്കുന്നവർ...



     സമീപകാലത്തു കണ്ട ഏറ്റവും വലിയ തെമ്മാടിത്തമാണ് ഒരു മാസം ആറു ദിവസ്സം വീതം അഞ്ചു മാസം സാലറി കട്ടു ചെയ്യുന്നു എന്ന സർക്കാർ ഉത്തരവ് കത്തിച്ചത്... അഞ്ചു മാസം കൊണ്ട് പിടിക്കുമ്പോൾ അത് ഉദ്യോഗസ്ഥർക്ക് ഭാരമാകുന്നുമില്ല.. എന്നാൽ സർക്കാരിന് ഈ മഹാമാരി സമയത്തു അതൊരു വലിയ സഹായവുമാണ്... 

     കണക്കുകൾ നിരത്താൻ ഉദ്ദേശിക്കുന്നിലെങ്കിലും പറയുന്നു,, ഇവിടുത്തെ നികുതിയുടെ സിംഹഭാഗവും സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളമായി നൽകിയാണ് ചെലവഴിക്കുന്നത്... അതിനും പുറമെ മരണം വരെ പെൻഷൻ എന്ന സംരക്ഷണം വേറെ... പെൻഷൻ ആരുടെയും ഔദാര്യമല്ല,, നീക്കിവെച്ച വേതനമാണെന്നൊക്കെ കോടതികൾ പറയുമെങ്കിലും,, നികുതിപ്പണത്തിന്റെ പങ്കാണെന്ന് സംശയമില്ലല്ലോ?? Dearness Allowance എന്ന പേരിൽ ലഭിക്കുന്ന അധിക വരുമാനം.. Leave വിറ്റു കിട്ടുന്ന പണം... അങ്ങനെ എന്തെല്ലാം വിധത്തിൽ ഇക്കൂട്ടർ പൊതുപണം കൊണ്ടുപോകുന്നു.. 

     കഴിഞ്ഞ സാമ്പത്തിക മാന്ദ്യ കാലത്തിനു മുൻപ് പ്രൈവറ്റ് സെക്ടറിൽ ലഭിച്ചിരുന്ന ശമ്പളത്തിനു തുല്യമായ വരുമാനം സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നില്ല എന്ന് വിഷമം പറഞ്ഞത് പൊതുജനമാണ്... സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും, ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നതിൽ സന്തോഷവും, അത് ഭരണപ്പാർട്ടിയുടെ നേട്ടവുമായി ചാർത്തിക്കൊടുത്തത് പൊതുജനമാണ്... ഞങ്ങളുടെ നികുതിപ്പണത്തിൽ നിന്നും ഇത്രയധികം തുക എന്തിനു സർക്കാർ ഉദ്യോഗസ്ഥർക്കു മാത്രം നൽകുന്നു എന്ന് കണക്കു ചോദിക്കാൻ ഒരു പൊതുജനവും വന്നിട്ടില്ല... അങ്ങനെയുള്ള പൊതു സമൂഹം ആകമാനം ഗതികെട്ടു നിൽക്കുമ്പോൾ നിങ്ങൾക്ക് അതൊന്നും ബാധകമേ അല്ല എന്നാണല്ലേ?? ഈ രീതിയിൽ പൊതു സമൂഹത്തിന്റെ വിഷമതകളുടെ ഭാഗമാകാതെ മാറിനിൽക്കുന്ന വിഭാഗമായി നിങ്ങൾ നിന്നാൽ നികുതിപ്പണം കൈപ്പറ്റുന്നതിന്റെ കൃത്യമായ കണക്കുകൾ പറയിക്കാൻ പൊതുജനം കരുതിക്കൂട്ടിത്തന്നെ ഇറങ്ങിയെന്നു വരും...

     ''ഞങ്ങൾ ജോലി ചെയ്തിട്ടാണ്, ആരുടെയും ഔദാര്യമല്ല'' എന്നു പറയുന്നവരും ഉണ്ടാകും.. ആത്മാർഥമായി എത്ര സർക്കാർ ഉദ്യോഗസ്ഥർക്ക് പറയാൻ കഴിയും 'ഞങ്ങൾ കൈപ്പറ്റുന്ന ശമ്പളത്തിനു തുല്യമായി ജോലി ചെയ്യുന്നു' എന്ന്...!?? വാങ്ങുന്ന ശമ്പളത്തിന്റെ മൂന്നിരട്ടിക്കു തുല്യമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ കാണാതെയല്ല പറയുന്നത്... നിങ്ങൾത്തന്നെ ഒരു ആത്മപരിശോധന നടത്തണം.. ഇന്ന് ഒരു മാസ്സത്തെ ശമ്പളം ഗഡുക്കളായി നൽകാൻ പറഞ്ഞതിനെ നിങ്ങൾ എതിർക്കുന്നു.. കോവിഡ് കൂടുതൽ നാടിനെ ചുറ്റിപ്പിടിച്ചാൽ വരും മാസ്സങ്ങളിൽ ശമ്പളം നല്കാനില്ല എന്ന നിലപാട് സർക്കാര് സ്വീകരിച്ചു എന്ന് വരും... നിങ്ങൾ എന്തു ചെയ്യും.. രോഗബാധിതനു ചികിൽസയും,, മറ്റുള്ളവന് ആഹാരവും നൽകാൻ ഉള്ള പണം ചെലവഴിക്കുമോ,, നിങ്ങൾക്ക് ശമ്പളം തരാൻ ഉപയോഗിക്കുമോ... പകരം നിങ്ങൾ ആ സന്ദർഭം എങ്ങനെ നേരിടും?? സമരം ചെയ്യുമോ?? അങ്ങനെ വന്നാൽ സർക്കാർ ഉദ്യോഗസ്ഥരെ തെരുവിൽ ജനം നേരിടും.. പിന്നെ നിങ്ങൾക്ക് ഒരു ഓപ്ഷൻ ഉണ്ട്;; പ്രതിഷേധിച്ചു ജോലി രാജി വെക്കാം..

     അധ്യാപകർ ഉൾപ്പടെ ഉള്ളവർ ഇത്രയധികം സങ്കുചിത ചിന്താഗതിക്ക് ഉടമകളാണല്ലോ എന്നത് വിഷമമല്ല, അപമാനം ഉണ്ടാക്കുന്നു... സഹജീവികൾ പട്ടിണി കിടക്കുകയോ, മരിച്ചു വീഴുകയോ ചെയ്താലും തങ്ങളുടെ പോക്കറ്റ് നിറഞ്ഞിരിക്കണം എന്ന് കരുതുന്ന ഇവർ എന്തുതരം മനസ്സിന്റെ ഉടമകളാണ്‌..!!?? ഉത്തരവ് കത്തിച്ച തെമ്മാടികൾക്കു കൂട്ട് നിൽക്കുന്ന നിലപാട് ഏതു രാഷ്ട്രീയ കക്ഷി സ്വീകരിച്ചാലും അവരുടെ സ്ഥാനം കേരളത്തിന്റെ ചവറ്റുകൊട്ടയിൽ ആയിരിക്കും... സംശയമില്ല... പൊതുജനത്തിന്റെ പണം കൊണ്ടു തിന്നു കൊഴുത്ത് ഞങ്ങളുടെ ആവശ്യങ്ങൾക്കു മുൻപിൽ ധാർഷ്ട്യവും, അഹങ്കാരവും കാണിച്ചവരാണ് നിങ്ങൾ.. അതെല്ലാം ഇവിടെയുള്ളവർ സഹിച്ചിട്ടേ ഉള്ളൂ.. എന്നാൽ 
ഈ ഗതികെട്ട കാലത്തു തങ്ങളെ വെല്ലുവിളിച്ച നിങ്ങളെ ഈ ജനത ഒരിക്കലും മറക്കില്ല... സത്യം..

     കോവിട് പ്രതിരോധ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുവാൻ വേണ്ടി വിനിയോഗിക്കാനാണ് സർക്കാർ ശമ്പളം പിടിക്കുന്നത്... സാമ്പത്തികരംഗം മെച്ചപ്പെടുമ്പോൾ തിരികെത്തരാം എന്ന ഉറപ്പും നിങ്ങളെ സന്തോഷിപ്പിക്കുന്നില്ല.. നിങ്ങളും കോവിടിന് അതീതരൊന്നുമല്ല.. നിങ്ങൾ കാശുവാങ്ങി അടുക്കിവെച്ചു സ്വകാര്യ ആശുപത്രിയിൽ ഫൈവ് സ്റ്റാർ ചികിത്സ നേടാമെന്നും കരുതേണ്ട... സർക്കാർ ആസ്പത്രി വഴിയേ നിങ്ങൾക്കും രക്ഷ കിട്ടുകയുള്ളൂ... എന്തായാലും സർക്കാർ ഉദ്യോഗസ്ഥരിലെ ചിലരുടെയെങ്കിലും സാമൂഹിക പ്രതിബദ്ധതയുടെ ആഴം കാണാൻ പറ്റി.. സന്തോഷം...

[Rajesh Puliyanethu
 Advocate, Haripad]


Friday 17 April 2020

രാഷ്ട്രീയം എപ്പോഴൊക്കെ പറയാം..???


""ഇവിടെ രാഷ്ട്രീയം സംസ്സാരിക്കരുത്""... 

     ഇങ്ങനെ ഒരു ബോർഡ് തൂക്കിയിരിക്കുന്നത് നമ്മൾ കണ്ടിരുന്നത് ചില ചായക്കടകളിലാണ്... അവിടെ രാഷ്ട്രീയം സംസ്സാരിക്കുന്നതിനെ വിലക്കാൻ കാരണം രാഷ്ട്രീയ ചർച്ചകൾ സംഘർഷങ്ങളിലേക്കു നയിച്ചിരുന്ന അനുഭവങ്ങളാണ്... രാഷ്ട്രീയ ബോധം വളരുന്നത് രാഷ്ട്രീയം സംസാരിക്കുന്നതിലൂടെയാണ്... രാഷ്ട്രീയം സംസാരിക്കുന്നതിൽ തുടങ്ങി ഗൗരവമായ ചർച്ചകളിലേക്കു വളർന്ന് തർക്കങ്ങളിൽ എത്തുന്നതുവരെ രാഷ്ട്രീയം സംസാരിക്കുന്നത് ആരോഗ്യകരമാണ്... സംസ്സാരം സംഘര്ഷങ്ങളിലേക്ക്‌ എത്തുമ്പോൾ ആ രാഷ്ട്രീയ സംസ്സാരം മലിനമാകുന്നു... 

     രാഷ്ട്രീയ സംസാരങ്ങളെ സംഘർഷങ്ങളിലേക്കെത്തിക്കുന്ന വ്യക്തികളും, ആ സംഘർഷങ്ങൾക്ക് പിന്തുണ കൊടുക്കുന്ന പ്രസ്ഥാനങ്ങളും 'രാഷ്ട്രീയം' എന്ന മഹത്തായ പ്രവർത്തന മെഘലയെ മലിനമാക്കുകയാണ് ചെയ്യുന്നത്... "രാഷ്ട്രീയം" എന്നതുകൊണ്ട് അർത്ഥമാക്കുന്നത് 'രാഷ്ട്രത്തെ സംബന്ധിക്കുന്നത്' എന്നാണ്.. രാഷ്ട്രത്തെ സംബന്ധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനെയാണ് രാഷ്ട്രീയ ചർച്ചകൾ എന്ന് പറയുന്നത്... രാഷ്ട്രത്തെക്കുറിച്ചു പൗരന്മാർ സംസ്സാരിക്കുമ്പോൾ സ്വോഭാവികമായും ആ  സംസ്സാരങ്ങൾ രാഷ്ട്രത്തിൽ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചും, ആ വിഷയങ്ങൾ രാഷ്ട്രത്തെയും, ജനങ്ങളേയും എപ്രകാരം ബാധിക്കും എന്നതിനെക്കുറിച്ചും ആയിരിക്കും... അത്തരം ചർച്ചകളിൽ ഏറ്റവും കൂടുതൽ സ്ഥാനം പിടിക്കുക വർത്തമാനകാല സംഭവങ്ങൾ ആയിരിക്കും.. അങ്ങനെയെങ്കിൽ വർത്തമാനകാല സംഭവങ്ങളെ എങ്ങനെ വർത്തമാനകാല ചർച്ചകളിൽ നിന്നും ഒഴിവാക്കി നിർത്തും!?? വർത്തമാനകാല പ്രവർത്തനങ്ങളിലെ പോരായ്മകൾ എങ്ങനെയാണ് ഭാവികാല ചർച്ചകളിൽക്കൂടി പരിഹരിക്കാൻ കഴിയുക!?? 

     രാജ്യം പ്രതിസന്ധികളെ അഭിമുഘീകരിക്കുമ്പോൾ രാഷ്ട്രീയം ചർച്ചചെയ്യാൻ പാടില്ല എന്ന പുതിയ ചിന്താഗതി ഇവിടെ പ്രചരിപ്പിക്ക പ്പെടുന്നുണ്ട്.. തീർച്ചയായും പറയാം; അതൊരു പുതിയ ചിന്താഗതിയാണ്... രാഷ്ട്രം ഏതു തരത്തിലുള്ള പ്രതിസന്ധിയാണ് നേരിടുന്നത് എന്ന് മനസ്സിലാക്കി ആ വിഷയത്തെക്കുറിച്ചു സംസ്സാരിച്ചുകൊണ്ടേയിരിക്കണം... അത് രാഷ്ട്രീയ സംസാരമാണ്.. അത് സംഭവിക്കുക തന്നെ വേണം... പ്രതിസന്ധികളെ രാജ്യം അഭിമുഘീകരിക്കേണ്ടി വരുമ്പോൾ തീർച്ചയായും അതിനെ നേരിടുന്ന പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്നത് സർക്കാരാണ്... ആ സർക്കാരിനെ നയിക്കാൻ ഒരു രാഷ്ട്രീയ നേതൃത്വവും ഉണ്ടാകും.. ആ ഭരണ നേതൃത്വം ചെയ്യുന്ന കാര്യങ്ങളെ പിന്തുണക്കുന്നതു മാത്രമേ ""രാജ്യം ഒറ്റക്കെട്ടായി നിൽക്കുന്നു"" എന്ന നിവ്വചനത്തിൽ വരുന്നതാവുകയുള്ളു എന്നത് ആരുടെ കണ്ടുപിടിത്തമാണ്...?? ഭരണ രംഗത്തെ പോരായ്മകളോ,, അഴിമതിയോ ചർച്ച ചെയ്യേണ്ട സമയം ആ പോരായ്മകൾ സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെയാണ്... മറിച്ചു് ആ പോരായ്മകൾ സംഭവിച്ചു കഴിഞ്ഞതിനു ശേഷവും,, അതിന്റെ തിക്താനുഭവങ്ങൾ ജനസഹസ്രങ്ങൾ അനുഭവിച്ചു കഴിഞ്ഞതിനു ശേഷവും, ചത്ത കുഞ്ഞിന്റെ ജാതകമെഴുതുന്നതു പോലെയുള്ള ചർച്ചകൾക്ക് എന്തു പ്രസക്തിയാണുള്ളത്?? തങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ കുറ്റമറ്റതും,, സത്യസന്ധവുമാണെന്ന് ഭരണപക്ഷത്തിന് ഉറപ്പുണ്ടെങ്കിൽ, 'രാഷ്ട്രീയ ചർച്ചകൾ ഇപ്പോൾ പാടില്ല' എന്ന തലവഴി മുണ്ടിടുന്ന പോലെയുള്ള സമീപനങ്ങൾ എന്തിനു സ്വീകരിക്കുന്നു..??  

     ''രാജ്യം പ്രതിസന്ധിയെ നേരിടുമ്പോൾ വിമർശനങ്ങൾ പാടില്ല'' എന്ന പ്രചാരണത്തിന് പൊതുജനങ്ങൾക്കിടയിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട് എന്ന സത്യം കാണാതിരിക്കാൻ കഴിയില്ല... അതിനു കാരണം രാഷ്ട്രീയമല്ല.. ചില രാഷ്ട്രീയ പ്രവർത്തകരാണ്... ഇന്ന് സാധാരണക്കാരൻ്റെ മനസ്സിൽ കൊടിപിടുത്തം, കലഹം, കൊലപാതകം, സ്വജനപക്ഷപാതം, അഴിമതി, മുതലെടുപ്പ് തുടങ്ങിയ ചിലകാര്യങ്ങൾ മാത്രമാണ് രാഷ്ട്രീയം.. രാഷ്ട്രീയം എന്ന വാക്കു കേൾക്കുമ്പോൾത്തന്നെ സാധാരണക്കാരന്റെ മനസ്സിലേക്ക് ഓടി എത്തുന്നത് ഈ കാര്യങ്ങളാണ്.. അതിനാലാണ് നാടിന്റെ ഈ ദുർഘടാവസ്ഥയിൽ ഇപ്രകാരമുള്ള ദുഷിച്ച ചെയ്തികൾ പേറുന്ന പ്രവർത്തിയായ രാഷ്ട്രീയത്തെ അകറ്റി നിർത്തണമെന്ന്  അവർ പറയുന്നത്.. അവിടെയും ജയിക്കുന്നതു കുറുക്കന്മാരായ ചില രാഷ്ട്രീയ പ്രവർത്തകർ ആണെന്ന് കാണാം..!! അവർ കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ കൂടി ജനങ്ങളുടെ മനസ്സിൽ രാഷ്ട്രീയത്തെക്കുറിച്ചു ഭീബത്സമായ ചിത്രം വരച്ചു വെച്ചു.. അതിനു ശേഷം ജനങ്ങളുടെ മനസ്സിൽ ഉറച്ചു പോയ ആ ചിത്രത്തെ മുതലെടുത്ത് ജനങ്ങളെ രാഷ്ട്രീയ ചർച്ചകളിൽ നിന്നും അതാവശ്യപ്പെടുന്ന അവസ്സരങ്ങളിൽ അകറ്റി നിർത്തുന്നു... അവിടെയും പലതും ഒളിച്ചു കടത്തുന്നത് ഇതേ രാഷ്ട്രീയക്കാരാണ്... പൊതുജനം ശരിയായ അവസ്സരത്തൽ രാഷ്ട്രീയം ചർച്ച ചെയ്യാതെ നിർഗുണന്മാരായി മാറി നിൽക്കുന്നു... 

     ''രാജ്യം പ്രതിസന്ധിയെ നേരിടുമ്പോൾ വിമർശനങ്ങൾ പാടില്ല'' എന്ന പ്രചാരണത്തിന് പൊതുജനങ്ങൾക്കിടയിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട് എന്ന വസ്തുത മനസ്സിലാക്കുന്നതിനാലാകാം പ്രതിപക്ഷവും മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉചിത സമയത്തു നടത്തേണ്ട വിമർശനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന ജനാധിപത്യത്തിന് തീരെ ആരോഗ്യകരമല്ലാത്ത കാഴ്ചയും കണ്ടു വരുന്നത്... വിമർശനങ്ങൾ തങ്ങളെ ജനങ്ങൾക്കിടയിൽ ഒറ്റപ്പെടുത്തുമോ എന്നവർ ഭയപ്പെടുന്നു... ''രാജ്യം പ്രതിസന്ധിയെ നേരിടുമ്പോൾ വിമർശനങ്ങൾ പാടില്ല'' എന്ന പരസ്യ വാചകം നല്ല രീതിയിത്തന്നെ അതിന്റെ പ്രയോജനം ആഗ്രഹിക്കുന്നവർ ഉപയോഗിച്ചിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ... പക്ഷെ അതിനെ അതിജീവിച്ചു ജനങ്ങളിലേക്കിറങ്ങി തങ്ങളുട വിമർശനം ബോധ്യപ്പെടുത്തേണ്ടത് ഭരണ ഇതര രാഷ്ട്രീയ കക്ഷികളുടെ ചുമതലയാണ്.. അതിനു അവർക്കു കഴിയുന്നില്ലെങ്കിൽ അതവരുടെ കഴിവുകേടെന്നോ, അല്ലെങ്കിൽ ഭരണപക്ഷത്തു പോരായ്മ ഇല്ലെന്നോ  മനസ്സിലാക്കേണ്ടി വരും... ഭരണപക്ഷ പ്രവർത്തനങ്ങളിലെ പോരായ്മകൾ ഏതവസ്സരത്തിൽ സംഭവിച്ചാലും ചൂണ്ടിക്കാട്ടി ജനപിന്തുണ ആർജ്ജിച്ചു തിരുത്തിക്കേണ്ടത് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ ചുമതലയാണ്... അതിനു കഴിയുന്നില്ലെങ്കിൽ കർത്തവ്യവിലോപമായിക്കൂടി നിർവ്വചിക്കപ്പെടും...  

     ജനാധിപത്യ ഭരണക്രമത്തിൽ രാജ്യത്തിന്റെ ഓരോ ശ്വാസ്സവും നിർണ്ണയിക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങളാണ്.. ഇവിടെ രാഷ്ട്രീയം ഒഴിവാക്കി ഒന്നും സാധ്യമല്ല.. ജനങ്ങളുടെ പ്രതിനിധികൾ അഥവാ ജനങ്ങളുടെ വിശ്വസ്തർ തീരുമാനങ്ങളെടുക്കുന്നു എന്നൊരു അർഥം കൂടി അതിനുണ്ട്.. അങ്ങനെ വരുമ്പോൾ രാജ്യത്തെ ജനങ്ങൾ ആകമാനം രാഷ്ട്രീയ ചർച്ചകളിൽ വ്യാപൃതരായി രാജ്യത്തിന്റെ പ്രതിസന്ധിക്ക്‌ പരിഹാരം  കണ്ടെത്തുന്നതിനു തുല്യമാണ്, ഓരോ രാഷ്ട്രീയ പ്രതിനിധിയും വിമർശനാത്മകമായ കാര്യങ്ങൾ ഉന്നയിച്ചു ഭരണ നേതൃത്വത്തെക്കൊണ്ടു തിരുത്തൽ നടപടികൾ സ്വീകരിപ്പിക്കുന്നത്...  പ്രത്യേകിച്ചു നിർണ്ണായകമായ അവസ്ഥയിൽ കൂടി രാജ്യം കടന്നു പോകൂന്ന ഈ നാളുകളിൽ...

     ''രാജ്യം പ്രതിസന്ധിയെ നേരിടുമ്പോൾ വിമർശനങ്ങൾ പാടില്ല'' എന്ന പ്രചരണം ഭരണപക്ഷം വിജയിപ്പിക്കുന്നത്,, രാഷ്ട്രീയ വിമർശനത്തെ രാഷ്ട്രീയ മുതലെടുപ്പെന്നു പൊതുജനങ്ങളുടെ മുൻപിൽ തെറ്റിധരിപ്പിച്ചു കൊണ്ടാണ്..! രാഷ്ട്രീയ വിമർശനവും രാഷ്ട്രീയ മുതലെടുപ്പും വ്യത്യസ്ഥ ചാലുകളാണ്... രാജ്യത്തിന്റെ പ്രതിസന്ധിയെ തന്റെ രാഷ്ട്രീയ നേട്ടത്തിനായി, രാഷ്ട്രത്തിനു ദോഷം വരുമെന്നതിരിച്ചറിവോടെ ഉപയോഗിക്കുന്നതാണ് തെറ്റായ രാഷ്ട്രീയ മുതലെടുപ്പ്.. ഭരണ കക്ഷിയുടെ പരാധീനതകൾ ചൂണ്ടിക്കാണിച്ചു ജനങ്ങളുടെ പിന്തുണ ആർജ്ജിക്കുന്നതാണ് ശരിയായ വിമർശനം.. അതിൽ രാഷ്ട്രീയ മുതലെടുപ്പ് ഒളിച്ചിരുപ്പുണ്ടാകാം.. എങ്കിലും അത് പരിപൂർണ്ണമായും തെറ്റ് ആണെന്ന് പറയുക വയ്യ.. കാരണം അവിടെ സ്വന്തം ചുമതല നിർവ്വഹിച്ചതിനു ജനങ്ങൾ നൽകുന്ന അംഗീകാരമാണ് ആ രാഷ്ട്രീയ കക്ഷിക്കോ നേതാവിനോ ലഭിക്കുന്ന മേന്മ.... രാജ്യത്തിന്റെ പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനെ വിമർശിച്ചവനെ മ്ലേശ്ചനായി ചിത്രീകരിക്കുന്നതിനു ചില മാധ്യമ സ്ഥാപനങ്ങളും മുൻപന്തിയിൽത്തന്നെയുണ്ട്.. വിമർശകരെ കൂവിവിളിക്കാൻ നിൽക്കുന്ന സൈബർ പോരാളികൾ മറ്റൊരു വശത്ത്..  അവർ ആരുംതന്നെ ജനാധിപത്യ പ്രവർത്തനക്രമത്തിൽ ക്രിയാത്മകമായി നിലകൊള്ളുകയാണെന്നു കരുതുക വയ്യ...

     ഭരണപക്ഷത്തു പോരായ്മകൾ ഉണ്ടെന്നു ഏതുവിധേനയും സ്ഥാപിക്കുക എന്നതല്ല ക്രിയാത്‌മകമായ വിമർശനം എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ.. ഭരണപക്ഷത്ത് അഴിമതിയും, സ്വജനപക്ഷപാതവും, പിടിപ്പുകേടും  ഉണ്ടെങ്കിൽ അത് കാര്യകാരണങ്ങളും, തെളിവുകളും നിരത്തി പൊതുജന സമക്ഷം അവതരിപ്പിച്ചു പൊതുസമൂഹത്തിന്റെ പിന്തുണയോടെ  അവയെ തിരുത്താൻ ഭരണകർത്താക്കളെ നിര്ബന്ധിതരാക്കുക എന്നതാണ് ക്രിയാത്‌മക വിമർശനം.. രാജ്യം പ്രതിസന്ധികളെ നേരിടുമ്പോൾ ഭരണകൂടത്തിന്റെ പ്രവർത്തികളിലെ പോരായ്മൾ കണ്ണുകെട്ടി മറച്ചു കൈയ്യടിക്കേണ്ട ബാധ്യത രാഷ്ട്രീയ കക്ഷികൾക്കില്ല.. സ്വതന്ത്ര പൗരന്മാർക്ക് തീരെയുമില്ല... രാജ്യം സുഗമമായി മുന്നോട്ടു പോകുമ്പോൾ മാത്രമാണ് വിമർശനങ്ങൾക്ക് സ്ഥാനം എന്ന പ്രചാരണം വിമർശിക്കപ്പെ ടേണ്ടതു തന്നെയാണ്...

     രാജ്യം ഒറ്റക്കെട്ടായി നിന്നുകൊണ്ട് വിപത്തുകളെ നേരിടുന്നു എന്നത് ഐശ്വര്യപൂർണ്ണമായ കാര്യമാണ്.. പക്ഷെ ആ സുന്ദരമായ മേലങ്കിയുടെ മറവിൽ നടക്കുന്ന ചൂഷണങ്ങളെ നമ്മൾ തിരിച്ചറിയുകയും,, തിരുത്തിക്കുകയും വേണം... കാരണം എല്ലാ വിപത്തുകളും പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന മനുഷ്യരുണ്ട്.. രാജ്യത്തിനുണ്ടാകുന്ന പൊതുവായ വിപത്തിനെ പരോക്ഷമായെങ്കിലും ബാധിക്കാത്ത ആരുമില്ല.. പ്രത്യക്ഷമായി ബാധിക്കപ്പെട്ടവർക്കു പ്രതികരണത്തിന് ത്രാണിയില്ല.. എന്നാൽ അൽപ്പമെങ്കിലും ശിരസ്സുയർത്താൻ കഴിയുന്നവർ പ്രതികരിക്കുകയും വിമർശിക്കുകയും ചെയ്യണം.. അത് മുൻപ് പറഞ്ഞ പ്രതികരിക്കാൻ ത്രാണിയില്ലാത്തവർക്കു കൂടി വേണ്ടിയാണ്... അത് നമ്മുടെ ഉത്തരവാദിത്വമാണ്....


[Rajesh Puliyanethu
 Advocate, Haripad]

Monday 6 April 2020

ആരാണു വലിയവൻ!!?? ഒരണുവിനേക്കാൾ അല്പമെങ്കിലും...........


ആരാണ് വലിയവൻ ആരാണ് വലിയവൻ, ഒരു കുഞ്ഞു പൂവു ചോദിച്ചു...

ഞാനാണ് വലിയവൻ, ഞാനാണു വലിയവൻ, പൂമ്പാറ്റ മറുമൊഴി ചൊല്ലി.... 
എന്നോളമൊരുഭംഗി ആർക്കുണ്ടു ഭൂമിയിൽ,,  സൗന്ദര്യം തന്നെ മഹത്വപൂർണ്ണം...

പൂമ്പാറ്റ ചെന്നൊരു കിളിയോടു ചോദിച്ചു,, ആരീ ഭൂമിയിൽ കേമനെന്ന്!??

ചിലു ചിലെ ചില കൊണ്ടു, ചിറകുകൾ പൊന്തിച്ചു കിളി ചൊല്ലി ഞാനാണ് കേമനെന്ന്...
എന്നോളമുയരത്തിലെത്തിയതാരുണ്ട്,, ഉയരമാണൂഴിയിൽ ഉണ്മയെന്ന്...

ഒരു ചെറുനരിയോട് കിളി ചെന്നു ചോദിച്ചു, ആരാണുലകിലെ ശ്രേഷ്ഠ ജന്മം...

കുറുനരി പുച്ഛമടക്കാതെ ചൊല്ലിനാൽ,, ഞാനെന്നതിൽ സന്ദേഹമെന്തേ...!?
വിരുതരായുള്ളവർ വാഴുന്നിടമിത്,
കൗശലം തന്നെ വിജയ മന്ത്രം...

വേഗം കുതിക്കുന്ന വീരനാം അശ്വത്തെ കണ്ടു കുറുനരി ആരാഞ്ഞു.. 
ആരെടാ വലിയവൻ ലോകം ജയിച്ചവൻ, തന്ത്രം മെനഞ്ഞിടുമെന്നേക്കാളും...

വേഗത്തിലെന്നെ പിടിച്ചുകെട്ടീടുവാനാർക്കുണ്ടു ത്രാണിയതിന്നുവരെ!?? 
വേഗത്തിലൊടുന്ന വിശ്വവിജയി ഞാൻ,, വേഗം തന്നെ വലിയ കാര്യം...

അശ്വമൊരു ദിനം ആനയെ കണ്ടപ്പോളാരാഞ്ഞു വീണ്ടുമാചോദ്യമപ്പോൾ...

എൻ്റെ വലിപ്പംകണ്ടീ ചോദ്യം ചോദിക്കാൻ വിഡ്ഢീ നീ മടിക്കാത്തതെന്തേ!? ശക്തിയിൽ മുന്നനാം എന്നെ ജയിക്കുവാനാരുണ്ടു വലിയവൻ വേറെയിപ്പോൾ!?

ഗജരാജനൊരു വേള വനരാജനെക്കണ്ടു ചോദിച്ചു  വീണ്ടുമാ ചോദ്യമപ്പോൾ...!?

ഞാൻ തന്നെ രാജനും, ഞാൻ തന്നെ വീരനും, ഞാൻ തന്നെ കേമനും മറ്റാരുമല്ലാ... അധികാരിയാണു ഞാൻ, അധികാരിയാണു ഞാൻ, അധികാരി തന്നെടോ കേമനെന്നും...

ആരെടാ വലിയവനെന്നുള്ള ഉത്തരം വനജീവിക്കൂട്ടം തിരിച്ചറിഞ്ഞു.. 

മാനവനെന്നോരു ഇരുകാലി ജീവികൾ കാട്ടിൽ കടന്നുചെന്നാ ദിവസം...

പൂവുകൾ പൊട്ടിച്ചു,, കിളികളെ എയ്തിട്ടു,, കാട്ടിൽ വിരാജിച്ചു ആ മനുഷ്യർ... 

ആനയെ വീഴ്ത്തിയവനശ്വത്തെ ബന്ധിച്ചു വനരാജനെ കെണി വെച്ചു കൂട്ടിലാക്കി.. 

ഞാനാണു മാനവൻ,, വല്ലവൻ,, വൈഭവം കൊണ്ടവൻ,, ശാസ്ത്രം പഠിച്ചവൻ,, എല്ലാം ജയിച്ചവൻ...

'ആരെടാ വലിയവൻ' എന്നുള്ള ചോദ്യത്തിനുത്തരമായവൻ വാണിടുമ്പോൾ...

വന്നു നിലകൊണ്ടു മാനവൻ വീഥിയിൽ കുഞ്ഞരിൽ കുഞ്ഞനാം കുഞ്ഞനണു...

പേടിച്ചരണ്ടു പോയ് വിശ്വ വിജയികൾ,, 
കൂട്ടിൽ ഒളിച്ചു പോയ് രാജസമൂഹവും..

സമ്പത്തൊലിച്ചു പോയ്,, വൈഭവം നിലച്ചു പോയ്,, വിജ്ഞാനമൊട്ടു തികയാതെയും പോയ്...

അവൻ വെറുമൊരു അണുവാണ്... 

മദിച്ചു മറിഞ്ഞു നടന്ന നിന്നെ തടവിലാക്കിയവൻ,, 
മരണഭയത്താൽ നിന്നെ വെറളി കൊള്ളിച്ചവൻ,,
നിൻ്റെ സമ്പത്ത് ഒഴുക്കിക്കളഞ്ഞവൻ,,
നിന്നെ നിശ്ചലനാക്കിയവൻ,,
നീ കരുതിയ വിശ്വവിജയം നിൻ്റെ മൂഢസ്വപ്നമാണെന്നു നിന്നെ മനസ്സിലാക്കിത്തന്നവൻ,,
നീ ഒരു അണുവിലും ചെറിയവനാണന്ന് നിന്നോടു വിളിച്ചു പറഞ്ഞൻ,,
നിൻ്റെ ജീവനെടുത്തവൻ....

ആരാണു വലിയവൻ, ആരാണു വലിയവൻ ഒരു കുഞ്ഞു പൂവു ചോദിച്ചു...

അണുവല്ല, മൃഗമല്ല, മാനവനല്ല...

അതു നീ നിൽക്കും 'അവസ്ഥ' മാത്രം....

[Rajesh Puliyanethu
 Advocate, Haripad] 

Saturday 28 March 2020

'അവസ്ഥാ പൂജ്യതേ രാമാ'.....


''അവസ്ഥാ പൂജ്യതേ രാമാ, ശരീരോനതുപൂജ്യതേ, തദാനിം ധാര കോസീത്വം ഇദാനീം രാജവല്ലഭ''­....

'അവസ്ഥാ പൂജ്യതേ രാമാ'.....

അവസ്ഥയാണ് പൂജിക്കപ്പെടുന്നത്, ശരീരമല്ല, മറ്റൊന്നും തന്നെയല്ല എന്നാണ് ഈ ശ്ലോകം ഉറപ്പിച്ചു പ്രസ്താവിക്കുന്നത്...

ഒരു സുഹൃത്തിനൊപ്പമുള്ള സംഭാഷണത്തിനിടയിൽ അദ്ദേഹം സന്ദർഭവശാൽ ഉപയോഗിച്ചു കേൾക്കാനിടയായതാണ് ''അവസ്ഥാ പൂജ്യതേ രാമാ'' എന്ന സ്ലോകം...

'അവസ്ഥ മാത്രമാണ് പൂജിക്കപ്പെടുന്നത്' എന്ന പരമ യാഥാർഥ്യത്തെ സ്പുരിക്കുന്ന ആ വാചകത്തിന്റെ കാഷ്ട അന്വേഷിക്കണമെന്ന് ഒരാഗ്രഹം തോന്നി...

രാമായണത്തിലാണ് പ്രസ്ഥുത ശ്ലോകം ഉള്ളത്.. രാവണ വധത്തിനു ശേഷം രാജാവായി മടങ്ങിയെത്തുന്ന രാമനെ ഭരദ്വാജ മുനി സ്വീകരിക്കുന്ന സമയം മുൻപില്ലാതിരുന്ന ചില ഔപചാരികതകൾ രാമൻ ശ്രദ്ധിക്കുന്നു...

ഞാൻ മുൻപും അങ്ങയെ സന്ദർശിച്ചിട്ടുണ്ടല്ലോ മഹാമുനേ,, ഇപ്പോൾ മാത്രമെന്താണ് ഇപ്രകാരം ഔപചാരികതകൾ, എന്നദ്ദേഹം ചോദിക്കുന്നു...

ഭരദ്വാജമുനി മറുപടി നൽകുന്നു..

നീ മുൻപ് എന്നെ സന്ദർശിച്ച അവസ്സരത്തിൽ നീ രാജാവായ രാമനായിരുന്നില്ല... ഇപ്പോൾ നീ രാജാവായ രാമനാണ്.. സീതയുടെ ഭർത്താവായ രാമനിൽ നിന്നും,, ദശരഥന്റെ മകൻ മാത്രമായ രാമനിൽ നിന്നും, വിഭിന്നനായ രാമനാണ് 'രാജാവായ രാമൻ'....

രാമായണത്തിലെ ഈ സന്ദർഭത്തെയും ഭരദ്വാരാജ മുനി പറയുന്ന വാക്കുകളിലെ അർത്ഥ സമ്പുഷ്ടതേയും,വ്യാപ്തിയേയും നാം നിത്യ ജീവിതത്തിലെ സന്ദർഭങ്ങളുമായും, നാം കണ്ട അനുഭവങ്ങളുമായും ചേർത്തുവെച്ച് ആലോചിക്കണം..

ചില തത്വങ്ങളെ സാമൂഹികമായി മാത്രം ആപ്ലിക്കബിൾ എന്ന് കരുതി ബഹുമാനിക്കുമ്പോളും 'അവസ്ഥാ പൂജ്യതേ രാമാ' എന്ന തത്വം അതിനെല്ലാം മുകളിൽ സഞ്ചരിക്കുന്നു എന്ന് മനസ്സിലാകും..

നിയമത്തെക്കുറിച്ചു് സംസാരിക്കുമ്പോൾ പറയാറുണ്ട്;; 'ഒരു മനുഷ്യനും, മറ്റൊരു മനുഷ്യനും ഈ ഭൂമിയിൽ വേണം ഇവിടെ ഒരു നിയമം ഉണ്ടാകാൻ' എന്ന്.. എന്നാൽ ''അവസ്ഥ'' അടിസ്ഥാനമാക്കി വിലയിരുത്തിയാൽ, രാമായണത്തിലെ പ്രസ്ഥുത വാചകം ആദരിക്കപ്പെട്ടാൻ;; അവസ്ഥയെ ആദരിക്കാൻ മറ്റൊരു വ്യക്തി പോലും വേണ്ട,, ഒരു മനുഷ്യനും പ്രകൃതിയും മാത്രം മതി... അവിടെ 'മനുഷ്യൻ' എന്നത് അവസ്ഥയാൽ അനുഭവവിധേയമാകേണ്ട ഒരു ഒബ്ജക്റ്റ് എന്നു മാത്രം കണ്ടാൽ മതി..

ഒരുപാടു കാലം മുൻപ് ഉണ്ടായ ഒരു ബസ്സ് യാത്രയിലെ അനുഭവമാണ് "അവസ്ഥ" എന്ന വാക്കിലെ തീഷ്ണത ആദ്യമായി എന്നെ സ്പർശിച്ചത്...

ഒരു ചെറു ഉറക്കത്തിൽ നിന്നും ഉണരുമ്പോൾ കണ്ടക്ടറും മറ്റൊരാളും തമ്മിൽ വലിയ വാക്കു തർക്കമാണ്... യാത്രക്കാരൻ പറഞ്ഞ സ്റ്റോപ്പിൽ നിർത്തിക്കൊടുക്കാൻ കണ്ടക്ടർ തയ്യാറായില്ല എന്നതാണ് കാരണം...

തർക്കത്തിന്റെ ഒരുവിൽ യാത്രക്കാരൻ പറയുന്നു, ഞാൻ സർക്കിൾ ഇൻസ്പെക്ടറാണ്, ഒപ്പം മലപ്പുറത്തെ ഏതോ ഒരു സ്ഥലവും പറഞ്ഞു... 'അവസ്ഥാ പൂജ്യതേ രാമാ' എന്ന വാചകം അന്വർത്ഥമാക്കുന്നത് കണ്ടക്ടറുടെ മറുപടി ആയിരുന്നു... "നിങ്ങൾ മലപ്പുറത്തെ സർക്കിൾ അല്ലേ,, ഈ വണ്ടി എവിടെ നിർത്തണം എന്ന് ഞാൻ തീരുമാനിക്കും"... അതാണ് 'അവസ്ഥ'... അതു മാത്രമാണ് അവിടുത്തെ പ്രസക്തമായ കാര്യം.. പ്രതിയോഗികൾക്കിടയിൽ "അവസ്ഥ" മാത്രമാണ് പ്രസക്തമായ വസ്ഥുത... പദവികൾ പോലും അവസ്ഥയിൽ അപ്രസക്തമാകുന്ന അവസ്ഥ.. നിർണ്ണയാവകാശത്തിന്റെ ഇരുപുറവും നിൽക്കുമ്പോൾ 'അവസ്ഥ' യുടെ ദൃഢത കൂടുതൽ വ്യക്തമാകുന്നു.. "ശരീരോനതുപൂജ്യതേ"... എന്നാണ് ശ്ലോകത്തിന്റെ രണ്ടാം പകുതി പറയുന്നത്.. ശരീരമല്ല പൂജിക്കപ്പെടുന്നത്.. 'സർക്കിൾ ഇൻസ്‌പെക്ടർ' എന്ന് പരിചയപ്പെടുത്തിയ വ്യക്തിയുടെ ശരീരം പൂജിക്കപ്പെട്ടിരുന്നെങ്കിൽ കണ്ടക്ടർ അയാളെ അനുസ്സരിക്കുമായിരുന്നു... അധികാര പ്രദേശത്തിനു പുറത്തു നിൽക്കുന്നതിനാൽ പദവിയും ആരാധിക്കപ്പെടുന്നില്ല.. സംശയമില്ല നായകൻ ''അവസ്ഥ'' തന്നെ...

ഒരു ചോദ്യമുയരാൻ സാദ്ധ്യതയുണ്ട്... രാമൻ എന്ത് അവസ്ഥയുടെ പേരിലാണ് ഭരദ്വാജ മുനിയാൽ ആദരിക്കപ്പെട്ടത്?? അവിടെ ഉത്തരം ഒന്നേ ഉള്ളൂ... രാജാവായിരുന്ന രാമൻ എന്ന അവസ്ഥ മാത്രമായിരുന്നു അവിടെ പ്രസക്തമായിരുന്നത്... രാജാവായ രാമനെ നിഷ്പ്രഭമാക്കുന്ന മറ്റൊരു 'അവസ്ഥ' അവിടെ പ്രസക്തമായി ഉയർന്നു വന്നില്ല.. അപ്പോഴും 'അവസ്ഥ' പ്രസക്തനായ നായകനായി എന്നുതന്നെ കാണാം..."അവസ്ഥ" യെ പദവികളുടെ അടിസ്ഥാനത്തിലുള്ള ഉന്നതി എന്നതിനപ്പുറം പദവിയോ, പണമോ, സ്ഥിതിയോ, സ്വാധീനമോ തുടങ്ങി ഏതു വിധത്തിലെ സ്വാധീന ശക്തിയെയും നിഷ്പ്രഭമാക്കാൻ ക്ഷമതയുള്ള വലിയ പ്രഭാവമായി കാണണം... സകലവിധ പ്രത്യക്ഷ ഉന്നതികളെയും നിഷ്പ്രഭമാക്കി നിൽക്കുന്ന 'അവസ്ഥ' എന്ന സ്വാധീനത്തെയാണ് നമുക്ക് തിരിച്ചറിയാൻ എളുപ്പത്തിൽ കഴിയുന്നത്... അവസ്ഥയാൽ വ്യക്തികളുടെയും, വിഷയങ്ങളുടെയും പ്രസക്തികൾ മാറിമാറി വരുന്നതിന്റെ നൂറുനൂറു കാഴ്ചകൾ കണ്ടു മറഞ്ഞവരും, കണ്ടുകൊണ്ടിരിക്കുന്നവരുമാണ് നമ്മളിൽ ഓരോരുത്തരും...

ഭരണാധികാരികളുടെ അധികാര സീമകൾക്കുള്ളിൽ നിന്നു പ്രവർത്തിക്കുന്ന ഒരു ഡോക്റ്റർ ആയിരിക്കും നാളെ അതേ ഭരണാധിപന്റെ ജീവൻ കൈയ്യിൽ വെച്ച് ഒരു സർജറി നടത്തുന്നത്... കഴിഞ്ഞോരുനാളിൽ അധികാരം എന്ന അവസ്ഥ ഡോക്ടറുടെമേൽ ഭരിച്ചപ്പോൾ ഇന്ന് വൈദ്യശാസ്ത്രത്തിലെ അറിവ് ഭരണാധികാരിയുടെ ജീവന്റെ പോലും നിർണ്ണയമാകുന്നു... കഴിഞ്ഞ ദിവസ്സങ്ങളിൽ ഡോക്ടർ എത്ര സമയം ജോലി ചെയ്യണം എന്ന് കല്പിച്ച ഭരണാധികാരി ഇന്ന് എന്തു കഴിക്കണം എന്ന് തീരുമാനിക്കുന്നത് അതേ ഡോക്ടറാണ്...

''അവസ്ഥ'' എന്ന അതിശക്തമായ ഈ പ്രഭാവത്തെ ഏറ്റവും യോഗ്യമായി 'അവസ്ഥ' എന്ന വാക്കുകൊണ്ടുമാത്രമേ പ്രതിനിധീകരിക്കാൻ സാധിക്കുകയുള്ളൂ എന്നതാണ് ശരിയായ അവസ്ഥ...

മുൻപു പറഞ്ഞതുപോലെ 'അവസ്ഥ' യെ മനസ്സിലാക്കാൻ നമുക്കു ചുറ്റുമുള്ള സംഭവ വികാസങ്ങളിലേക്ക് കണ്ണുകൾ തിരിക്കണം... ;എന്തു സംഭവിക്കുന്നുവോ അതാണ് വിധി' എന്ന ന്യായം പോലെ യാഥാർഥ്യത്തിന്റെ നിലവിലെ ബിന്ദുവാണ് 'അവസ്ഥ'... അവസ്ഥ ആദരിക്കപ്പെട്ടേ മതിയാകൂ... കാരണം 'അവസ്ഥ' സത്യമാണ്... അവസ്ഥ സത്യമാണെന്നു പറയുമ്പോൾ അത് സത്യത്തിന്റെ പ്രതിരൂപമാണെന്ന് ധരിക്കുകയുമരുത്.. സത്യത്തിന്റെ വഴിയിൽക്കൂടി എത്തിച്ചേർന്നു നിൽക്കുന്ന ഒന്നെന്ന മഹത്വമൊന്നും അവസ്ഥക്കില്ല.. എത്തിച്ചേർന്നു നിൽക്കുന്ന യാഥാര്ഥ്യം എന്ന മഹത്വം മാത്രമേ അവസ്ഥക്കുള്ളൂ..

പ്രതാപികളായിരുന്ന എത്രയോ ഭരണാധികാരികൾ പിന്നീട് തങ്ങളുടെ കീഴുദ്യോഗസ്ഥരായിരുന്നവരുടെ കനിവിനായി നിൽക്കുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്.. പരമോന്നത കോടതികളിലെ ന്യായാധിപർ അഭിഭാഷകരുടെ കക്ഷികൾ മാത്രമായി നിൽക്കുന്നത് നമുക്കു കാണാൻ കഴിഞ്ഞിട്ടില്ലേ?? അവിടെ എല്ലാം നായകനായത്‌ 'അവസ്ഥ' മാത്രമാണ്?? പൂജിക്കപ്പെട്ടതും 'അവസ്ഥ' മാത്രമാണ്?? ദന്ത ഗോപുരങ്ങളിൽ കഴിയുന്നവരും,, അധികാരാസ്സനങ്ങളുടെ ഉന്മാദത്തിൽ ജീവിക്കുന്നവരും രാമായണത്തിലെ ഈ ശ്ലോകാർത്ഥം മനസ്സിലാക്കുന്നത് നന്നായിരിക്കും..

രാജ വധുവായിരുന്ന ദ്രൗപതി മത്സ്യരാജ്യത്തു സൈരന്ധ്രി എന്ന ദാസ്സിയായി കഴിഞ്ഞു ആജ്ഞകൾ അനുസ്സരിക്കേണ്ടി വന്നതും,, വില്ലാളി വീരനായ അർജ്ജുനൻ ഉത്തരനെപ്പോലെ ഒരു ബാലന്റെ തേരാളിയായതും, കർണ്ണൻ സൂതപുത്രനായതും, കൗരവപക്ഷത്തായതും, സഹോദരനായ അർജ്ജുനനാൽ മൃത്യു വരിക്കേണ്ടി വന്നതും എല്ലാം അവസ്ഥയാണ്... 'അവസ്ഥ' മാത്രമാണ് പൂജിക്കപ്പെടുന്നതെന്ന അചഞ്ചലത അന്വർഥിക്കുമ്പോൾ അവസ്ഥയിലേക്ക് എത്തിച്ചേർന്ന വഴികൾ പ്രസക്തമല്ല എന്നും കാണണം... എത്തിനിൽക്കുന്ന 'അവസ്ഥ' മാത്രമാണ് പൂജിക്കപ്പെടുന്നത് എന്നത് സുവ്യക്തവും ആകുന്നു...

രണ്ടായിരത്തി ഇരുപത്തിന്റെ ഈ ആദ്യ മാസ്സങ്ങളിൽ ഒരു ചെറു അണു സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെ നോക്കിക്കാണൂ.. ആ മാറ്റങ്ങൾ പുതിയ അവസ്ഥയ്ക്ക് കാരണമായി... മാറ്റങ്ങൾക്കു കാരണമെന്തുതന്നെയായാലും എത്തി നിൽക്കുന്ന 'അവസ്ഥ' മാത്രമേ മാനിക്കപ്പെടുകയുള്ളൂ എന്നതാണ് സത്യം... നമ്മുടെ രാജ്യത്തിന്റെ സ്‌പന്ദനം പോലും ഞങ്ങളുടെ അധ്വാനത്തിന്റെയും പണത്തിന്റെയും പ്രതിഫലമാണെന്ന് അഹങ്കരിച്ച വിദേശ ഇന്ത്യക്കാർ ചുരുങ്ങിയ സമയത്തേക്കെങ്കിലും പൗരന്മാരിൽ ആശങ്കയുടെ പ്രതീകങ്ങളായില്ലേ?? എന്തൊക്കെ മഹത്വം വിദേശ ഇന്ത്യക്കാർ പറഞ്ഞാലും നിലവിലെ "അവസ്ഥ" മാത്രമേ അവരുടെ കാര്യങ്ങൾ നിർണ്ണയിക്കൂ... നാളെ അവർ വീണ്ടും ആദരിക്കപ്പെട്ടേക്കാം... അത് മാറിയ അവസ്ഥയാണ്... അവിടേയും ആദരിക്കപ്പെടുന്നത് മാറിവന്ന ആ 'അവസ്ഥയാണ്'... യാതൊരു അധ്വാനവും ചെയ്യാതെ വീട്ടിലിരിക്കുനന്നവൻ ആദരണീയനായതും അവസ്ഥയാണ്.. യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യവും, അവകാശവും ശിക്ഷാർഹമായതും അവസ്ഥയാണ്.. അവിടെയെല്ലാം വ്യക്തിയുടെ വേഷങ്ങളും,, പദവികളും,, ചുമതലകളും അങ്ങനെ പലതും മാറിമാറിവരുന്നു.. സർവ്വതിന്റെയും മാറ്റത്തിൽ ഉരുത്തിരിഞ്ഞു വരുന്ന 'അവസ്ഥ' മാത്രം ആദരിക്കപ്പെടുന്നു...

തുറന്നു വിട്ട സിംഹത്തിനു മുൻപിൽ നമ്മൾ അവന്റെ ഭക്ഷണമാകാതിരിക്കാൻ ജീവഭയത്തോടെ നിൽക്കുന്നു... കൂട്ടിലടക്കപ്പെട്ട സിംഹം ഭക്ഷണത്തിനായി നമ്മളോടു കേഴുന്നു... അതാണ് ''അവസ്ഥ''... 'അവസ്ഥ' അതിന്റെ ആവശ്യങ്ങൾ നമ്മളോട് ചോദിച്ചു വാങ്ങുക തന്നെ ചെയ്യും... ആ ആവശ്യങ്ങൾ നിറവേറ്റാതെ മാറി നിൽക്കാൻ കഴിയുക അസാദ്ധ്യം.

[Rajesh Puliyanethu
 Advocate, Haripad]