Saturday, 27 August 2011

അണ്ണാസമരവും, ഇന്ത്യന്‍ പരിതസ്ഥിതിയും .....

അഴിമതി എന്നത് സ്വാതന്ത്ര്യാനന്തര ഭാരതം അഭിമുഖീകരിക്കേണ്ടി വന്ന ഏറ്റവും വലിയ വിപത്തായിരുന്നു. സ്വാതന്ത്യ സമരം വിദേശ ശക്ത്തികള്‍ക്ക് എതിരായിരുന്നു എങ്കില്‍ അഴിമതിക്കെതിരെ ഭാരത ജനതയ്ക്ക് സമരം ചെയ്യണ്ടത്,  ഈ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയും, ഇവിടുത്തെ ജനതയുടെ അവകാശങ്ങളെ സംരക്ഷിച്ചു പിടിക്കുകയും ചെയ്യാന്‍ ചുമതലപ്പെട്ട ഭരണ വര്ഗ്ഗത്തിനെതിരെആണ്. അവര്‍ നമ്മെ ചൂഷണം ചെയ്യുന്നതിന് വിദേശ ശക്ത്തികളെ വരെ ആശ്രയിക്കുന്നു എന്നതാണ് ലജ്ജാകരമായ സത്യം!! ആരാണീ ഭരണവര്‍ഗ്ഗം?? ഇവിടുത്തെ ജനങ്ങള്‍ നമ്മെ സംരക്ഷിച്ചു ഭരിക്കാന്‍ നമുക്കിടയില്‍ നിന്ന് തന്നെ തെരഞ്ഞെടുത്തു വിടുന്ന കുറെ ആള്‍ക്കാര്‍. അതുപോലെ തന്നെ ഉദ്യോഗസ്ഥ വൃന്ദവും. ആഴിമതിക്കെതിരെ ഉണ്ടാകുന്ന ഏതൊരു സമരവും ദുര്‍ബലമായിപ്പോകുനതിന്റെ കാരണവും അതുതന്നെയാണ്. കാരണം ഒരു വ്യക്ത്തിക്ക് അഴിമതിക്കെതിരെ ഒരു സമരാഹ്വാനം നല്‍കുകയോ പ്രചാര വേല നടത്തുകയോ  ചെയ്യേണ്ടി വരുന്നത് പലപ്പോഴും താന്‍ തന്നെ പ്രതിനിധീകരിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്ന   ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് എതിരെ ആയിരിക്കുന്നതുകൊണ്ടാണ്. അവിടെ പ്രസ്തുത വിഷയത്തില്‍ നിന്ന് വ്യതിചലിച്ചു തന്റെ രാഷ്ട്രീയ വിശ്വാസത്തെ മുറുകെപ്പിടിക്കാന്‍ അവര്‍ തയ്യാറാകുന്നു. അതില്‍ ഉള്‍പ്പെട്ട ആള്‍ക്കാരെ സംരക്ഷിക്കേണ്ടി വരുന്ന നിലപാട് രാഷ്ട്രീയാ പാര്‍ട്ടികള്‍ക്ക് ഉണ്ടാകുമ്പോള്‍ അതിനെ പിന്തുനക്കേണ്ടി വരുന്നു.  പാര്‍ട്ടികളുടെ സ്വതന്ത്ര തീരുമാനങ്ങളെ  പിന്താങ്ങേണ്ടി വരുന്നു. വ്യക്ത്തികളിലും പ്രവര്‍ത്തകരിലും അഴിമതിക്കെതിരെ എന്നാ നിലപാട് മാഞ്ഞുപോയി തന്റെ പ്രസ്ഥാനത്തിനെതിരെയുള്ള സമരം എന്നനിലയിലുള്ള ആവേശം പകരം ജനിച്ചു മുന്‍പ് ഉണ്ടായിരുന്ന അഴുമതി വിരുദ്ധ സമരത്തിനെതിരെ തന്നെ സമരം ചെയ്യുന്ന നിലയിലേക്ക് എത്തപ്പെടുന്നു.  എവിടെ ഭരിക്കുന്നതോ ഭരിച്ചു കടന്നു പോയവര്‍ക്കോ പ്രത്യക്ഷമോ പരോക്ഷമോ ആയി എതിരായിരിക്കും അഴിമതി വിരുദ്ധ സമരം എന്നത് സ്പഷ്ടം. 
അത്തരത്തിലുള്ള ഒരു രാഷ്ട്രീയ പ്രതിസന്ധിയിലാണ് രാജ്യം ഭരിക്കുന്ന കൊണ്ഗ്രെസ്സ് പാര്‍ട്ടി. അണികള്‍ തങ്ങളുടെ രാഷ്ട്രീയ തീരുമാനത്തിന് വിധേയരായി അണ്ണാ ഹസാരെ എന്ന സമര നേതാവിന്റെ സമരത്തെ വൈരാഗ്യ ബുദ്ധിയോടെ കാണാന്‍ തുടങ്ങി. വ്യക്തിപരമായ അപമാനിക്കലിനു വിധേയമാക്കിയായാലും പരാജയപ്പെടുത്തണമെന്ന നിലയിലേക്ക് അധപ്പതിച്ചു.   
     'അഴിമതി' ഇവിടുത്തെ ജനങ്ങള്‍ " ഭരണപരമായ ഒരു അനിവാര്യത" എന്നനിലയില്‍ ഉള്‍ക്കൊണ്ടു ജീവിച്ചു വരികയായിരുന്നു. ഒരു ഡയബെട്ടിക് രോഗി തന്റെ ആഹാര രീതിയുമായി കാലക്രമത്തില്‍ പോരുത്തപ്പെടുന്നതുപോലെ!! അഴിമതിയെ മാത്രം ഉയര്‍ത്തിക്കാട്ടി ഒരു സമരം ഈ നാട്ടില്‍ വിരളമായിരുന്നു. കണ്ടു വന്നിരുന്നത്, ഏതെങ്കിലും ഒരു നേതാവിനെ തറപറ്റിക്കാനുള്ള ഒറ്റപ്പെട്ട അഴുമതി ആരോപിത സമരങ്ങളായിരുന്നു.  സമീപകാലത്ത് അഴുമതി ഒരു വലിയ വിഷയമായി ജനശ്രദ്ധ പിടിച്ചു പറ്റിയതിനു കാരണം, സ്പെക്ട്രം, കോമ്മെണ്‍വെല്‍ത്ത്, ഫ്ലാറ്റ്, റോക്കെറ്റ്, വിദേശ കള്ളപ്പണ നിക്ഷേപം, അതിനെ തുടര്‍ന്ന് വന്ന സുപ്രീം കോടതി പരാമര്‍ശം തുടങ്ങിയവ ആയിരുന്നു. അഴുമതിക്കെസുകളിലെ ആരോപിത തുകയുടെ എണ്ണിത്തിട്ടപ്പെടുത്തaന്‍ കഴിയാത്ത പൂജ്യങ്ങളുടെ എണ്ണം ഭാരത ജനതയെ ശരിക്കും അമ്പരപ്പിച്ചു. ഈ തുകകള്‍ തങ്ങള്‍ക്കു പ്രയോജനകരമായി വന്നിരുന്നെങ്കില്‍ എന്ന ചിന്ത അവരില്‍ നിരാശയുടെയും പ്രതിഷേധത്തിന്റെയും ജ്വാലകളെ ഉദ്ദീപിപ്പിച്ചു. 
     ഉത്തരവാദിത്വങ്ങളില്‍ പരസ്പ്പര ആശ്രിതത്വം ഭരണ പ്രതിപക്ഷങ്ങല്‍ക്കുണ്ട് എന്നതാണ് അണ്ണാസമരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബാധ്യത. ഒരു ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ BJP ക്ക് കഴിയുന്നതെ ഇല്ല. സര്ക്കാരിനെതിരായി അണ്ണാ സമരത്തെ ഉപയോഗിക്കണമെന്നുണ്ട്.  പക്ഷെ അതെങ്ങനെ എന്നരൂപമില്ല. നാളെ തങ്ങള്‍ക്കെതിരെയും വീശാന്‍ കഴിയുന്ന വാളാകുമോ ലോക്പാല്‍ ബില്‍ എന്ന ഭയമാകാം,  അതല്ല അണ്ണാ മോഡല്‍ സമരങ്ങള്‍ക്ക് എന്തോ ജനാധിപത്യ വിരുധതയുണ്ട്, അതിനെ അനുകൂലിച്ചാല്‍ ജനാധിപത്യ വിരുദ്ധമായി പോകുമോ എന്നാ ഭയവുമാകാം. കോണ്‍ഗ്രസിലും ഇതുപോലെ ചില പ്രഹേളികകള്‍ നിലനില്‍ക്കുന്നു.  അണ്ണാ സമരം പോലെ ഒരു വ്യക്ത്തിയില്‍ അധിഷ്ടിതമായ സമരത്തിനു പരിപൂര്‍ണ്ണ അംഗീകാരം നല്‍കിയാല്‍ അത് സമാനമായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുമോ, നാളെ ചരിത്രം നിലവിലുള്ള സര്‍ക്കാരിന്റെ പരാജയമായി അപ്രകാരമുള്ള ഒരു അന്ഗീകരിക്കലിനെ  കാണുമോ, അങ്ങനെ പലതും. കൂടാതെ ഭരണ കക്ഷിയുടെ അഭിമാന പ്രശ്നമായി അണ്ണാ സമരത്തെ കണ്ടതും, കബില്‍ സിബിലിനെ പ്പോലെയുള്ള പുത്തന്‍കൂറ്റ് രാഷ്ട്രീയക്കാര്‍ പ്രശ്നം ഏറ്റെടുത്തതും പ്രശ്നം സങ്കീര്‍ണമാക്കി. 
 ജനാധിപത്യ വ്യവസ്ത്തിതിയില്‍ അണ്ണാ മോഡല്‍ സമരങ്ങള്‍ക്ക് പരിമിധികള്‍ പലതാണ്. ഒന്ന് ആലോചിക്കൂ!! രാജീവ് ഗാന്ധിയുടെ കൊലപാതകികള്‍ക്ക്‌, പാര്ളമെന്റു ആക്രമണ പ്രതികള്‍ക്ക്, ബോംബെ ആക്രമണ പ്രതികള്‍ക്ക് അങ്ങനെ ഏതുദേശ വിരുദ്ധ പ്രവര്‍ത്തനത്തിനെയും പരസ്യമായി പിന്താങ്ങാനുള്ള സ്വാതന്ത്ര്യമുള്ള നാടാണിത്. സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമെന്നു വിശേഷിപ്പിക്കാമെങ്കിലും ഇതെല്ലാം ഇവിടെ നടന്നു വരുന്നു എന്നത് മറക്കരുത്. അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന പരിഹാസ്യമായ അവസ്ഥ ഇവിടെ നിലനില്‍ക്കുന്നു. അങ്ങനെ ഉള്ള ഒരിടത്ത് അണ്ണാ സമരത്തിന്റെ വ്യാപ്ത്തിയും പരിമിതിയും, ഒരുപോലെ പ്രധാനമാണ്.
 'പലര്‍ക്കിടയില്‍ പമ്പ് ചാകില്ല' എന്ന അര്‍ഥ സമ്പുഷ്ടമായ ഒരു ചൊല്ല് മലയാളത്തിലുണ്ട്. ജനാധപത്യത്തിലെ 'ജനത' എന്ന പലര് ചേരുന്ന വ്യവസ്ഥയിലും  എന്തെങ്കിലും നടക്കാന്‍ ഒരുപാട് പ്രയാസമാണ്. അത് എത്ര നല്ല ഒരു ചിന്ത ആയിരുന്നാലും ശരി. പിന്നെ കാര്യങ്ങള്‍ നടക്കുന്നതെങ്ങനെയാണ്? ഒരു പാമ്പ് ആള്‍ക്കുട്ടത്തിനു മുന്‍പിലേക്ക് വരുന്നു. അഭിപ്രായങ്ങളിലെ വയിരുധ്യം കാരണം പാമ്പിനെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.  ഒരുവേള പാമ്പ് ആള്‍ക്കാര്‍ക്ക് നേരെ ചീറി അടുക്കുന്നു. പരസ്പ്പരം  കുറ്റപ്പെടുത്തികൊണ്ട്‌ ആള്‍ക്കാര്‍ ചിതറി ഓടുന്നു. തിക്കിലും തിരക്കിലും പെട്ട് ആരെങ്കിലും മരിക്കുകയോ, ചാതഞ്ഞരയുകയോ ചെയ്യുന്നു. ഇതിനിടയില്‍ പാമ്പ് ആരുടെയെങ്കിലും ചവിട്ടു കൊണ്ട് ചാവാന്‍ ഇടവരുന്നു. അങ്ങനെ എങ്കില്‍ പാമ്പ് ചത്ത മഹാ സംഭവം ഉണ്ടായത് തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തകന്റെ ചവിട്ടുകൊണ്ടാണ് എന്ന് ഊറ്റം കൊള്ളാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് ഉണ്ടാവും. തിക്കിലും തിരക്കിലും മരിച്ചവര്‍ തന്റെ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു എന്ന് സ്ഥാപിക്കാന്‍ പാര്‍ട്ടികള്‍ മത്സരിക്കുന്നു.  ഇതു ജനാധി പത്യത്തിലെ സ്വാതന്ത്ര്യത്തിനെ വ്യാപ്തി ആയി വ്യാഖ്യാനിക്കുന്നവര്‍ ഉണ്ടാകാം. അവസരങ്ങളും, ആവശ്യങ്ങളും സ്വന്തമായി ഉണ്ടാകുമ്പോള്‍ ഈ വ്യവസ്ഥിതിയുടെ സ്വാതന്ത്ര്യത്തിനെ പ്രകീര്‍ത്തിക്കുകയും ചെയ്തെന്നുവരാം.
   രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ലഭിക്കാത്ത ഒരു പരിഹാരത്തിനും, അവര്‍ക്കതിരെ തന്നെയും ഉള്ള സമരത്തിലാണ് അണ്ണാഹസാരെ എന്ന ഒരു മുന്‍ പട്ടാളക്കാരന്‍. രാഷ്ട്രീയ പാട്ടികളില്‍ നിന്നും അണ്ണാ ഉയര്‍ത്തുന്ന പ്രശ്നത്തിന് പരിഹാരം ലഭിക്കില്ല എന്നതിരിച്ചറിവാണ് ജന സഹസ്രങ്ങള്‍ അദ്ദേഹത്തെ അനുകൂലിക്കാന്‍ കാരണം.
  ജനാധിപത്യത്തില്‍ മുന്‍പ് പറഞ്ഞത് പോലെയുള്ള സ്വാതന്ര്ത്യത്തിനെ വിസ്തൃതമായ സീമയാണ് അന്നയുടെ സമരത്തിന്റെ പ്രതിബിന്ദു. അണ്ണാ ഉയര്‍ത്തുന സമരകാരണത്തിന്റെ പ്രാധാന്യമോ, പ്രായോഗികതയോ, ആവിശ്യഗതയോ ഒന്നുമല്ല, മറിച്ച് പാര്‍ലമെന്റിന്റെ അധികാരങ്ങള്‍, അണ്ണാ സമരത്തിന്റെ  വരുംകാല പ്രസക്ത്തി, ജനാധിപത്യത്തിന്റെ ശക്ത്തിയില്‍ ഉണ്ടായേക്കാവുന്ന വിള്ളല്‍ എന്നിവയില്‍ ഊന്നി സമരത്തെ ദുര്‍ബലമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.
      നിലവില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വസ്തര്‍ അണ്ണാ സമരത്തെ നേരിടാന്‍ മുന്നോട്ടുവെച്ച വാദം എന്നത്, അണ്ണാ സമരത്തിന്റെ മുന്നേറ്റവും ജനപിന്തുണയും രാഷ്ട്രീയ കക്ഷികളെ ദുര്‍ബലമാക്കുമെന്നും, അതുവഴി രാഷ്ട്രം ദുര്‍ബലമാകുമെന്നുമായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബദല്‍ ആയി വരുന്ന ഇത്തരം മുന്നേറ്റങ്ങളെ രാജ്യത്തിന്റെ താല്പര്യത്തെ മുന്‍നിര്‍ത്തി പരാജയപ്പെടുത്തണമെന്നും അവര്‍ ആഹ്വാനം ചെയ്തു. ഒന്നോര്‍ക്കണം, ജനപിന്തുണ ഒന്നായി ലഭിക്കുന്ന ആവശ്യമാണ്‌ രാജ്യതാല്പര്യം. ജനങ്ങളുടെ ഹിതത്തിനു അനുസൃതമായി രാഷ്ട്രീയ പാര്‍ട്ടികള്‍ നിലകൊള്ളുന്നില്ല എന്ന് കണ്ടാല്‍, അവര്‍ ഇവിടെ നിലനില്ക്കണമെന്ന് എന്തിനു ഇവിടുത്തെ ജനത ആഗ്രഹിക്കണം?? അണ്ണാ സമരത്തിനു സമാനമായ സമര മുന്നേറ്റങ്ങള്‍ ഇവിടെ ഉണ്ടായി അതില്‍ ജനങ്ങള്‍ക്ക്‌ വിശ്വാസം സിദ്ധിച്ചു ആ സമര മുന്നേറ്റ നേതൃത്വങ്ങള്‍ ഭരണ രംഗത്തേക്ക് കൂടി എത്തുവാനുള്ള അവസര മുണ്ടായാല്‍, അത് രാജ്യത്തെ തകര്‍ക്കുമെന്ന് എങ്ങനെ പറയാനാകും. ജീര്‍ണിച്ച വ്യവസ്ത്തിതിയില്‍ നിന്നും പുതിയതിലെക്കുള്ള കാല്‍വെപ്പ്‌ മാത്രമായി മാത്രമേ അതിനെ കാണാന്‍ കഴിയു. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്വം പുതിയതായി രൂപം കൊള്ളുന്ന പ്രസ്ഥാനങ്ങള്‍ പാലിക്കും. അവര്‍ക്ക് അതിനു കഴിയാതെ വരുമ്പോള്‍ അതിനു കഴിയുന്ന പുതിയ പ്രസ്ഥാനങ്ങള്‍ ജനപിന്തുണയോടെ ഉയര്‍ന്നു വരും. അത്തരം പ്രതിഭാസങ്ങള്‍ ജനാധിപത്യത്തിന്റെ ശക്ത്തിയാണ്, മറിച്ച്‌ ദൌര്‍ബല്യമല്ല. ജീര്‍ണിച്ച ഒന്നിനെ വിഫലമായി ചുമക്കേണ്ട ബാധ്യത ഒരു ജനാധിപത്യ രാഷ്ട്രത്തെ ജനതക്കില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യമാണ്‌, ഇവിടുത്തെ ജനങ്ങളില്‍ നിന്നും ആട്ടിപ്പായിക്കലിനു വിധേയരാകാതെ പിടിച്ചു നില്‍ക്കുക എന്നത്... നിങ്ങളെ ഭരിക്കാന്‍ സര്‍വതാ യോഗ്യരായവര്‍ തങ്ങളാണെന്നും, തങ്ങള്‍ ചെയ്യുന്നതും പറയുന്നതും എല്ലാം ശരിയാണെന്നും, മറിച്ച്‌ തോന്നുന്നു വെങ്കില്‍ അത് നിങ്ങളുടെ തെറ്റാണെന്നും ഉള്ള കാഴ്ചപ്പാട് രാജഭരണകാലത്തിന്റെ അവസാനത്തോടെ കഴിഞ്ഞുപോയി എന്നും രാഷ്ട്രീയ കക്ഷികള്‍ മനസ്സിലാക്കണം.  
  രാഷ്ട്രീയ പാര്‍ട്ടികള്‍ ജനഹിതം മനസ്സിലാക്കാതെ വന്ന അവസരത്തില്‍, അണ്ണാ ഏറ്റെടുത്തു വിജയത്തോളമടുപ്പിക്കുന്ന ഈ സമരത്തിനു ഇന്ത്യയുടെ രാശ്ര്ടീയത്തില്‍ പ്രാധാന്യ മേറെയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം താല്‍പ്പര്യത്തിന് വേണ്ടി അവഗണിക്കുന്ന ഒരു ജനഹിതം സ്വതന്ത്ര വ്യക്ത്തികള്‍ ഏറ്റെടുത്തു ജന പിന്തുണയോടെ നടത്തുമെന്ന പാഠം രാഷ്ട്രീയ പാര്‍ട്ടികള്‍ ,ഉള്‍ക്കൊണ്ടാല്‍ നല്ലത്. അണ്ണായെ പരാജയപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ലഭിച്ച ലളിതമായ തിരിച്ചാടികളാവില്ല വരുംകാല തലമുറ തരിക. അവര്‍ പ്രസക്തമായ വിഷയത്തെ മാത്രം ഉദ്ദേശിച്ചു പ്രതികരിക്കുന്നവര്‍ ആകും, മറിച്ച് പൈതൃകം, ഭരണഘടന, ജനാധിപത്യം, പാര്ളമെന്റ്, തുടങ്ങിയവയുടെ മഹത്വത്തില്‍ പ്രകീര്‍ത്തിച്ച്  വിഷയങ്ങളില്‍ നിന്ന് വഴി മാറ്റി ഇന്നത്തെ പ്പോലെ ഭിന്നിപിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഇവിടെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതെല്ലാം ജനങ്ങള്‍ക്കുവേണ്ടിയും, അവരുടെ ക്ഷേമത്തിന് വേണ്ടിയും ഉള്ളതാണ്. അതിനെതിരെ ഉണ്ടാകുന്നത് ഒരിക്കല്‍ ഏതു ശക്ത്തിയെ അവഗണിച്ചും പോളിച്ച്ചെഴുതപ്പെടും.

[RajeshPuliyanethu,
 Advocate, Haripad] 

Thursday, 25 August 2011

ആരാണീ രഞ്ജിനി ഹരിദാസ്??

രഞ്ജിനി ഹരിദാസ് എന്ന മലയാളം ടെലിവിഷന്‍ അവതാരിക കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി friendship network കളില്‍ നിറഞ്ഞു നിlക്കുന്നത് കാണുന്നു. ജഗതി ശ്രീകുമാര്‍ എന്ന മലയാള സിനിമയിലെ ഒരു ഉയര്‍ന്ന വ്യക്ത്തിത്വം രഞ്ജിനിയെ പരാമര്‍ശിച്ചു എന്തോ പറഞ്ഞു എന്നതായിരുന്നു അതിന്റെ അടിസ്ഥാനം. സത്യത്തില്‍ ആരാണീ രഞ്ജിനി?? ഒരു നടിയോ, എഴുത്തുകാരിയോ, സാമൂഹികപ്രവര്‍ത്തകയോ, കലാകാരിയോ, അങ്ങനെ ഏതെങ്കിലും സര്ഗ്ഗപരമോ, സേവനപരമോ, അധികാരപരമോ ആയ മനുഷ്യന്‍ ബഹുമാനിക്കുന്ന എന്തിനെയെങ്കിലും പ്രതിനിധീകരിക്കുന്ന ഒരു വ്യക്ത്തിത്വമാണോ?? പിന്നെ എന്താണ്?? ഒരു ടെലിവിഷന്‍ അവതാരിക!! ടെലിവിഷന്‍ അവതാരിക എന്നതിനെ ഞാന്‍ കുറച്ചു കാണുകയല്ല ചെയ്യുന്നത്. മറിച്ചു എന്തിന്റെ പേരിലാണ് രഞ്ജിനി അറിയപ്പെടുന്നത് എന്ന് ആലോചിച്ചു നോക്കു. ഇംഗ്ലീഷ് ഭാഷ ഏറ്റവും വൃത്തികെട്ട രീതിയില്‍ മലയാളവുമായി കൂട്ടി കുഴച്ചു പ്രേക്ഷകര്‍ക്കിടയിലേക്ക് തുപ്പുന്ന ഒരു ജീവി. അത് പലരും മാറി മാറി പരിഹസിക്കുന്നത് തിരിച്ചറിയാതെയോ, തിരിച്ചറിഞ്ഞതായി ഭാവിക്കതെയോ ഇതു തന്റെ മഹാ പ്രതിഭയാണ് എന്ന് ഉറ്റം കൊള്ളുന്ന യാതൊരു പ്രശംസയും അര്‍ഹിക്കാത്ത വ്യക്ത്തിത്വം. തന്റെ ശരീരത്തില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധമാണ് തന്നെ ആളുകള്‍ തിരിഞ്ഞു നോക്കുന്നതെന്ന് തിരിച്ചറിയാതെ, തന്നെ മറ്റുള്ളവര്‍ തിരിച്ചറിയുന്നതാണ് കേമത്വം എന്ന മട്ടില്‍ പെരുമാറുന്ന ഒരുവള്‍. Star Singer എന്ന റിയാലിറ്റി ഷോയുടെ വിജയം തന്റെ വിജയമാണെന്നും, തന്റെ പ്രകടനത്തിന്റെ അന്ഗീകാരമാണ് അതിന്റെ പ്രേക്ഷകരുടെ എണ്ണമെന്നും സ്വയം വ്യാഖ്യാനിക്കുന്നു. ജനങ്ങള്‍ ഒരു കുരങ്ങിന്റെ വിക്രിയകളെ നോക്കിക്കാണുന്ന കൌതുകത്തോടെയാണ് ടി പ്രകടനത്തെ നോക്കിക്കാണുന്നത്. കുരങ്ങിന്റെ വിക്രിയകളില്‍ കൌതുകം തോന്നി അതിനെ നോക്കിനില്‍ക്കുന്നവര്‍  അതിനെ ആരാധിക്കുന്നതെയില്ല. അതിനു നേരെ പഴങ്ങള്‍ എറിഞ്ഞു കൊടുക്കുന്നത് അതിനോടുള്ള സ്നേഹം കൊണ്ടുമല്ല, തന്റെ കൌതുകത്തിന്റെ സീമയുടെ അവസാനത്തില്‍, വിരസതയുടെ ആരംഭത്തില്‍ ആ കാഴ്ച ഉപേക്ഷിച്ചു ആ പ്രേക്ഷകന്‍ പോകും. ഒരു ചാനല്‍ പ്രക്ഷേപണത്തിന്റെ ആള്‍ക്കുട്ടം ചെറുതല്ലാത്തതിനാല്‍  നിലവിലെ പ്രേക്ഷകര്‍ പോകുന്നതും, പുതിയവര്‍ എത്തുന്നതും ആയ ആ തുടര്‍ പ്രവര്‍ത്തനം ചിലപ്പോള്‍ വലിയ കാലങ്ങള്‍ നിലനില്‍ക്കുന്നു. ഇത്തരം പ്രകടനങ്ങളിലൂടെ ജനങ്ങള്‍ ശ്രദ്ധിക്കുന്നതിനെ കച്ചവടലാക്കോടെ പ്രയോഗിക്കുന്ന ഒരു  ചാനല്‍. ഇത്രയുമായാല്‍ രഞ്ജിനി ഹരിദാസ് എന്ന ലോകമറിയുന്ന വ്യക്ത്തിത്വം പൂര്‍ണം. ഏഷ്യാനെറ്റിലെ star singer reality show കാണാത്ത ഒരാള്‍ക്ക്‌ രഞ്ജിനി ഹരിദാസ് ഏതോ ഒരുവള്‍. 
    ജഗതി ശ്രീകുമാര്‍ എന്ന വ്യക്ത്തി ക്ഷണിക്കപ്പെട്ട ഒരു വിശിഷ്ട അതിഥി യായാണ്‌ സ്റ്റാര്‍സിങ്ങര്‍ ജൂനിയര്‍ എന്ന പ്രോഗ്രാമില്‍ എത്തിയത്. അപ്പോള്‍ അവിടെ സംസാരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യങ്ങളും അദ്ദേഹത്തിനുണ്ട്. അത് സാധാരണ സെലിബ്രിട്ടികള്‍ വന്ന് എല്ലാവരെയും ഒന്നല്‍പ്പം ഉയര്‍ത്തി, ചാനലിനെയും സ്പോന്സര്മാരെയും, പ്രോദ്യുസര്മാരെയും, സീനിയര്‍ താരങ്ങളെയും കിട്ടാവുന്ന സോപ്പിലെല്ലാം കുളിപ്പിച്ച്,   എന്നെ ഇനിയും വിളിക്കണേ, എന്നെക്കുറിച്ച് നിങ്ങള്‍ പറയുമ്പോഴും എങ്ങനെ ഒക്കെത്തന്നെ പറയണേ എന്ന് പരോക്ഷമായി അഭ്യര്‍ഥിച്ചു പോകുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി തന്റെ അഭിപ്രായം തുറന്നു പറയാന്‍ ഉള്ള ആര്‍ജവം കാണിച്ചു എന്നതാണ് സത്യം. അത് ഇവിടുത്തെ ജനങ്ങളില്‍ പലരുടെയും മനസിനെ തുറന്നു പിടിച്ച നിമിഷങ്ങളായിരുന്നു. അതില്‍ എന്താണ് തെറ്റ്. അതിനുവേണ്ടി അദ്ദേഹം ആരെയും തേജോവധം ചെയ്യുന്നതിനോ, സഭ്യത കൈവിടുന്നതിണോ തുനിഞ്ഞില്ല. പക്ഷെ ഏഷ്യാനെറ്റ്‌ എന്നചാനാല്‍ ജഗതിയെ അപമാനിച്ചത് തൊട്ടടുത്ത ദിവസമായിരുന്നു. ടി പരിപാടിയുടെ പുന സംപ്രേഷണത്തില്‍ എന്തൊക്കെയോ അസഭ്യ പ്രഭാഷണം നടത്തിയവന്റെ പ്രസംഗം വെട്ടി ചുരുക്കുന്നത് പോലെ അദ്ദേഷത്തിന്റെ പ്രസംഗം വെട്ടി  ചുരുക്കി.. . അത് തീരച്ചയായും അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമായിരുന്നു. എന്തായാലും ജഗതിയുടെ സംസാരങ്ങളുടെ ഉത്തര വാദിത്വം എത്റെടുക്കണ്ടുന്ന ബാധ്യത ഏഷ്യാനെറ്റിന് ഉണ്ടാകുമെന്നു തോന്നുന്നില്ല. സ്വന്തം വാക്കുകളുടെ ആഘാതത്ത്റെ താങ്ങുന്നതിനുള്ള ശക്തി കഴിഞ്ഞ പതിറ്റാണ്ടുകളില്‍ നിന്ന് അദ്ദേഹം ആര്ജിചിട്ടുന്ടെന്നാണ് എന്റെ വിശ്വാസം. ലോകത്തുള്ള ഇംഗ്ലീഷ് അറിയുന്ന എല്ലാവരുടെയും, എല്ലാ അവതാരകരുടെയും പ്രതിനിധിയായി സ്വയം അവരോധിച്ചു പ്രതികരിക്കാന്‍ തുനിഞ്ഞിരങ്ങാതെ വളരെ സീനിയറും സര്‍വാരാധ്യനുമായ ജഗതിയുടെ വാക്കുകളെ ബഹുമാനത്തോടെ കണ്ടു പ്രതികരിക്കാനോ, പ്രതികരിക്കതിരിക്കണോ രഞ്ജിനി ശ്രമിച്ചിരുന്നെങ്കില്‍, ഗോഷ്ടികള്‍ കാട്ടുമ്പോള്‍ കിട്ടുന്ന കൈയ്യടിയില്‍ നിന്ന് വ്യത്യസ്തമായി  ഒരു ചെറിയ വിഭാഗത്തിന്റെയെങ്കിലും മതിപ്പോടെയുള്ള ഒരു മൂളലെങ്കിലും ലഭിച്ചേനെ.


[RajeshPuliyanethu, 
 Advocate, Haripad]

Tuesday, 23 August 2011

ഒരു പേരിലെന്തിരിക്കുന്നു??

ഒരു പേരിലെന്തിരിക്കുന്നു?? പേരിനെ നിസ്സാരമായി കാണുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. ഒരു  പേര് എന്നത് ഒരു വ്യക്ത്തിയുടെ ഐഡന്റിറ്റിയുടെ കാതലാണ്. ഒരു പേരിടീല്‍ കര്‍മ്മത്തില്‍ കൂടിയാണ് ഒരു കുഞ്ഞിനു അവന്റെതായ ഒരു വ്യക്ത്തിത്വം ജനിക്കുന്നത്. മറ്റുള്ളവര്‍ ആ കുഞ്ഞിനെ തിരിച്ചറിയാന്‍ തുടങ്ങുന്നത് ആ നാമകരണത്തിന് ശേഷമാണ്. അതുവരെ ഇന്ന ആളുടെ മകന്‍ എന്നത് മാത്രമാണ് ആ കുഞ്ഞിന്റെ ഐഡന്റിറ്റി. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് തോന്നുന്നവര്‍ക്ക് പരിഹാസകരമായതോ, നീചമായതോ, ആയ ഒരു നാമം മറ്റൊരാളെ വിളിക്കുമ്പോള്‍ തന്നില്തന്നെ ഉണ്ടാകുന്ന വികാരചലനത്തെ ഒന്നളന്നു നോക്കിയാല്‍ മതി. ഒരു പേരിന്റെ പരമപ്രധാനമായ കര്‍മം എന്നത് മറ്റുള്ളവര്‍ക്ക് വിളിക്കുക എന്നതാണ്. ആപേര് മറ്റുള്ളവര്‍ നമ്മെ ലക്ഷ്യമാക്കി ഉച്ചരിക്കുമ്പോള്‍ നമ്മിലും വിളിക്കുന്നവരിലും ഒരു വികാരത്തിന്റെ തരംഗം രൂപം കൊള്ളുനുണ്ട്. ഒരാള്‍ നമ്മെ എന്ത് വിളിച്ചാലും അത് ആപെരിന്റെ സ്ഥാനത്തേക്ക് താല്‍കാലികമായി അവരോധിക്കപ്പെടുകയാണ് ചെയ്യുന്നത്. അതാണ്‌ അസഭ്യകരമായ ഒരു വാക്ക് നമ്മെവിളിക്കുംപോള്‍ നമ്മില്‍ ഈര്‍ഷ്യ നിറഞ്ഞ ഒരു വികാരം ജനിക്കുന്നത്. സമാനമായത് വിളിക്കുന്നവരിലും ഉണ്ടാകുന്നു.  പേര് എന്നത് ഒരു ശരീരത്തിന്റെയും, സ്വഭാവത്തിന്റെയും അങ്ങനെ ആ വ്യക്ത്തിയില്‍  ഉള്പ്പെടുന്നെടുന്ന  എല്ലാ സവിശേഷതകളുടെയും കൂടിയുള്ള 'വിളി' ആണ്. അത് മരണത്തിനു ശേഷവും നിലനില്‍ക്കുന്നു. അതായത് ഒരു ശരീരത്തെ ഉദ്ദേശിച്ചു നടത്തുന്ന നാമകരണം ശരീരത്തിന്റെ നാശത്തിനു ശേഷവും നിലനില്‍ക്കുന്നു, അല്ലെങ്കില്‍ ശരീരത്തിന്റെ നാശത്തിനു ശേഷം നിലനിക്കുന്നത് പേര് മാത്രമാണ്. ജീവിച്ചിരുന്നപ്പോള്‍ ചെയ്ത നല്ലതോ ചീത്തയോ ആയ ഏതു പ്രവര്‍ത്തിയുടെയും നിലനില്‍പ്പ്‌ അവശേഷിക്കുന്ന ആ പേരില്‍ ഊന്നി ആയിരിക്കും. 
              ഒരു വ്യക്ത്തിയെ തിരിച്ചറിയിക്കുന്ന, വളരെ അധികം പ്രാധാന്യം അര്‍ഹിക്കുന്ന ആ 'പേര്' എന്ന ഉപകരണം ഒരു വ്യക്ത്തിക്ക് വളരെ അധികം ഉണ്ടാകുന്നതിലെ അനൗചിത്യം ഒന്ന് ചിന്തിച്ചു നോക്കു!! അത് എത്രഎണ്ണം  ഉണ്ടായാലും ഭലത്തില്‍ ഒന്നിന്റെത് മാത്രമേ ഉണ്ടാകുന്നുള്ളൂ എന്നുകാണാം. അത് അയാളെ ശരിയായി പ്രതിനിധീകരിക്കുന്ന നാമത്തിനെ ഊന്നി മാത്രം നിലകൊള്ളുന്നതായി കാണാം. ഭഗവാന്‍ ശ്രീകൃഷ്ണന് എത്ര മറ്റു നാമങ്ങളാല്‍ വിശേഷിപ്പിച്ചാലും എല്ലാം ശ്രീകൃഷ്ണന്റെ മറ്റു നാമങ്ങള്‍ എന്നല്ലേ പറയാന്‍ കഴിയു?? ഒരാള്‍ക്ക് ഒന്നിലധികം "നാമകരണം" നടത്തുനത് അനുചിതമായ ഒന്നാണ്. രണ്ടാമതായി ഒരു പേര് അയാള്‍ക്ക് ഉണ്ടാകുന്നുവെങ്കില്‍ അത് ഉരുത്തിരിഞ്ഞു വരികയാണ് വേണ്ടത്. അത് അയാളുടെ പ്രവര്‍ത്തിയെയോ , സ്വഭാവത്തെയോ, നേട്ടങ്ങളെയോ, അയാളോടുള്ള വാല്സല്യത്തെയോ  ഒക്കെ അടിസ്ഥാനമാക്കി ആകാം. കേശി എന്ന അസുരനെ വധിച്ചതിനാലാണ് ഭഗവാന്‍ ശ്രീകൃഷ്ണന് കേശവന്‍ എന്ന മറ്റൊരു പേര് ലഭിച്ചത്. അപ്രകാരം ചില അവസരങ്ങളില്‍ ചെല്ലപ്പേര് ലഭിക്കുന്നത് അങ്ങീകാരവും ആകാം!! 
   ഒരു കുഞ്ഞു ജനിക്കുമ്പോള്‍ വീട്ടില്‍ ഒരുപേര്, നാട്ടില്‍ ഒരുപേര്, സ്കൂളില്‍ ഒരുപേര്, പള്ളിയില്‍ മറ്റൊരുപേര്, എന്നരീതിയില്‍ പല 'നാമകരണങ്ങള്‍' നടത്തുന്നത് ഒഴിവാക്കേണ്ടത് തന്നെയാണ്. രണ്ടാമതായി ഒരു പേര് ഒരു കുഞ്ഞിനു വരുന്നുണ്ടെകില്‍ അത് ആ കുഞ്ഞിന്റെ പ്രിയപ്പെട്ടവര്‍ക്ക് അവനോടുള്ള വാത്സല്യത്തിന്റെ അടിസ്ഥാനത്തില്‍ വിളിച്ച് ഉരുത്തിരിഞ്ഞു വരേണ്ടതാണ്. മറിച്ച് പല നാമകരണകര്‍മങ്ങള്‍ ചിന്തിച്ചുറച്ചു ചെയ്യുന്നത് വിരോധാഭാസകരമാണ്. 


[RajeshPuliyanethu,  
 Advocate,Haripad] 

Thursday, 4 August 2011

ചൂടാകരുത്!!

ചൂടാകരുതെ.... നമ്മള്‍ പരസ്പരം പറഞ്ഞും, മറ്റുള്ളവര്‍ പറയുന്നതുകേട്ടും, വളരെ തഴക്കം വന്ന ഒരു വാക്കാണിത്. കോപത്തിന്റെ ഈഭാവം വളരെ നിയന്ത്രിക്കപ്പെടെണ്ടാതാണ് എന്ന്പലകോണുകളില്‍ നിന്നും ഉപദേശ രൂപത്തില്‍ നമ്മള്‍ കേട്ടിട്ടുമുണ്ട്. എന്നാല്‍ തനിക്കു വേഗത്തില്‍ കോപം വരുമെന്നും താന്‍ ഒരു ദേഷ്യക്കാരനാണ് എന്നും സ്വയം ഊറ്റം കൊള്ളുന്ന മനുഷ്യരുമുണ്ടെന്നതാണ് വസ്തുത. തന്‍റെ പ്രിയപ്പെട്ട ഒരാളെയോ, തനിക്കു എന്തെങ്കിലും ഒരു കാര്യസാധ്യത്തിന്‌ ആവശ്യമുള്ള ഒരാളെയോ ' അയാള്‍ ഒരു ദേഷ്യക്കാരനാണ്' എന്ന് ഒരു പുകഴ്ത്തല്‍ സ്വരത്തില്‍ സംസാരിക്കുന്നവരുമുണ്ട് എന്നതാണ് വിരോധാഭാസം. അപ്രകാരം പറയുന്നത് വഴി പരാമര്‍ശിക്കപ്പെടുന്ന വ്യക്ത്തി അപമാനിക്കപ്പെടുകയല്ലേ ചെയ്യുന്നത്?? ഒരാളുടെ ദൗര്‍ബല്യത്തെ എടുത്തു പറഞ്ഞു പുകഴ്ത്താന്‍ കഴിയില്ലല്ലോ! എന്തെന്നാല്‍ കോപം എന്നത് ഒരു വ്യക്ത്തിയുടെ സംവേദന ശക്ത്തിയുടെ പരിമിതിയാണ്. കുറച്ചു കൂടി വ്യക്ത്തമാകിയാല്‍, ഒരു ചെമ്പു കമ്പിയില്‍ കൂടി വയ്യ്ദ്യുതി കടന്നു പോകുന്നു എന്ന് കരുതുക. ആചെമ്പു കമ്പിയുടെ സംവേദന ശക്ത്തിയുടെ പരിമിതി എന്നത് അത് ചൂടാകാന്‍ തുടങ്ങുന്നതിന്‍റെ ആരംഭമാണ്. ഉയര്‍ന്ന ശക്ത്തിയുള്ള വിഇദ്യുതി കടന്നു പോകുന്നതിനെ താങ്ങാനുള്ള ചെമ്പുകമ്പിയുടെ പരിമിതിയാണ് അതിന്‍റെ 'ചൂടാകല്‍'. ......... സമാനമായ പ്രക്രിയ തന്നെയാണ് മനുഷ്യരിലെ ചൂടാകലും. ഉയര്‍ന്ന ഉര്‍ജ്ജം ഉള്‍ക്കൊള്ളുന്ന വികാരം മനസ്സില്‍ കൂടി കടന്നു പോകുമ്പോള്‍ അതിനെ താങ്ങാന്‍ കഴിയാതെ വരുന്നതാണ് അയാളുടെ ചൂടാകലില്‍ കലാശിക്കുന്നത്.  നമ്മുടെ സംവേദന ശക്ത്തി എത്രത്തോളം കൂടുതലാണോ അത്രത്തോളം വികാരങ്ങളെ ഉള്‍ക്കൊണ്ടു സമചിത്തത പരിപാലിച്ചു നിര്‍ത്താന്‍ നമുക്ക് സാധിക്കും. 


[RajeshPuliyanethu,
 Advocate, Haripad]

Monday, 25 July 2011

പൊതുവഴി രാഷ്ട്രീയം

പൊതു സ്ഥലങ്ങളില്‍ യോഗങ്ങളും, രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളും നിരോധിച്ചുകൊണ്ട് ഹൈകോടതി ഉത്തരവായത് പൊതു സമൂഹം ഏറെ ചര്‍ച്ച ചെയ്തു. ജയരാജന്‍ സഖാവ് നടത്തിയ 'ശുംഭന്‍' പ്രയോഗവും  അതിനെ തുടര്‍ന്ന് ഉണ്ടായ കോടതി അലകഷ്യ നടപടികളും ചര്‍ച്ചകളുടെ ആക്കം കൂട്ടുകയും, പൊതുജന ശ്രദ്ദ വിഷയത്തിലേക്ക് കൂടുതല്‍ കേന്ത്രീകരിക്കുന്നതിന് കാരണമാവുകയും ചെയ്തു. പൊതു സ്ഥലങ്ങള്ളില്‍ യോഗം കൂടുന്നതും, പൊതു സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതും,  അതിനു അനുമതി നല്‍കുന്നതും, നിഷേധിക്കുന്നതും, എല്ലാം തന്നെ പല വിധത്തിലുള്ള അഭിപ്രായങ്ങള്‍ക്ക് വഴിവെച്ചു. ആ ചര്‍ച്ചകള്‍ മുന്നേറുന്ന അവസരത്തില്‍, പൊതു സ്ഥലങ്ങളില്‍ താല്‍ക്കാലികമായതോ, സ്ഥിരമായതോ ആയ പന്തലുകളോ, ചമയങ്ങളോ  പൊതു പരിപാടികള്‍ക്കായി നിര്‍മിക്കാന്‍ പാടില്ല എന്ന ഉത്തരവ് ഹൈകോടതി പുറപ്പെടുവിച്ചിരിക്കുന്നു. ഇവിടെ രണ്ടു വിഷയങ്ങളെ അടിസ്ഥാനമാകിയാണ് ചര്‍ച്ചകള്‍ മുന്നേറുന്നത്. അതില്‍ ഒന്ന് പ്രതികരിക്കാനുള്ള അവസരം ഹൈകോടതി തടഞ്ഞിരിക്കുന്നു എന്നാനിലയിലും മറ്റൊന്ന് പൊതു ജനത്തിന്റെ സഞ്ചാര- പ്രവര്‍ത്തി സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന സമ്മേളനങ്ങളും മറ്റും തടയേണ്ടതുണ്ട് എന്നത് അടിസ്ഥാനമാക്കിയുമാണ്. കോടതിയുടെ മുന്‍പില്‍  പൊതുസ്ഥലങ്ങളിലെ പൊതുയോഗങ്ങള്‍ തടയണമെന്നും അതുവഴി പൊതുജനത്തിന്റെ സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന നടപടികളെ വിലക്കണമെന്നുമുള്ള ആവശ്യങ്ങളെ മുന്‍നിര്‍ത്തി ഒരു ഹറിജി വരുന്നു. ഒരു കോടതിക്ക് എങ്ങനെയാണ് പൊതുസ്ഥലങ്ങള്‍ കൈയ്യേരി പന്തലുകള്‍ കെട്ടുന്നതിനെ സാധൂകരിച്ചു കൊണ്ട് ഒരു വിധി പുറപ്പെടുവിക്കാന്‍ കഴിയുക? അങ്ങനെ എങ്കില്‍ അത് മുതലെടുത്ത്‌ പ്രവര്‍ത്തിക്കാനും ആവിധിയുടെ മുഷ്ക്കില്‍ പ്രവര്‍ത്തനം നടത്താനും പൊതുജനത്തിനെ വെല്ലുവിളിക്കാനും ഇവിടെ ആള്‍ക്കാര്‍ ഉണ്ടാകും എന്നത് നിഷേധിക്കാന്‍ കഴിയാത്ത വസ്തുതയാണ്. അതിന്റെ മറുവശമായ രീതിയില്‍ പോതുയോഗങ്ങളെ പൊതു സ്ഥലങ്ങളില്‍ നിരോധിച്ചുകൊണ്ട് കോടതി ഉത്തരവിട്ടു. എല്ലാ വിഭാഗത്തില്‍പ്പെട്ട ആവശ്യക്കaരെയും ഒരുപോലെ തൃപ്തി പ്പെടുത്തികൊണ്ട് ഒരു വിധി പുറപ്പെടുവിക്കുക എന്നത് പലപ്പോഴും അസാധ്യമായിരിക്കും, ഈ വിഷയത്തിലും അങ്ങനെ സംഭവിച്ചു, കോടതി ഉത്തരവിന്റെ പ്രത്യാഘാതത്തിനു അപ്പുറമുള്ള ഉത്തരവിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളും  ചര്‍ച്ചകളും എവിടെ അവസാനിക്കേണ്ടതായിരുന്നു. പക്ഷെ ഹൈകോടതി ഈ ഉത്തരവിന്റെ നടത്തിപ്പ് കോടതിയുടെ ഏതോ അഭിമാന പ്രശ്നമായാണ് കാണുന്നത് എന്ന് പല പരാമര്‍ശങ്ങളില്‍ നിന്നും, നടപടികളില്‍ നിന്നും തോന്നിപ്പോകുന്നു. പൊതു സ്ഥലങ്ങളില്‍ നടത്തുന്ന പ്രസംഗങ്ങള്‍ അവിടെ മറ്റു ആവശ്യങ്ങള്‍ക്ക് എത്തുന്ന ജനങ്ങള്‍ നിര്‍ബന്ധമായും കേള്‍ക്കേണ്ടിവരുന്നു, എന്നാ ഹൈകോടതിയുടെ പരാമര്‍ശവും, സഖാവ് ജയരാജന്‍ കേസില്‍ കോടതികളെ വിമര്‍ശിക്കാന്‍ തയ്യാറുള്ളവര്‍ അനന്തര നടപടികളെ എന്തിനു ഭയക്കുന്നു എന്നാ സുപ്രീംകോടതിയുടെ ചോദ്യവുമൊക്കെ പൂര്‍ണമായും നിഷ്പക്ഷതയോടെ ഉള്ള നീതി കണ്ടെത്തല്‍ സ്ഥാപനങ്ങള്‍ആയ കോടതികള്‍ക്ക് ഭൂഷണമല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നത് ജനങ്ങളുമായി അടുത്തു ഇടപഴകി നില്‍ക്കുന്നവയാണ്, അവര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ സ്വീകരിക്കാനോ തള്ളിക്കളയാണോ ഉള്ള ചിന്താശേഷി ഇവിടുത്തെ ജനതക്കുണ്ട്. അവര്‍ പറയുന്നത് കേട്ടാല്‍ ഇവിടുത്തെ ജനങ്ങള്‍ വഴിപിഴച്ചു പോകുമെന്നോ, അതിനാല്‍ അത് കേള്‍ക്കുന്നതില്‍ നിന്ന് സാധ്യമായ രീതിയിലെല്ലാം തന്നെ ജനങ്ങളെ തടഞ്ഞേക്കാം എന്നാ ചിന്താ ഗതിയാണ് കോടതികള്‍ക്ക് എന്ന് തോന്നുന്നു. രാഷ്ട്രീയമായ പ്രത്യക്ഷ പ്രവര്‍ത്തനമില്ലാതെയിരിക്കുകയും, എന്നാല്‍ രാഷ്ട്രീയമായ ബോധം ഉള്ളവരുമാണ്‌ ഇവിടുത്തെ ജനതയില്‍ ഭൂരിഭാഗവും. അത്തരം ആള്‍ക്കാര്‍ അവരുടെ ബുദ്ധിയും, ചിന്തയും രാഷ്ട്രീയ സാമൂഹിക പ്രധിഭാസങ്ങളിലേക്ക് നിരന്തരമായി അര്‍പ്പിച്ചു എന്ന് വരില്ല. യാദ്രിചികമായി കേള്‍ക്കുന്ന ഒരു പ്രസംഗമോ, സമരാഹ്വാനമോ, ജാഥയോ ഒക്കെയാവും അവരുടെ ശ്രദ്ധ പ്രസ്തുത വിഷയത്തിലേക്ക്  ആകര്‍ഷിക്കുന്നത്. പൊതു സ്ഥലത്തില്‍ നിന്ന് കേള്‍ക്കുന്നതല്ലാതെ ഒരു ഓഡിറ്റൊരിയത്തില്‍  ചെന്നിരുന്നു ആരും ഈ വിഷയങ്ങള്‍ ശ്രദ്ധിച്ച് എന്നു വരില്ല. മറിച്ച് രാഷ്ട്രീയ   പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് പൊതുവിഷയങ്ങളില്‍ ബാധ്യത എന്നാണോ കോടതിയുടെ കാഴ്ചപ്പാട്??  
ഇവിടെ ഒരു ജനവിഭാഗം കോടതിയുടെ ഉത്തരവിനെ അനുകൂലിക്കുന്നു എന്ന് നമുക്ക് കാണാം.  അത് ഇവിടുത്തെ രാഷ്ട്രീയക്കaരുടെ അഴുമതിയും മറ്റും കണ്ടു മടുത്ത ജനങ്ങള്‍, അവരുടെ പ്രവര്‍ത്തനത്തിന് എതിരെ വന്ന ഒരു ഉത്തരവിനെ അഭിനന്നിക്കുന്ന നയിമിഷികമായ ഒരു പ്രതികരണം മാത്രമാണ്. അവരോടും ഇവിടുത്തെ പൊതുജനം എപ്രകാരം ഒരു വിഷയത്തില്‍ തന്റെ പ്രതികരണം അറിയിക്കും എന്നാ ചോദ്ദ്യം ആധികാരികമായി ചോദിച്ചാല്‍ ആവിഷയത്തിനെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടു തെരുവുകളിലേക്ക്‌ ഇറങ്ങി മാത്രമേ സാധ്യമാകു എന്നെ പറയു. ശക്ത്തമായ സമരങ്ങളും, പ്രതിഷേതങ്ങളും എല്ലാം തന്നെ പോതുസ്തലങ്ങലിലാണ് അര്ങ്ങേരിയിട്ടുള്ളത്. അതിന്റെ കഥ ലോകമെന്പാടും ഏതാണ്ട് ഒന്നുതന്നെ ആണുതാനും. പ്രതിഷേതാത്മകമായ വിഷയത്തെ ക്കുറിച്ച് ജനങ്ങളെ ബോധാവല്‍ക്കരിക്കുന്നതിനും, പ്രതികരിക്കുന്നതിനും പോതുസ്തലമാല്ലാതെ അഭികാമ്യമായ മറ്റൊരിടമില്ല. ചാനല്‍ ചര്‍ച്ചകളോ, പത്രവാര്‍ത്തകളോ, ഒക്കെത്തന്നെ ബോധാവല്‍ക്കരനത്തിനു നിര്‍ണ്ണായക സ്വാധീനമാകും എന്ന് കരുതിയാലും, അതിന്റെ പ്രത്യക്ഷ പ്രതികരണ വേദി പൊതുസ്ഥലം തന്നെയാണ്.  
 ഭരണ പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള സമതുലിതമായ പ്രവര്‍ത്തനങ്ങളാണ് ജനാധിപത്യത്തെ ക്രിയാത്മകമായി മുന്നോട്ടു കൊണ്ട് പോകുന്നത്. അത്, ഇതില്‍ ഏതെങ്കിലും ഒരു വിഭായം സ്വീകരിക്കുന്ന നിലപാടിനെതിരെ എതിര്‍പക്ഷം നടത്തുന്ന പ്രചാരവേലയില്‍ നിന്നും പൊതുസമൂഹത്തിന്റെ പിന്തുണ ലഭിക്കുന്നതിനെ ആശ്രയിച്ചാണ്‌. അതില്‍ ജങ്ങള്‍ക്ക് പൊതുവായി അങ്ങീകരിക്കാന്‍ കഴിയാതെ വരുന്ന നിലപാടുകള്‍ക്കെതിരെ ജനം ചില അവസരത്തില്‍ വോട്ടുകളായി തങ്ങളുടെ പ്രതിഷേതം അറിയിച്ചു എന്നുവരാം. അങ്ങനെ വരുമ്പോള്‍ രാഷ്ട്രീയ ഭരണ സംവിധാനങ്ങള്‍ക്ക് ജനഹിതത്തിനു അനുസൃതമായി പ്രവര്‍ത്തിക്കെണ്ടുന്ന ബാധ്യത ഉണ്ടാകുന്നു. ഇപ്രകാരം ജനാധിപത്യം ക്രിയാത്മകമായി മുന്നോട്ടു പോകുന്നതിനു പൊതുജന പങ്കാളിത്തത്തോടെയുള്ള ബോധവല്‍ക്കരണവും പ്രതിഷേധവും കൂടിയേ തീരു. അത് സാധ്യമാകണമെങ്കില്‍ പോതുജനങ്ങല്‍ക്കിടയിലേക്ക് പ്രതിഷേധത്തിന്റെ ശബ്ദം എത്തിച്ചു കൊടുക്കേണ്ടതായി വരുന്നു. അത് പൊതു സ്ഥലത്തെ മുതലാക്കികൊണ്ട് മാത്രമേ സാധ്യമാകുന്നുള്ളൂ.  ശരിയായ രീതിയില്‍ ആ പ്രതിഷേതത്തിന്റെ ശബ്ദം ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുന്ന ജോലി അല്ലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുള്ളത്?? അങ്ങനെ നോക്കിയാല്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ ചുമതല നിര്‍വഹിക്കാന്‍ കഴിയാതെ കൂടി വരുന്നു, ടി കോടതി ഉത്തരവിന്റെ നടത്തിപ്പില്‍ കൂടി. വാഹനങ്ങളിലോ മറ്റോ യാത്രച്യ്തു വരുന്ന അവസരത്തില്‍  രാഷ്ട്രീയ പാര്‍ട്ടികളുടെ ഏതെങ്കിലും സമ്മേളനത്തിന്റെയോ മറ്റോ ഭാഗമായി കുറച്ചു സമയം വഴിയില്‍ ചെലവിടേണ്ടി വന്നിട്ടുള്ളവരാന് കോടതി ഉത്തരവിനെ അനുകൂലിക്കുന്നത്. ആ അനുകൂല പ്രസ്താവനകള്‍ക്ക്  അത്രകണ്ട് ബലമുണ്ടെന്നും തോന്നുന്നില്ല. പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കുന്നതുവഴി മാര്ഗ്ഗതടസ്സമുണ്ടാകുന്നു അത് ഒഴിവാകണമെന്നു മാത്രമാണ് ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്. മറിച്ച് പൊതു സമ്മേളനങ്ങളെ ആഡിറ്റൊരിയങ്ങളിലെക്കും, അവിടെനിന്നും ചെറിയ മുറികളിലെക്കും, ചുരുക്കി ഇല്ലാതാക്കുവാന്‍ ആരും ആഗ്രഹിക്കുന്നില്ല. പൊതുവേ സ്വീകാര്യമല്ലാത്ത ഒരു രാഷ്ട്രീയ തീരുമാനമുണ്ടാകുമ്പോള്‍ അതിനെതിരെ പൊതു സമ്മേളനങ്ങലോ, ജാഥകളോ, മുദ്രാവാക്യം വിളികാലോ, കണ്ടില്ലെങ്കില്‍  ഒരു "പ്രതിഷേതവും കാണുന്നില്ലല്ലോ" എന്ന് വിലപിക്കുന്നവരാന് ഭൂരിഭാഗം ആള്‍ക്കാരും. ആവിഷയത്തില്‍ തന്റെകൂടി പ്രതിഷേതമായി ആണ് ഒരു പൊതു സംമെലനത്തെയും, ജാഥയെയും ഇവിടെ ഉള്ളവര്‍ കാണുന്നത്. 
 കോടതിവിധി സമ്മേളനങ്ങളെ മാത്രമേ ബാധിക്കാന്‍ സാധ്യത ഉള്ളു, സമരങ്ങളെ ബാധിക്കില്ല എന്ന് വേണമെങ്കില്‍ ചിന്തിക്കാം. കാരണം സമരങ്ങള്‍ പലപ്പോഴും നിയമത്തിനും, വ്യവസ്ത്തിതിക്കും എതിരായി ആയിരിക്കുമെല്ലോ ചെയ്യുന്നത്. സ്വാതന്ത്ര്യ സമരത്തിലുല്പ്പെടെ നിയമ നിഷേധ സമരങ്ങള്‍ കണ്ടിട്ടുണ്ട്. അങ്ങനെ എങ്കില്‍ ഒരു വിഷയത്തിനെതിരെ പൊതുവഴിയില്‍ ഇറങ്ങി സമരം ചെയ്യുമ്പോള്‍, പൊതുവഴി സമരത്തിനായി ഉപയിഗിക്കരുത് എന്നാ നിയമം ലങ്ഘിച്ചു കൂടി ആകുമ്പോള്‍ സമരം ഒരു പടി കൂടി ശക്തമാണെന്ന് വ്യാഖ്യാനിക്കാം. 
  പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകാതെ പൊതുസ്ഥലങ്ങള്‍ എപ്രകാരം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാം എന്നതാണ് ഇന്നു നടന്നു വരുന്ന ചര്‍ച്ചകള്‍ക്ക് ആധാരം. രാഷ്ട്രീയ കക്ഷികള്‍ എല്ലാം തന്നെ അഭിപ്രായ സമന്യയത്തോടെ വിഷയത്തെ നോക്കി കാണുന്നതിനാല്‍ ഒരു നിയമ നിര്‍മ്മാണം പോലും ബുദ്ധിമുട്ടുള്ള ഒന്നാവില്ല. എന്നാല്‍ മുന്‍പ് പറഞ്ഞത് പോലെ പൊതുവഴി ഒരു നിയമം വഴി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അവകാശമായി തുറന്നു കൊടുക്കാനും കഴിയില്ല. രാഷ്ട്രീയ ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകാത്ത രീതിയില്‍ ഒരു പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം. 


[RajeshPuliyanethu,
 Advocate, Haripad] 

Friday, 15 July 2011

തോറ്റതാര്?? ഇന്ദ്രനോ?? ശ്രി കൃഷ്ണനോ??

ശ്രി കൃഷ്ണ ഭഗവാന്‍റെ നിര്‍ദ്ദേശ പ്രകാരം ഗോവര്‍ധന പര്‍വതത്തെ പൂജിച്ചതില്‍ യാടവരോട് ഇന്ട്രനു ഉണ്ടായ ദേഷ്യത്തെ തുടര്‍ന്ന് കനത്ത പേമാരി ഉണ്ടാകുന്നു. പേമാരിയില്‍ യാദവകുലം നശിക്കുമെന്ന അവസ്ഥ ഉണ്ടായപ്പോള്‍ ഭഗവാന്‍ യാടവരെ എല്ലാം കൂട്ടി ഗോവധന പര്‍വതത്തില്‍ തന്നെ അഭയം തേടുന്നു. ഗോവര്‍ധന പര്‍വതത്തെ തന്‍റെ കൈകളാല്‍ ഉയര്‍ത്തി ചെറു വിരലിന്മേല്‍ ഒരു കുടപോലെ ഉയര്‍ത്തി നിര്‍ത്തി മഴയ തടുത്തു നിര്‍ത്തി.  ശക്തമായ പേമാരി ദിവസങ്ങളോളം തുടര്‍ന്ന ഇന്ദ്രന്‍ ഒടുവില്‍ പരാജയം സമ്മതിച്ചു. എന്‍റെ സംശയം എന്തെന്നാല്‍, ഗോവര്‍ധന പര്‍വതത്തെ ഒരു കുടപോലെ ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ്.  അതിനു അടിയില്‍ യാദവര്‍ അഭയം പ്രാപിച്ചിരിക്കുന്നു. ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന മലയുടെ മുകളിലും, ചുറ്റും, പേമാരി തുടരുന്നു. ഭൂമി നിരപ്പില്‍ നിന്നും മലയെ ഉയര്‍ത്തി എടുത്തതാണ്. അങ്ങനെ എങ്കില്‍ മലയുടെ മുകളിലും, പുറത്തും, വീഴുന്ന വെള്ളം ഒഴുകി യാദവര്‍ നില്‍ക്കുന്നിടമായ മലയുടെ അടിയിലെത്തി അവിടെ വെള്ളപ്പൊക്ക മുണ്ടാകെണ്ടാതല്ലേ?? അങ്ങനെ എങ്കില്‍ ഇന്ദ്രന് പരാജയ മുണ്ടാകേണ്ട കാരണമുണ്ടോ?? ശരിക്കും അന്ന് ആരായിരിക്കും പരാജയപ്പെട്ടത്?? ഇന്ദ്രനോ?? ഭഗവാന്‍ ശ്രീ കൃഷ്ണനോ??  


[RajeshPuliyanethu,
 Advocate, Haripad]

Thursday, 14 July 2011

നിര്‍വൃതി

തുഷാരം പെയ്തിറങ്ങി, ഇന്നെന്‍ നെറുകയില്‍,
പ്രണയതരളിതനായെന്‍ പ്രിയനെന്നെ പുണര്‍ന്നനേരം, 

ആ നിര്‍വൃതിയിലീ ഭൂമിയും വാനവും, 
ഒരു മാത്രയെങ്ങോ മറഞ്ഞു പോയി, 

പുലരാത്ത രാവിനെയാശിച്ചു പോയിഞാന്‍,
എന്‍റെ കിനാക്കളെ ഓമനിക്കാന്‍, 

പ്രിയന്റെ മാറിലമരുമീ ബന്ധനം 
എത്രനാലോര്‍മ്മയില്‍ കാത്തുവെച്ചു, 

ഈ രോമഹര്‍ഷമോടുങ്ങാതിരുന്നെങ്കില്‍,
ഈ മന്ദഹാസം നിലക്കാതിരുനെങ്കില്‍, 
മധുരാലസ്യമടങ്ങാതിരുന്നെങ്കില്‍,  
ഇനിയും തുഷാരം പെയ്ത്തിരങ്ങുവോളം.............................

[RajeshPuliyanethu,
Advocate, Haripad]

Wednesday, 13 July 2011

സ്വന്തം ലക്‌ഷ്യം

ഓരോരുത്തര്‍ക്കും അവരവരുടെ മുകളില്‍ ഒരു ആകാശമുണ്ട്!! ആ ആകാശത്തിന്റെ വിസ്തൃതിയും, ഉയരവും, അയാളുടെ വളര്‍ച്ചയുടെ പരിമിതിയാണ്. ആ സ്വന്തം ആകാശത്തോളമുള്ള ഉയര്‍ച്ച അയാളുടെ ലകഷ്യമാണ്. വ്യത്യസ്തങ്ങളായ പ്രവര്‍ത്തന മേഘലകളും, ചിന്തകളും, വ്യത്യസ്തങ്ങളായ ആകാശങ്ങളെ സൃഷ്ടിക്കുന്നു. 

[RajeshPuliyanethu,
 Advocate, Haripad]

Sunday, 3 July 2011

ശ്രീ പദ്മനാഭസ്വാമിയുടെ സ്വത്ത്

ശ്രീ പദ്മനാഭക്ഷേത്ത്രത്തില്‍ നിന്നും അളവറ്റ ധനശേഖരം കണ്ടെത്തിയിരിക്കുന്ന്നു. ശ്രീ പദ്മനാഭന്‍ മഹാ മഹാ പ്രഭു തന്നെ. അതിവിപ്ലവകാരികളെന്നു സ്വയം കരുതുന്നവരും, ചില സംഭവങ്ങള്‍ മുന്നിലെത്തുമ്പോള്‍  ഇപ്രകാരമൊക്കെ അതിനെക്കുറിച്ച് സംസാരിച്ചാലേ തനിക്കു പൊതു സമൂഹത്തിന്റെ അംഗീകാരം ലഭിക്കു എന്ന്  വിവക്ഷിക്കുന്നവരും, പുരോഗമന വാദികളെന്നു  നടിക്കുന്നവരും ഒക്കെ ശ്രീപദ്മനാഭന്റെ സ്വത്ത് എണ്ണി തിട്ടപ്പെടുത്തി തീരുന്നതിനു മുന്‍പുതന്നെ അതെന്തു ചെയ്യണമെന്നുള്ള ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. പക്ഷെ ഈ പണം ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതാണ് സത്യം.  കാരണം നമ്മുടെ രാജ്യത്ത് ആരാധനാലയങ്ങള്‍ക്കു സ്വത്ത്‌ ആര്ജിക്കാനും, അത് കൈകാര്യം ചെയ്യുന്നതിനും നിയമപരവും ഭരണഘടനാ പരവുമായ അധികാര അവകാശങ്ങളുണ്ട്. ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ സ്വത്തില്‍ ചില പ്രത്യേകതകള്‍ ഉണ്ട് എന്നതാന്നു സത്യം. ഈ സ്വത്തിന്റെ പ്രത്യേകത എന്ത് എന്നത് മനസ്സിലാക്കണമെങ്കില്‍ ഈ സ്വത്തിനെ ഉറവിടങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടി വരും. ശ്രീ പദ്മനാഭ ക്ഷേത്ത്രത്തിലെ ഭണ്ടാരവഴികള്‍ പലതായിരുന്നു. അതില്‍ പ്രധാനപ്പെട്ടവ, എല്ലാ ക്ഷേത്രത്തിലെയും പോലെ  ക്ഷേത്ത്രത്തിലെത്തുന്ന ഭക്ത്തര്‍ നല്‍കുന്ന വഴിപാടുകള്‍, ഭണ്ടാര   സമര്‍പ്പണങ്ങള്‍, എന്നിവയും  തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ നിന്നും ലഭിച്ചുവന്ന സമര്‍പ്പണങ്ങളും,നാട്ടു പ്രമാണിമാരും, പ്രഭുക്കളും, നല്‍കിവന്നിരുന്ന സമര്‍പ്പണങ്ങളും ആയിരുന്നു. മാര്‍ത്താണ്ടവര്‍മ മഹാരാജാവ് പദ്മനാഭ ദാസനായി ഭരണം നടത്തി വന്ന്നിരുന്നതിനാലും, രാജകുടുംബത്തിന്റെവക ക്ഷേത്ത്രവും, പിന്നെ പുരാണപരമായും അതിപ്രാധാന്യം പദ്മനാഭ സ്വാമി ക്ഷേത്ത്രത്തിനു ഉണ്ടായിരുന്നതിനാലും ആയിരുന്നു ഭാന്റാര സമര്‍പ്പണങ്ങള്‍ പൊന്‍പണങ്ങളായും, പൊന്‍ കിരീടങ്ങലായും, സ്വര്‍ണവിഗ്രഹങ്ങളായും, അങ്ങനെ ഉയര്‍ന്ന മൂല്യത്തിലുള്ളവയായിവരുവാന്‍ കാര്യം. പദ്മനാഭ സ്വാമി ക്ഷേത്ത്രത്തിന്റെ കേള്‍വി വിദൂരതയിലും എത്തിയിരുന്നതിനാല്‍ മറുദേശക്കാരായ പ്രഭുക്കന്മാര്‍, നാട്ടുരാജാക്കാന്‍മാര്‍ എന്നിവര്‍ തല്‍സ്ഥിതിക്കൊത്ത  സമര്‍പ്പണങ്ങള്‍ നടത്തിയതിനാല്‍ ക്ഷേത്രഭണ്ടാരം സമ്പന്നമായി. അനന്തര അവകാശികളില്ലാതെ വന്ന പ്രഭു കുടുംബംഗളിലെ സ്വത്തിന്‍റെ അനന്തര അവകാശിയായി ശ്രീ പദ്മനാഭനെ നിശ്ചയിച്ചവരുമുണ്ട്. സ്വന്തം രാജ്യം ശത്രു കീഴടക്കാന്‍ പോകുന്നു എന്ന് തോന്നലുണ്ടാകുമ്പോള്‍, വിലപിടിച്ചതെല്ലാം ശ്രീ പദ്മനാഭാനില്‍ സമര്‍പ്പിച്ചവരുണ്ട്. ടിപ്പു വിന്റെത് പോലെയുള്ള പടയോട്ടങ്ങള്‍ ഉണ്ടാകാന്‍ പോകുന്നു എന്നാ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ സ്വത്തുക്കള്‍ സുരക്ഷിതമായ ഇടത്തില്‍ എത്തിച്ചു സൂക്ഷിച്ചതും ശ്രീ പദ്മനാഭ ക്ഷേത്രത്തിലായിരുന്നു. രാജവിന്റെ അധീനതയിലുള്ളത് എന്നത് കൊണ്ടും, രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ളത് എന്നതും സുരക്ഷാചിന്തയില്‍ പദ്മനാഭസ്വാമി ക്ഷേത്ത്രത്തിനു വിശ്വാസ്യത നേടിക്കൊടുത്തു. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ രത്നങ്ങള്‍ എത്തി ചേര്‍ന്നതിനു പുറകിലും ചരിത്രയാഥാര്ത്യങ്ങളുണ്ട്. മുന്‍പ് നാട് വാണിരുന്ന രാജാക്കന്മാരില്‍ ഒട്ടുമിക്കവരും ജ്യോതിഷത്തിലും മറ്റും അതീവ വിശ്വാസികളായിരുന്നു. തങ്ങളുടെ ദശാ കാലങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസൃതമായി തങ്ങള്‍ക്കു ഉന്നതി വരുന്നതിനാവശ്യമായ രത്നങ്ങള്‍ തേടി കണ്ടെത്തുന്നതില്‍ അവര്‍ ഉല്‍സുകര്‍ ആയിരുന്നു. തങ്ങളുടെ ദശാ കാലത്തിനു ഗുണം ചെയ്യുന്ന രത്നത്തിന്റെ ഗണത്തില്‍പ്പെടുന്ന ഏറ്റവും മാറ്റ് കൂടിയ രത്നമായിരുന്നു അവര്‍ കണ്ടെത്താന്‍ ശ്രമിക്കുക. അത് ലഭിക്കുന്നതിനു വേണ്ടി രാജ്യങ്ങള്‍ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതിന് പോലും അവര്‍ മടിച്ചിരുന്നില്ല. അപ്രകാരം താന്‍ ആഗ്രഹിച്ച രത്നങ്ങള്‍ നേടാന്‍ സാധിച്ചതിനു പകരം ശ്രീ പദ്മനാഭന് വഴിപാടായി രത്നങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. രാജാവ് തന്റെ ദശാകാലത്തിനു ശേഷം താന്‍ നേടിയ രത്നം മാറിവരുന്ന ദശാ കാലത്തിനു അനുയോജ്യമല്ല എന്നാണ് ജ്യതിഷ പ്രവചന മുന്ടാകുന്നതെന്ന് കണ്ടാല്‍ മേല്‍ പറഞ്ഞ രത്നം പിന്നീട് കയ്യില്‍ സൂക്ഷിക്കുന്നത് ഉചിതമാവില്ല എന്ന് കാണുന്നു. പുതിയ ദശാ കാലത്തില്‍ അത് ദോഷം ആണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. അങ്ങനെ എങ്കില്‍ ആരത്നം രാജാവിന് ആ രാജ്യത്തിന്‌ ഉള്ളില്‍ ആര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്തെന്നാല്‍ എല്ലാവരും രാജാവിലും താഴ്ന്നവരാന്. രാജ്യത്തെ എല്ലാവരുടെയും സ്വത്തിന്‍റെ അവകാശി രാജാവാണ്‌. അങ്ങനെ തന്നെക്കാള്‍ താഴ്ന്ന ആര്‍ക്കു രത്നം നല്‍കിയാലും അത് തന്റെ കൈവശമിരിക്കുന്നതിനു തുല്യമാവുകയും, രത്നത്തിന്റെ ദോഷം തനിക്കുതന്നെ വരും എന്നും കണ്ടു തന്നെക്കാള്‍ ഉയര്ന്നവനായ ശ്രീ പദ്മനാഭന് രത്നം സമര്‍പ്പിക്കുകയും ചെയ്യുന്നു. പൊതുവേ എല്ലാ ക്ഷേത്രങ്ങളിലും അമൂല്യ രത്നങ്ങള്‍ വന്നെത്തിയിട്ടുള്ള ഒരു വഴിയാണിത്. തിരുവിതാം കൂര്‍ രാജാകാന്‍മാരെ കാണാന്‍ എത്തുന്നവര്‍ രാജപ്രീതികൂടി ലാക്കാക്കി ശ്രീ പദ്മനാഭന് ഉയര്‍ന്ന മൂല്യമുള്ള സമര്‍പ്പണങ്ങള്‍ നല്‍കി. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ആഘോഷങ്ങള്‍, കിരീടധാരണം പോലെയുള്ള പ്രധാന പരിപാടികള്‍, ഓണം, വിഷു തുടങ്ങിയ പൊതു ഉത്സവങ്ങള്‍ എന്നിവയില്‍ കൊട്ടാരത്തില്‍ നിന്നും അളവറ്റ ദ്രവ്യങ്ങള്‍ ക്ഷേത്ര ഭാണ്ടാരത്തില്‍ എത്തി. ക്ഷേത്രത്തിന്റെ നടത്തിപ്പിനും നിത്യ ചിലവിനുമുള്ള വകകള്‍ കൊട്ടാരത്തില്‍ നിന്നും നേരിട്ട് എത്തിച്ചിരുന്നതിനാല്‍ ക്ഷേത്രത്തിലെ ഭണ്ടാരം ചെലവിനായി തുറക്കപ്പെട്ടിട്ടില്ല. രാജാവിന്റെ സ്വന്തമായതിനാല്‍ കൊള്ളയടിക്കപ്പെടുന്നതിണോ, ചൂഷണത്തിനോ ക്ഷേത്രം പാത്രമായിട്ടില്ല എന്നുവേണം കരുതാന്‍.   
അപ്രകാരം ഏതു മാര്‍ഗ്ഗത്തില്‍ എത്തിച്ചേര്‍ന്ന സമ്പത്തായാലും അത് ക്ഷേത്രം വക സമ്പത്താണ്‌. വി. ആര്‍ കൃഷ്ണ ഇഎയരെപ്പോലെ ഉള്ളവര്‍പ്പറയുന്നത്‌ ടി സ്വത്ത് ഇവിടുത്തെ ദാരിദ്ര്യ നിര്മാര്‍ജ്ജനത്തിനു ഉപയോഗിക്കണമെന്നാണ്. BJP പറയുന്നത് രാജകുടുംബത്തിനു യാതൊരു അവകാശവുമില്ല എന്നാണ്. രാജകുടുംബത്തിനു അവകാശം ഒന്നുംതന്നെ അവര്‍ ആവശ്യപ്പെടാത്ത സ്ഥിതിക്ക് ആ ചോദ്യത്തിന് പ്രസക്ത്തി ഇല്ല. എങ്കിലും ഇത്രയും നാള്‍ സ്വന്തം ഭരണത്തിന്‍ കീഴില്‍ ഇരുന്ന ക്ഷേത്ത്രത്തിലെ നിലവറകള്‍ ഉള്ളത് കിട്ടട്ടെ എന്ന് കരുതി കുത്തി തുറന്ന് അപഹരണം നടത്താതിരുന്നതിനു രാജകുടുംബം പ്രശംസ അര്‍ഹിക്കുന്നു. നിലവറയില്‍ ഇത്രയും പണം അവര്‍ പ്രതീക്ഷിച്ചിരുന്നിരുന്നില്ല എന്ന് മറുവാദം പറഞ്ഞാലും, അറയില്‍ പണം തന്നെ ആയിരുന്നു എന്ന് അറിയാമായിരുന്നു എന്ന വസ്തുത തമസ്ക്കരിക്കരുത്. V R Krishnayer പറയുന്നത് പോലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനു ടി പണം എങ്ങനെയാണ് ചെലവഴിക്കാന്‍ കഴിയുക. നിലവറകളില്‍ പണം നോട്ടുകളായി അടുക്കിവെച്ചിരിക്കുകയായിരുന്നില്ല. സ്വര്‍ണങ്ങളും, രത്നങ്ങളും ആണവ. അവ എപ്രകാരം പണമാക്കി മാറ്റും?? ഒന്നുകില്‍ വില്‍ക്കണം, അല്ലെങ്കില്‍ ഏതെങ്കിലും ഒരുതരത്തില്‍ പണയപ്പെടുത്തണം. ഏറ്റവും കുറഞ്ഞത്‌ 200 വര്‍ഷങ്ങളുടെതെങ്കിലും പഴക്കം കണക്കാക്കപ്പെടുന്ന വസ്തുവകകള്‍ വിറ്റു തുലച്ച് ചെലവു നടത്തുന്നതിനെ പിന്തുണയ്ക്കുന്ന ഒരു ദരിദ്ര സര്‍ക്കാരാണോ ഇവിടം ഭരിക്കുനത്?? രാജ്യത്തിന്റെ പയിത്രുകമായും, ചരിത്രമായും, കാണേണ്ടുന്ന വസ്ത്തുവിനെ, സ്വകാര്യ സ്ഥാപനത്തിലോ, വിദേശത്തോ പണയപ്പണ്ടാമാക്കത്തക്ക  ഗതികേടിലാണോ ഈ രാജ്യം?? അതിനെ അനുകൂലിക്കത്തക്ക വിധത്തില്‍ ഈ ജനതയുടെ ആത്മാഭിമാനം തകര്‍ന്നോ??  
  കണ്ടെടുക്കപ്പെട്ട ധനത്തെ "നിധി ശേഖരം" എന്ന് വിളിക്കുന്നതില്‍ കൂടി ദുരൂഹത ഉള്ളതായി ചിന്തിക്കണം. എന്തെന്നാല്‍ രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്നും കണ്ടെത്തപ്പെടുന്ന "നിധി ശേഖരങ്ങള്‍" എല്ലാം തന്നെ സര്‍ക്കാരില്‍ നിക്ഷിപ്ത്തമാണ്. എന്നാല്‍ ശ്രീ പദ്മനാഭ ക്ഷേത്ത്രത്തില്‍ നിന്ന് ലഭിച്ചതിനെ ഉയര്‍ന്ന സമ്പത്ത് എന്ന അര്‍ഥത്തിലല്ലാതെ 'നിധി' എന്ന് പറയുന്നത് ശരിയല്ല. പുരാതന കാലം മുതല്‍ തന്നെ ക്ഷേത്രത്തിന്റെ ഭാഗമായ നിലവറയില്‍ സൂക്ഷിക്കപ്പെട്ട "സ്വത്ത്‌" ആണത്. തുറന്ന് പരിശോധിച്ച് മൂല്യം നിശ്ചയിക്കപ്പെടുന്നത് ഇപ്പോഴാണെന്നെ ഉള്ളു.  
  രാജ കുടുംബത്തിന്റെയും, ക്ഷേത്രത്തിന്റെയും സ്വത്ത് പൊതുജനങ്ങളില്‍ നിന്നും സമാഹരിക്കപ്പെട്ടതാണ്  ആയതിനാല്‍ പൊതു ഖജനാവില്‍ എത്തിചേരണമെന്നും പറയുന്നതില്‍ അര്‍ത്ഥമില്ല. ഇന്നത്തെ ക്ഷേത്ത്രങ്ങളുടെ സ്ഥിതി നോക്കു! പണം പൊതു ജനങ്ങളില്‍ നിന്നുതന്നെയല്ലേ എത്തി ചേരുന്നത്?? ആ പണം ക്ഷേത്രങ്ങളില്‍ സമാഹരിക്കപ്പെട്ടു പൊതുഖജനാവില്‍ എത്തുന്ന രീതിയാണോ നിലനില്‍ക്കുന്നത്?? മുന്‍കാലങ്ങളില്‍ രാജാവ് എല്ലാ മതസ്ഥരില്‍ നിന്നും ശേഖരിക്കപ്പെട്ട പണവും, ക്ഷേത്രങ്ങള്‍ക്കായി ധൂര്‍ത്തടചിരുന്നു, അതിനാല്‍ ഇന്ന് പൊതു ജനങ്ങള്‍ക്കായി വീതിക്കണമെന്നു പറയുന്നവരുണ്ട്. നൂറ്റാണ്ട്കള്‍ക്ക്മുന്‍പുള്ള ഭരണാധി കാരികളുടെ നയങ്ങളെ ഈ രീതിയില്‍ തിരുത്താനോ, പരിഹാരം കാണാനോ ശ്രമിക്കുന്നതിനെ തമാശായല്ലേ കാണാന്‍ കഴിയൂ?? ഇവിടെ ജനങ്ങളുടെ സ്വത്തു ഉപയോഗിച്ച് പള്ളിയും, സ്മാരകങ്ങളും, പണിഞ്ഞ സുല്‍ത്താന്‍മാരും, അമ്പലങ്ങളും, കൊട്ടാരങ്ങളും പണിഞ്ഞ രാജാക്കന്മാരും, ധൂര്‍ത്തടിച്ച ഭരണാധികാരികളും ഒക്കെ ഉണ്ടായിരുന്നു. അന്നത്തെ നഷ്ടങ്ങളെ ഇന്ന് പകരം നേടാനായി ശ്രമിക്കരുത്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും ലഭിച്ചത് സ്വര്‍ണവും രത്നവുമാനെന്നെ ഉള്ളു!! അത് ഏറെക്കുറെ ജനാധിപത്യ ഭരണക്രമം നിലവില്‍ വരുന്നതിനു മുന്‍പ് ശേഖരിക്കപ്പെട്ടതുമാണെന്ന് ഉറപ്പിക്കാം. ജനാധിപത്യ ഭരണക്രമം നിലവില്‍ വരുന്നതിനു മുന്‍പ് ആര്‍ജിക്കപ്പെട്ട സ്വത്ത് വകകളാണ് ഇന്ന് ഒട്ടുമിക്ക പള്ളികള്‍ക്കും, അമ്പലങ്ങള്‍ക്കും, നിലനില്‍ക്കുന്ന ആസ്ത്തി. അത് ഭൂമിയായോ, കേട്ടിടമായോ, എന്തുമാകട്ടെ................. അത് ഏതു വിറ്റാലും പണം ലഭിക്കും. അപ്രകാരം പണം സ്വരൂപിച്ചു ദാരിദ്ര്യ നിര്‍മാര്‍ജ്ജനം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ?? ഉണ്ടെങ്കില്‍ മാത്രമേ VR Krishnayer പറഞ്ഞരീതിയില്‍ ശ്രീ പദ്മനാഭ സ്വാമി  ക്ഷേത്രത്തിലെ പണമുപയോഗിച്ച് ദാരിദ്ര്യ നിര്‍മാര്‍ജ്ജനം സാധ്യമാകു. ശബരിമല പോലെയുള്ള ക്ഷേത്രങ്ങളിലും , ഭീമാപ്പള്ളി, വെളാങ്കണ്ണി, തുടങ്ങിയ പള്ളികളിലും സര്‍വ മതസ്ത്തരുടെയും പണം എത്തുന്നുണ്ട്. അത് എത്തിച്ചേര്‍ന്ന സ്ഥലത്തിന്റെ സ്വത്തായാണ് കാണുന്നത്. മറിച്ച് പൊതു ഖജനാവില്‍ എത്തുകയല്ല. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പണവും, മതവുമായി കൂട്ടി കലര്‍ത്താന്‍ ശ്രമിക്കുന്നവര്‍ നീചരും അധമാതാല്പര്യമുള്ളവരുമാണ്. 
 പരമ്പരാഗതമായി കൈമാറിവന്നത്, ഇനി മാറ്റ് കുറയാതെ വരും തലമുറയ്ക്ക് കൈമാറി കൊടുക്കേണ്ട പൈതൃകസ്വത്ത്, ഇന്നത്തെ ആവശ്യത്തിനു വിറ്റോ പണയം വെച്ചോ തുലച്ച് പഴയ 'ഇല്ലത്തെ കാരണവരായി' നമ്മുടെ സര്‍ക്കാര്‍ മാറുകയില്ല എന്നുകരുതാം. വരുംതലമുറക്ക് പഠിക്കാനും, അറിയാനും ഉള്ളതരത്തില്‍ ക്ഷെത്ത്രപരിശുദ്ദി പാഴാക്കാതെ ഈ സ്വത്തെല്ലാം സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. പൊതു ജനത്തിനു കാണാന്‍ കഴിയുന്ന തരത്തില്‍ മയൂസിയം ഉണ്ടാക്കി സംരക്ഷിക്കണമെന്ന ആവശ്യം അധികാരികള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കും എന്നു നമുക്ക് കരുതാം. എന്നും പ്രദര്‍ശിപ്പിക്കപ്പെടുന്ന ഒരു വസ്ത്തു വാണെങ്കില്‍, ദേവസം കുറ്റകൃത്യങ്ങള്‍ കൂടുതല്‍ നടക്കുന്ന ഈ കാലത്ത് യഥാര്‍ഥ വസ്തു ഒരു 50 വര്‍ഷത്തിനു അപ്പുറവും കാണാന്‍ സാധ്യത കൂടും. ബുദ്ധിപരമായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചാല്‍ സമ്പത്തിന്റെ സുരക്ഷാ ചെലവു പ്രദര്‍ശനത്തിലൂടെത്തനെയോ മറ്റോ സമാഹരിക്കാനും കഴിയും. ശ്രീ പദ്മനാഭന്റെ സ്വത്ത് ഒരിക്കലും സഷ്ടപ്പെടാതെ തന്നെ SREE PADMANAABHA DEVASAM രൂപീകരിച്ചു അതിന്റെ ഭാഗമാക്കിമാറ്റി  തുടര്‍ തര്‍ക്കങ്ങള്‍ക്ക് കാരണമാകാതെ, മാറ്റും, മൂല്യവും, ഒട്ടും കുറയാതെ എന്നും ഉണ്ടാകുമെന്ന് നമുക്കാശിക്കാം. 

[RajeshPuliyanethu,
 Advocate,Haripad]     

Tuesday, 28 June 2011

ഭ്രാന്തന്‍ ദൈവം

ജീവിതം ഒരു ഭ്രാന്തന്റെ കയ്യിലെ പൂവാണെന്ന് തോന്നിപോകുന്നു. ഭ്രാന്തന്‍ ആ പൂവിനെ വളരെ സ്നേഹത്തോടെയും, ലാളനയോടെയും പരിപാലിച്ചു എന്ന് വരാം. മറിച്ച് അതിനെ ചവിട്ടി അരച്ചു എന്നോ, ദൂരെ എറിഞ്ഞു കളഞ്ഞു എന്നോ വരാം. ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ ആ ഭ്രാന്തന് ഈശ്വരന്‍റെ മുഖച്ഛായ ഉള്ള തായി തോന്നാം!!!! 

[Rajesh Puliyanethu,
 Advocate, Haripad]